ഷിക്കാഗോ: ക്ലാസ്മുറിയിൽ ലഹരിമരുന്നായ കൊക്കെയ്ൻ ഉപയോഗിച്ച അധ്യാപിക പോലീസ് പിടിയിൽ. യുഎസിലെ നോർത്ത് വെസ്റ്റ് ഇന്ത്യാന ഹൈസ്കൂൾ അധ്യാപിക സമാന്ത മാരി കോക്സ്(24) ആണ് പിടിയിലായത്. വിദ്യാർഥികളുടെ അസാന്നിധ്യത്തിൽ അടച്ചിട്ട മുറിയിലിരുന്നാണ് സമാന്ത മയക്കുമരുന്ന് ഉപയോഗിച്ചതെങ്കിലും, അധ്യാപിക കൊക്കെയ്ൻ ഉപയോഗിക്കുന്ന ദൃശ്യങ്ങൾ കാമറയിൽ പകർത്തി വിദ്യാർഥികൾ സ്കൂൾ അധികൃതരെ അറിയിക്കുകയായിരുന്നു. സ്കൂൾ അധികൃതർ പോലീസിനു വിവരം നൽകി. പോലീസിന്റെ അന്വേഷണത്തിൽ അധ്യാപികയുടെ പൂട്ടിയ ഡ്രോയറിൽനിന്നു നിരോധിത മയക്കുമരുന്നുകൾ കണ്ടെത്തുകയും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മയക്കുമരുന്ന് കൈവശം വച്ചതിനു അധ്യാപികക്കെതിരേ കേസെടുത്തതായി ലേക്ക് കൗണ്ടി പ്രോസിക്യൂട്ടേഴ്സ് അറിയിച്ചു. പിന്നീട് സ്വന്തം ജാമ്യത്തിൽ ഇവരെ വിട്ടയച്ചു. ക്ഷീണമകറ്റാനാണ് കൊക്കെയ്ൻ ഉപയോഗിച്ചതെന്നാണ് അധ്യാപികയുടെ വാദം.
Read MoreCategory: NRI
ലെവിഡ്രോം! ആറുവയസുകാരൻ കണ്ടുപിടിച്ച പുതിയ വാക്ക് ഡിക്ഷണറിയിലേക്ക്
കനേഡിയൻ വംശജനായ ലെവി ബഡ് എന്ന ആറുവയസുകാരൻ ഇംഗ്ലീഷിൽ ഒരു പുതിയ വാക്ക് കണ്ടുപിടിച്ചു. ഈ വാക്ക് ഓക്സ്ഫഡ് ഡിക്ഷണറിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ലോകം ഒരു കാന്പയിനായി ഏറ്റെടുത്തു. ലെവിഡ്രോം (levidrome) എന്ന വാക്കാണ് ബഡ് കണ്ടെത്തിയത്. ഒരു ഇംഗ്ലീഷ് വാക്കിന്റെ അക്ഷരങ്ങൾ തിരിച്ച് വായിച്ചാൽ അർഥപൂർണമായ മറ്റൊരു വാക്ക് കിട്ടും (ഉദാ: stressed എന്ന വാക്ക് പിന്നിലേക്കു വായിച്ചാൽ desserts… അതുപോലെ loop=pool, flow=wolf, stop=pots, rats=star). ഇതാണ് ലെവിഡ്രോം എന്ന വാക്കിന് ലെവി നല്കിയിരിക്കുന്ന നിർവചനം. രസകരമായ വസ്തുതയെന്തെന്നാൽ ഇങ്ങനെ ഒരു വാക്കിലെ അക്ഷരങ്ങൾ പിന്നിലേക്കു വായിച്ചാൽ അർഥപൂർണമായ മറ്റൊരു വാക്ക് കിട്ടുന്ന രീതിക്ക് ഇതുവരെ ഇംഗ്ലീഷിൽ ഒരു പേരില്ല. അതുകൊണ്ടുതന്നെ സൈബർ ലോകം മുഴുവൻ ലെവിയുടെ കണ്ടുപിടിത്തത്തിനു പിന്തുണയുമായി എത്തിയിട്ടുണ്ട്. ഓക്ഫഡ് ഡിക്ഷണറി അധികൃതരുടെ മുന്നിൽ ഇക്കാര്യമെത്തിയപ്പോൾ പരിഗണിക്കാമെന്ന ഉറപ്പും നല്കി. എന്നാൽ,…
Read Moreജോലിക്കിടയിൽ ഉറങ്ങുന്നത് അത്ര നല്ല ശീലമല്ല! മോഷണത്തിനിടെ ഉറങ്ങിപ്പോയി; ഉണർന്നപ്പോൾ കൈയിൽ വിലങ്ങ്
ജോലിക്കിടയിൽ ഉറങ്ങുന്നത് അത്ര നല്ല ശീലമല്ല. എന്നാൽ ജോലിക്കിടയിൽ ഉറങ്ങിയതുകൊണ്ട് ജയിലിൽ പോയിരിക്കുകയാണ് സ്കോട്ട്ലൻഡുകാരനായ ഒരു കള്ളൻ. രാത്രിയിൽ ഇയാൾ ഒരു വീട്ടിൽ മോഷ്ടിക്കാൻ കയറി. മോഷണം എന്ന ജോലി ഭംഗിയായി ചെയ്തുകൊണ്ടിരിക്കുന്നതിനിടയിൽ ആൾക്ക് ഉറക്കം വന്നു. മോഷ്ടിക്കാൻ കയറിയ വീട്ടിൽത്തന്നെ ഇഷ്ടൻ കിടന്നുറങ്ങി. എഴുന്നേറ്റപ്പോൾ പക്ഷെ പോലീസിന്റെ വക കൈയിലൊരു വിലങ്ങുമുണ്ടായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ തന്നെ വിലങ്ങുവച്ചതുപോലുമറിയാതെ ആ കള്ളൻ സുഖമായി കിടന്നുറങ്ങി. മോഷണത്തിനിടയിൽ തിരിച്ചറിയപ്പെടാതിരിക്കാനുള്ള മാസ്കുമൊക്കെ ധരിച്ചായിരുന്നു കള്ളന്റെ ഉറക്കം. രാത്രിയിൽ ഉറക്കമുണർന്ന ഗൃഹനാഥനാണ് ഹാളിൽ ഇട്ടിരുന്ന സോഫയിൽ മാസ്കുമൊക്കെ ധരിച്ച് സുഖമായി ഉറങ്ങുന്ന കള്ളനെ കണ്ടത്. ഉടൻതന്നെ അദ്ദേഹം പോലീസിനെ വിവരമറിയിച്ചു. താമസിയാതെ സ്ഥലത്തെത്തിയ പോലീസ് കള്ളനെ വിലങ്ങണിയിച്ച് അയാൾ ഉണരുന്നതുവരെ കാത്തിരുന്നു. ഉറക്കത്തിനുമുന്പ് ഫ്രിഡ്ജിലിരുന്ന ഭക്ഷണവും കള്ളൻ അകത്താക്കിയതായി വീട്ടുകാർ പറഞ്ഞു.
Read Moreസിഗരറ്റ് വലി വീഡിയോ; മലിയയ്ക്ക് പിന്തുണ നൽകി ഇവാൻകയും ചെൽസിയും
വാഷിംഗ്ടൺ: യുഎസ് മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ മൂത്ത മകളായ മലിയ സിഗരറ്റ് വലിച്ച് പുക വിടുന്ന വീഡിയോ സോഷ്യൽ മീഡിയ ആഘോഷിക്കുന്നതിനെതിരെ വിമർശനവുമായി മുൻ പ്രസിഡന്റുമാരുടെ മക്കൾ രംഗത്ത്. പ്രായപൂർത്തിയായ പെൺകുട്ടിയുടെ സ്വകാര്യജീവിതത്തിൽ അതിക്രമിച്ചു കടക്കരുത്. മലിയയുടെ സ്വകാര്യതയെ മാനിക്കണമെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മകൾ ഇവാൻക പറഞ്ഞു. ഹാർവഡ് സർവകലാശാലയിൽ പഠിക്കുന്ന മലിയ സുഹൃത്തിനെ ചുംബിക്കുന്നതിന്റെയും സിഗരറ്റ് വലിക്കുന്നതിന്റെയും വീഡിയോ നേരത്തേ വൈറലായിരുന്നു. ഇന്റർനെറ്റിൽ ‘ക്ലിക്ക്’ ചെയ്തു കണ്ടു രസിക്കാനുള്ളതല്ല മലിയയുടെ സ്വകാര്യജീവിതമെന്ന് മുൻ പ്രസിഡന്റ് ബിൽ ക്ലിന്റന്റെ മകൾ ചെൽസി പറഞ്ഞു.
Read Moreസ്വർണം ഉദ്ഭവിച്ചത് ഭൂമിക്കടിയിൽനിന്നുതന്നെ!
സ്വർണം ഭൂമിയുടെ അഗാധതലങ്ങളിൽനിന്നാണ് ഉപരിതലത്തിലെത്തിയതെന്നു ശാസ്ത്രജ്ഞർ. സ്പെയിനിലെ ഗ്രാനഡ സർവകലാശാലയിലെ ശാസ്ത്രജ്ഞർ നേതൃത്വം കൊടുത്ത പഠനസംഘമാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. ഭൂമിയുടെ മൂന്ന് ഉള്ളറകളിൽ ഒന്നായ മാന്റിലിലാണ് സ്വർണം രൂപപ്പെടുന്നതെന്നും ഇവിടെനിന്ന് ഭൂമിയുടെ അകംപാളികളിലുണ്ടായ സ്ഥാനചലനത്തെത്തുടർന്ന് ഉപരിതലത്തിലെത്തിയതാണെന്നും പഠന റിപ്പോർട്ടിൽ പറയുന്നു. ലോകത്തിൽ ആദ്യമായി സ്വർണശേഖരം കണ്ടെത്തിയ അർജന്റീനയിലെ സ്വർണഖനന പ്രദേശമുൾപ്പെടെയുള്ള സ്ഥലങ്ങളിൽ പഠനം നടത്തിയശേഷമാണ് ശാസ്ത്രജ്ഞർ റിപ്പോർട്ട് സമർപ്പിച്ചത്. ഭൂമിയുടെ മാന്റിൽ ഭാഗത്തേക്കു കുഴിച്ചു ചെല്ലാൻ മനുഷ്യന് ഇന്നുവരെ സാധിച്ചിട്ടില്ല. ഇതിനു സാധിച്ചാൽ മാത്രമേ സ്വർണത്തിന്റെ ഉദ്ഭവത്തിനു പിന്നിലെ രഹസ്യങ്ങൾ മറനീക്കുകയുള്ളൂവെന്നും ശാസ്ത്രജ്ഞർ പറയുന്നു.
Read Moreഈഫൽ ഗോപുരത്തെ സാക്ഷിയാക്കി മലയാളികളുടെ ഫ്ളാഷ് മോബ്
പാരീസ്: ഫ്രാൻസിന്റെ അഭിമാന സ്തംഭമായ ഈഫൽ ഗോപുരത്തെ സാക്ഷിയാക്കി മലയാളികൾ ഫ്ളാഷ് മോബ് സംഘടിപ്പിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളും പാരിസിൽ സ്ഥിരതാമസമാക്കിയ ഭാരതീയരും തദ്ദേശീയരും കാണികളായി എത്തിയ ചടങ്ങിൽ മലയാളികളുടെ കൂട്ടായ്മയായ ലെഗ്ളാൻസ് ക്രിയേഷൻസിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഈഫൽ ഗോപുരത്തിന്റെ മുൻപിലുള്ള ട്രോക്കഡെറോ, ഒപേറ എന്നിവിടങ്ങളിലാണ് ഫ്ളാഷ് മോബ് അരങ്ങേറിയത്. ബോളിവുഡ് ഗാനങ്ങളും ആഗോള മലയാളികൾക്കിടയിൽ വൻതരംഗം സൃഷ്ടിച്ച ജിമ്മിക്കി കമ്മൽ ഗാനവും ഫ്ളാഷ് മോബിന്റെ ഭാഗമായി. പരിപാടിയുടെ സമാപനത്തിൽ ക്രിക്കറ്റ് ഡെമോയും സംഘം അവതരിപ്പിച്ചു. ഇത് ആദ്യമായാണ് ഒരു മലയാളി കൂട്ടായ്മ ഈഫൽ ഗോപുരത്തിന്റെ മുന്പിൽ ഫ്ളാഷ് മോബ് സംഘടിപ്പിക്കുന്നത്. 2024 ഒളിംപിക്സിന് വേദിയാകുന്ന പാരിസിൽ ഇന്ത്യൻ സമൂഹത്തിന്റെ പിന്തുണ അറിയിക്കുക, ഒളിംപിക്സിൽ ക്രിക്കറ്റും ഉൾപ്പെടുത്താനുള്ള ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായിട്ടായിരുന്നു ഫ്ളാഷ് മോബ് സംഘടിപ്പിക്കപ്പെട്ടത്. ഒളിംപിക്സിൽ ക്രിക്കറ്റിനെക്കൂടി മത്സരയിനമാക്കി ഉൾപ്പെടുത്താൻ അന്താരാഷ്ട്ര…
Read Moreപോലീസിന് തെറ്റിയില്ല; ടിക്കറ്റിനു പകരം താങ്ക്സ് ഗിവിംഗ് ടർക്കി
സാൾട്ടില്ലൊ (മിസിസിപ്പി): കാർ പുള്ളോവർ ചെയ്യണമെന്നു പോലീസിന്റെ നിർദേശം ലഭിച്ചാൽ അല്പമൊന്നു ഭയപ്പെടാത്തവർ ആരും ഇല്ല. താങ്ക്സ് ഗിവിംഗ് ആഴ്ചയിൽ മദ്യപിച്ചു വാഹനം ഓടിക്കുന്നവരെ പിടികൂടുന്നതിനു പോലീസ് സർവസന്നാഹങ്ങളുമായി റോഡരികിൽ കാത്തു കിടക്കുക സാധാരണമാണ്. കഴിഞ്ഞദിവസം മിസിസിപ്പിയിൽ വിവിധ ഭാഗങ്ങളിൽ കാത്തു കിടന്നിരുന്ന പോലീസുകാർ വാഹനം കൈകാട്ടി നിർത്തിയതിനുശേഷം കാറിന്റെ ഗ്ലാസ് താഴ്ത്താനാവശ്യപ്പെട്ടത് ടിക്കറ്റ് നൽകുന്നതിനുള്ള നടപടി ക്രമങ്ങൾക്കായിരുന്നില്ല. പോലീസുകാരുടെ കൈവശം ഉണ്ടായിരുന്നത് ഓരോ ടർക്കിയായിരുന്നു. കൈ കാണിച്ചു നിർത്തിയ വാഹനങ്ങളിലെ ഡ്രൈവർമാർക്കെല്ലാവർക്കും ടർക്കി നൽകി സന്തോഷിപ്പിച്ചാണ് യാത്രയാക്കിയത്. ഗിവിംഗ് 2017 എന്ന പേരിൽ ലോക്കൽ വ്യവസായികളും അഭ്യുദയകാംഷികളുമാണ് ഇതിനാവശ്യമായ ഡൊണേഷൻ നൽകിയത്. ഒഴിവു ദിനങ്ങളിൽ കമ്യൂണിറ്റിക്ക് എന്തെങ്കിലും തിരിച്ചു നൽകുക എന്നതാണ് ഇതുകൊണ്ടു ലക്ഷ്യമിടുന്നതെന്ന് പോലീസ് ഓഫീസേഴ്സ് പറഞ്ഞു. പോലീസും ജനങ്ങളും തമ്മിലുള്ള ഐക്യം ഉൗട്ടി ഉറപ്പിക്കുന്നതിന് എല്ലാവർഷവും ഇത്തരം പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്നും അവർ അറിയിച്ചു.…
Read Moreദുരന്തമായ പ്രണയദിനം! കാമുകിയെ കൊലപ്പെടുത്തിയ ഓസ്കർ പിസ്റ്റോറിയസിന്റെ തടവ് ഇരട്ടിയാക്കി
ജൊഹാനസ്ബർഗ്: വാലന്റൈൻ ദിനത്തിൽ കാമുകിയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട ദക്ഷിണാഫ്രിക്കൻ പാരാഅത്ലറ്റ് ഓസ്കർ പിസ്റ്റോറിയസിന്റെ തടവ് വീണ്ടും വർധിപ്പിച്ചു. മുന്പ് വിധിച്ച ആറു വർഷത്തെ തടവുശിക്ഷ 13 വർഷവും അഞ്ചു മാസവുമായാണ് ദക്ഷിണാഫ്രിക്കൻ കോടതി കൂട്ടിയത്. കൊലപാതകക്കേസിൽ 15 വർഷം തടവ് ശിക്ഷ വിധിക്കാറുണ്ടെങ്കിലും അംഗപരിമിതിയും വിചാരണയിലുണ്ടായ കാലതാമസവും പരിഗണിച്ച് 6 വർഷത്തെ ശിക്ഷയാണ് പിസ്റ്റോറിയസിനു കോടതി വിധിച്ചത്. എന്നാൽ പിസ്റ്റോറിയസിനോടുള്ള കോടതിയുടെ മൃദുസമീപനം ഞെട്ടിക്കുന്നതാണെന്ന് കാട്ടി സർക്കാർ കോടതിയിൽ വീണ്ടും ഹർജി നൽകുകയായിരുന്നു. ഇതേതുടർന്നാണ് അപ്പീൽ പരിഗണിച്ച കോടതി ശിക്ഷ ഉയർത്തിയത്. വിധികേൾക്കാൻ പിസ്റ്റോറിയസ് കോടതിയിലെത്തിയില്ല. ദുരന്തമായ പ്രണയദിനം 2013ലെ പ്രണയദിനത്തിൽ ദിനത്തിൽ പിസ്റോറിയസിനു സമ്മാനവുമായാണ് റീവ എത്തിയത്. വീട്ടിലെ കുളിമുറിയിൽ ഒളിച്ചിരുന്ന റീവയെ പിസ്റ്റോറിയസ് വെടിവയ്ക്കുകയായിരുന്നു. അടച്ചിട്ട കുളിമുറിക്കു പുറത്തുനിന്ന് നാലു തവണയാണ് പിസ്റ്റോറിയസ് വെടിവച്ചത്. കൊലപാതകം പിസ്റ്റോറിയസ് സമ്മതിച്ചുവെങ്കിലും, മോഷ്ടാവാണെന്നു തെറ്റിദ്ധരിച്ചാണെന്നും വെടിവച്ചു…
Read Moreഅബുദാബി പോലീസിന് ഫോർവീൽ ഡ്രൈവ് മോട്ടോർസൈക്കിൾ
അബുദാബി: മരുഭൂമിയിൽ വിനോദസഞ്ചാരത്തിനെത്തുന്നവർക്ക് സുരക്ഷ ഒരുക്കാൻ അബുദാബി പോലീസിന് പുതിയ മോട്ടോർ സൈക്കിൾ. നാല് വീലുകളിലേക്കും ഉൗർജം പകരുന്ന ഫോർവീൽ ഡ്രൈവ് മോട്ടോർസൈക്കിളാണ് പട്രോളിംഗിനായി ഉപയോഗിക്കുകയെന്ന് ഷെയ്ഖ് സായിദ് ബിൻ ഹാമദ് ബിൻ ഹംദാൻ അൽ നഹ്യാൻ അറിയിച്ചു. ഫോർ വീൽ വാഹനങ്ങളിൽ മരുഭൂമിയിൽ പോകുന്നവരിൽ നിന്നുള്ള അടിയന്തര സഹായാഭ്യർഥനകൾ വർധിച്ച സാഹചര്യത്തിലാണ് പുതിയ മോട്ടോർ സൈക്കിൾ രൂപകല്പന ചെയ്തത്. മണൽക്കാടുകളിലൂടെ അതിവേഗം യാത്ര ചെയ്യുന്നതിന് ഇത്തരം മോട്ടോർ സൈക്കിളുകൾക്ക് കഴിയും. 999 എന്ന നന്പരിൽ വിളിക്കുന്നവർക്ക് അടിയന്തര സഹായം ഉറപ്പാക്കാൻ പുതിയ പട്രോളിംഗ് വാഹനത്തിന്റെ പ്രത്യേകതകൾ പ്രയോജനപ്പെടുമെന്ന് ബനിയാസ് പോലീസ് സ്റ്റേഷനിലെ പ്രിവന്റീവ് പട്രോൾസ് വിഭാഗം തലവൻ മേജർ മത്താർ സയിദ് അൽ മൻസൂരി, പട്രോളിംഗ് വിഭാഗം ഓഫീസർ ഫസ്റ്റ് ലഫ്റ്റനന്റ് മുഹമ്മദ് ഖെയ്ലി എന്നിവർ ചൂണ്ടിക്കാട്ടി. റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
Read Moreയൂണിവേഴ്സിറ്റികളെ ബന്ധിപ്പിക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ മൊബൈൽ ആപ്പ്
ഓസ്റ്റിൻ: അമേരിക്കയിലെ നൂറില്പരം യൂണിവേഴ്സിറ്റികളിൽ നടക്കുന്ന വിവിധ പ്രവർത്തനങ്ങൾ കലാപരിപാടികൾ, സൗജന്യ ഭക്ഷണം എന്നിവയെകുറിച്ചുള്ള വിവരങ്ങൾ എളുപ്പം കണ്ടെത്തുന്നതിനുള്ള മൊബൈൽ ആപ്പിന് (UNIBEES) ഇന്ത്യൻ വിദ്യാർഥികൾ രൂപം നൽകി. യുണിബീസ് ആൻഡ്രോയ്ഡ് മൊബൈൽ ആപ്ലിക്കേഷൻ തികച്ചും സൗജന്യമാണ്. ഡാളസിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ബിസിനസ് സ്കൂൾ വിദ്യാർഥികളായ അഭിനവ് വർമ, ചന്ദ്ര കിരണ് എന്നിവരാണ് ഇതിനു പുറകിൽ പ്രവർത്തിച്ച ബുദ്ധി കേന്ദ്രങ്ങൾ. യുടി ടെക്സസിൽ ഉൾപ്പെട്ട ഡാളസ്, ഓസ്റ്റിൻ, ആർലിംഗ്ടണ്, ടെക്സസ് എ ആൻഡ് എം തുടങ്ങിയ സ്കൂളുകളെ ബന്ധിപ്പിച്ചായിരുന്നു തുടക്കമെങ്കിലും പിന്നീട് നൂറോളം യൂണിവേഴ്സിറ്റികളെ കൂടെ ഉൾപ്പെടുത്തി മൊബൈൽ ആപ്പ് വികസിപ്പിക്കുകയായിരുന്നു. ആദ്യ നാലു കാന്പസുകളിൽ മാത്രം 12,000 വിദ്യാർഥികൾ ഈ ആപ്പ് ഉപയോഗിക്കുന്നുണ്ട്. ആപ്പിന്റെ മുഖ്യശിൽപിയായ അഭിനവ് വർമയെ ഫ്യൂച്ചർ സിഇഒ അവാർഡ് നൽകി നവീൻ ജിൻഡാൾ സ്കൂൾ ഓഫ് മാനേജ്മെന്റ് ആദരിച്ചിരുന്നു.യുണിബീസ് ഇൻസ്റ്റിറ്റ്യൂട്ട്…
Read More