ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡ് എടുക്കാന്‍ പോയ തന്നെ സ്വകാര്യ ടെലികോം സ്ഥാപനത്തില്‍ അടച്ചിട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി അന്ന രാജൻ. എന്താണ് അവിടെ വച്ച് നടന്നതെന്ന് അന്ന രാജന് പ്രതികരിച്ചു. അന്ന രാജന് പറഞ്ഞതിങ്ങനെ… സിമ്മിന്റെ പ്രോബ്ലം ആയിട്ടാണ് ഷോറൂമില്‍ പോയത്. അവര്‍ കുറച്ച് മോശമായി പെരുമാറി, ഷട്ടറൊക്കെ അടച്ചിട്ടു, വളരെ പ്രയാസമായി. ഞാന്‍ അവിടെ നിന്നു കരയുകയായിരുന്നു. അപ്പോള്‍ ആരെയാണ് വിളിക്കേണ്ടതെന്ന് അറിയില്ല. എന്റെ അച്ഛന്റെ സ്ഥാനത്ത് ഞാന്‍ ചെറുപ്പം മുതലേ കണ്ട ആള്‍ക്കാരെ വിളിച്ചു.. അച്ഛന് രാഷ്ട്രീയക്കാരനാണല്ലോ. ഞാന്‍ മാസ്കും ഷാളുമൊക്കെ ഇട്ടിട്ടാണ് പോയത്. ഒരു സാധാരണകുട്ടിയായിട്ടാണ് പോയത്. അപ്പോള്‍ ഒരു പെണ്‍കുട്ടി ഇങ്ങനെ ഷട്ടറൊക്കെ ഇട്ട് ഇരിക്കുന്ന അവസ്ഥ ഓര്‍ത്ത് ടെന്ഷനായിപ്പോയി.. അവർ വന്ന് മാപ്പ് പറഞ്ഞു.. ആര്‍ക്കും ഇങ്ങനെയുള്ള അവസ്ഥ വരരുത്..എല്ലാവരും തുല്യരാണ്.. തന്നോട് മേശമായി പെരുമാറിയത് 25 വയസായ കുട്ടിയാണ്.…
Read MoreCategory: Loud Speaker
എന്റെ ഒരേയൊരു അഭ്യർഥന..! വിദ്യാലയങ്ങളുടെ വിനോദയാത്രകൾ കെഎസ്ആർടിസി ബസിലാക്കണം; നടി രഞ്ജിനി പറയുന്നു…
കൊച്ചി: പാലക്കാട് വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാലയങ്ങളുടെ വിനോദയാത്രകൾ കെ.എസ്.ആർ.ടി.സി ബസിലാക്കണമെന്ന് നടി രഞ്ജിനി. ‘സ്കൂൾ, കോളജ്, യൂണിവേഴ്സിറ്റി എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിനോദയാത്രകളും സർക്കാർ ബസുകളിൽ നടത്തണം എന്നാണ് സർക്കാരിനോടുള്ള എന്റെ ഒരേയൊരു അഭ്യർഥന. ഇത് കൂടുതൽ ഭയാനകമായ അപകടങ്ങളെ തടയുകയും കടക്കെണിയിലായ നമ്മുടെ കെ.എസ്.ആർ.ടി.സിക്ക് അധിക വരുമാനം ഉണ്ടാക്കുന്നതിന് സഹായിക്കുകയും ചെയ്യും’ -നടി ഫേസ്ബുക് കുറിപ്പിൽ അഭിപ്രായപ്പെട്ടു. കർശനമായ മോട്ടോർ വാഹന നിയമങ്ങൾ നിലനിൽക്കെ, സ്വകാര്യ ബസുകൾ ഫ്ലാഷ് ലൈറ്റുകളും സൈറണുകളും ഉപയോഗിക്കുന്നത് എങ്ങിനെയാണെന്ന് മനസ്സിലാകുന്നില്ലെന്നും ഇവർ പറഞ്ഞു. 2018 ൽ ഉദ്ഘാടനം ചെയ്യപ്പെട്ട കെ.ടി.ഡിസിയുടെ ബസ് പദ്ധതിക്ക് എന്ത് സംഭവിച്ചുവെന്നും നടി ചോദിച്ചു. കേരള ടൂറിസം വകുപ്പ് അംഗീകാരം നൽകിയ ടൂർ ഓപ്പറേറ്റർമാരുടെ പട്ടികയിൽ ഉള്ള വാഹനങ്ങൾ മാത്രമേ പഠന യാത്രകൾക്ക് ഉപയോഗിക്കാവൂ എന്നും വിനോദയാത്ര പോകുമ്പോൾ രാത്രി യാത്ര ഒഴിവാക്കണമെന്ന…
Read Moreപ്രസവിക്കണമെന്ന് സ്ത്രീയെ നിർബന്ധിക്കാൻ ഭർത്താവിനോ മറ്റുള്ളവർക്കോ അവകാശമില്ല! പ്രത്യുത്പാദനം വ്യക്തിസ്വാതന്ത്ര്യം; മുംബൈ ഹൈക്കോടതി
മുംബൈ: പ്രസവിക്കണമെന്ന് സ്ത്രീയെ നിർബന്ധിക്കാൻ ഭർത്താവിനോ മറ്റുള്ളവർക്കോ അവകാശമില്ലെന്ന് മുംബൈ ഹൈകോടതി. പ്രത്യുൽപാദന വിഷയത്തിൽ തീരുമാനമെടുക്കാനുള്ള അവകാശം വ്യക്തിസ്വാതന്ത്ര്യത്തിന്റെ അവിഭാജ്യ ഘടകമായതിനാൽ ആർട്ടിക്കിൾ 21 പ്രകാരം സ്ത്രീകളെ ഇക്കാര്യത്തിൽ നിർബന്ധിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പുണ്ടലിക് യേവത്കർ എന്നയാളും ഭാര്യ ഉജ്വലയും തമ്മിലുള്ള കേസിലാണ് നിർണായകമായ വിധി. വിവാഹമോചനം ആവശ്യപ്പെട്ട് പുണ്ടലിക് സമർപ്പിച്ച ഹരജിയിൽ, തന്റെ സമ്മതമില്ലാതെ ഭാര്യ ഗർഭം അവസാനിപ്പിച്ചത് ക്രൂരതയാണെന്ന് ഇയാൾ വാദിച്ചിരുന്നു. എന്നാൽ, ജസ്റ്റിസുമാരായ അതുൽ ചന്ദൂർക്കറും ഊർമിള ജോഷി ഫാൽക്കെയും ഉൾപ്പെട്ട ബെഞ്ച് ഈ വാദം തള്ളിക്കളഞ്ഞു. ഗർഭം തുടരണോ വേണ്ടയോ എന്നത് സ്ത്രീയുടെ ഇഷ്ടമാണെന്ന് കോടതി വ്യക്തമാക്കി. ‘ഇന്ത്യൻ ഭരണഘടനയുടെ 21-ാം അനുച്ഛേദപ്രകാരം വിഭാവനം ചെയ്യുന്ന സ്ത്രീയുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ അവിഭാജ്യ ഘടകമാണ് പ്രത്യുൽപാദനപരമായ തിരഞ്ഞെടുപ്പിനുള്ള സ്ത്രീയുടെ അവകാശം. ഒരു കുട്ടിക്ക് ജന്മം നൽകാൻ അവളെ നിർബന്ധിക്കാനാവില്ല” -കോടതി പറഞ്ഞു. 2001ലാണ് പുണ്ടലികും…
Read Moreപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് ബാഗിലാക്കി കാട്ടില്‍ത്തള്ളി ! അദ്ഭുതകരമായി രക്ഷപ്പെട്ട് പെണ്‍കുട്ടി…
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തശേഷം കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. അസമിലെ കാച്ചാര്‍ ജില്ലയിലാണ് സംഭവം. കഴിഞ്ഞദിവസമാണ് അസം പോലീസ് 26-കാരനായ പ്രതിയെ അറസ്റ്റ് ചെയ്തത്. അതേസമയം ക്രൂരമായ ബലാല്‍സംഗത്തിനിരയായി ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി സില്‍ച്ചാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി തന്റെ കാമുകിയാണെന്നാണ് പ്രതിയുടെ അവകാശവാദം. ഒക്ടോബര്‍ മൂന്നാം തീയതി ദുര്‍ഗ പൂജ ആഘോഷങ്ങള്‍ക്കായാണ് പെണ്‍കുട്ടി വീട്ടില്‍നിന്ന് പോയത്. എന്നാല്‍ അന്നേദിവസം തിരിച്ചെത്തിയില്ല. ഇതോടെ പിറ്റേദിവസം വീട്ടുകാര്‍ പോലീസില്‍ പരാതി നല്കി. പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് നാലാം തീയതി വൈകിട്ടോടെ വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞ് പരിക്കേറ്റനിലയില്‍ പെണ്‍കുട്ടി വീട്ടിലെത്തിയത്. മൂന്നാം തീയതി ദുര്‍ഗ പൂജ ആഘോഷങ്ങള്‍ക്കായി പോയ പെണ്‍കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്നാണ് വീട്ടുകാരുടെ പരാതി. മറ്റു ചിലര്‍ക്കൊപ്പം പെണ്‍കുട്ടി ദുര്‍ഗ പൂജ…
Read Moreഅപകടം സംഭവിക്കുമ്പോൾ മാത്രം പരിശോധന ! ചീറിപ്പായുന്ന ബസുകളെ തൊടാന്‍ മോട്ടോര്‍ വാഹന വകുപ്പിന് പേടി
സ്വന്തം ലേഖകന്‍കോഴിക്കോട് : പോലീസും മോട്ടോര്‍ വാഹന വകുപ്പും ‘കണ്ടുപിടിച്ച നിയമ ലംഘനങ്ങളില്‍ ‘ ഏറെയും ഇരുചക്ര വാഹനങ്ങളുടേത്. നിരത്തിലൂടെ ചീറി പായുന്ന സ്വകാര്യ- ദീര്‍ഘ ദൂര ബസുകളുടെ നിയമ ലംഘനങ്ങളാകട്ടെ പരിധിക്ക് പുറത്താണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പരിശോധന സ്റ്റാൻഡിൽ മാത്രം!സ്പീഡ് ഗവര്‍ണറില്‍ മാറ്റം വരുത്തിയും ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിച്ചും ബസ് ഓടിക്കുന്ന സ്വകാര്യ ബസുകളിലെ ഡ്രൈവര്‍മാരെ കണ്ടെത്താനുള്ള ഇടപെടലൊന്നും തന്നെ നടക്കുന്നില്ല. ബസ് സ്റ്റാൻഡുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന പരിശോധനകളില്‍ മാത്രമാണ് കുറച്ചുപേരെങ്കിലും പിടിയിലാവുന്നത്. 22,500 ഗതാഗത നിയമലംഘനങ്ങളാണ് സെപ്റ്റംബര്‍ വരെ കോഴിക്കോട് ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് യൂണിറ്റ് കണ്ടെത്തിയത്. സെപ്റ്റംബറില്‍ മാത്രം 4600 കേസുകളും. ഇവയില്‍ ഭൂരിഭാഗവും ഇരുചക്രവാഹനങ്ങളാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഹോൺ ഭീകരത!ഒമ്പത് എംവിഐമാരും 24 അസി.മോട്ടോര്‍ വാഹന ഇന്‍സ്പെക്ടര്‍മാരുമാണ് കോഴിക്കോട്ടെ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിലുള്ളത്. രണ്ട് അസി.കമ്മീഷണര്‍മാരും ഒരു സിഐയും അടക്കം…
Read Moreഅങ്കമാലിയിലെ കള്ളനോട്ട് കേസ്;അഞ്ചൂറിന്റെ നോട്ടുകൾ പലസ്ഥലങ്ങളിൽ വിതരണം ചെയ്തു; അന്വേഷണം വ്യാപിപ്പിച്ച് പോലീസ്
അങ്കമാലി: കള്ളനോട്ട് കേസിൽ നാലു പേർ പിടിയിലായ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ പ്രത്യേക മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികൾ എവിടെയൊക്കെ കള്ളനോട്ടുകൾ വിതരണം ചെയ്തിട്ടുണ്ട്, സംഘത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നത്. കേസിൽ തുറവൂർ പെരിങ്ങാംപറമ്പ് കൂരൻകല്ലുക്കാരൻ ജോഷി (51), നായത്തോട് കോട്ടയ്ക്കൽ വീട്ടിൽ ജിന്റോ (37), കാഞ്ഞൂർ തെക്കൻവീട്ടിൽ ജോസ് (48), മുളന്തുരുത്തി പള്ളിക്കമാലി കാഞ്ഞിരംപറമ്പിൽ വീട്ടിൽ അജിത് (26) എന്നിവരെയാണ് അങ്കമാലി പോലീസ് പിടികൂടിയത്. ഇവരിൽ നിന്നും 500 രൂപയുടെ നൂറു വ്യാജ നോട്ടുകളും, വ്യാജ നോട്ടിന്റെ വിപണനത്തിന് കരുതിയിരുന്ന 1,25,000 രൂപയും പിടികൂടി. അജിത്തിന്റെ മുളന്തുരുത്തിയിലെ വീട്ടിൽ നിന്നും കള്ളനോട്ട് നിർമാണത്തിനുപയോഗിക്കുന്ന, കമ്പ്യൂട്ടർ, പ്രിന്റര്‍, ലാമിനേഷൻ മെഷീൻ, കട്ടിംഗ് ബ്ലേഡ്, പശ, ഫോയിലിംഗ് പേപ്പർ, പ്രിന്റിംഗ് പേപ്പർ, ഭാഗികമായ് പ്രിന്റ് ചെയ്ത…
Read Moreകോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞടുപ്പ്; പത്രിക പിൻവലിക്കുമെന്ന് വാർത്ത തളളി തരൂർ; പിൻവലിക്കൽ സമയം ഇന്ന് തീരും
ന്യൂഡൽഹി: കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇന്ന് അവസാനിക്കും. ശശി തരൂരും മല്ലികാർജുൻ ഖാർഗെയുമാണ് മത്സരരംഗത്തുള്ളത്. തരൂർ നാമനിർദേശ പത്രിക പിൻവലിക്കുമെന്ന് വാർത്ത പ്രചരിച്ചിരുന്നെങ്കിലും അദ്ദേഹം ഇക്കാര്യം തള്ളി.ഖാർഗെയുടെയും തരൂരിന്റെയും പ്രചാരണം ഇന്നും തുടരും. ഗുജറാത്തിലും മുംബൈയിലും ഖാർഗെയ്ക്കു വൻ സ്വീകരണമാണ് ലഭിച്ചത്. ഇന്ന് ഹൈദരബാദിലും വിജയവാഡയിലുമാണ് ഖാർഗെയുടെ പ്രചാരണം. ഡൽഹിയിലും മുംബൈയിലുമാണ് തരൂരിന്റെ പ്രചാരണപരിപാടികൾ. ഖാർഗെയ്ക്കൊപ്പം പ്രചാരണത്തിനായി രമേശ് ചെന്നിത്തലയുമുണ്ട്. ഗുജറാത്തിലും മഹാരാഷ്ട്രയിലും ഖാർഗെയ്ക്കൊപ്പം ചെന്നിത്തലയുണ്ടായിരുന്നു. ആന്ധ്രയിലും തെലങ്കാനയിലും തമിഴ്നാട്ടിലും ചെന്നിത്തല പ്രചാരണ പരിപാടികളിൽ സജീവമാകും.
Read More350 കോടിയുടെ ഹെറോയിനുമായി ഗുജറാത്ത് തീരത്ത് പാക്ക് ബോട്ട് ; 6 പേർ പിടിയിൽ; പിന്നിൽ ഹാജി അലി സംഘമെന്ന് സ്ഥിരീകരണം
ഗാന്ധിനഗർ: 350 കോടിയുടെ ഹെറോയിനുമായി ഗുജറാത്ത് തീരത്ത് പാക്കിസ്ഥാൻ ബോട്ട് പിടിയിൽ. ബോട്ടിൽ നിന്ന് ആറ് പാക്കിസ്ഥാൻകാരെ പിടികൂടി. 50 കിലോ ഹെറോയിനാണ് പിടിച്ചെടുത്തത്. ഗുജറാത്ത് പോലീസിന്റെ കീഴിലുള്ള എടിഎസും തീരസംരക്ഷണ സേനയും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ബോട്ട് പിടികൂടിയത്. 1200 കോടിയിലേറ വിലവരുന്ന 210 കിലോ ഹെറോയിൻ കഴിഞ്ഞ ദിവസം കൊച്ചി തീരത്ത് പിടികൂടിയിരുന്നു. ഹെറോയിൻ കടത്തിയ ഇറാനിയൻ ബോട്ടും ആറു പേരും പിടിയിലായിരുന്നു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് കോടതിയിൽ ഹാജരാക്കും. ലഹരികടത്തിനു പിന്നിൽ പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഹാജി അലി സംഘമാണെന്ന് സ്ഥിരീകരിച്ചിരുന്നു. പാക്കിസ്ഥാനിൽ നിന്നു പുറപ്പെട്ട ബോട്ട് ശ്രീലങ്കയിലേക്കു പോകുകയായിരുന്നു. മത്സ്യബന്ധന ബോട്ടിൽ കൊണ്ടുവന്ന ഹെറോയിൻ കേന്ദ്ര നർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ഇന്ത്യൻ നേവിയും ചേർന്നാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം മുംബൈയിലും 502 കോടിയുടെ കൊക്കെയ്ൻ പിടികൂടിയിരുന്നു.
Read Moreസച്ചിന്‍ദേവ് എംഎല്‍എയുടെ കാര്‍ ഇടിച്ച് സ്കൂട്ടര്‍ യാത്രികരായ അച്ഛനും മകള്‍ക്കും പരിക്ക്…
കെ എം സച്ചിന്‍ദേവ് എംഎല്‍എയുടെ കാര്‍ തട്ടി സ്കൂട്ടര്‍ യാത്രികരായ അച്ഛനും മകള്‍ക്കും പരിക്ക്. വെള്ളിയാഴ്ച രാവിലെ മലാപ്പറമ്പ് ബൈപാസിലായിരുന്നു അപകടം. താനൂര്‍ മൂസാന്റെ പുരക്കല്‍ ആബിത്ത് (42), മകള്‍ ഫമിത ഫര്‍ഹ (11) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരേയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ സ്കൂട്ടറില്‍ ഇടിച്ചതിന്റെ ആഘാതത്തില്‍ തെറിച്ചു വീണ ഇരുവരും സ്കൂട്ടറിനു അടിയിലായിപ്പോവുകയായിരുന്നു. ആബിത്തിനു ഇടതു കൈക്കും മകള്‍ക്ക് ഇടതു കാലിനുമാണ് പരിക്ക്. എംഎല്‍എയെ കൂട്ടാനായി വീട്ടിലേക്കു പോകുകയായിരുന്നു കാര്‍. പരിക്കേറ്റ പിതാവിനെയും മകളെയും എംഎല്‍എ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
Read Moreസ്ത്രീധനവും അമ്മായിയമ്മയും വീണ്ടും വില്ലനാകുമ്പോൾ; അമ്മയേയും കുട്ടിയേയും രാത്രി മുഴുവൻ വീടിനു പുറത്തുനിർത്തി; കൊല്ലം ജില്ല വീണ്ടും വാർത്തയിൽ നിറയുന്നു…
കൊട്ടിയം: യുവതിയേയും അഞ്ചുവയസുള്ള മകനേയും ഭർതൃവീട്ടുകാർ രാത്രി മുഴുവൻ വീടിനു പുറത്തു നിർത്തിയെന്ന പരാതിയിൽ പോലീസിന്റെ അനുരഞ്ജന ശ്രമം പരാജയപ്പെട്ടു. യുവതിയും കുട്ടിയും ഇപ്പോഴും വീടിനുള്ളിൽ കയറാനാകാതെ വീടിനു പുറത്തു നിൽക്കുകയാണ്. സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിരിക്കുകയാണ്. ഇതിനിടെ നാട്ടുകാരും പോലീസും തമ്മിൽ സംഘർഷമുണ്ടാകുകയും പോലീസ് ലാത്തിവീശുകയുമായിരുന്നു. രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്നലെ രാത്രിയിലാണ് സംഭവം. തഴുത്തല സ്വദേശിനിയ്ക്കും കുഞ്ഞിനുമാണ് ദുരനുഭവം ഉണ്ടായത്. സ്കൂളിൽ നിന്ന് മകനെ വിളിക്കാനായി പുറത്തിറങ്ങിയപ്പോൾ വീട്ടുകാർ ഗേറ്റു പൂട്ടുകയായിരുന്നുവെന്ന് യുവതി പറയുന്നു. ഇതേ തുടർന്ന് യുവതിക്കും കുട്ടിക്കും രാത്രി മുഴുവൻ വീടിനു പുറത്തു നിൽക്കേണ്ടി വന്നു. നാട്ടുകാരുടെ ഇടപെടലിൽ രാവിലെ ഗേറ്റിനുള്ളിൽ കയറാൻ സാധിച്ചെങ്കിലും ഇതുവരേയും അമ്മയ്ക്കും കുട്ടിക്കും വീടിനുള്ളിൽ കയറാൻ സാധിച്ചില്ല. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനാണ് യുവതിയേും കുഞ്ഞിനേയും ഭർതൃമാതാവ് പുറത്താക്കി വാതിലടച്ചത്. താൻ കുട്ടിയേയും കൂട്ടി തിരിച്ചെത്തിയപ്പോൾ രണ്ടു…
Read More