സൈനിക താവളത്തിൽ കുടിയേറ്റ തടങ്കൽകേന്ദ്രം നിർമിക്കാൻ യുഎസ്

ടെക്സസ്: ടെക്സസിലെ സൈനിക താവളത്തിൽ രാജ്യത്തെ ഏറ്റവും വലിയ കുടിയേറ്റ തടങ്കൽ കേന്ദ്രം നിർമിക്കാൻ ലക്ഷ്യമിടുന്നുവെന്ന് അമേരിക്ക. ട്രംപ് ഭരണകൂടത്തിന്‍റെ കുടിയേറ്റ അജണ്ട നടപ്പിലാക്കുന്നതിനായുള്ള ഏറ്റവും പുതിയ നീക്കമാണിത്. അനധികൃതമായി അതിർത്തി കടന്നെത്തുന്നവർക്കെതിരേ ശക്തമായ നടപടിയാണ് ട്രംപ് ഭരണകൂടം കൈക്കൊള്ളുന്നത്. കുടിയേറ്റക്കാരുടെ അറസ്റ്റും ട്രംപ് ശക്തമാക്കിയിട്ടുണ്ട്. ഈ വർഷം അധികാരമേറ്റതിനുശേഷം ട്രംപ്, ഗ്വാണ്ടനാമോ ബേ നാവിക താവളത്തിലേക്ക് കുടിയേറ്റക്കാരെ അയച്ചിട്ടുണ്ട്. ടെക്സസിലെ എൽ പാസോയിലെ ഫോർട്ട് ബ്ലിസിൽ 1,000 കുടിയേറ്റക്കാരെ ഓഗസ്റ്റ് അവസാനത്തോടെ താമസിപ്പിക്കാനാണ് പദ്ധതി. തുടർന്ന് വരും മാസങ്ങളിലായി 5,000 കിടക്കകളുള്ള നിർമാണം പൂർത്തിയാക്കുകയും ചെയ്യുക എന്നതാണ് പ്രാരംഭ പദ്ധതിയെന്ന് പെന്‍റഗൺ പറഞ്ഞു. ഇത് പൂർത്തിയാകുമ്പോൾ, നിയമവിരുദ്ധരായ വിദേശികളെ നാടുകടത്തുക എന്ന നിർണായക ദൗത്യത്തിനുള്ള ചരിത്രത്തിലെ ഏറ്റവും വലിയ തടങ്കൽ കേന്ദ്രമായിരിക്കും ഇതെന്നും പെന്‍റഗൺ വക്താവ് കിംഗ്സ്‌ലി വിൽസൺ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Read More

അജിത് ഡോവൽ പുടിനുമായി കൂടിക്കാഴ്ച നടത്തി

മോസ്കോ: ട്രംപ് ഇന്ത്യയ്‌ക്കെതിരായ താരിഫ് ഇരട്ടിയാക്കിയതിനു പിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ റഷ്യൻ പ്രസിഡന്‍റ് വ്ലോഡിമർ പുടിനുമായി ക്രെംലിനിൽ കൂടിക്കാഴ്ച നടത്തി. റഷ്യയുടെ ദേശീയ സുരക്ഷാസമിതി സെക്രട്ടറി സെർഗെയി ഷൊയിഗുവുമായും ഡോവൽ ചർച്ച നടത്തി. ഇന്ത്യ റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് തുടരുന്നതിനിടെ യുഎസ് പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ് ഇന്ത്യൻ ഇറക്കുമതിക്ക് ഉയർന്ന തീരുവ പ്രഖ്യാപിച്ചതിനു ശേഷമാണ് മോസ്കോയിൽ ഉഭയകക്ഷി ചർച്ച നടന്നത്. ഡോവലിന്‍റെ റഷ്യൻ സന്ദർശനത്തിന്‍റെ പശ്ചാത്തലത്തിൽ പുടിൻ ഈ വർഷം അവസാനം ഇന്ത്യ സന്ദർശിച്ചേക്കും. റഷ്യയിൽനിന്ന് എണ്ണവാങ്ങുന്നതിന്‍റെ പേരിൽ ഇന്ത്യ-യുഎസ് ബന്ധം ഉലയുന്നതിനിടെയാണ് റഷ്യൻ പ്രസിഡന്‍റ് ഇന്ത്യ സന്ദർശനത്തിനൊരുങ്ങുന്നത്. ഇന്ത്യ-റഷ്യ ബന്ധം ശക്തിപ്പെടുത്തുന്നതായിരിക്കും പുടിന്‍റെ സന്ദർശനം. 2022ൽ റഷ്യ-യുക്രെയ്ൻ സംഘർഷം ആരംഭിച്ചശേഷം പുടിന്‍റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്.

Read More

രണ്ടാംഘട്ട ഉപരോധങ്ങൾ വരാനിരിക്കുന്നുവെന്ന് ട്രംപ്: ഇന്ത്യക്കുള്ള 25% തീരുവ പ്രാബല്യത്തിൽ

ന്യൂയോർക്ക്/വാഷിംഗ്ടൺ ഡിസി: റഷ്യയുടെ എണ്ണ വാങ്ങുന്ന കാര്യത്തിൽ ചൈനയുടെ തൊട്ടടുത്ത സ്ഥാനത്തു നിൽക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇന്ത്യയ്ക്കുമേൽ 25 ശതമാനം അധികതീരുവ കഴിഞ്ഞ ദിവസം ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതോടെ ആകെ തീരുവ 50 ശതമാനമായി ഉയരുകയും ചെയ്തു. യുക്രെയ്ൻ, റഷ്യ എന്നീ രാജ്യങ്ങളുമായി ഡീൽ ഉറപ്പിക്കാൻ സാധിച്ചാൽ ഇന്ത്യക്കുമേൽ ചുമത്തി‍യ തീരുവകൾ ഒഴിവാക്കുമോയെന്ന ചോദ്യത്തിന്, പിന്നീട് തീരുമാനിക്കാം എന്നായിരുന്നു ട്രംപിന്‍റെ ഉത്തരം. ചൈന അടക്കമുള്ള മറ്റ് രാജ്യങ്ങളും റഷ്യൻ എണ്ണ വാങ്ങുന്നില്ലേയെന്ന ചോദ്യത്തിന്, അതു കുഴപ്പമില്ല എന്നും അദ്ദേഹം പ്രതികരിച്ചു. “എട്ട് മണിക്കൂറല്ലേ ആയുള്ളൂ. .. നമുക്ക് വരും മണിക്കൂറുകളിൽ നോക്കാം.. കൂടുതൽ രണ്ടാംഘട്ട ഉപരോധങ്ങളും വരാനിരിക്കുന്നു.. ചൈനയ്ക്കു മേലും ചിലപ്പോൾ തീരുവ ചുമത്തിയേക്കാം. ഇപ്പോൾ അതൊന്നും പറയാനാകില്ല’’ ട്രംപ് പറഞ്ഞു. ഇന്ത്യക്കുമേൽ അമേരിക്ക ആദ്യം പ്രഖ്യാപിച്ച 25 ശതമാനം ഇന്നലെ…

Read More

ഇന്ത്യൻ ഉത്പന്നങ്ങൾക്കുമേൽ 50 ശതമാനം തീരുവ: അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയുടെ 55 ശതമാനത്തെ ബാധിക്കും

വാഷിംഗ്ടൺ: ഇന്ത്യൻ ഉത്പന്നങ്ങൾക്കുമേൽ 50 ശതമാനം തീരുവ ചുമത്താനുള്ള യുഎസ് തീരുമാനം അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയുടെ 55 ശതമാനത്തെ ബാധിക്കുമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻ (എഫ്ഐഇഒ). ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് വീണ്ടും 25 ശതമാനം അധിക തീരുവ യുഎസ് പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ് ഏർപ്പെടുത്തിയതാണ് പ്രതിസന്ധി ഉയർത്തുന്നത്. തുണിത്തരങ്ങൾ, സമുദ്രോൽപ്പന്നങ്ങൾ, തുകൽ തുടങ്ങിയ മേഖലകളെയാണ് ഇത് സാരമായി ബാധിക്കാൻ സാധ്യതയുള്ളത്. ഈ നീക്കം ഇന്ത്യൻ കയറ്റുമതി മേഖലയ്‌ക്കു കനത്ത തിരിച്ചടിയാണെന്നും യുഎസ് വിപണിയിലേക്കുള്ള കയറ്റുമതിയുടെ ഏകദേശം 55 ശതമാനത്തെ നേരിട്ട് ബാധിച്ചെന്നും ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്‌സ്‌പോർട്ട് ഓർഗനൈസേഷൻസ് ഡിജി അജയ് സഹായ് പറഞ്ഞു. ഈ അധിക പ്രഹരം കയറ്റുമതിക്കാർക്ക് ദീർഘകാല ഇടപാടുകാരെ നഷ്ടപ്പെടുത്താനിടയാക്കുമെന്നും ആഭ്യന്തര കയറ്റുമതിക്കാർക്ക് മറ്റ് വിപണികൾ തേടേണ്ടിവരുമെന്നും സഹായ് പറഞ്ഞു.

Read More

ട്രംപ്-പുടിൻ കൂടിക്കാഴ്ച ഉടൻ?

വാഷിംഗ്ടൺ ഡിസി: റഷ്യൻ പ്രസിഡന്‍റ് പുടിനുമായി ഉടൻ കൂടിക്കാഴ്ച നടത്തുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ്. മോസ്കോയിൽ തന്‍റെ പ്രത്യേക ദൂതനും റഷ്യൻ നേതാവുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് കൂടിക്കാഴ്ചയെന്ന് ട്രംപ് പറഞ്ഞു. ട്രംപും യുക്രെയ്ൻ നേതാവ് സെലൻസ്‌കിയും തമ്മിലുള്ള ഫോൺ കോളിലാണ് കൂടിക്കാഴ്ചയ്ക്കുള്ള സാധ്യത ചർച്ച ചെയ്യപ്പെട്ടതെന്ന് കീവിൽനിന്ന് നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ട്, ബ്രിട്ടൻ, ജർമനി, ഫിൻലൻഡ് എന്നിവരുൾപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് മോസ്കോയിൽ റഷ്യൻ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സെലൻസ്‌കിക്ക് ട്രംപിന്‍റെ ഫോൺ കോൾ വന്നത്. ഈ യുദ്ധം അവസാനിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. വരും ദിവസങ്ങളിലും തങ്ങൾ അതിനായി പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Read More

ട്രംപുമായി ചർച്ചയില്ല: ബ്രസീൽ പ്രസിഡന്‍റ്

ബ്രസീലിയ: ബ്രസീലിയൻ ഉത്പന്നങ്ങളുടെ തീരുവ 50 ശതമാനമായി യുഎസ് ഉയർത്തിയ പശ്ചാത്തലത്തിൽ യുഎസ് പ്രസിഡന്‍റ് ഡൊണൾഡ് ട്രംപുമായി നേരിട്ടുള്ള ചർച്ചകൾക്ക് ഇടമില്ലെന്ന് ബ്രസീൽ പ്രസിഡന്‍റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ. കാബിനറ്റ് തലത്തിലുള്ള ചർച്ചകൾ തന്‍റെ സർക്കാർ ഉപേക്ഷിക്കുകയില്ലെന്നും എന്നാൽ താൻ വൈറ്റ് ഹൗസുമായി ബന്ധപ്പെടില്ലെന്നും ബ്രസീലിയൻ പ്രസിഡന്‍റ് പറഞ്ഞു. പുതിയ യുഎസ് വ്യാപാര തടസങ്ങൾ ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയ്ക്ക് കോട്ടംവരുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. യുഎസിന്‍റെ താരിഫ് വർധനകളോടുള്ള സംയുക്ത പ്രതികരണത്തിന്‍റെ സാധ്യതയെക്കുറിച്ച് ചർച്ച ചെയ്യാൻ ഇന്ത്യയും ചൈനയും തുടങ്ങി വികസ്വര രാജ്യങ്ങളുടെ ബ്രിക്‌സ് ഗ്രൂപ്പിൽ നിന്നുള്ള നേതാക്കളെ വിളിക്കാനൊരുങ്ങുകയാണ് ബ്രസീൽ പ്രസിഡന്‍റ്.

Read More

ഗാസയിലെ ഇസ്രയേൽ നടപടികൾ: യുദ്ധം അടുത്ത ഘട്ടത്തിലേക്കെന്ന് സൂചന

ജറുസലേം: ഗാസയിലെ യുദ്ധം അവസാനിപ്പിക്കണമെന്ന് ഇസ്രയേലിലെ മുൻ സുരക്ഷാ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതിനു പിന്നാലെ കൂടുതൽ സൈനിക നടപടികളുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. നീണ്ടുപോകുന്ന യുദ്ധം രാജ്യത്തിന്‍റെ സുരക്ഷയും സ്വത്വവും നഷ്ടമാകുന്ന തലത്തിലേക്കാണു പോകുന്നതെന്ന് മുൻ സുരക്ഷാ ഉദ്യോഗസ്ഥർ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞിരുന്നു. നെതന്യാഹുവിന്‍റെ ലക്ഷ്യങ്ങൾ ഭ്രമകൽപന മാത്രമാണെന്നും എല്ലാ ഭീകരരെയും ഇല്ലാതാക്കി ബന്ദികളെ തിരികെക്കൊണ്ടുവരാൻ കഴിയില്ലെന്നും അവർ അഭിപ്രായപ്പെട്ടു. എന്നാൽ, ഈ വാരം സുരക്ഷാ ക്യാബിനറ്റ് ചേരുന്പോൾ യുദ്ധത്തിന്‍റെ അടുത്ത ഘട്ടത്തിലേക്കു കടക്കാൻ നെതന്യാഹു സൈന്യത്തിന് നിർദേശം നൽകുമെന്നാണു സൂചന. മുന്നോട്ടുള്ള പാതയെ സംബന്ധിച്ച് നെതന്യാഹുവും ആർമി ചീഫ് ലെഫ്: ജനറൽ എയാൽ സമീറും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളും നിലനിൽക്കുന്നു. ഗാസ പൂർണമായും ഇസ്രയേലിന്‍റെ നിയന്ത്രണത്തിൽ കൊണ്ടുവരികയെന്ന ലക്ഷ്യം ബന്ദികളെ അപകടപ്പെടുത്തുകയും ആഗോളതലത്തിൽ രാജ്യത്തെ കൂടുതൽ ഒറ്റപ്പെടുത്തുകയും ചെയ്യുമെന്നാണ് എയാൽ സമീറിന്‍റെ പക്ഷം. അതേസമയം,…

Read More

യുഎസ് തീരുവ ഭീഷണി നിലനിൽക്കേ അജിത് ഡോവൽ മോസ്കോയിൽ

മോസ്കോ: റഷ്യയുടെ എണ്ണ ഇറക്കുമതിയെച്ചൊല്ലി ഇന്ത്യ-അമേരിക്ക ബന്ധം വഷളാകുന്നതിനിടെ, റഷ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ മോസ്കോയിലെത്തി. വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ഈ മാസം അവസാനം മോസ്കോയിലെത്തും. സന്ദർശനം മുൻകൂട്ടി നിശ്ചയിച്ചിരുന്നതാണെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് യുഎസ് പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ് സ്വീകരിച്ച നിലപാടുകളുടെ സാഹചര്യത്തിൽ ഡോവലിന്‍റെ സന്ദർശനത്തിന് പ്രസക്തിയേറുന്നു.പ്രതിരോധ വ്യവസായ സഹകരണം സംബന്ധിച്ച ചർച്ചകൾ ഡോവൽ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. കൂടുതൽ എസ്-400 മിസൈൽ സംവിധാനങ്ങൾ വാങ്ങൽ, ഇന്ത്യയിൽ അറ്റകുറ്റപ്പണി അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കൽ, റഷ്യയുടെ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള ഓപ്ഷനുകൾ എന്നിവ ചർച്ചകളിൽ ഉൾപ്പെട്ടേക്കാം.സ്വതന്ത്ര വിദേശനയം പിന്തുടരാനും ദേശീയ താത്പര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള പങ്കാളിത്തം നിലനിർത്താനുമുള്ള ഇന്ത്യയുടെ ശ്രമത്തിന്‍റെ ഭാഗമായാണ് സന്ദർശനത്തെ വിലയിരുത്തുന്നത്. എസ്. ജയശങ്കർ 27, 28ന് റഷ്യ സന്ദർശിക്കും. പ്രതിരോധം, ഊർജം, വ്യാപാര ചർച്ചകളിൽ അദ്ദേഹത്തിന്‍റെ…

Read More

അമേരിക്കയിൽ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 2.7 തീവ്രത

വാഷിംഗ്ടൺ: ‌അമേരിക്കയിൽ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 2.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രകമ്പനം ന്യൂ ജേഴ്സിയിലും ന്യൂയോർക്കിലും അനുഭവപ്പെട്ടു. എന്നാൽ നാശം സംഭവിച്ചതായി റിപ്പോർട്ടുകളില്ല. ന്യൂ ജേഴ്‌സിയിലെ ഹിൽസ്ഡേലിന് സമീപമാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് അമേരിക്കയിലെ ജിയോളജിക്കൽ സർവേ വിഭാഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചയോടെയാണ് ഭൂചലനമുണ്ടായത്. തീവ്രത കുറഞ്ഞ ഭൂചലനമായതിനാൽ കാര്യമായ നാശം ഉണ്ടായിട്ടില്ലെങ്കിലും പ്രകമ്പനം അനുഭവപ്പെട്ട ഇടങ്ങളിൽ പരിശോധനകൾ നടക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ചയും ജൂലൈ 22നും ന്യൂജേഴ്സി നഗരത്തിന് അടുത്തുള്ള ഹസ്ബ്രൂക് ഹൈറ്റ്സിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

Read More

ഷാർജയിലെ അതുല്യയുടെ ദുരൂഹ മരണം: അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന്

ചവറ: ഷാർജയിൽ ദുരസാഹചര്യത്തിൽ ഫ്ലാറ്റിൽ മരിച്ച അതുല്യയുടെ അന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ചിനു കൈമാറി. അന്വേഷണ സംഘത്തെ ഉടൻ തീരുമാനിക്കും. കരുനാഗപ്പള്ളി എഎസ്പി അഞ്ജലി ഭാവനയുടെ നേതൃത്വത്തിലാണ് നിലവിൽ അന്വേഷണം നടക്കുന്നത്. അതുല്യയുടെ ഭർത്താവ് സതീഷിനെതിരെ ലുക്കൗട്ട് നോട്ടീസ് അടക്കം പുറപ്പെടുവിച്ച് ഇയാളെ നാട്ടിലെത്തിക്കാൻ പോലീസ് ശ്രമിച്ചു വരികയാണ്. ജൂലൈ 19 നാണ് കൊല്ലം തേവലക്കര കോയിവിള സൗത്ത് സ്വദേശി അതുല്യയെ ഷാർജയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അതുല്യയുടെ കുടുംബത്തിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭർത്താവ് സതീഷിനെതിരെ കേസെടുത്തത് അന്വേഷണം ആരംഭിച്ചത്. വിശദമായ റീ പോസ്റ്റ്മോർട്ടം ലഭിക്കേണ്ടതുണ്ട്. ഷാർജയിലെ ഫോറൻസിക് റിപ്പോർട്ടിൽ അതുല്യയുടെ മരണത്തിൽ അസ്വഭാവികത ഇല്ല എന്നായിരുന്നു. ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുന്നതോടെ നിലവിലുള്ള എ എസ് പി അന്വേഷിച്ച കേസ് ഫയൽ കൈമാറും. രണ്ടു രാജ്യങ്ങൾ തമ്മിലുള്ള കാര്യമായതുകൊണ്ട് ലോക്കൽ പോലീസിന്‍റെ അന്വേഷണത്തിന് ചില…

Read More