നോട്ടിങാം: ഇരുണ്ട മേഘങ്ങളും ഇടയ്ക്കു പെയ്യുന്ന മഴയും അതോടൊപ്പമുള്ള തണുപ്പുമാണ് ട്രെന്റ് ബ്രിഡ്ജില്‍ പരിശീനത്തിനിറങ്ങിയ ഇന്ത്യന്‍ ടീമിനെ സ്വീകരിച്ചത്. വെറും രണ്ടര ദിവസം കൊണ്ടു ലോഡ്സില്‍ നാണംകെട്ടു തോറ്റ ഇന്ത്യ പുതിയ നല്ല ഓര്‍മകള്‍ക്കായി ഇന്നാരംഭിക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് ഇറങ്ങുകയാണ്. അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 2-0ന് മുന്നിലാണ്. പല കാര്യങ്ങളാകും ഇന്ത്യയെ കാത്ത് ട്രെന്‍ഡ് ബ്രിഡ്ജിലുണ്ടാവുക. ഒന്നാമതായി ഡല്‍ഹിയുടെ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ഋഷഭ് പന്ത് ഇന്ന് ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചേക്കും. പിന്നെ നായകന് വിരാട് കോഹ് ലി ഇന്ന് ഇറങ്ങുമോയെന്ന കാര്യം സംശയത്തിലാണ്. ഏതായാലും ഇന്ത്യന്‍ നായകന് നൂറുശതമാനം ആരോഗ്യവാനല്ല. ശിഖര്‍ ധവാന് ഓപ്പണറുടെ സ്ഥാനത്തേക്കു തിരിച്ചുവരും. പിന്നെയുള്ളത് ജസ്പ്രീത് ബുംറ. ബുംറ ആദ്യ പതിനൊന്നില്‍ ഉള്‍പ്പെടുമെന്നാണ് കരുതുന്നത്. വിരലിനേറ്റ പരിക്കിനെത്തുടര്‍ന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിലുമില്ലായിരുന്നു. കഴിഞ്ഞ രണ്ടു…
Read MoreCategory: Sports
18-ാമത് ഏഷ്യൻ ഗെയിംസ് ഇന്നു മുതൽ ജക്കാർത്തയിൽ
ജക്കാര്‍ത്ത: ഏഷ്യയുടെ സ്വന്തം കായികമാമാങ്കമായ ഏഷ്യന്‍ ഗെയിംസ് ഇന്ന് തിരിതെളിയും. ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയിലെ ഗെലോറ ബുംഗ് കര്‍ണോ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴിന് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ലക്ഷക്കണക്കിന് ആളുകള്‍ 18-ാമത് ഏഷ്യന്‍ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങ് കാണാനെത്തുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.45 രാജ്യങ്ങളില്‍നിന്നായി പതിനായിരത്തിലധികം കായികതാരങ്ങള്‍ ഇത്തവണ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കും. ഇന്തോനേഷ്യന്‍ ടച്ചുമായി ഉദ്ഘാടന ചടങ്ങ് പ്രശസ്ത ഇന്തോനേഷ്യൻ ഗായകരായ ആന്ഗുന്, റെയ്സ, ടുലൂസ് തുടങ്ങിയവരുടെ ലൈവ് സംഗീത ഷോയാണ് ഉദ്ഘാട ചടങ്ങിന്റെ പ്രധാന ആകര്‍ഷണം. ഇന്തോനേഷ്യയുടെ പ്രകൃതിഭംഗി പശ്ചാത്തലമാക്കി നിര്‍മിച്ചിരിക്കുന്ന120 മീറ്റര്‍ നീളവും 30 മീറ്റര്‍ വീതിയും 26 മീറ്റര്‍ ഉയരവുമുള്ള ഭീമന് സ്റ്റേജാണ് ഉദ്ഘാടന പരിപാടികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. 4,000 പേരടങ്ങുന്ന നൃത്തസംഘമാണ് കാണികളെ തങ്ങളുടെ നൃത്തച്ചുവടുകളിലൂടെ വിസ്മയിപ്പിക്കാന് ഒരുങ്ങിയിരിക്കുന്നത്. ഇന്തോനേഷ്യയുടെ സംസ്കാരവും പാരമ്പര്യവുമെല്ലാം ലോകത്തിന് കാണിച്ചുകൊടുക്കുന്ന പരിപാടികളായിരിക്കും ഉദ്ഘാടന…
Read Moreജിതിനെ കുറ്റവിമുക്തനാക്കി
കോട്ടയം: നാഷണല്‍ ആന്റി ഡോംപിഗ് ഏജന്‍സി (നാഡ) മലയാളി 400 മീറ്റര്‍ ഹര്‍ഡില്‍സ് താരം ജിതിന് പോളിനെ കുറ്റമുക്തനാക്കി. പട്യാലയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്സിലെ ജിതിന്റെ മുറിയില്‍നിന്ന് നിരോധിക്കപ്പെട്ട ഉത്തേജകമരുന്നുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് നാഡയുടെ അച്ചടക്ക സമിതി നാലു വര്‍ഷത്തേക്ക് ജിതിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. നാഡയുടെ അപ്പീല്‍ പാനലാണ് ജിതിനെ കുറ്റമുക്തനാക്കിയത്. നാഡയുടെ ഡോപ് കണ്ട്രോള് ഓഫീസറാണ് ജിതിന്റെ മുറിയില്‍നിന്ന് നിരോധിക്കപ്പെട്ട ഉത്തേജകമരുന്നു കണ്ടെത്തിയത്. എന്നാല്‍ ഇങ്ങനെ പരിശോധന നടത്തി നാഡയ്ക്കു ലോ എന്‍ഫോഴ്സ്മെന്റ് ഏജന്‍സി ആകാനാകില്ലെന്ന് ജിതിന്റെ അഭിഭാഷകര്‍ വാദിച്ചു. ഇത്തരത്തില്‍ മുറിയില്‍ കയറി അന്വേഷണം നടത്താന്‍ പോലീസിനും കസ്റ്റംസിനുമേ അവകാശമുള്ളുവെന്നും അവര്‍ അപ്പീല്‍ കമ്മിറ്റിമുമ്പാകെ അറിയിച്ചു. നാഡയുടെ ലോ എന്‍ഫോഴ്സ്മെന്റ് ഏജന്സിയല്ലെന്ന കാരണം കൊണ്ടാണ് നാഡ ഉണര്‍ത്തിയ കേസ് തള്ളിപ്പോയത്.
Read Moreനിഹാൽ സരിൻ ഇനി ഗ്രാൻഡ് മാസ്റ്റർ
ചെസില്‍ ഇന്ത്യയുടെ അത്ഭുത ബാലന് നിഹാല്‍ സരിന് (തൃശൂര്‍) ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി നേടി.അബുദാബിയില്‍ നടന്ന ഇന്റര്‍നാഷണല്‍ ചെസ് മാസ്റ്റേഴ്സ് ടൂര്‍ണമെന്റില്‍ തന്റെ മൂന്നാമത്തെ ഗ്രാന്‍ഡ് മാസ്റ്റേഴ്സ് നോമും നേടിയെടുത്തു കൊണ്ടാണ് പതിന്നാലുകാരനായ നിഹാല്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിക്കര്‍ഹനായത്.2017 ഏപ്രിലില്‍ ഒന്നാം ജി.എം നോമും 2018 മാര്‍ച്ചില്‍ രണ്ടാം ജി എം നോമും നിഹാല്‍ നേടിയിരുന്നു. തൃശൂര്‍ ഗവ.മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ മാരായ സരിന് ഷിജി ദമ്പതികളുടെ മകനാണ് നിഹാല്‍ സരിന്. സഹോദരി നേഹ. തൃശൂര്‍ ദേവമാതാ സിഎം ഐ പബ്ലിക്ക് സ്കൂളിലെ വിദ്യാര്‍ഥിയാണ് നിഹാല്‍. ടി.കെ.ജോസഫ് പ്രവിത്താനം
Read Moreമൺമറഞ്ഞത് ഇന്ത്യയുടെ മികച്ച പരിശീലകൻ
മുംബൈ: ഏറ്റവും കൂടുതല്‍ കാലം ഇന്ത്യന്‍ പരിശീലകനായി സേവനമനുഷ്ഠിച്ച ഇന്ത്യക്കാരനാണ് കഴിഞ്ഞ ദിവസം അന്തരിച്ച അജിത് വഡേക്കര്‍. 1991-1992, 1995-1996 കാലഘട്ടത്തില്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായിരുന്നു. 1996 ലോകകപ്പ് സെമിയില്‍ ശ്രീലങ്കയോടേറ്റ തോല്‍വിയോടെ പരിശീലകസ്ഥാനം ഒഴിഞ്ഞു. 1998-1999 ല്‍ സെലക്്ഷന്‍ കമ്മിറ്റി ചെയര്‍മാനായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടെയുള്ള പ്രമുഖര്‍ അജിത് വഡേക്കറുടെ നിര്യാണത്തില്‍ അനുശോചിച്ചു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും ക്യാപ്റ്റനുമായിരുന്ന അജിത് വഡേക്കര്‍ (77) ബുധനാഴ്ചയാണ് അന്തരിച്ചത്. മുംബൈയിലായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. അര്‍ജുന അവാര്‍ഡ്, പത്മശ്രീ, ക്രിക്കറ്റിലെ സമഗ്രസംഭാവനയ്ക്കുള്ള സി.കെ നായിഡു ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. 1966-ല്‍ മുംബൈയില്‍ വിന്‍ഡീനെതിരായ ടെസ്റ്റ് മത്സരത്തിലായിരുന്നു അരങ്ങേറ്റം. 37 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 14 അര്‍ധ സെഞ്ചുറിയും ഒരു സെഞ്ചുറിയുമടക്കം 2113 റണ്‍സ് നേടിയിട്ടുണ്ട്. രണ്ടു ഏകദിന…
Read Moreജക്കാർത്ത കൺതുറക്കുന്നു
ജക്കാര്‍ത്ത:ഏഷ്യ കൺതുറക്കുകയാണ്. 18-ാമത് ഏഷ്യന്‍ ഗെയിംസിന് നാളെ തിരിതെളിയും. ഏഷ്യന്‍ ഗെയിംസിന്റെ ചരിത്രത്തിലാധ്യമായി രണ്ടു നഗരങ്ങളിലായാണ് ഇത്തവണ മത്സരങ്ങള്‍ സംഘടിപ്പിക്കുക. ഇന്തോനേഷ്യന്‍ നഗരമായ ജക്കാര്‍ത്തയിലും സൗത്ത് സുമാത്ര പ്രൊവിന്‍സിന്റെ തലസ്ഥാനമായ പാലെംബാഗുമാണ് ഏഷ്യന്‍ രാജ്യങ്ങളുടെ കായിക പോരാട്ടത്തിന് വേദിയാകുക. ജക്കാര്‍ത്തയിലെ പ്രധാന സ്റ്റേഡിയമായ ഗിലോറ ബംഗ് കര്ണോയിലാകും ഉദ്ഘാടന, സമാപന സമ്മേളനങ്ങള്‍ നടക്കുക. ഒളിമ്പിക് ഏഷ്യന്‍ കൗണ്‍സിലില്‍ അംഗങ്ങളായ 45 ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ളവര്‍ മത്സരങ്ങളില്‍ പങ്കെടുക്കും. 40 വിഭാഗങ്ങളിലായി 462 മത്സര ഇനങ്ങളാണ് ഇത്തവണയുള്ളത്. ജാവ്ലിന് താരം നീരജ് ചോപ്ര ഉദ്്ഘാടന ചടങ്ങിലെ മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ പതാകയേന്തും. ഇന്ത്യന്‍ പ്രതീക്ഷകള്‍ 36 വ്യത്യസ്ത ഇനങ്ങളിലായി 572 ഇന്ത്യക്കാരാണ് ഇത്തവണ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്നത്. ഷൂട്ടിംഗ്, ബാഡ്മിന്റണ്‍,ഗുസ്തി എന്നിവയാണ് ഇന്ത്യയ്്ക്ക് ഏറെ മെഡല്‍ പ്രതീക്ഷയുള്ള ഇനങ്ങള്‍. അത്ലറ്റിക്സിലും മികച്ച താരങ്ങളെയാണ് ഇന്ത്യ ഇത്തവണ ട്രാക്കിലിറക്കുക. മെഡല്‍ പ്രതീക്ഷയായ…
Read Moreഇംഗ്ലണ്ടിലെ തുടർ തോൽവികൾ; കോഹ്ലിയോടും ശാസ്ത്രിയോടും വിശദീകരണം ചോദിക്കും?
ന്യൂഡൽഹി: ഇംഗ്ലണ്ടിനെതിരായ ആദ്യരണ്ടു ടെസ്റ്റുകളിൽ നാമാവശേഷമായ ഇന്ത്യൻ ക്രിക്കറ്റ് ടീമിനു മേൽ വാളോങ്ങി ബിസിസിഐ. മുഖ്യ പരിശീലകനായ രവി ശാസ്ത്രിയോടും ക്യാപ്റ്റൻ വിരാട് കോഹ്ലിയോടും ബിസിസിഐ വിശദീകരണം തേടുമെന്നാണ് വിവിരം. ശനിയാഴ്ച നോട്ടിംഗ്ഹാമിൽ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിന് ശേഷമോ അതിനു മുൻപോ വിശദീകരണം ചോദിച്ചേക്കുമെന്നാണ് സ്ഥിരീകരിക്കാത്ത വിവരങ്ങൾ. മൂന്നാം ടെസ്റ്റിനു ശേഷമാണ് നാലും, അഞ്ചും ടെസ്റ്റുകൾക്കുള്ള ടീമിനെ തെരഞ്ഞെടുക്കുകയെന്നതിനാൽ പലർക്കും നോട്ടിംഗ്ഹാം ടെസ്റ്റ് കടുത്ത പരീക്ഷണ വേദിയാണ്. അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിൽ അടുത്ത മത്സര ഫലം വിജയമല്ലാതെ മറ്റെന്തെങ്കിലുമായാൽ അത് കോച്ചിന്റെയും നായകന്റെയും മുന്നോട്ടുള്ള വഴികളിൽ തടസങ്ങളുണ്ടാക്കുമെന്നാണ് സൂചന. മുന്നൊരുക്കത്തിനു വേണ്ടത്ര സമയം കിട്ടിയില്ലെന്ന് ഇനി പരാതിപ്പെടാൻ ടീമിനു കഴിയില്ലെന്നും ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര തോറ്റപ്പോൾ മത്സര ക്രമത്തിലെ അപാകതയെക്കുറിച്ചും പരിശീലനത്തിനു സമയം ലഭിക്കാത്തതിനെ കുറിച്ചുമായിരുന്നു ടീമംഗങ്ങളുടെ പരാതിയെന്നും ഒരു ബോർഡംഗം പറഞ്ഞതായാണ് വിവരം. എന്നാൽ ഇവിടെ അതിനു…
Read Moreഏഷ്യന്‍ ഗെയിംസ്; നീരജ് ചോപ്ര പതാകയേന്തും
ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യയുടെ ദേശീയ പതാക ജാവലിന്‍ ത്രോതാരം നീരജ് ചോപ്രയേന്തും. ജക്കാര്‍ത്തയില്‍ 18നാണ് ഉദ്ഘാടന ചടങ്ങുകള്‍. ഗെയിംസില്‍ പങ്കെടുക്കുന്നവര്‍ക്ക് ഒരുക്കിയ യാത്രയയപ്പ് ചടങ്ങില്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റ് നരേന്ദര്‍ ബത്രയാണ് ഇന്ത്യയുടെ പതാക വാഹകനായി ചോപ്രയുടെ പേര് പ്രഖ്യാപിച്ചത്. 18 മുതല്‍ സെപ്റ്റംബര്‍ 2 വരെ ഇന്തോനേഷ്യന്‍ നഗരങ്ങളായ ജക്കാര്‍ത്തയും പാലെംബാങുമാണ് ഗെയിംസിനു വേദികളാകുന്നത്.
Read Moreകളിക്കാനോ പരിശീലനം നടത്താനോ അല്ല! ഗ്രൗണ്ട് സ്റ്റാഫിനൊപ്പം അര്ജുന് തെണ്ടുല്‍ക്കര്‍
ലണ്ടന്‍: ഇന്ത്യയുടെ അണ്ടര്‍ 19 ക്രിക്കറ്റ് ടീമിനൊപ്പം ശ്രീലങ്കയിലേക്കുള്ള ആദ്യ വിദേശ പര്യടനത്തിനുശേഷമെത്തിയ അര്ജുന് തെണ്ടുല്‍ക്കര്‍ ക്രിക്കറ്റില്‍ തന്റെ കഴിവ് തേച്ചുമിനുക്കിയെടുക്കാനുള്ള ഒരുക്കത്തിലാണ്. അതിനായി ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കറുടെ മകന് ലോഡ്സില്‍ എംസിസി യംഗ് ക്രിക്കറ്റേഴ്സിനൊപ്പം പരിശീലനം നടത്തിക്കൊണ്ടിരിക്കുകയാണ്. പരിശീലത്തിനിടെ ലഭിച്ച ഇടവേളയില്‍ അര്ജുന് ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് നടക്കുന്ന ലോര്ഡ്സിലെത്തി. കളിക്കാനോ പരിശീലനം നടത്താനോ അല്ല പകരം ഗ്രൗണ്ട് സ്റ്റാഫിനെ സഹായിക്കാനായിട്ടാണെത്തിയത്. മെറിൽബോണ്‍ ക്രിക്കറ്റ് ക്ലബ് (എംസിസി) ആണ് ലോഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിന്റെ ഉടമസ്ഥര്‍. ക്രിക്കറ്റില്‍ കഴിവുള്ള പുരുഷ, വനിത കളിക്കാരുടെ കഴിവ് വളര്‍ത്തിയെടുക്കാനാണ് എംസിസി യംഗ് ക്രിക്കറ്റേഴ്സ് എന്ന പേരില്‍ അവര്‍ക്കു പരിശീലനം നല്‍കുന്നത്.അര്‍ജുന്റെ പ്രവൃത്തിയെ ലോഡ്സ് ക്രിക്കറ്റ് ഗ്രൗണ്ട് അവരുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പ്രശംസിച്ചു.
Read Moreനെയ്മര്‍ - എംബാപ്പെ കൂട്ടുകെട്ടില്‍ പ്രതീക്ഷയർപ്പിച്ച് പിഎസ്ജി
പാരീസ്: 12 മാസം മുമ്പ് ലയണല്‍ മെസിയുടെ നിഴലില്‍നിന്ന് പുറത്തുവരാന്‍ ബാഴ്സലോണയില്‍നിന്ന് പാരീസ് സാന്‍ ഷെര്മയിനിലേക്കുള്ള കൂടുമാറ്റത്തോടെ നെയ്മര്‍ ലോകത്തെ ഏറ്റവും വിലയേറിയ ഫുട്ബോള്‍ താരമായി. ലോകത്തെ മികച്ച കളിക്കാരിലൊരാളെന്ന പേരും നെയ്മര്‍ക്ക് വലിയ തുക നല്കാന് പിഎസ്ജിയെ പ്രേരിപ്പിച്ചിരുന്നു. പുതിയ സീസണിലും നെയ്മര്‍ പിഎസ്ജിക്കൊപ്പം തുടര്‍ന്നു. സീസണ് ആരംഭിക്കുമ്പോള്‍ നെയ്മര്‍-കൈലിയന്‍ എംബാപ്പെ കൂട്ടുകെട്ടിന്റെ പ്രകടനമാകും ശ്രദ്ധാകേന്ദ്രമാകുക. ഞായറാഴ്ച കെയ്നെതിരേയുള്ള മത്സരത്തോടെയാണ് നിലവിലെ ലീഗ് വണ്‍ ചാമ്പ്യന്മാരായ പിഎസ്ജിയുടെ കിരീടം നിലനിര്‍ത്താനുള്ള പോരാട്ടത്തിനു തുടക്കമാകുക. പിഎസ്ജിയുടെ പാര്‍ക് ഡെസ് പ്രിന്‍സസിലാണ് മത്സരം. ലീഗ് വണ്ണിന് ഇന്നലെ രാത്രി തുടക്കമായി. പുതിയ ലീഗ് സീസണു പിഎസ്ജി ഇറങ്ങുമ്പോള്‍ എല്ലാ കണ്ണുകളും നെയ്മറിലായിരിക്കും. കഴിഞ്ഞ സീസണിന്റെ അവസാന മൂന്നു മാസം കാല്‍പ്പാദത്തിനേറ്റ പരിക്കിനെത്തുടര്‍ന്ന് ബ്രസീലിയന്‍ താരത്തിനു നഷ്ടമായിരുന്നു. ലോകകപ്പിനുശേഷം നെയ്മര്‍ പിഎസ്ജി ഫ്രാന്‍സ് വിട്ട് വീണ്ടും സ്പെയിനിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റയല്‍…
Read More