ചിക്കനു പകരം കമ്പിക്കഷണം; ബര്‍ഗർ വാങ്ങിയ യുവതിക്ക് കിട്ടിയത് മുട്ടൻ പണി

മക്‌ഡൊണാള്‍ഡില്‍ നിന്നും വാങ്ങിയ ബര്‍ഗറില്‍ നിന്നും യുവതിക്ക് ലഭിച്ചത് ലോഹകഷണം. ഓസ്‌ട്രേലിയയിലെ സിഡ്‌നി സ്വദേശിനിയായ യുവതിക്കാണ് ഈ ദുരനുഭവമുണ്ടായത്. കാര്‍ട്ടറൈറ്റിലുള്ള മക്‌ഡൊണാള്‍ഡിന്‍റെ ഔട്ട്‌ലെറ്റില്‍ നിന്നുമാണ് ഇവര്‍ ചിക്കന്‍ ആന്‍ഡ് ചീസ് ബര്‍ഗര്‍ വാങ്ങിയത്. ഭക്ഷണം പകുതി കഴിച്ചു കഴിഞ്ഞപ്പോള്‍ അതിനുള്ളില്‍ നിന്നും ലോഹ കക്ഷണം ലഭിക്കുകയായിരുന്നു. രോഷാകുലയായ യുവതി സംഭവത്തെക്കുറിച്ച് ഫേസ്ബുക്കില്‍ കുറിച്ചു. ഇതിന്‍റെ ചിത്രവും യുവതി പങ്കുവച്ചിട്ടുണ്ട്. ലോഹകഷണത്തില്‍ കടിച്ച തന്‍റെ പല്ലിന് വേദനയുണ്ടെന്നും ഇവര്‍ പറയുന്നു. ഉടന്‍ തന്നെ ഔട്ട്‌ലെറ്റില്‍ തിരികെയെത്തി പരാതി പറഞ്ഞ യുവതിക്ക് പണം തിരികെ നല്‍കുകയും മറ്റൊരു ബര്‍ഗര്‍ നല്‍കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് മക്‌ഡൊണാള്‍ഡിന്‍റെ അധികൃതര്‍ പറഞ്ഞു.

Read More

സൈന്യത്തിലെ സ്ത്രീ സാന്നിധ്യം മറ്റു രാജ്യങ്ങളിൽ…

ബ്രിട്ടൻ: പോരാട്ടമേഖലകളിൽ 2016-ലാണു സ്ത്രീ പ്രവേശനമനുവദിച്ചത്. 2017-ൽ വ്യോമസേനയുടെ ആക്രമണ വിഭാഗത്തിൽ സ്ത്രീകൾക്കു പ്രവേശനം കിട്ടി. 2018-ൽ ഏതു സേനയിലെയും ഏതു പദവിയിലേക്കും സ്ത്രീകളെ എടുക്കാൻ പാകത്തിനു നിയമവും മാറ്റി. ഫ്രാൻസ്: അന്തർവാഹിനികളിലും കാലാൾപ്പടയിലും വരെ സ്ത്രീകൾക്കു പ്രവർത്തിക്കാം. സേനയിൽ 15 ശതമാനം സ്ത്രീകളാണ്. എന്നാൽ വിദേശത്തുവിടുന്ന വിഭാഗത്തിൽ (ഫ്രഞ്ച് ഫോറിൻ ലീജിയൺ) സ്ത്രീകളെ അനുവദിച്ചിട്ടില്ല. ഓസ്ട്രേലിയ: എല്ലാ മേഖലകളിലും യുദ്ധ മുന്നണിയിലടക്കം, സ്ത്രീകൾക്കു പ്രവർത്തിക്കാം. അമേരിക്ക: എല്ലാ വിഭാഗത്തിലും സ്ത്രീ പ്രാതിനിധ്യംഅനുവദിച്ചത് 2015-ൽ. പോരാട്ടത്തിന്‍റെ മുൻനിരയിലും സ്ത്രീകളെ ഉൾപ്പെടുത്തും. റഷ്യ: പോരാട്ടമുന്നണിയിലും ആണവ അന്തർവാഹിനികളിലുമടക്കം എല്ലാ വിഭാഗത്തിലും സ്ത്രീകളെ അനുവദിച്ചിട്ടുണ്ട്. യുദ്ധമുന്നണിയിൽ കാലാൾ വിഭാഗത്തെ നയിക്കുകയുമാകാം.

Read More

സമ്മാനത്തെ ചൊല്ലി തര്‍ക്കം; യുവതിയുടെ കാറില്‍ മുന്‍കാമുകന്‍ രാസവസ്തു ഒഴിച്ചു

പെണ്‍കുട്ടിയുടെ കാറുകളില്‍ രാസവസ്തു ഒഴിച്ച് നാശനഷ്ടമുണ്ടാക്കിയ യുവാവ് അറസ്റ്റിൽ. വീ‌ടിന്‍റെ മുൻപിൽ പാർക്ക് ചെയ്തിരുന്ന മൂന്ന് കാറുകളില്‍ ആണ് ഇയാള്‍ രാസവസ്തു ഒഴിച്ചത്. ദുബായിയിലാണ് സംഭവം. രണ്ട് സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ഇയാള്‍ കുറ്റം ചെയ്തത്. ഇയാളും പെൺകുട്ടിയും തമ്മിൽ വിവാഹം ഉറപ്പിച്ചിരുന്നു. പിന്നീട് അത് വേണ്ടെന്നു വച്ചു. ഇരുവരും സൗഹൃദമുണ്ടായിരുന്ന സമയം ഇയാള്‍ യുവതിക്ക് പണവും സമ്മാനങ്ങളും നല്‍കിയിരുന്നു. ബന്ധം അവസാനിച്ചതിന് ശേഷം ഇയാള്‍ ഇതെല്ലാം തിരികെ ആവശ്യപ്പെട്ടിരുന്നു. യുവതി ഇത് നല്‍കാഞ്ഞതാണ് ഇയാളെ പ്രകോപിതനാക്കിയത്. യുവതിയും കുടുംബാംഗങ്ങളും നല്‍കിയ പരാതിയിന്മേലാണ് പോലീസ് നടപടി സ്വീകരിച്ചത്. ബൈക്കിലെത്തിയ സംഘം കാറില്‍ രാസവസ്തു ഒഴിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പോലീസ് പിടിയിലായത്.

Read More

അമ്മിക്കല്ല് കൈയിലെടുത്ത് സംഗക്കാര; ചിത്രം ഏറ്റെടുത്ത് ആരാധകര്‍

മുന്‍ ക്രിക്കറ്റ് താരം കുമാര്‍ സംഗക്കാര ശ്രീലങ്കന്‍ വിഭവമായ തേങ്ങാ സാമ്പോള്‍ ഉണ്ടാക്കുന്നതിന്‍റെ ചിത്രത്തിലാണ് സോഷ്യല്‍മീഡിയയുടെ കണ്ണുടക്കുന്നത്. മലയാളികള്‍ തേങ്ങാ ചമ്മന്തിയുണ്ടാക്കുന്ന വിധമാണ് തേങ്ങാ സാമ്പോളും ഉണ്ടാക്കുന്നത്. സംഗക്കാര തന്നെയാണ് ഈ ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ചത്. കുടുംബത്തോടൊപ്പം ലണ്ടനില്‍ അവധി ആഘോഷിക്കുകയാണ് താരം. ചിത്രം ആരാധകര്‍ ആഘോഷമാക്കുകയാണ്. രസകരമായ പ്രതികരണവും ചിത്രത്തിന് ലഭിക്കുന്നുണ്ട്.

Read More

കഴുതയുമായി ട്രെയിനിൽ; കർഷകൻ പെട്ടു

കഴുതയുമായി ട്രെയിനിൽ യാത്ര ചെയ്ത കർഷകൻ പുലിവാൽ പിടിച്ചു. കഴുതയുടെ ട്രെയിൻ യാത്ര നാട്ടുകാരിൽ കൗതുകവും പ്രതിഷേധവുമുണ്ടാക്കി. ഈജിപ്തിലാണ് സംഭവം. പല രാജ്യങ്ങളിലും മൃഗങ്ങളുമായി യാത്രക്കാർ ട്രെയിനിൽ കയറാറുണ്ടെങ്കിലും ഈജിപ്തിൽ അത് സാധാരണമല്ല. ഖിനാ പ്രവിശ്യയിലെ നഗഅ് ഹമ്മാദി നഗരത്തിൽനിന്ന് ദക്ഷിണ ഈജിപ്തിലെ ലക്സോറിലേക്കായിരുന്നു കഴുതയോടൊപ്പം കർഷകന്‍റെ യാത്ര. ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും വാർത്ത പത്രങ്ങളിൽ വരികയും ചെയ്തതോടെ റെയിൽവെ അഥോറിറ്റി വിശദീകരണ പ്രസ്താവന പുറത്തിറക്കി. കർഷകൻ ഇപ്പോൾ കോടതിയിൽ നിയമ നടപടി നേരിടുകയാണ്. ഡോറിനു സമീപമുള്ള തൂണിൽ ഇയാൾ കഴുതയെ കെട്ടിയിട്ടു. അബ്നൂദിലെ കാലിച്ചന്തയിൽനിന്ന് കഴുതയെ വാങ്ങി സ്വദേശമായ ലക്സോറിലേക്ക് കൊണ്ടുപോകുകയായിരുന്നു. കുറഞ്ഞ ചെലവിൽ കഴുതയെ ലക്സോറിലെത്തിക്കാൻ മറ്റു മാർഗമില്ലാത്തതിനാൽ ട്രെയിനിൽ കയറ്റുകയായിരുന്നു. ടിക്കറ്റ് കളക്ടർ ട്രെയിനിനകത്ത് കഴുതയെ കണ്ടതോടെ മർകസ് ഖോസ് റെയിൽവെ സ്റ്റേഷനിൽ ഇറക്കാൻ ശ്രമിച്ചു. എന്നാൽ കഴുതയെ ഇറക്കിവിട്ടാൽ താൻ…

Read More

കൊടുങ്കാറ്റ് അനുഗ്രഹിച്ചു; വിമാനം രണ്ടു മണിക്കൂർ നേരത്തെ പറന്നെത്തി

ഏഴു വർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ കൊടുങ്കാറ്റാണ് യുകെയിലും യൂറോപ്പിലും വീശിയടിക്കുന്നത് എന്നാൽ സിയര കൊടുങ്കാറ്റിനെ ലണ്ടനിലേക്കുള്ള യാത്രയിൽ പ്രയോജനപ്പെടുത്തി റിക്കാർഡ് സ്ഥാപിച്ചിരിക്കുകയാണ് ബ്രിട്ടീഷ് എയർവേയ്സ് വിമാനങ്ങൾ. കാറ്റിന്‍റെ വേഗവും ഗതിയും പ്രയോജനപ്പെട്ടതോടെ 1,290 കിലോമീറ്റർ വേഗത്തിലാണ് ന്യൂയോർക്കിൽനിന്നും ഹീത്രുവിലേക്ക് പുറപ്പെട്ട വിമാനം പറന്നത്. ഇതോടെ 4.56 മണിക്കൂറുകൾ കൊണ്ട് ഹീത്രു വിമാനത്താവളത്തിൽ ബ്രിട്ടീഷ് എയർവേയ്സിന്‍റെ ബോയിംഗ് 747 വിമാനം ലാൻഡ് ചെയ്തു. സാധാരണ ഏഴുമണിക്കൂർ വേണ്ടിടത്താണ് ഇത്. ഏറ്റവും വേഗത്തിൽ ലക്ഷ്യസ്ഥാനത്തെത്തി ഈ വിമാനം റിക്കാർഡിട്ടു. രണ്ട് മണിക്കൂറാണ് യാത്രസമയത്തിൽ കുറവ് വന്നത്. ഈ വിമാനം ലാൻഡ് ചെയ്തതിന് തൊട്ടുപിന്നാലെ വെർജിൻ അറ്റ്‌ലാന്‍റിക് കന്പനിയുടെ വിമാനം ഒരുമിനിറ്റ് മാത്രം വൈകി ഹീത്രുവിൽ ലാൻഡ് ചെയ്തു. ഞായറാഴ്ച ഇതേ കന്പനിയുടെ മറ്റൊരു വിമാനവും സമാനമായ രീതിയിൽ ലാൻഡ് ചെയ്തിരുന്നു. എന്നാൽ തിരിച്ച് ന്യൂയോർക്കിലേക്കുള്ള യാത്രാവിമാനങ്ങളെ സംബന്ധിച്ചിടത്തോളം ശ്രമകരമാണ്.…

Read More

ആ നീളന്‍ കൊമ്പുകള്‍ ഓര്‍മയായി; “ടിം ‘വിടവാങ്ങി

ലോകത്തിലെ ഏറ്റവും നീളം കൂടിയ കൊമ്പുള്ള ആനയെന്ന ബഹുമതിക്ക് ഉടമയായിരുന്ന ആന ചരിഞ്ഞു. ആമ്‌പോസ്‌ലി ദേശിയ പാര്‍ക്കിലാണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ടിം എന്ന് പേരുള്ള ആനയ്ക്ക് 50 വയസുണ്ട്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ കൊമ്പിനുടമയായ ടിമ്മിന്‍റെ കൊമ്പിന് ഏകദേശം 45 കിലോയോളം ഭാരമുണ്ടായിരുന്നു. ഗ്രാമങ്ങളിലെ കൃഷിയിടങ്ങളിലിറങ്ങി വിളകള്‍ നശിപ്പിക്കുന്ന സ്വഭാവമുള്ള ടിമ്മിന് നിരവധി തവണ കുന്തം കൊണ്ടുള്ള ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്. ഇതിന് ശേഷം ടിമ്മിന്‍റെ നീക്കങ്ങള്‍ മനസിലാകുവാന്‍ അധികൃതര്‍ 2016ല്‍ കോളര്‍ ഘടിപ്പിച്ചു. ടിമ്മിന്‍റെ ജീവനില്ലാത്ത ശരീരം കെനിയയിലെ വനം വകുപ്പ് നെയ്‌റോബിയിലുള്ള നാഷണല്‍ മ്യൂസിയത്തിന് നല്‍കി.

Read More

പ്രണയദിനത്തില്‍ കുതിരകള്‍ക്ക് മാംഗല്യം

പ്രണയദിനത്തില്‍ കുതിരകള്‍ക്ക് മാംഗല്യം. ബംഗളൂരുവിലെ കബണ്‍ പാര്‍ക്കിലാണ് ഏറെ വ്യത്യസ്തമായ വിവാഹത്തിന് വേദിയൊരുങ്ങിയത്. രാജാ, റാണി എന്നിങ്ങനെയാണ് കുതിരകളുടെ പേര്. നാദസ്വരവും തകിലും കൊട്ടുംപാട്ടുമായി വളരെ ആഘോഷപരമായാണ് ചടങ്ങുകള്‍ നടന്നത്. ആക്ടിവിസ്റ്റും കന്നഡ വട്ടാള്‍ പാര്‍ട്ടിയുടെ ചെയര്‍മാനുമായ വട്ടാള്‍ നാഗ്‌രാജ് ആണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. ചടങ്ങിനെത്തിയവര്‍ക്ക് മധുര പലഹാരവും വിതരണം ചെയ്തു. പ്രണയദിനത്തിന് എതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കും പ്രണയിക്കുന്നവര്‍ക്ക് പിന്തുണ നല്‍കുകയുമാണ് ഈ വിവാഹത്തിലൂടെ ലക്ഷ്യം വച്ചതെന്ന് വട്ടാള്‍ നാഗ്‌രാജ് പറഞ്ഞു. പ്രണയിക്കുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ധനസഹായം നല്‍കണമെന്നും നാഗ്‌രാജ് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം പ്രണയദിനത്തില്‍ ആടുകളെ വിവാഹം കഴിപ്പിച്ച് നാഗ്‌രാജ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

Read More

ബഹിരാകാശത്ത് നിന്നും മടങ്ങിയെത്തിയ യജമാനത്തിയെ കണ്ട വളര്‍ത്തുനായയുടെ സന്തോഷം

ബഹിരാകാശത്ത് 11 മാസങ്ങള്‍ ചിലവിട്ടതിന് ശേഷം തിരികെ വീട്ടിലെത്തിയ ബഹിരാകാശ സഞ്ചാരിയെ കണ്ട വളര്‍ത്തുനായയുടെ സന്തോഷമാണ് സോഷ്യല്‍മീഡിയയുടെ കൈയടി നേടുന്നത്. നാസയുടെ ബഹിരാകാശ സഞ്ചാരിയായ ക്രിസ്റ്റീന കോച്ചാണ് 328 ദിവസങ്ങള്‍ക്ക് ശേഷം ഭൂമിയിലേക്ക് തിരികെയെത്തിയത്. ടെക്‌സസിലാണ് ഇവര്‍ താമസിക്കുന്നത്. ക്രിസ്റ്റീനയെ കണ്ട സന്തോഷം അടക്കാനാകാതെ തുള്ളിച്ചാടുന്നത് വീഡിയോയില്‍ കാണാം. നിലത്തിരുന്ന ക്രിസ്റ്റാനയുടെ ശരീരത്തിലേക്ക് നായ ചാടി കയറുകയും മുഖത്ത് നക്കുകയും ചെയ്തു. ദൃശ്യങ്ങള്‍ വൈറലായി മാറുകയാണ്. ക്രിസ്റ്റീന ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്ന വീഡിയോയ്ക്ക് നാസയും പ്രതികരണം നല്‍കിയിട്ടുണ്ട്.

Read More

അശ്രദ്ധമായി ആറുവരിപ്പാത മുറിച്ചുകടന്ന് ഓട്ടോ ഡ്രൈവർ, പിന്നാലെ കൂട്ടിയിടി; ഞെട്ടിക്കുന്ന അപകടദൃശ്യങ്ങൾ

ആറ് വരിപാത അശ്രദ്ധമായി മുറിച്ചു കടന്ന ഓട്ടോറിക്ഷ കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്‍റെ ഭീകരദൃശ്യങ്ങള്‍ പുറത്ത്. ഗുജറാത്തിലെ മട്ടറിലെ ദേശിയ പാതയിലാണ് അപകടം നടന്നത്. സര്‍വീസ് റോഡില്‍ കൂടിയെത്തിയ ഓട്ടോ, വാഹനം വരുന്നത് ശ്രദ്ധിക്കാതെ റോഡ് മുറിച്ചു കടന്നതാണ് അപകടത്തിന് കാരണമായത്. ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചവര്‍ക്ക് ഗുരുതര പരിക്കുണ്ടെന്നും കാര്‍ യാത്രികര്‍ സുരക്ഷിതരാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സമീപത്തെ സിസിടിവിയില്‍ ആണ് അപകടത്തിന്‍റെ ദൃശ്യങ്ങള്‍ പതിഞ്ഞത്.

Read More