ന്യൂയോർക്ക്: 140 കോടി ജനങ്ങളുണ്ടെന്നു പൊങ്ങച്ചം പറയുന്ന ഇന്ത്യ അമേരിക്കയിൽനിന്ന് ഒരു മണി ധാന്യംപോലും വാങ്ങുന്നില്ലെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹൊവാർഡ് ലുട്നിക്. ഇന്ത്യ തീരുവ കുറച്ചില്ലെങ്കിൽ കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. ഇന്ത്യ, കാനഡ, ബ്രസീൽ രാജ്യങ്ങൾക്ക് ഉയർന്ന തീരുവ ഏർപ്പെടുത്തിയതിനെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടി പറയുകയായിരുന്നു ലുട്നിക്. “വ്യാപാരബന്ധം ഏകപക്ഷീയമാണ്. അവർ ഞങ്ങൾക്ക് ഉത്പന്നങ്ങൾ വിറ്റ് നേട്ടമുണ്ടാക്കുന്നു. അവരുടെ സന്പദ്വ്യവസ്ഥയിൽനിന്ന് ഞങ്ങളെ അകറ്റിനിർത്തുന്നു. 140 കോടി ജനങ്ങളുണ്ടെന്ന് പൊങ്ങച്ചം പറയുന്ന ഇന്ത്യ ഞങ്ങളുടെ ഒരു മണി ധാന്യംപോലും വാങ്ങുന്നില്ല. എല്ലാത്തിനും ഇന്ത്യ തീരുവ ചുമത്തുന്നു’’-ലുട്നിക് കുറ്റപ്പെടുത്തി. ഇന്ത്യക്കു മേൽ 50 ശതമാനം തീരുവയാണ് അമേരിക്ക ചുമത്തിയിരിക്കുന്നത്. ആദ്യം 25 ശതമാനം തീരുവ ഏർപ്പെടുത്തിയ ട്രംപ് ഭരണകൂടം, റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ 25 ശതമാനം തീരുവകൂടി ചുമത്തുകയായിരുന്നു.
Read MoreCategory: NRI
സബിത ഭണ്ഡാരി നേപ്പാളിന്റെ ആദ്യ വനിതാ അറ്റോർണി ജനറൽ
കാഠ്മണ്ഡു: മുതിർന്ന അഭിഭാഷക സബിത ഭണ്ഡാരിയെ നേപ്പാളിന്റെ ആദ്യ വനിതാ അറ്റോർണി ജനറലായി പ്രസിഡന്റ് രാംചന്ദ്ര പൗദേൽ നിയമിച്ചു. പ്രസിഡന്റിന്റെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. നാഷണൽ ഇൻഫർമേഷൻ കമ്മീഷനിൽ സബിത ഭണ്ഡാരി ഇൻഫർമേഷൻ കമ്മീഷണറായിരുന്നു. രാജിവച്ച രമേഷ് ബാദലിനു പകരമാണ് സബിതയുടെ നിയമനം. നേപ്പാളിന്റെ ആദ്യ വനിതാ പ്രധാനമന്ത്രി സുശീല കർക്കി ഇന്നലെ ചുമതലയേറ്റു.
Read Moreജന്മദിനത്തിൽ മാർപാപ്പയ്ക്ക് ആശംസാപ്രവാഹം
വത്തിക്കാൻ സിറ്റി: എഴുപതാം ജന്മവാർഷിക ദിനത്തിൽ ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് ലോകമെങ്ങുംനിന്ന് ആശംസകൾ. ലോകനേതാക്കൾ, വിവിധ രാജ്യങ്ങളിലെ ബിഷപ്സ് കോൺഫറൻസുകൾ, ഇതര സഭാ മേലധ്യക്ഷന്മാർ, വിവിധ മേഖലകളിലുള്ള നേതാക്കൾ, വിശ്വാസികൾ എന്നിവരാണ് ആശംസകളറിയിച്ചു സന്ദേശമയച്ചത്. ഇറ്റലിയിലെ എല്ലാ ജനങ്ങൾക്കുംവേണ്ടിയും സ്വന്തം പേരിലും മാർപാപ്പയ്ക്ക് ആത്മാർഥമായ ആശംസകളും ആത്മീയവും വ്യക്തിപരവുമായ ക്ഷേമവും നേരുന്നതായി ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മാത്തറെല്ല സന്ദേശത്തിൽ പറഞ്ഞു. ലോകസമാധാനത്തിനായി മാർപാപ്പ നടത്തുന്ന ശ്രമങ്ങൾ ശ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിരവധി കുട്ടികളും മാർപാപ്പയ്ക്ക് ആശംസാ കത്തയച്ചു.റോമിലെ ഉണ്ണീശോ പീഡിയാട്രിക് ആശുപത്രിയിലെ രോഗികളായ കുട്ടികൾ ആശംസാസന്ദേശങ്ങളുമായി തങ്ങൾ ചെയ്ത പെയിന്റിംഗുകൾ മാർപാപ്പയ്ക്ക് അയച്ചുകൊടുത്തു. മാർപാപ്പയുടെ ജന്മനാടായ അമേരിക്കയിലെ ഷിക്കാഗോയിലും ഏറെക്കാലം മിഷനറിയും ബിഷപ്പുമായിരുന്ന പെറുവിലും ജന്മദിനത്തോടനുബന്ധിച്ച് ആഘോഷപരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഇന്നലെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ത്രികാലജപപ്രാർഥനയിൽ പങ്കെടുക്കാനെത്തിയ തീർഥാടകർ മാർപാപ്പയ്ക്ക് ആശംസകൾ നേർന്നു. 70 എന്നെഴുതിയ…
Read Moreയുഎസിൽ കർണാടക സ്വദേശിയെ കഴുത്തറത്തു കൊന്നു
ഹൂസ്റ്റൺ: അമേരിക്കയിലെ ടെക്സസിൽ ഇന്ത്യൻ വംശജനെ ഭാര്യയുടെയും മകന്റെയും മുന്നിൽ കഴുത്തറത്ത് കൊന്നു. കർണാടക സ്വദേശിയായ മോട്ടൽ മാനേജർ ചന്ദ്രമൗലി നാഗമല്ലയ്യ (50) ആണ് കൊല്ലപ്പെട്ടത്. സഹപ്രവർത്തകനും ക്യൂബക്കാരനുമായ യോർദാനിസ് കൊബോസ് മാർട്ടിനസാണ് (37) ചന്ദ്രമൗലിയെ കൊലപ്പെടുത്തിയത്. ക്രിമിനൽ പശ്ചാത്തലമുള്ള ഇയാളെ ഡാളസ് പോലീസ് അറസ്റ്റ് ചെയ്തു. വാഷിംഗ് മെഷീൻ തകർന്നതിനെത്തുടർന്നുണ്ടായ തർക്കമാണു കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു. വടിവാൾ ഉപയോഗിച്ചാണ് യോർദാനിസ് ആക്രമണം നടത്തിയത്. ചന്ദ്രമൗലിയുടെ ഭാര്യയും പതിനെട്ടുകാരനായ മകനും ഇടപെടാൻ ശ്രമിച്ചെങ്കിലും ഇവരെ തള്ളിമാറ്റി തലയറത്ത് മാറ്റുകയായിരുന്നു. ഉടലിൽനിന്നു വേർപെടുത്തിയ തല നിലത്തിട്ട് ചവിട്ടിയ ശേഷം മാലിന്യക്കൂനയിൽ തള്ളുകയും ചെയ്തു.
Read Moreഅധിക തീരുവ ഇന്ത്യയുമായി ഭിന്നതയ്ക്ക് ഇടയാക്കിയെന്ന് ട്രംപ്
വാഷിംഗ്ടൺ ഡിസി: യുഎസിനും ഇന്ത്യക്കുമിടയിൽ ഭിന്നതയ്ക്കിടയാക്കിയത് അധിക തീരുവ പ്രഖ്യാപനമായിരുന്നുവെന്ന് തുറന്ന് സമ്മതിച്ച് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. 50 ശതമാനം താരിഫ് ചുമത്തിയത് ഇരു രാജ്യങ്ങൾക്കുമിടയിൽ തർക്കത്തിലേക്ക് നയിച്ചുവെന്നും ആ തീരുമാനം എടുക്കുന്നത് എളുപ്പമായിരുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിനാണ് തീരുവ ചുമത്തിയതെന്ന് അഭിമുഖത്തിൽ ട്രംപ് പറഞ്ഞിരുന്നു. അതേസമയം ഇരട്ടത്തീരുവ പിൻവലിക്കുമെന്ന ഒരു സൂചനയും ട്രംപ് നൽകിയിട്ടില്ല. ഇന്ത്യയുമായുള്ള വ്യാപാര തടസങ്ങൾ പരിഹരിക്കുന്നതിനുള്ള ചർച്ചകൾ അമേരിക്ക തുടരുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിക്കുമെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. അതേസമയം അടുത്ത ആഴ്ച ഇന്ത്യയുടെ വാണിജ്യ മന്ത്രി വാഷിംഗ്ടൺ സന്ദർശിക്കുമ്പോൾ ഇന്ത്യയിലെ അമേരിക്കൻ അംബാസഡറായി ട്രംപ് നാമനിർദേശം ചെയ്ത സെർജിയോ ഗോർ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തും. മറ്റ് നേതാക്കളെ വിമർശിക്കുന്നതിൽ മടിയില്ലാത്ത ട്രംപ് മോദിയെ വ്യക്തിപരമായി ആക്രമിച്ചിട്ടില്ലെന്ന് ഗോർ ചൂണ്ടിക്കാട്ടി.
Read Moreനേപ്പാൾ കലാപം: ഇന്ത്യക്കാരിയടക്കം 51 പേർ കൊല്ലപ്പെട്ടു
കാഠ്മണ്ഡു: നേപ്പാളിൽ ജെൻ സി യുവാക്കളുടെ സർക്കാർവിരുദ്ധ പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ടത് ഇന്ത്യക്കാരിയടക്കം 51 പേർ. കൊല്ലപ്പെട്ടവരിൽ മൂന്നു പോലീസുകാരും ഉൾപ്പെടുന്നു. മഹാരാജ്ഗഞ്ച് ത്രിഭുവൻ യൂണിവേഴ്സിറ്റി ടീച്ചിംഗ് ആശുപത്രിയിൽ ഇന്നലെ 36 മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ആരംഭിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിലായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് 17 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. തിങ്കളാഴ്ച ജെൻ സി പ്രക്ഷോഭത്തിനിടെ പോലീസ് വെടിവയ്പിൽ വിദ്യാർഥികളടക്കം 19 യുവാക്കൾ കൊല്ലപ്പെട്ടിരുന്നു. ഗാസിയാബാദ് സ്വദേശിനി രാജേഷ് ദേവി ഗോല (55) ആണ് പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ട ഇന്ത്യക്കാരി. ഭർത്താവ് രാംവീർ സിംഗ് സൈനിക്കു പരിക്കേറ്റു. ചൊവ്വാഴ്ച ഇവർ താമസിച്ചിരുന്ന ഹോട്ടലിനു പ്രതിഷേധക്കാർ തീയിട്ടിരുന്നു. തുടർന്ന് നാലാം നിലയിൽനിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയായിരുന്നു രാജേഷ് ദേവി വീണു മരിച്ചത്. ഭർത്താവിനൊപ്പം പശുപതിനാഥ് ക്ഷേത്രത്തിൽ തീർഥാടനത്തിനെത്തിയതായിരുന്നു രാജേഷ് ദേവി. ഇവരുടെ മൃതദേഹം ഇന്ത്യയിലെത്തിച്ചു.
Read Moreപാലസ്തീൻ ഇനി ഉണ്ടാകില്ല: നെതന്യാഹു
ജറുസലേം: പാലസ്തീൻ രാഷ്ട്രം ഇനി ഉണ്ടാകില്ലെന്നു പ്രഖ്യാപിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പാലസ്തീൻ ഇസ്രയേലിന്റെ അധികാരപരിധിയിലാണ്. വിവാദമായ ഇ 1 സെറ്റിൽമെന്റ് വിപുലീകരണ നടപടികൾ സാധ്യമാക്കാനുള്ള സുപ്രധാന കരാറിൽ നെതന്യാഹു ഒപ്പുവച്ചു. ഒരിക്കലും പാലസ്തീൻ എന്ന രാഷ്ട്രം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ആയിരക്കണക്കിന് പുതിയ ഭവന യൂണിറ്റുകൾ നിർമിക്കാൻ നടപടി പുരോഗമിക്കുന്ന വെസ്റ്റ് ബാങ്കിലെ മാലെ അദുമിം സെറ്റിൽമെന്റ് സന്ദർശനത്തിനിടെയാണ് നെതന്യാഹു ഇക്കാര്യം പറഞ്ഞത്. ഇസ്രയേലിന്റെ പൈതൃകം, ഭൂമി, രാഷ്ട്രത്തിന്റെ സുരക്ഷ എന്നിവ നമ്മൾ സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജറുസലേമിനു കിഴക്ക്; ആയിരക്കണക്കിനു പുതിയ ഭവന യൂണിറ്റുകൾ നിർമിക്കുന്ന, ദീർഘകാലമായി തർക്കത്തിലായിരുന്ന ഇ1 പദ്ധതിക്ക് ആസൂത്രണ കമ്മീഷനിൽനിന്ന് അന്തിമ അംഗീകാരം ലഭിച്ചിരുന്നു. അതേസമയം, ഐക്യരാഷ്ട്രസഭയും നിരവധി രാജ്യങ്ങളും ഇസ്രയേലിന്റെ പദ്ധതിയെ വിമർശിച്ചിരുന്നു. പദ്ധതി വെസ്റ്റ് ബാങ്കിനെ വിഭജിക്കുമെന്നും പ്രദേശത്തിന്റെ വടക്കൻ, തെക്കൻ ഭാഗങ്ങൾ വേർതിരിക്കപ്പെടുമെന്നും കിഴക്കൻ…
Read Moreനേപ്പാൾ കലാപം; ജയിൽ ചാടിയത് 15,000 തടവുകാർ
കാഠ്മണ്ഡു: കലാപം ആരംഭിച്ചതിനുശേഷം നേപ്പാളിലെ ജയിലുകളിൽനിന്ന് 15,000 ലധികം തടവുകാർ കടന്നുകളഞ്ഞതായി റിപ്പോർട്ട്. മധേശ് പ്രവിശ്യയിലെ രാമേഛാപ് ജില്ലാ ജയിലിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു തടവുകാർ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതോടെ ജയിലുകളിലെ ഏറ്റുമുട്ടലുകളിൽ മരിച്ച തടവുകാരുടെ എണ്ണം എട്ടായി. പ്രക്ഷോഭകാരികൾ ജയിലുകൾ ആക്രമിച്ച് തീയിടുകയും ഗേറ്റുകൾ തകർക്കുകയും ചെയ്തതോടെയാണ് തടവുകൾ കൂട്ടത്തോടെ കടന്നുകളഞ്ഞത്. രേഖകളില്ലാതെ നേപ്പാളിൽ നിന്ന് ഇന്ത്യയിലേക്കു കടക്കാൻ ശ്രമിച്ച 60 പേരെ സൈന്യം പിടികൂടി. ഇതിൽ മിക്കവരും തടവുകാരാണെന്നാണു വിവരം. 60,000 ഉദ്യോഗസ്ഥർ അതിർത്തിയിൽ സുരക്ഷയ്ക്കുണ്ട്. അതേസമയം നേപ്പാളിൽ കുടുങ്ങിക്കിടന്നിരുന്ന വിനോദസഞ്ചാരികൾ ഇന്ത്യയിലേക്കു മടങ്ങിത്തുടങ്ങി.
Read Moreയെമനിൽ ഇസ്രയേൽ ആക്രമണം; 35 പേർ കൊല്ലപ്പെട്ടു
ജറുസലേം: യെമൻ തലസ്ഥാനമായ സനായുടെ വടക്കൻ പ്രവിശ്യയായ അൽ ജൗഫിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടു. 130 പേർക്ക് പരിക്കേറ്റു. ഹൂതികളുടെ സൈനികകേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രയേൽ സ്ഥിരീകരിച്ചു. കഴിഞ്ഞ 30ന് സനായിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹൂതികളുടെ സുപ്രധാന നേതാക്കൾ കൊല്ലപ്പെട്ടിരുന്നു. ഇസ്രയേൽ ഖത്തറിൽ നടത്തിയ ആക്രമണങ്ങള്ക്കു പിന്നാലെയാണ് യെമനിലും ആക്രമണം നടത്തിയത്. ഗാസയിൽ ഇന്നലെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 30 പലസ്തീൻകാർ കൂടി കൊല്ലപ്പെട്ടു.
Read Moreട്രംപിന്റെ വിശ്വസ്തന്; ചാർലി കിർക്ക് വെടിയേറ്റു മരിച്ചു
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ അടുത്ത അനുയായും ടേണിംഗ് പോയിന്റ് യുഎസ്എ എന്ന സംഘടനയുടെ സഹസ്ഥാപകനുമായ ചാർലി കിർക്ക് (31) വെടിയേറ്റു മരിച്ചു. യൂട്ടാ വാലി യൂണിവേഴ്സിറ്റിയിൽ ഒരു യോഗത്തിൽ സംസാരിക്കുന്നതിനിടെ കിർക്കിനെതിരേ ഒരാൾ വെടിയുതിർക്കുകയായിരുന്നു. യുഎസിലുടനീളം രാഷ്ട്രീയ അക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് കിർക്കിന്റെ കൊലപാതകം. കിർക്കിന്റെ മരണത്തിൽ ട്രംപ് അനുശോചനമറിയിച്ചു. യുഎസിലെ യുവതലമുറയുമായുള്ള കിർക്കിന്റെ അതുല്യമായ ബന്ധത്തെ ട്രൂത്ത് സോഷ്യലിലെ കുറിപ്പിൽ ട്രംപ് എടുത്തുപറഞ്ഞു. ചാർലിയെക്കാൾ നന്നായി അമേരിക്കൻ ഐക്യനാടുകളിലെ യുവാക്കളുടെ ഹൃദയം മറ്റാർക്കും മനസിലായില്ല, അല്ലെങ്കിൽ മറ്റാർക്കും കഴിഞ്ഞില്ല. താൻ, അദ്ദേഹത്തെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നുവെന്നും അനുശോചനക്കുറിപ്പിൽ ട്രംപ് പറഞ്ഞു. ചാർലി കിർക്കിനെ കൊലപ്പെടുത്തിയ അക്രമി കസ്റ്റഡിയിലാണെന്ന് എഫ്ബിഐ ഡയറക്ടർ എക്സിൽ സ്ഥിരീകരിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്. നേരത്തെ, ഒരു വൃദ്ധനെ സംശയിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇയാളെ ചോദ്യം ചെയ്യലിനുശേഷം…
Read More