ആണും പെണ്ണും  ഒരേപോലെ; ഫെമിനിസം എന്നതിന്‍റെ അര്‍ഥം എനിക്ക് ഇതുവരെ മനസിലായിട്ടില്ലെന്ന് നമിതാ പ്രമോദ്

ഫെമിനിസം എന്നതിന്‍റെ അര്‍ഥം എനിക്ക് ഇതുവരെ മനസിലായിട്ടില്ല. ആണും പെണ്ണും ഒരേപോലെയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എല്ലാ വിഷയങ്ങളിലും സ്ത്രീയും പുരുഷനും ഒരേപോലെ ആയിരിക്കണം. തൊഴിലിടങ്ങളിലും ഒരേപോലെ മുന്നോട്ടു പോകണം. പരസ്പരമുള്ള ബഹുമാനമാണ് എല്ലാവര്‍ക്കുമിടയില്‍ ഉണ്ടാകേണ്ടത്. -നമിത പ്രമോദ്

Read More

രാജമൗലി സാറിനോട് കടപ്പാട്; തുടര്‍ച്ചയായുള്ള ഈ കളിയാക്കലുകള്‍ തന്നെയാണ്  വളരാന്‍ പ്രേരിപ്പിച്ചത്

പത്ത് വര്‍ഷം മുമ്പ് തെന്നിന്ത്യന്‍ സിനിമകള്‍ വലിയ പരിഹാസത്തിന് പാത്രമാകുമായിരുന്നു. ‘യേ ക്യാ ആക്ഷന്‍ ഹേ, ഉദ്ദ് രഹാ ഹേ സബ് (ഇതെന്താണ്, എല്ലാം പറക്കുന്നു) എന്നൊക്കെയായിരുന്നു അവരുടെ പരിഹാസം. പക്ഷേ തുടര്‍ച്ചയായുള്ള ഈ കളിയാക്കലുകള്‍ തന്നെയാണ് നമ്മളെ വളരാന്‍ പ്രേരിപ്പിച്ചത്. തുടക്കത്തില്‍ തങ്ങളുടെ സിനിമകള്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കേണ്ടി വന്നു, എന്നാല്‍ ബാഹുബലി പോലെ മികച്ച സിനിമകളുമായുണ്ടായ അടുപ്പം ദക്ഷിണേന്ത്യയില്‍നിന്നുള്ള സിനിമകളിലേക്ക് പ്രേക്ഷകരെ ആകര്‍ഷിച്ചു. ആളുകള്‍ പതിയെ ഡബ്ബ് ചെയ്ത സിനിമകള്‍ പരിചയപ്പെടാന്‍ തുടങ്ങി. അത് ഏറെ നാളായി കാത്തിരിക്കുകയായിരുന്നു. ഇതിന് പൂര്‍ണമായ കടപ്പാട് എസ്എസ് രാജമൗലി സാറിനോടാണ്. ബാഹുബലിയാണ് വഴിത്തിരിവായത്. കെജിഎഫും ശ്രദ്ധിക്കപ്പെട്ടു. ആളുകള്‍ ഇപ്പോള്‍ സൗത്ത് സിനിമകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയിരിക്കുന്നു. –യാഷ്

Read More

ആരെങ്കിലും എനിക്ക് വേണ്ടി നാടനല്ലാത്ത കഥാപാത്രങ്ങൾ എഴുതണേ…അപേക്ഷിച്ച് ഹന്ന

ആരെങ്കിലും എനിക്ക് വേണ്ടി നാടനല്ലാത്ത കഥാപാത്രങ്ങൾ ഒന്ന് എഴുതണേ എന്നാണ് പറയാനുള്ളത്. പക്ഷേ ഇതൊരു നല്ല കാര്യമാണ്. ഞാൻ എന്‍റെ റിയൽ ലൈഫിൽ മേക്കപ്പ് ധരിക്കാത്ത വ്യക്തിയാണ്. ജീൻസൊക്കെ ധരിക്കാനാണ് ഇഷ്ടം. അതിനപ്പുറം ആക്സസറീസ് ധരിക്കാറില്ല. എനിക്ക് കിട്ടുന്ന കഥാപാത്രങ്ങളൊക്കെ അതിൽ നിന്ന് ഏറെ വ്യത്യസ്തമാണ്. വീട്ടമ്മയായിട്ടാണ് രക്ഷാധികാരി ബിജുവിൽ അഭിനയിച്ചത്. കൂമനിൽ ധാവണിയുടുത്ത ഒരു അസൽ പാലക്കാടൻ അതിർത്തി ഗ്രാമത്തിലെ കുട്ടിയാണ്. ഞാനൊരു നടിയായി വളരാൻ ശ്രമിക്കുമ്പോൾ എനിക്ക് തന്നെ എന്നെ ജഡ്ജ് ചെയ്യാൻ പറ്റുന്ന കഥാപാത്രങ്ങളാണിതൊക്കെ. അതുകൊണ്ട് എനിക്ക് ഇഷ്ടമാണ്. എനിക്ക് സ്‌പോർട്സ് വുമൺ പോലെ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ട്. -ഹന്ന റെജി കോശി

Read More

ഹനീഫിക്ക അതു പറഞ്ഞപ്പോൾ ഞാനാകെ വല്ലാണ്ടായി; സിഐഡി മൂസയുടെ ഡബ്ബിംഗ് കഴിഞ്ഞപ്പോഴും ദിലീപിന് വിശ്വാസമില്ലായിരുന്നെന്ന് ജോണി ആന്‍റണി

സിഐഡി മൂസയുടെ ചിത്രീകരണം 95 ദിവസമെടുത്താണ് പൂര്‍ത്തിയാക്കിയത്. നിസാരമായിരുന്നില്ല ഷൂട്ട്. ഡബ്ബിംഗ് എല്ലാം കഴിഞ്ഞ് പക്ക ആയപ്പോഴും ദിലീപിന് വിശ്വാസം വരുന്നുണ്ടായിരുന്നില്ല. എന്‍റെ ആദ്യത്തെ സിനിമയാണ്. അസോസിയേറ്റായി ദിലീപിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും ഞാനും ടെന്‍ഷനിലായിരുന്നു. അന്ന് മൂന്നു കോടിയോളം ചെലവാക്കി നിർമിച്ച പടമാണ്. സിദ്ദിഖ് സാര്‍ വന്ന് പടം കാണട്ടെ എന്നായിരുന്നു ഞാന്‍ പറഞ്ഞത്. അതെന്താ സാര്‍ തന്നെ വരണമെന്ന് പറയാന്‍ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന് ഇതുവരെ പരാജയം വന്നിട്ടില്ലല്ലോ, സാര്‍ തന്നെ വരട്ടെ എന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ ദിലീപും ഞാനും വിളിച്ചു. സിനിമ കണ്ടിറങ്ങിയപ്പോള്‍ അദ്ദേഹത്തിന്‍റെ മുഖത്തൊരു ചിരിയുണ്ടായിരുന്നു. ജോണി നന്നായി ചെയ്തിട്ടുണ്ട് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ബ്രേക്ക് എടുക്കാതെയാണ് സിഐഡി മൂസയിലെ പാട്ട് ചിത്രീകരിച്ചത്. മൂന്ന് മണിയായപ്പോള്‍ ഹനീഫിക്കയുടെയൊക്കെ ഷൂട്ട് കഴിഞ്ഞു. അപ്പോഴാണ് അദ്ദേഹം എന്നോട് ഉമ്മ മരിച്ച് പോയെന്ന് പറയുന്നത്. ഷൂട്ടിനെ ബാധിക്കരുതെന്ന്…

Read More

ബോഡി ഷെയ്മിംഗിന്‍റെ ഭയാനകമായ വേര്‍ഷൻ; സോഷ്യൽ മീഡിയയിലൂടെ നേരിടുന്ന ആക്രമണത്തെക്കുറിച്ച് ഹണിറോസ്

ബോഡി ഷെയ്മിംഗിന്‍റെ ഭയാനകമായ വേര്‍ഷനാണ് നടക്കുന്നത്. സെര്‍ച്ച് ചെയ്യാറില്ല, താനെ മുന്നിലേക്ക് വരുമല്ലോ ഇതൊക്കെ. ഇതെന്താണ് ഇങ്ങനെ വരുന്നതെന്ന് ചിന്തിച്ചിരുന്നു. ഇതിലൊക്കെ എന്ത് ചെയ്യാനാണ്? എന്താണ് തെളിയിക്കേണ്ടത്? ഒന്നും ചെയ്യാനില്ല. ബോഡി ഷെയ്മിംഗിന്‍റെ എക്‌സ്ട്രീം ലെവല്‍. എന്താണ് ചെയ്യുക എന്നറിയില്ല. പലപ്പോഴും ഓപ്ഷനില്ല. ഇതൊക്കെ എഴുതുന്നവര്‍ തന്നെ ചിന്തിക്കേണ്ടതാണ്. ഇത്രയൊക്കെ വേണമോ, കുറേക്കൂടി പോസിറ്റീവായൊരു അന്തരീക്ഷത്തില്‍ ജീവിക്കുന്നതല്ലേ നല്ലത്. ഇതൊക്കെ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന ചെറിയൊരു വിഭാഗം ആളുകള്‍ മാത്രമാണ് ചെയ്യുന്നത്. നമ്മളുടെ കുടുംബത്തിലോ സുഹൃത്തുക്കള്‍ക്കിടയിലോ ഇങ്ങനെ ചെയ്യുന്നവരില്ല. കമന്‍റിടുന്നതില്‍ മിക്കവരും ഫേക്കായിരിക്കും. പുറത്തിറങ്ങുമ്പോള്‍ അവിടേയും ഇവിടേയും ഇരുന്ന് കമന്‍റടിക്കുന്നവരായിരിക്കും സോഷ്യല്‍ മീഡിയയില്‍ കമന്‍റിടുന്നത്. അത് അവസാനിക്കണമെന്ന് വളരെയധികം ആഗ്രഹമുണ്ട്. പക്ഷെ എങ്ങനെയെന്ന് എനിക്കും അറിയില്ല. -ഹണി റോസ്

Read More

പരസ്പരം തേച്ച പ്രണയം…പിരിയാമെന്ന് ഞങ്ങൾ ഒരുമിച്ചെടുത്ത തീരുമാനം; കാമുകന്‍റെ പേര് വെളിപ്പെടുത്താതെ അനുഷ്ക ഷെട്ടി

തെന്നിന്ത്യൻ താരസുന്ദരി അനുഷ്ക ഷെട്ടി 41-ൽ എത്തിനിൽ‌ക്കുകയാണ്. തെലുങ്ക് സിനിമാ മേഖലയിലെ ലേഡി സൂപ്പർസ്റ്റാറാണ് അനുഷ്ക. ഒരു കാലത്ത് തൊട്ടതെല്ലാം പൊന്നാക്കിയ നടി കൂടിയായിരുന്നു അനുഷ്ക. നായിക പ്രാധാന്യമുള്ള സിനിമകൾ തിയറ്ററിൽ എത്തിച്ച് വിജയം നേടിയിട്ടുള്ള നടി കൂടിയാണ് അനുഷ്ക.ചുരുങ്ങിയ കാലയളവിൽ സൗത്ത് ഇന്ത്യൻ സിനിമയിൽ തന്‍റെ പേരും അടയാളപ്പെടുത്തിയ അനുഷ്കയുടെ സ്വകാര്യ ജീവിത വിശേഷം അറിയാൻ എന്നും പ്രേക്ഷകർക്ക് താൽപര്യമാണ്. പ്രായം 41 ആയെങ്കിലും താരം ഇതുവരെയും വിവാഹിതയായിട്ടില്ല. അതിനാൽ തന്നെ പലപ്പോഴും അനുഷ്കയുടെ പേരിനൊപ്പം പല നടന്മാരുടെ പേരുകളും ചേർത്ത് ഗോസിപ്പുകൾ വരാറുണ്ട്. ഏറ്റവും കൂടുതൽ തവണ അനുഷ്കയുടെ പേരിനൊപ്പം വാർത്തകളിൽ നിറഞ്ഞിട്ടുള്ളത് പ്രഭാസിന്‍റെ പേരാണ്. പക്ഷെ അതെല്ലാം വെറും ഗോസിപ്പുകൾ മാത്രമായിരുന്നു. തന്‍റെ ജീവിതത്തിൽ ഇതുവരെ ഒരു പ്രണയം മാത്രമെ സംഭവിച്ചിട്ടുള്ളൂവെന്ന് അനുഷ്ക തന്നെ ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. എനിക്ക് മുമ്പ് ഏറ്റവും മനോഹരമായ…

Read More

അമ്മയാണേ സത്യം, ശ്രീനിവാസൻ ഭാഗ്യവാനായ അച്ഛൻ; ശ്രീനിവാസന്‍റെ തിരിച്ചു വരവിനെക്കുറിച്ച്  ബാലചന്ദ്രമേനോൻ 

കഴിഞ്ഞ ദിവസം എനിക്ക് വളരെ സന്തോഷം നൽകിയൊരു കാര്യം സുഖമില്ലാതിരുന്ന ശ്രീനിവാസൻ വീണ്ടും അഭിനയിക്കാൻ തുടങ്ങിയെന്ന വാർത്തയാണ്. അത് എന്നെപ്പോലൊരു വ്യക്തിക്ക് കൂടുതൽ ഫീൽ ചെയ്യാൻ കാരണം ഇതേപോലെ ഞാനും കുറച്ച് കാലം രോഗാവസ്ഥയിൽ വീട്ടിൽതന്നെ ഇരുന്ന് ദിവസങ്ങൾ തള്ളി നീക്കിയ ആളാണ്. ആ സമയത്ത് നാട്ടിൽ എന്തെല്ലാം കഥകളാണ് എന്നെക്കുറിച്ച് പ്രചരിച്ചതെന്ന് എനിക്കറിയാം. അതുപോലെ ശ്രീനിവാസൻ ക്ഷീണിച്ചിരിക്കുന്ന ഒരു ഫോട്ടോ കണ്ടിട്ട് കുറച്ച് നാൾ മുമ്പ് ആളുകൾ എന്നോട് പറഞ്ഞ കാര്യങ്ങൾ എന്‍റെ മനസിലുണ്ട്. അതിൽനിന്നൊക്കെ അദ്ദേഹം ചാടി എഴുന്നേറ്റ് കാമറയ്ക്ക് മുമ്പിൽ വന്ന് അഭിനയിക്കുന്നുവെന്ന് അറിഞ്ഞപ്പോൾ എനിക്ക് അദ്ദേഹത്തെ വ്യക്തിപരമായി ഒന്ന് അഭിനന്ദിക്കണമെന്ന് തോന്നി. അദ്ദേഹം അഭിനയിക്കുന്നത് സ്വന്തം മകനൊപ്പമാണ്. അതൊരു ഭാഗ്യവാനായ അച്ഛനായതുകൊണ്ടാണ്. ശ്രീനിവാസന് അദ്ദേഹത്തിന്‍റേതായ രീതിയിലുള്ള നർമവും മറ്റുമൊക്കെ വച്ച് പ്രത്യേകം ഓഡിയൻസ് ഉണ്ട്. -ബാലചന്ദ്രമേനോൻ

Read More

സിനിമയിലും പുരുഷാധിപത്യമുണ്ട്; സ്ത്രീകള്‍ കുറച്ച് കൂടി ബോധവാന്‍മാരായിട്ടുണ്ടെന്ന് ഐശ്വര്യ ലക്ഷ്മി

എല്ലാ മേഖലയിലെയും പോലെ സിനിമയിലും പുരുഷാധിപത്യമുണ്ട്. എന്നാല്‍ സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കൂടുതലായതിനാലാണ് അത് പെട്ടെന്ന് പുറത്തേക്ക് അറിയുന്നത്. സ്ത്രീകള്‍ കുറച്ച് കൂടി ബോധവാന്‍മാരായിട്ടുണ്ട്, എന്താണ് ലോകത്ത് നടക്കുന്നത് എന്നതിനെ കുറിച്ച്. എന്തിനാണ് പ്രയോറിറ്റി കൊടുക്കേണ്ടത്. നമ്മുടെ കാര്യങ്ങള്‍ക്ക് പ്രയോറിറ്റി കുറച്ച് കണ്ട് വേറെ ആര്‍ക്കും വേണ്ടി ജീവിക്കേണ്ട കാര്യമില്ല. അങ്ങനെ ഉള്ള അവെയര്‍നസ് കൂടിയിട്ടുണ്ട്. അംബീഷന്‍സ് കൂടിയിട്ടുണ്ട്. അനാവശ്യമായ ചങ്ങലക്കെട്ടുകളില്‍ ബന്ധിക്കപ്പെടാന്‍ ഒരു മനുഷ്യനും ആഗ്രഹിക്കുന്നില്ല. പലപ്പോഴും സ്ത്രീകള്‍ക്ക് എപ്പോഴും ഒരു കണ്ടീഷനിംഗ് ഉണ്ടായിരുന്നു. നമ്മള്‍ പല ആചാരങ്ങളോ എന്തോ ആയിക്കോട്ടെ. ഒ രു വേ ഓഫ് ലൈഫ് എന്ന് പറയുന്ന പോലെ തന്നെ ചില കാര്യങ്ങള്‍ അങ്ങനെ മതി എന്നുള്ളതൊക്കെ കുറച്ച് കുറച്ച് മാറുന്നുണ്ട്. -ഐശ്വര്യ ലക്ഷ്മി

Read More

അങ്ങനെയൊരു ശീലം മമ്മൂട്ടിക്കില്ല; സീനത്തിന് അറിയാം മമ്മൂട്ടിയുടെ സൗന്ദര്യരഹസ്യം

മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് വിശേഷണങ്ങള്‍ ആവശ്യമില്ല. മലയാളിയുടെ സ്വകാര്യ അഹങ്കാരമാണ് ആ മഹാനടന്‍. വെള്ളിത്തിരയില്‍ മമ്മൂട്ടി പകര്‍ന്നാടിയ വേഷങ്ങള്‍ എന്നും വിസ്മയമാണ്. പ്രായം വെറും സംഖ്യമാത്രമാണെന്ന് മമ്മൂട്ടിയില്‍ നിന്നാണ് നമ്മള്‍ പഠിക്കേണ്ടതാണ്. എഴുപതു വയസ് പിന്നിട്ടിട്ടും ഇന്നും ഒരു യുവതാരത്തിന്‍റെ ചുറുചുറുക്കും പ്രസരിപ്പുമായി സജീവമാണ് മമ്മൂട്ടി. ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ താരം ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ല. ഭക്ഷണക്രമങ്ങളും വ്യായാമവും കൃത്യമായി പാലിക്കുന്ന മറ്റൊരു നടനും മലയാളത്തിലില്ല. മമ്മൂട്ടിയുമായുള്ള അഭിമുഖങ്ങളില്‍ അദ്ദേഹത്തിന്‍റെ സൗന്ദര്യരഹസ്യം അവതാരകര്‍ ചോദിച്ചാല്‍ ചിരിച്ചുകൊണ്ട് എന്തെങ്കിലും മറുപടി മാത്രമാണ് താരം പറയുക. നിരവധി ക്യാരക്ടര്‍ വേഷങ്ങള്‍ കൊണ്ട് മലയാളിയുടെ മനസില്‍ ഇടം നേടിയ സീനത്ത് മമ്മൂട്ടിയുടെ സൗന്ദര്യരഹസ്യത്തെക്കുറിച്ചു പറഞ്ഞത് ആരാധകര്‍ ഏറ്റെടുത്തു. ഫിറ്റ്‌നസ് കാത്തു സൂക്ഷിക്കാനായി ഇഷ്ടഭക്ഷണങ്ങള്‍ ഒഴിവാക്കുന്ന താരമല്ല മമ്മൂട്ടി എന്നാണ് സീനത്ത് പറയുന്നത്. ഒരിക്കല്‍, ലൊക്കേഷനില്‍ വച്ച് സൂപ്പര്‍താരത്തോട് സൗന്ദര്യരഹസ്യം എന്താണെന്ന് സീനത്ത് ചോദിച്ചു. പതിവുപോലുള്ള…

Read More

ഭാസി ശരിക്കും പാവം; നിറം സിനിമയിലെ എബിയെയും സോനയെയും പോലെ; ബെസ്റ്റ് ഫ്രണ്ടിന്‍റെ പേര് പറഞ്ഞ് ആസിഫ് അലി

  എന്‍റെ ഏറ്റവും ബെസ്റ്റ് ഫ്രണ്ട് ഭാവനയാണ്. നിറത്തിലെ എബിയെയും സോനയെയും പോലെ ഒരുമിച്ച് കളിച്ചു വളർന്നവരെ പോലെയാണ് ഞങ്ങളെക്കുറിച്ച് തോന്നാറുള്ളത്. ഞാനും ഭാവനയും തമ്മിൽ അങ്ങനെ കാണാറോ സംസാരിക്കാറോ ഇല്ലെങ്കിലും എന്‍റെ ബെസ്റ്റ് ഫ്രണ്ട് ആണ് ഭാവന. ശ്രീനാഥ് ഭാസിയെ ഏറ്റവും കൂടുതൽ മനസിലാക്കുന്ന ആൾ ഞാനാണ്. ഭാസിക്ക് ഭാസിയായി തന്നെ ഇരിക്കാനേ സാധിക്കുകയുള്ളൂ.എല്ലാവർക്കും എല്ലാവരും ഒരുപോലെ ഇരിക്കണം എന്നാണ്. ഒരാൾ നമ്മൾ വിചാരിക്കുന്നതുപോലെ ആയിരിക്കണമെന്ന് വാശിപിടിക്കാൻ കഴിയില്ല. കാരണം ഭാസി ഭാസിയാണ്. ഭാസിയപ്പോലെ ഭാസി മാത്രമേയുള്ളൂ. ബിടെക് എന്ന ചിത്രം ചെയ്യുമ്പോൾ എന്‍റെ ജോലിയായിരുന്നു ഭാസിയെ ഷൂട്ടിന് കൊണ്ടുപോവുക എന്നത്. കാരണം ഭാസി എന്‍റെ അടുത്ത് മാത്രം ദേഷ്യപ്പെടില്ലെന്ന് ആ ലൊക്കേഷനിൽ എല്ലാവർക്കും അറിയാമായിരുന്നു. വേറെ ആരു വിളിച്ചാലും ഭാസി ചീത്ത വിളിക്കുമായിരുന്നു. അതേസമയം ഞാൻ റൂമിൽ ചെന്ന് ഭാസിക്കുട്ടാ എന്ന് വിളിച്ചാൽ ഭാസി…

Read More