കോറോണ വൈറസ് ലോകമാകെ ഭീതി പരത്തി പടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ ചൈനയ്ക്ക് മനസ്താപം. ഡോ. ലീ വെന്‍ലിയാങ് നല്കിയ മുന്നറിയിപ്പ് അവഗണിച്ചതിലും അദ്ദേഹത്തിനെതിരേ നിയമനടപടി സ്വീകരിച്ചതിലും അധികൃതര്‍ ലീയുടെ കുടുംബത്തോട് ക്ഷമ ചോദിച്ചു. കൊറോണ പൊട്ടിപ്പുറപ്പെട്ട വുഹാനിലെ സെന്‍ട്രല്‍ ആശുപത്രിയിലെ നേത്രരോഗ വിദഗ്ധനായ ലീ ജില്ലയിലുടനീളം ആളുകളെ ഒരു വൈറസ് ബാധിക്കുന്നതായി മുന്‍കൂട്ടി മനസിലാക്കിയിരുന്നു. സാര്‍സ് പോലെയുള്ള രോഗ ലക്ഷണങ്ങളോടെ ഏഴു രോഗികള്‍ തന്റെ ആശുപത്രിയില്‍ ചികില്‍സയില്‍ ഉണ്ടെന്ന വിവരം സുഹൃത്തുക്കളായ ഡോക്ടര്‍മാരുമായി ഡിസംബര്‍ 30നു മുമ്പ് തന്നെ അദ്ദേഹം പങ്കുവഹിച്ചിരുന്നു. ഇക്കാര്യം അധികൃതരെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. തന്റെ ആശങ്കകള്‍ അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത് രാജ്യത്ത് വൈറലായി. എന്നാല്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചുവെന്നാരോപിച്ച് ഡോക്ടര്‍ക്കെതിരേ നടപടി സ്വീകരിക്കുകയാണ് അധികൃതര്‍ ചെയ്തത്. പിന്നീടുള്ള ദിവസങ്ങളില്‍ ഡോക്ടറുടെ മുന്നറിയിപ്പ് യാഥാര്‍ഥ്യമാകുന്നതാണ് ലോകം കണ്ടത്. രോഗികളെ ചികില്‍സിച്ച ഡോ. ലീ വെന്‍ലിയാങ് ഉള്‍പ്പെടെ…
Read MoreCategory: NRI
ചരമവാർത്തകൾ രണ്ടു പേജിൽനിന്ന് പത്തിലേക്ക്!
ഫെബ്രുവരി പകുതിവരെ ദിവസം വരെ ഒന്നോ രണ്ടോ പേജിലായിരുന്നു ചരമ വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നത്. ഇന്ന് അതു ദിവസം പത്തു പേജുകൾ വരെ എത്തിയിരിക്കുന്നു… വടക്കൻ ഇറ്റലിയിൽ കോവിഡ്-19 വൈറസ് ആഞ്ഞടിച്ചിരിക്കുന്ന ബെർഗാമോ മേഖലയിൽനിന്നാണ് ഈ കാഴ്ചകൾ. കോവിഡ്-19 ബാധയുടെ രൂക്ഷത വ്യക്തമാകാൻ ഈ ഒറ്റ കാര്യം മതിയാകും. ചില ലോക്കൽ ന്യൂസ് പേപ്പറുകളുടെ പേജുകളാണ് കോവിഡ് -19 ബാധിച്ചു മരിക്കുന്നവരുടെ വാർത്തകൾകൊണ്ടു നിറഞ്ഞിരിക്കുന്നത്. അതുപോലെതന്നെ സംസ്കാരം നടത്താനായി സെമിത്തേരികളും ക്രീമറ്റോറിയങ്ങളും 24 മണിക്കൂറും ഇവിടങ്ങളിൽ പ്രവർത്തിച്ചുവരികയാണ്. പല ആശുപത്രികളുടെയും മോർച്ചറിയിൽ മൃതദേഹങ്ങളാൽ നിറഞ്ഞിരിക്കുകയാണെന്നും വാഷിംഗ്ടൺ പോസ്റ്റ് പത്രം റിപ്പോർട്ട് ചെയ്യുന്നു. മൃതദേഹം സംസ്കരിക്കാൻ പലപ്പോഴും ഒരു വൈദികൻ മാത്രമാണ് കൂടെ ചെല്ലുന്നത്. കാരണം, മരിച്ചവരുടെ ബന്ധുക്കളും കുടുംബാംഗങ്ങളുമെല്ലാം ക്വാറന്റൈയിനിൽ കഴിയുകയാണെന്നും റിപ്പോർട്ട് പറയുന്നു.
Read Moreഅന്തരീക്ഷത്തിൽ നിന്നുമിറങ്ങി വന്ന ആഡംബര കേക്ക്…
ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ മറക്കാനാവാത്ത മധുര സ്മരണകള്‍ സമ്മാനിക്കുന്ന നിമിഷമാണ് വിവാഹം. ഈ ദിനം വ്യത്യസ്തമാക്കാന്‍ പല ആശയങ്ങള്‍ ആളുകള്‍ സ്വീകരിക്കാറുണ്ട്. അതില്‍ മുഖ്യസ്ഥാനം വഹിക്കുന്ന ഒന്നാണ് കേക്കുകള്‍. ഇത്തരത്തില്‍ വാര്‍ത്തകളില്‍ ഇടം നേടിയ കേക്കാണ് സോഷ്യല്‍മീഡിയയില്‍ താരമാകുന്നത്. മലേഷ്യയിലാണ് സംഭവം. മലേഷ്യന്‍ സിനിമ താരങ്ങളായ അയ്മാന്‍ ഹക്കീമിന്റെയും സാഹിറ മക് വില്‍സന്റെയും വിവാഹത്തിനാണ് എട്ട് നിലകളുള്ള ആഡംബര കേക്ക് നിര്‍മിച്ചത്. കേക്ക് കണ്ടാല്‍ ഒറ്റ നോട്ടത്തില്‍ വിളക്ക് ആണെന്ന് പറയുകയുള്ളു. ലിലി ആന്‍ഡ് ലോല കേക്ക്സ് എന്ന കേക്ക് കമ്പനിയാണ് ഇതിന്റെ പിന്നില്‍. മൂന്ന് വര്‍ഷത്തെ അദ്ധ്വാനം കൊണ്ടാണ് ഈ കേക്ക് നിര്‍മിച്ചത്. വിവാഹം നടക്കുമ്പോഴാണ് കേക്കിന്റെ പണി പൂര്‍ത്തിയായത്. കേക്ക് നിര്‍മിക്കുന്നതിലും ബുദ്ധിമുട്ടായിരുന്നു ഇത് തൂങ്ങി നില്ക്കുന്ന രീതിയില്‍ സജ്ഞീകരിക്കുന്നതിന്. ഒരു മാജിക് പോലെയാണ് കേക്ക് അന്തരീക്ഷത്തില്‍ നിന്നും താഴേക്ക് ഇറങ്ങി വന്നതെന്ന് ദമ്പതികള്‍…
Read Moreകൊറോണ ഭയം; വിമാനം ലാന്‍ഡ് ചെയ്യാതിരിക്കുവാന്‍ റണ്‍വേയില്‍ വാഹനം നിര്‍ത്തിയിട്ട് പോലീസ്
കോവിഡ് 19 വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ ഒട്ടുമിക്ക രാജ്യങ്ങളും മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുന്നത് വിലക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പുറത്തിറങ്ങിയിരിക്കുന്ന ഒരു വീഡിയോയാണ് വൈറലായി മാറുന്നത്. പറന്നെത്തിയ വിമാനം ലാന്‍ഡ് ചെയ്യാതിരിക്കുവാന്‍ റണ്‍വേയില്‍ കാറുകള്‍ കൊണ്ടിട്ടിരിക്കുന്നതാണ് വീഡിയോയിലുള്ളത്. ഇക്വഡോറിലെ ഗ്വായാക്വിലിലെ വിമാനത്താവളത്തില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. സ്പെയിനിലെ മാഡ്രിഡില്‍ നിന്നും ആംസ്റ്റര്‍ഡാമില്‍ നിന്നും എത്തിയ വിമാനങ്ങളാണ് ലാന്‍ഡ് ചെയ്യുന്നത് അധികൃതര്‍ തടഞ്ഞത്. ഗ്വായാക്വിലിലെ മേയറുടെ നിര്‍ദ്ദേശ പ്രകാരം പോലീസ് ആണ് വാഹനങ്ങള്‍ റണ്‍വേയില്‍ നിരത്തിയത്. ദൃശ്യങ്ങള്‍ വളരെ ചര്‍ച്ചാ വിഷയമായി മാറിയിരുന്നു.
Read Moreഅടുക്കരുത്..! കൊറോണയെ അകറ്റാൻ ഡിസ്ക് വിദ്യ
കോവിഡ് 19 വൈറസ് ലോകത്തില്‍ മുഴുവന്‍ ഭീതിയുടെ കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ്. വൈറസിനെ പ്രതിരോധിക്കുവാനുള്ള മാര്‍ഗങ്ങള്‍ ആരോഗ്യ വിദഗ്ധര്‍ പങ്കുവയ്ക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ഇറ്റലിയില്‍ നിന്നുമുള്ള വീഡിയോയാണ് ഏറെ കൗതുകമാകുന്നത്. ഡിസ്കിന്റെ രൂപത്തില്‍ നിര്‍മിച്ച കാര്‍ഡ് ബോര്‍ഡ് ശരീരത്തില്‍ വച്ച് ഒരാള്‍ നടക്കുന്നതാണ് വീഡിയോയിലുള്ളത്. ഇത് ശരീരത്തില്‍ വച്ചിരിക്കുന്നതിനാല്‍ മൂന്ന് മീറ്റര്‍ ദൂരത്തില്‍ ആര്‍ക്കും ഇദ്ദേഹത്തിന് അടുക്കല്‍ എത്താന്‍ സാധിക്കില്ല. സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരിക്കുന്ന ദൃശ്യങ്ങള്‍ വൈറലായി മാറുകയാണ്. കൗതുകകരമായ ദൃശ്യങ്ങള്‍ക്ക് പ്രതികരണം നല്കി നിരവധിയാളുകള്‍ രംഗത്തെത്തുന്നുണ്ട്.
Read Moreഇറ്റലിയിലെ കരളലിയിക്കുന്ന കാഴ്ചകള്‍ക്കിടയില്‍ സേവനപുണ്യവുമായി മലയാളി വൈദികര്‍
കൊച്ചി: അര്‍ബുദത്തിനൊപ്പം കോവിഡ് 19ന്റെയും പിടിയിലമര്‍ന്ന എഴുപതുകാരന് അന്ത്യകൂദാശ നല്കിയ കരങ്ങള്‍കൊണ്ടു മണിക്കൂറുകള്‍ക്കകം അദ്ദേഹത്തിന്റെ മൃതദേഹത്തിനും ആശീര്‍വാദം. കോവിഡ് 19ന്റെ വിലാപങ്ങള്‍ നിരന്തരം ഉയരുന്ന ഇറ്റലിയില്‍ ഇപ്പോഴിതെല്ലാം സാധാരണമെങ്കിലും ഇരു നിയോഗങ്ങളും നിര്‍വഹിക്കാന്‍ കരങ്ങളുയര്‍ത്തിയ മലയാളി വൈദികനു കണ്ണീരോടെയല്ലാതെ അതേക്കുറിച്ചു പറഞ്ഞു തീര്‍ക്കാനാവുന്നില്ല. ഫാ. ടോം ഓലിക്കരോട്ട് ഈ ദിവസങ്ങളില്‍ രോഗിലേപനം നല്കിയവരിലും സംസ്കാരശുശ്രൂഷകള്‍ക്കായി ആശീര്‍വാദം നല്കിയവരിലും ഏറെപ്പേരും കോവിഡ് രോഗബാധിതരായിരുന്നു. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന മുന്‍കരുതലുകളോടും സുരക്ഷാസംവിധാനങ്ങളോടും കൂടി ഭയരഹിതമായാണു തന്റെ നിയോഗങ്ങള്‍ നിര്‍വഹിക്കുന്നതെങ്കിലും ഇപ്പോഴത്തെ സ്ഥിതി കരളലിയിക്കുന്നതാണെന്ന് അദ്ദേഹം പറയുന്നു. റോമിലെ പ്രസിദ്ധമായ സാന്‍ ഫിലിപ്പോ നേരി ആശുപത്രിയിലെ ചാപ്ലയിനാണു തലശേരി അതിരൂപതാംഗമായ ഫാ. ടോം ഓലിക്കരോട്ട്. ഏഴു വര്‍ഷത്തോളമായി റോമിലുള്ള ഇദ്ദേഹം കഴിഞ്ഞ മൂന്നര വര്‍ഷമായി ഈ ആശുപത്രിയുടെ ചാപ്ലയിനായി ജോലി ചെയ്യുന്നു. 800 കിടക്കകളുള്ള സാന്‍ ഫിലിപ്പോ നേരി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആശുപത്രിയാണ്.…
Read Moreകോവിഡ് ബാധ; രണ്ട് കന്യാസ്ത്രീ മഠങ്ങൾ നിരീക്ഷണത്തിലാക്കി
റോം: കോവിഡ് 19 വൈറസ് ബാധയെത്തുടർന്നു റോമിൽ രണ്ടു കന്യാസ്ത്രീമഠങ്ങൾ നിരീക്ഷണത്തിലാക്കി. ഡോട്ടേഴ്സ് ഓഫ് സാൻ കാമിലസ്, ആഞ്ചലിക് സിസ്റ്റേഴ്സ് ഓഫ് സെന്റ്. പോൾ എന്നീ മഠങ്ങളാണ് നിരീക്ഷണത്തിലാക്കിയത്. ഈ മഠങ്ങളിലെ 59 കന്യാസ്ത്രീകൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. റോമിന്റെ പ്രാന്തപ്രദേശത്തുള്ള ഗ്രോറ്റാഫെറാറ്റ നഗരത്തിലെ ഡോട്ടേഴ്സ് ഓഫ് സാൻ കാമിലസിലെ 40 കന്യാസ്ത്രീകൾക്കാണ് കോവിഡ് പരിശോധനാ ഫലം പോസിറ്റീവായത്. ഇവരിൽ ആരോഗ്യനില ഗുരുതരമായ ഒരു സന്ന്യാസിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ മഠത്തിൽ അമ്പതോളം കന്യാസ്ത്രീകളാണ് താമസിക്കുന്നത്. ആഞ്ചലിക് സിസ്റ്റേഴ്സ് ഓഫ് സെന്റ്. പോൾ കോൺവെന്റിലുള്ള 21 കന്യാസ്ത്രീകളിൽ 19 പേർക്ക് കോവിഡ് ബാധച്ചതായും സ്ഥിരീകരിച്ചു. സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണ്. എല്ലാവരുടെ ആരോഗ്യനില തൃപ്കരമാണെന്ന് കന്യാസ്ത്രീകളിൽ ഒരാൾ പറഞ്ഞു. കൊറോണ ഭീതിയെത്തുടർന്നു കോൺവെന്റിന്റെ ഉടമസ്ഥതയിലുള്ള കിന്റർഗാർഡനും സ്കൂളും ആഴ്ചകൾക്ക് മുമ്പെ അടച്ചിരുന്നു.
Read Moreയാത്ര ചെയ്യുന്ന പ്രവാസി മലയാളികളുടെ ശ്രദ്ധക്ക്
ഹൂസ്റ്റണ്‍: ഒട്ടേറെ മലയാളികൾ ഇന്ത്യയിലേക്കും ഇന്ത്യയിൽ നിന്ന് അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിലേക്കും യാത്ര ചെയ്യുവാനുള്ള തയാറെടുപ്പിലാണ്. കോവിഡ്-19 എന്ന ദുരന്തം എല്ലാവരെയും ദുരിതത്തിലാക്കിയിരിക്കുകയാണ്. ഏപ്രിൽ 15 വരെ അമേരിക്കയിൽ നിന്നും യാത്ര ചെയ്യുവാനുള്ള യാത്ര വിലക്ക് നിലവിൽ വന്നു. ഒട്ടേറെ മലയാളികൾ പ്രിയപ്പെട്ടവരുടെ മരണം, അസുഖങ്ങൾ, വിസ സ്റ്റാന്പിംഗ് തുടങ്ങി ഒട്ടേറെ ആവശ്യങ്ങൾക്കായി നാട്ടിൽ പോകേണ്ടതായിട്ടുണ്ട്. അതുപോലെ നാട്ടിൽ അവധിക്കു പോയ ഒട്ടേറെ അമേരിക്കൻ മലയാളികൾക്ക് തിരിച്ചു വരേണ്ടതായിട്ടുണ്ട്. ഇതിനായി ഫൊക്കാന, ഫോമാ, ഇന്ത്യ പ്രസ് ക്ലബ്, എകഐംജി, ഡബ്ല്യുഎംസി നൈനാ തുടങ്ങി വിവിധ സ്റ്റേറ്റുകളിലെ അസോസിയേഷൻ ഒഫീഷ്യൽസ് ഉൾപ്പെടെ രൂപം നൽകിയ ‘Malayalee Helpline Forum’ നിങ്ങളുടെ സഹായത്തിനായി 24 മണിക്കൂറും നിങ്ങളോടൊപ്പം പ്രവർത്തനം ആരംഭിച്ചു. വിസ/ ട്രാവൽ സംബന്ധമായ ആവശ്യങ്ങൾക്കായി താഴെ പറയുന്നവരെ ബന്ധപെടുക; വാഷിംഗ്ടണ്‍ ഡിസി: വിൻസണ്‍ പാലത്തിങ്കൽ (703) 5688070,…
Read Moreസ്വന്തമായി വീട്ടിൽ നിർമിച്ചു വിൽപനയ്ക്ക് എത്തിച്ച സാനിറ്റൈസർ ഉപയോഗിച്ച കുട്ടികൾക്കു പൊള്ളലേറ്റു; ഇന്ത്യൻ കട ഉടമയ്ക്ക് എട്ടിന്റെപണി
ന്യൂജേഴ്സി: സ്വന്തമായി വീട്ടിൽ നിർമിച്ചു വിൽപനയ്ക്ക് എത്തിച്ച സാനിട്ടൈസർ വാങ്ങി ഉപയോഗിച്ച കുട്ടികൾക്കു പൊള്ളലേറ്റതിനെതുടർന്നു ഇന്ത്യൻ കട ഉടമയ്ക്കെതിരെ പോലീസ് കേസെടുത്തു. റിവർവെയ്ലിലെ കൺവീനിയൻസ് സ്റ്റോർ ഉടമ മനീഷ ബറേഡിനെ (47) എതിരെയാണ് കുട്ടികളെ അപായപ്പെടുത്തുന്ന കെമിക്കൽസ് വിറ്റതിന് കേസെടുത്തത്. മാർച്ച് 10 നു സ്റ്റോറിൽ പരിശോധന നടത്തിയ ഉദ്യോഗസ്ഥർ കടയിൽ സൂക്ഷിച്ചിരുന്ന ഒന്‍പതു കുപ്പി സാനിട്ടൈസർ പിടിച്ചെടുത്തു. ഇതിനകം അഞ്ചെണ്ണം വിറ്റുകഴിഞ്ഞിരുന്നു. സ്പ്രേ സാനിട്ടൈസറിയായിരുന്നു ഇവിടെ നിന്നും പിടികൂടിയത്. കൊറോണ വൈറസിനെ പ്രതിരോധിക്കുവാൻ ആവശ്യമായ ശുചീകരണ വസ്തുക്കള്‍ ലഭിക്കാത്തതിനെ തുടർന്നാണു വീട്ടിൽ നിർമിച്ച സനിട്ടൈസർ വാങ്ങി ഉപയോഗിച്ചത്. പത്തു വയസുള്ള മൂന്നു കുട്ടികൾക്കും 11 വയസുള്ള ഒരു കുട്ടിക്കുമാണ് സാനിട്ടൈസർ ഉപയോഗിച്ചതിനെ തുടർന്നു പൊള്ളലേറ്റത്. പൊള്ളൽ ഗുരുതരമല്ലെങ്കിലും ചികിത്സ ആവശ്യമാണെന്ന് ഡോക്ടർമാർ പറഞ്ഞു. അധികൃതർ സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാനിട്ടൈസറിന്റെ ഉപയോഗം ക്രമാതീതമായി വർധിച്ചതിനാൽ…
Read Moreകോവിഡ് 19 ഭയം; ബര്‍ബര്‍ ഷോപ്പില്‍ മുടിവെട്ടാന്‍ വടി
കൊവിഡ് 19 പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ ബാര്‍ബർമാര്‍ സുരക്ഷ ക്രമീകരണങ്ങള്‍ പാലിച്ച് മുടി വെട്ടുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. മൂന്ന് അടി നീളമുള്ള വടിയില്‍ ഉപകരണങ്ങള്‍ ഘടിപ്പിച്ച് കൃത്യമായ അകലം പാലിച്ചാണ് ബാര്‍ബര്‍മാര്‍ മുടി വെട്ടുകയും തല കഴുകുകയും ചെയ്യുന്നത്. ഹീബിംഗ് എന്ന സ്റ്റൈലിസ്റ്റാണ് ഈ ദൃശ്യങ്ങള്‍ പങ്കുവച്ചത്. ചൈനയിലെ സിചുവാന്‍ പ്രവശ്യയിലാണ് ഇദ്ദേഹത്തിന്റെ സലൂണ്‍ പ്രവര്‍ത്തിക്കുന്നത്.
Read More