പാലക്കാട്: ഒരു രാത്രി മുഴുവൻ കാടിനുള്ളിൽ കുടുങ്ങിയ പോലീസുകാരെ മണിക്കൂറുകൾക്കുശേഷം രക്ഷപ്പെടുത്തി. മാവോയിസ്റ്റുകളെ തെരയുന്നതിനായി കാട്ടിലേക്ക് പോയ പോലീസ് സംഘമാണ് അട്ടപ്പാടി വനത്തിനുള്ളിൽ വഴിതെറ്റി കുടുങ്ങിയത്. ആന്റി നക്സൽ സ്ക്വാഡ് അടക്കം 15 അംഗ പോലീസ് സംഘമാണ് കാടിനകത്ത് കുടുങ്ങിയത്. അഗളി ഡിവൈഎസ്പി എസ്. ജയകൃഷ്ണൻ, പുതൂർ എസ്ഐ വി. ജയപ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തെ റെസ്ക്യൂ ടീമാണ് കണ്ടെത്തിയത്.വനത്തിലെ പരിശോധനയ്ക്കുശേഷം മടങ്ങിയപ്പോൾ വഴിതെറ്റിയതാണെന്ന് അഗളി ഡിവൈഎസ്പി പറഞ്ഞു. കുത്തനെയുള്ള മലയായിരുന്നുവെന്നും കാട്ടാനയടക്കം വന്യമൃഗങ്ങളുടെ സാന്നിധ്യമുണ്ടായിരുന്നെന്നും ഡിവൈഎസ്പി പറഞ്ഞു. തെരച്ചിൽ സംഘത്തിന് വഴി കാണിക്കാൻ ആദിവാസികൾ ഉൾപ്പെടെയുള്ളവർ സഹായിച്ചു. ഇന്നലെ രാത്രിതന്നെ വനത്തിൽ കുടുങ്ങിയ പോലീസുകാരുമായി ഫോണിൽ ബന്ധപ്പെടാൻ തെരച്ചിൽ സംഘത്തിന് സാധിച്ചിരുന്നു. ഉൾവനത്തിലേക്ക് പോവുന്പോൾ സ്വാഭാവികമായി സംഭവിക്കുന്ന കാര്യമാണിതെന്നും ആശങ്ക വേണ്ടെന്നും പാലക്കാട് ജില്ല പോലീസ് മേധാവിയും ഇന്നലെതന്നെ വ്യക്തമാക്കിയിരുന്നു. രാത്രി പന്ത്രണ്ടോടെ ഇവരെയെല്ലാം കണ്ടെത്താൻ…
Read MoreCategory: Loud Speaker
ബജറ്റ് സ്ത്രീശക്തിയുടെ പ്രകടനമാകും; പ്രതിപക്ഷശബ്ദം പ്രതിഷേധത്തിനു മാത്രമാകാതെ ക്രിയാത്മക നിർദേശങ്ങൾക്ക് ഉയരണമെന്ന് മോദി
ന്യൂഡൽഹി: വനിതാസംവരണ ബിൽ അവതരിപ്പിച്ചതു ചരിത്രനീക്കമായെന്നും ഈ പാർലമെന്റ് സമ്മേളനം നാരീശക്തിയുടെ ഉത്സവമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണത്തെ ബജറ്റ് സ്ത്രീശക്തിയുടെ പ്രകടനമാകുമെന്നും മോദി സൂചിപ്പിച്ചു. സമ്മേളനത്തിനു മുന്നോടിയായി മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷശബ്ദം പ്രതിഷേധത്തിനു മാത്രമാകാതെ ക്രിയാത്മക നിർദേശങ്ങൾക്കും ഉയരണമെന്ന് പ്രധാനമന്ത്രി ഓർമിപ്പിച്ചു. മാന്യതയില്ലാത്ത പെരുമാറ്റവും പ്രകടനവും ഒരു തരത്തിലും അനുവദിക്കില്ല. ബജറ്റ് സമ്മേളനം തെറ്റു തിരുത്താനുള്ള അവസരമാണെന്നും നല്ല മുദ്രപതിപ്പിക്കാൻ ശ്രമിക്കണമെന്നും മോദി പറഞ്ഞു. അമാന്യമായ പെരുമാറ്റം അനുവദിക്കാനാവില്ല. കഴിഞ്ഞ സമ്മേളനത്തിലെ അനിഷ്ടസംഭവങ്ങൾ എല്ലാവരും കണ്ടതാണ്. തെരഞ്ഞെടുപ്പിനുശേഷം പൂർണ ബജറ്റുമായി കാണാമെന്നും മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു.അതേസമയം, രണ്ടാം മോദി സർക്കാരിന്റെ അവസാന പാർലമെന്റ് സമ്മേളനം ആരംഭിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമു ഇരുസഭകളുടെയും സംയുക്തസമ്മേളനത്തെ അഭിസംബോധനയോടെ ചെയ്തതോടെയാണു സഭാനടപടികൾക്കു തുടക്കമായത്. രാജ്യം വികസനപാതയിലാണെന്നു പറഞ്ഞ അവർ വികസനനേട്ടങ്ങൾ എണ്ണിയെണ്ണി അവതരിപ്പിച്ചു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ…
Read Moreറബറിന്റെ താങ്ങുവില: കേന്ദ്രത്തിന്റെ രാജ്യാന്തര കരാറുകൾ റബറിന്റെ വിലയിടിവിന് കാരണമായെന്ന് കൃഷി മന്ത്രി പി. പ്രസാദ്
തിരുവനന്തപുരം: റബറിന്റെ താങ്ങുവില ഉയർത്താത്തത് കേന്ദ്രസർക്കാരിന്റെ നിലപാട് മൂലമെന്ന് പറഞ്ഞ് കൈയൊഴിഞ്ഞു സംസ്ഥാന സർക്കാർ. താങ്ങുവില 250 രൂപയാക്കാൻ കേന്ദ്രത്തെസമീപിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് കൃഷിമന്ത്രി പി. പ്രസാദ് നിയമസഭയിൽ പറഞ്ഞു. കേന്ദ്രത്തിന്റെ രാജ്യാന്തര കരാറുകളാണ് റബറിന്റെ വിലയിടിവിന് കാരണമെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ കരാറുകളാണ് റബര്‍ വില തകര്‍ച്ചക്കുള്ള കാരണം. കേന്ദ്ര സമീപനം ഒട്ടും അനുകൂലമല്ല. കേന്ദ്ര ധനമന്ത്രിയെ നേരത്തെ കണ്ടിട്ടും അനുകൂല നിലപാട് ഉണ്ടായില്ലെന്നും കൃഷിമന്ത്രി പറഞ്ഞു. കേന്ദ്രസർക്കാരിന് ഇക്കാര്യത്തിൽ നിവേദനം നൽകുക മാത്രം ചെയ്തിട്ട് കാര്യമില്ലെന്നും സംസ്ഥാന സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യണമെന്നും മോൻസ് ജോസഫ് ആവശ്യപ്പെട്ടു. കേന്ദ്ര സഹായത്തിന് കാത്തുനില്‍ക്കാതെ സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്നും താങ്ങുവില 300 ആയി ഉയര്‍ത്തണമെന്നും മോന്‍സ് ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടു. യുഡിഎഫ് കൊണ്ട് വന്ന അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ച് കൊണ്ടുള്ള പ്രസംഗത്തിലാണ്…
Read Moreപോലീസ് നടപടികൾ പൊതുജനങ്ങൾക്കു കാമറയിലാക്കാം; പോലീസ് ജനങ്ങളോട് മാന്യമായി പെരുമാറണം; സർക്കുലർ ഇറക്കി ഡിജിപി
തിരുവനന്തപുരം: പോലീസിന്റെ പ്രവര്‍ത്തനങ്ങൾ ഓഡിയോ/വീഡിയോ വഴി പൊതുജനങ്ങള്‍ ചിത്രീകരിക്കുന്നത് തടയരുതെന്ന് സംസ്ഥാന പോലീസ് മേധാവി. കേരള പോലീസ് ആക്ടിലെ സെക്ഷന്‍ 33 പ്രകാരം പോലീസിനും പൊതുജനങ്ങള്‍ക്കും പോലീസ് പ്രവര്‍ത്തനത്തിന്റെയോ നടപടിയുടെയോ ഓഡിയോ, വീഡിയോ അല്ലെങ്കില്‍ ഇലക്ട്രോണിക് റെക്കാര്‍ഡുകള്‍ എടുക്കാന്‍ അവകാശമുണ്ടെന്നും അതിനാല്‍ പൊതുജനങ്ങള്‍ പോലീസ് പ്രവര്‍ത്തനത്തിന്റെ വീഡിയോ നിയമവിധേയമായി എടുക്കുന്നതിനെ തടയാന്‍ പാടില്ലെന്നും ഡിജിപി ഷെയ്ക്ക് ദര്‍വേസ് സാഹിബ് പുറത്തിറക്കിയ സർക്കുലർ വ്യക്തമാക്കുന്നു. പോലീസ് ജനങ്ങളോട് മാന്യമായി പെരുമാറണമെന്നും സർക്കുലറിലുണ്ട്. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് ഈ സർക്കുലർ വീണ്ടും പുറത്തിറക്കിയത്. പോലീസ് സേനാംഗങ്ങള്‍ പൊതുജനങ്ങളുമായി ഇടപെടുന്പോള്‍ പാലിക്കേണ്ട മര്യാദയെക്കുറിച്ച് വിവിധ സര്‍ക്കുലറുകളില്‍ പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും ഇത് പാലിക്കപ്പെടുന്നില്ലെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഡിജിപി സർക്കുലറിൽ പറയുന്നു.
Read Moreഉത്സവത്തിനിടെ സംഘർഷം: പരിക്കേറ്റ യുവാവ് മരിച്ചു; ഡിവൈഎഫ്ഐ നേതാവടക്കം അഞ്ചു പ്രതികൾ പിടിയിൽ
അമ്പലപ്പുഴ: ക്ഷേത്രത്തിലെ ഉത്സവത്തിനിടെ നടന്ന സംഘർഷത്തിന്റെ തുടർച്ചയായി ഉണ്ടായ ആക്രമണത്തിൽ ഹെൽമറ്റിന് തലയ്ക്കടിയേറ്റ് ചികിത്സയിൽ കഴിഞ്ഞ യുവാവ് മരിച്ചു. ഡിവൈഎഫ്ഐ നേതാവടക്കം അഞ്ചു പ്രതികൾ പിടിയിൽ. തോട്ടപ്പള്ളി ആനന്ദ ഭവൻ ശിവാനന്ദന്- വിജിമോള്‍ ദമ്പതികളുടെ മകന് നന്ദു ശിവാനന്ദാണ് (27) മരിച്ചത്. തോട്ടപ്പള്ളി കുരുട്ടൂർ ശ്രീ ഭഗവതി ക്ഷേത്രത്തിൽ ഉത്സവത്തിനിടെ കഴിഞ്ഞ ദിവസം വൈകിട്ട് നന്ദു ശിവാനന്ദുമായി മുൻ വൈരാഗ്യത്തിന്റെ പേരിൽ സംഘർഷം നടന്നിരുന്നു. ഇതിനു ശേഷം മടങ്ങിപ്പോയ അഞ്ചംഗ സംഘം മാത്തേരി ആശുപത്രിക്ക് മുന്നിൽ നന്ദു ശിവാനന്ദിനെ ആക്രമിക്കുകയായിരുന്നു. ഡിവൈഎഫ്ഐ തോട്ടപ്പള്ളി മേഖലാ പ്രസിഡന്റ് ജഗത് ഹെൽമറ്റിന് നന്ദു ശിവാനന്ദിന്റെ തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ജഗത്, അർജുൻ, ഇന്ദ്രജിത്ത്, സഹോദരങ്ങളായ സജിത്, സജി എന്നിവരെ അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. തലയ്ക്ക് ഗുരുതര പരിക്കേറ്റ് ആലപ്പുഴ മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ച നന്ദു ശിവാനന്ദിനെ പിന്നീട്…
Read Moreപൊന്നും വിലയുള്ള കർട്ടൻ: ക്ലിഫ് ഹൗസിലെ കർട്ടന് ഏഴ് ലക്ഷം രൂപ; സ്വർണം പൂശിയതാണെങ്കിൽ മ്യൂസിയത്തിൽ വയ്ക്കാം; പരിഹസിച്ച് കെ.കെ. രമ
തിരുവനന്തപുരം: ചരിത്രം കണ്ട ഏറ്റവും വലിയ ധനപ്രതിസന്ധിയിലൂടെയാണ് കേരളം കടന്നുപോകുന്നതെന്ന് വടകര എംഎൽഎ കെ.കെ. രമ. നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു അവർ. ജനങ്ങളെ കൊള്ളയടിക്കുന്ന സർക്കാരാണിത്. സർക്കാരിന്റെ കെടുകാര്യസ്ഥതയും ധൂർത്തുമാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് രമ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയിൽ കര്ട്ടൻ സ്ഥാപിച്ചതിനെയും രമ വിമർശിച്ചു.കര്ട്ടൻ സ്വര്‍ണം പൂശിയതാണോ, അങ്ങനെയാണെങ്കിൽ ഉപയോഗം കഴിഞ്ഞശേഷം മ്യൂസിയത്തിൽ വയ്ക്കുന്നത് നന്നായിരിക്കുമെന്ന് അവർ പരിഹസിച്ചു. ഏഴ് ലക്ഷം രൂപ ചെലവാക്കിയാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ കര്ട്ടൻ സ്ഥാപിച്ചത്. ക്ലിഫ് ഹൗസ് നവീകരണം മാത്രമാണ് കേരളത്തിൽ മുടങ്ങാതെ നടക്കുന്നത്. സാധാരണക്കാരിൽ നിന്നും നികുതി പിഴിഞ്ഞെടുക്കുകയാണ്. എന്നാൽ ഇതൊന്നും വൻകിടക്കാരെ ബാധിക്കുന്നില്ലെന്നും രമ ആരോപിച്ചു. ആശ്വാസകിരണം, കാന്‍സര്‍ രോഗികള്‍ക്കുള്ള ധനസഹായമുള്‍പ്പെടെയുള്ള പദ്ധതികൾ പോലും ഇപ്പോള്‍ ലഭ്യമാകുന്നില്ല. സപ്ലൈകോയുടെ അവസ്ഥ അതിലും പരിതാപകരമാണ്. സ്വന്തം അധ്വാനത്തില്‍നിന്ന് തൊഴിലാളികള്‍ അംശാദായം…
Read Moreഗുണ്ടാപ്പോര്; എതിർസംഘത്തിൽപ്പെട്ടയാളെ ചുട്ടുകൊന്നു
ചണ്ഡിഗഡ്: ഹരിയാനയിൽ ഗുണ്ടാസംഘത്തിൽപ്പെട്ടയാളുടെ മൃതദേഹം കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തി. അധോലോക നായകൻ ലോറൻസ് ബിഷ്ണോയിയുടെ സംഘാംഗമായ ഗുണ്ടാനേതാവ് രാജന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന്റെ കൈയും കാലും ബന്ധിച്ച നിലയിലാണെന്നും ശരീരത്തിന്റെ പല ഭാഗങ്ങളും കാണാനില്ലെന്നും പോലീസ് പറഞ്ഞു. കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഗുണ്ടാനേതാവ് ദവീന്ദർ ബാംബിഹ ഏറ്റെടുത്തു. ലഡ്വ സ്വദേശിയായ രാജൻ വെടിവയ്പ് ഗുണ്ടാപ്പോര് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. കത്തിക്കരിഞ്ഞ മൃതദേഹം രാജന്റെ ബന്ധുവാണു തിരിച്ചറിഞ്ഞത്. ഏറെനാളുകളായി ഇയാൾ കുടുംബവുമായി അകന്നുകഴിയുകയാണെന്ന് മൃതദേഹം തിരിച്ചറിഞ്ഞയാൾ പോലീസിൽ മൊഴി നൽകി.
Read Moreമിലിട്ടറി ഹോസ്പിറ്റലിൽനിന്നു രക്തം സ്വീകരിച്ചയാൾക്ക് എച്ച്ഐവി: നഷ്ടപരിഹാരം നൽകാത്തതിനു നോട്ടീസ്
ന്യൂഡൽഹി: മിലിട്ടറി ഹോസ്പിറ്റലിൽനിന്നു രക്തം സ്വീകരിച്ചതിനു പിന്നാലെ എച്ച്ഐവി ബാധിതനായ, വിരമിച്ച വ്യോമസേനാ ഉദ്യോഗസ്ഥന് നഷ്ടപരിഹാരം നൽകണമെന്ന ഉത്തരവ് പാലിച്ചില്ലെന്ന കോടതി അലക്ഷ്യഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. 1.6 കോടി നഷ്ടപരിഹാരം നൽകണമെന്ന ഉത്തരവ് പാലിക്കാത്തത് എന്തുകൊണ്ടാണെന്ന് കാരണം ബോധിപ്പിക്കാൻ കരസേനയ്ക്കും വ്യോമസേനയ്ക്കുമാണ് കോടതി നോട്ടീസ് അയച്ചത്. കേസ് പരിഗണിക്കുന്നത് മാറ്റിവയ്ക്കണമെന്ന് ആംഡ് ഫോഴ്സസിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ വിക്രംജിത് ബാനർജി ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല.
Read Moreറോഡരികിൽ ഉറങ്ങിക്കിടന്ന വയോധികയെ പീഡിപ്പിച്ചു കൊന്നു; പതിനേഴുകാരൻ അറസ്റ്റിൽ
ചെന്നൈ: റോഡരികിൽ ഉറങ്ങിക്കിടന്ന എൺപത്തിരണ്ടുകാരിയെ പീഡിപ്പിച്ചുകൊന്ന 17കാരൻ പിടിയിൽ. ചെന്നൈ എന്നൂരിൽ റോഡരികിൽ താമസിച്ചിരുന്ന വയോധികയെയാണ് ലൈംഗികമായി പീഡിപ്പിച്ചുകൊന്നത്. കഴിഞ്ഞദിവസം ഒരു കടയ്ക്കുമുന്നിൽ വയോധികയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിൽ പീഡനം നടന്നെന്നു വ്യക്തമായി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സമീപവാസികളാണ് ഇവർക്ക് ഭക്ഷണം നൽകിയിരുന്നത്. റോഡരികിൽ കിടന്ന ഇവരെ ഒരു ചെറുപ്പക്കാരൻ വലിച്ചിഴച്ചുകൊണ്ടുപോകുന്നത് സിസിടിവി കാമറകളിൽ പതിഞ്ഞിരുന്നു. നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന ചെറുപ്പക്കാരനാണു പ്രതി. ചോദ്യംചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു.
Read Moreരണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ്: കേന്ദ്ര ബജറ്റ് വ്യാഴാഴ്ച: ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് സമ്മേളനത്തിനു നാളെ തുടക്കം. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ പ്രസംഗത്തോടെയാണു ഹ്രസ്വകാല സമ്മേളനം ആരംഭിക്കുക. ഈ മാസം 31 മുതല്‍ ഫെബ്രുവരി ഒമ്പതുവരെയാണ് സമ്മേളന കാലയളവ്. വ്യാഴാഴ്ച ധനകാര്യമന്ത്രി നിര്‍മല സീതാരാമന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റാണിത്. ലോക്സഭാ തെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് ജനപ്രിയ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകും എന്നാണു പ്രതീക്ഷ. സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്കും കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും. കാര്‍ഷിക മേഖല, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവയിലും വലിയ പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും. നികുതി ഇളവുകളും പ്രതീക്ഷിക്കുന്നു. ബജറ്റ് സമ്മേളനം ആരംഭിക്കുന്നതിനു മുന്നോടിയായി കേന്ദ്രസര്‍ക്കാര്‍ ഇന്നു സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ളാദ് ജോഷി വിളിച്ച സര്‍വകക്ഷി യോഗം 11.30 ന് നടക്കും. തുടര്‍ച്ചയായ ആറാം ബജറ്റ് അവതരിപ്പിക്കുമ്പോള്‍ മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ റിക്കാര്‍ഡിനൊപ്പം നിര്‍മല…
Read More