ഒമ്പത് അടി നീളമുള്ള രാജവെമ്പാലയെ വാനിനുള്ളിൽ നിന്നും കണ്ടെത്തി. ചൈനയിലെ യുനാൻ പ്രവശ്യയിലാണ് പ്രദേശവാസികളെയാകെ ആശങ്കയിലാഴ്ത്തിയ സംഭവം അരങ്ങേറിയത്. സീറ്റിനടിയിൽ കിടക്കുകയായിരുന്ന പാമ്പിനെ ആദ്യം കണ്ടത് വാഹനത്തിന്റെ ഡ്രൈവർ ആയിരുന്നു. പിന്നീട് ഇയാളാണ് പോലീസിനെ വിവരം അറിയിച്ചത്. ഇവർ എത്തുമ്പോൾ വാഹനത്തിന്റെ ഡാഷ് ബോഡിനുള്ളിലായിരുന്നു നാലു കിലോ ഭാരമുള്ള ഈ പാമ്പ്. ഈ പാമ്പിനെ ഇപ്പോൾ വന്യ ജീവി സംരക്ഷണകേന്ദ്രത്തിലേക്കു മാറ്റിയിരിക്കുകയാണ്. പോലീസുദ്യോഗസ്ഥൻ ഈ പാമ്പിനെ പിടികൂടുന്നതിന്റെ വീഡിയോ ആയിരക്കണക്കിനാളുകളാണ് ഇതിനോടകം തന്നെ കണ്ടുകഴിഞ്ഞിരിക്കുന്നത്.
Read MoreCategory: NRI
ഞാൻ ആർഎസ്എസ് പ്രവർത്തകൻ; ഫേസ്ബുക്കിൽ സ്വയം പരിചയപ്പെടുത്തി മുഖ്യമന്ത്രിക്കെതിരേ വധഭീഷണി മുഴക്കിയ പ്രവാസി മലയാളിയെ ജോലിയിൽനിന്നു പുറത്താക്കി
അബുദാബി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയ പ്രവാസി മലയാളിയെ ജോലിയിൽനിന്നു പുറത്താക്കി. കോതമംഗലം സ്വദേശി കൃഷ്ണകുമാർ നായരെയാണ് അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന എണ്ണക്കന്പനി പിരിച്ചുവിട്ടത്. ഇയാൾ ഇവിടെ റിഗ്ഗ് സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ആർഎസ്എസ് പ്രവർത്തകനാണെന്നു സ്വയം പരിചയപ്പെടുത്തിയ കൃഷ്ണകുമാർ മുഖ്യമന്ത്രിക്കെതിരെ മോശം പരാമർശം നടത്തുകയും വധഭീഷണി മുഴക്കുകയും ചെയ്തത്. സംഭവം വിവാദമായപ്പോൾ പോസ്റ്റ് ഡിലീറ്റ് ചെയ്തു. ജോലി പോയതോടെ മദ്യലഹരിയിലാണു താൻ അസഭ്യപ്രയോഗം നടത്തിയതെന്നും ക്ഷമിക്കണമെന്നും അപേക്ഷിച്ച് ഫേസ്ബുക്കിൽ രംഗത്തെത്തി.
Read More15 കോടി വർഷം പഴക്കം! ദിനോസറിന്റെ അസ്ഥികൂടം 12 കോടി രൂപയ്ക്ക് ലേലത്തിൽ വിറ്റു
പാരീസ്: ഫ്രാൻസിൽ 15 കോടി വർഷം പഴക്കമുള്ള ദിനോസറിന്റെ അസ്ഥികൂടം ലേലത്തിൽ വിറ്റു. 16 ലക്ഷം യൂറോയ്ക്ക് (ഏകദേശം 12.55 കോടി രൂപ) സ്വകാര്യ വ്യക്തിയാണ് വാങ്ങിയത്. ഏതാണ്ട് ഒമ്പത് മീറ്റർ നീളമുണ്ട് ഈ അസ്ഥികൂടത്തിന്. 2013ൽ യുഎസ് സംസ്ഥാനമായ വ്യോമിംഗിൽ നിന്നാണ് ദിനോസർ ഫോസിൽ കണ്ടെടുത്തത്. മാംസഭുക്ക് വിഭാഗമായ തെറോപോഡിൽപ്പെട്ട ദിനോസറിന്റെ അസ്ഥികൂടമാണിത്. 70 ശതമാനം ഭാഗങ്ങളുള്ള ഫോസിൽ മാത്രമാണ് ഇപ്പോഴുള്ളത്. ഈഫൽ ടവറിലെ അഗറ്റസിൽ വച്ചായിരുന്നു ലേലം നടത്തിയത്. ഫോസിലിന്റെ നിജസ്ഥിതി, കാലം എന്നിവ സംബന്ധിച്ച പഠനങ്ങളും കണ്ടെത്തലുകൾക്കും ശേഷമാണ് ലേലം ചെയ്തത്.
Read Moreകത്ത് വലുതായതോ ട്രംപിന്റെ കൈകള് ചെറുതായതോ? ട്രംപിനു കിമ്മിന്റെ വലിയ കത്ത്
വാഷിംഗ്ടൺ ഡിസി: ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ, യുഎസ് പ്രസിഡന്റ് ട്രംപിനു കൊടുത്തയച്ച കത്ത് വലുപ്പംകൊണ്ടു ശ്രദ്ധേയമായി. അമേരിക്കൻ നേതൃത്വവുമായി ചർച്ചയ്ക്കെത്തിയ ഉത്തരകൊറിയൻ പ്രതിനിധി കിം യോംഗ് ചോൾ ആണ് കത്ത് ട്രംപിനു കൈമാറിയത്. കത്ത് അടങ്ങിയ കവറിന് അസാധാരണമായ വലുപ്പമുണ്ട്. കത്തു താൻ വായിച്ചില്ലെന്നാണു ട്രംപ് മാധ്യമപ്രവർത്തകരോടു പറഞ്ഞത്. അതേസമയം, സോഷ്യൽ മീഡയയിൽ കത്തിന്റെ ചിത്രം വൈറലായി. കത്ത് വലുതായതാണോ അതോ ട്രംപിന്റെ കൈകൾ ചെറുതായതാണോ എന്ന് ഒരാൾ ചോദിച്ചു. ഈ കത്തിനു ട്രംപ് അയയ്ക്കുന്ന മറുപടിക്കു ഫുട്ബോൾ ഗ്രൗണ്ടിന്റെ വലിപ്പമുണ്ടാകുമെന്ന് മറ്റൊരാൾ പരിഹസിച്ചു.
Read Moreലാലേട്ടന് എജിഡിസി കുരുന്നുകളുടെ സ്നേഹ സമ്മാനം
മെൽബണ്: ഓസ്ട്രേലിയയിൽ എത്തുന്ന മലയാളികളുടെ പ്രിയതാരം ലാലേട്ടന് സ്നേഹ സമ്മാനമായി ഓസം ഗയ്സ് ഡാൻസ് കന്പനിയുടെ നേതൃത്വത്തിൽ ഒരു ഡെഡിക്കേഷൻ ഡാൻസ് വീഡിയോ ചിത്രീകരിച്ചു. അഞ്ചു വയസിനും പത്തു വയസിനും മധ്യ പ്രായമുള്ള കുരുന്നുകളാണ് വീഡിയോയിലെ കലാകാരൻമാർ. ഡാൻസ് ചിട്ടപ്പെടുത്തിയത് എജിഡിസി കൊറിയോഗ്രാഫർ സാമും കാമറ കൈകാര്യം ചെയ്തത് സജീവും ആണ്. റിപ്പോർട്ട്: എബി പൊയ്കാട്ടിൽ
Read Moreഡെൻമാർക്കിൽ ബുർഖയും നിഖാബും നിരോധിച്ചു
കോപ്പൻഹേഗൻ: ബുർഖയും നിഖാബും രാജ്യത്ത് നിരോധിയ്ക്കാൻ ഡെൻമാർക്ക് പാർലമെന്റ് അനുമതി നൽകി. മുഖം മൂടിയുള്ള വസ്ത്രങ്ങൾ നിരോധിക്കുന്നതിന് അനുകൂലമായിട്ടാണ് പാർലമെൻറിലെ ഭൂരിപക്ഷം അംഗങ്ങളും വോട്ട് ചെയ്തത്. 75 അംഗങ്ങൾ അനുകൂലിച്ചപ്പോൾ 30 അംഗങ്ങൾ മാത്രമാണ് ബില്ലിനെ എതിർത്തത്. പുതിയ നിയമം അനുസരിച്ചില്ലെങ്കിൽ ആറു മാസം വരെ തടവു ശിക്ഷയും പിഴയും ലഭിയ്ക്കുന്ന നിയമമാണ് പാർലമെന്റ് പാസാക്കിയത്. ലിബറൽ, കണ്സർവേറ്റീവ്, ഡാനിഷ് പീപ്പിൾസ് പാർട്ടികൾ എന്നിവർ ബില്ലിന് അനുകൂലമായി വോട്ട് ചെയ്തു. സോഷ്യൽ ഡെമോക്രാറ്റുകളും മെറ്റേ ജേർസ്കോവ് എന്നീ കക്ഷികളാണ് എതിർത്തത്. നടപ്പു വർഷം ഓഗസ്റ്റ് ഒന്നു മുതൽ ഇസ്ലാമിക് ബുർഖ, നിഖാബ് എന്നിവയെ നിരോധിച്ചുകൊണ്ടുള്ള ഉത്തരവു നടപ്പിൽ വരും. നിയമം ലംഘിയ്ക്കുന്നവർ 134 യൂറോ(1000 ക്രോണ്) പിഴയടച്ചാൽ മതി. എന്നാൽ രണ്ടാം പ്രവശ്യമോ അതിനു മുകളിലോ തവണ പിടിക്കപ്പെട്ടാൽ ആറുമാസം തടവും പിഴതുക വർധിയ്ക്കുകയും ചെയ്യും. ബുർക്ക…
Read Moreലോകത്തിലെ ചെലവേറിയ നഗരങ്ങൾ സൂറിച്ചും ജനീവയും
ജനീവ: ലോകത്ത് ജീവിതച്ചെലവ് ഏറ്റവും കൂടിയ നഗരങ്ങളായി സൂറിച്ചും ജനീവയും തുടരുന്നു. സ്വിസ് ബാങ്കിംഗ് സ്ഥാപനമായ യുബിഎസ് നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. താമസ, യാത്രാ സൗകര്യമുൾപ്പെടെയുള്ള ചെലവവു കൂടുതൽ ഈ നഗരങ്ങളിൽ തന്നെ. 77 നഗരങ്ങളിലായി 128 ഇനത്തിലുള്ള ചെലവുകൾ കണക്കാക്കിയാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. 2006ൽ സാന്പത്തിക പ്രതിസന്ധി യൂറോപ്പിനെ പിടിമുറുക്കുന്പോഴും സ്വിറ്റ്സർലൻഡ് സുരക്ഷിതമായി നിലനിന്നതോടെയാണ് സൂറിച്ചും ജനീവയും ഈ രീതിയിലേക്കു മാറിയതെന്നും യുബിഎസ് വിലയിരുത്തുന്നു. ഭക്ഷണത്തിന്റെയും താമസത്തിന്റെയും കാര്യത്തിൽ ജനീവയിലാണ് ചെലവ് കൂടുതൽ. വിദേശികൾക്കു താമസിക്കാനും ചെലവ് കൂടുതൽ ഇവിടെ തന്നെ. എന്നാൽ, വാങ്ങൽ ശേഷിയിൽ മുന്നിൽ സൂറിച്ചിൽ താമസിക്കുന്നവരാണ്. റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
Read Moreചായ ഇനി ഡ്രോണിൽ പറന്നുവരും
ചൂടുചായ പറന്നുവരുന്നതും കാത്ത് ആളുകൾ മാനത്തു നോക്കിനിൽക്കുന്ന കാഴ്ചയ്ക്കാണ് കഴിഞ്ഞ ദിവസം ലക്നോ സാക്ഷ്യം വഹിച്ചത്. ആളുകളുടെ കാത്തിരിപ്പിനു വിരാമിട്ടു ചൂടാറുംമുന്പേ ചായ പറന്നെത്തുകയും ചെയ്തു. കാണ്പുർ ഐഐടിയിലെ വിദ്യാർഥിയായിരുന്ന വിക്രംസിംഗ് നേതൃത്വം കൊടുക്കുന്ന ടെക് ഈഗിൾ ഇന്നവേഷൻസ് ആണ് ചായക്കാരൻ ഡ്രോണിനെ സൃഷ്ടിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മറ്റു ഭക്ഷണസാധനങ്ങൾ വിതരണം ചെയ്യാൻ ഡ്രോണുകളെ ഉപയോഗിക്കാറുണ്ടെങ്കിലും ഡ്രോണുപയോഗിച്ചു ചായ വിതരണം നടത്തുന്നത് ലോകത്ത് ആദ്യമാണെന്നു വിക്രം സിംഗ് പറഞ്ഞു.
Read Moreദൈർഘ്യമേറിയ യാത്രയ്ക്കുള്ള ടിക്കറ്റ് വില്പന തുടങ്ങി
ഒക്ടോബർ 11നാണ് ആ ചരിത്രയാത്ര ആരംഭിക്കുക. സിംഗപ്പൂർ എയർലൈൻസിന്റെ ഏറ്റവും പുതിയ വിമാനം എയർബസ് എ350-900 യുഎൽആർ (അൾട്രാ ലോംഗ് റേഞ്ച്) കന്നിയാത്ര ആരംഭിക്കും. ഇതുവരെയുള്ള ദീർഘദൂര വിമാനയാത്രാ റിക്കാർഡുകൾ വെട്ടിത്തിരുത്തി ലോകത്തിലെ രണ്ടു പ്രധാന മെട്രോപൊളിറ്റൻ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുകയാണ് സിംഗപ്പൂർ എയർലൈൻസിന്റെ ലക്ഷ്യം. സിംഗപ്പൂരിലെ ചാംഗി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നു പറന്നുയരുന്ന വിമാനം ഏകദേശം 20 മണിക്കൂർ പറന്ന് ന്യൂയോർക്കിലെ നൂആർക് ലിബർട്ടി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്ര അവസാനിപ്പിക്കും. ഒക്ടോബർ 11 മുതൽ ആഴ്ചയിൽ മൂന്നു സർവീസ് ആയിരിക്കും പുതിയ വിമാനത്തിനുണ്ടായിരിക്കുക. എന്നാൽ, സിംഗപ്പൂർ എയർലൈൻസിന്റെ രണ്ടാം എയർബസ് എ350-900യുഎൽആർ വിമാനം സർവീസിനു സജ്ജമാകുന്നതോടുകൂടി ഒക്ടോബർ 18 മുതൽ ദിവസേനയുള്ള സർവീസ് ആരംഭിക്കും. എയർബസിന് ഓർഡർ നല്കിയ വിമാനങ്ങൾ സിംഗപ്പൂർ എയർലൈൻസ് സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. എയർബസിന്റെ 67 പുതിയ വൈഡ് ബോഡി എ350-900 വിമാനങ്ങളാണ് എയർലൈൻസ് ഓർഡർ…
Read Moreവിമാനയാത്രയ്ക്ക് രാധ സഹായിക്കും
മനുഷ്യജീവിതത്തിലെ ഒട്ടുമിക്ക മേഖലകളിലും റോബട്ടുകൾ അവയുടെ സാന്നിധ്യം അറിയിച്ചുകഴിഞ്ഞു. തുടക്കത്തിൽ അല്പം പിന്നിലായിരുന്നെങ്കിലും ഇന്ത്യയിലും ഇപ്പോൾ ഈ രംഗത്ത് ധാരാളം ഗവേഷണങ്ങൾ നടക്കുന്നുണ്ട്. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് രാധ. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരോട് വിമാനസമയത്തെക്കുറിച്ചു പറയുകയും അവരുടെ ബോർഡിംഗ് പാസുകൾ സ്കാൻ ചെയ്യുകയുമൊക്കെ ചെയ്യുന്ന ഒരു റോബട്ടാണ് രാധ. വിസ്താര എയർലൈൻസാണ് ഇന്ത്യയിൽ ആദ്യമായി ഇത്തരത്തിലൊരു റോബട്ടിനെ അവതരിപ്പിക്കുന്നത്. ഡൽഹി എയർപോർട്ടിലെ മൂന്നാം ടെർമിനലിൽ ജൂലൈ അഞ്ചു മുതൽ രാധയുടെ സേവനം ലഭ്യമാകും. വിസ്താരയുടെ ഇന്നവേഷൻ ഇനിഷ്യേറ്റീവിന്റെ ഭാഗമായി ടാറ്റയുടെ ഇന്നവേഷൻ ലാബിലെ എൻജിനിയർമാരാണ് രാധയെ നിർമിച്ചിരിക്കുന്നത്. 360 ഡിഗ്രി തിരിയാൻ കഴിയുന്ന നാലു ചക്രങ്ങളോടുകൂടിയ റോബട്ടാണ് രാധ. ഉള്ളിൽ സ്ഥാപിച്ചിരിക്കുന്ന കാമറകളും ശബ്ദസാങ്കേതികതയും യാത്രക്കാരുമായി സംസാരിക്കാൻ രാധയെ സഹായിക്കും. മുൻ നിശ്ചയിച്ചിരിക്കുന്ന വഴികളിലൂടെ സഞ്ചരിക്കാനും കാലാവസ്ഥയെക്കുറിച്ച് വിവരങ്ങൾ നല്കാനുമൊക്കെ രാധയ്ക്കാകും.
Read More