നിയന്ത്രണം നഷ്ടമായ സൂപ്പർ കാർ ഫെരാരി ഇടിച്ചു തകർന്നു; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

ലോകത്തിലെ സൂപ്പർ കാറുകളിലൊന്നായ ഫെരാരി ഇടിച്ചു തകരുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടു. കാറുകൾ വാടകയ്ക്ക് കൊടുക്കുന്ന ബെയ്ജിംഗിലെ ഷോറൂമിൽ നിന്നും ഒരു യുവതി കൊണ്ടുപോയ കാറാണ് നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറിലേക്കും മറ്റ് വാഹനങ്ങളിലും ഇടിച്ച് നാമാവശേഷമായത്. വാഹനമോടിച്ച യുവതിക്കും മറ്റ് യാത്രികർക്കും നിസാര പരിക്കുമാത്രമേ സംഭവിച്ചൊള്ളു. ഏകദേശം 5.2 കോടി രൂപ നൽകി ഇറക്കുമതി ചെയ്തതാണ് ഈ കാർ.

Read More

400 വർഷം പഴക്കം; മേശയുടെ വില 78 കോടി

ഇറ്റലിയിൽ കഴിഞ്ഞ ദിവസം ലേലത്തിന് എത്തിയ ഒരു മേശയ്ക്ക് വില 78 കോടി രൂപ. 1568ൽ നിർമാണം പൂർത്തിയായ ഈ മേശയ്ക്ക് നിരവധി പ്രത്യേകതകളുണ്ട്. പ്രശസ്ത ഇറ്റാലിയൻ കലാകാരനും ശില്പിയുമൊക്കെയായിരുന്ന ജിയോർജിയോ വസാരിയാണ് ഈ മേശ രൂപകൽപ്പന ചെയ്തതെന്നതാണ് ഈ മേശയുടെ ഏറ്റവും വലിയ പ്രത്യേകത. ആ കാലഘട്ടത്തിൽ ഇറ്റലിയിലെ ഏറ്റവും മൂല്യമേറിയ ശിൽപ്പിയായിരുന്നു വസാരി. ഇറ്റലിയിലെ രാജകുടുംബത്തിന്‍റെ ആവശ്യപ്രകാരമാണ് മേശ നിർമിച്ചത്. രാജകുടുംബം പുതിയതായി ഒരു അവധിക്കാല വസതി നിർമിക്കാൻ തീരുമാനിച്ചപ്പോൾ അവിടേക്കാവശ്യമായ മുഴുവൻ ഫർണിച്ചറുകളുടെയും പെയിന്‍റിംഗുകളുടെയും നിർമാണ ചുമതല വസാരിക്കായിരുന്നു. വസാരി തന്നെ വികസിപ്പിച്ചെടുത്ത ഒരു പ്രത്യേക രീതി അനുസരിച്ചാണ് മേശ നിർമിച്ചത്. വളരെ വിലകൂടിയ, അപൂർവങ്ങളായ നിരവധി കല്ലുകൾ ഉപയോഗിച്ചാണ് മേശയുടെ നിർമാണം. വെളുത്ത മാർബിളിന്‍റെ മുകളിൽ ജാസ്പെറും ലാപിസ് ലസൂലിയും പോലൂള്ള കല്ലുകൾ മനോഹരമായി കൊത്തിയെടുത്ത് അലങ്കരിച്ചിരിക്കുന്നു. പത്തുവർഷമെടുത്താണ് ഈ മേശയുടെ…

Read More

പെരുമ്പാമ്പിന്‍റെ ആക്രമണത്തിൽ നിന്നും നായയ്ക്ക് രണ്ടാം ജന്മം; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

പെരുമ്പാമ്പ് ചുറ്റി വരിഞ്ഞ നായയ്ക്ക് രണ്ടാം ജന്മം. തായ്‌ലൻഡിലെ മലയോര മേഖലയായ ചിയാംഗ് മയ്യിലാണ് ഏവരെയും ഞെട്ടിച്ച ഈ സംഭവം നടന്നത്. നായയുടെ ശരീരത്തിൽ കൂടി ചുറ്റി വരിഞ്ഞ പെരുമ്പാമ്പ് ഒരു ബോളുപോലെ കിടക്കുന്നതാണ് ദൃശ്യങ്ങളിൽ ആദ്യം. തുടർന്ന് സമീപമുണ്ടായിരുന്ന ഒരു കൂട്ടം ആളുകൾ വടിയും മറ്റും ഉപയോഗിച്ച് നായയെ മോചിപ്പിക്കുകയായിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന ഒരാൾ പാമ്പിന്‍റെ വാലിൽ പിടിച്ച് വലിക്കുമ്പോൾ ഈ ചുറ്റ് നിവർന്നിരുന്നു. എന്നാൽ പാമ്പ് ശക്തിയായി കടിച്ചു പിടിച്ചിരുന്നതിനാൽ പാമ്പിന്‍റെ പിടിയിൽ നിന്നും നായയെ പൂർണമായി മോചിപ്പിക്കുവാൻ ആദ്യം കഴിഞ്ഞരുന്നില്ല. അൽപ്പ സമയത്തിനു ശേഷം പാമ്പിന്‍റെ പിടിയിൽ നിന്നും നായയെ പൂർണമായി വേർപെടുത്തുവാൻ സാധിച്ചു. സമീപമുണ്ടായിരുന്നവരിലൊരാളാണ് ഈ ദൃശ്യങ്ങൾ പകർത്തി സോഷ്യൽമീഡിയായിൽ പങ്കുവെച്ചത്.

Read More

കാറുമായി കൂട്ടിയിടിച്ച് പെട്ടി ഓട്ടോയുടെ അടിയിൽ കുടുങ്ങിയ ഡ്രൈവർക്ക് തുണയായി വഴി യാത്രികർ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞ പെട്ടി ഓട്ടോയുടെ അടിയിൽ കുടുങ്ങിയ ഡ്രൈവർക്കു തുണയായി വഴിയാത്രികർ. ചൈനയിലെ സിബോ സിറ്റിയിലാണ് സംഭവം. ട്രാഫിക് സിഗ്നൽ തെറ്റിച്ച് മുമ്പോട്ട് വന്ന പെട്ടിയോട്ടോയിൽ മറുദിശയിൽ നിന്നും വന്ന കാറ് ഇടിക്കുകയായിരുന്നു. തുടർന്ന് ഡ്രൈവർ പെട്ടി ഓട്ടോയുടെ അടിയിൽ കുടുങ്ങി പോകുകയും ചെയ്തു. ഉടൻ തന്നെ ഓടിയെത്തിയ സമീപമുണ്ടായിരുന്ന യാത്രികർ പെട്ടി ഓട്ടോ ഉയർത്തി ഡ്രൈവറെ രക്ഷിക്കുകയും ചെയ്തു. എന്നാൽ ഈ സമയവും എഞ്ചിൻ ഓണ്‍ ആയിരുന്നതിനാൽ വാഹനം വീണ്ടും മുമ്പോട്ട് പോകുകയായിരുന്നു. സമീപമുണ്ടായിരുന്ന ഒരാൾ ഈ വാഹനം നിർത്തുവാൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഡ്രൈവർ ചികിത്സയിലാണ്.

Read More

കൂടിനുള്ളിൽ കിടക്കുന്ന സിംഹത്തെ കല്ലെറിഞ്ഞ് സന്ദർശകർ; അമ്പരപ്പിക്കുന്ന സംഭവം ചൈനയിൽ

മൃഗശാലയിലെ കൂടിനുള്ളിൽ കിടക്കുന്ന സിംഹത്തിനു നേർക്ക് സന്ദർശകർ കല്ലെറിയുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. ബെയ്ജിംഗിലെ വൈൽഡ് ലൈഫ് പാർക്കിലാണ് ഏവരെയും അമ്പരപ്പിച്ച സംഭവം നടന്നത്. കൂടിനുള്ളിൽ ശാന്തരായി കിടക്കുന്ന സിംഹങ്ങൾക്കു നേർക്ക് ഒരാൾ കല്ലെടുത്തെറിയുമ്പോൾ സമീപം നിന്ന് ഈ ദൃശ്യങ്ങൾ പകർത്തുന്ന യുവതി സമീപത്തുള്ള മറ്റൊരു സിംഹത്തെയും കല്ലെറിയുവാൻ നിർദ്ദേശിക്കുന്നത് വീഡിയോയിൽ കാണാം. ചൈനയിലെ സാമൂഹ്യമാധ്യമങ്ങളിൽ ഈ വീഡിയോ വൈറലായതിനെ തുടർന്ന് ഇവരുടെ പ്രവൃത്തിയെ വിമർശിച്ച് നിരവധിയാളുകൾ രംഗത്തെത്തിയിരിക്കുകയാണ്. ഇതിനു മുമ്പും മൃഗശാലയിൽ സന്ദർശനത്തിനെത്തിയ ആളുകൾ മൃഗങ്ങളെ ആക്രമിച്ച സംഭവം ചൈനയിൽ ഉണ്ടായിട്ടുണ്ട്.

Read More

പാസ്പോർട്ട് ലഭിക്കണമെങ്കിൽ മതം മാറണം; ദന്പതികളെ അപമാനിച്ച് ഉദ്യോഗസ്ഥൻ

ലക്നോ: പാസ്പോർട്ട് പുതുക്കി കിട്ടാൻ മതം മാറണമെന്നു പാസ്പോർട്ട് സേവാ കേന്ദ്രത്തിലെ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടതായി ആരോപണം. ലക്നോവിലെ പാസ്പോർട്ട് സേവാ കേന്ദ്രത്തിലെത്തിയ മുഹമ്മദ് അനസ് സിദ്ധിഖിക്കും ഭാര്യ തൻവി സേഥിനുമാണ് പാസ്പോർട്ട് ഓഫീസിലെ ഉദ്യോഗസ്ഥനിൽനിന്ന് ദുരനുഭവമുണ്ടായത്. ബുധനാഴ്ചയാണ് സംഭവം അരങ്ങേറുന്നത്. പാസ്പോർട്ടിനായി അപേക്ഷ സമർപ്പിച്ചതായിരുന്നു ദന്പതികൾ. തൻവിയുടെ രേഖകൾ പരിശോധിക്കുന്നതിനിടെ പേരുമാറ്റണമെന്നും അല്ലെങ്കിൽ അപേക്ഷ നിരസിക്കപ്പെടുമെന്നും വികാസ് മിശ്ര എന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതിനു വിസമ്മതിച്ചതോടെ വികാസ് എല്ലാവരും കാണ്‍കെ തൻവിയോടു മോശമായി സംസാരിച്ചു. തുടർന്ന് ഇയാൾ അനസിനോടും തട്ടിക്കയറി. ഫയൽ തടഞ്ഞുവച്ചശേഷം വികാസ് തങ്ങളെ അഡീഷനൽ പാസ്പോർട്ട് ഓഫീസറുടെ അടുത്തേക്ക് അയച്ചെന്നും അദ്ദേഹം വളരെ മാന്യതയോടെയാണ് പെരുമാറിയതെന്നും തൻവി പറയുന്നു. വിവാഹം കഴിച്ചതിനുശേഷവും ഭർത്താവിന്‍റെ പേര് തന്‍റെ പേരിനോടൊപ്പം ചേർക്കാത്തതിന് അയാൾ രോഷം കൊണ്ടു. വിവാഹം കഴിഞ്ഞാൽ പേര് മാറ്റേണ്ടത് തന്‍റെ ഉത്തരവാദിത്തമാണെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.…

Read More

മൈക്കിൾ ജാക്സൺ വളർത്തിയിരുന്ന ആന മൃഗശാലയിൽ നിന്ന് ചാടിപ്പോയി

പോപ് ഇതിഹാസം മൈക്കിൾ ജാക്സണിന്‍റെ വളർത്തുമൃഗമായിരുന്ന അലി എന്ന ആന മൃഗശാലയിൽനിന്ന് ചാടിപ്പോയി. ഫ്ളോറിഡയിലെ ജാക്സണ്‍വിൽ മൃഗശാലയിലായിരുന്നു സംഭവം. ആനയെ പാർപ്പിച്ചിരുന്ന സ്ഥലത്തെ ഗേറ്റ് അബദ്ധത്തിൽ ആരോ തുറന്നിടുകയായിരുന്നു. ഈ ഗേറ്റിലൂടെ പുറത്തിറങ്ങിയ ആന സമീപത്തുള്ള മൃഗങ്ങളെയെല്ലാം നടന്നു കണ്ടു. ആന ചാടിപ്പോയെന്ന് മനസിലാക്കിയ മൃഗശാല അധികൃതർ ഉടൻതന്നെ ഭക്ഷണം കാട്ടി മയക്കി അലിയെ അതിന്‍റെ താമസസ്ഥലത്ത് തിരിച്ചെത്തിച്ചു. മൈക്കിൾ ജാക്സണ്‍ ജീവിച്ചിരുന്ന സമയത്ത് അദ്ദേഹത്തിന്‍റെ വസതിയോട് ചേർന്ന് ഒരു സ്വകാര്യ മൃഗശാല സ്ഥാപിച്ചിരുന്നു. കടുവയും ചിന്പാൻസിയും അടക്കം നിരവധി മൃഗങ്ങൾ അവിടെയുണ്ടായിരുന്നു. 2009ൽ മൈക്കിൾ ജാക്സണ്‍ മരിക്കുന്നതിനുമുന്പുതന്നെ ഇവയെ പൊതുമൃഗശാലകൾക്ക് കൈമാറിയിരുന്നു. ഇത്തരത്തിൽ ജാക്സണ്‍വിൽ മൃഗശാലയിൽ എത്തിയ ആനയാണ് അലി. മൈക്കിൾ ജാക്സണിന്‍റെ പ്രിയപ്പെട്ട വളർത്തുമൃഗങ്ങളിൽ ഒന്നായിരുന്നു ഈ ആന. മര്യാദക്കാരനായ അലി പുറത്തുചാടിയെങ്കിലും കുസൃതി ഒന്നും ഒപ്പിച്ചില്ലെന്ന് അലിയുടെ ട്രെയിനർ പറഞ്ഞു.

Read More

ഈ വഴി സ്മാർട്ട്ഫോൺ അടിമകൾക്കു മാത്രം

ലോകത്തെ എല്ലാ നഗരങ്ങളിലും കാൽനടയാത്രക്കാർക്ക് പ്രത്യേക പാത ഒരുക്കിയിട്ടുണ്ട്. എന്നാൽ, ഉത്തരചൈനയിലെ ഷിയാൻ സിറ്റിയിലെ നടപ്പാത അല്പം വ്യത്യസ്തമാണ്. സ്മാർട്ട്ഫോണിൽ കണ്ണുനട്ട് ന‌ടക്കുന്നവർക്കുവേണ്ടിയുള്ളതാണ് ഈ പാത. നൂറു മീറ്റർ നീളവും ഒരു മീറ്റർ വീതിയുമുള്ള പാതയിൽ സ്മാർട്ട്ഫോൺ ഇക്കൂട്ടർക്കു മാത്രമേ നടക്കാൻ അനുമതിയുള്ളൂ. പാതയിൽ സ്മാർട്ട്ഫോൺ അടിമകൾക്കു മാത്രം എന്ന അറിയിപ്പും എഴുതിയിട്ടുണ്ട്. മറ്റു പാതകളിൽനിന്നു തിരിച്ചറിയുന്നതിനായി പച്ച നിറമാണ് ഈ നടപ്പാതയ്ക്ക് നല്കിയിട്ടുള്ളത്. ഷോപ്പിംഗ് മാളിന്‍റെ മുന്നിലാണ് ഈ പാത. അതിനാൽത്തന്നെ ഈ നടപ്പാതയിലെ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ വാഹനങ്ങൾ വഴിതിരിച്ചുവിടാൻ പ്രത്യേകം സെക്യൂരിറ്റി ഗാർഡുമാരെയും നിയോഗിച്ചിട്ടുണ്ട്. അതേസമയം മറ്റു നടപ്പാതകളിലൂടെ നടക്കുന്നവർക്ക് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ വിലക്കുമുണ്ട്. ചൈനയിൽ അടുത്തകാലത്ത് റോഡുകളിൽ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവരുടെ എണ്ണം ‌ ഉയർന്നിട്ടുണ്ട്. ഇതാണ് ഇത്തരത്തിലൊരു നീക്കത്തിന് കാരണം. കഴിഞ്ഞ വർഷം റോഡ് മുറിച്ചുകടക്കുന്നതിനിടെ ഒരു കൊച്ചുകുട്ടിയെ കാർ‌ ഇടിച്ചുതെറിപ്പിച്ചിരുന്നു.…

Read More

ഇനിയും പിടികൊടുക്കാതെ ബെയ്‌ലിയുടെ നിധി ശേഖരം

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സാഹസികർ, പുരാവസ്തുഗവേഷകർ, ലിപി വിദഗ്ധർ എന്തിനേറെപ്പറയുന്നു സാക്ഷാൽ അമേരിക്കൻ ആർമി പോലും തോൽവി സമ്മതിച്ച ചരിത്രമാണ് ഈ നിധിശേഖരത്തിനുള്ളത്. പറഞ്ഞുവരുന്നത് ബെയ്‌ലിയുടെ നിധിശേഖരത്തെക്കുറിച്ചാണ്. 19ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന തോമസ് ജെ ബെയ്‌ലി ന്യൂമെക്സിക്കോ- കൊളറാഡോ അതിർത്തിയിൽനിന്നു കണ്ടെത്തിയതാണ് ഈ നിധിശേഖരം. തുടർന്ന് അദ്ദേഹം തന്‍റെ ജന്മ സ്ഥലമായ വെർജീനിയിലേക്ക് ഈ നിധി ശേഖരം എത്തിക്കുകയായിരുന്നു. നിധി ലഭിച്ച വിവരം ആരെയുമറിയിക്കാതെ,അതീവ രഹസ്യമായാണ് അദ്ദേഹം നിധി സൂക്ഷിച്ചുവച്ചത്. അദ്ദേഹത്തിന്‍റെ മരണം വരെ ഇക്കാര്യം അരും അറിഞ്ഞതുമില്ല. എന്നാൽ ബെയ്‌ലി നേരത്തെ തയാറാക്കിവച്ചിരുന്ന വിൽപ്പത്രം അദ്ദേഹത്തിന്‍റെ മരണ ശേഷം പുറത്തായതോടെ നിധിയുടെ കാര്യം പുറം ലോകമറിഞ്ഞു. താൻ കണ്ടെത്തിയ നിധി പ്രത്യേക സ്ഥലത്ത് സൂക്ഷിച്ചിട്ടുണ്ടെന്നും അതു കണ്ടെത്താൻ കഴിയുന്ന ആർക്കും നിധി അവകാശമാക്കാമെന്നുമാണ് വിൽപ്പത്രത്തിൽ എഴുതിയിരുന്നത്. നിധി സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തെക്കുറിച്ചു സൂചന നൽകുന്ന രഹസ്യ ഭാഷയിലുള്ള…

Read More

ആൾത്താമസമില്ലാത്ത വീട്ടിൽ നിന്ന് ഒരു കുടം സ്വർണനാണയം കണ്ടെത്തി

വർഷങ്ങളായി ആൾത്താമസമില്ലാതിരുന്ന വീട്ടിൽനിന്ന് ഒരു കുടം സ്വർണം കണ്ടെത്തി. ഫ്രാൻസിലെ ക്രുംപെറിലായിരുന്നു സംഭവം. വീട് പൊളിച്ചുനീക്കാനെത്തിയ സംഘമാണ് വീടിന്‍റെ സ്റ്റോർ റൂമിൽനിന്ന് നിധി കണ്ടെത്തിയത്. ഈയംകൊണ്ടുണ്ടാക്കിയ ഒരു കുടത്തിനുള്ളിലായിരുന്നു സ്വർണനാണയങ്ങൾ സൂക്ഷിച്ചിരുന്നത്. 1870 ൽ പുറത്തിറക്കിയ 600 ബെൽജിയം സ്വർണനാണയങ്ങളാണ് കുടത്തിനുള്ളിലുണ്ടായിരുന്നത്. ഇതിന്‍റെ യഥാർഥ മൂല്യം കണക്കാക്കിയിട്ടില്ല. നിധി കണ്ടെടുത്തവർ അത് പോലീസിന് കൈമാറി. ഫ്രാൻസിലെ നിയമമനുസരിച്ച് ഇത്തരത്തിലുള്ള പഴയ നിധികൾ കണ്ടെത്തിയാൽ അതിൽ പകുതി നിധി ഇരുന്ന സ്ഥലത്തിന്‍റെ ഉടമസ്ഥനും ബാക്കി പകുതി നിധി കണ്ടെടുത്തയാൾക്കും അവകാശപ്പെട്ടതാണ്. ഇപ്പോൾ കിട്ടിയിരിക്കുന്ന നിധിക്ക് കുറഞ്ഞത് ഒരു കോടി രൂപയുടെ മൂല്യമുണ്ടെന്നാണ് കരുതുന്നത്.

Read More