കിമ്മിന് പേടി..! സിംഗപ്പൂരിലെത്തിയത് സഞ്ചരിക്കുന്ന ടോയ്‌ലറ്റുമായി

സിംഗപ്പൂർ സിറ്റി: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായുള്ള ചരിത്ര കൂടിക്കാഴ്ചയ്ക്കായി ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ സിംഗപ്പൂരിലെത്തിയത് സഞ്ചരിക്കുന്ന ടോയ്‌ലറ്റുമായി. വിദേശരാജ്യങ്ങളിലെ ചാരസംഘടനകൾ തന്‍റെ ആരോഗ്യ വിവരങ്ങൾ ശേഖരിക്കാതിരിക്കുന്നതിനാണ് സഞ്ചരിക്കുന്ന ടോയ്‌ലറ്റുമായി കിം എത്തിയതെന്ന് ദക്ഷിണ കൊറിയൻ മാധ്യമം റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച ചൈനീസ് പ്രധാനമന്ത്രി ലി കെചിയാംഗിന്‍റെ സ്വകാര്യ ജറ്റ് വിമാനത്തിലാണു കിം സിംഗപ്പൂരിലെത്തിയത്. സെന്‍റ് റീജിസ് ഹോട്ടലിലാണ് കിം തങ്ങുന്നത്. ട്രംപ് ഷാംഗ്രില ഹോട്ടലിലും. ഇതിനുമുന്പ് കിം രണ്ടുതവണമാത്രമാണ് വിദേശയാത്ര നടത്തിയിട്ടുള്ളത്. രണ്ടും പ്രത്യേക ട്രെയിനിൽ ബെയ്ജിംഗിലേക്കായിരുന്നു.

Read More

ഉമ്മായ്ക്ക് വസ്ത്രം വാങ്ങാത്ത മകൻ എന്ന പേര് നാലുവർഷങ്ങളായി എന്നെ വേട്ടയാടുന്നു; ഫേസ്ബുക്കിൽ വിങ്ങിപ്പൊട്ടി പ്രവാസി മലയാളി

തെറ്റുകളും അബദ്ധങ്ങളും സംഭവിക്കാത്തവരായി ആരുമില്ല. ഇത് മനസിലാക്കി തിരുത്തി പ്രായ്ച്ഛിത്തം ചെയ്യ്ത് വീണ്ടും ആവർത്തിക്കാതിരിക്കുവാൻ ശ്രമിക്കുമ്പോഴാണ് ഓരോരുത്തരും മനുഷ്യരാകുന്നത്. എന്നാൽ തന്‍റെ ഭാഗത്തു നിന്നുണ്ടായ ഒരു വീഴ്ച്ചയുടെ പ്രതിഫലമായി സമൂഹത്തിന്‍റെ പരിഹാസ ചിരിയേറ്റ് പൊള്ളുകയാണ് പ്രവാസി മലയാളിയായ മുജീബ് എന്ന യുവാവ്. 2014 റമസാനിൽ നാട്ടിൽ അവധിക്കു വന്ന സമയത്താണ് മുജീബിന്‍റെ ജീവിതത്തിലെ ആ കറുത്ത ദിനം. പെരുന്നാളിന് വസത്രമെടുക്കുവാനായി സുഹൃത്തിന്‍റെ കടയിൽ എത്തിയപ്പോൾ ഭാര്യയ്ക്കും മക്കൾക്കുമൊപ്പം അദ്ദേഹം ഉമ്മയേയും ഒപ്പം കൂട്ടിയിരുന്നു. ഭാര്യയ്ക്കും കുട്ടികൾക്കും വസ്ത്രം വാങ്ങിയ മുജീബ് അമ്മയ്ക്ക് വസ്ത്രം വാങ്ങിയില്ല. പണം നൽകുവാനായി ഉടമയുടെ അടുക്കലെത്തിയപ്പോൾ അദ്ദേഹം ചോദിച്ചു ഉമ്മയ്ക്ക് വസ്ത്രം എടുക്കുന്നില്ലെയെന്ന്. ഉമ്മയ്ക്ക് എന്തിനാണ് ഞാൻ വസ്ത്രം എടുക്കുന്നത്. . അതിന് വേറെയും മക്കളുണ്ടല്ലോ എന്നായിരുന്നു ഈ ചോദ്യത്തിന് മുജീബ് മറുപടി നൽകിയത്. കുട്ടികളുടെ കൈപിടിച്ച് നടക്കുവാനാണ് ഉമ്മയെ കൂടെ കൂട്ടിയതെന്നും…

Read More

ആസ്വദിച്ചു കുടിക്കാൻ നീലച്ചായ

പലതരം ചായക്കൂട്ടുകളിലേക്ക് പുതിയരൊതിഥികൂടി. നീലച്ചായ. കണ്ണുകൾക്കു കുളിർമ നല്കുന്ന വിധത്തിലുള്ള നീലച്ചായയ്ക്ക് ആരെയും മോഹിപ്പിക്കുന്ന സുഗന്ധവുമുണ്ട്. ടീ ബോക്സ് ഡോട്ട് കോം ആണ് ചായപ്രേമികൾക്കായി നീലച്ചായ അവതരിപ്പിച്ചിരിക്കുന്നത്. ശംഖുപുഷ്പം ഉപയോഗിച്ച് നിർമിക്കുന്ന നീലച്ചായ പോഷകഗുണങ്ങളാൽ സന്പന്നമാണെന്ന് ടീ ബോക്സ് ഡോട്ട് കോം സ്ഥാപകൻ കൗശൽ ദുഗർ പറഞ്ഞു. കഫീൻപോലെ ശരീരത്തിനു ഹാനികരമായ യാതൊന്നുമില്ലാത്തെ നീലച്ചായ രോഗപ്രതിരോധശേഷി വർധിപ്പിക്കുമെന്നും അദ്ദേഹം പറയുന്നു. ഇതുകൂടാതെ നിരവധി ഒൗഷധഗുണങ്ങൾ ഈ ചായയ്ക്കുണ്ടെന്നാണ് ടീ ബോക്സ് അവകാശപ്പെടുന്നത്. ശംഖുപുഷ്പത്തിന് ബട്ടർഫ്ലൈ പീ ഫ്ലവർ എന്നുകൂടി പേരുള്ളതിനാൽ ബ്ലൂ ബട്ടർഫ്ലൈ ടീ എന്ന പേരും ഈ നീല നിറത്തിലുള്ള ചായയ്ക്കുണ്ട്.

Read More

ദുരന്തം ആവർത്തിക്കാതിരിക്കാൻ ഫേസ്ബുക്ക് സിംഹളഭാഷ പഠിക്കുന്നു

നേരിട്ട തിരിച്ചടികളിൽനിന്നു പാഠം ഉൾക്കൊണ്ട് ഫേസ്ബുക്ക് സിംഹളഭാഷ പഠിക്കുന്നു. ശ്രീലങ്കയുടെ ഒൗദ്യോഗിക ഭാഷയായ സിംഹള പഠിക്കാൻ തങ്ങളുടെ ജീവനക്കാരിൽ ഒരു വിഭാഗത്തെ ചുമതലപ്പെടുത്തിയതായി ഫേസ്ബുക്ക് വക്താവ് അറിയിച്ചു. ലങ്കൻ ജനതയുടെ പോസ്റ്റുകളുടെ അർഥം മനസിലാക്കി ജനങ്ങൾക്കിടയിൽ വിദ്വേഷമുണർത്തുന്നവയുണ്ടെങ്കിൽ നീക്കം ചെയ്യുന്നതിനാണ് നടപടി. ഫേസ്ബുക്കിലൂടെ വ്യാപകമായി വിദ്വേഷസന്ദേശങ്ങൾ പ്രചരിച്ചതിനേത്തുടർന്ന് രണ്ടാഴ്ചമുന്പ് ലങ്കയിൽ സാമുദായിക കലാപമുണ്ടാവുകയും മൂന്നു പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് ഫേസ്ബുക്കിന് സർക്കാർ ഏർപ്പെടുത്തിയ വിലക്ക് കഴിഞ്ഞ ദിവസമാണ് പിൻവലിച്ചത്. ഇനി ഇതുപോലുള്ള ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും ഫേസ്ബുക്ക് വക്താവ് അറിയിച്ചു.

Read More

മുറിഞ്ഞു പോയ പാമ്പിന്‍റെ തല കടിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ

ശിരസും ഉടലും വേർപെട്ട പാമ്പിന്‍റെ കടിയേറ്റയാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. അമേരിക്കയിലെ ടെക്സസിലാണ് ഏവരെയും ഞെട്ടിച്ച സംഭവം നടന്നത്. വീടിനു സമീപത്തെ പൂന്തോട്ടത്തിൽ ജോലി ചെയ്യുമ്പോഴാണ് ഗ്രഹനാഥയായ ജെന്നിഫർ, നാല് അടി നീളമുള്ള റാറ്റിൽ സ്നേക്കിനെ കാണുന്നത്. ഉടൻ തന്നെ ഇവർ ഭർത്താവിനെ ഇവിടേക്കു വിളിച്ചു. ഇവിടെ എത്തിയ അദ്ദേഹം കൈയ്യിലിരുന്ന ഷവ്വൽ ഉപയോഗിച്ച് പാമ്പിനെ രണ്ട് കക്ഷണമാക്കുകയായിരുന്നു. തുടർന്ന് ഈ ഷവ്വൽ കൊണ്ട് പാമ്പിനെ കോരിയെടുക്കുവാൻ കുനിഞ്ഞപ്പോൾ പാമ്പ് അദ്ദേഹത്തെ കടിക്കുകയായിരുന്നു. ശരീരത്തിൽ വിഷം വ്യാപിച്ചതോടെ ഇദ്ദേഹത്തിന്‍റെ കാഴ്ച്ച ശക്തി നഷ്ടപ്പെട്ടു. മാത്രമല്ല ഇന്‍റേണൽ ബ്ലീഡിംഗും ഉണ്ടായി. ഉടൻ തന്നെ അദ്ദേഹത്തെ വിമാനത്തിൽ ആശുപത്രിയിൽ കൊണ്ടു പോകുകയും ചെയ്തു. അദ്ദേഹം ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല.

Read More

വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയ നായയെ രക്ഷിക്കാൻ മനുഷ്യ ചങ്ങല; സോഷ്യൽ മീഡിയായിൽ അഭിനന്ദന പ്രവാഹം

വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയ നായയെ രക്ഷിച്ച പ്രദേശവാസികൾക്ക് സാമൂഹ്യമാധ്യമങ്ങളിൽ അഭിനന്ദനപ്രവാഹം. ദക്ഷിണാഫ്രിക്കയിലാണ് സംഭവം. കനത്ത മഴയെ തുടർന്നാണ് ഇവിടെ നദിയിൽ വെള്ളപ്പൊക്കമുണ്ടായത്. കുത്തിയൊലിച്ചു വന്ന വെള്ളത്തിൽ നിന്നു രക്ഷപെടാൻ പാടുപെട്ട നായയെ കണ്ട പ്രദേശവാസികൾ ഒത്തുചേർന്ന് രക്ഷിക്കുവാൻ തീരുമാനിക്കുകയായിരുന്നു. മനുഷ്യച്ചങ്ങല നിർമിച്ചാണ് ഇവർ നായയെ രക്ഷിച്ചത്. ഈ രക്ഷാപ്രവർത്തനത്തിന്‍റെ ദൃശ്യങ്ങൾ വൈറലായതിനെ തുടർന്ന്, ഈ ധീരമായ പ്രവർത്തി ചെയ്തവരെ അഭിനന്ദിച്ച് നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്.

Read More

ശസ്ത്രക്രിയയ്ക്കിടെ ഡാൻസും പാട്ടും; ഡോക്ടറെക്കൊണ്ടു മടുത്തെന്ന് രോഗികൾ

അല്പം മാനസികപിരിമുറുക്കമുള്ള വേളയിൽ നൃത്തവും സംഗീതവും ആശ്വാസം നല്കും. എന്നാൽ, അത്തരം ആശ്വാസങ്ങൾ സന്ദർഭമനുസരിച്ച് സ്വീകരിക്കണമെന്നാണ് അമേരിക്കയിലെ അറ്റ്‌ലാന്‍റയിലെ ഒരുപറ്റം രോഗികളുടെ ആവശ്യം. ശസ്ത്രക്രിയയ്ക്കിടെ പാട്ടുപാടി നൃത്തം ചെയ്യുന്ന ഡോക്ടർ വലിയ ശല്യമാണെന്നു ചൂണ്ടിക്കാട്ടി മൂന്നു വനിതകൾ രംഗത്തെത്തി. ഇവർക്കു പിന്നാലെ നൂറിൽപരം വനിതകളും രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഡോ. വിൻഡെൽ ബോട്ടി എന്ന ത്വക്‌രോഗ വിദഗ്ധ സ്വന്തം യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത വീഡിയോയാണ് നിരവധി രോഗികളുടെ ഉറക്കംകെടുത്തിയത്. ശസ്ത്രക്രിയാമുറിയിൽ ഉപകരണങ്ങളും മറ്റുമായി ശസ്ത്രക്രിയാ നടപടികൾക്കു തയാറെടുക്കുന്നതിനൊപ്പമായിരുന്നു വനിതാ ഡോക്ടറുടെയും സഹപ്രവർത്തകരുടെയും പാട്ടും ഡാൻസും. വീഡിയോ വൈറലായതോടെ നിരവധി രോഗികൾ ശസ്ത്രക്രിയയ്ക്കുശേഷം അണുബാധയുണ്ടായെന്നു ചൂണ്ടിക്കാട്ടി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. കാര്യഗൗരവമില്ലാതെയാണ് ഡോക്ടർ ശസ്ത്രക്രിയ കൈകാര്യം ചെയ്യുന്നതെന്നാണ് ആരോപണം. വിവാദമായതോടെ ഡോക്ടറുടെ യുട്യൂബ് ചാനലിൽനിന്നു വീഡിയോ അപ്രത്യക്ഷമായി. എങ്കിലും ഡോക്ടർക്കെതിരേ നടപടിയുമായി മുന്നോട്ടുപോകാനാണ് തീരുമാനം.

Read More

മൃതസംസ്കാരത്തിന് ശവപ്പെട്ടിക്കു പകരം കാർ; കണ്ണുതള്ളി നാട്ടുകാർ

ചൈനയിലെ ബവോഡിംഗ് സ്വദശിയായ ഒരാളുടെ മൃതസംസ്കാര ചടങ്ങിന്‍റെ പ്രത്യേകത കണ്ട് കണ്ണ് തള്ളി നിൽക്കുകയാണ് പ്രദേശവാസികൾ മുഴുവൻ. കാരണം ഇദ്ദേഹത്തെ സംസ്കരിക്കുവാനായി കുഴിയിലേക്ക് മൃതദേഹം ഇറക്കിയത് ശവപ്പെട്ടിയിൽ കിടത്തിയായിരുന്നില്ല. മറിച്ച് ഒരു കാറിനുള്ളിൽ കിടത്തിയായിരുന്നു. അവസാനത്തെ ആഗ്രഹത്തെ മാനിച്ചാണ് ബന്ധുക്കൾ ശവപ്പെട്ടിക്കു പകരം അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട കാർ തന്നെ അന്ത്യയാത്രക്കായി നൽകിയത്. അദ്ദേഹത്തെ കിടത്തിയ കാർ ഒരു എക്സ്കവേറ്ററിന്‍റെ സഹായത്തോടെയാണ് കുഴിയിലേക്ക് ഇറക്കിയത്. അതിനു ശേഷം മണ്ണിട്ടു മൂടുകയും ചെയ്തു.എന്തായാലും ഈ അസാധാരണമായ മൃതസംസ്കാര ചടങ്ങുകളുടെ ദൃശ്യങ്ങൾ ഏറെ ചർച്ചാവിഷയമായിരിക്കുകയാണ്.

Read More

റെഡ് കാർപ്പെറ്റിലെ സുന്ദരികൾക്കു പകരം ഇനി ഡ്രോൺ

ഫാഷൻ ഷോകൾക്ക് പുതിയ മാനം പകർന്ന് സൗദി അറേബ്യയിൽ വ്യത്യസ്ത ഫാഷൻ ഷോ നടന്നു. റെഡ് കാർപ്പെറ്റിൽ ക്യാറ്റ്‌വാക്ക് നടത്തുന്ന സുന്ദരിമാർക്കു പകരം ഡ്രോണുകളാണ് പുതിയ വസ്ത്രങ്ങൾ അവതരിപ്പിച്ചത്. ക്യാറ്റ്‌വാക്കിനു സമാനമായി വസ്ത്രങ്ങൾ അവതരിപ്പിക്കുന്ന ഡ്രോണുകളുടെ വീഡിയോ കഴിഞ്ഞ ദിവസം ട്വിറ്ററിൽ തരംഗമായി. പറക്കുന്ന ഡ്രോണുകളിൽ വസ്ത്രം തൂക്കിയായിരുന്നു ഈ പ്രത്യേക ഫാഷൻ ഷോ നടത്തിയത്. സൗദി അറേബ്യയുടെ ഈ പ്രത്യേക ഫാഷൻ ഷോയെക്കുറിച്ച് രസകരമായ കമന്‍റുകളും ട്വിറ്ററിൽ നിറഞ്ഞിട്ടുണ്ട്. സൗദി അറേബ്യയിലെ ഫാഷൻ ഷോ ഒരു പ്രേത സിനിമ കാണുന്നതുപോലെയായിരുന്നെന്നാണ് ഒരു കമന്‍റ്. റംസാൻ മാസത്തിന് ഏറ്റവും അനുയോജ്യമായ തരത്തിലാണ് സംഘാടകർ ഫാഷൻ ഷോ സംഘടിപ്പിച്ചതെന്ന് ദ ന്യൂസ് അറബ് റിപ്പോർട്ട് ചെയ്തു. ഇവിടെ ആദ്യമായാണ് ഫാഷൻ ഷോകളിൽ ഡ്രോൺ ഉപയോഗിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഈ വർഷം ഏപ്രിലിലാണ് സൗദിയിൽ ആദ്യ ഫാഷൻ വീക്ക് സംഘടിപ്പിച്ചത്.…

Read More

റസ്റ്ററന്‍റിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നയാളുടെ പോക്കറ്റിൽ കിടന്ന ഫോണ്‍ പൊട്ടിത്തെറിച്ചു; ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്‌

റസ്റ്ററന്‍റിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നയാളുടെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോണ്‍ പൊട്ടിത്തെറിക്കുന്നതിന്‍റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഭീതി പടർത്തുന്നു. മുംബൈയിലെ ബാന്ദുപ്പിലാണ് സംഭവം. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഇയാൾ ഫോണ്‍ പൊട്ടിത്തെറിച്ചപ്പോൾ ചാടി എഴുന്നേൽക്കുകയും ഫോണ്‍ പോക്കറ്റിൽ നിന്നും വലിച്ചെറിയുകയും ചെയ്യുന്നത് വീഡിയോയിൽ വ്യക്തമാണ്. മാത്രമല്ല സമീപമിരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരും പേടിച്ചരണ്ട് ഓടിമാറുകയും ചെയ്തു. അപകടത്തിൽ പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read More