മെൽബണ്‍: ജനറൽ നഴ്സിംഗ് ആൻഡ് മിഡ്വൈഫറി (GNM) പാസായ കുട്ടികൾക്ക് ഓസ്ട്രേലിയിൽ നഴ്സിംഗ് രജിസ്ട്രേഷൻ ലഭിക്കാൻ നഴ്സിംഗ് അതോറിറ്റി പുതിയ ഡിപ്ലോമ കോഴ്സ് ആരംഭിച്ചു. ഒരു വർഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലമോ ഇൻ നഴ്സിംഗ് പാസാകുന്ന ജനറൽ നഴ്സുമാർക്ക് കോഴ്സിനെ തുടർന്നു അഡാപ്റ്റേഷനും പൂർത്തിയാക്കിയാൽ ഓസ്ട്രേലിയൻ നഴ്സിംഗ് രജിസ്ട്രേഷൻ ലഭിക്കും. മെൽബണിലെ പ്രമുഖ നഴ്സിംഗ് വിദ്യാഭ്യാസ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് മാനേജ്മെന്റിന് (IHM) പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലമോ ഇൻ നഴ്സിംഗ് നടത്താൻ അനുമതി ലഭിച്ചതിലൂടെ ഓസ്ട്രേലിയിൽ വരാതെ തന്നെ ഓണ്‍ലൈനിലൂടെ ഈ കോഴ്സ് പൂർത്തിയാക്കാൻ സാധിക്കും. ഇതിനു പുറമെ IHM ന്റെ കൊച്ചി കേന്ദ്രത്തിൽ നിന്നും പ്രത്യേക ഇംഗ്ലീഷ് പരിശീലനവും ലഭിക്കും. വലിയ സാന്പത്തിക ബാധ്യത ഇല്ലാതെ തന്നെ ജനറൽ നഴ്സുമാർക്ക് ഓസ്ട്രേലിയിൽ കുടിയേറാൻ അവസരം ലഭിക്കുന്നതാണ് ഈ കോഴ്സിന്റെ പ്രധാന സവിശേഷത. നിലവിൽ…
Read MoreCategory: NRI
അര മണിക്കൂര്‍, 120 പൗണ്ട് ! കാമുകിയുമായുള്ള കിടപ്പറ രംഗങ്ങള്‍ പോണ് വെബ്സൈറ്റിന് വിറ്റ പോലീസുകാരന് എട്ടിന്റെ പണി
സ്വകാര്യ നിമിഷങ്ങള്‍ വില്‍പ്പനച്ചരക്കാക്കി. പോലീസുകാരന് കിട്ടിയത് എട്ടിന്റെ പണി. പണത്തിനുവേണ്ടി തന്റെ കാമുകിയുമായുള്ള സ്വകാര്യ ലൈംഗിക രംഗങ്ങള്‍ പോണ് വെബ്സൈറ്റില്‍ വിറ്റു. സസ്പെന്‍ഷനിലായ ഇയാളെ ഉടന്‍ സര്‍വീസില്‍ നിന്ന് പുറത്താക്കിയേക്കും. ട്രേസി പെറിമാന്‍ എന്ന തന്റെ കാമുകിയുമായുള്ള ലൈംഗിക രംഗങ്ങള്‍ അഡല്റ്റ്വര്ക്ക് ഡോട്ട് കോം എന്ന വെബ്സൈറ്റിന് ഇയാള്‍ വില്‍ക്കുകയായിരുന്നു. അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കിടപ്പറ രംഗങ്ങള്‍ 120 പൗണ്ട് ഈടാക്കിയാണ് ഇയാള്‍ വിറ്റത്. ലൈംഗിക രംഗങ്ങളുടെ വില്‍പ്പനയിലൂടെ ഇവര്‍ ആയിരക്കണക്കിന് പൗണ്ടുകള്‍ സമ്പാദിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഡാനിയലും കാമുകിയും പോണ് ബിസിനസ് തുടങ്ങിയത് ജോലിയില്‍ നിന്ന് സിക്ക് ലീവ് എടുത്താണ്. കഴിഞ്ഞ ജൂലൈ മുതല്‍ ഇവര്‍ ഈ രംഗത്ത് സജീവമായിരുന്നു. ലൈംഗിക രംഗങ്ങള്‍ വില്‍ക്കുന്നതോ ലൈംഗിക തൊഴിലോ ബ്രിട്ടനില്‍ കുറ്റകരമല്ല. എന്നാല്‍ പോലീസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ ഡാനിയലിനെതിരെ അച്ചടക്ക നടപടി ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. സസക്സ് പോലീസിലെ ഉദ്യോഗസ്ഥനാണ്…
Read Moreകാട്ടുപന്നിയിറച്ചി കഴിച്ചു; ന്യൂസിലൻഡിൽ മൂന്ന് മലയാളികൾ അബോധാവസ്ഥയിൽ; അയല്‍വാസിയായ ജോജി പറയുന്നത് ഇങ്ങനെ…
വെല്ലിംഗ്ടണ്‍: ന്യൂസിലൻഡിൽ കാട്ടുപന്നിയുടെ മാംസം കഴിച്ച് ഒരു കുടുംബത്തിലെ മൂന്ന് മലയാളികൾ അബോധാവസ്ഥയിലായി. ഷിബു കൊച്ചുമ്മൻ, മാതാവ് ഏലിക്കുട്ടി ഡാനിയോൽ, ഭാര്യ സുബി ബാബു എന്നിവരാണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത്. ഇറച്ചിയിൽ നിന്നുണ്ടായ ഭക്ഷ്യവിഷബാധയാണ് മൂവരും അബോധാവസ്ഥയിലാകാൻ കാരണമായത്. ദന്പതികളുടെ ഏഴും ഒന്നും വയസ് പ്രായമായ കുട്ടികൾ ഇറച്ചി ഭക്ഷിക്കാതിരുന്നതിനാൽ വിഷബാധയേറ്റില്ല. ഇവർ കൊല്ലം ജില്ലയിലെ കൊട്ടാരക്കര സ്വദേശികളാണ്. കഴിഞ്ഞ ദിവസം വൈകുന്നേരം വീട്ടിൽ തയാറാക്കിയ ഭക്ഷണത്തിനൊപ്പമാണ് മൂവരും കാട്ടുപന്നിയുടെ മാസം കഴിച്ചത്. പ്രദേശത്ത് നിന്നും വേട്ടയാടി പിടിച്ച പന്നിയിറച്ചിയാണ് വീട്ടിൽ പാകം ചെയ്തത്. ഇത് കഴിച്ച ശേഷം മൂവർക്കും കടുത്ത ക്ഷീണവും ഛർദ്ദിയും അനുഭവപ്പെടുകയായിരുന്നുവെന്ന് അയൽവാസിയും ഷിബുവിന്റെ സുഹൃത്തുമായ ജോജി വർഗീസ് പറഞ്ഞു. ന്യൂസിലൻഡിന്റെ വടക്കൻ ദ്വീപിലെ വൈക്കാറ്റോ മേഖലയിലുള്ള പുട്ടാരുരുവിലാണ് കുടുംബം താമസിക്കുന്നത്. ഇവർ കഴിച്ച ഇറച്ചി പോലീസ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ശനിയാഴ്ചയോടെ പരിശോധനാ ഫലം…
Read Moreഷെറിന് മാത്യൂസിന്റെ ദുരൂഹ മരണം: വളർത്തമ്മ അറസ്റ്റിൽ
ഡാളസ്: അമേരിക്കയിലെ ടെക്സസിൽ മരിച്ച മൂന്നു വയസുകാരി ഷെറിൻ മാത്യൂസിന്റെ വളർത്തമ്മ മലയാളി സിനി മാത്യൂസ് അറസ്റ്റിൽ. മൂന്നു വയസുകാരിയെ വീട്ടിൽ തനിച്ചാക്കിയത് അപകടത്തിന് ഇടയാക്കിയെന്ന കുറ്റത്തിനാണ് അറസ്റ്റ്. കേസിൽ ഭർത്താവ് വെസ്ലി മാത്യൂവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എറണാകുളം സ്വദേശി വെസ്ലി മാത്യുവും ഭാര്യ സിനിയും ചേർന്ന് ബിഹാറിലെ മദർ തെരേസ അനാഥ് സേവാ ആശ്രമത്തിൽ നിന്നു ദത്തെടുത്ത ഷെറിനെ ഒക്ടടോബർ ഏഴിനാണ് കാണാതാവുന്നത്. രണ്ടാഴ്ചയ്ക്കു ശേഷം തിങ്കളാഴ്ച കുഞ്ഞിന്റേതെന്നു കരുതുന്ന മൃതദേഹം വീട്ടിൽനിന്ന് മുക്കാൽ കിലോമീറ്റർ അകലെ കലുങ്കിനടിയിൽ കണ്ടെത്തി. കുഞ്ഞിനെ കാണാതായതിനു പിന്നാലെ വെസ്ലിയെ അറസ്റ്റ് ചെയ്തെങ്കിലും രണ്ടരലക്ഷം ഡോളറിന്റെ ജാമ്യത്തിൽ പുറത്തിറങ്ങി. വളർച്ചാപ്രശ്നം നേരിടുന്ന കുട്ടി പാലു കുടിക്കാൻ വിസമ്മതിച്ചപ്പോൾ വീടിനു പുറത്തുനിർത്തി ശിക്ഷിക്കുകയായിരുന്നുവെന്നും തുടര്‍ന്ന് കാണാതാകുകയുമായിരുന്നെന്നാണ് വെസ്ലി പോലീസിന് നല്കിയ ആദ്യ മൊഴി. നിർബന്ധിച്ചു പാലു കുടിപ്പിച്ചപ്പോൾ ശ്വാസംമുട്ടിയാണ് കുഞ്ഞ്…
Read Moreകൂറുമാറി ! ഒളിച്ചോടിയ പട്ടാളക്കാരനെ ഉത്തരകൊറിയക്കാർ വെടിവച്ചിട്ടു; ദക്ഷിണകൊറിയക്കാർ രക്ഷിച്ചു
സീയൂൾ: ഉത്തരകൊറിയയിൽനിന്ന് ദക്ഷിണകൊറിയയിലേക്കു രക്ഷപ്പെടാൻ ശ്രമിക്കവേ വെടിയേറ്റ പട്ടാളക്കാരൻ ഗുരുതരാവസ്ഥയിൽ തുടരുന്നു. രക്ഷപ്പെടുത്താനാകുമെന്ന പ്രത്യാശ ദക്ഷിണകൊറിയൻ ഡോക്ടർമാർ പ്രകടിപ്പിച്ചു. ഇരു കൊറിയകൾക്കും ഇടയിലുള്ള പാൻമുൻജോമിൽ തിങ്കളാഴ്ചയാണ് അത്യപൂർവ സംഭവം അരങ്ങേറിയത്. പട്ടാളവണ്ടിയിലെത്തിയ സൈനികൻ ദക്ഷിണകൊറിയാ ഭാഗത്തേക്ക് ഓടിച്ചുപോകുകയായിരുന്നു. ഉത്തരകൊറിയൻ പട്ടാളക്കാർ തുരുതുരാ വെടിയുതിർത്തു. വണ്ടി നിയന്ത്രിക്കാൻ പറ്റാതായപ്പോൾ സൈനികൻ ഇറങ്ങിയോടി. നാല്പതു വട്ടം ഇയാൾക്കു നേർക്കു വെടിവയ്ക്കപ്പെട്ടുവെന്നു ദക്ഷിണകൊറിയൻ വൃത്തങ്ങൾ പറഞ്ഞു. ആറെണ്ണം ശരീരത്തിൽ തറച്ചു. ദക്ഷിണകൊറിയൻ ഭാഗത്തെ ഒരു കെട്ടിടത്തിൽ അഭയം തേടിയ സൈനികനെ ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിച്ചു. ആന്തരാവയവങ്ങൾക്കു ഗുരുതര ക്ഷതമുണ്ട്. നിരവധി ശസ്ത്രക്രിയകൾ നടത്തി. അപകടനില തരണം ചെയ്തിട്ടില്ല. ഉത്തരകൊറിയൻ പട്ടാളക്കാർ കൂറുമാറി ഒളിച്ചോടുന്നത് അപൂർവ സംഭവമാണ്. പാൻമുൻജോനിൽ വിന്യസിക്കുന്ന എലീറ്റ് സേനാ വിഭാഗത്തിൽ പെട്ടയാളല്ല ഇയാളെന്ന് അനുമാനിക്കുന്നു.
Read Moreബാർബി ആദ്യമായി ഹിജാബ് ധരിച്ചു; മോഡലായത് യുഎസ് ഫെൻസിംഗ് താരം
ന്യൂയോർക്ക്: ലോകത്തിലാദ്യമായി ശിരോവസ്ത്രം ധരിച്ച ബാർബി പാവ പുറത്തിറങ്ങുന്നു. ഹിജാബ് ധരിച്ച് ഒളിന്പിക്സിൽ പങ്കെടുത്ത അമേരിക്കൻ ഫെന്‍സിംഗ് താരം ഇബ്തിഹാജ് മുഹമ്മദിനോടുള്ള ആദരസൂചകമായാണ് പാവ പുറത്തിറക്കിയത്. ഗ്ലാമര്‍ മാഗസിന്റെ വുമണ്‍ ഓഫ് ദ് ഇയര്‍ പരിപാടിയിൽ വച്ചാണ് ബാര്‍ബി ഈ പുതിയ തീരുമാനം പ്രഖ്യാപിച്ചത്. “എന്റെ ബാല്യകാല സ്വപ്നം പൂവണിഞ്ഞത് പോലെയാണ് എനിക്ക് തോന്നുന്നത്.’ -ഇബ്തിഹാജ് പ്രതികരിച്ചു. അടുത്ത വർഷത്തോടെ ഹിജാബ് ധരിച്ച പാവയെ വിപണിയിൽ എത്തിക്കാനാണ് ബാർബിയുടെ തീരുമാനം. റിയോ ഒളിമ്പിക്സിൽ ഹിജാബ് ധരിച്ച് ഫെൻസിംഗ് മത്സരത്തിനിറങ്ങിയ ഇബ്തിഹാജ് വെങ്കലം നേടിയിരുന്നു. ഒളിമ്പിക്സില്‍ മെഡല്‍ നേടുന്ന ആദ്യ അമേരിക്കൻ- മുസ്ലിം വനിത എന്ന നേട്ടവുംയും 31 വയസുകാരിയായ ഇബ്തിഹാജ് സ്വന്തമാക്കിയിരുന്നു.
Read Moreബാർകോഡ് മാറ്റി ഒട്ടിച്ചു കുറഞ്ഞ വിലക്ക് സാധനങ്ങൾ വാങ്ങാൻ ശ്രമിച്ച യുവതി അറസ്റ്റിൽ
ഫ്ളോറിഡാ: 1825.20 ഡോളർ വിലമതിക്കുന്ന ഇലക്ട്രോണിക്സ് സാധനങ്ങൾ 3.70 ഡോളറിന് വാങ്ങാൻ ശ്രമിച്ച ആംബർ വെസ്റ്റ് എന്ന 25കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. കന്പ്യൂട്ടർ ഉൾപ്പെടെ നിരവധി സാധനങ്ങൾ തെരഞ്ഞെടുത്ത ശേഷം ക്ലിയറിംഗ് വിൽപനക്ക് വച്ചിരുന്ന സാധനങ്ങളുടെ സ്റ്റിക്കർ പറിച്ചെടുത്തു. വില കൂടിയ സാധനങ്ങളുടെ സ്റ്റിക്കറിനു മുകളിൽ പതിച്ചാണ് യുവതി തട്ടിപ്പിനു ശ്രമിച്ചത്. ഫ്ളോറിഡാ ലോക്കൽ വാൾമാർട്ടിൽ വാരാന്ത്യമായിരുന്നു സംഭവം. സെൽഫ് ചെക്കൗട്ടിൽ എത്തി സാധനങ്ങൾ സ്കാൻ ചെയ്ത് ബാഗിൽ വയ്ക്കുന്നതിനിടെ സംശയം തോന്നിയാണ് ഇവരെ പിടികൂടിയത്. മകന് ഗിഫ്റ്റ് നൽകുന്നതിന് ആവശ്യമായ പണം ഇല്ലാത്തതിനാലാണ് ഇതിനു ശ്രമിച്ചതെന്നും കംപ്യൂട്ടർ ഭർത്താവിനു വേണ്ടിയായിരുന്നുവെന്നും ഇവർ പോലീസിനോട് കുറ്റസമ്മതം നടത്തി. ഷോപ്പിൽ നിന്നും സാധനങ്ങൾ കടത്തി കൊണ്ടു പോകാൻ ശ്രമിച്ചതിനും കളവു നടത്തിയതിനും ഇവർക്കെതിരെ കേസെടുത്തതായി റിവർ കൗണ്ടി ഷെറിഫ് ഓഫിസ് അറിയിച്ചു. തുടർന്ന് ജയിലിലടച്ച ഇവരെ 3,000…
Read Moreഡെന്റൽ വിദ്യാർത്ഥിനിയുടെ കൊലപാതകം; ഡ്രൈവറെ കണ്ടെത്തുന്നതിന് തെരച്ചിൽ ഉൗർജിതമാക്കി
ന്യൂയോർക്ക്: ലോണ ഐലന്റിൽ ഇന്ത്യൻ വംശജയും ഡെന്റൽ ഡോക്ടർ വിദ്യാർത്ഥിനിയുമായ തരണ്‍ജിത് പാർമറിനെ(18) ട്രക്ക് കയറ്റി കൊലപ്പെടുത്തിയ കേസിൽ പ്രതിക്കുവേണ്ടിയുള്ള തെരച്ചിൽ പോലീസ് ഉൗർജ്ജിതപ്പെടുത്തി. ഡ്രൈവറെ കണ്ടെത്തുന്നതിന് പൊതുജനത്തിന്റെ സഹകരണം പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. പാർമർ ഓടിച്ചിരുന്ന ജീപ്പിൽ മറ്റൊരു ട്രക്ക് ഇടിച്ചതിനെ തുടർന്നു ഇരുവാഹനങ്ങളും തൊട്ടടുത്തുള്ള ഗ്യാസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടു. പാർമർ ജീപ്പിൽ നിന്നും ഇറങ്ങി ജീപ്പിനുപറ്റിയ കേടുപാടുകൾ പരിശോധിക്കുന്നതിനിടയിൽ ട്രക്ക് ഡ്രൈവർ പാർമറെ ഇടിച്ചിട്ട ശേഷം അതിവേഗം വാഹനം ഓടിച്ചു പോകുകയായിരുന്നു. ജീപ്പിൽ നിന്നും ഇറങ്ങി മാതാവിനെ ഫോണിൽ വിളിച്ചു സംസാരിക്കുന്നതിനിടയിലാണ് ട്രക്ക് ്രെഡെവർ വാഹനം മുന്നോട്ടെടുത്തത്. ജീപ്പിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ലായിരുന്നുവെന്നും ഇത്രയും ചെറിയ അപകടത്തിൽ പാർമറുടെ ജീവൻ നഷ്ടപ്പെടുത്തിയതിന് ഉത്തരവാദിയായ ഡ്രൈവറെ എത്രയും വേഗം കണ്ടെത്തണമെന്നും നാസു കൗണ്ടി പോലീസ് ഡിപ്പാർട്ട്മെന്റ് വക്താവ് വിൻസന്റ് ഗാർസിയ പറഞ്ഞു. അഡൽഫി യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയായ പാർമറിനു…
Read Moreബുഷ് സീനിയർ വീണ്ടും വിവാദത്തിൽ; “16 വയസുകാരിയെ’ മോശമായി സ്പർശിച്ചെന്നു ആക്ഷേപം
വാഷിംഗ്ടൺ: യുഎസ് മുൻ പ്രസിഡന്റ് ജോർജ് ബുഷ് സീനിയറിനെതിരെ പരാതിയുമായി ഒരു വനിത കൂടി രംഗത്ത്. 2003ൽ ബുഷ് സീനിയറിന്റെ ഒപ്പമെടുത്ത ചിത്രമടക്കം റോസലിൻ കോറിഗൻ എന്ന സ്ത്രീയാണ് ആരോപണമുന്നയിച്ചത്. കൗമാരപ്രായത്തിൽ ബുഷിനൊപ്പം ഫോട്ടോയെടുക്കാൻ നോക്കിയപ്പോഴാണ് മോശം അനുഭവമുണ്ടായതെന്നാണ് ആരോപണം. 2003ൽ ടെക്സസിൽ സിഐഎ ഓഫീസർമാരുടെ യോഗത്തിനിടെ ബുഷ് സീനിയറിനൊപ്പം താനും അമ്മയും ഫോട്ടോ എടുത്തിരുന്നു. അന്ന് 16 വയസുണ്ടായിരുന്ന തന്റെ ശരീരത്തിൽ മോശമായി സ്പർശിച്ച് ബുഷ് സീനിയർ കോമഡി പറയുകയായിരുന്നു. വലിയ നടുക്കമാണ് അന്നുണ്ടായതെന്ന് റോസലിൻ വെളിപ്പെടുത്തി. ബുഷ് സീനിയറിനെതിരെ പരാതിയുമായി രംഗത്തെത്തുന്ന ആറാമത്തെ സ്ത്രീയാണ് റോസലിൻ. 2014ൽ ബുഷ് തന്നോട് മോശമായി പെരുമാറിയെന്നാരോപിച്ച് നടി ഹേതർ ലിൻഡാണ് ആദ്യം പരാതിയുന്നയിച്ചത്.
Read Moreഐഎസ് വധിച്ച 400 പേരുടെ കൂട്ടക്കുഴിമാടം കിര്‍കുക്കില്‍; 2014 ല്‍ നടന്ന സംഭവം ഇങ്ങനെ…
ബാഗ്ദാദ്: കിർകുക്ക് പ്രവിശ്യയിലെ ഹവിജാ നഗരത്തിനു സമീപം 400 പേരുടെ കൂട്ടക്കുഴിമാടം കണ്ടെത്തിയതായി റിപ്പോർട്ട്. ഐഎസ് വധിച്ച സിവിലിയന്മാരെ സംസ്കരിച്ച അഞ്ചു കുഴിമാടങ്ങളാണു കാണപ്പെട്ടത്. വധിക്കപ്പെടേണ്ടവരെ വാഹനങ്ങളിൽ എത്തിച്ചശേഷം വെടിവച്ചു കുഴിയിൽ തള്ളുകയായിരുന്നു. വെടിവയ്പിനു ദൃക്സാക്ഷികളായിരുന്നവരിൽ ചിലരാണ് കൂട്ടക്കുഴിമാടത്തിന്റെ സ്ഥലം കാണിച്ചുതന്നതെന്ന് ഇറാക്കി സൈന്യം പറഞ്ഞു. ഡിഎൻഎ പരിശോധന നടത്തി കൊല്ലപ്പെട്ടവരെ തിരിച്ചറിയാൻ നടപടി എടുക്കണമെന്ന് കിർകുക്ക് ഗവർണർ സയിദ് ബാഗ്ദാദ് ഭരണകൂടത്തോട് ആവശ്യപ്പെട്ടു. 2014ലാണ് കിർകുക്ക് മേഖലയുടെ നിയന്ത്രണം ഐഎസ് പിടിച്ചെടുത്തത്. രണ്ടു വർഷത്തിനുശേഷം ഐഎസിനെ തുരത്തി കുർദുകൾ നിയന്ത്രണം പിടിച്ചു. കിർകുക്കു വിടാൻ കുർദുകൾക്ക് ഇറാക്ക് സൈന്യം നിർദേശം നൽകിയെങ്കിലും അനുസരിച്ചില്ല. ഇതേത്തുടർന്നു ഒക്ടോബറിൽ സൈന്യം കുർദുകളെ കിർകുക്ക് മേഖലയിൽനിന്നു തുരത്തി.
Read More