മലപ്പുറം: റോഡിലെ ഗതാഗതക്കുരുക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെ ലോറി ഇടിച്ചു മരിച്ച സ്വകാര്യ ബസ് കണ്ടക്ടർ ജംഷീറിന്റെ കുടുംബത്തിനായി സഹപ്രവർത്തകർ സമാഹരിച്ച് നൽകിയത് 80 ലക്ഷം രൂപ. ജില്ലയിലെ 336 സ്വകാര്യ ബസുകൾ കാരുണ്യ സർവീസ് നടത്തി ലഭിച്ച ഈ തുക മരിച്ച ആനക്കയം സ്വദേശിയായ ജംഷീറിന്റെ കുടുംബത്തിന് വീട് വച്ച് നൽകാൻ ഉപയോഗിക്കുന്നതാണ്. റോഡിലെ ഗതാഗതക്കുരുക്ക് മാറ്റാൻ ബസിൽ നിന്നിറങ്ങി വാഹനങ്ങൾ മാറ്റുന്നതിനിടെയാണ് തിരൂർ – അരീക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ലീമാട്ടി ബസിലെ കണ്ടക്ടറായിരുന്ന ജംഷീർ ലോറിയിടിച്ച് മരിച്ചത്. മൂന്നും എട്ടും വയസ്സുള്ള രണ്ട് കുട്ടികളും ഭാര്യയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ജംഷീർ. സ്വന്തമായൊരു വീട് എന്ന സ്വപ്നം ബാക്കി നിൽക്കെയാണ് ജംഷീർ യാത്രയായത്. തുടർന്ന് സഹപ്രവർത്തകന്റെ ആഗ്രഹം സഫലമാക്കാനായി സ്വകാര്യ ബസുകൾ നിരത്തിലിറങ്ങി. ബസിന്റെ മുൻവശത്ത് ജംഷീറിന്റെ ഫോട്ടോ അടങ്ങിയ ബാനർ പതിച്ചായിരുന്നു…
Read MoreCategory: Loud Speaker
സ്ത്രീത്വത്തെ അപമാനിച്ചു; അഭിഭാഷകൻ ബി.എ. ആളൂരിനെതിരേ കേസ്; പരാതി കെട്ടിച്ചമച്ചതാണെന്ന് അഭിഭാഷകൻ
കൊച്ചി: യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ അഭിഭാഷകൻ ബി.എ. ആളൂരിനെതിരേ കേസെടുത്ത് പോലീസ്. എറണാകുളം സ്വദേശിയുടെ പരാതിയിലാണ് നടപടി. സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പുകൾ ചുമത്തിയാണ് കേസ്. അതേസമയം, പരാതി കെട്ടിച്ചമച്ചതാണെന്ന് അഭിഭാഷകൻ ബി.എ. ആളൂർ പ്രതികരിച്ചു.
Read Moreകോടതി വിധിക്കു പിന്നാലെ ഗ്യാന്‍വാപി മസ്ജിദില്‍ ഹിന്ദുവിഭാഗം ആരാധന നടത്തി
ലക്നോ: യുപിയിലെ ഗ്യാന്‍വാപി മസ്ജിദില്‍ കോടതി വിധിക്കു പിന്നാലെ ഹിന്ദുവിഭാഗം ആരാധന നടത്തി. കാശി വിശ്വനാഥ ട്രസ്റ്റ് നിയോഗിച്ച പൂജാരിയാണ് ഇവിടെയെത്തി ആരതി നടത്തിയത്. മസ്ജിദിലെ നിലവറകള്‍ക്കുള്ളില്‍ ഹിന്ദു ദേവതമാരുടെ വിഗ്രഹങ്ങള്‍ അടക്കം ഉണ്ടെന്നു ഹിന്ദു വിഭാഗം കോടതിയില്‍ ഉന്നയിച്ചിരുന്നു. ഏഴു ദിവസത്തിനുള്ളില്‍ മസ്ജിദിന് താഴെ തെക്കുവശത്തുള്ള നിലവറകളില്‍ പൂജ നടത്താന്‍ വാരാണസി ജില്ലാ കോടതിയാണ് ഇന്നലെ അനുമതി നല്‍കിയത്. ഇതിന് വേണ്ട സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ മജിസ്ട്രേറ്റ് ഇന്നു രാവിലെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൂജാരി ഇവിടെയെത്തി ആരതി നടത്തിയത്. ഹിന്ദു വിഭാഗത്തിന്റെ അഭിഭാഷകനാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ആളുകൾ ദര്‍ശനത്തിന് ഉള്‍പ്പെടെ എത്താന്‍ സാധ്യതയുള്ളതിനാല്‍ പരിസരം കനത്ത സുരക്ഷാവലയത്തിലാണ്.
Read Moreഒത്തുതീര്‍പ്പിനുവേണ്ടി കെഞ്ചില്ലെന്ന് ഹേമന്ത് സോറൻ; കേന്ദ്ര ഏജൻസികൾ ബിജെപിയുടെ സെല്ലുകളായെന്ന് രാഹുൽ ഗാന്ധി
റാഞ്ചി: കേന്ദ്രസര്‍ക്കാരുമായും ബിജെപിയുമായും ഒത്തുതീര്‍പ്പിനുവേണ്ടി കെഞ്ചില്ലെന്നു ജാര്‍ഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ. പോരാട്ടം തുടരുമെന്നും പരാജയം സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കവിയും അക്കാഡമിക് വിദഗ്ധനുമായ ശിവമംഗള്‍ സിംഗ് സുമന് എഴുതിയ ചില വരികള്‍ എക്സില്‍ പങ്കുവച്ചാണ് സോറന്റെ പ്രതികരണം. അഴിമതിക്കേസിൽ ഇഡി ഇന്നലെ സോറനെ അറസ്റ്റ് ചെയ്തിരുന്നു. കേന്ദ്ര ഏജൻസികൾ സര്‍ക്കാര്‍ ഏജൻസികൾ അല്ലാതായെന്നും പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള ബിജെപിയുടെ സെല്ലുകളായാണ് അവ പ്രവര്‍ത്തിക്കുന്നതെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. അഴിമതിയിൽ മുങ്ങിയ ബിജെപി ജനാധിപത്യത്തെ ഇല്ലാതാക്കാനുള്ള പ്രചാരണമാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഏഴ് മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിനുശേഷമാണു സോറനെ ഇഡി അറസ്റ്റ് ചെയ്തത്. അറസ്റ്റ് ഉറപ്പായതോടെ 48 കാരനായ സോറൻ രാജിവച്ചിരുന്നു. ഇന്നു റാഞ്ചിയിലെ പ്രത്യേക പിഎംഎല്‍എ കോടതിയില്‍ സോറനെ ഹാജരാക്കും. സോറനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് ഇഡി നീക്കം. ജാര്‍ഖണ്ഡിലെ ഭൂമി…
Read Moreപാചകവാതകം: വാണിജ്യ സിലിണ്ടറുകളുടെ വില കൂട്ടി; 19 കിലോയുടെ സിലിണ്ടറിന് 12.50 രൂപയുടെ വര്‍ധന
കൊച്ചി: രാജ്യത്ത് പാചകവാതക വില വർധിപ്പിച്ചു. വാണിജ്യ സിലിണ്ടറുകളുടെ വിലയാണ് വർധിപ്പിച്ചിരിക്കുന്നത്. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 12.50 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 1924.50 രൂപയായിരുന്ന വാണിജ്യ സിലിണ്ടറുകള്‍ക്ക് ഇതോടെ വില 1937 രൂപയായി. ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. പുതിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. വാണിജ്യ ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകള്‍ക്കായുള്ള പ്രതിമാസ വില മാറ്റങ്ങള്‍ ഒരോ മാസവും ആദ്യമാണ് പ്രഖ്യാപിക്കുന്നത്. പ്രാദേശിക നികുതികളുടെ അടിസ്ഥാനത്തില്‍ ഗാര്‍ഹിക പാചക വാതക വില ഓരോ സംസ്ഥാനത്തിനും വ്യത്യാസമാണ്. അതേസമയം രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന് അവതരിപ്പിക്കുന്നതിനിടെയാണ് രാജ്യത്ത് വാണിജ്യ സിലിണ്ടറുകള്‍ക്ക് വില വര്‍ധിച്ചിരിക്കുന്നത്. കഴിഞ്ഞ നവംബറിലും വാണിജ്യ പാചക വാതക വില വര്‍ധിപ്പിച്ചിരുന്നു. അന്ന് 102 രൂപയായിരുന്നു വര്‍ധന. ഹോട്ടല്‍ മേഖലയിലുള്ളവര്‍ക്ക് സിലിണ്ടര്‍ വില വര്‍ധിപ്പിച്ചത് തിരിച്ചടിയാകും. ഒക്ടോബറിലും വാണിജ്യാവശ്യത്തിനുള്ള പാചകവാതകവില വര്‍ധിപ്പിച്ചിരുന്നു.…
Read Moreമുഖ്യമന്ത്രിയുടെ മകൾക്കെതിരായ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാൻ എസ്എഫ്ഐഒ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ എക്സാലോജിക്ക് കന്പനിക്കെതിരെയുള്ള സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീമിന്റെ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കിയേക്കും. കരിമണൽ ക നിയായ സിഎംആർഎൽ, വ്യവസായ വകുപ്പിന്റെ കീഴിലുള്ള കഐസ്ഐഡിസിയും അന്വേഷണ പരിധിയിൽ വരും. എക്സാലോജിക്ക് നടത്തിയത് ഗുരുതരമായ കുറ്റകൃത്യമാണെന്ന രജിസ്ട്രാർ ഓഫ് കന്പനീസിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എക്സാലോജിക്കിനെതിരെയും വീണ വിജയനെതിരെയും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീമിന്റെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. വരും നാളുകളിൽ വീണ വിജയനെയും കെഎസ്ഐഡിസി, സിഎംആർഎൽ അധികൃതരെയും അന്വേഷണ സംഘം വിളിച്ച് വരുത്തും. ഗുരുതരമായ ക്രമക്കേടും കുറ്റകൃത്യവുമാണെന്നുള്ള തെളിവ് ലഭിച്ചാൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ അധികാരമുള്ള ഏജൻസിയാണ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീം. ഇന്ത്യൻ കോർപ്പറേറ്റ് ലോ സർവീസിലെ ആറ് ഉന്നത ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിലുള്ളത്. ആദ്യഘട്ടത്തിൽ മൂന്ന് കമ്പനികളിൽ നിന്നും എസ്എഫ്ഐഒ വിവാദ ഇടപാട് സംബന്ധിച്ച വിശദാംശങ്ങൾ തേടിയേക്കാം. അല്ലെങ്കിൽ…
Read Moreഭർത്താവ് മരിച്ചതിന് പിന്നാലെ മാനസിക പ്രശ്നങ്ങൾ; ഏഴുമാസം പ്രായമായ മകനെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കി
ഇടുക്കി: ഏഴുമാസം പ്രായമായ മകനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. മുരിക്കാശേരി തോപ്രാംകുടിയില്‍ ആണ് ഇന്നു പുലര്‍ച്ചെ ദാരുണ സംഭവമുണ്ടായത്. തോപ്രാംകുടി സ്കൂള്‍ സിറ്റി സ്വദേശിനി പുത്തന്‍പുരയ്ക്കല്‍ ഡീനു ലൂയിസ് (37) ആണ് ജീവനൊടുക്കിയത്. പുലര്‍ച്ചെ വീടിനുള്ളില്‍ ഗുരുതരാവസ്ഥയില്‍ കണ്ട ഇരുവരെയും ബന്ധുക്കള്‍ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഡീനുവിന്റെ ഭര്‍ത്താവ് അഞ്ചുമാസം മുമ്പ് ജീവനൊടുക്കിയിരുന്നു. ഇതേത്തുടര്‍ന്ന് യുവതിക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായാണ് ബന്ധുക്കള്‍ പോലീസില്‍ നല്കിയ വിവരം. ഇന്നു പുലര്‍ച്ചെ ഡീനു അമ്മയുമായി വാക്കു തര്‍ക്കമുണ്ടായ ശേഷം മുറിയ്ക്കുള്ളില്‍ കയറി വാതിലടയ്ക്കുകയായിരുന്നു. അമ്മ അയല്‍ക്കാരെ അറിയിച്ചതിനെ തുടര്‍ന്ന് ഇവരെത്തി അകത്തു കയറി നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മുരിക്കാശേരി പോലീസ് സംഭവസ്ഥലത്ത് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
Read Moreരഞ്ജിത്ത് ശ്രീനിവാസൻ വധക്കേസ്; വധശിക്ഷ വിധിച്ച ജഡ്ജിയെ അധിക്ഷേപിച്ചവര്‍ക്കെതിരെ കേസെടുത്ത് പോലീസ്
ആലപ്പുഴ: രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിലെ ജഡ്ജി വി. ജി. ശ്രീദേവിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ കലാപാഹ്വാനത്തിന് കേസെടുത്ത് ആലപ്പുഴ സൗത്ത് പോലീസ്. ആറ് പേരെ പ്രതിയാക്കിയാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബീവി കെ യു, അസ്ലം വളവുപച്ച, നസീർമോൻ ഖലീൽ, ആസാദ് അമീർ, റാഫി തിരുവനന്തപുരം, ഷഫീഖ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന നിരീക്ഷണത്തിലാണ് കോടതി 15 പ്രതികൾക്കും വധശിക്ഷ വിധിച്ചത്. അമ്മയുടെയും ഭാര്യയുടെയും മകളുടെയും കൺമുന്നിൽവച്ച് രഞ്ജിത്ത് ശ്രീനിവാസിനെ അതിദാരുണമായി കൊലപ്പെടുത്തിയ പ്രതികൾ ദയ അർഹിക്കുന്നില്ലെന്നും മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ശിക്ഷ വിധിച്ചതിന് ശേഷം ജഡ്ജിക്കെതിരെ സമൂഹ മാധ്യമങ്ങളിലുൾപ്പെടെ ഭീഷണികളുയർന്നു. ഇതേ തുടര്‍ന്ന് ജഡ്ജി വി. ജി. ശ്രീദേവിക്ക് പോലീസ് സുരക്ഷ ശക്തമാക്കുകയും ചെയ്തിരുന്നു. 2021 ഡിസംബർ 19 നാണ് രഞ്ജിത്തിനെ ആലപ്പുഴ വെള്ളക്കിണറുള്ള വീട്ടിൽ അതിക്രമിച്ചു കയറി പോപ്പുലർ ഫ്രണ്ട്…
Read Moreകൊലയ്ക്ക് പിന്നിൽ സംശയം: ഭാര്യയേയും സുഹൃത്തിനേയും തലയ്ക്കടിച്ചു കൊന്നു; ഭർത്താവിന് ജീവപര്യന്തം
അട്ടപ്പാടി: യുവതിയും സുഹൃത്തും കൊല്ലപ്പെട്ട കേസിൽ യുവതിയുടെ ഭർത്താവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. കള്ളമല താഴെ ഊരിലെ മല്ലി, സുഹൃത്ത് സുരേഷ് എന്നിവർ കൊല്ലപ്പെട്ട കേസിലാണ് ഭർത്താവ് നഞ്ചന് മണ്ണാർക്കാട് പട്ടികജാതി പട്ടിക വർഗ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. 2017 നവംബർ 27 ന് രാത്രിയാണ് പണി തീരാത്ത വീടിന്റെ ടെറസിൽ മല്ലിയെയും സുഹൃത്ത് സുരേഷിനെയും തലക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. തേപ്പ് പണിക്കാരനായ സുരേഷിന്റെ സഹായിയായിരുന്നു മല്ലി. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നെന്ന നഞ്ചന്റെ സംശയമാണ് കൊലയ്ക്ക് പിന്നിൽ. കോൺക്രീറ്റ് വാർക്കാൻ ഉപയോഗിക്കുന്ന മുളകൊണ്ടാണ് മല്ലിയെയും സുരേഷിനെയും തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം സുരേഷിന്റെ പോക്കറ്റിലുണ്ടായിരുന്ന 26000 രൂപയുമായി നഞ്ചൻ ചായക്കടയിൽ എത്തുകയും അവിടെ കൊടുക്കാനുള്ള പണം കൊടുത്ത് തീർക്കുകയും ചെയ്തു. നഞ്ചന്റെ വസ്ത്രത്തിലെ രക്തപ്പാടുകളും രക്തം പുരണ്ട നോട്ടുകളും…
Read Moreപി. സി. ജോര്‍ജ് ഇനി ബിജെപിയിൽ; ഡല്‍ഹിയിലെത്തി അംഗത്വം സ്വീകരിച്ചു: ജനപക്ഷം ബിജെപിയിൽ ലയിച്ചു
ന്യൂഡൽഹി: ജനപക്ഷം നേതാവും പൂഞ്ഞാര്‍ മുന്‍ എംഎല്‍എയുമായ പി. സി ജോര്‍ജ് ബിജെപിയില്‍ ചേര്‍ന്നു. തന്റെ പാര്‍ട്ടിയായ ജനപക്ഷം ബിജെപിയില്‍ ലയിച്ചു എന്ന് പി. സി. ജോര്‍ജ് വ്യക്തമാക്കി. ജോര്‍ജിന് ഒപ്പം മകനും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോണ്‍ ജോര്‍ജും ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി ആസ്ഥാനത്തെത്തിയാണ് ഇരുവരും അംഗത്വം സ്വീകരിച്ചത്. ബിജെപി നേതാവ് അനില്‍ ആന്റണി, കേന്ദ്ര മന്ത്രിമാരായ വി. മുരളീധരന്, രാജീവ് ചന്ദ്രശേഖർ എന്നിവർ ചടങ്ങില്‍ പങ്കെടുത്തു. നാളുകളായി ബിജെപി നേതൃത്വവുമായി പി.സി. ജോര്‍ജ് ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നു. ഇതിന്റെ അന്തിമ ചര്‍ച്ചയ്ക്കായിട്ടാണ് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ ക്ഷണം സ്വീകരിച്ച് പി.സി. ജോര്‍ജ് ഇന്നലെ ഡല്‍ഹിയിലെത്തിയത്. ഷോണ്‍ ജോര്‍ജിനെ കൂടാതെ ജനപക്ഷം സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് ജോസഫും കൂടെയുണ്ട്. പത്തനംതിട്ട ലോക്സഭ മണ്ഡലത്തിലെ സ്ഥാനാര്‍ഥിത്വമാണ് ജോര്‍ജിന് ബിജെപി വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാല്‍ സീറ്റ് നിര്‍ബന്ധമില്ലെന്നാണ്…
Read More