ഡോണൾഡ് ട്രംപിനു വേണ്ടി ക്ഷേത്രം നിർമിക്കാൻ തെലുങ്കാനയിൽ നിന്നൊരു ആരാധകൻ

അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനു വേണ്ടി ക്ഷേത്രം നിർമിക്കുവാനൊരുങ്ങി ഇന്ത്യയിൽ നിന്നുമൊരാൾ. തെലുങ്കാനയിലെ കുഗ്രാമമായ കോന്നിയിലുള്ള ബുസ്സാ കൃഷ്ണ എന്ന മുമ്പത്തിയൊന്നുകാരനാണ് അമേരിക്കൻ പ്രസിഡന്‍റിന്‍റെ ചിത്രം വീട്ടിൽ സ്ഥാപിച്ച് ദിവസം മുഴുവൻ പൂജ ചെയ്യുന്നത്. പൂക്കളും മഞ്ഞളും സിന്ദൂരവുമെല്ലാം അദ്ദേഹം പൂജയ്ക്കായി ഉപയോഗിക്കുന്നുണ്ട്. മാത്രമല്ല താൻ പോകുന്ന സ്ഥലങ്ങളിലെല്ലാം അദ്ദേഹം ട്രംപിന്‍റെ ചിത്രവും കൊണ്ടുപോകാറുണ്ട്. അസാധാരണമായ ഈ ഭക്തികണ്ട് ബന്ധുക്കളും സുഹൃത്തുക്കളും കൃഷ്ണയ്ക്ക് ഭ്രാന്താണെന്നാണ് പറയുന്നത്. ട്രംപിന്‍റെ പ്രതിഷ്ഠ സ്ഥാപിച്ച് ഒരു ക്ഷേത്രം നിർമിക്കാനുള്ള തീരുമാനത്തിലാണ് കൃഷ്ണ ഇപ്പോൾ. ട്രംപിനോടുള്ള ഭക്തി മൂന്ന് വർഷങ്ങൾക്കു മുമ്പ് ആരംഭിച്ചതാണെന്നാണ് കൃഷ്ണ അവകാശപ്പെടുന്നത്. എന്നാൽ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ യുഎസിൽ തെലുങ്കാന സ്വദേശിയായ ഒരു സോഫ്റ്റ്‌വെയർ എൻജിനിയർ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് മാനസികമായി വളരെയധികം വേദന അനുഭവിച്ച കൃഷ്ണ ഇന്ത്യൻ ജനതയ്ക്ക് ട്രംപിനോടും അദ്ദേഹത്തിന്‍റെ ജനങ്ങളോടുമുള്ള സ്നേഹവും വിശ്വാസവും പ്രാർഥനയിൽ കൂടി…

Read More

അഹമ്മദാബാദ് വിമാനത്താവളത്തിലെ വന്യജീവികൾ

അഹമ്മദാബാദ് വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെയും കാത്ത് സിംഹം, പുലി, കൃഷ്ണമൃഗം, പുരുന്ത് തുടങ്ങി നിരവധി മൃഗങ്ങളുണ്ട്. ഏഷ്യാട്ടിക് സിംഹങ്ങളുടെ ലോകത്തിലെ ഏക വിഹാരകേന്ദ്രമായ ഗിർ വനത്തിലുള്ള എല്ലാവിധ പക്ഷിമൃഗാദികളുടെയും മാതൃകകളാണ് 11,000 ച. അടി വിസ്തീർണമുള്ള തുറസായ സ്ഥലത്ത് എയർപോർട്ട് അഥോറിറ്റി ഇന്ത്യ ഒരുക്കിയിരിക്കന്നത്. ഡൊമസ്റ്റിക് ടെർമിനലിനു സമീപം ഒരുക്കിയിരിക്കുന്ന ഈ മ്യൂസിയത്തിന്‍റെ ആശയം റിലയൻസ് ഇൻസ്ട്രീസ് ലിമിറ്റഡിന്‍റെയാണ്. രാജ്യസഭാ എംപിയും റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്‍റെ ഗ്രൂപ്പ് പ്രസിഡന്‍റുമായ പരിമൾ നത്‌വാണിയും ലോക്സഭാ എംപി പരേഷ് റാവലും ചേർന്ന് ദ ഗിർ എന്ന പേരിലുള്ള പ്രത്യേക മ്യൂസിയം ഉദ്ഘാടനം ചെയ്തു.

Read More

നിറയെ അസ്ഥികൂടങ്ങളുമായി ഒരു പ്രേതക്കപ്പൽ!

എവിടെ നോക്കിയാലും അസ്ഥികൂടങ്ങൾ. മനുഷ്യരുടേതു മാത്രമല്ല. മൃഗങ്ങളുടേതും പക്ഷികളുടേതുംവരെ. പിന്നെ പാതി അഴുകിയ നിലയിലുള്ള ശവശരീരങ്ങൾ… അവ ഭക്ഷിക്കുന്ന ഭീകരരൂപികൾ!! തീർന്നിട്ടില്ല പ്രേത കപ്പിലിലെ പേടിക്കാഴ്ചകൾ. ജാസണ്‍ സ്റ്റിവ എന്ന ഗോതിക് ചിത്രകാരനാണ് തടിയിൽ പ്രേതക്കപ്പലൊരുക്കി വിസ്മയം തീർക്കുന്നത്. സൂപ്പർഹിറ്റ് ഹോളിവുഡ് ചിത്രം ‘ഗോസ്റ്റ് ഷിപ്’ ആണ് തനിക്കു തടിയിൽ പ്രേതാലയം പണിയാൻ പ്രേരണയായതെന്നു ജാസണ്‍ പറയുന്നു. പുത്തൻകാല പ്രേതസങ്കൽപ്പങ്ങളും പഴഞ്ചൻ പ്രേതസങ്കൽപ്പങ്ങളും സമന്വയിപ്പിച്ചാണ് ഈ പ്രേതക്കപ്പലിന്‍റെ നിർമാണം. അതിനാൽത്തന്നെ കോട്ടിട്ട, സുമുഖരായ പ്രേതങ്ങളെയും വിരൂപികളായ രാക്ഷസന്മാരെയും ഈ കപ്പലിൽ കാണാം. എട്ടടി ഉയരവും 7.5 അടി നീളവുമാണ് ഈ പ്രേതക്കപ്പലിനുള്ളത്. വേറിട്ട കാഴ്ചകളെ സദാ പ്രോത്സാഹിപ്പിക്കാറുള്ള സമൂഹമാധ്യമങ്ങൾ ഈ പ്രേതക്കപ്പലിനെ ഏറ്റെടുത്തുവെന്നതു പ്രത്യേകം പറയേണ്ടതില്ലല്ലോ. അടുത്ത മാസം ലേലം നടത്തി തന്‍റെ പ്രേതശില്പം വില്ക്കാനാണ് ജാസണ്‍ പദ്ധതിയിട്ടിരിക്കുന്നത്. പ്രേതങ്ങളെ പേടിയില്ലാത്തവർ റെഡിയായിക്കോളൂ!

Read More

ഷിയായൂ വളരുകയാണ്, വല്ലാണ്ട്…

പതിനൊന്നുകാരൻ ഷിയായൂ വളരുകയാണ്, വളർന്നുകൊണ്ടിരിക്കുകയാണ്… 2.06 മീറ്റർ ഉയരമുള്ള ഷിയായൂ വൈകാതെ ലോകത്തിലെ ഏറ്റവും ഉയരമുള്ള കൗമാരക്കാരൻ എന്ന റിക്കാർഡിന് ഉടമയാകും. തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ ലേഷൻ സിറ്റിയിലാണ് ഷിയായൂവിന്‍റെ താമസം. ആറാം ക്ലാസിൽ പഠിക്കുന്ന ഷിയായൂവിന് സഹപാഠികളുടെ ഇരട്ടി ഉയരമുണ്ട്. അപൂർവ വളർച്ചയായതിനാൽ ക്ലാസ് റൂമിൽ ഇരിക്കാനുള്ള കസേരയും മേശയും പ്രത്യേകം പണിയിപ്പിച്ചിട്ടുണ്ട്. ഉയരക്കൂടുതലുണ്ടെന്നതൊഴിച്ചാൽ ഷിയായൂ മറ്റു കുട്ടികളേപ്പോലെ സാധാരണ കുട്ടിയാണ്. നന്നായി പഠിക്കും, മറ്റു കുട്ടികൾക്കൊപ്പം കായികവിനോദങ്ങളിൽ ഏർപ്പെടും. കുട്ടിയുടെ അനിയന്ത്രിത വളർച്ച ശ്രദ്ധയിൽപ്പെട്ട മാതാപിതാക്കൾ കുട്ടിയുമായി ആശുപത്രിയിൽ ചെന്നെങ്കിലും പരിശോധനയിൽ അകാരണമായി ഒന്നും കണ്ടില്ല. പാരന്പര്യമായി ഉയരമുള്ള കൂട്ടത്തിലാണ് ഷിയായൂവിന്‍റെ കുടുംബം. അതുകൊണ്ടുതന്നെ ഉയരക്കൂടുതലിൽ പേടിക്കാനില്ലെന്ന് ഡോക്ടർമാർ പറയുന്നു. മാതാപിതാക്കൾക്ക് 1.9 മീറ്റർ, 1.8 മീറ്റർ എന്നിങ്ങനെയാണ് ഉയരം. മുത്തച്ഛനും മുത്തശ്ശിയും യഥാക്രമം 1.9 മീറ്റർ, 1.75 മീറ്റർ ഉയരമുള്ളവരാണ്. ബെയ്ജിംഗിലെ…

Read More

അബുദാബി പെട്രോൾ സ്റ്റേഷനുകളിൽ ഇന്ധനം നിറച്ചുനൽകാൻ 10 ദിർഹം അധികചാർജ്

അബുദാബി: അബുദാബിയിലെ പെട്രോൾ സ്റ്റേഷനുകളിൽ ഇനി ഗ്യാസൊലൈൻ നിറയ്ക്കാൻ 10 ദിർഹം അധികം നൽകേണ്ടിവരും. ഈ മാസം മുപ്പതു മുതൽ അബുദാബിയിലെ എല്ലാ അഡ്നോക് പെട്രോൾ സ്റ്റേഷനുകളിലും ഇന്ധനം നിറയ്ക്കുന്നതിനു സഹായം നൽകുന്നയാൾക്ക് അധികം പണം നൽകേണ്ടിവരുമെന്ന് അഡ്നോക് ഡിസ്ട്രിബ്യൂഷൻ കന്പനി അറിയിച്ചു. വയോധികരെയും ശാരീരിക ന്യൂനതയുള്ളവരെയും അധികം പണം നൽകുന്നതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഏപ്രിൽ മധ്യം മുതൽ വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കുന്നതിനു പണം നൽകുന്ന “പ്രീമിയം സർവീസ്’ പൈലറ്റ് പദ്ധതി അഡ്നോക് ഡിസ്ട്രിബ്യൂഷൻ നടപ്പാക്കിയിരുന്നു. സ്റ്റേഷനുകളിൽ സ്വയം ഇന്ധനം നിറയ്ക്കുന്നതിനു സർവീസ് ചാർജില്ല. സ്വയം ഇന്ധനം നിറയ്ക്കുന്നതിനും നോസിൽ ഉപയോഗിക്കുന്നതിനും ഉപഭോക്താക്കൾക്ക് കന്പനി പരിശീലനം നൽകുന്നുണ്ട്. അബുദാബിയെ അബുദാബി, അബുദാബി റീജൻ, നോർത്തേണ്‍ എമിരേറ്റ്സ് എന്നിങ്ങനെ മൂന്നു മേഖലകളായി വിഭജിച്ചാണ് അഡ്നോക് ഡിസ്ട്രിബ്യൂഷൻ “പ്രീമിയം സർവീസ്’ പദ്ധതി നടപ്പാക്കുന്നത്. ഇതിന്‍റെ ആദ്യഘട്ടമാണ് അബുദാബിയിൽ നടപ്പാക്കുന്നതെന്നും മറ്റു മേഖലകളിൽ…

Read More

സ്ത്രീകൾക്ക് ഏറ്റവും ആപൽക്കാരിയായ രാജ്യം ഇന്ത്യ

ലണ്ടൻ: സ്ത്രീകൾക്ക് ഏറ്റവും ആപൽക്കാരിയായ രാജ്യമായി ഇന്ത്യ. രാജ്യത്തെ ലൈംഗികാതിക്രമങ്ങളും ബാലവിവാഹങ്ങളും അടിമപ്പണിയും മനുഷ്യക്കടത്തും നിർബന്ധിത വിവാഹങ്ങളും ഒക്കെച്ചേർന്നാണ് ഈ നാണക്കേട് വരുത്തിവച്ചത്. തോംസൺ റോയിട്ടേഴ്സ് ഫൗണ്ടേഷൻ 550 വിദഗ്ധർക്കിടയിൽ സർവേ നടത്തിയാണ് ഈ പട്ടിക തയാറാക്കിയത്. ഏഴു വർഷം മുന്പ് ഫൗണ്ടേഷൻ നടത്തിയ സർവേയിൽ ഇന്ത്യ നാലാം സ്ഥാനത്തായിരുന്നു. ഇവിടെനിന്നാണ് ഇന്ത്യയുടെ “ഉയർച്ച’’. അന്ന് അഫ്ഗാനിസ്ഥാൻ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, പാക്കിസ്ഥാൻ എന്നിവയ്ക്കു പിന്നിലായിരുന്നു ഇന്ത്യ. ഇപ്പോൾ അവയെല്ലാം പിന്നിലായി. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഇന്ത്യ വേണ്ടത്ര നടപടി എടുക്കുന്നില്ലെന്ന് സർവേയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. “സ്ത്രീകളോട് ഇന്ത്യ അങ്ങേയറ്റം മോശമായാണു പെരുമാറുന്നത്… മാന‍ഭംഗം, ലൈംഗികാതിക്രമങ്ങൾ, പീഡനങ്ങൾ, പെൺ ശിശുഹത്യ തുടങ്ങിയവ പെരുകുന്നു’’ കർണാടകത്തിലെ ഒരു ഉദ്യോഗസ്ഥയായ മഞ്ജുനാഥ് ഗംഗാധര ഫൗണ്ടേഷനോടു പറഞ്ഞു. സ്ത്രീകൾക്ക് ആപൽക്കരമായ രാജ്യങ്ങൾ 1. ഇന്ത്യ 2. അഫ്ഗാനിസ്ഥാൻ 3. സിറിയ…

Read More

ലോകകപ്പ് ട്രോഫി നിർമിച്ച് മയക്കുമരുന്ന് കടത്ത്; ആറു പേർ പിടിയിൽ

ഫിഫ ലോകകപ്പിനോട് രൂപസാദൃശ്യമുള്ള ട്രോഫികൾ നിർമിച്ച് അർജന്‍റീനയിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച സംഘം അറസ്റ്റിൽ. കഞ്ചാവ്, കൊക്കൈയ്ൻ തുടങ്ങിയ മയക്കുമരുന്നുകളാണ് ഇത്തരത്തിൽ കടത്താൻ ശ്രമിച്ചത്. നാർക്കോസ് ഡി ലാ കോപ്പാ എന്ന പേരിലറിയപ്പെടുന്ന ഈ സംഘം പത്ത് കിലോ കൊക്കൈയ്ൻ, ഇരുപത് കിലോ കഞ്ചാവ്, 15,000 ഡോളർ തുടങ്ങിയവ കടത്തുന്നതിനിടെയാണ് പിടിയിലായത്. രണ്ട് യുവതികൾ നാല് യുവാക്കൾ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Read More

കാണാനൊരു ലുക്കില്ലാന്നേയുള്ളൂ… സാസാ ഭയങ്കര ഗ്ലാമറാ..!

ലോകത്തിലെ ഏറ്റവും വിരൂപനായ നായയ്ക്കുള്ള പുരസ്കാരം ഒന്പതു വയസുള്ള സാസായ്ക്ക്. ഇംഗ്ലീഷ് ബുൾഡോഗ് ഇനത്തിൽപ്പെട്ട നായയാണ് സാസാ. സാൻഫ്രാൻസിസ്കോ ബേ ഏരിയയിൽ ശനിയാഴ്ചയായിരുന്നു മത്സരം. വിജയിയായ നായയുടെ ഉടമയ്ക്ക് 1,500 ഡോളർ സമ്മാനം ലഭിച്ചു. നായ്ക്കളുടെ കുറവുകൾ വിലയിരുത്തിയാണ് വിരൂപതയുള്ള നായ എന്ന പട്ടം സമ്മാനിക്കുക. രോമമില്ലാത്ത ശരീരം, തൂങ്ങിയ നാക്ക് മുതലായവ വിലയിരുത്തപ്പെടും. ഉടമയോടൊപ്പം റെഡ് കാർപ്പെറ്റിൽ നടക്കുന്ന നായയെയാണ് വിധികർത്താക്കൾ വിലയിരുത്തുക.

Read More

48 മണിക്കൂർ സസുഖം വെള്ളത്തിനടിയിൽ; യുവാവ് ഗിന്നസിലേക്ക്

48 മണിക്കൂർ വെള്ളത്തിനടിയിൽ കഴിഞ്ഞ് ഗിന്നസ് വേൾഡ് റിക്കാർഡ്സിൽ ക‍യറിയ അദ്നാൻ നുസ്രത്തിന്‍റെ അടുത്ത ലക്ഷ്യം ആറു ദിവസം വെള്ളത്തിനടിയിൽ കഴിയുക എന്നതാണ്. ഈ വർഷം ഒക്‌ടോബറിൽ ഇതിനുള്ള ശ്രമമുണ്ടാകുമെന്നാണ് അദ്ദേഹം പറയുന്നത്. 31 വയസുള്ള അദ്നാൻ ജോർദാൻ സ്വദേശിയാണ്. ബുധനാഴ്ചയായിരുന്നു അദ്നാൻ തന്‍റെ സാഹസികദൗത്യം ആരംഭിച്ചത്. ഈ വർഷമാദ്യം 24 മണിക്കൂർ വെള്ളത്തിനടിയിൽ കഴിയാനുള്ള ശ്രമം വിജയിച്ചതിനെത്തുടർന്നാണ് 48 മണിക്കൂർ വെള്ളത്തിനടിയിൽ കഴിയാൻ തീരുമാനിച്ചത്. ദീർഘനേരം വെള്ളത്തിനടിയിൽ കഴിയേണ്ടതുകൊണ്ട് ശരീരോഷ്മാവ് നിലനിർത്താനായി സൈക്ലിംഗ്, ചെസ് കളി തുടങ്ങിയ വിനോദങ്ങളിൽ ഏർപ്പെട്ടു.

Read More

കണ്‍മുമ്പിൽ ഭീമൻ തിമിംഗലം; ഞെട്ടിത്തരിച്ച് വിനോദ സഞ്ചാരികൾ

കടലിലെ ദൃശ്യഭംഗി ആസ്വദിക്കുകയായിരുന്ന വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ടിനു സമീപം ഭീമൻ തിമിംഗലം അന്തരീക്ഷത്തിലേക്കു കുതിച്ചുയരുന്നതിന്‍റെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ വൈറലാകുന്നു. ഓസ്ട്രേലിയായിലെ ന്യൂസൗത്ത് വേയ്ൽസിലെ മക്വാറി തുറമുഖത്തിനു സമീപമായിരുന്നു സംഭവം. തിമിംഗലത്തെ കാണുക എന്ന ലക്ഷ്യത്തോടെ ബോട്ടിൽ സഞ്ചരിക്കുകയായിരുന്ന സഞ്ചാരികളുടെ മുമ്പിലേക്ക് പൊടുന്നനെ ഹംപ്ബാക്ക് വെയിൽ എന്ന ഇനത്തിൽപ്പെട്ട തിമിംഗലം പ്രത്യക്ഷപ്പെടുകയായിരുന്നു. ഏകദേശം പത്തരമീറ്റർ നീളമുണ്ടായിരുന്നു ഈ തിമിംഗലത്തിന്. തിമിംഗലം വെള്ളത്തിൽ വീണതിന്‍റെ ആഘാതത്തിൽ ബോട്ട് ആടിയുലഞ്ഞു എന്നതല്ലാതെ മറ്റ് പ്രശ്നങ്ങളൊന്നുമുണ്ടായില്ല. യാത്രികരിലൊരാളാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്.

Read More