റിയാദ്: സൗദിയിൽ മലയാളി നഴ്സ് ജീവനൊടുക്കി. കൊല്ലം പുനലൂർ കരവാളൂർ സ്വദേശിനിയും അബ്ഹയിലെ മറ്റേണിറ്റി ഹോസ്പിറ്റലിലെ നഴ്സുമായ ലിജിഭവനിൽ ലിജി സീമോൻ (31) ആണ് ജീവനൊടുക്കിയത്. കഴിഞ്ഞ കുറച്ച് നാളായി ശ്വാസകോശ സംബന്ധമായ അസുഖത്തിനും വിഷാദ രോഗത്തിനും ചികിത്സയിലായിരുന്നു ലിജി. രണ്ടരവയസുള്ള ഏക മകളും ഭര്‍ത്താവ് സിബി ബാബുവും സൗദിയിലുണ്ട്.
Read MoreCategory: NRI
ചൈനയിലെ ഷാംഗ്സെന് നഗരത്തില്‍ പട്ടിയിറച്ചിയും പൂച്ചയിറച്ചിയും നിരോധിക്കുന്നു…
ഷാംഗ്സെന്: പട്ടി, പൂച്ച എന്നീ മൃഗങ്ങളെ ഭക്ഷണാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് ചൈനയിലെ ഷാംഗ്സെനില് വിലക്കുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വളര്‍ത്ത് മൃഗങ്ങളെയും വന്യജീവികളെയും ഭക്ഷണത്തിനായി ഉപയോഗിക്കുന്നതിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. മേയ് ഒന്ന് മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരും. ഭരണകൂടത്തിന്റെ തീരുമാനത്തെ അഭിനന്ദിക്കുന്നതായി ഹ്യൂമെന്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍ അറിയിച്ചു. വുഹാനില്‍ കൊറോണ പടര്‍ന്നത് വന്യജീവികളുടെ മാംസം കഴിച്ചവരിലൂടെയാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേതുടർന്ന് ഫെബ്രുവരിയില്‍ ചൈനീസ് സര്‍ക്കാര്‍ വന്യജീവികളുടെ മാംസം വില്‍ക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. എന്നാല്‍ നായയുടെയും പൂച്ചയുടെയും മാംസ വില്‍പ്പന നിർത്തിയിരുന്നില്ല.
Read Moreതേങ്ങൽ അടക്കാനാവാതെ ഇറ്റലി! മരണത്തിന്റെ പട്ടികയിൽ ഇറ്റലി ലോകത്തിൽ ഒന്നാമതായി; കർശനമായ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
റോം: ആഗോളതലത്തിൽ കോവിഡ് 19 എന്ന കൊറോണ വൈറസ് മനുഷ്യജീവനുകൾ ഗ്രസിച്ചു മുന്നേറുന്പോൾ മരണത്തിന്റെ പട്ടികയിൽ ഇറ്റലി ലോകത്തിൽ ഒന്നാമതായി. മരണനിരക്ക് ദിനംപ്രതി കൂടുക മാത്രമല്ല നാലക്കവും പിന്നിടുന്പോൾ എന്തുചെയ്യണമന്നെറിയാതെ രാജ്യവും യൂറോപ്യൻ യൂണിയനും പകച്ചു നിൽക്കുകയാണ്. ഏറ്റവും ഒടുവിലത്തെ കണക്കിൻ പ്രകാരം ഇറ്റലിയിൽ രോഗം ബാധിച്ചവരുടെ എണ്ണം ഒരുലക്ഷത്തി രണ്ടായിരം കടന്നു. മരണം 12,000 കടന്നു. സുഖംപ്രാപിച്ചവർ 15000 ഓളം വരും. ( മാർച്ച് 30 ലെ കണക്കനുസരിച്ച് 75,528 സജീവ കേസുകളുള്ള കൊറോണ വൈറസ് കേസുകളുടെ ലോകത്തെ കേന്ദ്രങ്ങളിലൊന്നാണ് ഇറ്റലി. സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 101,739 ആണ്, ഇതിൽ 11,591 മരണങ്ങളും 14,620 വീണ്ടെ ടുക്കലുകളും. മാർച്ച് 19 ന്, ലോകത്ത് ഏറ്റവുമധികം മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യമായി ഇറ്റലി മാറി). കഠിനമായ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം കൊറോണ വൈറസ് 2 (ടഅഞടഇീഢ2) മൂലമുണ്ട…
Read Moreസന്പന്നതയുടെ നാടും ആശങ്കയിൽ! ദുരന്തസൂചനയായി സ്വിറ്റ്സർലൻഡിലെ മണിമുഴങ്ങി
ബേണ്‍: ആഗോളതലത്തിൽ കോവിഡ്-19 കത്തിപ്പടരുമ്പോൾ മെഡിസിൻ കണ്ടുപിടിത്തങ്ങളുടെ, സന്പന്നതയുടെ നാടായ സ്വിറ്റ്സർലൻഡും ആശങ്കയിൽ. പ്രതിസന്ധിയെ അഭിമുഖീകരിക്കുന്പോൾ മാത്രം മുഴങ്ങുന്ന പ്രസിദ്ധമായ മണി മുഴങ്ങി. കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ ലോസേൻ ജനതയുടെ ഐക്യദാർഢ്യം സൂചിപ്പിക്കാനായിരുന്നു ഇപ്പോഴത്തെ മണിമുഴക്കം. അത് ഓരോ മണിക്കൂറിലും മുഴങ്ങും. 1518ൽ നിർമിച്ചതാണ് ഈ മണി. 3.4 ടണ്‍ ഭാരം, ഉരുക്കിലാണ് നിർമിതി. രാത്രിയിലും പകലും ഇപ്പോൾ നിരന്തരമായി മുഴങ്ങുന്ന മണിക്ക് ഒരു നൈറ്റ് വാച്ച്മാൻ കൂടിയുണ്ട്. കാരണം ഒാരോദിവസവും പെരുകുന്ന കോവിഡ് കേസുകൾ രാജ്യത്തെ ആശങ്കയിലേക്കു നയിച്ചിരിക്കുകയാണ്. അച്ചടക്കത്തോടെ അച്ചടക്കമുള്ള സ്വിസ് ജനത പരിഭ്രാന്തരല്ല. സാധനങ്ങൾ വാങ്ങിക്കൂട്ടുന്നില്ല. സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ സ്വിസ് ജനത ഏറെക്കുറെ പൂർണമായി അനുസരിക്കുന്നു. കൊറോണ വൈറസിനെ നേരിടാൻ സ്വിറ്റ്സർലൻഡിൽ പ്രസിഡന്റ് സിമോണെറ്റ സൊമ്മാരുഗ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. യൂറോപ്പിലെ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനവും ലോകാരോഗ്യ സംഘടനയും ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ ആസ്ഥാനമായ…
Read Moreകോവിഡ്19: അമേരിക്കയിലെ ചിത്രം ഇങ്ങനെ…
അമേരിക്കയിൽ കൊറോണ വൈറസ് വ്യാപനം ചൈനയെപ്പോലും പിന്തള്ളുകയാണെന്ന വാർത്ത പലരേയും അന്പരിപ്പിച്ചിട്ടുണ്ട്. ജനുവരി 20ന് വാഷിംഗ്ടൺ സംസ്ഥാനത്ത് ആദ്യ കൊറോണബാധ സ്ഥിരീകരിച്ചശേഷം 1,88,647 കേസുകളാണ് ഇപ്പോൾ വരെ റിപ്പോർട്ടു ചെയ്തിട്ടുള്ളത്, നാലായിരത്തിലധികം മരണങ്ങളും. ഈ ലേഖനം അച്ചടിച്ചുവരുന്പോൾ ആ സംഖ്യ വീണ്ടും വർധിച്ചിട്ടുണ്ടാവും. മാർച്ച് 17-ാം തീയതിയോടെ അമേരിക്കയിലെ അന്‍പതു സംസ്ഥാനങ്ങളിലും കൊളംബിയാ ഡിസ്ട്രിക്ടിലും രോഗം എത്തിയതായി സ്ഥിരീകരിക്കപ്പെട്ടു. ഇപ്പോഴത്തെ കണക്കനുസരിച്ച്, ന്യൂയോർക്ക്, ന്യൂജേഴ്സി, കലിഫോർണിയ, വാഷിംഗ്ടൺ, മാസച്യൂസെറ്റ്സ്, ഫ്ളോറിഡ എന്നീ സംസ്ഥാനങ്ങളാണ് മുന്‍പന്തിയിൽ. ന്യൂയോർക്കിലും ന്യൂജേഴ്സിയിലുമൊക്കെയുള്ള സന്പന്നരിൽ പലരും അവർക്കു ഫ്ളോറിഡയിലുള്ള ശീതകാല വസതികളിലേക്ക് എത്തിയതാണ് ഇവിടെ സ്ഥിതിഗതികൾ വഷളാക്കിയത്. അമേരിക്കയിലോ? വൈദ്യശാസ്ത്രരംഗത്തും വിദ്യാഭ്യാസത്തിലും സാമൂഹ്യാവബോധത്തിലുമൊക്കെ അത്യാധുനിക നിലവാരം പുലർത്തുന്ന അമേരിക്കയിൽ ഇതെങ്ങനെ സംഭവിക്കുന്നു എന്ന ചോദ്യമുയരുന്നുണ്ട്. അമേരിക്കൻ പൗരന്മാരും അവിടെ സ്ഥിരതാമസ വീസായുള്ളവരുമായ അനേകായിരംപേർ ചൈന, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ യാത്ര ചെയ്തിട്ടു തിരികെയെത്തിയതാണു…
Read Moreമകനെ കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിൽ
ഷുഗർലാന്റ്: നാലു വയസുകാരനായ മകനെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിൽ പ്രതി എന്നു സംശയിക്കുന്ന മാതാവിനെ ഹൂസ്റ്റൺ ഷുഗർലാന്റ് പോലീസ് അറസ്റ്റ് ചെയ്തു. മാർച്ച് രണ്ടിനു നടന്ന സംഭവത്തിൽ 36 കാരിയായ റിതിക അഗർവാളിനെ ആശുപത്രിയിൽ മാർച്ച് 27നു അറസ്റ്റ് ചെയ്തതായി ഷുഗർലാന്റ് സിറ്റി സ്പോക്മാൻ ഡഗ് അഡോൾഫ് മാധ്യമങ്ങളോടു പറഞ്ഞു. മാർച്ച് 21നു രാവിലെ 10 നു ലഭിച്ച അടിയന്തര സന്ദേശത്തെ തുടർന്നു ഗാർഡൻസ് ഓഫ് എവലോൺ വെതർ സ്റ്റോൺ സർക്കിൾ 5200 ബ്ളോക്കിലെ വീട്ടിലെത്തിയ മെഡിക്കൽ സർവീസ് അംഗങ്ങൾക്ക് വീട്ടിലെ മുകൾ നിലയിൽ നാലു വയസുകാരൻ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിലും മാതാവ് റിതികയെ കൈയിലും കഴുത്തിലും മുറിവേറ്റ നിലയിലും കണ്ടെത്തുകയായിരുന്നു. റിതികയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നു നടന്ന അന്വേഷണത്തിലാണ് കുട്ടിയെ കൊലപ്പെടുത്തിയശേഷം മാതാവ് സ്വയം ശരീരത്തിൽ മുറിവുകൾ ഉണ്ടാക്കുകയായിരുന്നുവെന്ന് കണ്ടെത്തിയത്. ഇവരുടെ മുറിവ് ഗൗരവമുള്ളതല്ലെന്നും…
Read Moreതുടക്കം പതിയെ..! ജർമനി കൊറോണക്കിടക്കയിൽ; പ്രതിരോധത്തിലെ പിഴവോ ?
ജോസ് കുന്പിളുവേലിൽ ബർലിൻ: ആഗോളതലത്തിൽ കൊവിഡ് -19 മഹാമാരി കത്തിപ്പടരുന്പോൾ ലോകത്തെ മുൻ നിരയിലുള്ളതും യൂറോപ്പിലെ ഒന്നാമത്തെ സാന്പത്തിക ശക്തിയുമായ ജർമനിക്കു കോവിഡിനെ പ്രതിരോധിക്കുന്നതിൽ പിഴവു പറ്റിയെന്നു വിലയിരുത്തൽ. തുടക്കം ഇങ്ങനെ ചൈനയിൽ ഉത്ഭവിച്ച കൊറോണ ജർമനിയിൽ എത്തിയെന്നു ബവേറിയൻ ആരോഗ്യ മന്ത്രാലയം ജനുവരി 27നാണ് സ്ഥിരീകരിച്ചത്. മ്യൂണിക്കിലെ കാർ പാർട്സ് നിർമാതാവിന്റെ ആസ്ഥാനത്തു വെറും സംശയത്തിന്റെ പേരിൽ നടത്തിയ പരിശോധനയാണ് രോഗം കണ്ടെത്തിയത്. പിന്നീട്, ഇറ്റലി, ചൈന, ഇറാൻ എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാർ പുതിയ കേസുമായി എത്തി. ഇതുകൂടാതെ ഇറ്റലിയുടെയും അതിർത്തി പങ്കിടുന്ന ഓസ്ട്രിയയിലെ ടിറോൾ എന്ന സ്കീ സ്പോർട്സ് വിനോദകേന്ദ്രത്തിൽ ഉല്ലാസം നടത്തിയവരും ഒക്കെ അവിടെനിന്നു മടങ്ങുന്പോൾ അവരറിയാതെതന്നെ കൊറോണ ബാധിതരായി. ലോകാരോഗ്യ സംഘടന അതിന്റെ അപകട സാധ്യത ജർമനിയുമായി വിലയിരുത്തുകയും ചെയ്തിരുന്നു. എന്നാൽ, ജർമനിക്കുള്ള അപകട സാധ്യത കുറവാണെന്നായിരുന്നു അന്നു ജർമൻ വിദഗ്ധരുടെ വിലയിരുത്തൽ.…
Read Moreപ്ലാസ്റ്റിക്ക് ആണെന്ന് അറിഞ്ഞില്ല; യുവതി ചെടി പരിപാലിച്ചത് രണ്ട് വര്‍ഷം
പ്ലാസ്റ്റിക്ക് ചെടി ആണെന്ന് അറിയാതെ യുവതി ചെടിയെ പരിപാലിച്ചത് രണ്ട് വര്‍ഷം. കാലിഫോര്‍ണിയ സ്വദേശിനിയായ കെയ്ലി വില്കേസിനാണ് ഈ അബന്ധം സംഭവിച്ചത്. സംഭവത്തെക്കുറിച്ച് ഇവര്‍ തന്നെയാണ് സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്. അടുക്കളയുടെ ജനാലയില്‍ വച്ചിരുന്ന ഈ പ്ലാസ്റ്റിക്ക് ചെടിക്ക് ഇവര്‍ എല്ലാ ദിവസവും വെള്ളം ഒഴിക്കുമായിരുന്നു. അടുത്തിടെ ഇവര്‍ക്ക് ഒരു പുതിയ ചെടി ചട്ടി ലഭിച്ചിരുന്നു. ഈ ചെടി പുതിയ ചെടി ചട്ടിയിലേക്ക് മാറ്റി നട്ടപ്പോഴാണ് തനിക്ക് പറ്റിയ അബദ്ധം ഇവര്‍ മനസിലാക്കിയത്. താന്‍ ഏറെ സ്നേഹിച്ച് പരിപാലിച്ച ചെടി വെറും പ്ലാസ്റ്റിക്ക് ആണെന്ന് തിരിച്ചറിഞ്ഞതിന്റെ ഞെട്ടലില്‍ ആണ് കെയ്ലി. എന്തായാലും സംഭവം സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
Read Moreആ വൈറസ് എങ്ങനെയെത്തി..? ഓസ്ട്രിയയിലെ സ്കീ റിസോര്‍ട്ട് ടൗണായ ഇഷ്ഗലിലെ സുന്ദരരാത്രികള്‍ കരുതിവച്ചത്…
വിയന്ന: ആല്പസ് പര്‍വത നിരകള്‍ക്കു സമീപം, സ്വിറ്റ്സര്‍ലന്‍ഡിന്റേയും ഇറ്റലിയുടെയും അതിര്‍ത്തി പങ്കിടുന്ന ഓസ്ട്രിയയിലെ തിരോള്‍ സംസ്ഥാനം സ്കീ സ്പോര്‍ട്സിനും ആഡംബര റിസോര്‍ട്ടുകള്‍ക്കും പേരുകോട്ട വിനോദസഞ്ചാര കേന്ദ്രമാണ്. എന്നാല്‍ ഈ ദിവസങ്ങളില്‍ രാജ്യാന്തരമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത് തിറോളിലുള്ള ഇഷ്ഗല്‍ എന്ന ചെറുപട്ടത്തില്‍ നിന്നുണ്ടായ അണുബാധയെക്കുറിച്ചാണ്. തിറോളിലെ ഇഷ്ഗല്‍ ശീതകാല വിനോദ സഞ്ചാരികളുടെയും ആല്‍പ്സിലെ ഏറ്റവും വലിയ സ്കീയിംഗ് റിസോര്‍ട്ടുകളുടെയും പ്രമുഖ കേന്ദ്രമാണ്. ശൈത്യകാലമായാല്‍ ഇഷ്ഗലും അതിന്റെ പരിസര പ്രദേശങ്ങളും ഓരോ വര്‍ഷവും ആകര്‍ഷിക്കുന്നത് 500,000ലധികം സന്ദര്‍ശകരെയാണ്. പാരീസ് ഹില്‍ട്ടണ്‍, നവോമി കാംപ്ബെല്‍, ബില്‍ ക്ലിന്റൺ പോലെയുള്ള ഹൈ പ്രൊഫൈല്‍ താരങ്ങളുടെയും പ്രമുഖരുടെയും ഇഷ്ടദേശം കൂടിയാണ് ഇഷ്ഗല്‍. എന്നാല്‍ യൂറോപ്പിലെ അണുബാധയുടെ കേന്ദ്രമായിട്ടാണ് പല മാധ്യമങ്ങളും ഇപ്പോള്‍ ഇഷ്ഗലിനെ വിശേഷിപ്പിക്കുന്നത്. ജര്‍മ്മനിയിലെയും നോര്‍ഡിക് രാജ്യങ്ങളിലെയും നൂറുകണക്കിന് കൊറോണ പോസിറ്റീവ് കേസുകളുടെ ഉറവിടം തേടിയപ്പോള്‍ അവ ചെന്നെത്തിയത് ഇഷ്ഗലിലാണ്. പ്രധാനമായും അവിടുത്തെ പ്രധാന…
Read Moreഅയർലൻഡിൽ എട്ടു മലയാളി നഴ്സുമാർക്ക് കോവിഡ്; നൂറോളം മലയാളികൾ വീടുകളിൽ നിരീക്ഷണത്തില്‍…
ഡബ്ലിൻ: അയർലൻഡിലെ വിവിധ പ്രദേശങ്ങളിലായി എട്ട് മലയാളികൾക്കു കൊറോണ സ്ഥിരീകരിച്ചു. ഇവരുടെ കുടുംബാംഗങ്ങളിൽ ഏതാനും പേർക്കും രോഗലക്ഷങ്ങൾ കണ്ടതോടെ നൂറോളം മലയാളികൾ വീടുകളിൽ നിരീക്ഷണത്തിലാണ്. ഇവരുമായി സന്പർക്കം പുലർത്തിയ ഏറെപ്പേരും ജാഗ്രത പുലർത്തുന്നു. തലസ്ഥാനമായ ഡബ്ലിനിലാണ് അഞ്ച് പേർക്ക് കൊറോണ ബാധിച്ചിരിക്കുന്നത്. ഇവരെല്ലാം വിവിധ ആശുപത്രികളിൽ കൊറോണ ബാധിതരെ ശുശ്രൂഷിച്ച നഴ്സുമാരാണ്. വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ രോഗവ്യാപനം വർധിച്ചുവരുന്ന സാഹചര്യത്തിൽ അയർലൻഡിലും അതികർക്കശമായ നിബന്ധനകൾ ഏർപ്പെടുത്തി. അതേസമയം അയർലൻഡിൽ രോഗവ്യാപനം നേരിയ തോതിൽ കുറഞ്ഞുതുടങ്ങിയതായാണു പൊതുനിരീക്ഷണം. നഗരങ്ങളിലും വഴിയോരങ്ങളിലും നാലു പേരിൽ കൂടുതൽ ഒരുമിച്ചുകൂടുന്നതും ഏപ്രിൽ 19 വരെ കർക്കശമായി നിരോധിച്ചിരിക്കുന്നു. അവശ്യസാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ ഒഴികെ വാണിജ്യമേഖല പൂർണമായി അടച്ചിടാനാണ് നിർദേശം. ഇന്നലെയും 204 പേർക്കു രോഗം ബാധിച്ചതോടെ എണ്ണം 1300 കടന്നു. ഇതോടകം രോഗബാധിതരായ 26 ശതമാനവും ആരോഗ്യപ്രവർത്തകരാണ്. കൊറോണ ബാധിതരെ പരിചരിക്കുന്നതിന് നിരവധി…
Read More