രണ്ടു കൈകളിലും വിരലുകളില്ലെങ്കിലും സാറയുടെ കൈയക്ഷരത്തിന് ഏഴഴക്. മികച്ച കൈയക്ഷരമുള്ള സ്കൂൾ കുട്ടികളെ കണ്ടെത്താൻ അമേരിക്കയിൽ വർഷാവർഷം നടത്തുന്ന “നിക്കോളാസ് മാക്സിം’ അവാർഡിന് ഈ വർഷം അർഹയായത് സാറാ ഹിനസ്ലേ എന്ന കൊച്ചുമിടുക്കിയാണ്. 2005-ൽ ചൈനയിൽനിന്നും അമേരിക്കയിലേക്ക് കുടിയേറിയതാണ് സാറയും മാതാപിതാക്കളും. ദേശീയതലത്തിൽ നടത്തപ്പെട്ട മത്സരത്തിൽ കൂടെ പങ്കെടുത്തവരെ ബഹുദൂരം പിന്നിലാക്കി കുഞ്ഞുസാറ കുറിച്ചിട്ടത് വിസ്മയകരമായ ഒരേട്. ഇരുകൈകളിലും ജന്മനാ വിരലുകൾ ഇല്ലെങ്കിലും വിധിയെ പഴിക്കാതെ തന്റെ കഴിവുകളെ വളർത്തിയെടുക്കാനാണ് സാറയുടെ മുഴുവൻ ശ്രദ്ധയും. അസാധ്യം എന്ന വാക്ക് സാറയുടെ ജീവിതത്തിലില്ല. എന്തു കാര്യവും ചെയ്തു തീർക്കാം എന്ന ആത്മവിശ്വാസമാണ് സാറയുടെ ഉൾക്കരുത്ത്. അധ്യാപികയായ ചെറി പുറില്ല പറഞ്ഞുനിർത്തിയപ്പോൾ സമീപത്തുനിന്ന സഹപാഠികൾക്കും സമ്മതം. വിരലുകളില്ലാത്ത ഇരുകൈകളും പേനയിൽ ചേർത്തുപിടിച്ച് സാറ വരയ്ക്കാനും എഴുതാനും ആരംഭിച്ചാൽ നിമിഷങ്ങൾക്കകം പേപ്പറിൽ നിറയുന്നത് അച്ചടിയെ വെല്ലുന്ന വടിവൊത്ത അക്ഷരങ്ങൾ. ശാരീരിക ന്യൂനതയുള്ള…
Read MoreCategory: NRI
വിലപിടിപ്പുള്ള കുളി..! ഏഴു കോടി രൂപ വിലയുള്ള ബാത്ത് ടബ്ബുകൾ വില്പനയ്ക്ക്..
ആഡംബരത്തിന്റെ അവസാന വാക്കാകുകയാണ് ഇറ്റാലിയൻ കന്പനിയായ ബാൽഡി നിർമിച്ച ബാത്ത് ടബ്ബുകൾ. പൂർണമായും സ്ഫടികത്തിൽ നിർമിച്ചിരിക്കുന്ന ഈ ബാത്ത് ടബ്ബിന്റെ വില ഒരു മില്യണ്‍ അമേരിക്കൻ ഡോളറാണ്. അതായത് ഏകദേശം ഏഴു കോടി ഇന്ത്യൻ രൂപ. ആമസോണിലെ മഴക്കാടുകളിൽ നിന്ന് ശേഖരിച്ച പത്തു ടണ്‍ ഭാരം വരുന്ന സ്ഫടിക കല്ലുകൾ കൊത്തിയാണ് ഈ ബാത്ത് ടബ്ബ് നിർമിച്ചിരിക്കുന്നത്. ബ്രസീലിൽനിന്ന് ഇറ്റലിയിലെത്തിച്ച കല്ലുകൾ നൂറുകണക്കിന് കലാകാരൻമാർ ചേർന്നാണ് കൊത്തി ബാത്ത് ടബ്ബാക്കി മാറ്റിയത്. റോസ്, വെള്ള, പച്ച നിറങ്ങളിൽ ബാത്ത് ടബ്ബുകൾ ലഭ്യമാണ്. രണ്ടടി ഉയരവും ആറടി നീളവുമുള്ള ഈ ബാത്ത് ടബ്ബിൽ ഒരു സമയം മൂന്നുപേർക്ക് വരെ കിടന്ന് കുളിക്കാം. ദുബായിലാണ് ഈ ബാത്ത് ടബ്ബുകളുടെ വിൽപ്പന നടക്കുന്നത്. സ്ഫടികത്തിന് രോഗങ്ങൾ സുഖമാക്കാനുള്ള കഴിവുണ്ടെന്നാണ് അറബിനാടുകളിലുള്ള വിശ്വാസം. അതുകൊണ്ടുതന്നെ അവിടെ ഇവയ്ക്ക് മികച്ച മാർക്കറ്റുണ്ടാകുമെന്നാണ് ഇറ്റാലിയൻ കന്പനിയുടെ…
Read Moreമനുഷ്യൻ മാത്രമല്ല, പൂവൻകോഴിയും കൂർക്കം വലിച്ചുറങ്ങും..!
കൂർക്കം വലിച്ച് കൂടെക്കിടക്കുന്നവരുടെ ഉറക്കം നശിപ്പിക്കുന്ന മനുഷ്യരെക്കുറിച്ച് കേട്ടിട്ടുണ്ട്. എന്നാൽ കൂർക്കം വലിക്കുന്ന കോഴിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? അങ്ങനെയൊരു കോഴിയുണ്ട്. അമേരിക്കക്കാരിയായ റീഗൻ ഹാഗേർട്ടിയുടെ പൂവൻകോഴിയാണ് കൂർക്കംവലിച്ച് നിന്നുറങ്ങുന്നത്. ചിം കിം എന്നു പേരിട്ടിരിക്കുന്ന കോഴി കൂർക്കംവലിച്ചുറങ്ങുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം റീഗൻ ട്വീറ്റ് ചെയ്തിരുന്നു. ഈ ദൃശ്യങ്ങൾ ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാവുകയാണ്. കുറച്ചുനാളുകൾക്ക് മുന്‍പ് പുതിയ വീട്ടിലേക്ക് താമസമാക്കിയപ്പോൾ അവിടെനിന്നാണ് റീഗന് ഈ കോഴിയെ കിട്ടിയത്. മുന്‍പ് ഇവിടെ താമസിച്ചിരുന്നവർ ഇതിനെ ഉപേക്ഷിച്ചു പോവുകയായിരുന്നു. റീഗനുമായി അടുത്ത കോഴി അവർ വീടിന്റെ വാതിൽ തുറന്നിടുന്പോഴൊക്കെ അകത്തു കയറി വരുമായിരുന്നു. ഇങ്ങനെ ഒരിക്കൽ അകത്തു കയറി വന്ന കോഴിയെ റീഗൻ മടിയിലിരുത്തി ഓമനിക്കാൻ തുടങ്ങി. മടിയിലിരുന്ന് ഉറങ്ങിയ കോഴി കുറച്ചു കഴിഞ്ഞപ്പോൾ കൂർക്കം വലിക്കാൻ തുടങ്ങി. പിന്നീട് പലതവണ ചിംകിം കൂർക്കം വലിക്കുന്നത് ശ്രദ്ധിച്ച റീഗൻ സംഭവത്തിൽ കൗതുകം…
Read Moreഅൽപ്പം തണുപ്പിക്കാൻ കയറിയതാണേ…എടിഎം മെഷിനുള്ളിൽ കയറിയ പാമ്പിനെ പിടികൂടി
എടിഎം മെഷിനുള്ളിൽ കയറിയ പാമ്പിനെ പിടികൂടി. കോയമ്പത്തൂരിലെ തണ്ണീർപന്തൽ റോഡിനു സമീപം പ്രവർത്തിക്കുന്ന ഐഡിബിഐ ബാങ്കിന്റെ എടിഎം മെഷിനുള്ളിലാണ് പാമ്പ് കയറിയത്. എടിഎം മെഷിൻ തുറന്ന് അതിനുള്ളിൽ നിന്നും പാമ്പിനെ ഒരാൾ പിടികൂടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അക്രമാസക്തമായ പാമ്പ് ഇദ്ദേഹത്തെ ആക്രമിക്കുവാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. കടുത്ത ചൂടിൽ നിന്നും രക്ഷനേടാനാകാം പാമ്പ് ഇതിനുള്ളിൽ കയറിയതെന്ന് പാമ്പിനെ പിടികൂടിയയാൾ വ്യക്തമാക്കി. ന്യൂസ് ഏജൻസിയായ എഎൻഐയാണ് ഈ ദൃശ്യങ്ങൾ വീഡിയോയിലൂടെ പങ്കുവച്ചത്.
Read Moreഊഞ്ഞാലാടിയാടി നേരെ ഗിന്നസ് ബുക്കിലേക്ക്
തുടർച്ചയായി ഏറ്റവുമധികം സമയം ഉൗഞ്ഞാലാടി ഗിന്നസ് റിക്കാർഡിൽ ഇടം പിടിച്ചിരിക്കുകയാണ് ചാർലി ഒബ്രേയ്ൻ എന്ന ന്യൂസിലൻഡുകാരൻ. തുടർച്ചയായി 33 മണിക്കൂർ ഉൗഞ്ഞാലാടിയാണ് ഈ പതിനാറുകാരൻ റിക്കാർഡ് തന്റെ പേരിലാക്കിയത്. ഒരു രാത്രിയും രണ്ടു പകലുമാണ് ഈ പയ്യൻ തുടർച്ചയായി ഉൗഞ്ഞാലാടിയത്. ആട്ടത്തിനിടയിൽ ഓരോ മണിക്കൂറും അഞ്ചു മിനിറ്റ് ഇടവേള ലഭിച്ചിരുന്നു. ഉൗഞ്ഞാലാടുന്നതിനുള്ള ഉൗർജ്ജത്തിനായി ഇടയ്ക്കിടെ ഭക്ഷണം കഴിക്കുകയും എനർജി ഡ്രിംഗ്സ് കുടിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. തുടർച്ചയായി ചലിക്കുന്നതുമൂലമുള്ള അസ്വസ്ഥത ഒഴിവാക്കാനായി മരുന്ന് കഴിച്ചിരുന്നു. 2013ൽ ന്യൂസിലൻഡിൽതന്നെയുള്ള ഒരു സ്ത്രീ സ്ഥാപിച്ച 32 മണിക്കൂറിന്റെ റിക്കാർഡാണ് ഒബ്രേയ്ൻ തകർത്തത്. ഒബ്രെയ്ന്റെ ഏറ്റവും പ്രിയപ്പെട്ട വിനോദമാണ് ഉൗഞ്ഞാലാട്ടം.
Read Moreനായ്ക്കുഞ്ഞുങ്ങളെ മാലിന്യ കൂമ്പാരത്തിലേക്ക് യുവതി വലിച്ചെറിഞ്ഞു; പിന്നാലെ അറസ്റ്റിൽ
ജനിച്ച് മൂന്ന് ദിവസങ്ങൾ മാത്രം പ്രായമുള്ള നായ്ക്കുഞ്ഞുങ്ങളെ മാലിന്യകൂമ്പാരത്തിലേക്ക് വലിച്ചെറിഞ്ഞ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കാലിഫോർണിയയിലാണ് സംഭവം. പ്ലാസ്റ്റിക്ക് കൂടിനുള്ളിൽ ഇട്ട ഏഴ് നായ്ക്കുഞ്ഞുങ്ങളുമായി ഒരു വാഹനത്തിൽ വന്നിറങ്ങിയ ഇവർ ഈ കൂട് മാലിന്യകൂമ്പാരത്തിലേക്ക് വലിച്ചെറിയുകയായിരുന്നു. ഉടൻ തന്നെ ഇവർ വാഹനത്തിൽ തിരികെ കയറി ഇവിടെ നിന്നും പോകുകയും ചെയ്തു. ഇതുവഴി നടന്നു പോയ ഒരാളാണ് ഈ നായക്കുഞ്ഞുങ്ങളെ രക്ഷിച്ചത്. തുടർന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുകയായിരുന്നു. മൃഗങ്ങൾക്കെതിരെ ക്രൂരത ചെയ്തെന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ യുവതിയെ അറസ്റ്റ് ചെയ്തത്. ഇവർ നായ്ക്കുഞ്ഞുങ്ങളെ വലിച്ചെറിയുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായതിനെ തുടർന്ന് പ്രതിഷേധം രേഖപ്പെടുത്തി നിരവധിയാളുകളാണ് രംഗത്തെത്തിയത്.
Read Moreവിമാനത്തിന്റെ എൻജിനുള്ളിൽ മൂങ്ങയുടെ സുഖനിദ്ര; പുലിവാലുപിടിച്ച് ജീവനക്കാർ
ഓസ്ട്രേലിയയിലെ സിഡ്നി വിമാനത്താവളത്തിലെ ഒരു വിമാനത്തിൽ പറക്കലിനുമുന്പുള്ള സുരക്ഷാ പരിശോധനകൾ നടത്തുകയായിരുന്നു ഉദ്യോഗസ്ഥർ. പരിശോധനയ്ക്കായി വിമാനത്തിന്റെ എൻജിൻ തുറന്നപ്പോൾ കണ്ട കാഴ്ച ഉദ്യോഗസ്ഥരെ ശരിക്കും ഞെട്ടിച്ചു. എൻജിന്റെ ഉള്ളിലിരുന്ന് ഒരു മൂങ്ങ സുഖമായി ഉറങ്ങുന്നു. സാധാരണ മനുഷ്യരുമായി വല്യ സഹവാസത്തിനൊന്നും വരാത്ത മൂങ്ങ എങ്ങനെ വിമാനത്തിന്റെ എൻജിനുള്ളിൽ കയറിപ്പറ്റി എന്ന് എത്ര പരിശോധിച്ചിട്ടും കണ്ടെത്താനായില്ല. ഏതായാലും ഒടുവിൽ ഉദ്യോഗസ്ഥരെല്ലാം ചേർന്ന് മൂങ്ങയെ പിടിച്ച് കാട്ടിലേക്ക് അയച്ചു. ഇത് ആദ്യമായല്ല ക്ഷണിക്കാത്ത അതിഥികളായി പക്ഷികൾ വിമാനത്തിലെത്തുന്നത്. ഈ വർഷം ആദ്യം സിംഗപ്പൂരിൽനിന്നും ലണ്ടനിലേക്ക് പറന്ന ഒരു വിമാനത്തിൽ ആരും അറിയാതെ ഒരു മൈന യാത്ര ചെയ്തിരുന്നു. ലണ്ടനിലെത്തിയപ്പോഴാണ് വിമാനത്തിൽ മൈനയുണ്ടെന്ന കാര്യം അധികൃതർ അറിഞ്ഞത്.
Read Moreകളിച്ചുനടക്കേണ്ട പ്രായത്തിൽ കമ്പനി തുടങ്ങി; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ അക്കൗണ്ടന്റായി രൺവീർ
ഇന്ത്യൻ വംശജനായ പതിനഞ്ചുകാരൻ ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ അക്കൗണ്ടന്റ്. സ്കൂൾ പഠനകാലത്തുതന്നെ അക്കൗണ്ടൻസി സ്ഥാപനം തുടങ്ങിയാണ് രണ്‍വീർ സിംഗ് സന്ധു റിക്കാർഡിന് അർഹനായത്. ഇരുപത്തഞ്ച് വയസ് ആകുന്പോഴേക്കും മില്യണയർ ആകുകയാണ് രണ്‍വീറിന്റെ ലക്ഷ്യം. 12-ാം വയസിലാണ് ബിസിനസ് രംഗത്തേക്കുള്ള രണ്‍വീറിന്റെ ചുവടുവയ്പ്പ്. അക്കൗണ്ടന്റ് ആകുക എന്ന ലക്ഷ്യത്തിനൊപ്പം യുവാക്കളായ സംരംഭകർക്ക് സാന്പത്തികോപദേശം നല്‍കാനും തനിക്ക് പദ്ധതിയുണ്ടെന്ന് ഈ കൊച്ചു മിടുക്കൻ പറയുന്നു. ഇപ്പോൾ പത്ത് ക്ലയന്റുകളാണ് രണ്വീറിനുള്ളത്. ഓരോരുത്തരിൽനിന്നും മണിക്കൂറിന് 12 മുതൽ 15 വരെ പൗണ്ട് ചാർജ് ആയി ലഭിക്കുന്നുമുണ്ട്. ഓണ്‍ലൈൻ ആയി അക്കൗണ്ടിംഗ് കോഴ്സ് പഠിച്ച രണ്‍വീർ 12 വയസുള്ളപ്പോൾ പ്രാഥമിക അക്കൗണ്ടിംഗ് സർട്ടിഫിക്കറ്റ് നേടി. പ്രധാനമായും വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നതെങ്കിലും സമീപത്തുള്ള കുടുംബ വസ്തുവിൽ ഒരു ഓഫീസ്മുറിയും രണ്‍വീറിനുണ്ട്. പിതാവ് അമൻസിംഗ് സന്ധു ബിൽഡറും മാതാവ് ദൽവീന്ദർ കൗർ സന്ധു എസ്റ്റേറ്റ്…
Read Moreപൊടിപോലുമില്ല കണ്ടുപിടിക്കാൻ..! സമ്പൂർണ മാലിന്യ വിമുക്ത ദ്വീപാകാൻ ബോൺഹോം
ദക്ഷിണ ഡെൻമാർക്കിലുള്ള ഒരു കൊച്ചു ദ്വീപാണ് ബോണ്‍ഹോം. ദ്വീപിൽ ഓരോ ദിവസവും ഉണ്ടാകുന്ന മാലിന്യം പുനഃചംക്രമണം ചെയ്ത് 2032 ആകുന്നതോടെ ദ്വീപിനെ പൂർണമായും മാലിന്യ വിമുക്തമാക്കാനുള്ള പദ്ധതികൾക്ക് ഇവിടെ തുടക്കം കുറിച്ചിരിക്കുകയാണ്. ഇതുവഴി ദ്വീപിലെ ഓരോ മാലിന്യവും പുതിയ ഒരു ഉത്പന്നത്തിനുള്ള അസംസ്കൃത വസ്തുവാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. ഈ സംരംഭം വിജയിച്ചാൽ ഭൂമിയിലെതന്നെ ആദ്യത്തെ മാലിന്യ മുക്ത ദ്വീപായി ബോണ്‍ഹോം മാറും. നിലവിൽ ഒരു സ്വകാര്യ കന്പനിക്കാണ് ദ്വീപിന്റെ മാലിന്യ സംസ്കരണത്തിന്റെ ചുമതല ഉള്ളത്. ഇവരുടെ നേതൃത്വത്തിലാണ് ദ്വീപിനെ മാലിന്യവിമുക്തമാക്കാനുള്ള പദ്ധതികൾ തയാറാക്കുന്നത്.ദ്വീപിലെങ്ങും റീ സൈക്ലിംങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതു മുതൽ കുട്ടികളുടെ പാഠ്യപദ്ധതിയിൽ റീ സൈക്ലിംഗിന്റെ പ്രാധാന്യം ഉൾപ്പെത്തുന്നതുവരെ പദ്ധതിയുടെ ഭാഗമാണ്.
Read Moreകൂട്ടിൽ കിടന്ന സിംഹത്തെ തലോടി; കിട്ടിയത് ഉഗ്രൻ കടി
കൂട്ടിൽ കിടന്ന സിംഹത്തെ തലോടിയ വിനോദസഞ്ചാരിയുടെ കൈയ്യിൽ സിംഹം കടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. സൗത്ത് ആഫ്രിക്കയിലാണ് സംഭവം. വേലിക്ക് മറുവശം കിടന്ന രണ്ട് സിംഹങ്ങളിൽ ഒന്നിനെ ഒരു വിനോദ സഞ്ചാരി തലോടുന്നതാണ് ദൃശ്യങ്ങളിൽ ആദ്യം. സമീപമുണ്ടായിരുന്ന മറ്റൊരു സിംഹം പെട്ടന്ന് ഇദ്ദേഹത്തിന്റെ കൈകളിൽ കടിച്ചു. വേദന കൊണ്ട് പുളഞ്ഞ ഇദ്ദേഹത്തെ സമീപമുണ്ടായിരുന്ന ഭാര്യയാണ് രക്ഷപെടുത്തിയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന ഇദ്ദേഹത്തിന്റെ കൈക്ക് ഗുരുതര പരിക്കാണുള്ളത്. ഇദ്ദേഹത്തിന്റെ ഭാര്യയാണ് ഈ അപകടത്തിന്റെ ദൃശ്യങ്ങൾ പകർത്തിയത്. സോഷ്യൽമീഡിയയിൽ വൈറലായി മാറുന്ന വീഡിയോയ്ക്ക് പ്രതികരണമായി നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്.
Read More