ഇറാന്റെയും ഇസ്രയേലിന്റെയും സൈനികശേഷി തുലനം ചെയ്യുന്പോൾ ചില കാര്യങ്ങളിൽ ഇറാന്റെ തട്ടുയരും. ചിലതിൽ ഇസ്രയേലിന്റെയും. സൈനിക ശക്തിയിലും കരസേനയിലും ഇറാൻ ഇസ്രയേലിനെ മറികടക്കുമ്പോൾ, സാങ്കേതികവിദ്യ, സൈനിക ചെലവ്, വ്യോമശക്തി, ബാലിസ്റ്റിക് മിസൈലുകൾ, ആണവ പോർമുനകൾ തുടങ്ങിയ തന്ത്രപരമായ ആസ്തികൾ എന്നിവയിൽ ഇസ്രയേൽ വ്യക്തമായും മുന്നിലാണ്. ഇറാന്റെ വലിയ മനുഷ്യശേഷിയെ മറികടന്ന് നീണ്ടുനിൽക്കുന്ന യുദ്ധത്തിന്റെ കാര്യത്തിൽ ഇസ്രയേലിനെ കൂടുതൽ ശക്തരാക്കുന്നത് ഈ വ്യത്യാസങ്ങളാണ്. വ്യോമസേനയുടെ കാര്യത്തിലും സാങ്കേതികവിദ്യയിലും ഇസ്രയേൽ ബഹുദൂരം മുന്നിലാണ്.അതേസമയം, ബാലിസ്റ്റിക്, ക്രൂസ് മിസൈലുകളിൽ ഇറാനാണ് മേധാവിത്തം. മനുഷ്യവിഭവശേഷിയും അവർക്കാണു കൂടുതൽ. ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനം അത്യാധുനികമാണ്. മിസൈലുകൾ 20 ബാലിസ്റ്റിക് മിസൈലുകളും അനവധി ക്രൂസ് മിസൈലുകളും ഇറാന്റെ ശേഖരത്തിലുണ്ട്. അവർ സ്വന്തമായി ക്രൂസ് മിസൈൽ സാങ്കേതികവിദ്യ വികസിപ്പിച്ചിട്ടുണ്ട്. ഖൈബർ ബസ്റ്റർ എന്ന മിസൈൽ അവരുടെ ആഗ്നേയാസ്ത്രമാണ്. ഫത്താഹ് എന്ന പേരിലുള്ള ഹൈപ്പർസോണിക് മിസൈൽ കൈയിലുണ്ടെന്നും ഇറാൻ…
Read MoreCategory: NRI
ഇസ്രയേലിനെതിരെ തുർക്കിയും; ഇറാൻ തിരിച്ചടിക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട്
ടെഹ്റാൻ: ഇറാന്റെ ദേശീയ മാധ്യമം ആക്രമിച്ചതിന് പിന്നാലെ ഇസ്രയേലിന് മുന്നറിയിപ്പുമായി തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗാൻ. ഇപ്പോൾ ചെയ്യുന്നതിൽ ഇസ്രയേൽ ഖേദിക്കുമെന്ന് തുർക്കി പ്രസിഡന്റ് പറഞ്ഞു. ദേശീയ മാധ്യമം ആക്രമിച്ചതിന് ഇറാൻ തിരിച്ചടിക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട് ഉണ്ട്. ജനങ്ങൾ ടെൽഅവീവ് ഒഴിയണമെന്നാണ് ഇറാന്റെ നിർദേശം. അതേസമയം, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമയനി ഇല്ലാതായാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം അവസാനിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. എബിസി ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് പ്രതികരണം. ഇറാനെതിരായ ഇസ്രയേലിന്റെ തുടര്‍ച്ചയായ സൈനിക നടപടികളെയും അദ്ദേഹം ന്യായീകരിച്ചു. സംഘര്‍ഷം വഷളാക്കുന്നതിന് പകരം അവസാനിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കി. ഖമയനിയെ ലക്ഷ്യം വയ്ക്കാനുള്ള ഇസ്രയേലിന്റെ പദ്ധതി ഡോണള്‍ഡ് ട്രംപ് വിലക്കിയെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. സംഘര്‍ഷം വഷളാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നായിരുന്നു അമേരിക്കയുടെ ഇടപെടല്‍ എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇറാൻ അമേരിക്കക്കാരെ…
Read Moreഇസ്രയേൽ-ഇറാൻ സംഘർഷം; ഷാർജയിലേക്കും ദുബായിയിലേക്കുമുള്ള ചില വിമാനങ്ങൾ റദ്ദാക്കി
കണ്ണൂർ: വ്യോമപാതകൾ അടച്ചതുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധികൾ കാരണം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഷാർജയിലേക്കും ദുബായിയിലേക്കുമുള്ള ചില വിമാനങ്ങൾ റദ്ദാക്കിയതായി എയർപോർട്ട് അധികൃതർ അറിയിച്ചു. യാത്ര ചെയ്യുന്നവർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് അതത് വിമാന കമ്പനികളുമായി ബന്ധപ്പെട്ട് സർവീസുകളുടെ സ്ഥിതി അന്വേഷിക്കണമെന്ന് വിമാനത്താവള അധികൃതർ സോഷ്യൽ മീഡിയയിലൂടെ നൽകിയ അറിയിപ്പിൽ പറയുന്നു. ഇസ്രയേൽ-ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങൾ വ്യോമപാത താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്. ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്ഥാൻ വ്യോമപാതയിൽ നേരത്തെ തന്നെ വിലക്കുണ്ട്. ഈ സാഹചര്യത്തിൽ പല വിമാനങ്ങളും ഒമാൻ വ്യോമപാതയാണ് ഉപയോഗിക്കുന്നത്. ഈ വ്യോമപാതയിൽ തിരക്കേറിയതോടെയാണ് സർവീസുകൾ വെട്ടിക്കുറയ്ക്കാൻ കമ്പനികൾ നിർബന്ധിതമാവുന്നത്. ഗൾഫിലെ വേനൽ അവധി കൂടിയായതിനാൽ നാട്ടിലേക്ക് വരാൻ കാത്തിരുന്ന പ്രവാസികളെയും ഈ പ്രതിസന്ധി ബാധിച്ചിട്ടുണ്ട്.
Read Moreഇസ്രയേൽ-ഇറാൻ സംഘർഷം; മുന്നറിയിപ്പുമായി ഇറാനിലെ ഇന്ത്യൻ എംബസി
ടെഹ്റാൻ: ഇസ്രയേലുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇറാനിലെ ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി. ആരും പരിഭ്രാന്തരാകരുതെന്നും എംബസിയുടെ സമൂഹമാധ്യമ പോസ്റ്റുകൾ പിന്തുടരണമെന്നുമാണു നിർദേശം. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും എംബസി ഇന്ത്യക്കാരെ അറിയിച്ചു. വ്യക്തികളുടെ വിവരങ്ങൾ പൂരിപ്പിക്കാനുള്ള ഗൂഗിൾ ഫോം എംബസിയുടെ എക്സ് അക്കൗണ്ടിൽ നൽകുകയും ചെയ്തിട്ടുണ്ട്. അടിയന്തരാവശ്യങ്ങൾക്കായി വിളിക്കാനുള്ള ഫോൺ നന്പറുകളും ടെലഗ്രാം അക്കൗണ്ടിന്റെ ലിങ്കും നൽകിയിട്ടുണ്ട്. ഇസ്രയേലിലെ എല്ലാ ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് ടെൽ അവീവിലെ ഇന്ത്യൻ എംബസി അറിയിച്ചു. സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്ന് വ്യക്തമാക്കിയ എംബസി വൃത്തങ്ങൾ, ജാഗ്രത പാലിക്കാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും ഇന്ത്യക്കാർക്കു നിർദേശം നല്കി.
Read Moreഹജ്ജ് യാത്രക്കാരുമായി വന്ന സൗദി വിമാനത്തില്‍ തീ; യാത്രക്കാർ സുരക്ഷിതർ
ലക്നോ: ഹജ്ജ് യാതക്കാരുമായി വന്ന സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ തീ. വിമാനം ലക്നോവില്‍ ഇറങ്ങുമ്പോഴാണ് ഇടത് ചക്രത്തില്നിന്ന് തീയും പുകയും കണ്ടത്. ഉടനെ വിമാനത്തില്‍നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു. സൗദി എയര്‍ലൈന്‍സിന്റെ എസ്വി 3112 എന്ന വിമാനത്തിലാണ് തീ കണ്ടത്. ഞായറാഴ്ച രാത്രി 10:45നാണ് വിമാനം ജിദ്ദയില്‍നിന്ന് പുറപ്പെട്ടത്.രാവിലെ ആറരയോടെ ലക്നോവിലെ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുമ്പോഴാണ് ഇടത് ചക്രത്തിന്റെ ഭാഗത്ത് തീയും പുകയും ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ പൈലറ്റ് വിമാനം പ്രത്യേക വശത്തേക്ക് മാറ്റി നിര്‍ത്തുകയായിരുന്നു. വിമാനത്താവള അധികൃതരെത്തി തീയണച്ചു. വിമാനത്തിലുണ്ടായിരുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. ലാന്‍ഡിംഗ് ഗിയറിലെ ഹൈഡ്രോളിക് സംവിധാനത്തിലെ ചോര്‍ച്ച ആണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിമാനം കൂടുതല്‍ പരിശോധനകള്‍ക്കായി മാറ്റി.
Read Moreട്രംപ്വിരുദ്ധ പ്രക്ഷോഭം കനക്കുന്നു
ഫിലാഡെൽഫിയ: പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരേ തെരുവുകളും പാർക്കുകളും പ്രതിഷേധക്കാരെക്കൊണ്ടു നിറയുന്ന കാഴ്ചയാണ് ശനിയാഴ്ച യുഎസിൽ കണ്ടത്. ജനാധിപത്യവും കുടിയേറ്റക്കാരുടെ അവകാശങ്ങളും സംരക്ഷിക്കണമെന്ന പ്രതിഷേധക്കാരുടെ ആവശ്യം നഗരപ്രാന്തങ്ങളിലും ചെറുപട്ടണങ്ങളിലും അലയടിച്ചു. നൂറുകണക്കിനു പരിപാടികളിലായി പതിനായിര ത്തോളം പ്രതിഷേധക്കാർ പങ്കെടുത്തുവെന്ന് “നോ കിംഗ്സ് ‘ പ്രക്ഷോഭങ്ങളുടെ സംഘാടകർ പറഞ്ഞു. സമാധാനം പാലിക്കണമെന്നും അക്രമം വച്ചുപൊറുപ്പിക്കില്ലെന്നും യുഎസ് ഗവർണർമാർ മുന്നറിയിപ്പു നല്‍കുകയും നാഷണൽ ഗാർഡുകളെ വിന്യസിക്കുകയും ചെയ്തിരുന്നു. ലോസ് ആഞ്ചലസിൽ പോലീസ് കണ്ണീർവാതകം ഉപയോഗിച്ചു. യുഎസ് ഇമിഗ്രേഷൻസ് ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് കെട്ടിടത്തിനു മുന്നിൽ തടിച്ചുകൂടിവയവരെ ഒഴിപ്പിക്കാൻ പോർട്ട്ലാ ൻഡിലും കണ്ണീർവാതക പ്രയോഗമുണ്ടായി. സോൾട്ട് ലേക്ക് സിറ്റിയിലെ മാർച്ചിനിടയിൽ നടന്ന വെടിവയ്പിൽ ഒരാൾക്കു പരിക്കേറ്റ സംഭവം പോലീസ് അന്വേഷിച്ചു വരികയാണ്. മൂന്നു പേരെ ഇതിനൊടകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ന്യൂയോർക്ക്, ഡെൻവർ, ഷിക്കാഗോ, ഓസ്റ്റിൻ, അറ്റ്ലാന്റ എന്നിവിടങ്ങളിലും വൻജനക്കൂട്ടം അണിനിരന്നു. 70,000 പേർ പങ്കെടുത്ത…
Read Moreസൈനിക പരേഡിൽ പാക്കിസ്ഥാൻ പട്ടാളമേധാവിയെ ക്ഷണിച്ചിട്ടില്ല; വാർത്ത നിഷേധിച്ച് യുഎസ്
വാഷിംഗ്ടൺ ഡിസി: പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീറിനെ സൈനിക പരേഡിലേക്ക് ക്ഷണിച്ചുവെന്ന വാർത്ത നിഷേധിച്ച് വൈറ്റ് ഹൗസ്. “ഇത് വ്യാജമാണ്. വിദേശ സൈനിക നേതാക്കളെയൊന്നും ക്ഷണിച്ചിട്ടില്ല’. മുനീറിനെ ക്ഷണിച്ചതിനെക്കുറിച്ചുള്ള റിപ്പോർട്ടുകളെക്കുറിച്ച് വൈറ്റ്ഹൗസ് ഉദ്യോഗസ്ഥൻ പറഞ്ഞു. യുഎസിന്റെ ഏറ്റവും വലിയ സൈനിക പ്രദർശനങ്ങളിലൊന്നായാണ് ശനിയാഴ്ച നടക്കുന്ന പരേഡിനെ കണക്കാക്കപ്പെടുന്നത്. സൈന്യത്തിന്റെ പ്രതിരോധ ശേഷി പ്രദർശിപ്പിക്കുക എന്നതാണ് പരേഡിന്റെ ഉദ്ദേശം. ബ്രിട്ടീഷ് സാമ്രാജ്യത്തെ നേരിടാൻ 1775 ജൂൺ 14 ന് യുഎസ് സൈന്യം ഔദ്യോഗികമായി സ്ഥാപിതമായതിന്റെ സ്മരണയ്ക്കായാണ് ഈ പരേഡ്. ആയിരക്കണക്കിന് സൈനികർ, ഡസൻ കണക്കിന് ടാങ്കുകൾ, സൈനിക ഹെലികോപ്റ്ററുകൾ, യുദ്ധവിമാനങ്ങൾ തുടങ്ങിയവ പരേഡിൽ പങ്കെടുക്കും.
Read Moreഉംറ വിസകൾക്ക് ഇനി മുതൽ താമസ കരാർ നിർബന്ധം
റിയാദ്: സൗദിയിലെ താമസകേന്ദ്രം സംബന്ധിച്ച രേഖ നൽകിയാലേ ഇനി മുതൽ ഉംറ വിസ അനുവദിക്കൂവെന്നു ഹജ്ജ് ഉംറ മന്ത്രാലയം. ഹോട്ടൽ, അപ്പാർട്ട്മെന്റ് തുടങ്ങിയ താമസകേന്ദ്രങ്ങളുമായി കരാറുണ്ടാക്കിയിട്ടുള്ള ഉംറ സർവീസ് കമ്പനികൾ അതിന്റെ രേഖകൾ വിസ അപേക്ഷയോടൊപ്പം ഹാജരാക്കണം. മന്ത്രാലയത്തിന്റെ ‘നുസുക് മസാർ’ എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ കരാർ അപ്ലോഡ് ചെയ്യണമെന്ന് ഉംറ കമ്പനികളോടും വിദേശ സർവിസ് ഏജൻറുമാരോടും ഹജ്ജ് ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. സൗദി ടൂറിസം മന്ത്രാലയത്തിന്റെ ലൈസൻസുള്ള താമസകേന്ദ്രങ്ങളിലാണ് തീർഥാടകർക്കുള്ള താമസ സൗകര്യമേർപ്പെടുത്തേണ്ടത്. ഉംറ സീസണിൽ തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും പ്രവർത്തന കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നും മന്ത്രാലയം വിശദീകരിച്ചു. ടൂറിസം മന്ത്രാലയത്തിന്റെ ലൈസൻസുള്ള താമസകേന്ദ്രമായിരിക്കണം എന്നതാണ് പ്രധാന നിബന്ധന.
Read Moreഇസ്രയേലിലേക്ക് ഇറാൻ തൊടുത്തത് 300ഓളം മിസൈലുകൾ
300ഓളം മിസൈലുകൾ ഇസ്രയേലിലേക്ക് ഇറാൻ തൊടുത്തുവെന്നാണ് റിപ്പോർട്ട്. ജെറുസലേമിൽ വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടെൽഅവീവിൽ ഇറാൻ ആക്രമണത്തിൽ തകർന്ന കെട്ടിടങ്ങളുടെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഇസ്രയേലിലേക്ക് ഹൂതി വിമതർ ഡ്രോൺ ആക്രമണം നടത്തിയെന്നും റിപ്പോട്ടുണ്ട്. എന്നാൽ 150ഓളം മിസൈലുകൾ ഇറാൻ വിക്ഷേപിച്ചുവെന്നും അതിൽ ഒൻപത് മിസൈലുകൾ ഒഴികെ ബാക്കിയെല്ലാം വ്യോമപ്രതിരോധ സംവിധാനമായ അയേൺ ഡോം തകർത്തുവെന്നും ഇസ്രയേൽ പറയുന്നു. ഇറാന്റെ റെവല്യൂഷറി ഗാർഡ്സിന്റെ ആസ്ഥാനം വരെ കഴിഞ്ഞ ദിവസം ഇസ്രയേൽ ആക്രമിച്ചിരുന്നു. ഇറാന്റെ പ്രധാനപ്പെട്ട സൈനിക മേധാവികളും ആറ് ആണവശാസ്ത്രജ്ഞരും ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയുടെ മുഖ്യ ഉപദേഷ്ടാവും മുൻനാവിക മേധാവിയും അമേരിക്കയുമായി ആണവ നിരായുധീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്യുന്ന അലി ഷാംഖാനിയും കൊല്ലപ്പെട്ടവരിൽപ്പെടുന്നു.
Read Moreഇറാനിൽ വീണ്ടും ഇസ്രയേൽ ആക്രമണം; തിരിച്ചടിച്ച് ഇറാൻ; ഇറാനിൽ 78 പേർ കൊല്ലപ്പെട്ടു
ടെഹ്റാൻ/ടെൽഅവീവ്: അടിയും തിരിച്ചടിയുമായി ഇറാനും ഇസ്രയേലും ആക്രമണങ്ങൾ ശക്തമാക്കിയതോടെ പശ്ചിമേഷ്യ യുദ്ധഭീതിയിൽ. ഇന്നലെ പുലർച്ചെ ഇറാനിലെ ആണവ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ച ഇസ്രയേൽ സൈന്യം ഇന്നു പുലർച്ചെ ഇറാന്റെ വ്യോമകേന്ദ്രങ്ങളിലും ആണവകേന്ദ്രങ്ങളിലും വീണ്ടും ആക്രമണം നടത്തി. ഇസ്രയേലിന്റെ ആക്രമണങ്ങളിൽ ഇറാനിൽ 78 പേർ കൊല്ലപ്പെട്ടുവെന്നും 320ഓളം പേർക്ക് പരിക്കേറ്റുവെന്നും ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. അതേസമയം, ഇസ്രയേലിലേക്കു ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ഇറാൻ ശക്തമായി തിരിച്ചടിച്ചു. ഇസ്രയേലിന്റെ തലസ്ഥാനമായ ടെൽഅവീവിലും ജറുസലേമിലും നാശനഷ്ടങ്ങൾ സംഭവിച്ചതായാണു റിപ്പോർട്ട്. ഒരു സ്ത്രീ കൊല്ലപ്പെട്ടെന്നും 40ഓളം പേർക്ക് പരിക്കേറ്റെന്നും രണ്ടു പേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുണ്ട്. ടെൽ അവീവിലെ നിരവധി വീടുകൾക്ക് കേടുപാടുകൾ പറ്റി. ഇറാന്റെ ആക്രമണം ഇസ്രയേൽ സ്ഥിരീകരിച്ചു. ഇസ്രയേലിന്റെ യുദ്ധവിമാനം വെടിവച്ചിട്ടെന്നും ഒരു ഇസ്രയേൽ പൈലറ്റിനെ പിടികൂടിയെന്നും ഇറാൻ അവകാശപ്പെട്ടെങ്കിലും ഇസ്രയേൽ അത് നിഷേധിച്ചു.ഇസ്രയേലിന്റെ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന്…
Read More