പരീക്ഷയിൽ പരാജയപ്പെട്ടതിന് കാമുകിയിൽ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട് കാമുകൻ. ഒൗറംഗബാദിലെ ബീഡ് ജില്ലയിലാണ് സംഭവം. 21 കാരനായ കാമുകൻ ബാച്ച്ലർ ഓഫ് ഹോമിയോപതിക്ക് മെഡിസിൻ ആൻഡ് സർജറി ഒന്നാം വർഷ വിദ്യാർഥിയാണ്. ഇരുവരും സഹപാഠികളാണ്. പരീക്ഷാ ഫലം വന്നപ്പോൾ കാമുകൻ പരാജയപ്പെട്ടിരുന്നു. ഇതെ തുടർന്ന് നാലു വർഷത്തെ കോഴ്സ് ആദ്യ വർഷം തന്നെ അവസാനിപ്പിക്കേണ്ട അവസ്ഥയിലാണ്. കാമുകി ശല്യപ്പെടുത്തിയതു കൊണ്ടാണ് താൻ പരീക്ഷ്ക്ക് പരാജയപ്പെട്ടതെന്ന ആരോപിച്ച കാമുകി താൻ അടച്ച ഫീസ് ഇവർ നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ കാമുകന്റെ ആവശ്യം അവഗണിച്ച കാമുകി ഈ ബന്ധം അവസാനിപ്പിക്കുകയായിരുന്നു. ഇതിൽ കലിപൂണ്ട കാമുകൻ പെണ്‍കുട്ടിയെ കുറിച്ചും അവരുടെ കുടുംബാംഗങ്ങളെ കുറിച്ചും സോഷ്യൽമീഡിയയിൽ വ്യാജ പ്രചരണം നടത്തി. ഈ യുവാവിൽ നിന്നുമുള്ള ശല്യം അസഹനീയമായതിനെ തുടർന്ന് ഇവർ പോലീസിൽ പരാതി നൽകിയിരുന്നു. കാമുകനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
Read MoreCategory: NRI
പതിനൊന്നു കിലോമീറ്റർ ആഴമുള്ള മരിയാന ട്രഞ്ചിലും പ്ലാസ്റ്റിക് മാലിന്യം
ഭൂമിയിലെ ഏറ്റവും ആഴമേറിയ സമുദ്രഭാഗമായ മരിയാന ട്രഞ്ചിലും പ്ളാസ്റ്റിക് മാലിന്യം. ഫിലിപ്പീൻസിനും ജപ്പാനും ഇടയിലുള്ള പസഫിക് സമുദ്രത്തിലെ മരിയാന ട്രഞ്ചിന്റെ ആഴം പതിനൊന്നു കിലോമീറ്ററാണ്.അമേരിക്കൻ സാഹസിക പര്യവേക്ഷകൻ വിക്ടർ വെസ്കോവോ ഒറ്റയ്ക്കു നടത്തിയ സാഹസിക പര്യവേക്ഷണത്തിലാണ് മരിയാന ട്രഞ്ചിൽ പ്ളാസ്റ്റിക് ബാഗും മിഠായിക്കടലാസുകളും കണ്ടത്. പതിനഞ്ചടി നീളവും ഒന്‍പതടി വീതിയുമുള്ള ചെറുമുങ്ങിക്കപ്പലിലാണ് മരിയാന ട്രഞ്ചിന്റെ ആഴത്തിലേക്ക് മുൻ നാവിക ഓഫീസറായ അന്പത്തിമൂന്നുകാരൻ വിക്ടർ മുങ്ങിയത്. 35,853 അടി ആഴത്തിൽ വരെ അദ്ദേഹം എത്തി. ഇതിനുമുന്‍പ് മരിയാന ട്രഞ്ചിൽ പര്യവേക്ഷണം നടത്തിയ കനേഡിയൻ സിനിമാ നിർമാതാവ് ജെയിംസ് കാമറോണിന് 35,787 അടി ആഴംവരെ മാത്രമേ എത്താനായുള്ളൂ. ഡിസ്കവറി ചാനലിന്റെ ‘ഫൈവ് ഡീപ്സ് എക്സ്പെഡിഷൻ’ എന്ന പരിപാടിയുടെ ഭാഗമായിട്ടായിരുന്നു വിക്ടർ വെസ്കോവോയുടെ പര്യവേക്ഷണം. അറ്റ്ലാന്റിക് സമുദ്രത്തിലെ പ്യൂർട്ടോ റിക്കോ ട്രഞ്ച്, തെക്കൻ അറ്റ്ലാന്റിക്കിലെ സൗത്ത് സാൻഡ്വിച്ച് ട്രഞ്ച്, ഇന്ത്യൻ സമുദ്രത്തിലെ…
Read Moreപുതിയ ബാങ്ക് തട്ടിപ്പ് രീതികളുമായി ഹൈടെക് കള്ളന്മാർ; ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് ബാങ്കുകൾ
കുവൈത്ത് സിറ്റി : ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോർത്തിയുള്ള തട്ടിപ്പിന് പുത്തൻ രീതികളുമായി ഹൈടെക് കള്ളന്മാർ പുറത്തറങ്ങിയതായും ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്നും ബാങ്കുകൾ അഭ്യർഥിച്ചു. ബാങ്ക് തൊഴിലാളിയെന്ന് പരിചയപ്പെടുത്തി വിളിക്കുന്ന തട്ടിപ്പുകാർ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്നും അതിന് സഹായിക്കാമെന്ന വ്യാജേനയാണ് തട്ടിപ്പിന് ഇരയാക്കുന്നത്. കഴിഞ്ഞ ദിവസം നന്നായി അറബി സംസാരിക്കുന്ന തട്ടിപ്പുകാർ ബാങ്ക് ഉപഭോക്താവിനെ സമീപിക്കുകയും തട്ടിപ്പ് സംഘം പറഞ്ഞതിനുസരിച്ച് എടിഎം കാർഡ് നന്പരും നാലക്ക പിൻനന്പർ നൽകുകയും ചെയ്തിനെ തുടർന്നു പണം നഷ്ടപ്പെടുകയായിരുന്നു. നിരവധി പേർക്കാണ് ഇത്തരത്തിൽ പണം നഷ്ടമായിരിക്കുന്നത്. ബാങ്കുകൾ ഒരിക്കലും നാലക്ക സ്വകാര്യ പിൻനന്പർ ചോദിക്കില്ലെന്നും വ്യക്തിഗത വിവരങ്ങളോ ബാങ്കിംഗ് വിവരങ്ങളോ ആർക്കും നൽകരുതെന്നും ബാങ്കുകൾ അറിയിച്ചു. സംശയം തോന്നുന്ന ടെലിഫോണ്‍ കോളുകൾക്ക് മറുപടി നൽകരുതെന്നും ഇമെയിലുകൾക്ക് പ്രതികരിക്കരുതെന്നും ബാങ്കിംഗ് വിവരങ്ങൾ ഒരു കാരണവശാലും നൽകരുതെന്നും അധികൃതർ പറഞ്ഞു. റിപ്പോർട്ട്:…
Read Moreഫ്രഞ്ച് ഗ്രാമവാസികളുടെ ഉറക്കംകെടുത്തുന്ന ദുരൂഹമായ ശിലാലിഖിതങ്ങൾ! വായിച്ചാൽ വൻതുക സമ്മാനം
പാരിസ്: ഫ്രഞ്ച് ഗ്രാമവാസികളുടെ ഉറക്കംകെടുത്തുന്ന ദുരൂഹമായ ശിലാലിഖിതങ്ങൾ വായിച്ചെടുക്കുന്നവർക്ക് സമ്മാനം പ്രഖ്യാപിച്ചു. ഇത് വായിച്ചെടുക്കാൻ പലതരത്തിലും ശ്രമിച്ചിട്ടും നടക്കാത്ത സാഹചര്യത്തിലാണ് അറ്റകൈ പ്രയോഗം. ഈ ലിഖിതങ്ങൾ വായിച്ചുതന്നാൽ 2,240 ഡോളർ നൽകുമെന്നാണ് പ്രഖ്യാപനം. ഉത്തര പശ്ചിമ ഫ്രാൻസിലെ ബ്രിട്ടാനിക്ക് സമീപത്തെ പ്ലുഗാസെൽ ഡൂലാസ് ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിന് പുറത്തെ ഒരു പാറയിലാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള ലിഖിതമുള്ളത്. അക്ഷരങ്ങളും ചിഹ്നങ്ങളും അടങ്ങിയതാണ് ലിഖിതം. ചിഹ്നങ്ങളിൽ ഒരു ബോട്ടിന്റെ രൂപവുമുണ്ട്. പക്ഷേ, ഭാഷ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. പഴയ ബാസ്ക് ഭാഷയാണെന്നും അതല്ല, പ്രാചീന ബ്രെറ്റണ്‍ ആണെന്നും പറയുന്നവരുണ്ട്. മൂന്നോ നാലോ വർഷം മുന്‍പാണ് ഈ ശില നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. സാധാരണക്കാർ, ചരിത്രകാരൻമാർ, പണ്ഡിതർ, ഭാഷാശാസ്ത്രജ്ഞർ, വിദ്യാർഥികൾ തുടങ്ങി ആർക്കും ഗ്രാമവാസികളുടെ വെല്ലുവിളി സ്വീകരിക്കാം. റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
Read Moreയുഎഇ തീരത്ത് സൗദി കപ്പലുകൾക്കു നേരെ ആക്രമണം: ഗൾഫ് മേഖലയിൽ ആശങ്ക പടരുന്നു
ദുബായ്: യുഎഇയുടെ കിഴക്കൻ തീരത്ത് സൗദിയുടെ നാലു ചരക്കു കപ്പലുകൾക്കു നേരെ ആക്രമണമുണ്ടായി. ഫുജൈറ തീരത്ത് വച്ചുണ്ടായ ആക്രമണത്തില്‍ സൗദിയുടെ രണ്ട് എണ്ണ ടാങ്കറുകള്‍ക്ക് വലിയ നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ട്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഇറാനുള്ള അമേരിക്കന്‍ മുന്നറിയിപ്പിനു തൊട്ടുപിന്നാലെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. സൗദിയില്‍നിന്ന് അമേരിക്കയിലേക്ക് പെട്രോളിയം ഉത്പന്നങ്ങള്‍ കൊണ്ടുപോയ കപ്പലുകളാണ് ആക്രമണത്തിന് ഇരയായതെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നേരത്തേ, ഹോർമുസ് കടലിടുക്ക് അടച്ച് എല്ലാ രാജ്യങ്ങളുടെയും എണ്ണക്കപ്പലുകളുടെ നീക്കം തടസപ്പെടുത്തുമെന്ന് ഇറാൻ ഭീഷണി മുഴക്കിയിരുന്നു. ഇതിനെ തുടർന്ന് അവർക്ക് മുന്നറിയിപ്പായി അമേരിക്ക യുദ്ധക്കപ്പലുകളും പോർവിമാനങ്ങളും പശ്ചിമേഷ്യൻ കടലിലേക്ക് അയച്ചിരുന്നു.
Read Moreഇന്ത്യൻ വംശജയായ ഭാര്യയെ 59 തവണ കുത്തി; യുവാവിന് ജീവപര്യന്തം തടവ്
ലണ്ടൻ: ക്രിസ്മസ് ദിനത്തിൽ ഇന്ത്യൻ വംശജയായ ഭാര്യയെ കുത്തിക്കൊന്ന യുവാവിന് ബ്രിട്ടനിൽ ജീവപര്യന്തം തടവ്. ലോറൻസ് ബ്രാൻഡ് എന്നയാൾക്കാണ് റീഡിംഗ് ക്രൗസ് കോടതി ശിക്ഷ വിധിച്ചത്. ഭാര്യ എയ്ഞ്ചല മിത്തലിന്റെ കൊലപാതകത്തിലാണു ശിക്ഷ. 2018-ലെ ക്രിസ്മസ് ദിനത്തിലാണ് എയ്ഞ്ചല കൊല്ലപ്പെടുന്നത്. കഴുത്തിലും നെഞ്ചിലുമായി 59 തവണ എയ്ഞ്ചലയെ ലോറൻസ് കുത്തി. സംഭവം നടന്ന ബെർക്ഷെയറിലെ വീട്ടിൽലെ കിടപ്പുമുറിയിൽതന്നെ എയ്ഞ്ചല മരിച്ചു. കുത്തുന്നതിനെ ഒരു കത്തി ഒടിഞ്ഞുപോയതിനെ തുടർന്ന് മറ്റൊരു കത്തി കണ്ടെടുത്ത് ഇയാൾ ഭാര്യയെ കുത്തുകയായിരുന്നു. വിവാഹമോചനം ആവശ്യപ്പെട്ടതിനാണ് എയ്ഞ്ചലയെ ലോറൻസ് കൊലപ്പെടുത്തിയത് എന്നാണു പോലീസ് പറയുന്നത്. ഉറങ്ങിക്കിടക്കവെയാണ് ഇയാൾ ഭാര്യയെ അടുക്കളയിലുപയോഗിക്കുന്ന കത്തിയുപയോഗിച്ച് തുടരെ തുടരെ കുത്തിയത്. ഇതിനുശേഷം പോലീസിൽ വിവരമറിയിച്ചു. വർഷങ്ങളായി ലോറസ് ശാരീരികമായും മാനസികമായും എയ്ഞ്ചലയെ പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നും, ഇതേുടർന്നാണ് അവർ വിവാഹമോചനം ആവശ്യപ്പെട്ടതെന്നും ശിക്ഷ വിധിച്ചുകൊണ്ട് കോടതി പറഞ്ഞു. 2006-ൽ ഹോളണ്ടിലെ റോട്ടർഡാമിൽവെച്ചാണ്…
Read Moreഎടിഎമ്മുകൾ 37,380, എടിഎം കാർഡുകൾ 2,854 കോടി
എടിഎമ്മുകളുടെ എണ്ണം 37,380; എടിഎം കാർഡുകളുടെ എണ്ണമോ 2854 കോടി….സൗദിയിലെ എടിഎം-കാർഡ് കണക്കാണിത്. എടിഎം മെഷിനുകൾ സൗദിയിൽ വ്യാപകമായി ഉപയോഗിക്കുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇക്കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ 7390 കോടി റിയാലാണ് എടിഎം വഴി ഉപയോക്താക്കൾ പിൻവലിച്ചതെന്ന് കേന്ദ്ര ബാങ്ക് ആയ സൗദി അറേബ്യൻ മോണിറ്ററി അഥോറിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു. മുൻകാലങ്ങളെ അപേക്ഷിച്ച് എടിഎം വഴിയുള്ള പണം പിൻവലിക്കൽ സൗദിയിലും കൂടിയിരിക്കുന്നു. അതേസമയം 2018 ഫെബ്രുവരിയിലെ കണക്കുമായി താരതമ്യം ചെയ്യുന്പോൾ ഈ വർഷം എടിഎം കാർഡുകളുടെ എണ്ണം കുറഞ്ഞുവെന്നാണ് അധികൃതർ പറയുന്നത്. ഒരു വർഷത്തിനിടെ 3,40,994 കാർഡുകളുടെ കുറവുണ്ടായെന്ന് സൗദി അറേബ്യൻ മോണിറ്ററി അഥോറിറ്റി വ്യക്തമാക്കുന്നു.
Read Moreകത്തിയമരുന്ന കെട്ടിടത്തിനുള്ളിൽ കുടുങ്ങിയവർക്ക് തുണയായി ക്രെയിൻ ഓപ്പറേറ്റർ
കത്തിയമരുന്ന കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ നിരവധിയാളുകൾക്ക് കൗമാരക്കാരന്റെ സമയോചിതമായ ഇടപെടലിനെ തുടർന്ന് രണ്ടാം ജന്മം. ചൈനയിലെ ഫുഷുണിലുള്ള ലയണോയിംഗിലാണ് സംഭവം. ഒരു ബഹുനില കെട്ടിടത്തിനാണ് തീ പിടിച്ചത്. ഇതിനുള്ളിലുണ്ടായിരുന്ന 14 പേർ പുറത്തിറങ്ങാനാവാത്ത വിധം കുടുങ്ങിയിരുന്നു. മരണത്തെ മുന്നിൽ കണ്ട് ഇവർ നിൽക്കുമ്പോൾ 19 വയസുകാരനായ ഒരു ക്രെയിൻ ഓപ്പറേറ്റർ ക്രെയിനുമായി എത്തി ഇവരെ രക്ഷിക്കുകയായിരുന്നു. അപകടം നടന്ന സ്ഥലത്തിനു സമീപമുള്ള ഒരു കെട്ടിടം പണിക്കു വേണ്ടി എത്തിയതായിരുന്നു ഈ ക്രെയിൻ ഓപ്പറേറ്റർ. സംഭവം കണ്ട ഉടൻ തന്നെ ക്രെയിനുമായി ഇവിടേക്ക് എത്തി ഇദ്ദേഹം രണ്ടാമതൊന്ന് ചിന്തിക്കാതെ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. ഏകദേശം അര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇവരെ രക്ഷിക്കുവാനായത്. സമീപമുണ്ടായിരുന്ന ഒരാൾ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറുകയാണ്. സമയോചിതമായ ഇടപെടലിനെ തുടർന്ന് നിരവധിയാളുകൾക്ക് തുണയായി മാറിയ ഈ കൗമാരക്കാരന് അഭിനന്ദനവുമായി നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.
Read Moreമിടുക്കനല്ല മിടുമിടുക്കൻ; സമുദ്രത്തിൽ നഷ്ടമായ മൊബൈൽ ഫോണ്‍ ഉടമയ്ക്ക് തിരികെ നൽകി തിമിംഗലം
സമുദ്രസഞ്ചാരത്തിനിടയിൽ നഷ്ടപ്പെട്ടു പോയ മൊബൈൽ ഫോണ്‍ ബെലൂഗ തിമിംഗലം വെള്ളത്തിൽ നിന്നും ഉടമയ്ക്ക് തിരികെ കൊണ്ടു വന്നു നൽകുന്നതിന്റെ മനോഹരദൃശ്യങ്ങൾ വൈറലാകുന്നു. നോർവെയിലെ ഹാമെർഫെസ്റ്റ് ഹാർബറിലാണ് ഏറെ സന്തോഷമുണർത്തുന്ന ദൃശ്യങ്ങൾ അരങ്ങേറിയത്. സുഹൃത്തുക്കൾക്കൊപ്പം ബോട്ടിൽ സഞ്ചരിക്കുന്നതിനിടെയിലാണ് ഒരു യുവതിയുടെ മൊബൈൽ ഫോണ്‍ വെള്ളത്തിൽ വീണ് നഷ്ടപ്പെട്ടത്. മൊബൈൽ ഫോണ്‍ നഷ്ടപ്പെട്ടതിന്റെ വിഷമത്തിൽ ഇവർ ഇരിക്കുമ്പോൾ ഒരു ബെലൂഗ തിമിംഗലം മൊബൈൽ ഫോണ്‍ കടിച്ചു പിടിച്ച് ഇവർക്കു നേരെ വെള്ളത്തിൽ നിന്നുമുയർന്നു വരുകയായിരുന്നു. തുടർന്ന് തിമിംഗലത്തിന്റെ വായയിൽ നിന്നും ഇവർ ഫോണ്‍ വാങ്ങിക്കഴിയുമ്പോൾ തിമിംഗലം തിരികെ സമുദ്രത്തിന്റെ അടിയിലേക്ക് മടങ്ങി പോകുകയും ചെയ്തു. ബോട്ടിൽ നിന്നു തന്നെ പകർത്തിയ ഈ ദൃശ്യങ്ങൾ ഇതിനോടകം തന്നെ വൈറലായി മാറുകയാണ്. View this post on Instagram when animals are kinder than humans 💖🐳 #beluga…
Read Moreജീവനുള്ള നീരാളിയെ അകത്താക്കാൻ ശ്രമിച്ച ബ്ലോഗർക്ക് കിട്ടിയത് എട്ടിന്റെ പണി
നീരാളിയെ ജീവനോടെ കഴിക്കാൻ ശ്രമിച്ച ഒരു ചൈനീസ് ബ്ലോഗറിന് കിട്ടിയ എട്ടിന്റെ പണിയാണ് നവമാധ്യമങ്ങളിൽ ചിരിയും ചിന്തയുമുണർത്തുന്നത്. സോഷ്യൽമീഡിയയിൽ ലൈവ് സ്ട്രീമിംഗിലൂടെയാണ് ഒരു യുവതി ജീവനുള്ള നീരാളിയെ കഴിക്കുവാൻ ശ്രമിച്ചത്. എന്നാൽ നീരാളിയെ ഇവർ വായയോട് അടുപ്പിച്ചപ്പോൾ നീരാളി ഇവരെ ആക്രമിക്കുകയായിരുന്നു. യുവതിയുടെ മുഖത്ത് പറ്റിപ്പിടിച്ച് ഇരുന്ന നീരാളിയെ ദീർഘനേരത്തെ പരിശ്രമത്തിനൊടുവിലാണ് ഇവർക്ക് മാറ്റുവാൻ സാധിച്ചത്. നീരാളി ഇവരുടെ മുഖത്ത് പറ്റിപ്പിടിച്ച് ഇരിക്കുമ്പോൾ വേദനകൊണ്ട് യുവതി പുളയുന്നത് വീഡിയോയിൽ വ്യക്തമാണ്. കൂടാതെ ഇവരുടെ മുഖത്തു നിന്നും ചെറിയ രീതിയിൽ രക്തം പൊടിയുകയും ചെയ്തിരുന്നു. സോഷ്യൽമീഡിയയിൽ വൈറലായി മാറുന്ന വീഡിയോയ്ക്ക് പ്രതികരണവുമായി നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.
Read More