യുക്രൈയ്നിലെ കന്യാസ്ത്രീകൾ മലയാള ഭക്തി ഗാനം ആലപിക്കുന്നതിന്റെ ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ കൈയടി നേടുന്നു. ഉക്രൈനിലെ സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് ഓഫ് സെന്റ് മാർക്ക് സന്ന്യാസ സഭയിലെ അംഗങ്ങളാണിവർ. 1973ൽ പുറത്തിറങ്ങിയ കാറ്റു വിതച്ചവൻ എന്ന സിനിമയ്ക്കു വേണ്ടി പൂവച്ചൽ ഖാദർ രചിച്ച നീ എന്റെ പ്രാർഥന കേട്ടു… എന്ന ഭക്തി ഗാനമാണ് വളരെ മനോഹരമായി ഇവർ ആലപിച്ചത്. സോഷ്യൽമീഡിയയിൽ പങ്കുവച്ചിരിക്കുന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
Read MoreCategory: NRI
കണ്ടെയ്നർ ലോറിയുടെ അടിയിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെടുന്ന സ്കൂട്ടർ യാത്രക്കാരി
റോഡിൽ കൂടി പോകുന്നതിനിടെ മറിഞ്ഞ കണ്ടെയ്നർ ലോറിയുടെ അടിയിൽ പോകാതെ സ്കൂട്ടർ യാത്രക്കാരി അത്ഭുതകരമായി രക്ഷപെടുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. തായ്ലൻഡിലാണ് സംഭവം. ഏകദേശം 40 അടി നീളമുള്ള കണ്ടെയ്നർ ലോറിയായിരുന്നു അപകടത്തിൽപ്പെട്ടത്. ഫ്ളൈ ഓവറിൽ കൂടി പോകുകയായിരുന്ന ലോറി വളവ് വീശിയപ്പോഴാണ് മറിഞ്ഞത്. ഈ സമയം ഒരു സ്കൂട്ടർ യാത്രക്കാരി ലോറിയെ ഓവർ ടേക്ക് ചെയ്യാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇവർ ലോറി മറിയുന്നത് കണ്ട് വാഹനം നിർത്തിയതിനാൽ അപകടം സംഭവിച്ചില്ല. പുറകെ വന്ന കാറിലെ കാമറയിലാണ് ഈ അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. സോഷ്യൽമീഡിയയിൽ പങ്കുവച്ച വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്.
Read Moreമൂങ്ങയുടെ കൂട്ടിൽ ഒരു കുഞ്ഞുതാറാവ്; ആ വൈറൽ ചിത്രത്തിനു പിന്നിൽ…
താറാവും മൂങ്ങയുമൊക്കെ കൂട്ടുകാരാകുന്നത് കഥകളിൽ മാത്രം കേട്ടിട്ടുള്ള കാര്യമാണ്. എന്നാൽ അമേരിക്കയിലെ ഫ്ളോറിഡയിൽ ഇത്തരമൊരു സംഭവം നടന്നിരിക്കുകയാണ്. ഫോട്ടോഗ്രാഫറായ ലവ്റി വൂൾഫിന്റെ വീടിനുപിന്നിലാണ് ഇത്തരമൊരു കാഴ്ച അരങ്ങേറിയത്. ഇവരുടെ വീടിന്റെ പിൻഭാഗത്ത് പക്ഷികൾക്ക് കൂടൊരുക്കുന്നതിനായി ചെറിയൊരു ബോക്സ് സ്ഥാപിച്ചിരുന്നു. കഴിഞ്ഞ ഒരു മാസമായി ഈ ബോക്സിനുള്ളിൽ ഒരു മൂങ്ങ താമസിക്കുന്നുണ്ട്. ഇന്നലെ വൈകുന്നേരം ചെറുതായി മഴപെയ്യാൻ തുടങ്ങിയ സമയത്ത് ഈ മൂങ്ങ തന്റെ കൂടിന്റെ വാതിക്കൽ വന്നിരിക്കുന്നത് ലവ്റ ശ്രദ്ധിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ കൂട്ടിനകത്തുനിന്ന് മറ്റൊരു തലയും പുറത്തേക്ക് വന്നു. മൂങ്ങയുടെ കുഞ്ഞായിരിക്കും ഇത് എന്നാണ് ലവ്റ ആദ്യം കരുതിയത്. എന്നാൽ അതിന്റെ ഒരു ഫോട്ടോ എടുത്തുകളയാം എന്നു കരുതി കാമറ എടുത്ത് സൂം ചെയ്തപ്പോൾ ലവ്റ ശരിക്കും ഞെട്ടി. മൂങ്ങയുടെ അടുത്തിരുന്ന് പുറത്തെ കാഴ്ചകാണുന്നത് ഒരു താറാവിൻ കുഞ്ഞായിരുന്നു. ഇരപിടയനായ മൂങ്ങ ഭക്ഷണത്തിനായാണോ താറാവിൻ കുഞ്ഞിനെ…
Read Moreലിങ്കണിന്റെ മരണവിവരം പുറത്തുവിട്ട ടെലഗ്രാമിന് മൂന്നരക്കോടി
അമേരിക്കൻ പ്രസിഡന്റായിരുന്ന ഏബ്രഹാം ലിങ്കണിന്റെ മരണവിവരം ഒൗദ്യോഗികമായി പുറംലോകത്തെ അറിയിച്ച ടെലഗ്രാമിന് മൂന്നരക്കോടി രൂപ വിലയിട്ടു. 1865 ഏപ്രിൽ 15ന് പുലർച്ചെയാണ് ഈ ടെലഗ്രാം എഴുതപ്പെട്ടത്. അമേരിക്കൻ സർക്കാരിന്റെ യുദ്ധവിഭാഗം മേധാവിയായിരുന്ന മേജർ തോമസ് എകെർട്ടാണ് ഈ ടെലഗ്രാം എഴുതിയിരിക്കുന്നത്. സർക്കാരിന്റെ വിവിധ വിഭാഗങ്ങളെ ലിങ്കണിന്റെ മരണവിവരം ഒൗദ്യോഗികമായി അറിയിക്കുകയായിരുന്ന ഈ ടെലഗ്രാമിന്റെ ഉദ്ദേശ്യം. ഇന്നു രാവിലെ ഏഴുമണി കഴിഞ്ഞ് 22 മിനിറ്റായപ്പോൾ ഏബ്രാഹം ലിങ്കണ് മരിച്ചു എന്നാണ് ടെലഗ്രാമിൽ എഴുതിയിരിക്കുന്നത്. ഒരു സ്വകാര്യ കുടുംബത്തിന്റെ പക്കലുണ്ടായിരുന്ന ഈ ടെലഗ്രാം റാബ് കളക്ഷൻസ് എന്ന ഏജൻസിയാണ് മൂന്നരക്കോടി രൂപയ്ക്ക് വാങ്ങുന്നത്. 1865 ഏപ്രിൽ 14ന് വൈകിട്ട് വാഷിംഗടണ് ഡിസിയിലുള്ള ഫോർഡ് തിയറ്ററിൽവച്ചാണ് ഏബ്രാഹം ലിങ്കണ് വെടിയേൽക്കുന്നത്.
Read Moreഅമ്മയേക്കാൾ വലിയ പോരാളിയില്ല..! കുഞ്ഞിനെ ആക്രമിച്ച പുലിയെ കൈകൊണ്ട് അടിച്ചോടിച്ച് അമ്മ
പിഞ്ചു കുഞ്ഞിനെ കടിച്ചെടുക്കാൻ ശ്രമിച്ച പുള്ളിപ്പുലിയെ അമ്മ കൈകൊണ്ട് അടിച്ചോടിച്ചു. മഹരാഷ്ട്രയിലെ പൂനെയിലുള്ള പിംപ്രി ചിൻച്വാഡിലാണ് സംഭവം. കരിമ്പിൻ തോട്ട കർഷകരായ ദമ്പതികളുടെ കുഞ്ഞിനെയാണ് കടുവ കടിച്ചുകൊണ്ടു പോകുവാൻ ശ്രമിച്ചത്. 18 മാസം മാത്രം പ്രായമുള്ള കുഞ്ഞും അമ്മയും ഇവരുടെ ഭർത്താവും വീടിനു പുറത്താണ് കിടന്നിരുന്നത്. ശബ്ദം കേട്ട് ഈ യുവതി എഴുന്നേറ്റ് നോക്കിയപ്പോൾ കാണുന്നത് കുട്ടിയുടെ തലയിൽ കടിക്കുന്ന പുലിയെയാണ്. പേടിക്കാതിരുന്ന ഇവർ കുഞ്ഞിനെ രക്ഷിക്കാനായി കൈകൾ ഉപയോഗിച്ച് പുലിയെ നേരിട്ടു. എന്നാൽ കുട്ടിയെ ഉപേക്ഷിച്ച പുലി ഇവർ നേരെ തിരിഞ്ഞു. എന്നാൽ ഇവർ ഉറക്കെ ബഹളം വച്ചപ്പോൾ പുലി ഇവിടെ നിന്നും ഓടി രക്ഷപെടുകയായിരുന്നു. നിസാര പരിക്കുകളേറ്റ കുഞ്ഞിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read Moreനേരിട്ടത് സഹിക്കാൻ പറ്റാത്ത പീഡനം; അപ്പനോടും അമ്മയോടും ക്ഷമിച്ച് 13 മക്കൾ
പതിമ്മൂന്നു മക്കളെ വർഷങ്ങളോളം വീട്ടിൽ പൂട്ടിയിട്ടു പീഡിപ്പിച്ച ഡേവിഡ്(57)-ലൂയിസ്(50) ടർപിൻ ദന്പതികൾക്കു യുഎസ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. സഹിക്കാൻ പറ്റാത്ത പീഡനമാണു നേരിട്ടതെങ്കിലും അപ്പനെയും അമ്മയെയും ഇപ്പോഴും സ്നേഹിക്കുന്നുവെന്നും മാപ്പു നല്കുന്നുവെന്നും കുട്ടികൾ കോടതിയിൽ പറഞ്ഞു. രണ്ടു മുതൽ 29 വരെ വയസു പ്രായമുള്ള മക്കളെ പീഡിപ്പിച്ച ദന്പതികൾ 2018 ജനുവരിയിലാണ് അറസ്റ്റിലായത്. പല കുട്ടികളെയും ചങ്ങലയിൽ പൂട്ടിയിരുന്നു. വർഷത്തിൽ ഒരിക്കലേ കുളി അനുവദിച്ചിരുന്നുള്ളൂ. ഭക്ഷണം ലഭിക്കാതെ മുതിർന്ന കുട്ടികളുടെ വളർച്ച മുരടിച്ചിരുന്നു. ഇത്ര പീഡനങ്ങൾ നല്കുന്പോഴും ദന്പതികൾ മക്കളുമായി ഇടയ്ക്കിടെ ഡിസ്നിലാൻഡിൽ അടക്കം ഉല്ലാസയാത്രയ്ക്കു പോകുമായിരുന്നു. 17 വയുള്ള പെൺകുട്ടി വീട്ടിൽനിന്നു രക്ഷപ്പെട്ട് പോലീസിനെ ഫോണിൽ വിളിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. വീടിന്റെ വിലാസമോ, തീയതിയോ ഒന്നും ഈ കുട്ടിക്ക് അറിയാൻ പാടില്ലായിരുന്നു. ദന്പതികൾക്ക് 25 വർഷത്തിനുശേഷമേ പരോൾ ലഭിക്കൂ. വിചാരണയുടെ ആദ്യംതന്നെ കുറ്റം…
Read Moreതൊണ്ടയിൽ കുടുങ്ങിയ മീൻ മുള്ള് എടുക്കാൻ ശ്രമിച്ച യുവതി സ്പൂണ് വിഴുങ്ങി
തൊണ്ടയിൽ കുടുങ്ങിയ മീൻ മുള്ള് എടുക്കുവാൻ ശ്രമിച്ച യുവതി സ്പൂണ് വിഴുങ്ങി. ചൈനയിലെ ഷെൻസെന്നിലാണ് സംഭവം. ഒരു ഫെസ്റ്റിവല്ലിനിടെ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇവരുടെ തൊണ്ടയിൽ മീൻ മുള്ള് കുടുങ്ങിയത്. കുറെ പരിശ്രമിച്ചുവെങ്കിലും അത് പുറത്തെടുക്കുവാൻ ഇവർക്ക് സാധിച്ചില്ല. പിന്നീടാണ് സ്പൂണ് ഉപയോഗിച്ച് മീൻ മുള്ള് പുറത്തെടുക്കുവാൻ ഇവർ തീരുമാനിച്ചത്. എന്നാൽ ഇവർ സ്പൂണ് വായിൽ ഇട്ടപ്പോൾ അബദ്ധത്തിൽ അത് വിഴുങ്ങി പോയി. ആരോഗ്യ പ്രശ്നമോ മറ്റൊന്നും തോന്നാതിരുന്ന ഇവർ സംഭവം നടന്ന് നാല് ദിവസങ്ങൾക്കു ശേഷമാണ് ആശുപത്രിയിൽ പോകാൻ തയാറായത്. ഡോക്ടർമാർ നടത്തിയ പരിശോധനയിൽ ഇവരുടെ ചെറുകുടലിൽ സ്പൂണ് കുടുങ്ങി കിടക്കുന്നതായി കണ്ടെത്തി. പിന്നീട് ദീർഘനേരം നടത്തിയ പരിശ്രമത്തിനൊടുവിൽ ഇവരുടെ വയറ്റിൽ നിന്നും സ്പൂണ് പുറത്തെടുക്കുകയായിരുന്നു. ഈ യുവതിയുടെ ആരോഗ്യനില പുരോഗമിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Read Moreപിതാവിന്റെ അസ്ഥികൂടത്തിനൊപ്പം നഗ്നനായി കിടന്ന് മകന്റെ ഫോട്ടോഷൂട്ട്; വിമർശനം
വർഷങ്ങൾക്കു മുമ്പ് മരണമടഞ്ഞ പിതാവിന്റെ അസ്ഥികൂടം പുറത്തെടുത്ത് അതിനൊപ്പം നഗ്നനായി കിടന്ന് ഫോട്ടോഷൂട്ട് ചെയ്ത മകന് വിമർശനം. ചൈനയിലെ ബെയ്ജിംഗിലാണ് സംഭവം. സിയുവാൻ സുജി എന്നാണ് ഈ യുവാവിന്റെ പേര്. തന്റെ മൂന്നാം വയസിൽ മരണമടഞ്ഞ പിതാവിന്റെ കുഴിമാടം തുറന്ന് അസ്ഥികൾ പുറത്തെടുത്ത സിയുവാൻ, അതിനൊപ്പം നഗ്നനായി നിലത്ത് കിടന്ന് ഫോട്ടോഷൂട്ട് ചെയ്യുകയായിരുന്നു. തുടർന്ന് ഇദ്ദേഹം തന്നെ സോഷ്യൽമീഡിയായിൽ പങ്കുവച്ച ചിത്രങ്ങൾ നിമിഷ നേരംകൊണ്ടാണ് വൈറലായി മാറിയത്. തനിക്ക് ഓർമപോലുമില്ലാത്തെ കാലത്ത് മരണമടഞ്ഞ പിതാവിനൊപ്പം കിടക്കണമെന്ന തന്റെ ആഗ്രഹമാണ് താൻ സാധിച്ചതെന്നും മകൻ പറഞ്ഞു. എന്നാൽ ഇദ്ദേഹത്തെ വിമർശിച്ചും നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്. ഇത് വളരെ ലജ്ജാകരവും പിതാവിനെ അപമാനിക്കുന്ന പ്രവൃത്തിയുമാണെന്നാണ് ആളുകൾ പറയുന്നത്.
Read Moreസൗദിയിൽ രണ്ട് ഇന്ത്യക്കാരുടെ തലവെട്ടി; വിദേശകാര്യ മന്ത്രാലയം അറിഞ്ഞില്ല
റിയാദ്: സൗദി അബ്യേയിൽ രണ്ട് ഇന്ത്യക്കാരുടെ തലവെട്ടി. കഴിഞ്ഞ ഫെബ്രുവരി 28-നു നടന്ന സംഭവം ഈ മാസമാണ് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിക്കുന്നത്. പഞ്ചാബ് സ്വദേശികളായ രണ്ടു പേരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. ഹോഷിയാർപുർ സ്വദേശി സത്വീന്ദർ കുമാർ, ലുധിയാന സ്വദേശി ഹർജിത് സിംഗ് എന്നിവരെയാണ് വധിച്ചതെന്ന് സൗദിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇവരുടെ വധശിക്ഷ എന്നാണ് നടപ്പാക്കിയത് എന്നതു സംബന്ധിച്ചു മന്ത്രാലയത്തിന്റെ പക്കൽ സ്ഥിരീകരണമില്ല. രണ്ട് ഇന്ത്യക്കാരുടെ വധശിക്ഷ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടാത്തതും ഇത് തടയാൻ കഴിയാത്തതും വിദേശകാര്യ മന്ത്രാലയത്തിന്റെ വീഴ്ചയാണെന്നു ചൂണ്ടിക്കാട്ടി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് രംഗത്തെത്തി. കൂടൂതൽ വിവരങ്ങൾ ആവശ്യപ്പെട്ട് മന്ത്രാലയത്തെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗദി നിയമപ്രകാരം വധിച്ചവരുടെ മൃതദേഹങ്ങൾ വിട്ടുനൽകില്ലെന്നും സർട്ടിഫിക്കറ്റ് മാത്രമേ നൽകുകയുള്ളുവെന്നും വിദേശകാര്യ മന്ത്രാലയം സത്വീന്ദറിന്റെ വിധവയെ അറിയിച്ചു. സത്വീന്ദറിനെ വധിച്ചെന്നറിയിച്ച് മാർച്ച് രണ്ടിന് ഫോണ് സന്ദേശം ലഭിച്ചിരുന്നെന്നും…
Read Moreഒസാമ ബിൻ ലാദന്റെ ‘ഒറ്റുകാരനെ’ പോലീസിലെടുത്ത് മധ്യപ്രദേശ് സർക്കാർ
അമേരിക്കൻ പ്രസിഡന്റിന്റെ ഒൗദ്യോഗിക വസതിയായ വൈറ്റ് ഹൗസ് സുരക്ഷാ വിഭാഗത്തിന്റെ ഭാഗമായ ബെൽജിയൻ മാലിനോയിസ് നായ ഇനി മധ്യപ്രദേശ് പോലീസിന്റെ ഭാഗം. ഇത്തരത്തിൽ രണ്ടു നായകളെയാണ് മധ്യപ്രദേശ് പോലീസ് ഡോഗ് സ്ക്വാഡിൽ ഉൾപ്പെടുത്തിയത്. പാക്കിസ്ഥാനിൽ ഒസാമ ബിൻ ലാദനെ വധിച്ച അമേരിക്കൻ കമാൻഡോ ടീമിന്റെ ഭാഗമായിരുന്നു ബെൽജിയൻ മാലിനോയിസ് നായകൾ. രണ്ടു ബെൽജിയൻ മാലിനോയിസ് നായകളെ കൂടാതെ 12 ജർമൻ ഷെപ്പേർഡ് നായകളെയും 12 ഡോബർമാൻ നായകളെയുമാണ് മധ്യപ്രദേശ് സർക്കാർ പോലീസിലെടുത്തത്. ഹൈദരാബാദിൽനിന്നാണ് ഇവയെ വാങ്ങിയത്. രാജ്യത്ത് ആദ്യമായാണ് ബെൽജിയൻ മാലിനോയിസ് നായകളെ സംസ്ഥാന പോലീസ് ടീമിൽ ഉൾപ്പെടുത്തുന്നതെന്ന് ഭോപ്പാൽ 23 ബറ്റാലിയൻ ഡോഗ് സ്ക്വാഡ് ഓഫീസർ എ.പി. സിംഗ് അറിയിച്ചു. ഒന്പതു മാസമാണ് ഇവയ്ക്കു പരിശീലനം നൽകേണ്ടത്. ഒരു മാസം ഒരു ലക്ഷം രൂപ ഇവയുടെ പരിപാലനത്തിനു ചെലവ് വരും. പോലീസിൽ ഉൾപ്പെടുത്തിക്കഴിഞ്ഞാൽ ഒരു മാസം…
Read More