തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കുന്ന ശശി തരൂരിനെതിരെ കേരളത്തിൽ മാത്രം എതിർപ്പുണ്ടാകാൻ കാരണം അദ്ദേഹം മുഖ്യമന്ത്രിയാകുമോയെന്ന ഭയമാണെന്ന് സാഹിത്യകാരൻ എൻ.എസ്.മാധവൻ. ഭരണം ലഭിക്കുകയാണെങ്കിൽ ഗ്രൂപ്പ് മത്സരത്തിന്റെ കെണിയിൽ പെട്ട് മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടി കടിപിടി കൂടുമ്പോൾ സമവായസ്ഥാനാർത്ഥിയായി തരൂർ വരുമെന്ന ഭയമാണു അദ്ദേഹത്തിനോട് കേരളത്തിൽ മാത്രം കാണുന്ന രൂക്ഷമായ എതിർപ്പിനു കാരണമെന്ന് തോന്നുന്നുവെന്ന് എൻ.എസ്.മാധവൻ ട്വിറ്ററിൽ കുറിച്ചു. കരിസ്മയും വാക്ചാതുര്യവും പ്രായവും ആധുനികതയും എല്ലാം തരൂരിന്റെ കൂടെയാണ്. കേജ്റിവാൾ തൊട്ട് ട്രംപ് വരെ തെളിയിയിക്കുന്നത് ദീർഘകാല രാഷ്ടീയ പരിചയം ഇന്നത്തെ കാലത്ത് പ്രശ്നമല്ലെന്നാണ്. കേരളത്തിലെ സാധാരണക്കാരായ എഐസിസി അംഗങ്ങൾ തരൂരിനെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എൻ.എസ്. മാധവൻ ട്വിറ്ററിൽ കുറിച്ചു.
Read MoreCategory: Loud Speaker
ഉത്തരക്കടലാസിന്റെ പകർപ്പെടുത്ത് പരിശോധിച്ചപ്പോൾ നഷ്ടപ്പെട്ട രണ്ട് മാർക്ക് കണ്ടെത്തി; കോടതിവിധിയിലൂടെ പ്ലസ്ടു പരീക്ഷയിൽ ഫുൾ മാർക്ക് സ്വന്തമാക്കി കെ.എസ്. മാത്യൂസ്
ഭരണങ്ങാനം: ഇക്കഴിഞ്ഞ ഹയർ സെക്കൻഡറി പരീക്ഷയിൽ ഭരണങ്ങാനം സെന്റ് മേരീസ് സ്കൂളിലെ ഹ്യൂമാനിറ്റീസ് വിഭാഗം വിദ്യാർഥി കെ.എസ്. മാത്യൂസിന് കോടതി ഉത്തരവിലൂടെ 1200ൽ 1200 മാർക്കും ലഭിച്ചു. പ്ലസ്ടു റിസൾട്ട് വന്നപ്പോൾ 1198 മാർക്കാണ് മാത്യൂസിന് ലഭിച്ചിരുന്നത്. രണ്ടു മാർക്ക് നഷ്ടമായ പൊളിറ്റിക്സ് പരീക്ഷയുടെ സ്ക്രൂട്ടിനിയും റിവാല്യുവേഷനും നടത്തിയിട്ടും ഫലമുണ്ടായില്ല. ഉത്തരക്കടലാസിന്റെ പകർപ്പെടുത്ത് പരിശോധിച്ചപ്പോൾ രണ്ടു മാർക്കിനു കൂടി അർഹതയുണ്ടന്ന് ഉറപ്പാവുകയും തുടർന്നു ഹൈക്കോടതിയെ സമീപിക്കുകയുമായിരുന്നു. പരാതിക്കാരനായ മാത്യൂസിനു രണ്ടു മാർക്കിനുകൂടി അർഹതയുണ്ടെന്നു കണ്ടെത്തിയ കോടതി അനുകൂലമായ വിധി പ്രസ്താവിച്ചു. തുടർന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു ഓൺലൈൻ ഹിയറിംഗ് നടത്തി മാത്യൂസിന്റെ പരാതി കേട്ട് അർഹതപ്പെട്ട രണ്ടു മാർക്ക് കൂടി നല്കി ഉത്തരവിറക്കുകയും ചെയ്യുകയായിരുന്നു. പരാതിക്കാരനു വേണ്ടി അഡ്വ. ജോർജുകുട്ടി വെട്ടത്തേൽ കോടതിയിൽ ഹാജരായി. ഐഎഎസ് ലക്ഷ്യമാക്കി പഠനം തുടരുന്ന കെ.എസ്. മാത്യൂസിനെ സ്കൂൾ…
Read Moreപ്രതിഭാഗത്തിന്റെ വാദം തെറ്റി! ബാലചന്ദ്രകുമാർ കൈമാറിയ ശബ്ദം ദിലീപിന്റേത് തന്നെ; ഫോറൻസിക് ഫലം പുറത്ത്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ പോലീസിന് കൈമാറിയ ശബ്ദസന്ദേശം നടൻ ദിലീപിന്റേത് തന്നെയെന്ന് ഫോറൻസിക് പരിശോധനാ ഫലം. കേസിലെ എട്ടാം പ്രതിയായ ദിലീപിനെ കൂടാതെ സഹോദരൻ അനൂപ്, സുരാജ്, അപ്പു, ശരത് എന്നിവരുടെ ശബ്ദങ്ങളും പരിശോധനയിൽ തിരിച്ചറിഞ്ഞു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും സംഘവും ഗൂഢാലോചന നടത്തിയെന്ന് പറയുന്ന നാല്പതോളം ശബ്ദരേഖകളാണ് ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിന് കൈമാറിയത്. ശബ്ദം തിരിച്ചറിഞ്ഞ പരിശോധനാ ഫലം അന്വേഷണ സംഘം വരും ദിവസങ്ങളിൽ വിചാരണ കോടതിക്ക് കൈമാറും. എന്നാൽ ബാലചന്ദ്രകുമാർ സമർപ്പിച്ച ശബ്ദസന്ദേശങ്ങൾ വ്യാജവും കൃത്രിമമായി സൃഷ്ടിച്ചതുമാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം.
Read Moreഅമ്മയുടെ ഷൂസ് കെട്ടിക്കൊടുക്കുന്ന മകന്! ഭാരത് ജോഡോ യാത്രയ്ക്കിടെ സോണിയാഗാന്ധിയുടെ ഷൂസ് കെട്ടിക്കൊടുക്കുന്ന രാഹുലിന്റെ ചിത്രം വൈറലാകുന്നു
മാണ്ഡ്യ: ഭാരത് ജോഡോ യാത്രയ്ക്കിടെ സോണിയാഗാന്ധിയുടെ ഷൂസ് കെട്ടിക്കൊടുക്കുന്ന രാഹുലിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി. യാത്രയിൽ പങ്കെടുക്കാനായി എത്തിയ സോണിയ കാറിൽനിന്നിറങ്ങി നടന്നുനീങ്ങവേ അമ്മ ധരിച്ചിരിക്കുന്ന ഷൂസ് ശരിയായ വിധത്തിലല്ല കെട്ടിയിരിക്കുന്നതെന്നു രാഹുൽ കാണുകയും മുന്നോട്ടുവന്ന് ഷൂസ് ശരിയായ രീതിയിൽ കെട്ടുകയുമായിരുന്നു. ഷൂസ് നേരേയിടാൻ അമ്മയോടു പറയാതെ രാഹുൽ നേരിട്ടെത്തി അതു ചെയ്തുകൊടുത്തതിന്റെ വീഡിയോ ‘അമ്മമാരെ ബഹുമാനിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്നവർ മാതൃരാജ്യത്തെയും അതുപോലെ ബഹുമാനിക്കും’ എന്ന അടിക്കുറിപ്പോടെ കോൺഗ്രസ് കർണാടക ഘടകം സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യുകയായിരുന്നു. സോണിയഗാന്ധിയുടെ ഓരോ ചുവടിലും ദൃഢതയും വിശ്വാസവും ക്ഷമയും നിശ്ചയദാർഢ്യവും പ്രതിബദ്ധതയും വ്യക്തതയും സഹനവും വാത്സല്യവും സഹിഷ്ണുതയും മാതൃത്വത്തിന്റെ മാധുര്യവും രാജ്യത്തോടുള്ള അതിരുകവിഞ്ഞ സ്നേഹവും അവഹേളനങ്ങളെ ഉൾക്കൊള്ളാനുള്ള കഴിവും പ്രകടമാണെന്നു കോൺഗ്രസിന്റെ സമൂഹമാധ്യമവിഭാഗം പോസ്റ്റ് ചെയ്തു.
Read Moreആഫ്രിക്കയിൽ 66 കുട്ടികളുടെ മരണകാരണം ഇന്ത്യൻ കന്പനിയുടെ കഫ് സിറപ്പ്! ഈ മരുന്നുകൾ കണ്ടെത്തിയിട്ടുള്ളത് ഗാംബിയയിൽ മാത്രം
ജനീവ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗാംബിയയിൽ 66 കുട്ടികൾ മരിക്കാൻ കാരണം ഇന്ത്യയിലെ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് കന്പനി നിർമിച്ച ചുമയ്ക്കുള്ള നാലു സിറപ്പുകളാണെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു. പ്രോമെത്തസിൻ ഓറൽ സൊലൂഷൻ, കൊഫെക്സ്മാലിൻ ബേബി കഫ് സിറപ്പ്, മേക്കോഫ് ബേബി കഫ് സിറപ്പ്, മാഗ്രിപ് എൻ കോൾഡ് സിറപ്പ് എന്നിവയാണവ. ഈ മരുന്നുകളുടെ വില്പന ഉടൻ നിർത്തണമെന്നാണു നിർദേശം. ലോകാരോഗ്യസംഘടനയുടെ വെബ്സൈറ്റിൽ അറിയിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗാംബിയയിലെ കുട്ടികൾ വൃക്കസംബന്ധമായ അസുഖം മൂലം മരിച്ചതിനെത്തുടർന്ന് ഓരോ സിറപ്പും പരിശോധനയ്ക്കു വിധേയമാക്കുകയായിരുന്നു. മരുന്നുകളിൽ ഡൈഈതൈലീൻ ഗ്ലൈക്കോൾ, ഈതൈലീൻ ഗ്ലൈക്കോൾ എന്നീ വിഷവസ്തുക്കൾ അനുവദനീയമായ അളവിൽക്കൂടുതൽ അടങ്ങിയതായി കണ്ടെത്തി. ഇന്ത്യയിലെ അധികൃതരും സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഗാംബിയയിൽ മാത്രമാണ് ഈ മരുന്നുകൾ കണ്ടെത്തിയിട്ടുള്ളത്.
Read Moreഅവധിക്കാല ഓര്‍മകള്‍ ബാക്കിയാക്കി തങ്കു മറഞ്ഞു! തങ്കുവിന്റെ ചിരിക്കുന്ന മുഖം ഈ കുടുംബത്തെ അടുത്തറിയാവുന്നവരുടെയെല്ലാം മനസില്‍ നീറ്റലാകുന്നു
രാജപുരം(കാസർഗോഡ്): വടക്കഞ്ചേരിയിലെ ബസപകടത്തില്‍ ഹൃദയം തകര്‍ന്ന വേദനയിലാണു കുടിയേറ്റമേഖലയായ ബളാംതോട്ടെ മധുരഞ്ചേരില് കുടുംബം. മധുരഞ്ചേരിൽ എം.കെ. ജോസഫ്-മോളി ദമ്പതികളുടെ ഇളയ മകള്‍ എറണാകുളം പുത്തന്കുരിശിലേക്കു വിവാഹം ചെയ്തയച്ച ഷൈനുവിന്റെ മകളാണ് അപകടത്തില്‍ മരിച്ച തങ്കു എന്നു വിളിക്കുന്ന എല്‍ന ജോസ്. ഷൈനുവിന്റെ മൂത്ത സഹോദരിമാരായ സുനുവും മീനുവും കാഞ്ഞങ്ങാട്ടും ബളാംതോടുമായാണു താമസിക്കുന്നത്. ഇവരുടെ മക്കള്‍ക്കും വല്യപ്പനും വല്യമ്മയ്ക്കുമൊപ്പം കളിച്ചുല്ലസിക്കാന്‍ അവധിക്കാലത്ത് ഇവിടെയെത്തുമായിരുന്ന തങ്കുവിന്റെ ചിരിക്കുന്ന മുഖം ഈ കുടുംബത്തെ അടുത്തറിയാവുന്നവരുടെയെല്ലാം മനസില്‍ നീറ്റലാകുന്നു. അപകടവിവരമറിഞ്ഞയുടന്‍ കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും എറണാകുളത്തേക്കു പോയിട്ടുണ്ട്.
Read Moreകണ്ണീര്‍ക്കടലായി മുളന്തുരുത്തി! വടക്കഞ്ചേരി അപകടത്തില്‍ മരിച്ച കുട്ടികളുടെ മൃതദേഹം സ്കൂളിലെത്തിച്ചു
പാലക്കാട്: വടക്കഞ്ചേരി അപകടത്തില്‍ മരിച്ച കുട്ടികളുടെയും അധ്യാപകന്റെയും മൃതദേഹം മുളന്തുരുത്തി വെട്ടിക്കല്‍ മാര്‍ ബസേലിയോസ് സ്കൂളില്‍ പൊതുദര്‍ശനത്തിനു വച്ചു. എല്‍ന ജോസ്, ക്രിസ്വിന്റ്, ദിവ്യ രാജേഷ്, അഞ്ജന അജിത്, ഇമ്മാനുവേല്‍, അധ്യാപകന് വിഷ്ണു എന്നിവരുടെ മൃതദേഹമാണ് സ്കൂളിലെത്തിച്ചത്. ബുധനാഴ്ച സ്കൂളില്‍നിന്നു നിറചിരിയോടെ വിനോദയാത്രയ്ക്കുപോയ കുട്ടികളുടെ ചേതനയറ്റ ശരീരം സ്കൂളിലെത്തിയപ്പോള്‍ നാടു മുഴുവന്‍ കണ്ണീര്‍ക്കടലായി മാറി. അപ്രതീക്ഷിതമായുള്ള കുട്ടികളുടെ വിയോഗം താങ്ങാനാവാതെ രക്ഷിതാക്കളും ബന്ധുക്കളും വാവിട്ടു കരഞ്ഞു. അന്തിമോപചാരമര്‍പ്പിക്കാനെത്തിയ നാട്ടുകാരില്‍ പലരും കണ്ണീരടക്കിപിടിച്ചാണ് വീട്ടിലേയ്ക്ക് മടങ്ങിയത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മരിച്ചവര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സ്ഥലത്തെത്തി. പാലക്കാട്-തൃശൂര്‍ ദേശീയപാതയില്‍ വടക്കഞ്ചേരി അഞ്ചുമൂര്‍ത്തി മംഗലത്ത് ഇന്നലെ രാത്രി 11.30 ഓടെയാണ് അപകടമുണ്ടായത്. കൊട്ടാരക്കര-കോയമ്പത്തൂര്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസിലാണ് ടൂറിസ്റ്റ് ബസ് ഇടിച്ചത്. 37 വിദ്യാര്‍ത്ഥികളും അഞ്ച് അധ്യാപകരും രണ്ട് ബസ് ജീവനക്കാരുമാണ് ബസിലുണ്ടായിരുന്നത്. ബസുകള്‍ പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.
Read Moreആടിപ്പാടി ആഘോഷമായി തുടക്കം; പിന്നാലെ കൂട്ടനിലവിളി! ബസ് മറിയാതിരിക്കാൻ പാടുപെട്ടെന്ന് കെഎസ്ആർടിസി ഡ്രൈവർ
തൃശൂർ: ആടിപ്പാടി ആഘോഷമായാണ് ഊട്ടിയിലേക്കുള്ള വിനോദയാത്ര സ്കൂളിൽനിന്ന് പുറപ്പെട്ടത്. ബസ് എത്താൻ രണ്ടു മണിക്കൂർ വൈകി എങ്കിലും ടൂറിസ്റ്റ് ബസ് പാട്ടു വച്ചും ലൈറ്റുകൾ തെളിയിച്ചും ആഘോഷമായിതന്നെയാണ് യാത്ര പുറപ്പെട്ടത്. മക്കളെ യാത്രയാക്കാൻ വന്ന രക്ഷിതാക്കൾ പലരും അറിഞ്ഞില്ല അത് അതിദാരുണമായ ദുരന്തത്തിലേക്കുള്ള യാത്രയാണെന്ന്. മറ്റൊരു ദീർഘദൂര യാത്ര കഴിഞ്ഞാണ് സ്കൂളിലേക്ക് ഈ ബസ് എത്തിയതെന്ന് പറയുന്നു. അതുകൊണ്ടുതന്നെ ഡ്രൈവർ ക്ഷീണത്തിനായിരുന്നു എന്നാണ് രക്ഷിതാക്കൾ പറയുന്നത്. ഇക്കാര്യം ചില രക്ഷിതാക്കൾ ചൂണ്ടിക്കാണിച്ചപ്പോൾ പ്രശ്നമൊന്നുമില്ല എന്നാണ് ഡ്രൈവർ പറഞ്ഞത്. മക്കളെ യാത്രയാക്കി വീട്ടിലെത്തി ഉറങ്ങുമ്പോഴാണ് പല രക്ഷിതാക്കൾക്കും അപകടവിവരം ഫോണിൽ ലഭിച്ചത്. പല കുട്ടികളും നേരിട്ട് വീടുകളിൽ വിളിച്ച് തങ്ങളുടെ ബസ് അപകടത്തിൽപ്പെട്ട വിവരം അറിയിക്കുകയായിരുന്നു. പരിക്കേറ്റവരെ കൊണ്ടുപോയിരുന്ന ആംബുലൻസ് ജീവനക്കാരാണ് പല രക്ഷിതാക്കളെയും വിളിച്ച് അപകടവിവരം അറിയിച്ചത്. വിവരമറിഞ്ഞ ഉടൻ രക്ഷിതാക്കൾ തൃശൂരിലേക്കും വടക്കഞ്ചേരിയിലേക്കും പുറപ്പെട്ടു. ബസ്…
Read Moreരക്ഷാവാഹനമായത് കള്ളുവണ്ടി! ടൂറിസ്റ്റ് ബസ് പാഞ്ഞത് മണിക്കൂറിൽ 97.2 കിലോമീറ്റർ വേഗതയിലെന്ന്; അപകടത്തിൽ പെട്ട ബസ് കരിമ്പട്ടികയിലുള്ളത്
തൃശൂർ: വടക്കഞ്ചേരിയിൽ അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ് അമിതവേഗതയിലായിരുന്നതാണ് അപകട കാരണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ടൂറിസ്റ്റ് ബസ് മണിക്കൂറിൽ 97.2 കിലോമീറ്റർ വേഗതയിലായിരുന്നു സഞ്ചരിച്ചിരുന്നത് എന്നാണ് മന്ത്രി അറിയിച്ചത്. യാത്രയുടെ വിവരങ്ങൾ ഗതാഗത വകുപ്പിനെ മുൻകൂട്ടി അറിയിച്ചില്ലെന്നതിലൂടെ സ്കൂൾ അധികൃതർക്കും വീഴ്ച പറ്റിയെന്നും മന്ത്രി പറഞ്ഞു. ബസ് അമിതവേഗതയിലാണെന്ന് സ്ഥലം സന്ദർശിച്ച എംവിഡി ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു. അപകടം നടന്ന സ്ഥലത്ത് മോട്ടോർ വെഹിക്കിൾ സംഘം പരിശോധന നടത്തി. അപകട സമയം ചാറ്റൽ മഴ പെയ്തിരുന്നത് അപകടത്തിന്റെ തീവ്രതകൂടാൻ കാരണമായതായും പറയുന്നു. ഡ്രൈവർമാരുടെ ഡ്രൈവിംഗ് പശ്ചാത്തലം, എക്സ്പീരിയൻസ് തുടങ്ങിയവ വളരെ പ്രാധാന്യത്തോടെ കാണണമെന്ന് മന്ത്രി ആന്റണി രാജു പ്രതികരിച്ചു. വിനോദയാത്ര പോകുന്ന ബസിന്റെ വിവരങ്ങൾ ആർടിഒ ഓഫീസിൽ കൈമാറാൻ ശ്രദ്ധിക്കണം. അപകടത്തിൽ ആദ്യ ഘട്ട രക്ഷാപ്രവർത്തനത്തിൽ താമസം നേരിട്ടെന്നും മന്ത്രി സമ്മതിച്ചു. അപകടമുണ്ടായതിന് പിന്നാലെ വന്ന…
Read Moreസാധനം വേണേൽ പണം ഡിജിറ്റലായി നൽകണം; ആവശ്യക്കാർക്ക് പണം കടം നൽകുന്ന ഏജന്റുമാരും; 50 ലക്ഷം രൂപയുടെ ഹാഷിഷ് ഓയിലുമായി പിടിയിലായവരുടെ പ്രായം ഞെട്ടിക്കുന്നത്…
കൊച്ചി: അന്‍പതു ലക്ഷം രൂപ വില മതിക്കുന്ന ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ പിടിയിലായ സംഭവത്തിൽ പ്രതികൾക്ക് ഹാഷിഷ് ഓയിൽ കൈമാറിയ വിശാഖപട്ടണം സ്വദേശിയെ കണ്ടെത്താൻ പോലീസ് ശ്രമം തുടങ്ങി. കേസുമായി ബന്ധപ്പെട്ട് നെട്ടൂർ പാറയിൽ വീട്ടിൽ സുജിൽ (23), പനങ്ങാട് മാടവന കീരുപറന്പിൽ അൻസൽ (23) എന്നിവരെയാണ് നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ ശ്രീ രാമാനന്ദാശ്രമം റോഡിൽനിന്നും കൊച്ചി സിറ്റി ഡാൻസാഫും നോർത്ത് പോലീസും ചേർന്ന് പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും 2.3 കിലോഗ്രാം ഹാഷിഷ് ഓയിലാണ് പിടിച്ചെടുത്തത്. പിടിയിലായ രണ്ടു പ്രതികൾക്കുമെതിരേ പനങ്ങാട്, മരട് പോലീസ് സ്റ്റേഷനുകളിൽ നിരവധി മയക്കുമരുന്ന് കേസുകൾ നിലവിലുള്ളതാണ്. ആന്ധ്രയിലെ ആദിവാസി മേഖലയായ അറക്കുവാലിയിൽനിന്നാണ് പ്രതികൾ മാരക ലഹരിയായ ഹാഷിഷ് ഓയിൽ വില്പനക്കായി കൊച്ചിയിൽ എത്തിച്ചിരുന്നത്. ആന്ധ്രയിൽനിന്നും ട്രെയിൻ മാർഗം കൊച്ചിയിലെത്തുന്ന പ്രതികൾ ചെറിയ സംഘങ്ങൾക്ക് ഹാഷിഷ് ഓയിൽ വില്പനക്കായി…
Read More