Friday, February 21, 2020 5:16 PM ISTക്വായ, ഹവായ: റെക്സ് ബർഗിൽനിന്നും കുട്ടികളെ കാണാതായ സംഭവത്തിൽ മാതാവിനെ പോലീസ് അറസ്റ്റു ചെയ്തു. 2019 സെപ്റ്റംബർ മുതൽ കാണാതായ ടെയ്‍ലിറയാൻ (17), ജോഷ്വവവാലെ (7) എന്നീ കുട്ടികളുടെ മാതാവിനെയാണ് ലോറിവാറലായെ പോലീസ് അറസ്റ്റ് ചെയ്തത്. ഐസഹോയിൽ നിന്നുള്ള വാറന്റെനെ തുടർന്നാണ് അറസ്റ്റ്. ഇവർക്ക് 5 മില്യൺ ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്. എന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. സെപ്റ്റംബർ മുതൽ അപ്രത്യക്ഷരായ കുട്ടികളെ ഉടൻ തന്നെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് കോടതി ഉത്തരവിട്ടിരുന്നു. ജനുവരി 30വരെയാണ് സമയം നൽകിയിരുന്നത്. കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ ലോറി പരാജയപ്പെട്ടുവെന്നും പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്നും കുട്ടികൾക്ക് സംരക്ഷണം നൽകുന്നതിൽ പരാജയപ്പെട്ടുവെന്നും കാണിച്ചാണ് അറസ്റ്റ്. ലോറിയുടെ ഭർത്താവിനെ ഇതുവരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടില്ല. ഇവരുടെ നാലാമത്തെ ഭർത്താവാണ് ഇപ്പോൾ കൂടെയുള്ള ഡെബെൽ. കുട്ടികളെ കാണാതായതിനെ…
Read MoreCategory: NRI
അഗ്നിശമനസേനക്ക് സ്വന്തമായി റോബോട്ടും; ഇനി തീയണക്കൽ വെറെ ലെവൽ
അബുദാബി: തലസ്ഥാനനഗരിയിലെ അഗ്നിശമന സേനയിലേക്ക് റോബോട്ട് എത്തി. തീയണക്കാനുള്ള സംഘത്തിൽ ഇനി റോബോട്ടും എത്തും. ടാഫ് 35 എന്ന റോബട്ട് കഴിഞ്ഞ ദിവസമാണ് ജോലിക്കു കയറിയത്. 300 മീറ്റർ അകലത്തിലിരുന്നു വെള്ളവും പതയും സ്പ്രേ ചെയ്ത് എത്ര വലിയ തീ കെടുത്താനും ടാഫിനു സാധിക്കും. റിമോട്ട് കണ്ട്രോളിൽ നിയന്ത്രിക്കപ്പെടുന്ന റോബട്ട്, ഉദ്യോഗസ്ഥരുടെ നിർദേശം അനുസരിച്ചു ഓടിയെത്തി പ്രവർത്തനങ്ങളിൽ ഏർപ്പെടും . സന്ദർഭത്തിനനുസരിച്ച് പ്രവർത്തനങ്ങൾ സ്വയം നിയന്ത്രിക്കാനും ശേഷിയുണ്ട് എന്നതാണ് പ്രധാന പ്രത്യേകത. ദുരന്തത്തിന്റെ വ്യാപ്തി മനസിലാക്കി അതിനാവശ്യമായ ശക്തിയിലും വ്യാപ്തിയിലും വെള്ളം ചീറ്റി നിമിഷങ്ങൾ കൊണ്ട് തീയണക്കുമെന്നു സിവിൽ ഡിഫൻസ് ഉപമേധാവി മുഹമ്മദ് ഇബ്രാഹിം അൽ അംറി പറഞ്ഞു. കെട്ടിടങ്ങൾ, ഭൂഗർഭ പാത, ഓയിൽ റിഫൈനറികൾ, കെമിക്കൽ ഫാക്ടറികൾ, ഇലക്ട്രിക് സബ് സ്റ്റേഷനുകൾ തുടങ്ങിയ ഇടങ്ങളിലെ തീ കെടുത്താൻ ഏറെ സഹായപ്രദമാകും ഈ റോബോട്ട് . ഇറ്റാലിയൻ…
Read Moreപാമ്പുകൾ കൂട്ടമായി ഇണചേർന്നു; യുഎസിലെ പാർക്ക് ഭാഗികമായി അടച്ചു
ഫ്ളോറിഡ: പ്രണയദിനം ആഘോഷിക്കാൻ അമേരിക്കൻ ജനത ഒരുങ്ങുന്നതിന് ഒരു ദിവസം മുൻപു പാന്പുകൾ കൂട്ടമായി പ്രണയദിനം ആഘോഷിക്കുവാൻ ഒരുങ്ങിയത് ലേക്ക്ലാന്റ് സിറ്റി പബ്ലിക് പാർക്കിൽ. തുടർന്ന് പാർക്ക് ഭാഗികമായി അടച്ചിടുവാൻ അധികൃതർ നിർബന്ധിതരായി. ഫെബ്രുവരി 13 വ്യാഴാഴ്ചയായിരുന്നു സംഭവം. ലേക്ക്ലാന്റ് സിറ്റിയിലെ ലേക്ക് ഹോളിംഗ്സ് വർത്തിൽ നിന്നും ഒരു കൂട്ടം പാന്പുകൾ ലേക്ക്ലാന്റ് പാർക്കിൽ ഒത്തു ചേർന്ന് ഇണചേരൽ ആരംഭിച്ചു. അസാധാരണമായ സംഭവം ശ്രദ്ധയിൽപെട്ടതോടെ പാർക്ക് അധികൃതർ അപകടം സൂചിപ്പിക്കുന്ന റിബണുകൾ പാന്പുകൾക്ക് ചുറ്റും മറച്ചു പൊതുജനങ്ങളെ അവിടെ നിന്നും അകറ്റി നിർത്തി. ആദ്യം അധികൃതർ ഭയപ്പെട്ടത് ഈ പാന്പുകൾ വിഷമുള്ളവയാണെന്നായിരുന്നു. പിന്നീടുള്ള അന്വേഷണത്തിൽ ഇവ വിഷമുള്ളവയല്ലെന്ന് കണ്ടെത്തിയെങ്കിലും ഇവയെ ഇണ ചേരൽ സമയത്ത് ശല്യപ്പെടുത്തുന്നത് കൂടുതൽ പ്രകോപനം സൃഷ്ടിക്കുമെന്നതിനാൽ പാർക്കിനു സമീപം പൊതുജനങ്ങൾ പ്രവേശിക്കുന്നത് തടയുകയായിരുന്നു. ഇതു വർഷത്തിലൊരിക്കൽ ആവർത്തിക്കുന്നതാണെന്നു പാർക്ക് അധികൃതർ പറഞ്ഞു. പാർക്കിന്റെ…
Read Moreകാണാതായ അമ്മയും രണ്ടു മക്കളും മരിച്ച നിലയിൽ; കാമുകൻ അറസ്റ്റിൽ
മിൽവാക്കി: ഫെബ്രുവരി 9 മുതൽ കാണാതായ അമ്മയും രണ്ടു മക്കളും മരിച്ചനിലയിൽ കണ്ടെത്തി. മാതാവായ അമേറ ബാങ്ക്സ്, മക്കൾ കമേറിയ ബാങ്ക്സ് (4), സാനിയ ബാങ്ക്സ് (5) എന്നിവരെയാണ് മരിച്ചനിലയിൽ വീടിനടുത്തുള്ള കാർ ഗാരേജിൽ കണ്ടെത്തിയതായി മിൽവാക്കി പോലീസ് ചീഫ് മൊറാലസ് പറഞ്ഞു. ഫെബ്രുവരി 15 നാണ് കുട്ടികളെ കണ്ടെത്തുന്നതിന് അലർട്ട് പ്രഖ്യാപിച്ചത്. തുടർന്ന് ഫെബ്രുവരി 16 ഞായറാഴ്ച ഇവരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇവരുടെ മരണവുമായി ബന്ധപ്പെട്ട് അമേറയുടെ കാമുകൻ അർസൽ ഐവറിയെ പോലീസ് ടെന്നിസിയിൽ നിന്നും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോലീസ് ടെന്നിസിയിലെത്തി അർസലിനെ ചോദ്യം ചെയ്തതിനെ തുടർന്നാണ് മൃതദേഹം വീട്ടിലെ ഗാരേജിൽ ഉണ്ടെന്നുള്ള വിവരം ലഭിച്ചത്. ആംബർ അലർട്ട് പ്രഖ്യാപിക്കുന്നതിന് വൈകിയതിന്റെ കാരണം പോലീസ് ചീഫ് വിശദീകരിച്ചു. പ്രാഥമിക അന്വേഷണത്തിൽ സംശയാസ്പദമായ രീതിയിൽ ഒന്നും കണ്ടെത്താനായില്ല. ആംബർ അലർട്ട് പ്രഖ്യാപിക്കുന്നതിന് ചില മാനദണ്ഡങ്ങൾ കൂടി പരിഗണിക്കേണ്ടതുണ്ടെന്നും ചീഫ്…
Read Moreച്യൂയിങ്ഗം കൊണ്ട് ചിത്രകല; കൈയടി നേടി ബെൻ വിൽസൺ
ബെൻ വിൽസൺ അസാധാരണ പ്രതിഭയാണ്. അദ്ദേഹം അതിമനോഹരമായ ചിത്രങ്ങൾ വരയ്ക്കും. അതിലെന്താ ഇത്ര വലിയ കാര്യമെന്നായിരിക്കും നിങ്ങൾ ചിന്തിക്കുന്നത്. ബെൻ വിൽസൺ ചിത്രങ്ങൾ വരയ്ക്കുന്നത് കാൻവാസിലും, ചുവരിലും ഒന്നുമല്ല, എല്ലാവരും ഉപയോഗിച്ച് വലിച്ചെറിയുന്ന ച്യൂയിങ്ഗത്തിലാണ്. കേട്ടിട്ട് അറപ്പുതോന്നുന്നുണ്ടോ? പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി അദ്ദേഹം ഉപയോഗമില്ലാതെ വലിച്ചെറിയുന്ന ച്യൂയിങ്ഗത്തെ ഇതിലൂടെ പുനരുപയോഗം ചെയ്യുകയാണ്. “ച്യൂയിങ്ഗം മാൻ ‘എന്നാണ് വിൽസൺ അറിയപ്പെടുന്നത്. ആദ്യം പടികളിലും തറയിലും മറ്റും ഒട്ടിയിരിക്കുന്ന ച്യൂയിങ്ഗം ശേഖരിക്കും. പിന്നീട് ബർണർ ഉപയോഗിച്ച് അതിനെ ഉരുക്കും. എന്നിട്ട് ബ്രഷും, ചായങ്ങളും ഉപയോഗിച്ച് അതിൽ മനോഹരമായ ചിത്രങ്ങൾ ഉണ്ടാക്കിയെടുക്കും. വിൽസനെ സംബന്ധിച്ചിടത്തോളം ഇതൊരു പുനരുപയോഗ മൂല്യമുള്ള കലാരൂപമാണ്. താൻ മാലിന്യത്തിൽനിന്ന് നല്ലതെന്തെങ്കിലും ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് എന്നാണ് അദ്ദേഹം പറയുന്നത്. ഒരു ചെറിയ നാണയത്തോളം വലുപ്പമുള്ള അദ്ദേഹത്തിന്റെ സൃഷ്ടികൾ ആരുടേയും ശ്രദ്ധ ആകർഷിക്കുന്നതാണ്. വടക്കൻ ലണ്ടനിൽ താമസിക്കുന്ന വിൽസൺ ആദ്യം…
Read Moreഈ പ്രായത്തിലും എന്നാ ഒരിതാ…! മോഷ്ടാവിനെ അടിച്ചോടിച്ച് വൃദ്ധന്
എടിഎമ്മിനുള്ളില്‍ നിന്നും പണം എടുത്ത് മടങ്ങവെ മുന്നില്‍ വന്ന മോഷ്ടാവിനെ ഓടിച്ച് 77 കാരൻ. യുകെയിലെ സൗത്ത് വേല്‍സിലാണ് സംഭവം. കാറില്‍ വന്നിറങ്ങിയ ഇദ്ദേഹം എടിഎം മെഷിനില്‍ നിന്നും പണം എടുത്ത് മടങ്ങവെയാണ് മോഷ്ടാവ് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. പണവും എടിഎം കാര്‍ഡും നല്കുവാന് മോഷ്ടാവ് ഇയാളോട് ആവശ്യപ്പെട്ടു. കൂടാതെ ബലപ്രയോഗവും നടത്തി. എന്നാല്‍ മോഷ്ടാവിന് മുന്പില് മുട്ടുമടക്കാന്‍ തയാറാകാതിരുന്ന ഇദ്ദേഹം പ്രതിരോധിച്ചു. കൈകള്ക്കൊണ്ടുള്ള ഇദ്ദേഹത്തിന്റെ ആക്രമണത്തില്‍ അധിക നേരം പിടിച്ചു നില്ക്കാന് സാധിക്കാതിരുന്ന മോഷ്ടാവ് സ്ഥലത്ത് നിന്നും ഓടി രക്ഷപെടുകയും ചെയ്തു. സമീപത്തെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പോലീസുദ്യോഗസ്ഥരാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. സംഭവം വൈറലായി മാറിയിരിക്കുകയാണ്. D
Read Moreശസ്ത്രക്രിയാ വേളയിൽ വയലിൻ വായിച്ച് രോഗി
തലച്ചോറിലെ അർബുദ മുഴ നീക്കം ചെയ്യാൻ ശസ്ത്രക്രിയ നടത്തുന്പോൾ രോഗി വയലിൻ വായിച്ചു. ലണ്ടനിലെ കിംഗ്സ് കോളജ് ഹോസ്പിറ്റലിൽ ജനുവരി 31നു നടന്ന ഈ അഭൂതപൂർവ സംഭവത്തിലെ കഥാനായിക അന്പത്തിമൂന്നുകാരിയായ ഡാഗ്മർ ടേണർ എന്ന സംഗീതജ്ഞയാണ്. ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയത് പിയാനോ വിദഗ്ദൻ കൂടിയായ ന്യൂറോ സർജൻ കീമാഴ്സ് അഷ്ഖനും. ഇടതുകൈയുടെ ചലനശേഷി നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗത്തുള്ള ട്യൂമറിന്റെ 90ശതനമാനവും വിജയകരമായി നീക്കം ചെയ്തു. ടേണറുടെ സംഗീത വൈദഗ്ധ്യത്തിനു കോട്ടം തട്ടാതിരിക്കാനാണ് ശസ്ത്രക്രിയയുടെ മധ്യത്തിൽ അവരെ അബോധാവസ്ഥയിൽനിന്ന് ഉണർത്തി വയലിൻ വായിക്കാൻ അനുവദിച്ചതെന്ന് ഡോ. അഷ്ഖൻ പറഞ്ഞു. ശസ്ത്രക്രിയയ്ക്കുശേഷം മൂന്നു ദിവസത്തിനകം ആശുപത്രി വിട്ട ടേണർക്ക് ഇപ്പോൾ സുഖമായി വയലിൻ വായിക്കാം. വയലിൻ വായിക്കാനുള്ള കഴിവു നഷ്ടപ്പെടുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതു പോലും എനിക്കു ഹൃദയഭേദകമായിരുന്നു. സംഗീതത്തിലും ഡിഗ്രിയുള്ള ഡോക്ടർക്ക് എന്റെ മനോഗതം മനസിലായി- ടേണർ പറഞ്ഞു.
Read Moreകാപ്സിക്കത്തിനുള്ളില്‍ ജീവനുള്ള തവള
കാപ്സിക്കത്തിനുള്ളില്‍ ജീവനുള്ള തവള. കാനഡയിലെ ക്യൂബക്ക് സ്വദേശികളായ ദമ്പതികള്‍ക്കാണ് ഈ അനുഭവമുണ്ടായത്. രാത്രി ഭക്ഷണം ഉണ്ടാക്കുന്നതിന് വേണ്ടിയാണ് ഇവര്‍ കാപ്സിക്കം മുറിച്ചത്. അപ്പോഴാണ് അതിനുള്ളില്‍ ജീവനുള്ള തവളയിരിക്കുന്നത് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഗ്രീന്‍ ട്രീ തവളയാണിതെന്നാണ് ഇവരുടെ വാദം. സംഭവത്തെക്കുറിച്ച് ഇവര്‍ ക്യൂബക്കിലെ കാര്‍ഷിക മന്ത്രാലയത്തെ അറിയിച്ചു. സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരിക്കുന്ന ചിത്രത്തിന് പ്രതികരണവുമായി നിരവധിയാളുകള്‍ എത്തുന്നുണ്ട്.
Read Moreപറക്കും മനുഷ്യൻ പരീക്ഷണം വിജയകരം
സ്വയം പറക്കാനുള്ള മനുഷ്യന്റെ ശ്രമങ്ങൾ തുടരുകയാണ്. ഹ്യൂമൻ ഫ്ളൈറ്റ് മിഷൻ എന്ന പേരിൽ ദുബായിൽ തുടരുന്ന പരീക്ഷണം കഴിഞ്ഞ ദിവസം വിജയകരമായ ഒരു ഘട്ടം പിന്നിട്ടു. നിലത്ത് നിന്ന് സ്വയം പറന്ന് പൊങ്ങിയ ജെറ്റ്മാൻ, 1800 മീറ്റർ ഉയരത്തിൽ സഞ്ചരിച്ച് തിരിച്ചിറങ്ങി. ദുബായിലെ സ്കൈഡൈവ് റണ്‍വേയിൽ നിന്നായിരുന്നു ഈ പരീക്ഷണ പറക്കൽ. ജെറ്റ്മാൻ വിൻസ് റെഫറ്റ് നിലത്ത്നിന്ന് വിജയകരമായി പറന്നു പൊങ്ങി. മുന്‍പ് ഉയരങ്ങളിൽനിന്ന് ചാടിയാണ് ഇത്തരം പറക്കൽ സാധ്യമാക്കിയിരുന്നത്. ഈ ഉദ്യമത്തിൽ മനുഷ്യൻ നിന്ന നിൽപിൽ തന്നെ പറന്നു പൊങ്ങി. 30 സെക്കൻഡ് കൊണ്ട് മണിക്കൂറിൽ ശരാശരി 244 കിലോമീറ്റർ വേഗത്തിൽ 1800 മീറ്റർ ഉയരത്തിൽ ജുമൈറ ബീച്ച റെസിഡൻസ് ഭാഗത്തേക്ക് പറന്നു നീങ്ങി. കറങ്ങിയ ശേഷം പാരച്യൂട്ട് വിടർത്തി സുരക്ഷിതമായി നിലത്തേക്ക് തിരിച്ചിറങ്ങി. ശരീരത്തിൽ ഘടിപ്പിച്ച ജെറ്റ് വളയ്ക്കാനും തിരിക്കാനും കഴിയുമെന്നത് തെളിയിച്ചാണ് വിൻസ്…
Read Moreഇനി സൗദിയിൽ കൃത്രിമ മഴ പെയ്യും
കൃത്രിമ മഴ പദ്ധതിയിലൂടെ സൗദിയിൽ പ്രതിവർഷ വർഷപാത തോത് ഇരുപതു ശതമാനം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം. സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ കഴിഞ്ഞആഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് കൃതിമ മഴയ്ക്കുള്ള പദ്ധതി അംഗീകരിച്ചത്. ലോകത്ത് ഏറ്റവും വരൾച്ചയുള്ള രാജ്യങ്ങളിലൊന്നായ സൗദിയിൽ നിലവിൽ പ്രതിവർഷം ലഭിക്കുന്ന മഴ 100 മില്ലിമീറ്റർ കവിയില്ല. രാജ്യത്ത് സ്ഥിരം ജല ഉറവിടങ്ങളായ നദികളോ തടാകങ്ങളോ ഇല്ല. ആഗോള തലത്തിൽ കൃത്രിമമായി മഴ പെയ്യിക്കുന്നതിന് സ്വീകരിക്കുന്ന രീതികളും ഇക്കാര്യത്തിൽ മറ്റു രാജ്യങ്ങൾ സന്ദർശിച്ച് അവരുടെ അനുഭവസന്പത്ത് നേരിട്ട് പഠിച്ചുമാണ് സൗദിയിൽ കൃത്രിമ മഴ പെയ്യിക്കൽ പദ്ധതി അംഗീകരിച്ചത്. ജനസംഖ്യാ വർധനയുടേയും വ്യവസായ, ഉൗർജ, ഗതാഗത, ഖനന, കാർഷിക മേഖലകളിലെ വലിയ വളർച്ചയുടെയും ഫലമായി കഴിഞ്ഞ ഏതാനും വർഷങ്ങളായി സൗദിയിൽ ജല സ്രോതസുകൾക്കു മേലുള്ള സമ്മർദം ഏറെ വർധിച്ചിട്ടുണ്ട്. നിലവിൽ രാജ്യത്തെ പ്രതിവർഷ…
Read More