ന്യൂയോർക്ക്: ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയെയും (ബിഎൽഎ) അതിന്റെ ചാവേർ വിഭാഗമായ മജീദ് ബ്രിഗേഡിനെയും ഭീകരസംഘടനകളായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാനും ചൈനയും. യുഎൻ രക്ഷാസമിതിയിലാണ് ഇരുരാജ്യങ്ങളും ആവശ്യമുന്നയിച്ചത്. ബിഎൽഎ ഉൾപ്പെടെയുള്ള ഭീകരസംഘടനകൾ അഫ്ഗാനിസ്ഥാനിലാണു പ്രവർത്തിക്കുന്നതെന്നും അതിർത്തികടന്നുള്ള ആക്രമണത്തിനായി ഇവരുടെ അറുപതോളം ക്യാന്പുകൾ പ്രവർത്തിക്കുന്നുണ്ടെന്നും യുഎന്നിലെ പാക്കിസ്ഥാന്റെ സ്ഥിരം പ്രതിനിധി അസീം ഇഫ്തിക്കർ പറഞ്ഞു. 2011ൽ രൂപീകരിച്ച മജീദ് ബ്രിഗേഡ് പ്രധാനമായും പാക്ക് സേനയ്ക്കും ചൈനയ്ക്കും എതിരെയാണു പ്രവർത്തിക്കുന്നത്. കഴിഞ്ഞമാസം യുഎസ് ഇവയെ ഭീകരസംഘടനകളായി പ്രഖ്യാപിച്ചിരുന്നു.
Read MoreCategory: NRI
പലസ്തീൻ അനുകൂലി ഖലീലിനെ അമേരിക്ക നാടുകടത്തും
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ പലസ്തീൻ അനുകൂല ആക്ടിവിസ്റ്റ് മഹ്മൂദ് ഖലീലിനെ അൾജീരിയയിലേക്കോ സിറിയയിലേക്കോ നാടുകടത്താൻ കുടിയേറ്റകാര്യ കോടതി ഉത്തരവിട്ടു. അമേരിക്കയിൽ സ്ഥിരതാമസം ലഭിക്കാൻ നല്കിയ അപേക്ഷയിൽ ചില കാര്യങ്ങൾ മനഃപൂർവം മറച്ചുവച്ചു എന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. അതേസമയം, ഖലീലിനെ നാടുകടത്താനോ, തടവിലാക്കാനോ പാടില്ലെന്നു ഫെഡറൽ കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ ചൂണ്ടിക്കാട്ടി. ഈ ഉത്തരവിന് ഇപ്പോഴും സാധുതയുണ്ട്. കുടിയേറ്റകാര്യ കോടതിയുടെ ഉത്തരവിനെതിരേ അപ്പീൽ നല്‍കും. കൊളംബിയ യൂണിവേഴ്സിറ്റി വിദ്യാർഥിയായിരുന്ന ഖലീൽ, ഗാസ യുദ്ധത്തിനെതിരേ കാന്പസിൽ നടന്ന പ്രക്ഷോഭത്തിനു നേതൃത്വം നല്‍കിയിരുന്നു. ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി സ്ഥാനമേറ്റെടുത്തതിനു ശേഷം കാന്പസുകളിലെ യഹൂദവിരുദ്ധത അവസാനിപ്പിക്കാൻ സ്വീകരിച്ച നടപടികളുടെ ഭാഗമായി ഖലീൽ മാർച്ചിൽ അറസ്റ്റിലായി. ഇദ്ദേഹത്തെ നാടുകടത്താനുള്ള നീക്കങ്ങൾ തടഞ്ഞ ഫെഡറൽ കോടതി ജൂണിൽ മോചനം അനുവദിച്ചു. സിറിയയിൽ ജനിച്ച് അൾജീരിയൻ പൗരത്വമുള്ള പലസ്തീൻ വംശജനായ ഖലീൽ അമേരിക്കയിൽ…
Read Moreറഷ്യയിൽ വൻ ഭൂചലനം,7.8 തീവ്രത; സുനാമി മുന്നറിയിപ്പ്
മോസ്കോ: വടക്കുകിഴക്കൻ റഷ്യയിലെ കംചത്ക ഉപദ്വീപിന്റെ തീരപ്രദേശത്ത് 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഉപദ്വീപിന്റെ കിഴക്കൻ തീരത്ത് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ജനങ്ങളോട് മേഖലയിൽനിന്നു ഒഴിയാൻ നിർദേശം നൽകിയിട്ടുണ്ടെന്നും പ്രാദേശിക ഭരണകൂടം പറഞ്ഞു. ഭൂകമ്പം ഉണ്ടായത് പെട്രോപാവ്ലോവ്സ്ക്-കംചത്സ്കിയിൽ നിന്ന് 128 കിലോമീറ്റർ കിഴക്കായി 10 കിലോമീറ്റർ ആഴത്തിലാണെന്ന് യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തു. നിലവിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. റഷ്യൻ സ്റ്റേറ്റ് ജിയോഫിസിക്കൽ സർവീസിന്റെ പ്രാദേശിക വിഭാഗം ഭൂകമ്പത്തിന്റെ തീവ്രത 7.4 ആയിട്ടാണ് രേഖപ്പെടുത്തിയത്. കുറഞ്ഞത് അഞ്ച് തുടർചലനങ്ങളും റിപ്പോർട്ട് ചെയ്തു. അടുത്തുള്ള തീരപ്രദേശങ്ങളിൽ അപകടകരമായ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് യുഎസ് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. പസഫിക് സമുദ്രത്തിലെ ‘റിംഗ് ഓഫ് ഫയർ’ എന്നറിയപ്പെടുന്ന ഭൂകമ്പ മേഖലയിലാണ് കംചത്ക ഉപദ്വീപ് സ്ഥിതി ചെയ്യുന്നത്. ജൂലൈയിൽ പ്രദേശത്ത് 8.8 തീവ്രത രേഖപ്പെടുത്തിയ വലിയ…
Read Moreട്രംപിന് ചുവപ്പു പരവതാനി വിരിച്ച് ബ്രിട്ടൻ
ലണ്ടൻ: യുഎസ് പ്രസിഡന്റ് ട്രംപിനു ചുവപ്പു പരവതാനി വിരിച്ച് ബ്രിട്ടൻ. ബ്രിട്ടീഷ് രാജകുംടുംബത്തിന്റെ കടുത്ത ആരാധകനായ ട്രംപിനു ഗൺസല്യൂട്ടും കുതിരവണ്ടിയിൽ എഴുന്നള്ളിപ്പും നല്‍കിയാണ് ചാൾസ് രാജാവ് സ്വീകരിച്ചത്. രാജാവിന്റെ ക്ഷണപ്രകാരമുള്ള സ്റ്റേറ്റ് വിസിറ്റിനാണു ട്രംപും പത്നി മെലാനിയയും ബ്രിട്ടനിലെത്തിയത്. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ആസ്ഥാനമായ വിൻഡ്സർ കോട്ടയിലെത്തിയ ട്രംപും മെലാനിയയും ചാൾസുമായും പത്നി കാമില്ലയുമായും കൂടിക്കാഴ്ച നടത്തി. 1,300 സൈനികർ നിരയായി നിന്ന പാതയിലൂടെയാണു നാലു പേരും കുതിരവണ്ടികളിൽ എഴുന്നള്ളിയത്. രാജകുടുംബത്തോടുള്ള ആരാധന മുതലെടുത്ത് ട്രംപിൽനിന്നു വാണിജ്യാനുകൂല്യങ്ങൾ നേടിയെടുക്കാമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ മോഹിക്കുന്നതായി റിപ്പോർട്ടുണ്ട്. സാന്പത്തിക സഹകരണവും ശതകോടിക്കണക്കിനു ഡോളറിന്റെ നിക്ഷേപവുമാണു സ്റ്റാർമർ പ്രതീക്ഷിക്കുന്നത്. ട്രംപിന്റെ സന്ദർശനത്തിനോടനുബന്ധിച്ച് അമേരിക്കൻ ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, എൻവീഡിയ, ഗൂഗിൾ, ഓപ്പൺ എഐ തുടങ്ങിയ കന്പനികൾ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ബ്രിട്ടനിൽ 4200 കോടി ഡോളറിന്റെ നിക്ഷേപം നടത്താൻ തീരുമാനിച്ചുകഴിഞ്ഞു.…
Read Moreഗാസ സിറ്റിയിൽനിന്ന് പലായനം തുടരുന്നു
ഗാസ സിറ്റി: ഇസ്രേലി സേന കരയാക്രമണം ആരംഭിച്ചതോടെ ഗാസ സിറ്റിയിൽനിന്നുള്ള ഒഴിഞ്ഞുപോക്ക് വർധിച്ചു. പതിനായിരക്കണക്കിനു പേരാണ് കൈയിൽ കിട്ടിയതെല്ലാമെടുത്ത് തെക്കൻ ഗാസയിലെ അൽ മവാസിയിലേക്കു നീങ്ങുന്നത്. ഇസ്രേലി സേന നഗരത്തെ ലക്ഷ്യമിട്ട് വൻ തോതിൽ ബോംബിംഗ് നടത്തുന്നുണ്ട്. രണ്ടു ദിവസത്തിനിടെ 150 ഭീകരകേന്ദ്രങ്ങൾ ആക്രമിച്ചുവെന്നാണ് ഇന്നലെ സേന അറിയിച്ചത്. കുട്ടികളുടെ ആശുപത്രിക്കു നേരേയും ആക്രമണമുണ്ടായെന്ന് ഹമാസിന്റെ ആരോഗ്യവകുപ്പ് അറിയിച്ചു. മൂവായിരത്തോളം വരുന്ന ഹമാസ് ഭീകരരെ ഉന്മൂലനം ചെയ്യാൻവേണ്ടിയാണു ഗാസ സിറ്റിയിലെ ലക്ഷക്കണക്കിനു നിവാസികളെ ഇസ്രേലി സേന ഒഴിപ്പിക്കുന്നത്. അതേസമയം പലസ്തീനികൾക്കായി പ്രത്യേകം തിരിച്ചിരിക്കുന്ന അൽ മവാസിയിൽ ആവശ്യത്തിനു സൗകര്യങ്ങളില്ലെന്നാണു റിപ്പോർട്ട്. ലക്ഷങ്ങളെ നിർബന്ധിതമായി ഒഴിപ്പിക്കുന്നതിനെ യുഎൻ ഏജൻസികൾ അടക്കമുള്ള സംഘടനകൾ വിമർശിക്കുന്നു.
Read Moreഇന്ത്യ-പാക് വെടിനിർത്തൽ; മൂന്നാം കക്ഷി മധ്യസ്ഥത ഇന്ത്യ അംഗീകരിച്ചില്ലെന്ന് പാക്കിസ്ഥാൻ
ഇസ്ലാമാബാദ്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മധ്യസ്ഥതയിലാണ് ഇന്ത്യ-പാക് വെടിനിർത്തലുണ്ടായതെന്ന വാദം തള്ളി പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി ഇസ്ഹാഖ് ധർ. അൽ ജസീറയ്ക്കു നൽകിയ അഭിമുഖത്തിലാണ് ധർ ഇക്കാര്യം വ്യക്തമാക്കിയത്.മധ്യസ്ഥയെക്കുറിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി നടന്ന കൂടിക്കാഴ്ചയിൽ സംസാരിച്ചിരുന്നെന്നും എന്നാൽ ഇന്ത്യ മൂന്നാംകക്ഷിയുടെ ഇടപെടൽ വേണ്ടെന്ന് അറിയിച്ചെന്നുമാണ് ധർ പറഞ്ഞത്. പഹൽഗാം ആക്രമണത്തിനു മറുപടിയായി ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചതിനു പിന്നാലെ നടന്ന ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം അവസാനിച്ചത് തന്റെ മധ്യസ്ഥതയിലാണെന്ന് ട്രംപ് പലകുറി അവകാശപ്പെട്ടിരുന്നു. ഈ വാദങ്ങളെയെല്ലാം ഇന്ത്യ തള്ളുകയും ചെയ്തിരുന്നു.
Read Moreഗാസയിൽ ഇസ്രയേലിന്റെകനത്ത ആക്രമണം; 100ലേറെ മരണം ; വംശഹത്യയെന്ന് യുഎൻ
ഗാസ: ഗാസ നഗരം പിടിച്ചെടുക്കാൻ ശക്തമായ കരയാക്രമണം നടത്തി ഇസ്രയേല്‍ സേന. കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം നൂറു കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. ജീവന് രക്ഷിക്കാന്‍ ജനങ്ങൾ പലായനം തുടരുകയാണ്. ഗാസയിൽ ഗ്രൗണ്ട് ഓപ്പറേഷൻ തുടങ്ങിയതായി ഇസ്രയേൽ സേന അറിയിച്ചു. ഗാസയിലുള്ള 3,000 ഹമാസ് പോരാളികളെ ഇല്ലാതാക്കാൻ കൂടുതൽ സൈന്യത്തെ യുദ്ധമുഖത്ത് എത്തിക്കാനാണ് ഇസ്രയേൽ നീക്കം. എന്നാൽ ഗാസയിൽ ഇസ്രായേൽ വംശഹത്യ നടത്തിയെന്ന റിപ്പോർട്ടുമായി ഐക്യരാഷ്ട്ര സഭ നിയോഗിച്ച അന്വേഷണ കമ്മീഷൻ. 2023ൽ ഹമാസുമായുള്ള യുദ്ധം ആരംഭിച്ചശേഷം അന്താരാഷ്ട്ര നിയമപ്രകാരം നിർവചിക്കപ്പെട്ട അഞ്ച് വംശഹത്യകളിൽ നാലെണ്ണവും ഇസ്രായേൽ നടത്തിയെന്ന് പറയാൻ ന്യായമായ കാരണങ്ങളുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കി. ഒരുവിഭാഗത്തെ ഉന്മൂലനം ചെയ്യുക, വിഭാഗത്തെ നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള വ്യവസ്ഥകൾ മനപൂർവം സൃഷ്ടിക്കുക, ജനനം തടയുക തുടങ്ങിയ നടപടികൾ ഇസ്രായേലിന്റെ ഭാഗത്തുനിന്നുണ്ടായെന്നും യുഎൻ റിപ്പോർട്ട് വ്യക്തമാക്കി. വംശഹത്യ നടത്താനുള്ള ഉദ്ദേശത്തിന്റെ തെളിവായി ഇസ്രയേൽ നേതാക്കളുടെ…
Read Moreഗാസയിൽ നടക്കുന്നത് വംശഹത്യയെന്ന് യുഎൻ അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ
ന്യൂയോർക്ക്: ഗാസയിൽ പലസ്തീനികളെ ഇസ്രയേൽ വംശഹത്യ നടത്തിയതായി യുണൈറ്റഡ് നേഷൻസ് അന്വേഷണ കമ്മീഷൻ. 2023ൽ ഹമാസിനെതിരായ യുദ്ധം ആരംഭിച്ചതിനുശേഷം ഇസ്രയേൽ നടത്തിയത് വംശഹത്യയാണെന്നാണു കമ്മീഷന്റെ കണ്ടെത്തൽ. അന്താരാഷ്ട്ര നിയമപ്രകാരം വംശഹത്യയായി നിർവചിച്ചിരിക്കുന്ന അഞ്ചു കാര്യങ്ങളിൽ നാല് എണ്ണവും ഇസ്രയേൽ പലസ്തീനിൽ നടപ്പാക്കിയതായി കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. ഒരു സമൂഹത്തിലെ അംഗങ്ങളെ കൊല്ലുക, അവർക്ക് ഗുരുതരമായ ശാരീരികവും മാനസികവുമായ ഉപദ്രവം വരുത്തുക, ഈ സമൂഹത്തെ നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സാഹചര്യങ്ങൾ മനഃപൂർവം സൃഷ്ടിക്കുക, പുതിയ തലമുറയുണ്ടാകുന്നതു തടയുക തുടങ്ങിയവയാണ് ഇസ്രയേൽ പലസ്തീനിൽ ചെയ്തതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. അതേസമയം, റിപ്പോർട്ട് വളച്ചൊടിച്ചതും വ്യാജവുമാണെന്ന് ഇസ്രയേൽ വിദേശകാര്യമന്ത്രാലയം പറഞ്ഞു. ഹമാസിന്റെ പ്രതിനിധികളെന്ന നിലയ്ക്കാണു കമ്മീഷനിലെ മൂന്നു വിദഗ്ധരും പ്രവർത്തിച്ചതെന്നും ഇസ്രയേൽ ആരോപിച്ചു. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനങ്ങൾ നടന്നോ എന്നന്വേഷിക്കുന്നതിനായി 2021ൽ യുഎൻ മനുഷ്യാവകാശ കൗൺസിൽ അധിനിവേശ പലസ്തീൻ പ്രദേശത്തെക്കുറിച്ചുള്ള സ്വതന്ത്ര അന്താരാഷ്ട്ര…
Read Moreനോർക്ക കെയർ ; പ്രവാസികള്‍ക്ക് സമഗ്ര ആരോഗ്യ അപകട ഇന്‍ഷ്വറന്‍സ് പദ്ധതി
തിരുവനന്തപുരം: പ്രവാസികള്‍ക്കു മാത്രമായി നോര്‍ക്ക റൂട്ട്സ് ആദ്യമായി ആരോഗ്യ-അപകട ഇന്‍ഷ്വറന്‍സ് പരിരക്ഷയൊരുക്കുന്നു. നോര്‍ക്ക കെയര്‍ എന്നുപേരിട്ടിരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഈ മാസം 22ന് വൈകുന്നേരം 6.30ന് തിരുവനന്തപുരം ഹയാത്ത് റിജന്‍സിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കുമെന്നു നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്മാന് പി. ശ്രീരാമകൃഷ്ണന് അറിയിച്ചു. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ നോര്‍ക്ക കെയര്‍ മൊബൈല്‍ ആപ്പുകളും പ്രകാശനം ചെയ്യും. പ്രവാസികള്‍ക്കു മാത്രമായി രാജ്യത്ത് ആദ്യമായി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇന്‍ഷ്വറന്‍സ് പദ്ധതിയാണ് നോര്‍ക്ക കെയര്‍ എന്ന് പി. ശ്രീരാമകൃഷ്ണന് പറഞ്ഞു. നോര്‍ക്ക കെയര്‍ ഗ്ലോബല്‍ രജിസ്ട്രേഷന് ഡ്രൈവ് വിജയകരമാക്കാന്‍ പ്രവാസിസമൂഹം മുന്നോട്ടുവരണം. നിലവില്‍ കേരളത്തിലെ 500ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 16000 ത്തോളം ആശുപത്രികള്‍ വഴി പ്രവാസികേരളീയര്‍ക്ക് കാഷ്ലെസ് ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി. ഭാവിയില്‍ ജിസിസി രാജ്യങ്ങളിലുള്‍പ്പെടെയുളള ആശുപത്രികളിലും പദ്ധതി…
Read Moreട്രംപിന് റഷ്യയുടെ മറുപടി: ഇന്ത്യ-റഷ്യ ബന്ധം; തകർക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെടും
മോസ്കോ: ഇന്ത്യ-റഷ്യ ബന്ധം തകർക്കാനുള്ള അമേരിക്കയുടെ ശ്രമം വിജയിക്കില്ലെന്ന് റഷ്യ. അമേരിക്കയുടെ അധികത്തീരവ ഭീഷണിക്കിടയിലും റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യക്കെതിരേ മറ്റു രാജ്യങ്ങളോട് ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്കയ്ക്കു സമാനമായ താരിഫ് ചുമത്താൻ ഡൊണൾഡ് ട്രംപ് സമ്മർദ്ദം ചെലുത്തുന്നതിനിടെയാണ് റഷ്യൻ വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവന. ഇന്ത്യയുമായുള്ള ബന്ധം പതിറ്റാണ്ടുകളുടെ പഴക്കമുള്ളതാണ്. സ്ഥിരമായി പുരോഗമിക്കുന്നതുമാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തകർക്കാനുള്ള ഏത് ശ്രമവും പരാജയപ്പെടാൻ വിധിക്കപ്പെട്ടതാണെന്നും റഷ്യ മുന്നറിയിപ്പ് നൽകി. റഷ്യയിൽനിന്ന് ഇന്ധനം വാങ്ങുന്നത് അവസാനിപ്പിക്കാൻ അമേരിക്കയിൽനിന്നും നാറ്റോ രാജ്യങ്ങളിൽനിന്നും നിരന്തര സമ്മർദ്ദമുണ്ടായിട്ടും ഇന്ത്യ കൈക്കൊണ്ട നിലപാടിനെ റഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രശംസിച്ചു. ഭീഷണികൾക്കിടയിലും ഇന്ത്യ പ്രതിബദ്ധത തുടരുന്നതായും വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. സൈനിക ഉപകരണങ്ങളുടെ ഉത്പാദനം, മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാനുള്ള ദൗത്യം, ആണവോർജം, റഷ്യൻ എണ്ണ പര്യവേക്ഷണത്തിലെ ഇന്ത്യൻ നിക്ഷേപങ്ങൾ എന്നിങ്ങനെ നിരവധി മേഖലകളിൽ ഇരു രാജ്യങ്ങളും സഹകരിക്കുന്നുണ്ട്. പുതിയ…
Read More