ന്യൂഡൽഹി: തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള മനുഷ്യക്കടത്തു വർധിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി നോർക്ക. വ്യാജജോലികൾ വാഗ്ദാനം ചെയ്ത് പ്രവർത്തിക്കുന്ന മനുഷ്യക്കടത്ത് സംഘങ്ങളുടെ വലയിൽ വീഴരുതെന്ന് നോർക്ക അധികൃതർ.തായ്ലൻഡ്, കംബോഡിയ, ലാവോസ്, മ്യാന്മാർ, വിയറ്റ്നാം എന്നീ രാജ്യങ്ങളെ കേന്ദ്രീകരിച്ചാണു മനുഷ്യക്കടത്തുസംഘങ്ങൾ കൂടുതലായും പ്രവർത്തിക്കുന്നത്. കോൾ സെന്റർ, ക്രിപ്റ്റോ കറൻസി, ബാങ്കിംഗ്, ഷെയർ മാർക്കറ്റ്, ഹണിട്രാപ്പ്, ഓൺലൈൻ തട്ടിപ്പുകളിൽ ഏർപ്പെട്ടിരിക്കുന്ന വ്യാജ കമ്പനികളുടെ ഡിജിറ്റൽ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവുകൾ മുഖേനയാണ് തൊഴിൽ അന്വേഷിക്കുന്നവരെ കെണിയിൽ വീഴ്ത്തുന്നത്. ഇതിനു പുറമെ കസ്റ്റമർ സപ്പോർട്ട് സർവീസ് പോലുള്ള തസ്തികകളിലേക്ക് സമൂഹമാധ്യമങ്ങളിൽ പരസ്യം നൽകിയും ഏജന്റുമാർ മുഖേനയും ആളുകളെ കെണിയിൽ വീഴ്ത്തുന്നു. വലിയ ശന്പളവും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്താണ് ഇവരെ വലയിലാക്കുന്നത്. കെണിയിൽ അകപ്പെടുന്ന ഇവരെ തായ്ലൻഡിൽനിന്ന് അതിർത്തി കടത്തി ലാവോസിലെ ഗോൾഡൻ ട്രയാംഗിൾ സ്പെഷ്യൽ ഇക്കണോമിക് സോണിലും, കംബോഡിയ, മ്യാന്മാർ, വിയറ്റ്നാം…
Read MoreCategory: NRI
മെഹ്സാനയിലെ പുരാവസ്തുമേഖലകൾ സന്ദർശിച്ച് വനിതാ മാധ്യമ സംഘം
മെഹ്സാന : അഹമ്മദാബാദ്മെ ഹ്സാന ജില്ലയുടെ സാംസ്കാരികവും ചരിത്രപരവുമായ മേഖലകൾ സന്ദർശിച്ച് കേരളത്തിൽ നിന്നുള്ള 10 അംഗ വനിത മാധ്യമ സംഘം. മൊഢേരയിലെ സൂര്യക്ഷേത്രം സംഘം സന്ദർശിച്ചു. സാംസ്കാരിക-വികസന ആകർഷണങ്ങൾ പര്യവേക്ഷണം ചെയ്ത്, ഗുജറാത്തിലുടനീളം സഞ്ചരിക്കുന്ന മാധ്യമസംഘം ഇന്ന് സന്ദർശിച്ചു. കർക്കടകരാശിക്കു സമീപം സ്ഥിതിചെയ്യുന്ന സൂര്യക്ഷേത്രം പതിനൊന്നാം നൂറ്റാണ്ടിലെ അതിശയകരമായ മന്ദിരമാണ്. ദേശീയ പ്രാധാന്യമുള്ള ഈ സ്മാരകം, സോളങ്കി രാജവംശത്തിനു കീഴിൽ പണികഴിപ്പിച്ച മാരു-ഗുർജര വാസ്തുവിദ്യാശൈലിയുടെ മികച്ച ഉദാഹരണമാണ്. ഈ പ്രദേശത്തെ സമാനതകളില്ലാത്ത സവിശേഷതയായ പ്രധാന ദേവാലയവുമായി ജലഘടനയെ സമന്വയിപ്പിക്കുന്ന തനതായ രൂപകൽപ്പനയ്ക്ക് പ്രതിനിധിസംഘം സാക്ഷ്യം വഹിച്ചു. ബുദ്ധ ഉദ്ഖനന ഇടങ്ങൾക്കു പേരുകേട്ട പട്ടണവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മസ്ഥലവുമായ വഡ്നഗറും പ്രതിനിധിസംഘം സന്ദർശിച്ചു. ഈ സ്ഥലത്തെ സമീപകാല ഉദ്ഖനനങ്ങളിൽ എഡി 2-7 നൂറ്റാണ്ടുകൾവരെ പഴക്കമുള്ള ബുദ്ധവിഹാരം കണ്ടെത്തിയിരുന്നു. 12-ാം നൂറ്റാണ്ടിലെ തോരണങ്ങൾ, പട്ടണത്തിലേക്കുള്ള പ്രവേശന കവാടത്തിലെ…
Read Moreസർക്കോസി കാലിൽ നിരീക്ഷണയന്ത്രം ധരിക്കണം
പാരീസ്: അഴിമതിക്കേസിൽ മുൻ പ്രസിഡന്റ് നിക്കോളാസ് സർക്കോസിക്ക് വിചാരണക്കോടതി വിധിച്ച ശിക്ഷ ഫ്രാൻസിലെ പരമോന്നത കോടതി ശരിവച്ചു. ഇതോടെ സർക്കോസി ഒരു വർഷം കാലിൽ ഇലക്ട്രോണിക് നിരീക്ഷണ സംവിധാനം ധരിക്കേണ്ടിവരും. ഫ്രാൻസിൽ മുൻ രാഷ്ട്രത്തലവന് ഇത്തരമൊരു ശിക്ഷ ആദ്യമാണ്. ഉത്തരവ് പാലിക്കുമെന്നറിയിച്ച സർക്കോസിയുടെ അഭിഭാഷകൻ യൂറോപ്യൻ മനുഷ്യാവകാശ കോടതിയിൽ അപ്പീൽ നല്‍കുമെന്നും വ്യക്തമാക്കി. 2007 മുതൽ 2012 വരെയാണു സർക്കോസി പ്രസിഡന്റായിരുന്നത്. തെരഞ്ഞെടുപ്പു പ്രചാരണത്തിലെ ധനവിനിയോഗവുമായി ബന്ധപ്പെട്ട അന്വേഷണത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാൻ ജഡ്ജിയെ സ്വാധീനിച്ച കേസിൽ വിചാരണക്കോടതി 2021ൽ മൂന്നു വർഷത്തെ തടവുശിക്ഷയാണു വിധിച്ചത്. അപ്പീൽ കോടതി പിന്നീട് ശിക്ഷ ശരിവച്ചെങ്കിലും രണ്ടു വർഷത്തെ തടവ് ഇളവ് ചെയ്യുകയും ശേഷിക്കുന്ന ഒരു വർഷം നിരീക്ഷണസംവിധാനം ശരീരത്തിൽ ധരിച്ച് വീട്ടിൽ കഴിയാൻ നിർദേശിക്കുകയുമായിരുന്നു.
Read Moreഫ്രാൻസിനെ ഞെട്ടിച്ച ഗിസേൽ കേസിൽ 51 പ്രതികളും കുറ്റക്കാർ
പാരീസ്: ഫ്രാൻസിനെ ഞെട്ടിച്ച ഗിസേൽ പെലികോട്ട്(72) കൂട്ടമാനഭംഗക്കേസിൽ മുൻ ഭർത്താവ് ഡൊമിനിക് പെലിക്കോട്ട്(72) അടക്കം 51 പ്രതികളും കുറ്റക്കാരാണെന്ന് അവിഞ്ഞോണിലെ കോടതി വിധിച്ചു. അഞ്ചു ജഡ്ജിമാർ ഉൾപ്പെട്ട കോടതി ഡൊമിനിക്കിന് 20 വർഷം തടവുശിക്ഷ വിധിച്ചു. ഗിസേലിനെ ഡൊമിനിക്ക് മയക്കുമരുന്നു നല്കി ഉറക്കിയശേഷം ഇന്റർനെറ്റിലൂടെ പരിചയപ്പെട്ടവർക്കു കാഴ്ചവച്ചുവെന്നാണു കേസ്. ഒരു പതിറ്റാണ്ടോളം ഇതു തുടർന്നു. പീഡനങ്ങളെല്ലാം ഡൊമിനിക് പകർത്തിയിരുന്നു. 2020ൽ സൂപ്പർ മാർക്കറ്റിൽവച്ച് ഒരു പെൺകുട്ടിയുടെ ഫോട്ടോ എടുക്കാൻ ശ്രമിച്ചതിന് ഡൊമിനിക് അറസ്റ്റിലായി. ഇയാളുടെ കംപ്യൂട്ടറിലുണ്ടായിരുന്ന 20,000 ഫോട്ടോകളും വീഡിയോകളും പരിശോധിച്ചപ്പോഴാണു ഗിസേൽ നേരിട്ട പീഡനം വെളിച്ചത്തുവന്നത്. ഡൊമിനിക് കോടതിയിൽ കുറ്റം സമ്മതിച്ചു. ഭർത്താവിനെതിരേ കേസുമായി മുന്നോട്ടു പോയ ഗിസേൽ ഇരയ്ക്കു ലഭിക്കുന്ന ആനുകൂല്യങ്ങൾ ഉപേക്ഷിച്ച് തുറന്ന വിചാരണയിൽ നേരിട്ടു പങ്കെടുത്ത് അതിജീവനത്തിന്റെയും തന്റേടത്തിന്റെയും പ്രതീകമായി മാറി. ദന്പതികളുടെ മക്കൾ അമ്മയ്ക്കു പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. ഗിസേലിനെ പിന്തുണയ്ക്കുന്നവർ…
Read Moreയുഎസുമായി മിസൈൽ അങ്കത്തിനു തയാറെന്ന് പുടിൻ
മോസ്കോ: റഷ്യ പുതുതായി വികസിപ്പിച്ച ഒറെഷ്നിക് ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈലിനെ വെടിവച്ചിടാൻ ഒരു സംവിധാനത്തിനും കഴിയില്ലെന്നും ഇക്കാര്യം തെളിയിക്കാൻ അമേരിക്കയുമായി മിസൈൽ അങ്കത്തിനു തയാറാണെന്നും പ്രസിഡന്റ് വ്ലാദിമിർ പുടിൻ. വാർഷിക ചോദ്യോത്തര പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കൻ മിസൈൽ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാൻ ഒറെഷ്നിക്കിനു കഴിയും. അമേരിക്കൻ മിസൈലുകളാൽ സംരക്ഷിതമായ ലക്ഷ്യത്തിലേക്ക് ഒറെഷ്നിക്ക് തൊടുത്ത് ഇക്കാര്യം തെളിയിക്കാമെന്നും അത്തരം പരീക്ഷണത്തിനു റഷ്യ തയാറാണെന്നും പുടിൻ പറഞ്ഞു. റഷ്യ നവംബർ 21ന് യുക്രെയ്നിലെ നിപ്രോ നഗരത്തിലാണ് ഒറെഷ്നിക് മിസൈൽ ആദ്യം പ്രയോഗിച്ചത്. യുക്രെയ്ൻ സേന അമേരിക്കൻ മിസൈലുകൾ റഷ്യൻ ഭൂമിയിൽ പ്രയോഗിച്ചതിനുള്ള മറുപടിയായിരുന്നു ഇത്. യുക്രെയ്നിലെ ലക്ഷ്യങ്ങളിലേക്കു റഷ്യ കൂടുതൽ അടുത്തുവെന്നും പുടിൻ അവകാശപ്പെട്ടു. യുദ്ധമുന്നണിയിൽ റഷ്യൻ സേന മികച്ച മുന്നേറ്റം നടത്തുന്നു. കാര്യങ്ങളെല്ലാം നാടകീയമായി മാറിക്കൊണ്ടിരിക്കുന്നു. ദിവസം ഒരു ചതുരശ്ര കിലോമീറ്റർ ഭൂമിയെങ്കിലും റഷ്യൻ സേന പിടിച്ചെടുക്കുന്നുണ്ട്.…
Read Moreകഞ്ചാവ് കൃഷിക്ക് വളമായി വവ്വാൽകാഷ്ടം ശേഖരിച്ചു; രണ്ട് ദാരുണാന്ത്യം
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ റോസെസ്റ്ററില്‍ വീട്ടുവളപ്പില്‍ കൃഷി ചെയ്ത കഞ്ചാവിനു വളം ഇടാനായി വവ്വാലുകളുടെ കാഷ്ഠം ശേഖരിച്ച രണ്ടുപേർ അണുബാധയേറ്റു മരിച്ചു. 59 ഉം 64 ഉം വയസ് പ്രായമുള്ളവരാണു മരിച്ചത്. വീട്ടിൽ നിയമപരമായി വളര്‍ത്തുന്ന കഞ്ചാവിന് വളമായി ചേര്‍ക്കാനായി നൈട്രജൻ, ഫോസ്ഫറസ് എന്നിവയടങ്ങിയ വവ്വാൽ കാഷ്ഠം ഇരുവരും ശേഖരിച്ചിരുന്നു. വവ്വാലിന്റെ കാഷ്ഠങ്ങളില്‍ കാണപ്പെടുന്ന ഹിസ്റ്റോപ്ലാസ്മ കാപ്സുലേറ്റം എന്ന ഫംഗസിലൂടെ ശ്വാസകോശ രോഗമായ ഹിസ്റ്റോപ്ലാസ്മോസിസ് പിടിപെട്ടതാണു മരണകാരണമെന്നു പറയുന്നു. പനി, വിട്ടുമാറാത്ത ചുമ, ശരീരഭാരം കുറയൽ എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ. നേരത്തെ ഒഹായോ, മിസിസിപ്പി നദീതടങ്ങളിലാണ് ഇത്തരം അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കില്‍ ഇപ്പോള്‍ രാജ്യത്തുടനീളം ഇത്തരം കേസുകള്‍ ഉണ്ടാകുന്നതായി റിപ്പോര്‍ട്ടുകളിൽ പറയുന്നു.
Read Moreകാൻസറിന് പ്രതിരോധ മരുന്ന് കണ്ടെത്തി റഷ്യ; വാക്സിൻ സൗജന്യമായി നൽകും
മോസ്കോ: കാന്‍സര്‍ രോഗത്തിനുള്ള പ്രതിരോധ വാക്സിന് വികസിപ്പിച്ചതായി റഷ്യ. രാജ്യത്തെ കാന്‍സര്‍ രോഗികള്‍ക്കു സൗജന്യമായി ഇവ വിതരണം ചെയ്യുമെന്നും റഷ്യന്‍ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള റേഡിയോളജി മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ ജനറല്‍ ഡയറക്ടര്‍ ആന്ദ്രേ കാപ്രിന്‍ പറഞ്ഞു. നിരവധി ഗവേഷണകേന്ദ്രങ്ങളുടെ സഹകരണത്തോടെ നിര്‍മിച്ച വാക്സിന് അടുത്തവര്‍ഷം ആദ്യം പൊതുജനങ്ങള്‍ക്കായി നല്‍കും.സ്വന്തമായി വികസിപ്പിച്ച കാന്‍സര്‍ പ്രതിരോധ എംആര്‍എന്‍എ വാക്സിൻ ഏതുതരം കാൻസറിനുള്ളതാണെന്ന കാര്യത്തിൽ വ്യക്തതയില്ല. വാക്സിന്റെ പരീക്ഷണഘട്ടം വിജയമായിരുന്നെന്ന് ഗമേലിയ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജിയുടെ ഡയറക്ടര്‍ അലക്സാണ്ടര്‍ ഗിന്റസ്ബര്‍ഗ് പറഞ്ഞു. കാന്‍സര്‍ മുഴകളുടെ വളര്‍ച്ച, വീണ്ടും അതു പ്രത്യക്ഷപ്പെടുന്ന പ്രവണത എന്നിവ തടയാൻ വാക്സിനു കഴിയുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.
Read Moreയാചകരുടെ കയറ്റുമതി നിർത്താൻ പാക്കിസ്ഥാനോട് സൗദി അറേബ്യ
ഇസ്ലാമാബാദ്: യാചകരുടെ കയറ്റുമതി നിർത്തണമെന്നു സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ പാക്കിസ്ഥാന് മുന്നറിയിപ്പ് നൽകി. ഇതേത്തുടർന്നു 4300 ഭിക്ഷാടകരെ പാക്കിസ്ഥാൻ എക്സിറ്റ് കൺട്രോൾ ലിസ്റ്റിൽ ഉൾപ്പെടുത്തി. ഇവർക്ക് രാജ്യത്തിന് പുറത്തേക്കു പോകുന്നത് തടയാനാണിത്. സൗദി അറേബ്യയിലേക്കു യാചകരെ അയയ്ക്കാൻ പാക്കിസ്ഥാനിൽ വലിയ മാഫിയതന്നെ പ്രവർത്തിച്ചിരുന്നുവെന്നാണു റിപ്പോർട്ട്.
Read Moreസിറിയയിലെ പുതിയ സർക്കാരുമായി ബന്ധം സ്ഥാപിച്ച് ബ്രിട്ടനും ജർമനിയും
ലണ്ടൻ: സിറിയയിൽ ബഷാർ അൽ അസാദ് ഭരണം അട്ടിമറിച്ച വിമതരുമായി ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തി. വിമത സംഘടനയുടെ തലവനെയാണു നയതന്ത്ര ഉദ്യോഗസ്ഥർ കണ്ടത്. സിറിയയിലെ ബ്രിട്ടന്റെ പ്രത്യേക പ്രതിനിധി ആൻ സ്നോയും സംഘത്തിലുണ്ടായിരുന്നു. തിങ്കളാഴ്ച ഡമാസ്കസിൽവച്ചാണ് വിമത സംഘടനയായ ഹയാത്ത് തഹ്രീർ അൽ-ഷാമിന്റെ (എച്ച്ടിഎസ്) നേതാവ് മുഹമ്മദ് അൽ-ജുലാനിയുമായി കൂടിക്കാഴ്ച നടത്തിയത്. സിറിയയിലേക്ക് നയതന്ത്ര ഉദ്യോഗസ്ഥരെ അയച്ചവിവരം ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി സ്ഥിരീകരിച്ചിരുന്നു. എച്ച്ടിഎസിനെ ബ്രിട്ടനും അമേരിക്കയും മറ്റ് പാശ്ചാത്യ രാജ്യങ്ങളും ഭീകരസംഘടനയായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനം പുനഃപരിശോധിക്കാമെന്ന് ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥർ അറിയിച്ചു. പുതിയ സിറിയൻ സർക്കാരുമായി ചർച്ചകൾ നടത്തുമെന്നു ജർമനിയും അറിയിച്ചിട്ടുണ്ട്. അമേരിക്കയും എച്ച്ടിഎസുമായി നിരന്തരം ബന്ധംപുലർത്തിവരുന്നുണ്ട്. യെമൻ തലസ്ഥാനമായ സനയിലെ ഹൂതി സൈനിക കേന്ദ്രത്തിൽ ബോംബിട്ടതായി അമേരിക്ക അറിയിച്ചു. വിമതരുടെ പ്രതിരോധ മന്ത്രാലയം സ്ഥിതി ചെയ്യുന്ന…
Read Moreറോഡിൽ പുക ചീറ്റിച്ച് ഷോ കാട്ടിയ ആഡംബര കാർ പിടിച്ചെടുത്ത് നശിപ്പിച്ചു
ദോഹ: ഖത്തറിൽ തീയും പുകയുമായി റോഡിൽ ഷോ കാണിച്ച ആഡംബര കാർ പിടിച്ചെടുത്ത് ജെസിബി ഉപയോഗിച്ച് അധികൃതർ നശിപ്പിച്ചു. റോഡിൽ ജനങ്ങൾക്ക് ഭീഷണിയാകുന്ന തരത്തിലുള്ള അപകടകരമായ ഡ്രൈവിംഗ് നടത്തിയതിനാണ് കാർ പിടിച്ചെടുത്ത് നടപടി സ്വീകരിച്ചതെന്നു ഖത്തർ അധികൃതർ അറിയിച്ചു. ഇതിന്റെ വീഡിയോ എക്സിൽ പങ്കുവച്ചു.
Read More