പൂർണ ഗർഭിണിയായ യുവതിയെ നാലു മണിക്കൂർ ചുമന്ന് ആശുപത്രിയിലെത്തിച്ച ഇന്ത്യൻ സൈനികർക്ക് അഭിനന്ദനപ്രവാഹം. ശ്രീനഗറിലാണ് സംഭവം. ഇന്ത്യൻ സൈന്യം ട്വീറ്റ് ചെയ്ത വീഡിയോ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കുവച്ചിട്ടുണ്ട്. കനത്ത മഞ്ഞുവീഴ്ചയെ തുടർന്നാണ് ഗർഭിണിയായ ഷമീമ എന്ന യുവതി വീട്ടിൽ കുടുങ്ങിപ്പോയത്. ഈ സമയം പ്രസവവേദനയും തുടങ്ങി. ആശുപത്രിയിൽ പോകുവാൻ യാതൊരു മാർഗവും ഇല്ലാതെ വീട്ടുകാർ വലഞ്ഞപ്പോഴാണ് സഹായഹസ്തവുമായി ഇന്ത്യൻ സൈന്യം രംഗത്തെത്തുന്നത്. യുവതിയുടെ വീട്ടിലെത്തിയ സൈനികർ ഇവരെ സ്ട്രെച്ചറിൽ കിടത്തിയതിന് ശേഷം തോളിൽ ചുമന്ന് ആശുപത്രിയിലെത്തുകയായിരുന്നു. ഇവർ പ്രസവിച്ചുവെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും സൈന്യം പിന്നീട് ട്വീറ്റ് ചെയ്തു. #HumsaayaHainHum 🇮🇳🍁 During heavy snowfall, an expecting mother Mrs Shamima, required emergency hospitalisation. For 4 hours over 100 Army persons & 30 civilians walked with her…
Read MoreCategory: NRI
ഉപേക്ഷിക്കപ്പെട്ട കോണ്‍ക്രീറ്റ് പൈപ്പുകളിൽ നിന്നും കണ്ടെത്തിയത് പെരുമ്പാമ്പുകളെ
ഉപേക്ഷിക്കപ്പെട്ട കോണ്‍ക്രീറ്റ് പൈപ്പുകളിൽ നിന്നും കണ്ടെത്തിയത് ആറ് പെരുമ്പാമ്പുകളെ. ഒഡീഷയിലെ ധെങ്കനാൽ ജില്ലയിലെ സപ്തസാജ്യ ഗ്രാമത്തിലാണ് സംഭവം. പെപ്പിനുള്ളിൽ കിടന്ന പാമ്പുകളെ ആട്ടിടയന്മാരാണ് ആദ്യം കണ്ടത്. ഇവർ ഗ്രാമവാസികളെ വിവരം അറിയിക്കുകയും ചെയ്തു. ഗ്രാമവാസികൾ വിളിച്ചറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പാമ്പുകളെ പിടികൂടിയത്. ജെസിബി ഉപയോഗിച്ച് കോണ്‍ക്രീറ്റ് പൈപ്പുകൾ തകർത്താണ് പാമ്പുകളെ പിടികൂടിയത്. ഇതിൽ ഒരു പാമ്പിന് 18 അടിയോളം നീളമുണ്ടായിരുന്നു. ബർമീസ് പൈതണ്‍ എന്നയിനത്തിൽപ്പെടുന്ന പെരുമ്പാമ്പുകളാണിതെന്നാണ് അധികൃതർ നൽകിയ വിവരം. ഈ പാമ്പുകളെ കുമുർത്താങ്കർ വനത്തിൽ കൊണ്ടുവിട്ടു. Six Pythons recovered from Hume pipe in Dhenkanal district of Odisha. The biggest one was 16 feet in length. All were released in the near by forests. Can u guess as to how…
Read Moreപൂച്ചയെ രക്ഷിക്കാൻ എഴ് വയസുകാരനെ കയറിൽ കെട്ടിയിറക്കി മുത്തശി; ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ
ബാൽക്കണിയിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കുവാൻ കൊച്ചുകുട്ടിയെ കയറിൽ കെട്ടി താഴേക്ക് തൂക്കി ഇറക്കിയ മുത്തശിക്ക് വിമർശനം. ചൈനയിലെ സിചുവാൻ പ്രവശ്യയിലെ പെൻഗണ്‍ എന്ന സ്ഥലത്താണ് ഏറെ ഞെട്ടലുളവാക്കുന്ന സംഭവം അരങ്ങേറിയത്. ഫ്ളാറ്റിന്റെ അഞ്ചാം നിലയിൽ നിന്നും എഴു വയസുള്ള കുട്ടിയെ കയറിൽ കെട്ടിയാണ് മുത്തശി താഴേക്ക് ഇറക്കിയത്. പൂച്ചയെ സുരക്ഷിതമായി രക്ഷിച്ചുവെങ്കിലും കുട്ടിയെ ഇവർ തിരികെ കയറ്റിയത് അൽപ്പം വൈകിയാണ്. മുത്തശിക്കൊപ്പം കുട്ടിയുടെ അമ്മാവനും സമീപമുണ്ടായിരുന്നു. സംഭവം കണ്ട അയൽവാസികൾ ബഹളം വച്ചുവെങ്കിലും ഇവർക്ക് ഒരു ഭാവമാറ്റവുമുണ്ടായിരുന്നില്ല. ഇതിൽ കുഴപ്പമൊന്നുമില്ലെന്നും പൂച്ചയെ രക്ഷിക്കുവാനാണ് ഇങ്ങനെ ചെയ്തതെന്നുമായിരുന്നു ഇവരുടെ വാദം. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് ഇവരുടെ പ്രവൃത്തിയെ വിമർശിച്ച് നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്.
Read Moreഇതിലും മികച്ച വിവാഹഭ്യർഥന സ്വപ്നങ്ങളിൽ മാത്രം; തീയറ്റർ സർപ്രൈസിൽ വണ്ടറടിച്ച് യുവതി
ആനിമേഷൻ സിനിമ അവതരിപ്പിച്ച് വിവാഹാഭ്യർഥന നടത്തി ലൊസാഞ്ചലോസ് സ്വദേശി. ലീ ലോച്ച്ലർ എന്നയാളാണ് സ്തുതി എന്ന പെണ്‍കുട്ടിയോട് തന്റെ മനസിലെ പ്രണയം തുറന്ന് പറയാൻ സാങ്കേതികവിദ്യയുടെ കൂട്ട് പിടിച്ച് അൽപം വ്യത്യസ്തനാകുന്നത്. കഴിഞ്ഞ ആറ് മാസങ്ങൾക്കൊണ്ട് ഡിസൈനറായ കയാൽ കൂമ്പ്സിനൊപ്പം ചേർന്നാണ് ലീ ഈ മനോഹരമായ ആനിമേഷൻ ദൃശ്യങ്ങൾ ഒരുക്കിയത്. ഒരു തീയറ്ററിൽ വച്ചാണ് അദ്ദേഹം തന്റെ പ്രിയതമയുടെ മുൻപിൽ ഈ വീഡിയോ അവതരിപ്പിച്ചത്. വീഡിയോ അവസാനിച്ചതിന് പിന്നാലെ ലീ മുട്ട് കുത്തി നിന്ന് വിവാഹാഭ്യർഥന നടത്തി. എന്നാൽ ഇതുകൊണ്ടൊന്നും സർപ്രൈസ് അവസാനിപ്പിക്കാൻ ലീ ഒരുക്കമായിരുന്നില്ല. സ്തുതിയുടെ ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു ഇവർക്കു ചുറ്റും തീയറ്ററിൽ ഇരുന്നത്. സംഭവമെല്ലാം കണ്ട് കിളിപോയ സ്തുതി നിറഞ്ഞ മനസോടെ ലീയെ മനസിൽ സ്വീകരിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്. ഇരുവർക്കും ആശംസകൾ അർപ്പിച്ച് നിരവധിയാളുകൾ രംഗത്തെത്തുന്നുണ്ട്.
Read Moreമധുരക്കിഴങ്ങും കാരറ്റും പെയ്തിറങ്ങുന്ന കാട്ടുതീ കരിച്ചു ചാന്പലാക്കിയ ഓസ്ട്രേലിയൻ കാടുകൾ; മനോഹരകാഴ്ച
കാട്ടുതീ കരിച്ചു ചാന്പലാക്കിയ ഓസ്ട്രേലിയയിലെ കാടുകളിൽ ഇപ്പോൾ മധുരക്കിഴങ്ങുകളും കാരറ്റും പെയ്യുകയാണ്. ആയിരക്കണക്കിനു കിലോഗ്രാം പച്ചക്കറികളാണ് ഇത്തരത്തിൽ ആകാശത്തുനിന്നു പെയ്തിറങ്ങുന്നത്. കാട്ടുതീ കനത്ത നാശനഷ്ടം വിതച്ച ഓസ്ട്രേലിയയിലെ ദുരിതമേഖലകളിലെ ജീവികൾക്കു ഭക്ഷണം നൽകുന്നതിനുള്ള ഓസ്ട്രേലിയൻ ഭരണകൂടത്തിന്റെ നടപടിയുടെ ഭാഗമായാണ് ഇത്തരത്തിൽ കിഴങ്ങുകളും കാരറ്റും ആകാശത്തുനിന്ന് ഇട്ടുനൽകുന്നത്. ഓപ്പറേഷൻ റോക്ക് വാലബി എന്നാണ് ഭരണകൂടം ഇതിനു പേരു നൽകിയിരിക്കുന്നത്. ഹെലികോപ്റ്ററിലാണു ന്യൂ സൗത്ത് വേൽസ് അധികൃതർ പച്ചക്കറികൾ വിതരണം ചെയ്തത്. കാട്ടുതീയിൽനിന്നു രക്ഷപെട്ട മൃഗങ്ങൾക്കു ഭക്ഷണമില്ലാത്ത സാഹചര്യത്തിലാണു സർക്കാരിന്റെ ഇടപെടൽ. വിതറിയ ഭക്ഷണം മൃഗങ്ങൾ കഴിക്കുന്നുണ്ടോ എന്നറിയാൻ കാമറകൾ സ്ഥാപിക്കുമെന്നും പരിസ്ഥിതി മന്ത്രി മാറ്റ് കീൻ പറഞ്ഞു.
Read Moreപ്രായത്തിനും ശരീരത്തിനും ഡബിൾ വലിപ്പം; ഫ്ളോറിഡയെ ഞെട്ടിച്ച മീൻ ഇതാ
മീൻ പിടിക്കുന്നതിനിടെ വലയിൽ കുടുങ്ങിയത് 50 വയസിലധികം പ്രായമുള്ള മത്സ്യം. ഫ്ളോറിഡ സ്വദേശിയായ ജാസണ്‍ ബോയിൽ എന്നയാളുടെ വലയിലാണ് ഈ മീൻ കുടുങ്ങിയത്. ഗ്രൂപ്പർ എന്നയിനത്തിൽപ്പെട്ട മീനായിരുന്നു ഇത്. ഫ്ളോറിഡയിലെ മത്സ്യ-വന്യജീവി സംരക്ഷണ കമ്മീഷൻ ഇദ്ദേത്തെ തേടിയെത്തിയപ്പോഴാണ് താൻ പിടികൂടിയ മീനിന്റെ പ്രായത്തെക്കുറിച്ച് ജാസണ്‍ അറിയുന്നത്. ഏകദേശം 160 കിലോയിൽ അധികം തൂക്കം ഈ മീനിന് ഉണ്ടായിരുന്നു. മത്സ്യത്തിന്റെ ഒട്ടോലിത്ത്സ് പരിശോധിച്ചാണ് അധികൃതർ പ്രായം നിശ്ചയിച്ചത്.
Read Moreപ്രായപൂർത്തിയാകാത്ത മകൻ ബൈക്ക് ഓടിച്ചു; പിതാവിന് കിട്ടിയത് എട്ടിന്റെ പണി
പ്രായപൂർത്തിയാകാത്ത മകൻ ബൈക്ക് ഓടിച്ചതിന് പിതാവിന് കിട്ടിയത് എട്ടിന്റെ പണി. ഒഡീഷയിലാണ് സംഭവം. ഭൂവനേശ്വറിന് സമീപമുള്ള ബരാംഗ് എന്ന സ്ഥലത്താണ് കുട്ടി ബൈക്ക് ഓടിച്ചത്. ഹെൽമറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചതിന് പിടികൂടിയ ട്രാഫിക് പോലീസ് രേഖകൾ പരിശോധിക്കുമ്പോഴാണ് കുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് അറിയുന്നത്. ഇവർ കുട്ടിയെ ട്രാഫിക് മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കുകയും ചെയ്തു. 26,000 രൂപയാണ് ഇവർ പിഴ തുകയായി വിധിച്ചത്. പോലീസ് ബൈക്ക് കണ്ടുകെട്ടുകയും ചെയ്തു.
Read Moreഅമിതമായി വെള്ളം കുടിക്കുന്നു; ഓസ്ട്രേലിയയിൽ 5,000ലേറെ ഒട്ടകങ്ങളെ വെടിവച്ചു കൊന്നു
കടുത്ത വരൾച്ച നേരിടുന്ന തെക്കൻ ഓസ്ട്രേലിയയിൽ അഞ്ച് ദിവസത്തിനിടെ കൊന്നൊടുക്കിയത് അയ്യായിരത്തിലേറെ ഒട്ടകങ്ങളെ. അമിതമായി വെള്ളം കുടിക്കുന്നതിനാലാണ് ഒട്ടകങ്ങളെ കൂട്ടത്തോടെ കൊന്നത്. ഹെലികോപ്റ്ററിൽ നിന്ന് പ്രൊഫഷണല്‍ ഷൂട്ടര്‍മാരാണ് ഒട്ടകങ്ങളെ കൂട്ടത്തോടെ വെടിവെച്ചു കൊന്നത്. കാട്ടുതീയിൽ ഓസ്ട്രേലിയയിൽ 50 കോടിയിലേറെ മൃഗങ്ങൾ ചത്തൊടുങ്ങിയെന്നാണ് കണക്കുകൾ. കാട്ടുതീയുടെ പിന്നാലെ ഓസ്ട്രേലിയയുടെ പലഭാഗങ്ങളും കടുത്ത വരൾച്ചയിലായി. വരള്‍ച്ച നേരിടുന്ന മേഖലകളിലുള്ള വീടുകളിലേക്ക് വനപ്രദേശങ്ങളില്‍ നിന്ന് ഒട്ടകങ്ങള്‍ വന്‍തോതില്‍ എത്താന്‍ തുടങ്ങിയതോടെയാണ് ഒട്ടകങ്ങളെ വെടിവെച്ചു കൊല്ലാനുള്ള തീരുമാനത്തിൽ എത്തിയത്. തെക്കൻ ഓസ്ട്രേലിയൻ സംസ്ഥാനങ്ങളെയാണ് വരൾച്ച രൂക്ഷമായി ബാധിച്ചത്. 23000ത്തോളം പേർ താമസിക്കുന്ന ഓസ്ട്രേലിയയിലെ എപിവൈ പ്രദേശത്ത് ഇപ്പോൾ വരള്‍ച്ച രൂക്ഷമാണ്. മനുഷ്യവാസ സ്ഥലത്തേക്ക് ഒട്ടകങ്ങൾ കയറി അമിതമായി വെള്ളം ഉപയോഗിക്കുന്നുവെന്ന് പരാതികൾ വ്യാപകമാണ്. ഒട്ടകങ്ങളുടെ എണ്ണത്തിലുള്ള വര്‍ധനവാണ് പ്രദേശത്തെ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് അധികൃതർ വ്യക്തമാക്കുന്നത്. പതിനായിരത്തോളം ഒട്ടകങ്ങളെ കൊന്നൊടുക്കാനാണ് അധികൃതരുടെ തീരുമാനം എന്നാണ്…
Read Moreപണിപാളി! എടിഎം മെഷിന് ആണെന്ന് തെറ്റിദ്ധരിച്ച് മോഷ്ടിച്ചു; കള്ളന് കിട്ടിയത് എട്ടിന്റെ പണി
എടിഎം മെഷിൻ ആണെന്ന് തെറ്റിദ്ധരിച്ച് മോഷ്ടാവ് കവർന്നത് പാസ്ബുക്ക് പ്രിന്റിംഗ് മെഷിൻ. കോൽക്കത്തയിലാണ് സംഭവം. സ്വകാര്യ ബാങ്കിന്റെ പാസ്ബുക്ക് പ്രിന്റിംഗ് മെഷിൻ കവർന്നെന്ന പരാതിയെ തുടർന്നായിരുന്നു പോലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രാജ് സർദാർ എന്നയാൾ പിടിക്കപ്പെട്ടു. എടിഎം മെഷിൻ ആണെന്ന് തെറ്റിദ്ധരിച്ചാണ് താൻ മോഷണം നടത്തിയതെന്ന് അദ്ദേഹം പോലീസിനോട് പറഞ്ഞു. ഇയാൾക്കൊപ്പമുണ്ടായിരുന്നവരെ കണ്ടെത്തുവാനള്ള ശ്രമത്തിലാണ് പോലീസ് ഇപ്പോൾ.
Read Moreട്വിറ്ററിൽ ഫോളോ ചെയ്യുന്ന ആയിരം പേർക്ക് വ്യവസായ പ്രമുഖന്റെ കിടിലൻ സമ്മാനം
തന്നെ ട്വിറ്ററിൽ ഫോളോ ചെയ്യുന്ന 1,000 പേർക്ക് 9,000 ഡോളർ നൽകുവാനൊരുങ്ങി ജപ്പാനിലെ പ്രമുഖ ബിസിനസ്കാരൻ. ആകെ മൊത്തത്തിൽ 90 ലക്ഷം ഡോളറാണ് ഇദ്ദേഹം വിതരണം ചെയ്യുന്നത്. യുസാക്കു മാസാവ എന്നാണ് ഇയാളുടെ പേര്. മുൻപ് 57.2 ദശലക്ഷം ഡോളർ മുടക്കി പെയിന്റിംഗ് വാങ്ങിയും ഇലോണ്‍ മസ്കിന്റെ സ്പെയ്സ് എക്സിന്റെ ചന്ദ്രനിലേക്കുള്ള ആദ്യ യാത്രയിലെ എല്ലാ സീറ്റുകളും ബുക്ക് ചെയ്തും പ്രശസ്തി നേടിയ ആളാണ് യുസാക്കു മാസാവ. ജനുവരിയിൽ 1ന് അദ്ദേഹം നടത്തിയ ട്വീറ്റ്, റീട്വീറ്റ് ചെയ്ത 1000 പേർക്കാണ് ഈ സമ്മാനം ലഭിക്കുക. താൻ സമൂഹത്തിൽ ഗൗരവത്തിലുള്ള പരീക്ഷണത്തിന് മുതിരുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്ന് ലോകത്ത് ഉയരുന്ന ചിന്തകളിലൊന്നാണ് എ്ല്ലാവർക്കും അടിസ്ഥാന വരുമാനം ഉറപ്പാക്കുക എന്നത്. അതിന്റെ ഭാഗമായാണ് താൻ പണം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇതിനു മുൻപ് 2019ൽ ട്വിറ്ററിലെ 100 ഫോളോവർമാർക്ക് 925,000…
Read More