തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികമേളയിലെ ചാമ്പ്യന്‍ ജില്ലയ്ക്കും ചാമ്പ്യന്‍ സ്കൂളിനും നല്‍കുന്നത് എവർ റോളിംഗ് ട്രോഫി ആണെന്നിരിക്കേ അതും നല്‍കേണ്ടെന്ന നിലപാട് കായികമഖലയില് കടുത്ത പ്രതിഷേധത്തില്‍. പ്രളയം സംസ്ഥാനത്തിന് കനത്ത നഷ്ടങ്ങള്‍ ഉണ്ടാക്കിയ പശ്ചാത്തലത്തിലാണ് ആര്‍ഭാടങ്ങള്‍ ഒഴിവാക്കി മേള നടത്താന്‍ തീരുമാനിച്ചത്. സ്കൂള്‍ മീറ്റിന്റെ ആവേശമാണ് ചാമ്പ്യന്‍ ജില്ലയും ചാമ്പ്യന്‍ സ്കൂളും. ചാമ്പ്യന്‍ ജില്ലയുടെയും ചാമ്പ്യന്‍ സ്കൂളിന്റെയും കൈവശമുള്ള ട്രോഫികള്‍ കൈമാറിയാല്‍ മാത്രം മതി. യാതൊരു സാമ്പത്തിക ബാധ്യതയും ഈ എവർ റോളിംഗ് ട്രോഫികള്‍ കൈമാറുന്നതിന് തടസമാകില്ല. പിന്നെ എന്തിനാണ് ഈ ട്രോഫികള്‍ നല്‍കുന്നതിനും വിദ്യാഭ്യാസ വകുപ്പ് തടസം നില്‍ക്കുന്നതെന്നാണ് പൊതുവെയുള്ള ചോദ്യം. താരങ്ങള്‍ക്കു മെഡല്‍ വാങ്ങി നല്‍കുന്നതിന് ആറു ലക്ഷം രൂപ ആവശ്യമാണെന്ന പേരില്‍ ഇക്കുറി വ്യക്തിഗത മെഡലുകള്‍ നല്‍കേണ്ടെന്ന തീരുമാനം നേരത്തേ കൈക്കൊണ്ടിരുന്നു. പ്രളയത്തില്‍നിന്ന് അതിജീവനം നടത്തുന്നതിനു വിദ്യാര്‍ഥികള്‍ക്ക് പരമാവധി പ്രോത്സാഹനങ്ങള്‍ നല്‍കുകയാണ് ചെയ്യേണ്ടത്.…
Read MoreCategory: Sports
അതിവേഗം ബഹുദൂരം…! സച്ചിനെ മറികടന്ന് കോഹ്ലി 10,000 ക്ലബിൽ
വിശാഖപട്ടണം: ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ പേരിൽ മറ്റു റിക്കാർഡ് കൂടി. വേഗത്തിൽ 10,000 റണ്‍സ് എന്ന റിക്കാർഡ് സച്ചിൻ തെണ്ടുൽക്കറുടെ പേരിൽനിന്ന് മാറ്റി കോഹ്ലി സ്വന്തം പേരിൽ കുറിച്ചു. 205 ഇന്നിംഗ്സിൽനിന്ന് 36 സെഞ്ചുറി ഉൾപ്പെടെയാണ് കോഹ്ലി പതിനായിരം ക്ലബിലെത്തിയത്. പതിനായിരം ക്ലബിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യൻ താരവും ലോകത്തിലെ പതിമൂന്നാമനുമാണ് കോഹ്ലി. വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ 81 റൺസ് തികച്ചതോടെയാണ് കോഹ്ലിയുടെ പുതിയ നേട്ടം. 2001ൽ 259 ഇന്നിംഗ്സിൽനിന്നാണ് സച്ചിൻ 10,000 റണ്‍സ് എന്ന നാഴികക്കല്ല് പൂർത്തിയാക്കിയത്.
Read Moreതുടങ്ങിയിടത്ത് അവസാനിപ്പിക്കാൻ ഹെരാത്ത്
ശ്രീലങ്കയുടെ മുതിർന്ന സ്പിന്നർ രെങ്കണ ഹെരാത്ത് ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഗാലെയിൽ അടുത്ത മാസാദ്യം ഇംഗ്ലണ്ടിനെതിരേ നടക്കുന്ന ടെസ്റ്റോടെ വിരമിക്കുമെന്ന് ഹെരാത് അറിയിച്ചു. നാൽപ്പതുകാരനായ ഹെരാത് 92 ടെസ്റ്റിൽനിന്ന് 430 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. 19 വർഷം മുന്‍പ് ഹെരാത് അരങ്ങേറ്റം നടത്തിയതും ഗാലെയിലായിരുന്നു. 2004ൽ ഏകദിന അരങ്ങേറ്റം നടത്തിയ ലെഗ്സ്പിന്നർ 2015ൽ ഇംഗ്ലണ്ടിനെതിരേ വെല്ലിംഗ്ടണ്‍ മത്സരത്തോടെ വിടപറഞ്ഞിരുന്നു. ടെസ്റ്റിൽ 2.80 ആണ് ഹെരാത്തിന്റെ ഇക്കോണമി. 34 തവണ അഞ്ചോ അതിൽ കൂടുതലോ വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. 2014ൽ പാക്കിസ്ഥാനെതിരേ 127 റണ്‍സ് വഴങ്ങി ഒന്‍പത് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. ഈ വർഷം പത്ത് ഇന്നിംഗ്സിൽനിന്ന് 24 വിക്കറ്റ് സ്വന്തമാക്കിയിരുന്നു.
Read Moreചെന്നൈയിനു ജയമില്ല
ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ നിലവിലെ ചാന്പ്യന്മാരായ ചെന്നൈയിനു ഇന്നലെയും ജയിക്കാനായില്ല. തോൽവി ഒഴിവാക്കാനായതിൽ നിലവിലെ ചാന്പ്യന്മാർക്ക് ആശ്വസിക്കാം. ഡൽഹിയിലെ ജവർഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ചെന്നൈയിനും ഡൽഹി ഡൈനാമോസും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ഈ സീസണിലെതന്നെ ആദ്യത്തെ ഗോൾരഹിത സമനിലയായിരുന്നു. മത്സരത്തിലുടനീളം മികച്ച ആക്രമണം അഴിച്ചുവിട്ട ചെന്നൈയിനു ഡൽഹിയുടെ വലചലിപ്പിക്കാനായില്ല. ഡൽഹി ഗോൾകീപ്പർ ഫ്രാൻസിസ്കോ ഡോറോൻസോറോയുടെ മികച്ച പ്രകടനമാണ് ചെന്നൈയിനു ഗോൾ നിഷേധിച്ചത്. ഒരു പോയിന്റുമായി ചെന്നൈയിൻ ഒന്‍പതാം സ്ഥാനത്താണ്. മൂന്നു പോയിന്റുള്ള ഡൽഹി എട്ടാമതും. ഐഎസ്എൽ പോയിന്റ് നില ടീം, മത്സരം, ജയം, സമനില, തോൽവി, പോയിന്റ് ബംഗളൂരു എഫ്സ് 3 2 1 0 7 നോർത്ത് ഈസ്റ്റ് 3 2 1 0 7 ജംഷഡ്പുർ 3 1 2 0 5 കേരള ബ്ലാസ്റ്റേഴ്സ് 3 1…
Read Moreകടലോളം സ്വപ്നവുമായി കടലിന്റെ മക്കൾ സുബ്രതോ കപ്പിന്
തിരുവനന്തപുരം: സ്കൂൾ ഫുട്ബോളിൽ ഇന്ത്യയിലെ രാജാക്കന്മാരെ നിശ്ചയിക്കുന്ന സുബ്രതോ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ മാറ്റുരയ്ക്കാൻ കേരളത്തെ പ്രതിനിധീകരിച്ച് തിരുവനന്തപുരം കഠിനംകുളം സെന്റ് വിൻസെന്റ് സ്കൂളിലെ താരങ്ങൾ. ഓഖി സമ്മാനിച്ച ദുരന്തത്തിന്റെ ഭീതി വിട്ടുമാറാത്ത തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളികളുടെ മക്കൾ ഉൾപ്പെടുന്നതാണ് 14 വയസിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ മാറ്റുരയ്ക്കുന്ന കഠിനംകുളത്തെ വിദ്യാർഥികൾ. കേരള മേഖലയിൽ നിന്നുള്ള ആയിരത്തിലധികം സ്കൂളുകളെ പിന്നിലാക്കിയാണ് ഈ കുരുന്നുകൾ ദേശീയ മീറ്റിന് അർഹത നേടിയെടുത്തത്. നാഷണൽ ചാന്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത് ഏറ്റവും വലിയ അംഗീകാരമായാണ് ഇവർ കാണുന്നത്. 22 അംഗ ടീമിനൊപ്പം പരിശീലകൻ ക്ലെയോഫാസ്,കായികാധ്യാപിക പ്രസന്ന, ടീം മാനേജർ ജോബിൻ എന്നിവരുമുണ്ട്. കാൽപന്തുകളിയിൽ മികവ് പ്രകടിപ്പിക്കുന്ന കുട്ടികൾക്ക് ചെറുപ്രായത്തിൽ തന്നെ ശാസ്ത്രീയ പരിശീലനം നല്കാൻ തിരുവനന്തപുരം ലത്തീൻ അതിരൂപത 2015 ൽ ആരംഭിച്ച റസിഡൻഷ്യൽ ഫുട്ബോൾ അക്കാഡമിയായ ലിഫയിൽ പരിശീലനം നേടിയ താരങ്ങളാണ് ഇവർ. അണ്ടർ…
Read Moreമെസിയില്ലാതെ ബാഴ്സ
ബാഴ്സലോണ: നായകനും മുന്‍നിരയിലെ സൂപ്പര്‍താരവുമായ ലയണല്‍ മെസി ഇല്ലാത്ത ബാഴ്സലോണ ഇന്ന് യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്റര്‍ മിലാനെ നേരിടും. ഗ്രൂപ്പ് ബിയില്‍ രണ്ടു മത്സരങ്ങള്‍ വീതം ഇരു ടീമും ജയിച്ച് ആറു പോയിന്റ് വീതമാണുള്ളത്. ഗോള്‍ ശരാശരിയാണ് സ്പാനിഷ് ചാമ്പ്യന്മാരെ ഒന്നാം സ്ഥാനത്തെത്തിച്ചിരിക്കുന്നത്. ഞായറാഴ്ച നടന്ന ലാ ലിഗയില്‍ സെവിയ്യയുമായുള്ള മത്സരത്തിനിടെ എതിര്‍കളിക്കാരനുമായി കൂട്ടിയിടിച്ചു വീണാണ് മെസിയുടെ വലതു കൈ ഒടിഞ്ഞത്. മൂന്നാഴ്ചത്തെ വിശ്രമമാണ് അര്‍ജന്റൈന്‍ താരത്തിനു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതോടെ ഇന്ററിനെതിരേയുള്ള മത്സരത്തിനു പുറമെ ഞായറാഴ്ച നടക്കുന്ന റയല്‍ മാഡ്രിഡിനെതിരേയുള്ള എല്ക്ലാസിക്കോയും മെസിക്കു നഷ്ടമാകും. ഇന്ററിനുമുണ്ട് പരിക്കിന്റെ വേദനകള്‍. കാല്‍ക്കുഴയ്ക്കു പരിക്കേറ്റ മധ്യനിരതാരം റാഡ്യ നിനെഗോളന് ഇന്നത്തെ മത്സരത്തില്‍ ഇറങ്ങില്ല. ഇന്നത്തെ മത്സരത്തില്‍ ജയിക്കുന്നവര്‍ക്ക് ഒന്നാം സ്ഥാനം നേടി നോക്കൗട്ട് ഘട്ടം ഉറപ്പാക്കാനാകും. ബാഴ്സയും ഇന്ററും ആറ് ഔദ്യോഗിക മത്സരങ്ങളില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. ഇതില്‍ മൂന്നെണ്ണത്തില്‍…
Read More400 ഗോൾ; റൊണാൾഡോ ചരിത്രനേട്ടത്തിൽ
മിലാൻ: യൂറോപ്പിലെ അഞ്ച് പ്രധാന ലീഗുകളിൽനിന്നായി 400 ഗോൾ എന്ന ചരിത്രനേട്ടത്തിൽ പോർച്ചുഗീസ് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇറ്റാലിയൻ സീരി എയിൽ ജെനോവയ്ക്കെതിരായ മത്സരത്തിലാണ് റൊണാൾഡോ ചരിത്രനേട്ടം സ്വന്തമാക്കിയത്. യുവന്റസിനായി റൊണാൾഡോയുടെ അഞ്ചാം ഗോളായിരുന്നു മത്സരത്തിന്റെ 18-ാം മിനിറ്റിൽ പിറന്നത്. 400 ഗോളെന്ന നേട്ടം സ്വന്തമാക്കുന്ന ആദ്യതാരമാണ് റൊണാൾഡോ. റൊണാൾഡോയുടെ നേട്ടത്തിനു തൊട്ടുപുറകിൽ മെസിയുണ്ട്, 390 ഗോളുകളാണ് താരം ഇതു വരെ ലീഗിൽ സ്വന്തമാക്കിയത്. പോർച്ചുഗീസ് ക്ലബ് സ്പോർട്ടിംഗ് എസ്പിയിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തിയ റൊണാൾഡോ 84 ഗോളുകൾ പ്രീമിയർ ലീഗിൽ നേടി. തുടർന്ന് റയൽ മാഡ്രിഡിലെത്തിയ താരം ലാലിഗയിൽ 311 ഗോളുകൾ സ്വന്തമാക്കി. റൊണാൾഡോ ഗോൾ നേടിയെങ്കിലും മത്സരത്തിൽ ജെനോവയ്ക്കെതിരേ യുവന്റസ് സമനില വഴങ്ങി. ഈ സീസണിൽ ആദ്യമായാണ് യുവന്റസ് ജയം നേടാതിരിക്കുന്നത്. ബെസ (67-ാംമിനിറ്റ്) ജെനോവയുടെ സമനില ഗോൾ സ്വന്തമാക്കി. മറ്റു മത്സരങ്ങളിൽ…
Read Moreഫൈനലിൽ സൈനയ്ക്കു തോൽവി
കോപ്പൻഹേഗൻ: ഡെന്മാർക്ക് ഓപ്പണ്‍ വനിതാ സിംഗിൾസ് ഫൈനലിൽ ഇന്ത്യയുടെ സൈന നെഹ്വാളിനു തോൽവി. ലോക ഒന്നാം നന്പർ താരമായ ചൈനീസ് തായ്പേയിയുടെ തായ് സു യിങിനോട് ശക്തമായ പോരാട്ടത്തിനൊടുവിലാണ് സൈന തോൽവി സമ്മതിച്ചത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ 21-13ന് രണ്ടാം ഗെയിം സൈന സ്വന്തമാക്കിയിരുന്നു. സ്കോർ: 13-21, 21-13, 6-21. ഓസ്ട്രേലിയ ഓപ്പണ്‍ കിരീടം നേടിയശേഷം ഇതാദ്യമായാണ് സൈന ഒരു സൂപ്പർ സീരീസ് ഫൈനലിൽ കളിച്ചത്. രണ്ടു വർഷത്തിനുള്ളിലെ ആദ്യ ഫൈനലായിരുന്നു സൈനയ്ക്കിത്. തോൽവിയോടെ കരിയറിൽ 5-13ന്റെ വിജയ മാർജിൻ തായ്പേയ് താരം സൈനയ്ക്കെതിരേ സ്വന്തമാക്കി. 2013ലാണ് സൈന അവസാനമായി തായ് സു യിങിനെ കീഴടക്കിയത്.
Read Moreമെസിയുടെ കൈ ഒടിഞ്ഞു
ബാഴ്സലോണ: സ്പാനിഷ് ഫുട്ബോൾ ക്ലബ്ബായ ബാഴ്സലോണയുടെ അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിയുടെ വലതുകൈ മത്സരത്തിനിടെ ഒടിഞ്ഞു. ചുരുങ്ങിയത് മൂന്നാഴ്ചത്തെ വിശ്രമമെങ്കിലും വേണ്ടിവരുമെന്ന് ക്ലബ് സ്ഥിരീകരിച്ചു. ഇതോടെ എൽ ക്ലാസിക്കോ ഉൾപ്പെടെയുള്ള പ്രധാന മത്സരങ്ങളിൽ ബാഴ്സയ്ക്കൊപ്പം മെസി ഉണ്ടാകില്ലെന്ന് ഉറപ്പായി. ലാ ലിഗയിൽ ശനിയാഴ്ച രാത്രി സെവിയ്യയ്ക്കെതിരായ മത്സരത്തിൽ എതിർതാരവുമായി കൂട്ടിയിടിച്ചു വീണാണ് മെസിയുടെ കൈക്ക് ഒടിവു സംഭവിച്ചത്. ഫ്രാങ്കോ വാസ്ക്വെസുമായി 16-ാം മിനിറ്റിലാണ് മെസി കൂട്ടിയിടിച്ചുവീണത്. വൈദ്യസഹായം തേടിയശേഷം മത്സരം തുടർന്ന മെസി വേദനയെത്തുടർന്ന് 26-ാം മിനിറ്റിൽ മൈതാനം വിട്ടു. പകരക്കാരനായി ഡെംബെലെ കളത്തിലെത്തി. ഫിലിപ്പെ കുടീഞ്ഞോയ്ക്ക് ഗോളിനവസരം ഒരുക്കുകയും ഒരു ഗോൾ നേടുകയും ചെയ്ത് കളം വാണു നിൽക്കുന്പോഴാണ് മെസിക്ക് അപകടം സംഭവിച്ചത്. ചുരുങ്ങിയത് അഞ്ചു മത്സരമെങ്കിലും മെസിക്കു നഷ്ടമാവും. ചാന്പ്യൻസ് ലീഗിൽ ചൊവ്വാഴ്ച ഇന്റർ മിലാനെതിരേയും ലാ ലിഗയിൽ ഞായറാഴ്ച റയൽ മാഡ്രിഡിനെതിരേയുമടക്കമുള്ള…
Read Moreഡബിൾ ഇംപാക്ട്
ഗോഹട്ടി: ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനും താത്കാലിക നായകനും റണ്‍സ് വാരിക്കൂട്ടാൻ മത്സരിച്ചപ്പോൾ തകർന്നത് വെസ്റ്റ് ഇൻഡീസ് സ്വപ്നം. വിരാട് കോഹ്ലിയും (140 റണ്‍സ്) രോഹിത് ശർമയും (152 നോട്ടൗട്ട്) സെഞ്ചുറികളുമായി കളംവാണ ആദ്യ ഏകദിനത്തിൽ ഇന്ത്യ എട്ട് വിക്കറ്റിന്റെ ജയമാഘോഷിച്ചു. 323 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 42.1 ഓവറിൽ രണ്ടു വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. 117 പന്തിൽനിന്ന് എട്ടു സിക്സും 15 ബൗണ്ടറികളും സഹിതം 152 റണ്‍സെടുത്ത് പുറത്താകാതെ നിന്ന രോഹിതിന്റെ 20-ാം ഏകദിന സെഞ്ചുറി. 107 പന്തിൽ നിന്ന് 21 ബൗണ്ടറികളും രണ്ടു സിക്സുമടക്കമാണ് കോഹ്ലി 140 റണ്‍സെടുത്തത്. 36-ാം ഏകദിന സെഞ്ചുറിനേടിയ കോഹ്ലിയാണ് മാൻ ഓഫ് ദ മാച്ചും. സ്കോർ 10ൽ നിൽക്കുന്പോൾ ഇന്ത്യക്ക് ധവാനെ (നാല് റണ്‍സ്) നഷ്ടമായി. പിന്നീട് ക്രീസിൽ ഒന്നിച്ച രോഹിത്-കോഹ്ലി കൂട്ടുകെട്ട് രണ്ടാം…
Read More