ബന്ദികൾ പട്ടിണിമൂലം മരണാസന്നരെന്നു റിപ്പോർട്ട്

ജറൂസലെം: ഹമാസ് ബന്ദികളാക്കിയവർ പട്ടിണി മൂലം മരണാസന്നരാണെന്ന് ഹോസ്റ്റേജസ് ആൻഡ് മിസിംഗ് ഫാമിലീസ് ഫോറം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. ബന്ദികളായ റോം ബ്രാസ്ലാവ്‌സ്‌കിയും എവ്യാതർ ഡേവിഡും വളരെ ക്ഷീണിതരായി കാണപ്പെടുന്ന വീഡിയോകൾ പുറത്തുവന്നതിനു പിന്നാലെയാണ് ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഹമാസ് ഇസ്രയേലിൽനിന്നു തട്ടിക്കൊണ്ടുപോയ ബന്ദികളിൽ കുറഞ്ഞത് 20 പേരെങ്കിലും ജീവിച്ചിരിപ്പുണ്ടെന്നാണ് കരുതപ്പെടുന്നത്. ഡേവിഡിന്‍റെയും ബ്രാസ്ലാവ്‌സ്‌കിയുടെയും വീഡിയോകൾ, മോചിതരായ ബന്ദികളുടെ സാക്ഷ്യങ്ങൾ, കൊല്ലപ്പെട്ടവരുടെ പരിശോധനകൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ് മൂന്ന് മെഡിക്കൽ, പൊതുജനാരോഗ്യ വിദഗ്ധർ ചേർന്നു തയാറാക്കിയ ഈ റിപ്പോർട്ട്. “ഗാസയിൽ ഇപ്പോഴും ജീവനോടെയുള്ള ബന്ദികൾ മനഃപൂർവവും വ്യവസ്ഥാപിതവുമായ പട്ടിണി അനുഭവിക്കുന്നുവെന്നാണു മനസിലാക്കേണ്ടത്. കഠിനമായ പട്ടിണിയുടെ ഈ അവസ്ഥ പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുകയും ഉടനടി മരണത്തിനുള്ള സാധ്യത സൃഷ്‌ടിക്കുകയും ചെയ്യുന്നു.”-റിപ്പോർട്ടിൽ പറയുന്നു. ഹമാസ് ബന്ദികളാക്കി വച്ചിരിക്കുന്നവരെ മനഃപൂർവം പട്ടിണിക്കിടുകയാണെന്ന് ബന്ധുക്കളെ പ്രതിനിധീകരിക്കുന്ന സംഘം പുറത്തിറക്കിയ പത്രക്കുറിപ്പിലും ആരോപിച്ചിട്ടുണ്ട്.

Read More

പലസ്തീൻ രാഷ്‌ട്രം ഉണ്ടാകുന്നതുവരെ ആയുധം താഴെവയ്ക്കില്ലെന്ന് ഹമാസ്

കയ്റോ: ജറൂസലെം തലസ്ഥാനമായി പരമാധികാര പലസ്തീൻ രാഷ്‌ട്രം രൂപവത്കൃതമാകുന്നതുവരെ ആയുധം താഴെവയ്ക്കില്ലെന്നു ഹമാസ് ഭീകരർ. ആയുധം താഴെവയ്ക്കാൻ സന്നദ്ധത പ്രകടിപ്പിച്ചുവെന്ന് അമേരിക്കൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് പറഞ്ഞ പശ്ചാത്തലത്തിലാണ് ഇക്കാര്യം വിശദമാക്കുന്നതെന്നും ഹമാസ് പറഞ്ഞു. ഹമാസ് ആയുധം താഴെവയ്ക്കണമെന്ന ആവശ്യം അടുത്ത ദിവസങ്ങളിൽ ശക്തിപ്പെട്ടിരുന്നു. പലസ്തീൻ രാഷ്‌ട്രരൂപീകരണം ലക്ഷ്യമിട്ട് യുഎന്നിൽ നടന്ന ഉച്ചകോടിയിൽ അറബ് രാജ്യങ്ങളടക്കം ഈ ആവശ്യം ഉന്നയിക്കുകയുണ്ടായി. ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിന് ഇസ്രയേൽ മുന്നോട്ടുവച്ചിരിക്കുന്ന നിബന്ധനകളിൽ ഒന്നുകൂടിയാണിത്. എന്നാൽ, പലസ്തീൻ രാഷ്‌ട്രം രൂപീകൃതമാകുന്നതുവരെ പ്രതിരോധിക്കാനുള്ള അവകാശം ഉപേക്ഷിക്കില്ലെന്നും ആയുധം താഴെവയ്ക്കില്ലെന്നുമാണു ഹമാസ് വ്യക്തമാക്കിയിരിക്കുന്നത്. ഇതിനിടെ, അമേരിക്കയുടെ പശ്ചിമേഷ്യാ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ഗാസ സന്ദർശിച്ചിരുന്നു. തുടർന്ന് ഇസ്രയേലിൽ പ്രധാനമന്ത്രി നെതന്യാഹുവുമായും ബന്ദികളുടെ കുടുംബാംഗങ്ങളുമായും കൂടിക്കാഴ്ച നടത്തി. ബന്ദികളുടെ മോചനത്തിന് ഊർജിത ശ്രമം നടക്കുന്നുവെന്നാണ് അദ്ദേഹം അറിയിച്ചത്. ഇതിനിടെ, ഇസ്രേലി ഭരണകൂടം ഗാസാ ജനതയെ പട്ടിണിയിലേക്കു…

Read More

യുക്രെയിനെതിരായ റഷ്യയുടെ യുദ്ധത്തിന് എണ്ണ വാങ്ങി ഇന്ത്യ ധനസഹായം നൽകുന്നുവെന്ന് യുഎസ്

വാഷിംഗ്ടൺ: ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങി ഉക്രയിൻ യുദ്ധത്തിന് ധനസഹായം നൽകുന്നത് അംഗീകരിക്കാനാവില്ലെന്ന് വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ഫോർ പോളിസി സ്റ്റീഫൻ മില്ലർ. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യയെ വിമർശിച്ച മില്ലർ ഉക്രെയിനെതിരായ റഷ്യയുടെ യുദ്ധത്തിന് പരോക്ഷമായി ധനസഹായം നൽകുന്ന രാജ്യമാണ് ഇന്ത്യയെന്നും ആരോപിച്ചു. മോസ്കോയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്ന രാജ്യങ്ങൾക്കെതിരെ ട്രംപ് ഭരണകൂടം സമ്മർദം ശക്തമാക്കുന്നതിനിടെയാണ് മില്ലറുടെ വിമർശനം. റഷ്യയുമായുള്ള ഇന്ത്യയുടെ എണ്ണ വ്യാപാരത്തിന്‍റെ വ്യാപ്തി യുഎസിനെ അതിശയിപ്പിക്കുന്നു. അമേരിക്കയുടെ സമ്മർദം ഉണ്ടായിരുന്നിട്ടും, ഇന്ത്യ എണ്ണ ഇറക്കുമതി തുടരുകയാണ്.പക്ഷേ, ട്രംപിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ബന്ധം അതിശയകരമാണെന്നും മില്ലർ പ്രസ്താവനയിൽ സൂചിപ്പിക്കുന്നു. അതേസമയം, വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിന്‍റെ റിപ്പോർട്ട് പ്രകാരം, റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് തുടരുമെന്ന് ഇന്ത്യ അറിയിച്ചു.

Read More

യെമനിൽ ബോട്ട് മുങ്ങി 68 ആഫ്രിക്കൻ  കുടിയേറ്റക്കാർ മരിച്ചു

സനാ: യെമൻ തീരത്ത് 154 കുടിയേറ്റക്കാരുമായി പോയ ബോട്ട് മറിഞ്ഞ് 68 ആഫ്രിക്കൻ കുടിയേറ്റക്കാർ മരിച്ചു.74 പേരെ കാണാതായി. ഇതുവരെ 10 പേരെ മാത്രമേ രക്ഷപ്പെടുത്തിയിട്ടുള്ളൂ. അവരിൽ ഒമ്പത് പേർ എത്യോപ്യൻ പൗരന്മാരും ഒരു യെമൻ പൗരനുമാണ്. നിരവധിപേരെ കാണാതായി. രക്ഷാപ്രവർത്തനം തുടരുന്നു- പ്രവിശ്യയിലെ മുതിർന്ന ഉദ്യോഗസ്ഥൻ വാർത്താഏജൻസിയോടു പറഞ്ഞു. യെമൻതീരത്തെ ഈ കടൽപ്പാതയുടെ അപകടസാധ്യതയെക്കുറിച്ച് ഇന്‍റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ പലതവണ മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണ്. എത്യോപ്യയിൽ നിന്നും സൊമാലിയയിൽ നിന്നുമുള്ള കുടിയേറ്റക്കാർ, ജോലി തേടി സൗദി അറേബ്യയിലോ മറ്റ് ഗൾഫ് രാജ്യങ്ങളിലോ എത്തുമെന്ന പ്രതീക്ഷയോടെ പതിവായി അപകടകരമായ ഈ വഴി കടക്കാൻ ശ്രമിക്കുന്നു. ലോകത്തിലെ ഏറ്റവും തിരക്കേറിയതും അപകടകരവുമായ മിക്സഡ് മൈഗ്രേഷൻ റൂട്ടുകളിൽ ഒന്നാണിത്. 2024 ൽ 60,000 ൽ അധികം കുടിയേറ്റക്കാർ തങ്ങളുടെ ജീവൻ പണയപ്പെടുത്തി യെമനിലേക്കു കടന്നതായി ഏജൻസി പറഞ്ഞു. ഏജൻസിയുടെ കണക്കനുസരിച്ച്,…

Read More

പലസ്തീൻ അഥോറിറ്റിക്കും വിമോചന മുന്നണിക്കും യുഎസ് ഉപരോധം

വാഷിംഗ്ടൺ ഡിസി: വെസ്റ്റ്ബാങ്കിൽ പരിമിതമായ അധികാരങ്ങളുള്ള പലസ്തീൻ അഥോറിറ്റിക്കും (പിഎ) പലസ്തീൻ പ്രതിനിധീകരിക്കുന്ന പലസ്തീൻ വിമോചനമുന്നണിക്കും(പിഎൽഒ) ഉപരോധം ചുമത്താൻ തീരുമാനിച്ചതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് അറിയിച്ചു. ഇതിന്‍റെ ഭാഗമായി പലസ്തീൻ അഥോറിറ്റി അധികൃതർക്കും വിമോചനമുന്നണി അംഗങ്ങൾക്കും അമേരിക്ക വീസ നിഷേധിക്കും. പലസ്തീൻ രാഷ്‌ട്ര രൂപവത്കരണത്തിനുള്ള നീക്കങ്ങൾ ശക്തമായിരിക്കേയാണ് അമേരിക്കയുടെ ഈ നടപടി. അതേസമയം, പലസ്തീൻ അഥോറിറ്റിയും വിമോചന മുന്നണിയും ഇസ്രയേലുമായുള്ള സംഘർഷങ്ങളെ രാജ്യാന്തരവത്കരിക്കുകയാണെന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് കുറ്റപ്പെടുത്തി. ഗാസാ വിഷയം അന്താരാഷ്‌ട്ര ക്രിമിനൽ കോടതിയിലും അന്താരാഷ്‌ട്ര നീതിന്യായ കോടതിയിലും ഉന്നയിച്ച സംഭവങ്ങൾ ഇതിനുദാഹരണങ്ങളായി ചൂണ്ടിക്കാട്ടി. അഥോറിറ്റിയും വിമോചന മുന്നണിയും തീവ്രവാദത്തെ പിന്തുണയ്ക്കുന്നതു തുടരുകയാണെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് ആരോപിച്ചു. രാഷ്‌ട്ര രൂപവത്കരണം ലക്ഷ്യമിട്ടുള്ള നയതന്ത്രനീക്കങ്ങൾ വിജയം കാണുന്നതിൽ അമേരിക്ക പ്രതികാരം ചെയ്യുകയാണെന്നാണു പലസ്തീൻ അഥോറിറ്റിയും പലസ്തീൻ നേതാക്കളും ഇതിനോടു പ്രതികരിച്ചത്. ഫ്രാൻസ്, ബ്രിട്ടൻ, കാനഡ തുടങ്ങിയ പാശ്ചാത്യ…

Read More

കത്തിയാക്രമണം തടയാൻ പൊതുമാപ്പ് പദ്ധതി

ലണ്ടൻ: കത്തിയാക്രമണങ്ങൾ തടയുന്നതിന്‍റെ ഭാഗമായി നടപ്പാക്കിയ പൊതുമാപ്പ് പദ്ധതി പ്രകാരം ജനങ്ങൾ ആയിരത്തോളം മൂർച്ചയേറിയ ആയുധങ്ങൾ തിരി ച്ചുനല്കിയതായി ബ്രിട്ടീഷ് സർക്കാർ അറിയിച്ചു. കത്തിയാക്രമണങ്ങൾ ഭീകരമായി വർധിച്ച പശ്ചാത്തലത്തിലാണു പദ്ധതി പ്രഖ്യാപിച്ചത്. പത്തു വർഷത്തിനിടെ ഇംഗ്ലണ്ടിലും വെയ്ൽസിലും കത്തിയാക്രമണങ്ങൾ 87 ശതമാനം വർധിച്ചുവെന്നാണ് കണക്ക്. കഴിഞ്ഞ വർഷം മാത്രം 54,587 കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തി. യൂറോപ്പിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. കഴിഞ്ഞ വർഷം ജൂലൈയിൽ വടക്കൻ ഇംഗ്ലണ്ടിലെ സൗത്ത്പോർട്ടിൽ നൃത്തപരിപാടിക്കിടെ ഉണ്ടായ കത്തിയാക്രമണത്തിൽ മൂന്നു പെൺകുട്ടികൾ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് ബ്രിട്ടീഷ് സർക്കാർ നടപടികൾ കർശനമാക്കിയത്. ജാപ്പനീസ് വാളുകൾ പോലുള്ള മൂർച്ചയേറിയ ആയുധങ്ങളുടെ വില്പനപ്പരസ്യങ്ങൾ ഓൺലൈനിൽ കാണിച്ചാൽ പിഴ നേരിടേണ്ടിവരുമെന്ന് സോഷ്യൽ മീഡിയ സ്ഥാപനങ്ങൾക്കു സർക്കാർ മുന്നറിയിപ്പു നല്കി.

Read More

ചൈനയിൽ കനത്ത മഴ; മരണം 70 ആയി

ബീജിംഗ്: വടക്കൻ ചൈനയിൽ ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയിൽ മരിച്ചവരുടെ എണ്ണം 70 കടന്നു. ഒട്ടേറെപ്പേരെ കാണാതായിട്ടുണ്ട്. തലസ്ഥാനമായ ബീജിംഗിൽ മാത്രം 44 പേർ മരിക്കുകയും ഒന്പതു പേരെ കാണാതാവുകയും ചെയ്തു. ഇതിൽത്തന്നെ 31 പേർ മരിച്ചത് ഒരു വയോജനകേന്ദ്രത്തിലാണ്. ശനിയാഴ്ച ആരംഭിച്ച മഴ തിങ്കളാഴ്ചയോടെ കനത്തു. റോഡുകളും വൈദ്യുതിവിതരണ സംവിധാനങ്ങളും നശിച്ചു. ബീജിംഗിൽനിന്നു മാത്രം 80,000 പേരെ മാറ്റിപ്പാർപ്പിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ അതിവേഗം നടപ്പാക്കാൻ ചൈനീസ് പ്രസിഡന്‍റ് ഷി ചിൻപിംഗ് ഉത്തരവിട്ടു.

Read More

സുരക്ഷാ ഭീഷണി; യുഎഇയിൽനിന്ന് നയതന്ത്രജീവനക്കാരെ ഒഴിപ്പിച്ച് ഇസ്രയേൽ

ദുബായ്: യുഎഇയിൽനിന്ന് നയതന്ത്രജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും ഒഴിപ്പിക്കാൻ ഇസ്രയേൽ. ഗൾഫ് രാജ്യങ്ങളിലുള്ള ‌ഇസ്രേലികൾക്കുള്ള യാത്രാമുന്നറിയിപ്പുകൾ ദേശീയ സുരക്ഷാ കൗൺസിൽ (എൻ‌എസ്‌സി) വർധിപ്പിച്ചതിനെത്തുടർന്നാണു നടപടി. ഇറാൻ, ഹമാസ്, ഹിസ്ബുള്ള, ആഗോള ജിഹാദിസ്റ്റ് വിഭാഗങ്ങൾ എന്നിവയുൾപ്പെടെയുള്ള തീവ്രവാദ ഗ്രൂപ്പുകൾ യുഎഇയിലെ ഇസ്രേലി, ജൂത വ്യക്തികളെ ലക്ഷ്യമിടുന്നതായി എൻ‌എസ്‌സി ഇന്‍റലിജൻസ് പ്രസ്താവനയിൽ പറഞ്ഞു. പ്രാദേശിക സംഘർഷങ്ങളും ഇറാനെതിരായ സമീപകാല സൈനിക നടപടികളും ഗാസയിൽ ഭീകരർക്കെതിരേ നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങളുമാണു ഭീഷണിക്കു കാരണമെന്ന് ഇസ്രയേൽ ഉദ്യോഗസ്ഥർ പറഞ്ഞു. ഇസ്രയേൽ വിരുദ്ധ പ്രകോപനങ്ങളും ഇറാനെതിരായ ആക്രമണത്തിന്‍റെ അനന്തരഫലങ്ങളും തങ്ങളുടെ പൗരന്മാർക്കും വിദേശത്തുള്ള പ്രതിനിധികൾക്കും അപകടസാധ്യത വർധിപ്പിച്ചതായി സുരക്ഷാ അധികൃതർ വിശ്വസിക്കുന്നു. മിഡിൽ ഈസ്റ്റിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും സമീപകാല സംഘർഷങ്ങളുമായി ബന്ധപ്പെട്ട് യുഎഇയിലെ ഇസ്രേലി പൗരന്മാർക്കും നയതന്ത്രജ്ഞർക്കും സുരക്ഷാ ആശങ്കകൾ വർധിച്ചിട്ടുണ്ട്.

Read More

ലണ്ടനിൽ സിഖ് യുവാവ് കുത്തേറ്റു മരിച്ചു; സുഹൃത്തായ യുവാവ് അറസ്റ്റിൽ

ലണ്ടൻ: കിഴക്കൻ ലണ്ടനിൽ സിഖ് യുവാവ് കുത്തേറ്റു മരിച്ചു. ഗുർമുഖ് സിംഗ് (ഗാരി-30)ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ആഴ്ച ഈസ്റ്റ് ലണ്ടനിലെ ഇൽഫോർഡിലെ ഫെൽബ്രിഡ്ജ് റോഡിൽ വച്ചാണ് ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് അമർദീപ് സിംഗിനെ (27) കൊലക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും പരിചയക്കാരാണെന്നാണു സൂചന. ഗുർമുഖ് സിംഗിന്‍റെ ഇടതു തുടയിലേറ്റ മുറിവാണ് മരണകാരണം. അമർദീപിനെ കൂടാതെ മൂന്നു സ്ത്രീകൾ ഉൾപ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

Read More

പാക്കിസ്ഥാനുമായി ട്രംപ് വ്യാപാര കരാറിൽ ഒപ്പുവച്ചു; “ഭാവിയിൽ അവർ ഇന്ത്യയ്ക്ക് എണ്ണ വിൽക്കും’

വാഷിംഗ്ടൺ: പാക്കിസ്ഥാന്‍റെ എണ്ണ ശേഖരം സംയുക്തമായി വികസിപ്പിക്കുന്നതിനായി അമേരിക്ക പാകിസ്ഥാനുമായി പുതിയ വ്യാപാര കരാറിൽ ഏർപ്പെട്ടതായി പ്രസിഡന്‍റ് ഡോണൾഡ് ട്രന്പ്. ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് 25% തീരുവയും അധിക പിഴകളും ഏർപ്പെടുത്തുമെന്ന ട്രന്പിന്‍റെ പ്രഖ്യാപനത്തിനു പിന്നാലെയാണ് ഈ നീക്കം. ഇത് ഒടുവിൽ പാകിസ്ഥാനെ ഇന്ത്യയിലേക്ക് എണ്ണ കയറ്റുമതി ചെയ്യുന്നതിലേക്ക് എത്തിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “പാക്കിസ്ഥാൻ എന്ന രാജ്യവുമായി ഞങ്ങൾ ഒരു കരാർ ഒപ്പിട്ടു, അതിലൂടെ പാകിസ്ഥാനും അമേരിക്കയും അവരുടെ വമ്പിച്ച എണ്ണ ശേഖരം വികസിപ്പിക്കുന്നതിന് ഒരുമിച്ചു പ്രവർത്തിക്കും. ആർക്കറിയാം, ഒരുപക്ഷേ അവർ ഒരു ദിവസം ഇന്ത്യയ്ക്ക് എണ്ണ വിൽക്കും!’ ട്രന്പ് പ്രസ്താവനയിൽ അറി‌യിച്ചു. ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് 25% തീരുവയും അധിക പിഴയും നാളെ മുതൽ പ്രാബല്യത്തിൽ വരും. റഷ്യയുമായുള്ള ഇന്ത്യയുടെ തുടർച്ചയായ എണ്ണ വ്യാപാരവും നിലവിലുള്ള വ്യാപാര നിയന്ത്രണങ്ങളുമാണ് തീരുമാനത്തിനു…

Read More