വാഷിംഗ്ടൺ ഡിസി: മരുന്നുകൾക്ക് നൂറു ശതമാനം വരെ ഇറക്കുമതി തീരുവ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. പ്രഖ്യാപനം ഇന്ത്യൻ ഫാർമ കയറ്റുമതിക്കു വൻ തിരിച്ചടിയാകും. അടുക്കള കാബിനറ്റുകൾ തുടങ്ങി നിരവധി ഉത്പന്നങ്ങൾക്കും തീരുവ നൂറു ശതമാനമാക്കി. “കമ്പനികൾ യുണൈറ്റഡ് സ്റ്റേറ്റ്സിൽ പ്ലാന്റുകൾ നിർമിക്കുന്നില്ലെങ്കിൽ, ഫാർമസ്യൂട്ടിക്കൽ മരുന്നുകൾക്ക് നൂറു ശതമാനം ഇറക്കുമതി നികുതി ചുമത്തും. നിർമാണ പ്രവർത്തനങ്ങൾ ഉടൻ തുടങ്ങണം, ഒരു ഇളവുകളുമില്ല.’ ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ പറഞ്ഞു. ഒക്ടോബർ ഒന്നു മുതൽ തീരുവ നടപ്പാക്കും. അടുക്കള കാബിനറ്റുകൾക്കും ബാത്ത്റൂം വാനിറ്റികൾക്കും 50 ശതമാനം നികുതിയും അപ്ഹോൾസ്റ്റേർഡ് ഫർണിച്ചറുകൾക്ക് 30 ശതമാനവും, ഹെവി ട്രക്കുകൾക്ക് 25 ശതമാനവും നികുതി ചുമത്താനാണു തീരുമാനം. അമേരിക്കൻ കന്പനികളുടെ നിലനിൽപ്പാണ് പ്രധാനം. വിദേശ നിർമാതാക്കൾ തങ്ങളുടെ കന്പനികളെ ദുർബലമാക്കുകയാണെന്നും ട്രംപ് പറഞ്ഞു. ഹെവി ട്രക്കുകളും അനുബന്ധ ഭാഗങ്ങളും ഫർണിച്ചറുകളും കാബിനറ്റുകളും…
Read MoreCategory: NRI
‘യുഎസിനും വിൽക്കാൻ എണ്ണയുണ്ട്’: റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിൽ ഇന്ത്യക്കെതിരേ വീണ്ടും വിമർശനം
വാഷിംഗ്ടൺ ഡിസി: റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്ന നടപടി ഇന്ത്യ പുനഃപരിശോധിക്കണമെന്ന് യുഎസ് ഊർജ സെക്രട്ടറി ക്രിസ് റൈറ്റ്. ഇന്ത്യ-റഷ്യ എണ്ണ ഇടപാടുകളിൽ രൂക്ഷവിമർശനം ഉന്നയിക്കുകയും ചെയ്തു റൈറ്റ്. ഇന്ത്യയെ ശിക്ഷിക്കാൻ യുഎസ് ആഗ്രഹിക്കുന്നില്ലെന്നും യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുകയാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ലക്ഷ്യമെന്നും റൈറ്റ് പറഞ്ഞു. ന്യൂയോർക്കിൽ നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിലൂടെ യുദ്ധത്തിന് ഇന്ത്യ സാന്പത്തിക സഹായം നൽകുന്നുവെന്ന് ട്രംപ് നേരത്തെ ആരോപിച്ചിരുന്നു. ഇതേത്തുടർന്ന് ഇന്ത്യയ്ക്ക് മേൽ 25 ശതമാനം അധിക ഇറക്കുമതി തീരുവ ചുമത്തുകയും ചെയ്തിരുന്നു. ഇതോടെ ഇന്ത്യൻ ചരക്കുകൾക്കുള്ള അമേരിക്കൻ തീരുവ 50 ശതമാനമായി വർധിച്ചു. കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നതിനാലാണ് ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതെന്ന് ആരോപിച്ച ക്രിസ് അത് വാങ്ങേണ്ട ആവശ്യം ഇന്ത്യയ്ക്കില്ലെന്നും അഭിപ്രായപ്പെട്ടു. ആഴ്ചതോറും ആയിരക്കണക്കിനാളുകളെ കൊന്നൊടുക്കാനാണ് ഈ പണം ഉപയോഗിക്കുന്നതെന്ന കാര്യം…
Read Moreകാഷ്മീർ വിഷയം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നേരിട്ട് പ്രശ്നം, ഇടപെടാൻ താത്പര്യമില്ലെന്ന് ട്രംപ്
വാഷിംഗ്ടൺ ഡിസി: കാഷ്മീർ വിഷയം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നേരിട്ട് പ്രശ്നമാണെന്നും ഇടപെടാൻ ട്രംപിന് താത്പര്യമില്ലെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നേരിട്ടുള്ള പ്രശ്നമാണെന്ന ദീർഘകാലനയം അമേരിക്ക തുടരുമെന്ന് പത്രസമ്മേളനത്തിൽ ഉദ്യോഗസ്ഥൻ പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന് മറ്റു വിഷയങ്ങളിൽ മുൻഗണന നൽകേണ്ടതുണ്ട്. അതേസമയം, ആവശ്യപ്പെട്ടാൽ സഹായിക്കാൻ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, യുഎൻ പൊതുസഭയിൽ നടത്തിയ പ്രസംഗത്തിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷം അവസാനിപ്പിച്ചുവെന്ന ട്രംപിന്റെ അവകാശവാദങ്ങൾ ആവർത്തിച്ചുക്കുകയും ചെയ്തു സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥൻ. പ്രതിസന്ധിയിൽ അമേരിക്ക ഇടപെട്ടിരുന്നുവെന്നും വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചത് ട്രംപ് ആണെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. ഭീകരത പോലുള്ള വിഷയങ്ങളിൽ പാക്കിസ്ഥാനുമായുള്ള ചർച്ചകളിൽ മൂന്നാം കക്ഷിയുടെ ഇടപെടൽ വേണ്ടെന്ന് ഇന്ത്യ വാദിക്കുന്നു, കാരണം അവ ഉഭയകക്ഷിപരമായി തുടരണമെന്ന് ഇന്ത്യ വിശ്വസിക്കുന്നുവെന്നും യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
Read Moreറഷ്യൻ ആക്രമണം യുക്രെയ്നില്‍ മാത്രം ഒതുങ്ങുന്നില്ലെന്ന് സെലന്‍സ്കി
ന്യൂയോര്‍ക്ക്: റഷ്യയുടെ ആക്രമണം യുക്രെയ്നില്‍ മാത്രം ഒതുങ്ങുന്നില്ലെന്ന് യുക്രെയ്ന് പ്രസിഡന്റ് വ്ളോഡിമിര്‍ സെലന്‍സ്കി മുന്നറിയിപ്പ് നല്കി. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ സംസാരിക്കവേയാണ് സെലന്‍സ്കി ഇക്കാര്യം വ്യക്തമാക്കിയത്. സൈനിക സഖ്യമായ നാറ്റോയുടെ ഭാഗമാകുന്നത് കൊണ്ടുമാത്രം നിങ്ങള്‍ സുരക്ഷിതരാണെന്ന് അര്‍ഥമില്ലെന്നും സെലന്‍സ്കി മുന്നറിയിപ്പ് നല്കി. പോളണ്ടിന്റെയും എസ്റ്റോണിയയുടെയും വ്യോമാതിര്‍ത്തിയില്‍ റഷ്യ നടത്തുന്ന ആവര്‍ത്തിച്ചുള്ള ആക്രമണങ്ങളാണ് അദ്ദേഹം തന്റെ വാദങ്ങള്‍ക്ക് ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. അടുത്തിടെ 19 റഷ്യന്‍ ഡ്രോണുകള്‍ പോളിഷ് വ്യോമാതിര്‍ത്തിയിലേക്ക് കടന്നുവെന്നും അതില്‍ നാലെണ്ണം മാത്രമാണ് വെടിവെച്ചിട്ടതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. റഷ്യന്‍ ആക്രമണങ്ങളെത്തുടര്‍ന്ന് എസ്റ്റോണിയയ്ക്ക് ചരിത്രത്തിലാദ്യമായി യുഎന്‍ സുരക്ഷാ സമിതിയുടെ യോഗം വിളിക്കേണ്ടി വന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
Read Moreഇന്ത്യ അടുത്ത വ്യാപാര പങ്കാളി: മാർക്കോ റൂബിയോ
ന്യൂയോർക്ക്: അമേരിക്കയുടെ ഏറ്റവുമടുത്ത വ്യാപാര പങ്കാളിയാണ് ഇന്ത്യയെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. യുക്രെയ്ൻ യുദ്ധത്തിനെതിരായ നടപടികളുടെ ഭാഗമായാണ് റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യക്ക് അധികതീരുവ പ്രസിഡന്റ് ട്രംപ് ചുമത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു റൂബിയോയുടെ പ്രതികരണം. പുടിനെതിരായ നടപടികളിൽനിന്നു പിന്നാക്കംപോയ ട്രംപ്റഷ്യൻ നേതാവിന് ഇനി എത്രസമയംകൂടി നൽകുമെന്ന ചോദ്യത്തിന്, ഇന്ത്യക്ക് അധിക തീരുവ ചുമത്തിയ കാര്യം റൂബിയോ ചൂണ്ടിക്കാട്ടി. ഇന്ത്യ അടുത്ത വ്യാപാര പങ്കാളിയാണ്. എന്നാൽ റഷ്യൻ എണ്ണ വാങ്ങുന്നതിന് അധിക തീരുവ ചുമത്തി- റൂബിയോ പറഞ്ഞു. ഐക്യരാഷ്ട്രസഭാ ജനറൽ അസംബ്ലിയോടനുബന്ധിച്ച് റൂബിയോ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. റൂബിയോയുമായുള്ള കൂടിക്കാഴ്ച മികച്ചതായിരുന്നെന്ന് ജയശങ്കർ എക്സിൽ കുറിച്ചു. ഇന്ത്യയുമായി നിർണായക പ്രാധാന്യമുള്ള ബന്ധമാണുള്ളതെന്ന് റൂബിയോ അഭിപ്രായപ്പെട്ടു. വ്യാപാരം, പ്രതിരോധം, ഊർജം എന്നിവയുൾപ്പെടെ ഉഭയകക്ഷി വിഷയങ്ങളിൽ ഇന്ത്യൻ നടത്തുന്ന…
Read Moreട്രംപിനെ തള്ളി റഷ്യ
മോസ്കോ: യുദ്ധത്തിൽ നഷ്ടപ്പെട്ട പ്രദേശങ്ങൾ യൂറോപ്പിന്റെ സഹായത്തിൽ യുക്രെയ്ൻ തിരിച്ചുപിടിക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പരാമർശം തള്ളി റഷ്യ. ട്രംപിന്റെ പ്രസ്താവനയോടു റഷ്യക്കു യോജിക്കാൻ കഴിയില്ലെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് ആർബിസി റേഡിയോയ്ക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. യുഎൻ ജനറൽ അസംബ്ലിയോടനുബന്ധിച്ച് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയുമായി നടത്തിയ കൂടിക്കാഴ്ചയാണ് ട്രംപിന്റെ നയംമാറ്റത്തിനു കാരണമെന്നും ദിമിത്രി പെസ്കോവ് പറഞ്ഞു. യുദ്ധത്തെക്കുറിച്ചുള്ള യുക്രെയ്ൻ ഭാഗമാണു ട്രംപ് കേട്ടത്. ഈ വിവരങ്ങളാണ് ട്രംപിന്റെ അഭിപ്രായങ്ങളെ സ്വാധീനിച്ചത്. അമേരിക്കൻ പ്രസിഡന്റ് പറഞ്ഞ കാര്യങ്ങളോട് റഷ്യക്കു യോജിക്കാൻ കഴിയില്ല -അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreട്രംപ്-ഷരീഫ് കൂടിക്കാഴ്ച ഇന്ന്
ഇസ്ലാമബാദ്: പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് ഇന്ന് വാഷിംഗ്ടൺ ഡിസിയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. യുഎൻ പൊതുസഭയിൽ പങ്കെടുക്കാനെത്തിയ ഷരീഫ് ന്യൂയോർക്കിലുണ്ട്. 2019 ജൂലൈക്കുശേഷം ആദ്യമായാണു പാക്കിസ്ഥാൻ പ്രധാനമന്ത്രിയും യുഎസ് പ്രസിഡന്റും വൈറ്റ്ഹൗസിൽ കൂടിക്കാഴ്ച നടത്തുന്നത്. ഇമ്രാൻ ഖാനാണ് 2019ൽ വൈറ്റ്ഹൗസിലെത്തിയത്. തന്റെ ഭരണകാലത്ത് ജോ ബൈഡൻ പാക്കിസ്ഥാനെ അവഗണിക്കുന്ന നയമാണു സ്വീകരിച്ചിരുന്നത്. ടെലിഫോണിൽപ്പോലും പാക് പ്രധാനമന്ത്രിമാരുമായി ചർച്ചയ്ക്ക് ബൈഡൻ തയാറായിരുന്നില്ല. അതേസമയം, ഡോണൾഡ് ട്രംപ് വീണ്ടും അധികാരത്തിലെത്തിയതോടെ അമേരിക്ക- പാക്കിസ്ഥാൻ ബന്ധം ഊഷ്മളമായി.
Read Moreറഗാസ ചൈനയിൽ; തായ്വാനിൽ 17 മരണം
ബെയ്ജിംഗ്: തായ്വാനിൽ നാശംവിതച്ച റഗാസ ചുഴലിക്കൊടുങ്കാറ്റ് ചൈനയിൽ പ്രവേശിച്ചു. കിഴക്കൻ ചൈനയിലെ പ്രവിശ്യയിൽനിന്ന് 20 ലക്ഷം ആളുകളെ മാറ്റിപ്പാർപ്പിച്ചു. തായ്വാനിൽ കൊടുങ്കാറ്റിലും പേമാരിയിലും 17 പേർ മരിക്കുകയും 120 പേരെ കാണാതാവുകയും ചെയ്തു. ചൈനയുടെ തെക്കുകിഴക്കൻ ഗ്വാംഗ്ഡോംഗ് പ്രവിശ്യയിലെ തായ്ഷാൻ കൗണ്ടിയിൽ മണിക്കൂറിൽ 241 കിലോമീറ്റർ (150 മൈൽ) വേഗത്തിലാണ് കാറ്റ് വീശുന്നത്. കാറ്റഗറി അഞ്ചിൽപ്പെടുന്ന റഗാസ ചുഴലിക്കൊടുങ്കാറ്റ് ഈ വർഷം ഉണ്ടായതിൽവച്ച് ഏറ്റവും തീവ്രമായതാണ്. ഹോങ്കോങ്ങിൽ വീശിയടിച്ച കൊടുങ്കാറ്റിനെത്തുടർന്നുണ്ടായ അപകടങ്ങളിൽ 90 പേർക്കു പരിക്കേറ്റു. ഉയരത്തിൽ തിരമാലകൾ അടിച്ചുകയറി. ഹോങ്കോങ്ങിലും മക്കാവോയിലും വിമാനസർവീസുകൾ റദ്ദാക്കി. നിരവധി കടകൾ അടച്ചു. നൂറുകണക്കിന് ആളുകൾ താത്കാലിക കേന്ദ്രങ്ങളിൽ അഭയം തേടി. ബുധനാഴ്ച ഗ്വാംഗ്ഡോംഗിലെ യാൻജിയാംഗ് നഗരത്തിലെ ഹെയ്ലിംഗ് ദ്വീപിന്റെ തീരത്ത് ചുഴലിക്കാറ്റ് കരതൊട്ടതായി ചൈനീസ് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. കൊടുങ്കാറ്റ് പടിഞ്ഞാറോട്ടു നീങ്ങുമ്പോൾ കാറ്റിന്റെ വേഗം ക്രമേണ…
Read Moreസമാധാനത്തിനായി ജപമാല ചൊല്ലാൻ അഭ്യർഥിച്ച് ലെയോ മാർപാപ്പ
വത്തിക്കാൻ സിറ്റി: ഒക്ടോബർ മാസത്തിൽ എല്ലാ ദിവസവും ജപമാല ചൊല്ലുന്നതിൽ പങ്കുചേരാനും സമാധാനം എന്ന ദൈവദാനത്തിനായി ജപമാല ചൊല്ലാനും ലോകമെങ്ങുമുള്ള കത്തോലിക്കാ വിശ്വാസികളോട് ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ മാർപാപ്പ. മരിയൻ ആത്മീയതയുടെ ജൂബിലിയുടെ ഭാഗമായി ഒക്ടോബർ 11 ന് വൈകുന്നേരം ആറിന് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ പ്രത്യേക ജപമാല പ്രാർഥനയും മാർപാപ്പ പ്രഖ്യാപിച്ചു. ഇന്നലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ പ്രതിവാര കൂടിക്കാഴ്ചാവേളയിലാണ് മാർപാപ്പ ഇക്കാര്യം അറിയിച്ചത്. ‘അടുത്ത മാസത്തിലെ എല്ലാ ദിവസവും വ്യക്തിപരമായും കുടുംബത്തിലും സമൂഹത്തിലും സമാധാനത്തിനായി ജപമാല ചൊല്ലാൻ ഞാൻ എല്ലാവരെയും ക്ഷണിക്കുന്നു”-മാർപാപ്പ പറഞ്ഞു. ഒക്ടോബർ മാസം മുഴുവൻ വൈകുന്നേരം ഏഴിന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ജപമാല ചൊല്ലാൻ വത്തിക്കാൻ ജീവനക്കാരെയും മാർപാപ്പ ക്ഷണിച്ചു. 2025 പ്രത്യാശയുടെ ജൂബിലി വർഷാചരണത്തിന്റെ ഭാഗമായി ഒക്ടോബർ 11, 12 തീയതികളിൽ മരിയൻ ആത്മീയതയുടെ ജൂബിലി ആഘോഷം വത്തിക്കാനിൽ…
Read Moreചാർലി കിർക്കിന് വിടചൊല്ലി അമേരിക്ക: ഭർത്താവിന്റെ ഘാതകനോടു ക്ഷമിക്കുന്നു എന്ന് എറിക്ക
ഫീനിക്സ്: വെടിയേറ്റു മരിച്ച ഇൻഫ്ലുവൻസറും വലതുപക്ഷ ആക്ടിവിസ്റ്റുമായിരുന്ന ചാർലി കിർക്കിന് നിറമിഴികളോടെ വിടചൊല്ലി അമേരിക്ക. “ഞാൻ അവനോട് ക്ഷമിക്കുന്നു.” നിറഞ്ഞുകവിഞ്ഞ സ്റ്റേഡിയത്തിൽ നിന്നുകൊണ്ട് ചാർലി കിർക്കിന്റെ ഭാര്യ എറിക്ക കിർക്ക് കണ്ണീരോടെ പറഞ്ഞു. തന്റെ ഭർത്താവിന്റെ കൊലയാളിയോട് ക്ഷമിക്കുന്നു എന്ന വാക്കുകൾ അവിടെ കൂടിയിരുന്ന ജനങ്ങൾ കരഘോഷത്തോടെയാണു സ്വീകരിച്ചത്. “കുരിശിൽ കിടന്നുകൊണ്ട്, പിതാവേ, ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല. ഇവരോടു ക്ഷമിക്കണമേ എന്നു നമ്മുടെ രക്ഷകനായ യേശുക്രിസ്തു പറഞ്ഞതുപോലെ ആ യുവാവായ മനുഷ്യനോട് ഞാനും ക്ഷമിക്കുന്നു. കാരണം എന്റെ ഭർത്താവ് യുവജനങ്ങളെ രക്ഷിക്കാൻ ആഗ്രഹിച്ചിരുന്നയാളാണ്. വെറുപ്പിനുള്ള ഉത്തരം വെറുപ്പല്ല” -എറിക്ക പറഞ്ഞു. ചാർലി ജീവിച്ചിരുന്നെങ്കില്‍ എന്തുചെയ്യുമായിരുന്നോ അതാണു താന്‍ ചെയ്തതെന്നും എറിക്ക ചൂണ്ടിക്കാട്ടി. പലകുറിയും വാക്കുകൾ മുഴുമിപ്പിക്കാതെ വിങ്ങിപ്പൊട്ടിയാണു എറിക്ക സംസാരിച്ചത്. ചാർലി കിർക്ക് സ്ഥാപിച്ച ടേണിംഗ് പോയിന്റ് യുഎസ്എ എന്ന സംഘടനയുടെ സിഇഒയായി എറിക്കയെ തെരഞ്ഞെടുത്തിട്ടുണ്ട്.…
Read More