കെവിന്‍ ആന്‍ഡേഴ്‌സണ് എടിപി ഫൈനല്‍സ് യോഗ്യത

പാരിസ്: എടിപി ടെന്നീസ് റാങ്കിംഗില്‍ രണ്ടുസ്ഥാനം മെച്ചപ്പെടുത്തി ആറാം സ്ഥാനത്തെത്തിയതോടെ ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സണ്‍ സീസന്‍റെ അവസാനമുള്ള എടിപി ഫൈനല്‍സിനു യോഗ്യത നേടി. വിയന്ന ഓപ്പണ്‍ നേടിയതാണ് ആന്‍ഡേഴ്‌സണെ ആറാം സ്ഥാനത്തെത്തിച്ചത്. രണ്ടു പതിറ്റാണ്ടിനുശേഷം ആദ്യമായാണ് ഒരു ദക്ഷിണാഫ്രക്കിക്കാരന്‍ എടിപി ഫൈനല്‍സിനു സിംഗിള്‍സില്‍ യോഗ്യത നേടുന്നത്. പുരുഷ റാങ്കിംഗില്‍ റഫേല്‍ നദാലാണ് ഒന്നാം സ്ഥാനത്ത്. നൊവാക് ജോക്കോവിച്ച്, റോജര്‍ ഫെഡറര്‍ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. നദാലിന്‍റെ ഒന്നാം സ്ഥാനത്തിന് പാരീസ് മാസ്റ്റേഴ്സ് നിർണായകമാകും.

Read More

രോഹിത്തിനും റായിഡുവിനും സെഞ്ചുറി; വിൻഡീസിന് മുന്നിൽ റണ്‍മല

മുംബൈ: രോഹിത് ശർമ, അന്പാട്ടി റായിഡു എന്നിവരുടെ സെഞ്ചുറിക്കരുത്തിൽ വെസ്റ്റ് ഇൻഡീസിനെതിരായ നാലാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ അഞ്ച് വിക്കറ്റിന് 377 റണ്‍സ് അടിച്ചുകൂട്ടി. രോഹിത് ശർമ (162), അന്പാട്ടി റായിഡു (100) എന്നിവരാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ടോസ് നേടിയ നായകൻ വിരാട് കോഹ്ലിക്ക് ബാറ്റ് ചെയ്യാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. രോഹിതും ശിഖർ ധവാനും ചേർന്ന് 71 റണ്‍സിന്‍റെ തുടക്കം നൽകുകയും ചെയ്തു. ധവാൻ (38) വീണതോടെ എത്തിയ കോഹ്ലിക്ക് പക്ഷേ, ഇന്ന് തിളങ്ങാനായില്ല. തുടർച്ചയായ നാലാം സെഞ്ചുറി കാത്തിരുന്ന ആരാധകരെ നിരാശരാക്കി കോഹ്ലി 16 റണ്‍സുമായി മടങ്ങി. തുടർന്ന് ഒത്തുചേർന്ന രോഹിത്-റായിഡു സഖ്യം റണ്‍സ് അടിച്ചൂകൂട്ടുകയായിരുന്നു. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 211 റണ്‍സാണ് സ്കോർ ചെയ്തത്. ഇതിനിടെ…

Read More

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ എറണാകുളം മുന്നേറ്റം തുടരുന്നു; സല്‍മാനു ഡബിള്‍

എം.ജി. ലിജോ തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ആദ്യ ഡബിള്‍ തിരുവനന്തപുരം സായിയുടെ സല്‍മാന്‍ ഫറൂഖിന്. മേളയുടെ ആദ്യ ദിനത്തിലെ ആദ്യ സ്വര്‍ണം നേടിയ സല്‍മാന്‍ ഇന്ന് രാവിലെ ജൂണിയര്‍ ആണ്‍കുട്ടികളുടെ 1500 മീറ്ററിലാണ് രണ്ടാം മെഡല്‍ സ്വന്തമാക്കിയത്. തുണ്ടത്തില്‍ എംവിഎച്ച്എസ്എസിലെ വിദ്യാര്‍ഥിയാണ് സല്‍മാന്‍.സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ ഇടുക്കി അണക്കര സ്വദേശിനി മിന്നു പി. റോയിയാണ് താരമായത്. 4:43.81 മിനിറ്റില്‍ സ്വര്‍ണത്തിലേക്ക് ഓാടിയെത്തിയ മിന്നു എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് സ്വര്‍ണമണിഞ്ഞത്. കുമളി അണക്കര സ്വദേശിനിയാണ്. അഞ്ചുവര്‍ഷമായി തിരുവനന്തപുരം സായിയുടെ താരമാണ്.സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പാലക്കാട് മാത്തൂര്‍ എഫ്ഡിഎച്ച്എസ്എസിലെ എ. ദിവ്യ സ്വര്‍ണം നേടി. 14:4725 മിനിറ്റിലാണ് ദിവ്യയുടെ സുവര്‍ണനേട്ടം. ഈ ഇനത്തില്‍ പാലക്കാട് മുണ്ടൂരിന്‍റെ സി.കെ. ശ്രീജ (14:55.01) വെള്ളിയും നേടി. ജൂണിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ കല്ലടി എച്ച്എസിലെ സി. ചാന്ദിനി സ്വര്‍ണം…

Read More

ബിസിസിഐ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി ചെയർമാൻ രാജിവച്ചു

ന്യൂഡൽഹി: ബിസിസിഐ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി ചെയർമാൻ കരിന ക്രിപലാനി രാജിവച്ചു. സിഇഒ രാഹുൽ ജോഹ്രിക്കെതിരെ മീടു ആരോപണം ഉണ്ടായതിനു പിന്നാലെയുള്ള ക്രിപലാനിയുടെ രാജി ബിസിസിഐക്കു തിരിച്ചടിയായി. എന്നാൽ വ്യക്തിപരമായ കാരണങ്ങളാണ് രാജിക്കുകാരണമായതെന്നു അഭിഭാഷകയായ ക്രിപലാനി പറഞ്ഞു. ദീർഘനാളായി രാജിവയ്ക്കാൻ ആലോചിച്ചുവരികയായിരുന്നു. ഇപ്പോൾ സംഭവിക്കുന്ന കാര്യങ്ങളുമായി തന്‍റെ രാജിക്കു ബന്ധമില്ലെന്നും അവർ പറഞ്ഞു. ജോഹ്രിക്കെതിരെ അന്വേഷണത്തിനായി മൂന്നംഗ കമ്മിറ്റി രൂപീകരിച്ചതിനു തൊട്ടുപിന്നാലെയാണ് ക്രിപലാനിയുടെ രാജി. സമൂഹമാധ്യമത്തിൽ ജോഹ്രിക്കെതിരെ ആരോപണം ഉയർന്നതിനെ തുടർന്നാണ് കമ്മിറ്റിയെ നിയോഗിച്ചത്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഈ കമ്മിറ്റിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ജോഹ്രിക്കെതിരായ അന്വേഷണം നടത്തുന്ന കമ്മിറ്റിയിൽ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിയും ഉൾപ്പെടുമോയെന്ന ചോദ്യത്തോടു പ്രതികരിക്കാൻ ക്രിപലാനി തയാറായില്ല. ബോർഡിലെ വനിതാ ജീവനക്കാർക്കെതിരെയുള്ള ലൈംഗീക അതിക്രമങ്ങൾ തടയാനാണ് ബിസിസിഐ കഴിഞ്ഞ ഏപ്രിലിൽ നാലംഗ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി രൂപീകരിച്ചത്. സാബാ…

Read More

വിൻഡീസിനെതിരായ ട്വന്‍റി20 പരന്പര: കോഹ്ലിക്കും ധോണിക്കും വിശ്രമം

മുംബൈ: വെസ്റ്റ്ഇൻഡീസിനെതിരായ ട്വന്‍റി 20 പരന്പരയിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്കും മുൻ നായകൻ എം.എസ്.ധോണിക്കും ബിസിസിഐ വിശ്രമം അനുവദിച്ചു. കോഹ്ലിയുടെ അഭാവത്തിൽ രോഹിത് ശർമയാകും ഇന്ത്യയെ നയിക്കുക. ഓസ്ട്രേലിയയ്ക്കെതിരായ ട്വന്‍റി 20 പരന്പരയിൽ കോഹ്ലി മടങ്ങിയെത്തും. നവംബർ 21-ന് ബ്രിസ്ബേനിലാണ് ഓസ്ട്രലിയൻ പര്യടനത്തിനു തുടക്കം കുറിക്കുന്ന ട്വന്‍റി 20. ഇതിനുശേഷം ഓസ്ട്രേലിയയ്ക്കെതിരേ നാലു ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും ഇന്ത്യ കളിക്കും. വിൻഡീസിനെതിരായ നാല്, അഞ്ച് ഏകദിനങ്ങൾക്കുള്ള ടീമിൽ കേദാർ യാദവിനെ ഉൾപ്പെടുത്തി. വിൻഡീസിനെതിരായ ട്വന്‍റി 20 ടീം: രോഹിത് ശർമ, ശിഖർ ധവാൻ, കെ.എൽ.രാഹുൽ, ദിനേശ് കാർത്തിക്, മനീഷ് പാണ്ഡെ, ശ്രേയസ് അയ്യർ, റിഷഭ് പന്ത്, കൃണാൽ പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദർ, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ, ഖലീൽ അഹമ്മദ്, ഉമേഷ് യാദവ്, ഷഹ്ബാസ് നദീം.

Read More

ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ഏകദിനത്തിനു വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍

തിരുവനന്തപുരം: നവംബർ ഒന്നിനു ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യാ – വെസ്റ്റ് ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് മാച്ചിനോടനുബന്ധിച്ചു വൻ സുരക്ഷാ ക്രമീകരണങ്ങളാണ് സിറ്റി പോലീസ് ഏർപ്പെടുത്തിയിട്ടുള്ളത്. തിരുവനന്തപുരം റേഞ്ച് ഐജി മനോജ് ഏബ്രഹാമിന്‍റെ നേതൃത്വത്തിൽ സിറ്റി പോലീസ് കമ്മീഷണർ പി. പ്രകാശ് , ഡിസിപി ആര്‍. ആദിത്യ എന്നിവർ കൂടാതെ എട്ട് എസ്പിമാർ 18 ഡിവൈഎസ്പിമാർ 60 സിഐമാർ, 140 എസ്ഐമാർ ഉൾപ്പടെ 1500 പോലീസുകാരെയും സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ട്. തിരുവനന്തപുരം റേഞ്ചിനു കീഴിലുള്ള, കൊല്ലം സിറ്റി, കൊല്ലം റൂറൽ, തിരുവനന്തപുരം റൂറൽ എന്നീ സ്ഥലങ്ങളിൽ നിന്നും പോലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. ഇവരെ കൂടാതെ സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരെയും വിവിധ സ്ഥലങ്ങളിൽ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളതായി സിറ്റി പോലിസ് കമ്മിഷണര്‍ പി. പ്രകാശ് അറിയിച്ചു. ഇന്നലെ ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിൽ ഐ ജി മനോജ് ഏബ്രഹാമിന്‍റെ നേതൃത്വത്തില്‍ നടന്ന…

Read More

ആർഭാടമില്ലാതെ സ്കൂൾ കായികമേള; ആദ്യ സ്വർണം തിരുവനന്തപുരം  സായിയുടെ സൽമാൻ ഫാരിസിന്

എം.ജി. ലിജോ തിരുവനന്തപുരം: പ്രളയാനന്തര സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നിറംമങ്ങിയ തുടക്കം. ആർഭാടങ്ങൾ എല്ലാം ഒഴിവാക്കിയപ്പോൾ ആവേശമാപിനിയും താഴുന്ന കാഴ്ച്ചയാണ് തുടക്കത്തിലേ കണ്ടത്. രാവിലെ നടന്ന 3000 മീറ്ററിൽ മലബാറിൽ നിന്നുള്ള സ്കൂളുകളുടെ ആധിപത്യമായിരുന്നു. ജൂണിയർ ആണ്‍കുട്ടികളുടെ 3000 മീറ്ററിൽ തിരുവനന്തപുരം സായിയുടെ സൽമാൻ ഫാരിസ് ആണ് ആദ്യ മെഡൽ ജേതാവ്. 8:56.16 മിനിറ്റിൽ ഫിനിഷ് ചെയ്താണ് സൽമാൻ മീറ്റിലെ ആദ്യ മെഡൽ ജേതാവായത്. തുണ്ടത്തിൽ എംവിഎച്ച്എസ്എസിലെ വിദ്യാർഥിയാണ്. ജൂണിയർ പെണ്‍കുട്ടികളിൽ കോഴിക്കോട് ഹോളിഫാമിലി എച്ച്എസ്എസ് കട്ടിപ്പാറയിലെ കെ.പി. സനിക സ്വർണം നേടി. 10:19.48 മിനിറ്റിൽ ഓടിയെത്തിയ സനികയ്ക്ക് പിന്നിൽ പാലക്കാട് കുമരംപുത്തൂർ എച്ച്എസ്എസിലെ സി. ചാന്ദിനി വെള്ളി നേടി. മാർ ബേസിലിന്‍റെ ബിലിന ബാബുവിനാണ് വെങ്കലം. സീനിയർ ആണ്‍കുട്ടികളിൽ മാർ ബേസിലിന്‍റെ ആദർശ് ഗോപിക്ക് സ്വർണം ലഭിച്ചപ്പോൾ എം. അജിത്ത് (സിഎഫ്ഡിവിഎച്ച്എസ്എസ്), പി.…

Read More

ക്വിറ്റോവയെ കീഴടക്കി പ്ലീഷ്കോവ സെമിയിൽ

ഡബ്ല്യുടിഎ ഫൈനൽസിൽ ചെക് റിപ്പബ്ലിക്കിന്‍റെ കരോളിന പ്ലീഷ്കോവ സെമിയിൽ. നാട്ടുകാരിയായ പെട്ര ക്വിറ്റോവയെ നേരിട്ടുള്ള സെറ്റുകൾക്കു കീഴടക്കിയാണ് പ്ലീഷ്കോവ വനിതാ സിംഗിൾസ് സെമിയിൽ പ്രവേശിച്ചത്. 6-3, 6-4നായിരുന്നു പ്ലീഷ്കോവയുടെ ജയം. കഴിഞ്ഞ നാല് തവണ മുഖാമുഖം എത്തിയപ്പോഴും പ്ലീഷ്കോവയ്ക്ക് ജയിക്കാൻ സാധിച്ചിരുന്നില്ല. മുൻ ലോക ഒന്നാം നന്പറായ പ്ലീഷ്കോവ തുടർച്ചയായ രണ്ടാം തവണയാണ് ഡബ്ല്യുടിഎ ടെന്നീസ് സെമിയിൽ ഇടംപിടിക്കുന്നത്. 2011 ഡബ്ല്യുടിഎ ചാന്പ്യനാണ് പ്ലീഷ്കോവ. രണ്ട് തവണ വിംബിൾഡൻ സ്വന്തമാക്കിയ ക്വിറ്റോവയ്ക്ക് നേരിട്ടുള്ള സെറ്റുകൾക്ക് ജയിച്ചാൽ മാത്രമേ സെമിയിൽ എത്താൻ സാധിക്കുമായിരുന്നുള്ളൂ. എന്നാൽ, പ്ലീഷ്കോവയുടെ പ്രകടനത്തിനു മുന്നിൽ ക്വിറ്റോവ തകർന്നു. ഡെന്മാർക്കിന്‍റെ കരോളിന വോസ്നിയാകിയാണ് നിലവിലെ ചാന്പ്യൻ.

Read More

റിക്കാർഡുകൾ കടപുഴകുന്പോൾ…

വിരാട് കോഹ്‌ലിയെ പിടിച്ചുകെട്ടുക അസാധ്യമാണെന്ന് ഒരിക്കൽക്കൂടി തെളിഞ്ഞു. ലോക ക്രിക്കറ്റിൽ അസാമാന്യ പ്രകടനവുമായി മുന്നേറുന്ന ലോക ഒന്നാം നന്പർ ബാറ്റ്സ്മാനായ ഇന്ത്യൻ ക്യാപ്റ്റന്‍റെ മുന്നിൽ റിക്കാർഡുകൾ ഓരോന്നായി കടപുഴകുന്നു. ഇന്നലെ മാത്രം മൂന്ന് റിക്കാർഡുകളാണ് കോഹ്‌ലി സ്വന്തം പേരിൽ ചേർത്തത്. 01 ഇരുപത്തൊന്പതുകാരനായ കോഹ്‌ലി ഏകദിന ക്രിക്കറ്റിൽ വേഗത്തിൽ 10,000 റണ്‍സ് എന്ന റിക്കാർഡ് ഇന്നലെ സ്വന്തമാക്കി. സച്ചിന്‍റെ പേരിലായിരുന്നു ഈ റിക്കാർഡ്. 2001 മാർച്ച് 31ന് ഓസ്ട്രേലിയയ്ക്കെതിരായ ഇൻഡോർ ഏകദിനത്തിലാണു സച്ചിൻ 10,000 റണ്‍സ് എന്ന ചരിത്രം കുറിച്ചത്. ഏകദിനത്തിൽ 10,000 റണ്‍സ് കടക്കുന്ന ആദ്യ താരമായി അന്ന് സച്ചിൻ. 28-ാം ജന്മദിനത്തിന് 24 ദിവസം മുന്പ് 259-ാം ഇന്നിംഗ്സിൽനിന്നായിരുന്നു സച്ചിൻ ആ നേട്ടം സ്വന്തമാക്കിയത്. 17 വർഷങ്ങൾക്കിപ്പുറം തന്‍റെ 29-ാം വയസിൽ കോഹ്‌ലി, സച്ചിന്‍റെ റിക്കാർഡ് മറികടന്നു. 205-ാം ഇന്നിംഗ്സിൽനിന്നാണു കോഹ്‌ലി പതിനായിരം റണ്‍സ്…

Read More

അഞ്ചടിച്ച് ഗോവൻ ജയം

മഡ്ഗാവ്: ഐഎസ്എലിൽ എഫ്സി ഗോവയുടെ മിന്നും ജയം. മുംബൈ സിറ്റിയെ അവർ മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്തു. മിഗ്വെൽ ഫെർണാണ്ടസ് (84, 90 മിനിറ്റുകൾ) ഇരട്ട ഗോൾ നേടിയപ്പോൾ ഫെറാൻ കൊറോമിനസ് (ആറാം മിനിറ്റ്-പെനൽറ്റി), ജാക്കിചന്ദ് സിംഗ് (55-ാം മിനിറ്റ്), എഡു ബെഡിയ (61-ാം മിനിറ്റ്) എന്നിവരാണ് പട്ടികപൂർത്തിയാക്കിയത്. ഇതോടെ മൂന്ന് മത്സരത്തിൽനിന്ന് ഏഴ് പോയിന്‍റുമായി ഗോവ ലീഗിന്‍റെ തലപ്പത്തെത്തി. ഇത്രയും പോയിന്‍റുള്ള ബംഗളൂരു, നോർത്ത് ഈസ്റ്റ് എന്നിവയെ ഗോൾ ശരാശരിയിൽ ഗോവ മറികടന്നു.

Read More