തിരുവനന്തപുരം: റോഡരികില്‍ കസേരയിട്ടിരുന്ന് രണ്ട് മണിക്കൂറോളം പ്രതിഷേധിച്ച ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ പരിഹസിച്ച് മന്ത്രി വി. ശിവന്‍കുട്ടി. ഗവർണറുടെ റോഡിലെ പ്രതിഷേധത്തിന് പിന്നാലെ ‘റോഡിലെ ചൂടിന് സോഡാ നാരങ്ങ ബെസ്റ്റാ’ എന്നാണ് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്. ഇതോടൊപ്പം സോഡാ നാരങ്ങയുടെ ചിത്രവും ശിവൻകുട്ടി പങ്കുവച്ചിട്ടുണ്ട്. കൊല്ലം നിലമേലിൽ വച്ച് എസ്എഫ്ഐ പ്രവര്‍ത്തകർ കരിങ്കൊടി കാണിച്ചതിനെ തുടർന്ന് ഗവർണർ കാറില്‍ നിന്നിറങ്ങി റോഡരികില്‍ രണ്ട് മണിക്കൂറോളമാണ് കസേരയിട്ടിരുന്നത്. തുടർന്ന് മുഖ്യമന്ത്രി പോകുമ്പോള്‍ ഇങ്ങനെയാണോ സുരക്ഷ ഒരുക്കുന്നതെന്നും ഗവർണർ ചോദിച്ചു. കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സെക്രട്ടറിയെ വിളിച്ച് ഗവർണർ പരാതിപ്പെടുകയും ചെയ്തു. പ്രതിഷേധിച്ചവർക്കെതിരെയുള്ള എഫ്ഐആർ വാങ്ങിയതിന് ശേഷമാണ് രണ്ട് മണിക്കൂർ നീണ്ട പ്രതിഷേധം ഗവർണർ അവസാനിപ്പിച്ചത്. ഒരു മാസത്തിനിടെ നടക്കുന്ന ഗവർണറുടെ നാലാമത്തെ ഷോ ആണിതെന്നും ശിവൻകുട്ടി പ്രതികരിച്ചു. ആദ്യ ഷോ തിരുവനന്തപുരം എയർപോർട്ടിലാണ് കണ്ടത്. രണ്ടാമത്…
Read MoreCategory: Loud Speaker
കപ്പല്‍ശാല ദൃശ്യങ്ങള്‍ പകര്‍ത്തി കൈമാറിയ കേസ്: ഫേസ്ബുക്ക് റിപ്പോര്‍ട്ട് കാത്ത് പോലീസ്
കൊച്ചി: കൊച്ചി കപ്പല്‍ശാലയിലെ ചിത്രങ്ങളും വിവരങ്ങളും ചോര്‍ത്തിയ സംഭവത്തില്‍ ഫേസ്ബുക്കില്‍ നിന്നുള്ള റിപ്പോര്‍ട്ട് കാത്ത് പോലീസ് സംഘം. കേസുമായി ബന്ധപ്പെട്ട് കപ്പല്‍ശാലയിലെ താല്‍ക്കാലിക ജീവനക്കാരന് മലപ്പുറം സ്വദേശി ശ്രീനിഷ് പൂക്കോടിനെ എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അണ് ഇന്‍സ്റ്റാള്‍ ചെയ്ത ഈ അക്കൗണ്ട് വീണ്ടെടുക്കാന്‍ ഫേസ്ബുക്കിന് കത്ത് നല്‍കിയെങ്കിലും റിപ്പോര്‍ട്ട് ഇനിയും ലഭ്യമായിട്ടില്ല. ഫേസ്ബുക്കുമായി ബന്ധപ്പെട്ട് കേസുകളില്‍ വിവരങ്ങള്‍ കൈമാറുന്നതില്‍ നോഡല്‍ ഓഫീസര്‍മാര്‍ വീഴ്ച വരുത്തുന്നതായി നേരത്തെയും പരാതി ഉയര്‍ന്നിരുന്നു. റിപ്പോര്‍ട്ട് ലഭ്യമാകാത്തതിനെത്തുടര്‍ന്ന് കേസ് അന്വേഷണം പ്രതിസന്ധിയിലായിരിക്കുകയാണ്. ശ്രീനിഷ് പൂക്കോടിന്റെ സാമ്പത്തിക ഇടപാടുകളിലും പോലീസ് അന്വേഷണം നടത്തിയെങ്കിലും കാര്യമായ വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. ഏയ്ഞ്ചല്‍ പായലുമായി നടത്തിയ ചാറ്റുകള്‍ വീണ്ടെടുത്ത് എന്തെല്ലാം കാര്യങ്ങളാണ് പ്രതി ചോര്‍ത്തി നല്കയിട്ടുള്ളതെന്ന് കണ്ടെത്തുകയാണ് പോലീസിന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളി. വിവരങ്ങള്‍ ലഭ്യമാകാന്‍ വൈകുന്നതോടെ ഇതിന്റെ സാധ്യതയും മങ്ങുകയാണ്.കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഡിസംബര്‍…
Read More‘വണ്‍ നേഷന്‍, വണ്‍ വിഷന്‍, വണ്‍ ഇന്ത്യ’: റിപ്പബ്ലിക് ദിനത്തില്‍ ഹൈക്കോടതിയിലെ വിവാദ ഹ്രസ്വനാടകം: രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
കൊച്ചി: റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ഹൈക്കോടതി ജീവനക്കാര്‍ അവതരിപ്പിച്ച ഹ്രസ്വനാടകത്തിനെതിരേ പരാതി ഉയര്‍ന്നതിനെതുടര്‍ന്ന് രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. അസിസ്റ്റന്റ് രജിസ്ട്രാര്‍ പി.എ. സുധീഷ്, കോര്‍ട്ട് കീപ്പര്‍ പി.എം. സുധീഷ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. സംഭവത്തെക്കുറിച്ച് വിജിലന്‍സ് രജിസ്ട്രാര്‍ അന്വേഷിക്കും. അഡ്മിനിസ്ട്രേഷന് രജിസ്ട്രാര്‍ വിശദീകരണം നല്‍കണം. ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി. നാടകത്തിന്റെ സംഭാഷണം എഴുതിയത് അസിസ്റ്റന്റ് രജിസ്ട്രാര്‍ സുധീഷ് ആണ്. ഹൈക്കോടതി ജീവനക്കാര്‍ അവതരിപ്പിച്ച ‘വണ്‍ നേഷന്‍ വണ്‍ വിഷന്‍ വണ്‍ ഇന്ത്യ’ എന്ന നാടകത്തിനെതിരെയാണ് ലീഗല്‍ സെല്ലും ഭാരതീയ അഭിഭാഷക പരിഷത്തും പരാതി നല്‍കിയത്. പ്രധാനമന്ത്രിയേയും രാജ്യത്തേയും നാടകത്തിലൂടെ അപമാനിച്ചു എന്നാണ് പരാതി. നാടകത്തിലെ പ്രധാനമന്ത്രിയുടെ വാക്കുകളുടെ പ്രയോഗരീതി ആക്ഷേപിക്കുന്ന തരത്തിലാണെന്നും പരാതിയിലുണ്ട്. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും കേന്ദ്ര നിയമ മന്ത്രിക്കുമാണ് പരാതി നല്‍കിയത്.
Read Moreമലയാളി ബാലിക സ്കൂൾ കെട്ടിടത്തിൽനിന്ന് വീണുമരിച്ച സംഭവം; പ്രിൻസിപ്പലിനെതിരേ കേസ്
ബംഗളൂരു: സ്കൂൾ കെട്ടിടത്തിന്റെ മുകളിൽ നിന്ന് നാലുവയസുകാരി വീണുമരിച്ച സംഭവത്തിൽ പ്രിൻസിപ്പലിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തു. കോട്ടയം മണിമല സ്വദേശി ജിന്റോ ടോമി ജോസഫിന്റെ മകള്‍ ജിയന്ന ആന്‍ ജിജോ (4) കഴിഞ്ഞദിവസം ബംഗളൂരുവിലെ സ്വകാര്യ സ്കൂള്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് താഴേക്ക് വീണത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണു മരിച്ചത്. സ്കൂള്‍ അധികൃതരുടെ അലംഭാവമാണ് അപകടത്തിന് ഇടയാക്കിയതെന്ന് ആരോപിച്ച് കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതിന് പിന്നാലെയാണ് സ്കൂളിന്റെ പ്രിൻസിപ്പലും കോട്ടയം സ്വദേശിയുമായ തോമസ് ചെറിയാൻ, സ്കൂളിലെ ജീവനക്കാരന് എന്നിവരെ പ്രതിയാക്കി പോലീസ് കേസെടുത്തത്. സംഭവത്തിൽ രണ്ട് ആയമാരെ പോലീസ് ചോദ്യം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ തോമസിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്ന് പോലീസ് പറഞ്ഞു. സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ പ്രിൻസിപ്പൽ നശിപ്പിച്ചതായി മാതാപിതാക്കൾ…
Read Moreഅധ്യാപകന്റെ കൈവെട്ടിയ കേസ്: മുഖ്യപ്രതി സവാദിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
കൊച്ചി: മൂവാറ്റുപുഴയില്‍ ചോദ്യപേപ്പറില്‍ മതനിന്ദയുണ്ടെന്ന് ആരോപിച്ച് തൊടുപുഴ ന്യൂമാന്‍സ് കോളജ് അധ്യാപകനായിരുന്ന പ്രഫ. ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി അശമന്നൂര്‍ നൂലേലി മുടശേരി സവാദിന്റെ (50) കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. സവാദിനെ എന്‍ഐഎ ഇന്ന് കൊച്ചിയിലെ കോടതിയില്‍ ഹാജരാക്കും. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിനാല്‍ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടില്ലെന്നാണ് ലഭ്യമാകുന്ന വിവരം. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സഹായത്തോടെയാണ് സവാദ് ഒളിവില്‍ കഴിഞ്ഞതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. 2010 ജൂലൈയില്‍ സംഭവശേഷം 13 വര്‍ഷമായി സവാദ് ഒളിവിലായിരുന്നു. കഴിഞ്ഞ 10ന് കണ്ണൂരില്‍ നിന്നാണ് ഇയാള്‍ എന്‍ഐഎയുടെ പിടിയിലായത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ സവാദായിരുന്നു പ്രഫ. ടി.ജെ. ജോസഫിന്റെ കൈവെട്ടി മാറ്റിയത്. സവാദിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ദേശീയ അന്വേഷണ ഏജന്‍സി കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ആദ്യം നാലു ലക്ഷം രൂപ…
Read Moreകൊല്ലത്ത് കരിങ്കൊടിയുമായി എസ്എഫ്ഐ പ്രവർത്തകർ: കാറിൽ നിന്നിറങ്ങി പൊരിവെയിലത്ത് റോഡിൽ കസേരയിട്ടിരുന്ന് ഗവർണർ
കൊല്ലം: നിലമേലിൽ ഗവർണർക്ക് നേരെ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാട്ടി. അന്പതിൽപരം എസ്എഫ്ഐ പ്രവർത്തകരാണ് ഗവർണറെ കരിങ്കൊടി കാണിച്ചത്. പ്രതിഷേധവുമായി എസ്എഫ്ഐ പ്രവർത്തകർ തൊട്ടരികിൽ വരെ എത്തിയതോടെ ഗവർണർ വാഹനത്തിൽ നിന്ന് പുറത്തിറങ്ങി. പോലീസിനെ ശകാരിച്ച ഗവർണർ വാഹനത്തിൽ കയറാൻ കൂട്ടാക്കാതെ റോഡിൽ നിൽക്കുകയാണ്. തുടർന്ന് സമീപത്തെ കടയിൽ കയറി വെള്ളം കുടിക്കുകയും ചെയ്തു. പ്രതിഷേധക്കാരെ സംരക്ഷിക്കുന്നത് പോലീസാണെന്നും കേസെടുക്കാതെ വാഹനത്തില്‍ കയറില്ലെന്നും ഗവർണർ നിലപാടെടുത്തു. കരിങ്കൊടി പ്രതിഷേധം നടക്കുന്നുവെന്നറിഞ്ഞിട്ടും എന്തുകൊണ്ട് ഇവരെ കരുതൽ കസ്റ്റഡിയിലെടുത്തില്ലെന്നും അദ്ദേഹം പോലീസിനോടു ചോദിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിലേക്കും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഓഫീസിലേക്കും ഫോണ്‍ ചെയ്യാനും സംസ്ഥാന പോലീസ് മേധാവിയെ വിളിച്ചുവരുത്താനും ഗവർണർ ആവശ്യപ്പെട്ടു. അതേസമയം, പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. 12 എസ്എഫഐ പ്രവർത്തകരെ അറസ്റ്റു ചെയ്തു നീക്കിയതായി പോലീസ് അറിയിച്ചു. സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനായാണ് ഗവർണർ രാവിലെ…
Read Moreഅയോധ്യയിൽ നിലയ്ക്കാത്ത ഭക്തജനത്തിരക്ക്: രാമക്ഷേത്രത്തിൽ ദർശന സമയം നീട്ടി
അയോധ്യ: ജനുവരി 22ന് നടന്ന പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്ക് ശേഷം രാമക്ഷേത്രത്തിലേക്ക് ഭക്തരും സഞ്ചാരികളും ഒഴുകിയെത്തുകയാണ്. ക്ഷേത്രത്തിൽ 23 മുതലാണ് ദർശനത്തിന് ആളെ പ്രവേശിപ്പിച്ച് തുടങ്ങിയത്. രാമക്ഷേത്രത്തിലെ നിലയ്ക്കാത്ത ഭക്തജന പ്രവാഹം കണക്കിലെടുത്ത് ആരതി ദർശന സമയക്രമീകരണം സംബന്ധിച്ച ഷെഡ്യൂൾ ക്ഷേത്ര ട്രസ്റ്റ് പുറത്തുവിട്ടു. പുലർച്ചെ 4.30ന് രാംലല്ല വിഗ്രഹത്തിൽ ആരതിയുണ്ടാവും. ശ്രീംഗാർ ആരതി രാവിലെ 4.30നും മംഗള ആരതി 6.30നുമാകും നടക്കുന്നത്. ഭോഗ് ആരതി ഉച്ചയ്ക്കും വൈകുന്നേരത്തെ ആരതി രാത്രി 7.30നുമാകും നടക്കുക. രാവിലെ 7 മണിമുതൽ ഭക്തർക്ക് ക്ഷേത്രത്തിൽ ദർശനത്തിനായി പ്രവേശിക്കാം. രാത്രി 10 ന് ആരതിയോടെ ക്ഷേത്രനട അടയ്ക്കും. പുതിയതായി പണികഴിപ്പിച്ച രാമക്ഷേത്രത്തിൽ ശ്രീരാമന്റെ ബാല വിഗ്രഹമാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ഉച്ചക്ക് 12. 20 നും 12.30 നും ഇടയിലുള്ള മുഹൂർത്തത്തിലാണ് പ്രതിഷ്ഠാ ചടങ്ങുകൾ നടന്നത്. അതേസമയം, ഇന്ത്യയിലെ ഏറ്റും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി അയോധ്യ…
Read Moreബിജെപി ആണോ, കോണ്‍ഗ്രസ് ആണോ എന്നൊന്നും നോക്കിയിട്ടല്ല മറിയക്കുട്ടിയുടെ വീടിന് തറക്കല്ലിട്ടത്: ജീവിതം മുന്നോട്ടു കൊണ്ടുപോകുവാൻ ബുദ്ധിമുട്ടുന്ന പാവപ്പെട്ട സ്ത്രീയെ മാനുഷിക പരിഗണനയോടു കൂടി ചേർത്തു പിടിക്കുകയാണ്; കെ. സുധാകരൻ
ക്ഷേമ പെന്ഷന് മുടങ്ങിയതിന് പ്രതിഷേധിച്ച മറിയക്കുട്ടിയുടെ വീടിന് തറക്കല്ലിട്ടെന്ന് കെ സുധാകരന്. കോൺഗ്രസ് ആണോ സിപിഎം ആണോ ബിജെപി ആണോ എന്നൊന്നും നോക്കിയിട്ടല്ല കോൺഗ്രസ് ഈ തീരുമാനമെടുത്തത്. ജീവിതം മുന്നോട്ടു കൊണ്ടുപോകുവാൻ വളരെയധികം ബുദ്ധിമുട്ടുന്ന ഒരു പാവപ്പെട്ട സ്ത്രീയെ മാനുഷിക പരിഗണനയോടു കൂടി കോൺഗ്രസ് പ്രസ്ഥാനം ചേർത്തു പിടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യത്തെ കുറിച്ച് സുധാകരൻ പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം… ക്ഷേമ പെൻഷൻ കിട്ടാത്ത കാര്യം ലോകത്തോട് വിളിച്ചു പറഞ്ഞതിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ സിപിഎമ്മിനാൽ ആക്രമിക്കപ്പെട്ടയാളാണ് മറിയക്കുട്ടിയമ്മ. പിണറായി വിജയൻ സർക്കാരിന്റെ കഴിവുകെട്ട ഭരണം മൂലം ദുരിതത്തിൽ ആയിരിക്കുന്ന മുഴുവൻ പാവപ്പെട്ടവരെയും സഹായിക്കണം എന്നത് പ്രായോഗികമല്ല. എങ്കിലും മറിയക്കുട്ടി അമ്മയുടെ പ്രയാസങ്ങൾ മനസ്സിലാക്കി അവർക്ക് പാർപ്പിടം നിർമിച്ചു കൊടുക്കുമെന്ന് കെപിസിസി പ്രഖ്യാപിച്ചിരുന്നു. വളരെയധികം തടസങ്ങൾ നേരിട്ടെങ്കിലും വീടുപണി ആരംഭിക്കുകയാണ്. കെപിസിസി വൈസ് പ്രസിഡന്റ്…
Read Moreമീൻ പിടിക്കാൻ പുഴയിലിറങ്ങി; കൂട്ടുകാർ നോക്കിനിൽക്കെ സഹോദരങ്ങൾ മുങ്ങി മരിച്ചു
മലപ്പുറം: നിലമ്പൂരിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു. അകമ്പാടം സ്വദേശികളായ ബാബു-നസീമ ദമ്പതികളുടെ മക്കളായ റിൻഷാദ് (14) റാഷിദ് (12) എന്നിവരാണ് മരിച്ചത്. ചാലിയാർ പഞ്ചായത്തിലെ പെരുവംപാടം കുറുവൻ പുഴയുടെ കടവിലാണ് അപകടം ഉണ്ടായത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ റാഷിദും റിൻഷാദും കൂട്ടുകാർക്കൊപ്പം പുഴയിൽ മീൻ പിടിക്കാൻ എത്തിയതായിരുന്നു. ഇതിനിടെ പുഴയിൽ ഇറങ്ങിയപ്പോൾ ഇരുവരും ഒഴുക്കിൽ പ്പെട്ടു. കൂടെയുണ്ടായിരുന്ന മറ്റു കുട്ടികൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ആഴമുള്ള സ്ഥലമായതിനാൽ ഇവരെ രക്ഷിക്കാനായില്ല. തുടർന്ന് നാട്ടുകാരെ ഉടൻ തന്നെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ നിലമ്പൂരിൽ നിന്നും അഗ്നി രക്ഷാസേനയെത്തി രക്ഷാപ്രവർത്തനം നടത്തി. തിരച്ചിലിൽ സമീപത്ത് നിന്നുമാണ് ഇരുവരെയും കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.
Read Moreവീടിനുള്ളിൽ വയോധിക തീ കത്തി മരിച്ച നിലയിൽ: ഇരുകാലുകളും ബന്ധിച്ച ശേഷം തീവച്ചു; മകൻ കസ്റ്റഡിയിൽ
തിരുവനന്തപുരം: നെയ്യാറ്റിൻകര വെള്ളറടയിൽ വയോധികയെ തീകത്തി മരിച്ച നിലയിൽ കണ്ടെത്തി. ആനപ്പാറ കാറ്റാടി സ്വദേശി നളിനി (62) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ മോസസ് ബിബിനെ(37) പൊലീസ് കസ്റ്റഡിയിലെടുത്തു. നളിനിയുടെ ഭർത്താവ് പൊന്നുമണി ഒമ്പത് വർഷം മുമ്പ് മരിച്ചിരുന്നു. മകൻ മോസസിനും ഇയാളുടെ ഭാര്യയ്ക്കും ഒപ്പമാണ് നളിനി താമസിച്ചിരുന്നത്. മോസസ് പീഡനകേസില്‍ അറസ്റ്റിലയതോടെ ഭാര്യ പിണങ്ങി താസിക്കുകയായിരുന്നു. നളിനിയുടെ ഇളയ മകൻ ജെയിൻ ജേക്കബ് ഇന്ന് അമ്മയ്ക്ക് പ്രഭാത ഭക്ഷണവുമായി എത്തിയപ്പോഴാണ് വീട്ടിനുള്ളിൽ നിന്ന് തീ പടരുന്നത് കണ്ടത്. എന്നാൽ മോസസ് വീട്ടിനുള്ളിലേക്ക് ആരെയും കടത്തിവിട്ടില്ല. പിന്നാലെ വെള്ളറട പൊലീസിന്റെ നേതൃത്വത്തിൽ തീയണച്ചശേഷം മോസസ് ബിബിനെ കസ്റ്റഡിയിലെടുത്തു. നളിനിയുടെ ഇരുകാലുകളും ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കാലുകൾ ഒഴികെ പൂർണമായും കത്തിയ നിലയിലാണ്.
Read More