വളർത്തുനായക്കളുടെ ഭക്ഷണം മോഷ്ടിക്കുന്ന ആമ; രസകരമായ ദൃശ്യങ്ങൾ

വളർത്തുനായ്ക്കൾക്കുള്ള ഭക്ഷണപൊതി പൊട്ടിച്ച് ആമ വിശപ്പകറ്റുന്നതിന്‍റെ വ്യത്യസ്തമായ ദൃശങ്ങൾ അമ്പരപ്പുളവാക്കുന്നു. സംഭവം നടന്നത് എവിടെയാണെന്ന് വ്യക്തമല്ല. ഒരു ഷെൽഫിൽ അടുക്കി വച്ചിരിക്കുന്ന നിരവധി ഭക്ഷണ പൊതികളിൽ ഒന്നാണ് ഈ ആമ പൊട്ടിച്ചത്. തുടർന്ന് അതിനുള്ളിലെ ഭക്ഷണം കടിച്ചെടുത്ത് കഴിക്കുകയും ചെയ്തു. ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്ന വീഡിയോ 20 ലക്ഷത്തിലധികം ആളുകളാണ് ഇതിനോടകം തന്നെ കണ്ടുകഴിഞ്ഞിരിക്കുന്നത്. ഈ വീഡിയോയ്ക്ക് രസകരമായ കമന്‍റുകളും ലഭിക്കുന്നുണ്ട്. Security to aisle 7. Shoplifting in progress. There’s no rush. pic.twitter.com/xjPSDIepYT — Paul Bronks (@SlenderSherbet) May 5, 2019

Read More

കാണികൾക്കു മുമ്പിൽ പെരുമ്പാമ്പിനെ കഴുത്തിൽ ഇട്ടു; സർക്കസ് അഭ്യാസിക്ക് ദാരുണാന്ത്യം

കാണികൾക്കു മുമ്പിൽ കഴുത്തിൽ പെരുമ്പാമ്പിനെ ഇട്ട് സാഹസം ചെയ്ത സർക്കസ് അഭ്യാസി മരിച്ചു. റഷ്യയിലാണ് സംഭവം. നൂറുകണക്കിന് കാണികൾക്കു മുമ്പിൽ വച്ചാണ് ഇയാൾ പാമ്പിനെ കഴുത്തിൽ ഇട്ട് അഭ്യാസം കാണിച്ചത്. എന്നാൽ അൽപ്പ സമയത്തിനകം പാമ്പ് ഇയാളുടെ കഴുത്തിൽ വരിഞ്ഞു മുറുക്കി. നിയന്ത്രണം നഷ്ടമായ ഇയാൾ നിലത്തു വീണെങ്കിലും കാണികൾക്ക് കാര്യം മനസിലായില്ല. എന്നാൽ നിലത്തു വീണ ഇദ്ദേഹത്തിന്‍റെ ശരീരം നിശ്ചലമായപ്പോൾ ഭയന്നു പോയ കാണികൾ ഉറക്കെ നിലവിളിച്ചു. ഉടൻ തന്നെ രണ്ട് അഭ്യാസികൾ ഇവിടെ എത്തി പാമ്പിനെ അദ്ദേഹത്തിന്‍റെ കഴുത്തിൽ നിന്നും നീക്കം ചെയ്തുവെങ്കിലും ഇയാൾ മരിച്ചിരുന്നു.

Read More

നടുറോഡിൽ പാമ്പും മുട്ടകളും: രക്ഷകരായി വനംവകുപ്പ്

റോഡിനു നടുവിൽ 14 മുട്ടകളുമായി മൂർഖൻ പാമ്പ് കിടക്കുന്നതിന്‍റെ ദൃശ്യങ്ങൾ അമ്പരപ്പുളവാക്കുന്നു. കർണാടകയിലെ മധൂർ നഗരത്തിലാണ് സംഭവം. സമീപവാസിയായ ഒരു അധ്യാപകന്‍റെ വീടിനുള്ളിലാണ് ഈ പാമ്പിനെ കണ്ടെത്തിയത്. അദ്ദേഹം അറിയിച്ചതനുസരിച്ച് എത്തിയ ഒരു പാമ്പ് പിടുത്തക്കാരൻ പാമ്പിനെ പിടികൂടാൻ ശ്രമിച്ചുവെങ്കിലും പാമ്പ് ഇവിടെ നിന്നും ഇഴഞ്ഞ് റോഡിൽ വന്ന് കിടക്കുകയായിരുന്നു. തുടർന്ന് ഇവിടെ എത്തിയ വനംവകുപ്പ് അധികൃതരാണ് പാമ്പിനെ ഇവിടെ നിന്നും കൊണ്ടുപോയത്. ഈ അധ്യാപകൻ തന്നെ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാകുകയാണ്.

Read More

കൃത്രിമക്കാൽ കിട്ടിയപ്പോൾ സന്തോഷംകൊണ്ട് നൃത്തമാടി ബാലൻ; കരളലിയിക്കും ഈ രംഗം

ഒരു കാൽ നഷ്ടപ്പെട്ടിട്ടും കൃത്രിമ കാലിന്‍റെ സഹായത്തോടെ ഒരു ബാലൻ നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ കൈയടി നേടുന്നു. അഫ്ഗാനിസ്ഥാനിൽ പ്രവർത്തിക്കുന്ന ഒരു ആശുപത്രിയിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ. അഹമ്മദ് എന്നാണ് ഈ കുട്ടിയുടെ പേര്. ലോഗാർ പ്രവശ്യയിലുണ്ടായ ഒരു കുഴിബോംബ് സ്ഫോടനത്തിലാണ് അഹമ്മദിന് തന്‍റെ കാൽ നഷ്ടമായത്. തുടർന്ന് അഫ്ഗാനിസ്ഥാനിൽ പ്രവർത്തിക്കുന്ന റെഡ്ക്രോസ് ഓർത്തോപീഡിക് സെന്‍ററാണ് ഈ കുട്ടിക്ക് കൃത്രിമ കാൽ ഘടിപ്പിച്ച് നൽകിയത്. കൃത്രിമക്കാൽ ലഭിച്ച സന്തോഷം കൊണ്ട് അഹമ്മദ് നൃത്തം ചെയ്യുന്ന വീഡിയോ വൈറലായിക്കഴിഞ്ഞു. Watch this boy from Afghanistan dance with joy after getting a new prosthetic leg pic.twitter.com/2Ms2a6Emdb — NowThis (@nowthisnews) May 9, 2019

Read More

വീഡിയോ ഗെയിം തോറ്റ ദേഷ്യം തീർത്തത് മകനോട്; മർദനമേറ്റ പിഞ്ചുകുഞ്ഞ് മരിച്ചു

വീഡിയോ ഗെയിം കളിച്ച് പരാജയപ്പെട്ടതിന്‍റെ ദേഷ്യത്തിൽ പിതാവ് പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി. അമേരിക്കയിലെ കെന്‍റക്കിയിലാണ് സംഭവം. സംഭവസമയം കുട്ടിയും പിതാവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഗെയിം കളിച്ച് പരാജയപ്പെട്ടതിനെ തുടർന്ന് കലിപൂണ്ട ഇയാൾ ഗെയിം കളിക്കുവാൻ ഉപയോഗിക്കുന്ന ഡിവൈസ് ഉപയോഗിച്ച് കുഞ്ഞിനെ മർദ്ദിച്ചിരുന്നു. തുടർന്ന് കുട്ടിയെ ബെഡ് റൂമിൽ കിടത്തിയതിനു ശേഷം ബാത്ത്റൂമിൽ പോയ ഇദ്ദേഹം തിരികെ വന്നപ്പോൾ കണ്ടത് കുട്ടി അനക്കമില്ലാതെ കിടക്കുന്നതായിരുന്നു. ഉടൻ തന്നെ 911ൽ വിളിച്ച പിതാവ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇയാൾക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തി പോലീസ് കേസെടുത്തു.

Read More

കടിച്ച പാമ്പിനെ തിരിച്ചു കടിച്ചു; കർഷകന് ദാരുണാന്ത്യം

കടിച്ച പാമ്പിനെ തിരിച്ചു കടിച്ച കർഷകനായ എഴുപത് വയസുകാരന് ദാരുണാന്ത്യം. ഗുജറാത്തിലെ മഹിസാഗറിലാണ് സംഭവം. പർവത് ഗാലാ ബാരിയ എന്നാണ് ഇയാളുടെ പേര്. ഇയാൾ ചവച്ച് അരച്ചതിനെ തുടർന്ന് പാമ്പും ചത്തു. കൃഷി ചെയ്യുന്നതിനിടെയാണ് ഇദ്ദേഹത്തെ പാമ്പ് കടിച്ചത്. ഇതിൽ കോപാകുലനായ കർഷകൻ പാമ്പിനെ എടുത്ത് ചവച്ചരച്ചു. ഉടൻ തന്നെ ബോധരഹിതനായ ഇദ്ദേഹത്തെ മൂന്ന് ആശുപത്രികളിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Read More

മോണലിസയെ അപൂർണമാക്കിയത് ഡാവിഞ്ചിയുടെ നാഡീ തകരാർ

വിഖ്യാത ചിത്രകാരൻ ലിയനാർഡോ ഡാവിഞ്ചിയുടെ ഏറ്റവും പ്രസിദ്ധമായ മോണാലിസ ചിത്രം പൂർത്തിയാക്കാൻ സാധിക്കാതിരുന്നത് നാഡീ തകരാർ മൂലമെന്ന് കണ്ടെത്തൽ. ബ്രഷും ചായക്കൂട്ടും പിടിക്കാൻ വയ്യാത്ത വിധം അദ്ദേഹത്തിന്‍റെ വലതു കൈ തളർന്നുപോയിരുന്നു. ഒട്ടേറെ ചിത്രങ്ങൾ ഇതുമൂലം പൂർത്തികരിക്കാൻ സാധിച്ചില്ലെന്നും ലണ്ടനിലെ ഡോക്ടർമാർ അവകാശപ്പെടുന്നു. റോയൽ സൊസൈറ്റി ഓഫ് മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇതു സംബന്ധിച്ച വിവരങ്ങൾ. പതിനാറാം നൂറ്റാണ്ടിലെ ചിത്രകാരനായ ജിയോവൻ അംബ്രോഗിയോ ഫിജിനോ വരച്ച ഛായാചിത്രം അടക്കമുള്ളവയുടെ വിശദാംശങ്ങളിൽ നിന്നാണു നിഗമനം. ഡാവിഞ്ചിയുടെ വലംകൈ ബാൻഡേജിനു സമാനമായ വിധം തുണി കൊണ്ടു മൂടിയതായി ഈ ചിത്രത്തിൽ കാണാം.

Read More

“ഐ’യില്ല അയ്യേ..! ഓസ്ട്രേലിയൻ ഡോളറിൽ അച്ചടിപ്പിശക്

കാൻബറ: ഓസ്ട്രേലിയൻ ഡോളർ നോട്ടിൽ അച്ചടിപ്പിശക്. കഴിഞ്ഞ ഒക്ടോബർ 18 മുതൽ പ്രചാരത്തിലുള്ള 50 ഡോളർ നോട്ടിലാണ് അച്ചടിപ്പിശക് കണ്ടെത്തിയിരിക്കുന്നത്. ട്രിപ്പിൾ എം എന്ന റേഡിയോ ചാനലാണ് ട്വിറ്റർ അകൗണ്ടിലൂടെ ഈ വിവരം പുറത്ത് വിട്ടത്. ഓസ്ട്രേലിയൻ റിസർവ് ബാങ്കും വീഴ്ച സമ്മതിച്ചു. റേഡിയോ സ്റ്റേഷന്‍റെ പ്രഭാത പരിപാടിയിലേക്ക് വിളിച്ച ശ്രോതാവാണ് നോട്ടിലെ അക്ഷരത്തെറ്റിനെ പറ്റി ആദ്യമായി സൂചിപ്പിച്ചത്. സംഭവം ശരിയാണെന്ന് ബോധ്യപ്പെട്ടതോടെ റേഡിയോ ചാനലാണ് ട്വിറ്റർ അകൗണ്ടിലൂടെ വിവരം പുറത്തുവിടുകയായിരുന്നു. ഓസ്ട്രേലിയൻ സാമൂഹിക പരിഷ്കർത്താവായിരുന്ന എഡിത് കോവന്‍റെ ചിത്രം 50 ഡോളർ നോട്ടീന്‍റെ പിന്നിലായി 1955 മുതൽ അലേഖനം ചെയ്തുവരുന്നുണ്ട്. ചിത്രത്തിനൊപ്പം ഇവരുടെ പ്രസംഗത്തിന്‍റെ ഭാഗവും ഡോളറിൽ നൽകിയിട്ടുണ്ട്. ഈ പ്രസംഗത്തിലുള്ള “റെസ്പോൺസിബിലിറ്റി’ എന്ന വാക്കിലാണ് പിശക് സംഭവിച്ചത്. ഈ വാക്കിൽ “എല്ലി’നും “ടി’ക്കുമിടയിൽ വരേണ്ട “ഐ’ എന്ന അക്ഷരം ഉൾപ്പെടുത്തിയിട്ടില്ല. ഓസ്‌ട്രേലിയയിൽ നിലവിൽ പ്രചാരത്തിലുള്ള…

Read More

അമേരിക്കയിൽ ഇനി അവയവങ്ങൾ ‘പറന്നുവരും’

അമേരിക്കയിലെ മേരിലാൻഡ് സർവകലാശാലയുടെ ആകാശത്ത് പതിവില്ലാതെ ഒരു ഡ്രോണ്‍ ചുറ്റിക്കറങ്ങുന്നതുകണ്ട സുരക്ഷാ ഉദ്യോഗസ്ഥർ പരിഭ്രാന്തരായി. കാര്യം അന്വേഷിച്ചപ്പോഴാണ് സംഗതി ചെറിയകാര്യമല്ലെന്ന് മനസിലായത്. ആശുപത്രിയിൽ ചികിത്സയിലുള്ള ബാൾട്ടിമോർ സ്വദേശിനിയുടെ ശരീരത്തോട് ചേർക്കാനുള്ള കിഡ്നിയാണ് ഡ്രോണിൽ എന്നറിഞ്ഞതോടെ ഡ്രോണിനെ സുരക്ഷിതമായി ലാൻഡ് ചെയ്യിപ്പിക്കാനുള്ള തിരക്കിലായി എല്ലാവരും. അവയവദാനം വളരെയധികം പ്രചാരം നേടുന്ന ഇക്കാലത്ത് ഈ മേഖലയിലെ ഏറ്റവും വലിയ പ്രായോഗിക പ്രതിസന്ധിയാണ് അവയവങ്ങൾ കൃത്യസമയത്ത് സ്വീകർത്താവിന് എത്തിക്കുക എന്നുള്ളത്. ഈ പ്രശ്നത്തിനുള്ള പരിഹാരമെന്നോണം നിയന്ത്രിത ഡ്രോണ്‍ ഉപയോഗിച്ച് അവയവങ്ങൾ രാജ്യത്ത് എവിടെയും എത്തിക്കാനുള്ള പരിശ്രമത്തിന്‍റെ ആദ്യവിജയമായിരുന്നു മേരിലാൻഡിലേത്. ഒരുകൂട്ടം വിദഗ്ധരുടെ നീണ്ട വർഷത്തെ പഠനത്തിനും പരീക്ഷണത്തിനും ശേഷമാണ് ഈ നവീനസാധ്യത വിജയകരമായി നടപ്പിലാക്കിയത്. ഡോക്ടർമാർ, നഴ്സുമാർ, അവയവദാനം പ്രോത്സാഹിപ്പിക്കുന്ന സന്നദ്ധസംഘടനാ പ്രവർത്തകർ, ഡ്രോണ്‍ വിദഗ്ധർ തുടങ്ങിയ നിരവധിപ്പേരുടെ ആത്മാർഥമായ പരിശ്രമവും സഹകരണവും മൂലമാണ് ഈ അപൂർവ നേട്ടം സാധ്യമായതെന്ന് ഡ്രോണ്‍…

Read More

ഇത് നന്മയുടെ അംഗീകരം! പത്തുരൂപയും കോഴിക്കുഞ്ഞുമായി ആശുപത്രിയിലെത്തിയ കൊച്ചുമിടുക്കന് അന്താരാഷ്ട്ര പുരസ്ക്കാരം

സൈക്കിൾ കയറി പരിക്കേറ്റ കോഴിക്കുഞ്ഞിനെ ചികിത്സിക്കാൻ പത്തുരൂപയുമായി ആശുപത്രിയിലെത്തിയ മിസോറാം സ്വദേശി ഡെറക്ക് എന്ന കുട്ടിയെ മറക്കുവാൻ ആർക്കും സാധിക്കില്ല. ദയനീയമായ മുഖത്തോടെ ഒരു കൈയിൽ കോഴിക്കുഞ്ഞും മറ്റെ കൈയിൽ പത്തു രൂപയുമായി നിൽക്കുന്ന ഈ കൊച്ചുമിടുക്കന്‍റെ ചിത്രം സോഷ്യൽമീഡിയയിൽ വലിയ കൈയടിയാണ് നേടിയെടുത്തത്. സാങ്ക എന്നയാളാണ് ഈ ചിത്രം പങ്കുവച്ചത്. തുടർന്ന് ഈ കുട്ടിയെ പഠിക്കുന്ന സ്കൂളിന്‍റെ അധികൃതരും അഭിനന്ദിച്ചിരുന്നു. ഇപ്പോഴിത അന്താരാഷ്ട്ര സംഘടനയായ പീറ്റ ഡെറക്കിന് പുരസ്ക്കാരം നൽകിയിരിക്കുകയാണ്. മൃഗങ്ങളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സംഘടനയാണ് പീറ്റ( പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്മെന്‍റ് ഓഫ് ആനിമൽസ്). കാംപാഷനേറ്റ് കിഡ് എന്ന പുരസ്ക്കാരമാണ് ഇവർ ഡെറക്കിന് സമ്മാനിച്ചത്. ഈ പുരസ്ക്കാരം നൽകുവാനായി എട്ടിനും പന്ത്രണ്ടിനുമിടയിൽ പ്രായമുള്ളവരെയാണ് പീറ്റ തെരഞ്ഞെടുക്കുന്നത്. പ്രായഭേദമന്യേ ഈ ലോകത്തുള്ള എല്ലാവർക്കും നന്മയുടെ സന്ദേശമാണ് ഈ കൊച്ചുമിടുക്കൻ നൽകിയതെന്നാണ് സോഷ്യൽമീഡിയയിൽ ഏവരും അഭിപ്രായപ്പെടുന്നത്.

Read More