നടന് വിശാലിന്റെ വിവാഹവാര്‍ത്ത ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. കാരണം വധു വിശാലിന്റെ കാമുകി വരലക്ഷ്മി അല്ല എന്നത് തന്നെ. വിശാലിന്റെ പിതാവും സിനിമാ നിര്‍മ്മാതാവുമായ ജികെ റെഡ്ഡിയാണ് ദിന ദാന്തിയോട് വിവാഹക്കാര്യം വെളിപ്പെടുത്തിയത്. അനിഷ എന്ന് പേരുള്ള പെണ്‍കുട്ടി ആന്ധ്രയിലെ ഒരു ബിസിനസ്സുകാരന്റെ മകളാണെന്നും ഇരുവരും തമ്മിലുള്ള വിവാഹം അടുത്ത വര്‍ഷം തന്നെയുണ്ടാകുമെന്നും റെഡ്ഡി വെളിപ്പെടുത്തിയിട്ടുണ്ട്. 2016 ല്‍ വരലക്ഷ്മി വിശാലുമായുള്ള പ്രണയം തകര്‍ന്നതായി ട്വീറ്റ് ചെയ്തിരുന്നു്. പ്രണയം ഇപ്പോള്‍ വേറൊരു തലത്തിലെത്തിയിരിക്കുന്നു. ഏഴ് വര്‍ഷം നീണ്ട പ്രണയം അയാള്‍ മാനേജര്‍ വഴിയാണ് അറിയിച്ചത്. ഈ ലോകം ഇത് എങ്ങോട്ടാണ് സഞ്ചരിക്കുന്നത്…? എവിടെയാണ് സ്നേഹം…? ഇങ്ങനെ ചോദിച്ചാണ് വരലക്ഷ്മി തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. നടികര്‍ സംഘം തിരഞ്ഞെടുപ്പിന്റെ സമയത്ത് വരലക്ഷ്മിയുടെ അച്ഛനും നടനുമായ ശരത്കുമാറിനെതിരെ വിശാല്‍ നടത്തിയ പോരാട്ടത്തില്‍ പിന്തുണയുമായി നടി ഒപ്പമുണ്ടായിരുന്നു. തിരഞ്ഞെടുപ്പില്‍…
Read MoreCategory: RD Special
വാളയാർ! സ്വർണവും പണവും കായ്ക്കുന്ന ഇടനാഴി; തട്ടിപ്പ് പോലീസ് വേഷത്തിലും; സംഭവബഹുലമായ കഥകൾ
സി.അനിൽകുമാർ വാളയാർ. കേരളത്തിലേക്കുള്ള പ്രധാന കവാടം. പാലക്കാടിന്റെയും തമിഴ്നാടിന്റെയും അതിർത്തി പങ്കിടുന്ന ദേശീയപാതയിലെ ഈ പ്രദേശം പണ്ടേ പ്രസിദ്ധം. എന്നാൽ അത് കുപ്രസിദ്ധിയുടെ പേരിലാണെന്നുമാത്രം. എന്തുകൊണ്ട് വാളയാർ കുപ്രസിദ്ധിയാർജിച്ചു എന്നതിന് ഉത്തരം ഇവിടെ നിലനിൽക്കുന്ന വിവിധ വകുപ്പുകളുടെ ചെക്ക്പോസ്റ്റുകളും അവരുടെ കേസ് ഫയലുകളും മാത്രം പരിശോധിച്ചാൽ മതി. വിജനവും വിശാലവുമായ ഈ പാത കള്ളക്കടത്തിന്റെയും സ്പിരിറ്റുകടത്തിന്റെയും അഴിമതിയുടെയും പിടിച്ചുപറിയുടെയും സംഭവബഹുലമായ കഥകൾകൊണ്ട് നിറഞ്ഞിട്ടുള്ളത്. സ്പിരിറ്റിൽ തുടക്കം തമിഴ്നാട്ടിൽനിന്നും കേരളത്തിലേക്കുള്ള ഇടനാഴിയായ വാളയാർപാത കുപ്രസിദ്ധി കൈവരിച്ചത് ആദ്യം സ്്പിരിറ്റുകടത്തിലൂടെയാണ്. കേരളത്തിന്റെ ആഘോഷങ്ങൾ കൊഴുപ്പിക്കാൻ ഒരുകാലത്ത് തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽനിന്നുമെല്ലാം സ്പിരിറ്റൊഴുകിയിരുന്നത് വാളയാർവഴിയാണ്. വാഹനങ്ങളിൽ പ്രത്യേകം അറകൾ നിർമിച്ചും ചരക്ക് ലോഡുകൾക്കിടയിലും ഉൗടുവഴികളിലൂടെയും ഒഴുകിയെത്തിയ സ്പിരിറ്റ് കേരളത്തെ ലഹരിയിലും മരണത്തിലും മുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. കോടിക്കണക്കിന് ലിറ്റർ സ്പിരിറ്റ് അധികൃതർ പിടികൂടിയപ്പോൾ അതിന്റെ പത്തിരട്ടിയോളം കണക്കിൽപെടാതെയുമെത്തി. വിവിധ ചെക്ക്പോസ്റ്റുകൾ സ്ഥാപിച്ച്…
Read Moreനിങ്ങള്‍ കന്യകയാണോ? സോഷ്യല്‍മീഡിയയില്‍ വിമര്‍ശകന്റെ ചോദ്യത്തിന് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി നല്കി ആര്യ, ആ മറുപടി ചിത്രത്തിന് കൈയ്യടിച്ച് ആരാധകര്‍, സംഭവം ഇങ്ങനെ
ബഡായി ബംഗ്ലാവ് എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ ശ്രദ്ധേയായ നടിയാണ് ആര്യ. പരിപാടി ഹിറ്റായതോടെ ആര്യയുടെ സമയവും തെളിഞ്ഞു. ഇപ്പോള്‍ സിനിമയില്‍ തിരക്കുള്ള നടി കൂടിയാണ് ആര്യ. ജീവിതത്തെ ചിരിയോടെ നേരിടുന്ന ആര്യയ്ക്ക് സോഷ്യല്‍മീഡിയയിലും ആരാധകരെറെ. കഴിഞ്ഞദിവസം ആര്യ നല്കിയ ഒരു മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായത്. ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുമ്പോഴായിരുന്നു അപ്രതീക്ഷിതമായി ആ ചോദ്യം എത്തിയത്. ‘നിങ്ങള്‍ കന്യകയാണോ..?’ എന്നാണ് ഒരു ആരാധകന് താരത്തോട് ചോദിച്ചത്. ആ ചോദ്യത്തിന് ആര്യ നല്കിയ മറുപടി സോഷ്യല്‍ ലോകത്തും വൈറലായി കഴിഞ്ഞു. മകള്‍ക്ക് ഉമ്മ കൊടുക്കുന്ന ചിത്രത്തോടൊപ്പം ആറ് വയസുള്ള എന്റെ മകളെ കാണൂ എന്നാണു താരം മറുപടി നല്‍കിയത്. കഴിഞ്ഞു പോകുന്ന വര്‍ഷം പഠിച്ച ഏറ്റവും വലിയ കാര്യം എന്താണെന്ന ചോദ്യത്തിനു ഞാന്‍ പഠിച്ച കാര്യങ്ങള്‍ പറയാന്‍ ഈ ഒരു ജാലകം മതിയാവില്ലെന്നും ആര്യ കുറിച്ചു.…
Read Moreലീവ് കഴിഞ്ഞു വരുമ്പോള്‍ കാണുന്ന നിറമിഴികളില്ല, മൂവര്‍ണ്ണ കൊടിയില്‍ പൊതിഞ്ഞാകുമോ എന്ന ചിന്തകളില്ല, നീണ്ട 21 വര്‍ഷത്തെ സേവനത്തിനുശേഷം ഇന്ത്യന്‍ സൈന്യത്തിന്റെ യൂണിഫോം ഊരിവയ്ക്കുന്നു, പട്ടാളക്കാരന്റെ കുറിപ്പ് ഹൃദയത്തില്‍ തൊടുന്നു
പണ്ട് പട്ടാളക്കാര്‍ എന്നുപറഞ്ഞാല്‍ നാട്ടുകാര്‍ക്ക് ബഡായി പറയുന്ന വെറുമൊരു പരദേശിയാകും. യുദ്ധത്തിന്റെ കഥകളും വീരസാഹസിക കഥകളും പൊടിപ്പും തൊങ്ങലുമൊക്കെ ചേര്‍ത്തു പറയുന്നവരെന്നു മാത്രമേ നാട്ടുകാരും പട്ടാളക്കാരേപ്പറ്റി പറഞ്ഞിരുന്നത്. സ്വന്തം നാടും വീടും ബന്ധുക്കളെയും കൂട്ടുകാരെയും വിട്ട് അതിര്‍ത്തിയിലെ മഞ്ഞും മഴയും കൊണ്ട് രാജ്യത്തെ കാക്കുന്ന പട്ടാളക്കാര്‍ ഇപ്പോള്‍ പക്ഷേ നമ്മുക്ക് വീരനായകരാണ്. പ്രളയത്തില്‍ മലയാളികള്‍ വിറങ്ങലിച്ചു നിന്നപ്പോള്‍ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം നമ്മുടെ സഹോദരങ്ങളെ രക്ഷിക്കാന്‍ ആദ്യമെത്തിയത് ഇന്ത്യന്‍ സൈന്യമായിരുന്നു. ഇപ്പോഴിതാ നീണ്ട 21 വര്‍ഷത്തെ സേവനത്തിനുശേഷം സൈന്യത്തോട് വിടപറയുന്ന അനുരാജ് ബി.കെ എന്ന യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്. അനുരാജിന്റെ കുറിപ്പ് വായിക്കാം- ഇനി നീണ്ട വിസിലടികളുടെ ഒച്ചകളില്ല.. ലീവ് കഴിഞ്ഞു വരുമ്പോള്‍ കാണുന്ന നിറമിഴികളില്ല. വീട്ടിലേക്ക് തിരികെ പോകാന്‍ തോന്നുന്ന യാത്രകളിനിയില്ല. അവധി കഴിഞ്ഞ് തിരികെ വരുമ്പോള്‍ തിരികെ പോകുന്നത് വന്നതു പോലെയോ,…
Read Moreആ ജീവന് ഇന്ന് രഞ്ജിത് ഈശ്വരതുല്യൻ..; ആംബുലൻസിനു വഴിയൊരുക്കി ഓടിയ പോലീസ് ഉദ്യോഗസ്ഥന് നാടിന്റെ ബിഗ് സല്യൂട്ട്
നഗരത്തിലെ ഗതാഗതക്കുരുക്കിൽ അകപ്പെട്ടു പോയ രോഗിയുമായി എത്തിയ ആംബുലൻസിന് മുന്നിലുള്ള വാഹനങ്ങൾ മാറ്റി വഴിയൊരുക്കിയ പോലീസുകാരന് അഭിനന്ദന പ്രവാഹം. കോട്ടയം എആർ ക്യാന്പിലെ സിവിൽ പോലീസ് ഓഫീസറും ഏറ്റുമാനൂർ കണ്ട്രോൾ റൂമിലെ പോലീസുകാരനുമായ രഞ്ജിത്കുമാർ രാധാകൃഷ്ണൻ വാഹനത്തിരക്കിലൂടെ ഓടി വഴിയൊരുക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായിരിക്കുന്നത്. കഴിഞ്ഞ 26ന് വൈകുന്നേരം 5.30-നാണു ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി അലാറം-മുഴക്കി ആംബുലൻസ് എംസി റോഡിലുടെ പുളിമൂട് ജംഗ്ഷനിൽ എത്തുന്നത്. ഈ സമയം ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന രഞ്ജിത്കുമാർ മറ്റൊന്നും നോക്കാതെ ഗതാഗതക്കുരുക്കിൽ കിടന്ന മറ്റു വാഹനങ്ങൾ ഇരുവശങ്ങളിലേക്കും മാറ്റാൻ നിർദേശം നല്കി ആംബുലൻസിനു കടന്നു പോകാൻ വഴിയൊരുക്കുകയായിരുന്നു. എംസി റോഡിൽ ബിഎസ്എൻഎൽ ഓഫീസ് മുതൽ പുളിമൂട് ജംഗ്ഷനിലൂടെ തിരുനക്കര മൈതാനം വരെയുള്ള ഭാഗത്ത് റോഡിലുണ്ടായിരുന്ന വാഹനങ്ങൾ ഇരുവശത്തേക്കും മാറ്റിയാണ് ആംബുലൻസ് കടത്തിവിട്ടത്. ആംബുലൻസ് കടത്തിവിടുന്ന ദൃശ്യം യാത്രക്കാരിൽ ആരോ മൊബൈലിൽ പകർത്തി സോഷ്യൽ…
Read Moreമൊബൈല്‍ ഉപയോഗിക്കുന്ന കുട്ടികള്‍ നിങ്ങള്‍ക്കുണ്ടോ? എങ്കില്‍ മയക്കുമരുന്നിനേക്കാള്‍ വലിയ അടിമത്വത്തിലേക്കാണ് അവര്‍ നീങ്ങുന്നത് ഞെട്ടിക്കുന്ന ഈ വാര്‍ത്ത നിങ്ങള്‍ കാണാതെ പോകരുത്
കുട്ടികളിലെയും കൗമാരക്കാർക്കിടയിലെയും മൊബൈൽ ഫോണ്‍ ഉപയോഗം മയക്കുമരുന്നിനേക്കാൾ മാരകമാകുകയാണെന്നു വിദഗ്ധർ. മൊബൈൽ ഫോണ്‍ ഉപയോഗം കൂടാതെ ടാബ്ലെറ്റ്, ഗെയിം കൺസോൾ, ലാപ്ടോപ്, ടിവി അഡിക്ഷനും ശിശുക്കളിലും കൗമാരക്കാർക്കിടയിലും വർധിച്ചുവരികയാണെന്ന് ഇതുമായി ബന്ധപ്പെട്ട പഠനങ്ങൾ വ്യക്തമാക്കുന്നു. മയക്കുമരുന്നിന് അടിമകളായ കുട്ടികളുടെ എണ്ണത്തേക്കാൾ കൂടുതലാണ് ഇന്നു സ്ക്രീൻ അഡിക്ഷനു ചികിത്സ തേടിയെത്തുന്ന കുട്ടികളുടെ എണ്ണം. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചൈൽഡ് സൈക്യാട്രി വിഭാഗത്തിൽ മൊബൈൽ ഫോണ്‍-ഡിജിറ്റൽ സ്ക്രീൻ അഡിക്ഷനുള്ള കുട്ടികളുമായി എത്തുന്ന മാതാപിതാക്കളുടെ എണ്ണം ദിനംപ്രതി വർധിച്ചെന്നു കണക്കുകൾ പറയുന്നു. കുഞ്ഞുങ്ങളെ അടക്കിയിരുത്താൻ ജോലിത്തിരക്കുള്ള മാതാപിതാക്കൾ കണ്ടെത്തിയ വിദ്യയാണ് കൈയിൽ ഒരു സ്മാർട് ഫോണോ ടാബോ നൽകുകയെന്നത്. മിക്ക കുട്ടികളുടെയും ലോകം ഇന്ന് മൊബൈൽ ഫോണും ഇതിലെ വീഡിയോകളും ഗെയിമുകളുമായി മാറിയിരിക്കുന്നു. മാതാപിതാക്കളെയാണ് ബോധവത്കരിക്കേണ്ടതെന്നും തിരുവനന്തപുരം മെഡിക്കൽ കോളജ് സൈക്യാട്രി വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ.ജയപ്രകാശ് പറയുന്നു. ഗുരുതര പ്രത്യാഘാതം…
Read Moreപ്രിയങ്കയുമായുള്ള അടുപ്പത്തോടെ നിക്കിന്റെ മുന്‍ കാമുകി മയക്കുമരുന്നിന് അടിമ, ആഴ്ചകളോളം നീണ്ട ചികിത്സയ്ക്കു ശേഷം ജീവിതത്തിലേക്കു തിരിച്ചു വന്ന ഡെമി നികുമായുള്ള ബന്ധം ഉപേക്ഷിച്ചു
ബോളിവുഡ് ആഘോഷിച്ച താരവിവാഹങ്ങളില്‍ ഒന്നാണ് നടി പ്രിയങ്ക ചോപ്രയുടെയും അമേരിക്കന്‍ ഗായകന് നിക് ജോനാസിന്റെയും. നിരവധി താരങ്ങള്‍ പങ്കെടുത്ത ഈ വിവാഹത്തില്‍ നിക്കുമായി അടുത്ത ബന്ധമുള്ള പ്രശസ്ത ഗായിക ഡെമി ലൊവാറ്റോ പങ്കെടുത്തില്ല. അതിന്റെ കാരണം തിരയുകയാണ് ആരാധകര്‍. ലോകമെമ്പാടും ആരാധകരുള്ള ഗായികയാണ് ഡെമി ലവാറ്റോ. താരത്തിന്റെ ആല്‍ബങ്ങള്‍ എല്ലാം തന്നെ ശ്രദ്ധേയമാണ്. എന്നാല്‍ താരത്തെ നിക് ജോനാസ് വിവാഹത്തിനു ക്ഷണിച്ചില്ലെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോർട്ടുകൾ. പ്രിയങ്കയുമായുള്ള ബന്ധം പുറത്തു വന്ന നാള് മുതല്‍ നിക്കുമായുള്ള ഡെമിയുടെ ബന്ധത്തില്‍ വിള്ളല്‍ വീണെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. കൂടാതെ ഈ കാലത്ത് ഡെമി മാരകമായി മയക്കുമരുന്നിന് അടിമയായിരുന്നതായും തുടർന്ന് ആഴ്ചകളോളം ചികിത്സയിലായതായും വാര്‍ത്ത വന്നിരുന്നു. ആഴ്ചകളോളം നീണ്ട ചികിത്സയ്ക്കു ശേഷം ജീവിതത്തിലേക്കു തിരിച്ചു വന്ന ഡെമി നികുമായുള്ള ബന്ധം പൂര്‍ണ്ണമായും ഉപേക്ഷിച്ചു. വിവാഹ ദിനത്തിൽ നിക് ജോനാസിനും പ്രിയങ്കാ…
Read Moreവീണ്ടും കൈയ്യടി നേടി യൂസഫലി, ജന്മനാട്ടില് മാള്‍ പണിത് അതിന്റെ സമ്പാദ്യം സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു നല്കി യൂസഫലിയുടെ കാരുണ്യം, മലയാളി കോടീശ്വരന് വീണ്ടും വാര്‍ത്തകളില്‍ നിറയുമ്പോള്‍
ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലിയുടെ ജന്മനാട്ടില് 250 കോടി രൂപ ചെലവില്‍ നിര്‍മിച്ച വൈ മാള്‍ നാടിനു സമര്‍പ്പിച്ചു. യൂസഫലിയുടെ പേരക്കുട്ടി അയാന് അലി നാടമുറിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. തൃപ്രയാര്‍ സെന്ററില്‍ രണ്ടര ലക്ഷം ചതുരശ്ര അടി വിസ്തൃതിയോടുകൂടിയ വൈ മാളും മാള്‍ സ്ഥിതിചെയ്യുന്ന നാലര ഏക്കര്‍ സ്ഥലവും വൈ ഫൗണ്ടേഷന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി കൈമാറുകയാണെന്നു ചടങ്ങില്‍ എം.എ. യൂസഫലി അറിയിച്ചു. വൈ മാളിന്റെ ഉടമസ്ഥത വൈ ഫൗണ്ടേഷനായിരിക്കും. വൈ മാളില്‍നിന്നുള്ള ലാഭം ഫൗണ്ടേഷന്റെ കീഴില്‍ വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു വിനിയോഗിക്കും. നാട്ടികയില്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന നാട്ടിക ജുമാ മസ്ജിദ്, നാട്ടിക ആരിക്കിരി ഭഗവതിക്ഷേത്രം, തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, തൃപ്രയാര്‍ സെന്റ് ജൂഡ് പള്ളി എന്നിവിടങ്ങളിലേക്ക് എല്ലാ വര്‍ഷവും ഇതില്‍നിന്നുള്ള ലാഭം നല്‍കും. നാട്ടിക ജുമാ മസ്ജിദിനു 10 ലക്ഷം, തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തിന് അഞ്ചു…
Read Moreഅങ്ങനെ വിളിക്കേണ്ട കാര്യമൊന്നും മമ്മൂക്കായ്ക്കില്ല, എന്നിട്ടും അദേഹം എന്നെ വിളിച്ചു, പുതുമുഖമെന്ന നിലയില്‍ തനിക്ക് ലഭിച്ച വലിയൊരു അംഗീകാരം കൂടിയാണിത്, ടൊവീനോ പറയുന്നു
എന്റെ ഉമ്മാന്റെ പേര് എന്ന ടോവിനോ ചിത്രം ഇപ്പോള്‍ തിയേറ്ററുകള്‍ കീഴടക്കി മുന്നോട്ട് പോകുകയാണ്. മികച്ച അഭിപ്രായമാണ് നേടുന്നത്. ചിത്രം കണ്ട് മമ്മൂക്ക തന്നെ വിളിപ്പിച്ചതിനെക്കുറിച്ച് താരം ഇപ്പോള്‍ തുറന്നുപറയുകയാണ്. എന്റെ ഉമ്മാന്റെ പേര് എന്ന സിനിമ കണ്ട് മമ്മൂട്ടി വിളിപ്പിച്ചിരുന്നു. അദ്ദേഹം സിനിമ കണ്ട് അഭിനന്ദിക്കാനായി വിളിപ്പിച്ചതാണ്. അദ്ദേഹത്തിന് അത് ചെയ്യേണ്ട കാര്യമില്ലായിരുന്നു. പുതുമുഖമെന്ന നിലയില്‍ തനിക്ക് ലഭിച്ച വലിയൊരംഗീകാരം കൂടിയാണിത്. മായാനദി കണ്ട മോഹന്‍ലാല്‍ നിര്‍മ്മാതാവിനെ വിളിച്ച് അഭിനന്ദിച്ചിരുന്നു. ടോവിനോ നന്നായി ചെയ്തിരുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയോടൊപ്പം നിരവധി പരസ്യചിത്രങ്ങളിലും, സമീപകാലത്തിറങ്ങിയ ഒരുപാട് മറാത്തി സിനിമകളിലും സഹസംവിധായകനായി പ്രവര്‍ത്തിച്ച പരിചയത്തിന്റെ പിന്‍പറ്റിയാണ് ജോസ് സെബാസ്റ്റ്യന്‍ സംവിധാനരംഗത്തേക്ക് കടന്നുവരുന്നത്. തിരക്കഥ പൂര്‍ത്തിയായി, ഏകദേശം നാലു വര്‍ഷത്തോളം കഴിഞ്ഞാണ് ഈ ചിത്രം തിയറ്ററുകളിലെത്തുന്നത്. ഉപ്പയുടെ മരണത്തോടെ യത്തീം (അനാഥന്) ആവുന്ന ഹമീദിന്റെ നിക്കാഹ്, ഹമീദിന്…
Read Moreപതിമൂന്നാം വയസില്‍ പെണ്‍വാണിഭ സംഘം തട്ടിക്കൊണ്ടുപോയി, രക്ഷപ്പെടുത്തുന്നത് 32 വര്‍ഷത്തിനുശേഷം!! നടന്നതൊന്നും ഓര്‍മയില്ലാത്ത യുവതിക്കൊപ്പം കണ്ടെത്തിയത് പത്തുവയസുകാരന് മകനെയും
ബാല്യത്തില്‍ മനുഷ്യക്കടത്തുകാരുടെ പിടിയിലകപ്പെടുക. പിന്നീട് നീണ്ട 32 വര്‍ഷം ഒരറിവും ഇല്ലാതെ ഏതോ ദേശത്തു താമസിക്കുക. ഒടുവില്‍ കണ്ടെത്തപ്പെടുക. ലോകമാധ്യമങ്ങളില്‍ നിറഞ്ഞു നില്ക്കുന്ന പേരു വെളിപ്പെടുത്താത്ത അര്‍ജന്റീനക്കാരിയാണ് ഇപ്പോള്‍ വാര്‍ത്തതാരം. ബൊളീവിയയില്‍ നിന്നാണ് ഇപ്പോള്‍ 45 വയസുള്ള ഇവരെ രക്ഷിക്കുന്നത്. 32 വര്‍ഷം മുമ്പ് വീട്ടില്‍ നിന്നാണ് ഈ യുവതിയെയും മൂത്ത സഹോദരിയെയും ഒപ്പം തട്ടിക്കൊണ്ട് പോയിരുന്നു. അന്ന് ഇരുവരുമെത്തിപ്പെട്ടത് ഒരുപെണ്‍വാണിഭ സംഘത്തിലായിരുന്നു. മൂന്ന് മാസത്തിനു ശേഷം സഹോദരി രക്ഷപ്പെട്ടു. എന്നാല്‍ ഇവരെക്കുറിച്ച് യാതൊരു വിവരവുമുണ്ടായിരുന്നില്ല. അര്‍ജന്റീന, ബൊളീവിയന്‍ പോലീസുകാര്‍ സംയുക്തമായി നടത്തിയ നീക്കത്തിലൂടെയാണ് ഇവരെ മോചിപ്പിക്കാനായത്. ഇവര്‍ ദക്ഷിണ ബൊളീവിയയിലെ ബെര്‍മെജോയില്‍ ഉണ്ടെന്ന് അടുത്തിടെയാണ് പോലീസിന് സൂചന ലഭിച്ചത്. ഇവിടെ ഒരു ഗ്യാരേജില്‍ ബന്ധിക്കപ്പെട്ട നിലയിലായിരുന്നു ഈ സ്ത്രീ. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒന്‍പതു വയസുകാരനായ മകനെയും പോലീസ് രക്ഷപ്പെടുത്തി. ഇരുവരുടേയും പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
Read More