തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരേ അതിരൂക്ഷ വിമര്‍ശനവുമായി സിപിഎം മുഖപത്രം. ആര്‍എസ്എസിനുവേണ്ടി എന്ത് നാണം കെട്ട പണിയും ചെയ്യാന്‍ ഗവര്‍ണര്‍ക്ക് മടിയില്ലെന്ന് ‘സംസ്ഥാന ഗവര്‍ണറാണ്, തെരുവ് ഗുണ്ടയല്ല’ എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗം പറയുന്നു. സ്വന്തമായി തീരുമാനമെടുത്ത് സംസ്ഥാനം ഭരിക്കാനുള്ള അധികാരമൊന്നും ഗവര്‍ണര്‍ക്കില്ലെന്നും അതിനിവിടെ ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരുണ്ടെന്നും സിപിഎം മുഖപത്രമായ ദേശാഭിമാനി പറയുന്നു. വാര്‍ത്താ പ്രാധാന്യം കിട്ടാന്‍ വേണ്ടിയാണ് ഗവര്‍ണറുടെ കൗശലക്കളി. ഗവർണറെപ്പോലെ ഒരാൾ ഇത്തരം നാടകം കളിച്ചാൽ ഇന്ത്യയിലാകെയുള്ള മാധ്യമങ്ങളിൽ വലിയ പ്രാധാന്യം കിട്ടും. പ്രതിഷേധിക്കുന്ന കുട്ടികള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് സംഘര്‍ഷം ഉണ്ടാക്കി കേരളത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ദുഷ്ടലാക്കായിരുന്നു ഗവര്‍ണറുടെ പൊറാട്ട് നാടകമെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാം മനസിലാകും. നിയമസഭയെയും കേരള ജനതയെയും നിരന്തരം അപമാനിക്കുന്ന ഗവര്‍ണര്‍ ആരുടെ നിര്‍ദേശമനുസരിച്ചാണ് ഈ കോമാളിവേഷം കെട്ടുന്നതെന്ന് ജനങ്ങള്‍ക്ക് അറിയാം. ഏത് ഉന്നതനായാലും രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥനാണെന്ന കാര്യം വിസ്മരിച്ച് താനെന്തോ ദിവ്യനാണെന്ന…
Read MoreCategory: Loud Speaker
‘കേരളീയം ധൂർത്തല്ല’; കേരളത്തിന്റെ നിക്ഷേപമാണ്: ഇതുവരെ ഇങ്ങനെ ഒന്ന് നടത്താൻ കഴിഞ്ഞില്ലല്ലോ എന്നാണ് പൊതുസമൂഹം കരുതുന്നത്; മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളീയം സംസ്ഥാനത്തിന്റെ ആവശ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളീയം പരിപാടി ധൂർത്തല്ല, കേരളത്തിന്റെ നിക്ഷേപമാണ് കേരളീയമെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇതുവരെ ഇങ്ങനെ ഒന്ന് നടത്താൻ കഴിഞ്ഞില്ലല്ലോ എന്നാണ് പൊതുസമൂഹം കരുതുന്നത്. കേരളീയം ഒരു തരത്തിലും ധൂർത്ത് ആയിരുന്നില്ല. സ്ഥിരമായ പരിപാടിയായി കേരളീയത്തെ നിലനിർത്താനാകണമെന്ന് പിണറായി വിജയൻ പറഞ്ഞു. കേരളീയത്തെ കലാരംഗം പിന്താങ്ങി. ആയിരക്കണക്കിന് കലാകാരന്മാരാണ് പങ്കെടുത്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നമ്മൾ പുരോഗതിയുടെ പാതയിലാണ്. നമ്മുടെ നാട് മാറുകയാണ്. എന്നാല്‍, നമ്മുടെ നാട് തകരണമെന്ന് ചിലർ വിചാരിച്ചു നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ക്ഷേമപെൻഷൻ മുടങ്ങിയതിനെതിരേ നിയമസഭയിൽ പ്രതിഷേധ പ്ലക്കാർഡുകളുമായി പ്രതിപക്ഷം രംഗത്തെത്തി. ചോദ്യോത്തര വേളയിലാണ് പ്രതിപക്ഷ പ്രതിഷേധമുയർന്നത്. നന്ദിപ്രമേയ ചർച്ചയ്ക്കാണ് ഇന്ന് നിയമസഭയിൽ തുടക്കമായിരിക്കുന്നത്. നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയ്ക്കായി നിയമസഭ തിങ്കൾ മുതൽ മൂന്ന് ദിവസമാണ് സമ്മേളിക്കുക. ഇന്ന് മുതൽ…
Read Moreഇന്ത്യൻ സർക്കാർ പത്മശ്രീ നൽകി ആദരിക്കേണ്ട വ്യക്തിയല്ല താൻ, പത്മശ്രീ പുരസ്കാരം അർഹിക്കുന്നില്ല: വി. ഡി. സതീശന് തന്നെപ്പറ്റി നല്ല അഭിപ്രായം ഉണ്ടെന്നറിഞ്ഞതിൽ സന്തോഷവും നന്ദിയുമുണ്ട്; എം. എൻ. കാരശേരി
കോഴിക്കോട്: പത്മ പുരസ്കാര വിതരണങ്ങളെക്കുറിച്ച് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്റെ പ്രസ്താവനയോട് പ്രതികരിച്ച് എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ എം. എൻ. കാരശേരി. ഇന്ത്യൻ സർക്കാർ പത്മശ്രീ നൽകി ആദരിക്കേണ്ട വ്യക്തിയല്ല താനെന്നും പത്മശ്രീ പുരസ്കാരം അർഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വൈക്കം മുഹമ്മദ് ബീഷിനും, എംടിക്കും, ലീലാവതിക്കുമൊക്കെ ലഭിച്ച പുരസ്കാരമാണ് പത്മശ്രീ. അവരേപ്പോലെ കേരള സംസ്കാരത്തിനും ഇന്ത്യൻ ചരിത്രത്തിനും സംഭാവന നൽകിയിട്ടുള്ള വ്യക്തിയല്ല താനെന്നാണ് വ്യക്തിപരമായ അഭിപ്രായം. പ്രതിപക്ഷ നേതാവ് വി. ഡി. സതീശന് തന്നെപ്പറ്റി നല്ല അഭിപ്രായമാണ് ഉള്ളതെന്നറിഞ്ഞതിൽ സന്തോഷവും നന്ദിയുമുണ്ടെന്നും കാരശ്ശേരി കൂട്ടിച്ചേർത്തു. പത്മ പുരസ്കാരങ്ങൾ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. അതിനു പിന്നാലെ വി.ഡി. സതീശൻ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമായി. എത്രയെത്രയോ പ്രതിഭാശാലികളിൽ നിന്ന് ഇപ്പോഴും അകന്ന് നിൽക്കുകയാണ് പത്മ പുരസ്കാരങ്ങൾ. പ്രവർത്തന മേഖലകളിൽ അസാമാന്യ മികവും സ്വാതന്ത്ര്യ ബോധവും നല്ല ചിന്തകളും…
Read Moreസത്യം ജയിച്ചു: വ്യാജ പോക്സോ പരാതി; അധ്യാപകന് ഒടുവിൽ നീതി ലഭിച്ചു
കണ്ണൂർ: കടമ്പൂർ ഹയർസെക്കന്ററി സ്കൂളിൽ വ്യാജ പോക്സോ പരാതിയിൽ സസ്പെൻഡ് ചെയ്യപ്പെട്ട അധ്യാപകന് നീതി ലഭിച്ചു. അധ്യാപകനായ പി.ജി.സുധിയെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കുന്നതിന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. സ്കൂളിലെ ഒരു വിദ്യാർഥിയുടെ രക്ഷകർത്താവ് 2022 ഒക്ടോബറിൽ നൽകിയ പോക്സോ പരാതിയിലാണ് അധ്യാപകനെതിരേ നടപടിയെടുക്കുന്നത്. ഗ്രൗണ്ടിനു സമീപത്തെ വിദ്യാര്‍ത്ഥിനികളുടെ വസ്ത്രം മാറുന്ന മുറിയില്‍ കടന്നു ചെന്ന് പതിമൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്കു നേരെ അധ്യാപകൻ പി.ജി. സുധി ലൈംഗിക ചേഷ്ടകള്കാണിക്കുകയും അതിക്രമത്തിന് മുതിരുകയും ചെയ്തുവെന്നായിരുന്നു ആരോപണം. എന്നാൽ പരാതി വ്യാജമാണെന്ന് കണ്ടെത്തിയ പോലീസ് സംഭവത്തിൽ കേസെടുത്തില്ല. പക്ഷേ, കുട്ടിയുടെ രക്ഷകർത്താവ് ഹൈകോടതിയെ സമീപിച്ചു. കോടതി നിർദേശത്തെ തുടർന്ന് പോലീസ് വീണ്ടും കേസ് അന്വേഷിച്ചു. എന്നാൽ എടക്കാട് പോലീസിന്റെ അന്വേഷണത്തിൽ രക്ഷകർത്താവ് അധ്യാപകനെതിരേ കൊടുത്ത പരാതി വ്യാജമാണെന്ന് കണ്ടെത്തി. തുടർന്ന് സുധിയെ ജോലിയിൽ തിരിച്ചെടുക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിച്ചു. മാനേജ്മെന്റിനും…
Read Moreകുഴൽനാടൻ കുഴപ്പത്തിലായി; പുറമ്പോക്ക് ഭൂമി കൈയേറി; മാത്യു കുഴല്‍നാടനെതിരെ റവന്യുവകുപ്പ് കേസെടുത്തു
ഇടുക്കി: ചിന്നക്കനാലിലെ ഭൂമികൈയേറ്റത്തിന് എംഎല്‍എ മാത്യു കുഴല്‍നാടനെതിരേ റവന്യുവകുപ്പ് കേസെടുത്തു. ഹിയറിംഗിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് മാത്യുവിന് നോട്ടീസ് നല്കി. ഭൂ സംരക്ഷണ നിയമപ്രകാരമാണ് കേസ്. ചിന്നക്കനാലില്‍ മാത്യു വാങ്ങിയ സ്ഥലത്തോട് ചേര്‍ന്ന് 50 സെന്റ് പുറംപോക്ക് ഭൂമി കൈയേറിയതായി വിജിലന്‍സും റവന്യു വകുപ്പും കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ അധികമുള്ള ഭൂമി സംബന്ധിച്ച് എന്ത് തീരുമാനമെടുക്കണമെന്ന് നിര്‍ദേശിക്കാന്‍ ഉടുമ്പന്‍ചോല ലാന്‍ഡ് റവന്യു തഹസില്‍ദാര്‍ ജില്ലാ കളക്ടര്‍ക്ക് കത്ത് നല്കി. ഭൂസംരക്ഷണ നിയമപ്രകാരം കേസെടുത്ത് തുടര്‍നടപടി സ്വീകരിക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. അധികഭൂമി സംബന്ധിച്ച മാത്യുവിന്റെ വിശദീകരണം കേള്‍ക്കാനാണ് ഹിയറിംഗിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കൃത്യമായ രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികളിലേക്ക് റവന്യു വകുപ്പ് കടക്കും.
Read Moreനിതീഷ് കുമാർ പോകുമെന്ന് അറിയാമായിരുന്നു: ‘ആയാ റാം-ഗയാ റാം’ പോലെ നിരവധി ആളുകളുണ്ട്; നിതീഷിന്റെ മലക്കം മറിച്ചിലിൽ പ്രതികരിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ
ന്യൂഡല്‍ഹി: ബിഹാറിൽ നിതീഷ് കുമാര്‍ മുന്നണി വിടുമെന്ന് അറിയാമായിരുന്നെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. നിതീഷിന്റെ രാജി പ്രതിക്ഷിച്ചിരുന്നതാണ് ഇക്കാര്യത്തെ സംബന്ധിച്ച് ലാലു പ്രസാദ് യാദവിനോടും തേജസ്വി യാദവിനോടും സംസാരിച്ചപ്പോഴും നിതീഷ് കുറുമാറുമെന്ന് തന്നെയാണ് അവരും പറഞ്ഞത്. ഇന്ത്യാ സഖ്യം ഉലയാതിരിക്കാനാണ് തങ്ങള്‍ നിശബ്ദത പാലിച്ചതെന്നും ഖാര്‍ഗെ പറഞ്ഞു. നിതീഷിനെപ്പോലെ അങ്ങോട്ടും ഇങ്ങോട്ടും ചാടുന്ന ഒരുപാട് പേര് രാജ്യത്തുണ്ടെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു. ‘ആയാറാം ഗയാറാം’പോലെ നിരവധി നേതാക്കൾ രാജ്യത്തുണ്ട്. നിതീഷിന് സഖ്യത്തിൽ തുടരണമായിരുന്നുവെങ്കിൽ അദ്ദേഹം തുടരുമായിരുന്നു, എന്നാൽ അദ്ദേഹത്തിന് പോകണം. അക്കാര്യം നേരത്തേ അറിയാമായിരുന്നു. എന്നാൽ സഖ്യത്തിനെ ബാധിക്കുന്ന രീതിയിൽ പ്രതികരിക്കരുതെന്ന് ഞങ്ങൾ ആഗ്രഹിച്ചു. തെറ്റായ സന്ദേശം നൽകാൻ താത്പര്യമില്ലായിരുന്നു എന്നും ഖാർഗെ കൂട്ടിച്ചേർത്തു. ബിജെപി പിന്തുണയോടെ വീണ്ടും മുഖ്യമന്ത്രിസ്ഥാനത്തേക്ക് നിതിഷ് തിരിച്ചെത്താന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. വൈകുന്നേരത്തോടെ നിതിഷ് കുമാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്…
Read Moreമിഠായിയും കോഴിക്കോടൻ ഹൽവയും വാങ്ങി നടന്നപ്പോൾ സുരക്ഷ വേണ്ടായിരുന്നോ: പലതും ഉദ്ദേശിച്ച് കെട്ടുന്ന വിഡ്ഢി വേഷം കേരളത്തിൽ ഏശില്ല; എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിഡ്ഢി വേഷം കെട്ടുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നിലവിട്ട നിലപാടാണ് ഗവർണർ സ്വീകരിക്കുന്നത്. പലതും ഉദ്ദേശിച്ച് കെട്ടുന്ന വിഡ്ഢി വേഷം കേരളത്തില്‍ ഏശില്ല. സിആര്‍പിഎഫ് വരുന്നതുകൊണ്ട് പ്രതിഷേധം അവസാനിക്കില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. മിഠായിത്തെരുവിൽ മിഠായിയും കോഴിക്കോടൻ ഹൽവയും ഒക്കെ വാങ്ങാൻ പോയ ചിത്രം എല്ലാവരും കണ്ടതാണ്. അന്ന് ഒരു സെക്യൂരിറ്റിയും വേണ്ടിവന്നില്ല. ഗവർണറുടെ വാഹനത്തിൽ എസ്എഫ്ഐ പ്രവർത്തകർ അടിച്ചെന്ന ആരോപണം കളവാണെന്ന് മാധ്യമപ്രവർത്തകർ തന്നെ തെളിയിച്ചു. പ്രതിഷേധക്കാർ വാഹനത്തിന് അടുത്ത് പോലും എത്തിയില്ല. പലതുമെന്ന പോലെ ഇതും കളവാണ്. പലതും ഉദ്ദേശിച്ച് കെട്ടുന്ന വിഡ്ഢി വേഷം കേരളത്തിൽ ഏശില്ല. ഗവർണർ വിഡ്ഢി വേഷം കെട്ടുകയാണ്. എക്സ് പോയി വൈ വരും, ഇനി വരുന്നത് ഇതിനെക്കാൾ വലിയ ആർഎസ്എസുകാരനായിരിക്കുമെന്നാണ് ഗവർണറെ തിരിച്ചുവിളിക്കുന്ന ചോദ്യത്തിന് എം. വി…
Read More‘1998ൽ പദ്മശ്രീ കിട്ടിയ മമ്മൂട്ടി കാൽനൂറ്റാണ്ടിന് അപ്പുറവും അവിടെ തന്നെ’; പദ്മ പുരസ്കാരങ്ങളിൽ വിമർശനവുമായി വി.ഡി. സതീശൻ
തിരുവനന്തപുരം : പദ്മ പുരസ്കാരങ്ങളിൽ നിന്ന് അർഹരെ തഴഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. പദ്മ പുരസ്കാരം മമ്മൂട്ടിക്കും, ശ്രീകുമാരൻ തമ്പിക്കും ഇല്ലാതെ പോയത് എന്ത് കൊണ്ടെന്നും വി.ഡി.സതീശൻ സമൂഹമാധ്യമത്തിൽ കുറിച്ചു.1998ൽ പദ്മശ്രീ കിട്ടിയ മമ്മൂട്ടി കാൽനൂറ്റാണ്ടിന് അപ്പുറവും അവിടെ തന്നെ. പുരസ്കാരം നൽകുന്നതിന് മാനദണ്ഡം എന്താണെന്നും സതീശൻ ചോദിച്ചു. വി.ഡി. സതീശന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഏറ്റവും അർഹതപ്പെട്ട കരങ്ങളിൽ എത്തുമ്പോഴാണ് പുരസ്കാരത്തിന് വജ്ര ശോഭ കൈവരുന്നത്. ടി.പത്മനാഭൻ, സാനു മാഷ്, സി.രാധാകൃഷ്ണൻ, സാറാ ജോസഫ്, സജിതാ ശങ്കർ, സുജാതാ മോഹൻ,എം.എൻ കാരിശ്ശേരി, നെടുമുടി വേണു, ഡോ. എം.വി. പിള്ള, ദീപൻ ശിവരാമൻ, ഡോ. വി.എസ്. വിജയൻ തുടങ്ങി എത്രയെത്രയോ പ്രതിഭാശാലികളിൽ നിന്ന് ഇപ്പോഴും അകന്ന് നിൽക്കുകയാണ് പത്മ പുരസ്കാരങ്ങൾ. പ്രവർത്തന മേഖലകളിൽ അസാമാന്യ മികവും സ്വാതന്ത്ര്യ ബോധവും നല്ല ചിന്തകളും ജനാധിപത്യ മൂല്യങ്ങളും…
Read Moreയുവാവിനോടുള്ള മുൻ വൈരാഗ്യം: മലദ്വാരത്തിൽ എയർ കംപ്രസർ ഉപയോഗിച്ച് ശക്തമായി കാറ്റടിച്ച് കൊല്ലാൻ ശ്രമിച്ചു; അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
കോട്ടയം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അന്യസംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷ സ്വദേശി പിങ്കുപാലിയെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. തന്റെ കൂടെ ജോലി ചെയ്തിരുന്ന അസം സ്വദേശിയായ യുവാവിനെയാണ് ഇയാൾ കഴിഞ്ഞ ദിവസം കൊലപ്പെടുത്താൻ ശ്രമിച്ചത്. റബർ മാറ്റുകൾ നിർമിക്കുന്ന പൂവൻതുരുത്ത് പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ ജോലിക്കാരാണ് ഇരുവരും. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ജോലി കഴിഞ്ഞ് ദേഹത്ത് പറ്റിയിരുന്ന റബ്ബർ മാറ്റ് പൊടിയും, മറ്റും എയർ കംപ്രസ്സറിൽ ഘടിപ്പിച്ചിരുന്ന ഫ്ലെക്സിബിൾ ഹോസ് വഴി ശക്തമായ കാറ്റ് ഉപയോഗിച്ച് നീക്കം ചെയ്യുന്ന സമയത്താണ് സംഭവം. അസം സ്വദേശിയുടെ മലദ്വാരത്തിലേക്ക് പിങ്കുപാലി ഹോസ് തള്ളിക്കയറ്റുകയായിരുന്നു. ശക്തമായ കാറ്റ് ഉള്ളിലേക്ക് കടത്തിവിട്ടു. അതിശക്തമായി കാറ്റ് കയറ്റിയതിനെ തുടർന്ന് അസം സ്വദേശിയുടെ കുടലിന് സാരമായി പരിക്കേറ്റിരുന്നു. ഇയാൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മുൻ വൈരാഗ്യം മൂലമാണ്…
Read Moreഗവർണറുടെയും രാജ്ഭവന്റെയും സുരക്ഷ ഏറ്റെടുത്ത് സിആർപിഎഫ്; സഞ്ചരിക്കാൻ ബുള്ളറ്റ് പ്രൂഫ് വാഹനവും
തിരുവനന്തപുരം: ഗവര്‍ണര്‍ക്ക് സിആര്‍പിഎഫ് സെഡ് പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തിയതിനു പിന്നാലെ രാജ്ഭവന്റെ സുരക്ഷ സിആർപിഎഫ് ഏറ്റെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിന് പിന്നാലെയാണ് നടപടി. 30 സിആര്‍പിഎഫ് ജവാന്മാരാണ് രാജ് ഭവനിലേക്ക് എത്തിയത്. സെഡ് പ്ലസ് സുരക്ഷാ സംവിധാനത്തിൽ സിആര്‍പിഎഫ് കമാൻഡോകൾക്കൊപ്പം 55 സുരക്ഷ ഉദ്യോഗസ്ഥരും ഉൾപ്പെടും. മുഴുവൻ സമയവും ഈ സംഘം സുരക്ഷയൊരുക്കും. ഒരു ബുള്ളറ്റ് പ്രൂഫ് വാഹനവും മൂന്ന് ഷിഫ്റ്റുകളിലായി എസ്കോർട്ടും ഉൾപ്പെടും. എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തുന്ന തുടര്‍ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ രാജ്ഭവന്റെയും ഗവര്‍ണറുടെയും സുരക്ഷ സിആര്‍പിഎഫിന് കൈമാറി ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സിആര്‍പിഎഫ് സ്ഥലത്തെത്തിയത്.
Read More