ശ്രീരാമൻ രാജ്യത്തിന്‍റെ പ്രതീകമാണ്: അയോധ്യ രാജ്യത്തെ ആവേശത്തിലാഴ്ത്തി; റിപ്പബ്ലിക് ദിന സന്ദേശത്തിൽ രാമക്ഷേത്രത്തെക്കുറിച്ച് പരാമർശിച്ച് തമിഴ്നാട് ഗവർണർ

ചെന്നൈ: റിപ്പബ്ലിക് ദിന സന്ദേശത്തിൽ രാമക്ഷേത്രത്തെക്കുറിച്ച് പരാമർശിച്ച് തമിഴ്നാട് ഗവർണർ ആർ.എൻ രവി. ശ്രീരാമൻ രാജ്യത്തിന്‍റെ പ്രതീകമാണ്. ഭാരതത്തെ ഒന്നിപ്പിക്കുന്ന കണ്ണിയാണ് രാമൻ. പ്രാണപ്രതിഷ്ഠ രാജ്യത്തിനാകെ ആത്മവിശ്വാസവും പുതിയ ഊർജവും നൽകിയെന്ന് അദ്ദേഹം പറഞ്ഞു. 75-ാം റിപ്പബ്ലിക് ദിനത്തിൽ ചെന്നൈയിൽ സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍റെ സാന്നിധ്യത്തിൽ ദേശീയ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീരാമന് തമിഴ്നാടുമായി അഗാധമായ ബന്ധമുണ്ടെന്നും രാമൻ നമ്മുടെ ദേശീയ പ്രതീകവും പ്രചോദനവുമാണെന്നും അദ്ദേഹം പറഞ്ഞു. അയോധ്യയിലെ ചരിത്രസംഭവം രാജ്യത്തെയാകെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. കഴിഞ്ഞ വർഷങ്ങളിൽ രാജ്യം നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെന്നും ഗവർണർ കൂട്ടിച്ചേർത്തു.  

Read More

75-ാം റിപ്പബ്ലിക് ദിനം: തലസ്ഥാനത്ത് പതാക ഉയർത്തി ഗവർണർ; കേന്ദ്ര സർക്കാരിന്‍റെ നേട്ടങ്ങൾ എണ്ണി പറഞ്ഞ് ഗവർണറുടെ റിപ്പബ്ലിക് ദിന സന്ദേശം

തിരുവനന്തപുരം: രാജ്യത്തിന്‍റെ എഴുപത്തിയഞ്ചാമത് റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തി. കേന്ദ്ര സർക്കാരിന്‍റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ഗവർണർ റിപ്പബ്ലിക് ദിന സന്ദേശം നൽകി. പ്രസംഗത്തിലുടനീളം കേന്ദ്ര സർക്കാറിന്‍റെ നേട്ടങ്ങൾ അദ്ദേഹം വിവരിച്ചു. ”ഹാ! വരും വരും നൂനമാദിനമെന്‍ നാടിന്‍റെ നാവനങ്ങിയാല്‍ ലോകം ശ്രദ്ധിക്കും കാലം വരും” എന്ന ജി. ശങ്കരക്കുറുപ്പിന്‍റെ അഴിമുഖത്ത് എന്ന കവിതയിലെ വരികളോടെയാണ് സന്ദേശം ആരംഭിച്ചത്. ഇതോടൊപ്പം കേരളത്തെ വിമർശിക്കുകയും ചെയ്തു. കേരളം ആരോഗ്യകരമായ ജനാധിപത്യം പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വിയോജിപ്പുകൾ അക്രമത്തിലേക്ക് പോകുന്നത് ജനാധിപത്യത്തെ വഞ്ചിക്കലാണ്. ബാഹ്യ ഇടപെടലുകളില്ലാത്ത സ്വതന്ത്ര സ്ഥാപനങ്ങൾ കേരളത്തിൽ വേണമെന്നും അദ്ദേഹം പറഞ്ഞു. റെയില്‍ റോഡ് വികസനത്തിലൂടെയും വന്ദേ ഭാരത് ട്രെയിനിലൂടെയും സംസ്ഥാനം കൂടുതല്‍ നേട്ടങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്ന് ഗവര്‍ണര്‍ കൂട്ടിച്ചേർത്തു. പ്രസംഗശേഷം ഗവർണർ മുഖ്യമന്ത്രി പിണറായി വിജയന്‍റെ…

Read More

താഴ്വാരത്തിൽ താമസിക്കുന്നവരുടെ സുരക്ഷിതത്വം ലക്ഷ്യമിട്ട് മുല്ലപ്പെരിയാറിന്‍റെ അടിവാരത്ത് പുതിയ അണക്കെട്ട്

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ താഴ്വാരത്തിൽ താമസിക്കുന്നവരുടെ സുരക്ഷിതത്വം ലക്ഷ്യമിട്ട് നിലവിലെ അണക്കെട്ടിന്‍റെ അടിവാരത്ത് പുതിയ അണക്കെട്ട് നിർമിക്കുക മാത്രമാണ് ഏക പരിഹാരമെന്നാണു സർക്കാരിന്‍റെ കാഴ്ചപ്പാടെന്ന് നയപ്രഖ്യാപനം. തമിഴ്നാടുമായി രമ്യമായ പരിഹാര മാർഗത്തിന് സാധ്യമായത് എല്ലാ നടപടിയും സ്വീകരിക്കും. ന്യൂനപക്ഷകാര്യ മന്ത്രാലയം നിർത്തലാക്കിയ പ്രി മെട്രിക് സ്കോളർഷിപ്പിനു പകരം ബദൽ സ്കോളർഷിപ്പ് നടപ്പാക്കും. മറ്റു പ്രഖ്യാപനങ്ങൾ: • സംസ്ഥാനത്ത് 25ലധികം സ്വകാര്യ വ്യവസായ പാർക്കുകൾ കൂടി സ്ഥാപിക്കാനാണ് സർക്കാർ ലക്ഷ്യം:• കുട്ടികൾക്കായുള്ള ലഹരി വിമുക്ത പുനരധിവാസ കേന്ദ്രം മലപ്പുറം തവനൂരിൽ സ്ഥാപിക്കും• തദ്ദേശഭരണ ആസൂത്രണം, പദ്ധതി കൈകാര്യം, അക്കൗണ്ടിംഗ് എന്നിവിടങ്ങളിലേക്ക് കെ. സ്മാർട്ട് സൊല്യൂഷൻസിന്‍റെ പ്രവർത്തനം വ്യാപിപ്പിക്കും• വിനോദസഞ്ചാര മേഖലയിൽ കോവിഡിനു ശേഷം 21.12 ശതമാനം വർധനവ് ഉണ്ടായി• ഐടി ഇടനാഴി പദ്ധതിക്കായി ആകെ 4,986 ഏക്കർ ഭൂമി കണ്ടെത്തി• കണ്ണൂരിലും കൊല്ലത്തും രണ്ട് പുതിയ ഐടി പാർക്കുകൾ…

Read More

കെഎസ്ഇബിയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷം; കടുത്ത നിർദേശങ്ങളുമായി ചെയർമാൻ

തിരുവനന്തപുരം: കെഎസ്ഇബിയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ കടുത്ത നിർദേശങ്ങളുമായി സിഎംഡി. പ്രതിസന്ധി മറികടക്കാൻ പരമാവധി ചെലവ് ചുരുക്കണമെന്നാണ് കെഎസ്ഇബി ചെയർമാനും സിഎംഡിയുമായ രാജൻ ഖോബ്രഗടെ ടെക്നിക്കൽ ഡയറക്ടർമാർക്ക് നൽകിയ കർശന നിർദേശം. ഇതുവരെ ആരംഭിക്കാത്ത എല്ലാ പദ്ധതികളും മാറ്റിവയ്ക്കണമെന്നും ഇപ്പോൾ നടക്കുന്ന പദ്ധതികളിൽ മാർച്ച് 31 ന് മുമ്പ് പൂർത്തിയാവുന്നവയ്ക്ക് മാത്രം മുൻഗണന നൽകണമെന്നുമാണ് നിർദേശം. ശമ്പളവും പെൻഷനും നൽകാൻ ലോൺ എടുക്കേണ്ട സ്ഥിതി ആയതിനാൽ ചെലവ് ചുരുക്കാതെ മുന്നോട്ട് പോകാൻ സാധിക്കില്ലെന്നും സിഎംഡി ടെക്നിക്കൽ ഡയറക്ടർമാർക്ക് നൽകിയ കത്തിൽ പറയുന്നു. അടുത്ത വർഷത്തേക്ക് നിശ്ചയിച്ച പദ്ധതികൾ പുനഃപരിശോധിക്കണമെന്നും നടന്നുകൊണ്ടിരിക്കുന്ന പദ്ധതികളുടെ ഫണ്ട് ആവശ്യകത മുൻകൂട്ടി അറിയിക്കണമെന്നും പദ്ധതികൾക്ക് മുൻഗണനാ ക്രമം നിശ്ചയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ദീർഘകാല കരാർ റദ്ദാക്കപ്പെട്ടതിലൂടെ ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങേണ്ടി വന്നു. കാലവർഷത്തിൽ ആവശ്യത്തിനു മഴ ലഭിച്ചില്ല, സർക്കാർ വകുപ്പുകൾ, തദ്ദേശ സ്ഥാപനങ്ങൾ,…

Read More

പാഴ്സൽ ഭക്ഷണത്തിൽ ലേബൽ ഇല്ല; 114 ഹോട്ടലുകള്‍ക്ക് നോട്ടീസ്

കോഴിക്കോട്: ഭക്ഷ്യസാധനങ്ങള്‍ വിതരണം ചെയ്യുന്ന പാഴ്‌സല്‍ കവറിൽ തീയതിയും സമയവും ഉള്‍പ്പെട്ട ലേബൽ പതിക്കണമെന്ന നിയമം കര്‍ശനമാക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ്. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്ത് 791 സ്ഥാപനങ്ങളില്‍ പരിശോധന നടന്നു. 114 ഹോട്ടലുകളില്‍ നിയമലംഘനം കണ്ടെത്തിയിട്ടുണ്ട്. ഇവയ്ക്ക് പിഴ ഒടുക്കാനുള്ള നോട്ടീസ് നല്‍കി. 44 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ആറു ഹോട്ടലുകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കി. ഭക്ഷണപ്പൊ‌തിയില്‍ ഭക്ഷ്യസുരക്ഷ സംബന്ധിച്ച് സ്റ്റിക്കര്‍ പതിക്കേണ്ടത് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. പലസ്ഥാപനങ്ങളും ഇതു പാലിക്കുന്നില്ലെന്നു കണ്ടെത്തിയ സാഹചര്യത്തിലാണു പരിശോധന ഊര്‍ജിതമാക്കിയത്. നിര്‍ദേശം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരേ ആര്‍ഡിഒ കോടിതയില്‍ അഡ്ജുഡിക്കേഷന്‍ കേസുകള്‍ ഫയല്‍ ചെയ്യുമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് അറിയിച്ചു. ഭക്ഷണം തയാറാക്കിയ സമയം ഉപയോഗിക്കേണ്ട സമയപരിധി എന്നിവ കൃത്യമായി പാഴ്‌സലില്‍ രേഖപ്പെടുത്തണം. കടകളില്‍നിന്നു വില്‍പന നടത്തുന്ന പാകം ചെയ്ത പാഴ്‍സല്‍ ഭക്ഷണത്തിനെല്ലാം ഉപയോഗിക്കേണ്ട സമയം രേഖപ്പെടുത്തണമെന്ന നിയമമുണ്ടെങ്കിലും കടയുടമകള്‍ പാലിക്കുന്നില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് നിയമം…

Read More

ക്ഷേത്ര പരിസരത്ത് യുവതിയുടെ മൃതദേഹം: അധ്യാപികയെ കൊന്ന് കുഴിച്ചുമൂടിയത് കാമുകൻ; വിശ്വസിക്കാനാവാതെ ഭർത്താവ്

ബംഗളൂരു: അധ്യാപികയുടെ കൊലപാതകത്തിന് പിന്നിൽ പ്രണയപ്പകയെന്ന് പൊലീസ്. പാണ്ഡവപുര മാണിക്യഹള്ളിയിൽ ദീപിക വി. ഗൗഡയാണ്(28) കൊല്ലപ്പെട്ടത്. കർണാടകയിലെ മണ്ഡ്യ മേലുകോട്ടെയിൽ നിന്ന് കാണാതായ സ്കൂൾ ടീച്ചറുടെ മൃതദേഹം ക്ഷേത്ര മൈതാനത്തിന് സമീപം കുഴിച്ചുമൂടിയ നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിൽ ദീപികയുടെ അയൽവാസിയായ നിതീഷ് എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വിജയനഗരയിലെ ഹൊസ്പേട്ടിൽ നിന്നാണ് ഇയാൾ പിടിക്കപ്പെട്ടത്. കഴിഞ്ഞ രണ്ട് വർഷമായി ദീപികയും നിതീഷും അടുപ്പത്തിലായിരുന്നെന്ന് പോലീസ് പ‍റഞ്ഞു. എന്നാൽ കുടുംബത്തിൽ നിന്ന് എതിർപ്പുകൾ വന്നതോടെ ദീപിക ബന്ധത്തിൽ നിന്നും പിന്മാറി. ഇതോടെ ദീപികയെ കൊല്ലാനുള്ള പദ്ധതി പ്രതി ആസൂത്രണം ചെയ്തു. ജന്മദിനം ആഘോഷിക്കാനെന്ന വ്യാജേന ദീപികയെ മേലുകോട്ടെ ഹിൽസിലേക്കു നിതീഷ് വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി. മൃതദേഹം പിന്നീട് ക്ഷേത്രവളപ്പിൽ കുഴിച്ചിടുകയും ചെയ്തു. തുടർന്ന് ദീപികയെ കാണുന്നില്ലെന്ന് പറഞ്ഞ് വീട്ടുകാർ പോലീസിൽ പരാതി നൽകി. സ്കൂളിലേക്കു…

Read More

വയറുവേദനയുമായെത്തിയ ഒൻപതാം ക്ലാസുകാരി ഗർഭിണി: പോലീസിന് നൽകിയ മൊഴിയിലെ പേര് കേട്ട് ഞെട്ടി സഹപാഠികൾ; നടുക്കുന്ന സംഭവം പത്തനംതിട്ടയിൽ

പത്തനംതിട്ട: ഒന്‍പതാം ക്ലാസ് വിദ്യാർഥിനി ഗര്‍ഭിണിയായ സംഭവത്തിൽ സഹപാഠിക്കെതിരേ കേസെടുത്ത് പോലീസ്. പെൺകുട്ടിയുടെ സുഹൃത്തായ 14 വയസുകാരനെതിരായാണ് കേസെടുത്തത്. ബലാല്‍സംഗം, പോക്സോ നിയമത്തിലെ 3,4,5,6 വകുപ്പുകള്‍ പ്രകാരമാണ് കേസ്. പെണ്‍കുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കള്‍ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് ആശുപത്രിയില്‍ നിന്നും വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ശേഷം സഹപാഠിക്കെതിരേ കേസെടുക്കയും ചെയ്തു. ദീർഘകാലമായി ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എന്നാൽ കുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയിട്ടില്ല. പെണ്‍കുട്ടി നിരവധി തവണ പീഡിപ്പിക്കപ്പെട്ടുവെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ 14 കാരനെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.

Read More

ഞാന്‍ വാങ്ങിയ സ്ഥലം അളന്ന് നോക്കിയിട്ടില്ല, വാങ്ങിയതില്‍ കൂടുതലായി ഒന്നും അതിലേക്ക് ചേര്‍ത്തിട്ടുമില്ല; ഭയന്ന് പിൻമാറില്ലെന്ന് കുഴൽനാടൻ

ഇടുക്കി: അനിധികൃതമായി ഒരിഞ്ച് ഭൂമി കൈയേറിയിട്ടില്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്‍. കുഴല്‍നാടന്‍റെ ചിന്നക്കനാലിലെ റിസോര്‍ട്ട് ഭൂമിയില്‍ 50 സെന്‍റ് പുറമ്പോക്ക് ഭൂമിയുണ്ടെന്ന റവന്യൂവകുപ്പിന്‍റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇത് ഏറ്റെടുക്കാന്‍ ജില്ലാ കളക്ടര്‍ അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കുഴല്‍നാടന്‍ വിശദീകരണവുമായി എത്തിയത്. ‘വസ്തുവാങ്ങിയതിന് ശേഷം ഒരിഞ്ച്ഭൂമി അധികമായി കൈവശപ്പെടുത്തുകയോ മതില്‍ക്കെട്ടി എടുക്കുകയോ ചെയ്തിട്ടില്ല. ആ ഭൂമിക്ക് മതിലേ ഇല്ല. ഉണ്ടായിരുന്ന സംരക്ഷണ ഭിത്തി ബലപ്പെടുത്തുക മാത്രമാണ് ചെയ്തിട്ടുള്ളത്. അതിനെയാണോ മതില്‍ക്കെട്ടി എടുത്തെന്ന് പറയുന്നതെന്ന് അറിയില്ല. 50 സെന്‍റല്ല, 50 ഏക്കര്‍ പിടിച്ചെടുക്കുമെന്ന് പറഞ്ഞാലും കടുക് മണിയോളം പിന്നോട്ട് പോകുമെന്ന് കരുതേണ്ട. അത്തരത്തില്‍ ഭീഷണിപ്പെടുത്തി മുതലില്‍ കൈവച്ചാല്‍ പിന്നോട്ട് പോകുമെന്ന ധാരണയുണ്ടെങ്കില്‍ അത് തെറ്റിദ്ധാരണയാണ്. എത്ര തളര്‍ത്താന്‍ നോക്കിയാലും പിന്നോട്ട് പോകില്ല’ മാത്യു കുഴല്‍നാടന്‍ പറഞ്ഞു. ആരില്‍ നിന്നെങ്കിലും തട്ടിപ്പറിച്ചും കൈക്കൂലി വാങ്ങിയും ഉണ്ടാക്കിയെടുത്ത സമ്പത്തല്ല. പൂര്‍വീകരായി…

Read More

ഹൈറിച്ച് പ്രതികളുടെ രക്ഷപ്പെടൽ; ഇഡിയുടെ റെയ്ഡ് വിവരം ചോർന്നു; കേരള പോലീസ് സംശയനിഴലില്‍

കണ്ണൂര്‍: എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ഇഡി) പിടിയില്‍നിന്നു വഴുതിമാറാന്‍ ഹൈറിച്ച് ഉടമകളെ സഹായിച്ചത് കേരള പോലീസിലെ ചിലരെന്നു സൂചന. ഇന്നലെ രാവിലെ രഹസ്യമായി നടന്ന ഇഡിയുടെ റെയ്ഡ് വിവരം ചോര്‍ത്തി നല്‍കിയതാണ് നിമിഷങ്ങളുടെ വ്യത്യാസത്തില്‍ പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള അവസരമൊരുക്കിയത്. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡിനെതിരേയുള്ള കേസില്‍ ഞെട്ടിക്കുന്ന കണ്ടെത്തലുകളുമായി പോലീസ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡിന്‍റെ മറവില്‍ കുറഞ്ഞത് 1,630 കോടിയോളം രൂപയുടെ തട്ടിപ്പാണ് നടന്നതെന്നും കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പാണിതെന്നും ചേര്‍പ്പ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. പൊള്ളാച്ചിയിലെ അനശ്വര ട്രേഡേഴ്സ്, നിധി ലിമിറ്റഡ്, കോടാലിയിലെ ഫാംസിറ്റി, ഒടിടി പ്ലാറ്റ്ഫോം, വിദേശരാജ്യങ്ങളിലെ 80 പ്രദേശങ്ങളിലുള്‍പ്പെടെ നടത്തുന്ന ക്രിപ്റ്റോ കറന്‍സിയിടപാടുകള്‍ എന്നിവയെപ്പറ്റിയെല്ലാം റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിരുന്നു. ഇഡിയുടെ അന്വേഷണംപോലീസ് കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ച…

Read More

ഭക്തജനസാഗരത്തിൽ മുങ്ങി അയോധ്യ: തിക്കിലും തിരക്കിലും ഭക്തർക്കു പരിക്ക്; വാഹനങ്ങൾക്കു നിയന്ത്രണം

അയോധ്യ: രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്കു പിന്നാലെ ഭക്തജനസാഗരത്തിൽ മുങ്ങി അയോധ്യ. തിക്കിലും തിരക്കിലും അപകടങ്ങൾ വർധിച്ചതോടെ അയോധ്യയിലേക്കു ഭക്തരുമായി വരുന്ന വരുന്ന വാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. അയോധ്യ ക്ഷേത്രദർശനത്തിനുള്ള യാത്രയ്ക്കായുള്ള ഓൺലൈൻ ബുക്കിംഗുകൾ തത്കാലം റദ്ദാക്കാൻ നിർദേശിച്ചതായും റിപ്പോർട്ടുണ്ട്. ജനത്തിരക്ക് നിയന്ത്രിക്കാൻ പോലീസും സുരക്ഷാസേനകളും പാടുപെടുകയാണ്. ആൾക്കൂട്ടത്തിലകപ്പെട്ട് പലർക്കും പരിക്കേൽക്കുന്നുണ്ട്. ക്ഷേത്രത്തിന്‍റെ മുഖ്യകവാടത്തിലൂടെ മാത്രമാണ് ഭക്തരെ കയറ്റിവിടുന്നത്. ഇതിനടുത്തുതന്നെ സൗജന്യ ഭക്ഷണം നൽകുന്ന ഭണ്ഡാരകളും തുറന്നിരിക്കുന്നത് തിരക്ക് അനിയന്ത്രിതമാകാൻ കാരണമാകുന്നുണ്ട്. ഭക്ഷണശാലകൾ അധികമില്ലാത്ത അയോധ്യ നഗരത്തിൽ പുറമേനിന്നെത്തുന്നവരിൽ കൂടുതലും സൗജന്യ ഭക്ഷണവിതരണ കേന്ദ്രങ്ങളെയാണ് ആശ്രയിക്കുന്നത്. അയോധ്യയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് എല്ലാവിധ വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്താൻ അധികൃതർ തീരുമാനിച്ചത്. തിങ്കളാഴ്ചയാണ് അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ നടന്നത്. പ്രതിഷ്ഠാ ദിനത്തിൽ പൊതുജനത്തിനു പ്രവേശനമുണ്ടായിരുന്നില്ല. ഇന്നലെ മുതലാണു പൊതുജനങ്ങള്‍ക്കു ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ അനുമതി നൽകിയത്. ആദ്യദിനത്തിൽ…

Read More