മോസ്കോ: ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് എച്ചിൽ പോളണ്ടിനെ 3-0ന് കീഴടക്കി കൊളംബിയ നോക്കൗട്ട് സാധ്യത നിലനിർത്തി. രണ്ടാം തോൽവിയോടെ പോളണ്ട് പുറത്തായി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ജപ്പാനും സെനഗലും രണ്ട് ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞു. ഗ്രൂപ്പ് ജിയിൽ ദുർബലരായ പാനമയെ 6-1നു തകർത്തെറിഞ്ഞ് ഇംഗ്ലണ്ട് പ്രീക്വാർട്ടറിൽ കടന്നു. ക്യാപ്റ്റൻ ഹാരി കെയ്ൻ ഹാട്രിക് നേടി.
Read MoreCategory: Sports
ഹീറോ ഹോണ്ട!
എകാതെറിൻബർഗ്: ഗ്രൂപ്പ് എച്ചിലെ അട്ടിമറിവീരന്മാർ ഇറങ്ങിയപ്പോൾ ആവേശകരമായ മത്സരമാണ് കാണികൾക്കൊരുക്കിയത്. നാല് ഗോൾ പിറന്ന മത്സരത്തിൽ ജപ്പാനും സെനഗലും 2-2ന് സമനിലയിൽ പിരിഞ്ഞു. ജപ്പാന്റെ സമനില ഗോൾ നേടി കെയ്സുകി ഹോണ്ട ഹീറോ ആയി. മത്സരം തുടങ്ങി രണ്ടാം മിനിറ്റായപ്പോൾ സെനഗലിന് ഗോൾ നേടാൻ അവസരം ലഭിച്ചതാണ്. രണ്ടാം പകുതിയുടെ തുടക്കത്തിൽ സെനഗലും ജപ്പാനും ആക്രമണം നടത്തി. സെനഗലിന്റെ സാലിഫ് സേനും ജപ്പാന്റെ യുയ ഒസാകോയും ഗോളിനായി ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പന്തിൽ നിയന്ത്രണം പിടിച്ച സെനഗൽ മുന്നിലെത്തി. ഗോൾ വഴി ഗോൾ 1. സാദിയോ മാനെ (സെനഗൽ), 11-ാം മിനിറ്റ്. റീബൗണ്ട് പന്ത് ഗോളാക്കി മാനെ. ഗോൾ 2. തകാഷി ഇനു (ജപ്പാൻ), 34-ാം മിനിറ്റ്. നാഗറ്റോമോ ലെഫ്റ്റ് വിംഗിൽ രണ്ടു പ്രതിരോധക്കാരെ വെട്ടിച്ച് പന്ത് ഇനുവിനു നൽകി. ഇനു പന്ത് കൃത്യമായി വലയിലാക്കി. ഗോൾ…
Read Moreഇന്നു മുതൽ ഗ്രൂപ്പ് ഫിനിഷിംഗ്
മോസ്കോ: റഷ്യ 2018 ഫിഫ ലോകകപ്പിന്റെ മൂന്നാം റൗണ്ട് മത്സരങ്ങൾ ഇന്നു തുടങ്ങും. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരെയും രണ്ടാം സ്ഥാനക്കാരെയും ഈ മത്സരങ്ങൾ നിർണയിക്കും. ഇനി മുതൽ ഒരേ സമയത്ത് രണ്ടു മത്സരങ്ങൾ വീതമാണ് നടക്കുക. നോക്കൗട്ടിലേക്ക് ആരൊക്കെ കടക്കുമെന്ന് ഇന്നു മുതൽ അറിയാം. ഇതിനോടകം ചില ടീമുകൾ പ്രീക്വാർട്ടർ ഉറപ്പിച്ചിട്ടുണ്ട്. ഇന്ന് സമാര അരീനയിൽ നടക്കുന്ന റഷ്യ-ഉറുഗ്വെ മത്സരത്തിന്റെ ഫലം ഗ്രൂപ്പ് എയിലെ ഒന്നും രണ്ടും സ്ഥാനക്കാരെ നിർണയിക്കും. ഗ്രൂപ്പിലെ ആദ്യ രണ്ടു മത്സരവും ജയിച്ച റഷ്യക്കും ഉറുഗ്വെയ്ക്കും ആറു പോയിന്റ് വീതമാണുള്ളത്. ഗോൾ ശരാശരിയിൽ റഷ്യയാണു മുന്നിൽ. ഈ മത്സരം നടക്കുന്നതിനൊപ്പം തന്നെ വോൾഗോഗ്രാഡ് അരീനയിൽ ഒരു ജയം പോലും നേടാത്ത ഈജിപ്തും സൗദി അറേബ്യയും ഏറ്റുമുട്ടും. ഗ്രൂപ്പ് ബിയിലാണ് നിർണായക മത്സരങ്ങൾ. ഗ്രൂപ്പിലെ കരുത്തരായ സ്പെയിനും പോർച്ചുഗലും പ്രീക്വാർട്ടർ ഉറപ്പാക്കാനാണ് ഇറങ്ങുന്നത്. മോർഡോവിയിയിൽ…
Read Moreഇഞ്ചുറി ഇല്ലാതെ കാനറി!
സെന്റ് പീറ്റേഴ്സ്ബര്‍ഗ്: ഇഞ്ചുറി ടൈമിൽ രണ്ട് ഗോളടിച്ച് കോസ്റ്റാറിക്ക യെ 2-0ന് കീഴടക്കി ബ്രസീല്‍ ചിറകടിച്ചുയർന്നു. ഇതോടെ ഗ്രൂപ്പ് ഇയിൽ നാല് പോയിന്റോടെ ബ്രസീല്‍ ഒന്നാം സ്ഥാനത്തെത്തി. ഫിലിപ്പെ കുടിഞ്ഞോയും നെയ്മറുമാണ് ഗോള്‍ നേടിയത്. ബ്രസീലിന്റെ ഗോളെന്നുറച്ച പല അവസരങ്ങളും കോസ്റ്റാറിക്കന്‍ ഗോള്‍കീപ്പര്‍ കെയ്ലര് നവാസിന്റെ ചോരാത്ത കൈകളില്‍ അവസാനിക്കുകയായിരുന്നു. 79-ാം മിനിറ്റില്‍ ബ്രസീലിന് അനുകൂലമായി പെനാല്‍റ്റി റഫറി നല്കിയ താണ്. ബോക്സില്‍ വച്ച് നെയ്മറെ കോസ്റ്റാറിക്കയുടെ പ്രതിരോധതാരം ഫൗള്‍ ചെയ്തതിനായിരുന്നു പെനാല്‍റ്റി വിധിച്ചത്. എന്നാല്‍ വിഎആറിനായി കോസ്റ്റാറിക്കന്‍ കളിക്കാരുടെ വാദം റഫറി അംഗീകരിച്ചു. വിഎആറില്‍ നെയ്മറുടെ ശരീരത്തില്‍ കോസ്റ്റാറിക്കയുടെ കളിക്കാരന് സ്പര്‍ശിച്ചിട്ടില്ലെന്ന് വ്യക്തമായതോടെ കളി തുടര്‍ന്നു. ബ്രസീലിന്റെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. 26-ാം മിനിറ്റില്‍ ഗബ്രിയേല്‍ ജീസസ് ബ്രസീലിനെ മുന്നിലെത്തിച്ചെന്നു തോന്നി. എന്നാല്‍, ഓഫ് സൈഡ് വിളിയില്‍ ആ പ്രതീക്ഷയും തകര്‍ന്നു. രണ്ടാം പകുതിയില്‍ വില്യനു…
Read Moreഅർജന്റൈൻ ടീമിൽ പൊട്ടിത്തെറി
മോസ്കോ: ക്രൊയേഷ്യയോട് തോറ്റു നാണംകെട്ട അർജന്റൈൻ താരങ്ങൾ പരിശീലകൻ ഹൊർഹെ സാംപോളിക്കെതിരേ കലാപക്കൊടി ഉയർത്തി. സാംപോളി രാജിവയ്ക്കണമെന്നാണ് ആവശ്യം. കലാപം ഉയർത്തിയത് സെർജിയോ അഗ്യൂറോയാണ്. അടുത്ത മത്സരത്തിന് മുൻപ് സാംപോളിയെ പുറത്താക്കണം എന്നാണ് ആവശ്യം. മാഞ്ചസ്റ്റർ സിറ്റി സ്ട്രൈക്കർ കൂടിയായ അഗ്യൂറോ ക്രൊയേഷ്യയോടുള്ള തോൽവിക്കുശേഷം നടത്തിയ അഭിമുഖത്തിലാണ് പരിശീലകനെതിരേ ആഞ്ഞടിച്ചത്. അർജന്റീന ഒരു ഗോളിനു പിന്നിൽ നിൽക്കുന്പോൾ തന്നെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തത് ടീമിന്റെ തകർച്ചയുടെ ഒരു ഘടകമായി സെർജിയോ ആരോപിക്കുന്നു. ജോസ് കുമ്പിളുവേലിൽ
Read Moreശ്വാസമേകി മൂസ
വോൾഗോഗ്രാഡ്: നൈജീരിയയുടെ അടുത്ത് ഐസ്ലൻഡിന്റെ കടുത്ത പ്രതിരോധമെന്ന തന്ത്രം പാളി. ഗ്രൂപ്പ് ഡിയിലെ രണ്ടാം മത്സരത്തിൽ നൈജീരിയ എതിരില്ലാത്ത രണ്ടു ഗോളിന് ഐസ്ലൻഡിനെ അലിയിച്ചു കളഞ്ഞു. മരണ ഗ്രൂപ്പ് എന്നു പേരുള്ള ഗ്രൂപ്പ് ഡിയിൽ ഇതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണമായി. നൈജീരിയയുടെ ജയം അർജന്റീനയ്ക്ക് ജീവശ്വാസമേകിയപ്പോൾ ഗ്രൂപ്പിൽനിന്ന് നോക്കൗട്ട് ടിക്കറ്റിനായുള്ള പോരാട്ടം മുറുകി. ക്രൊയേഷ്യ ഇതിനോടകം പ്രീക്വാർട്ടർ ഉറപ്പിച്ച ഗ്രൂപ്പിൽ അർജന്റീന, നൈജീരിയ, ഐസ്ലൻഡ് എന്നിവയ്ക്ക് ഇനിയും സാധ്യതയുണ്ട്. അഹമ്മദ് മൂസയുടെ വകയായിരുന്നു നൈജീരിയയുടെ രണ്ടു ഗോളും. 80-ാം മിനിറ്റിൽ വിഎആറിലൂടെ ഐസ്ലൻഡിന് അനുകൂലമായി പെനാൽറ്റി ലഭിച്ചെങ്കിലും സിഗാർഡ്സൺ എടുത്ത കിക്ക് ക്രോസ് ബാറിനു മുകളിലൂടെ പറന്നു. ഗോൾ വഴി ഗോൾ 1: അഹമ്മദ് മൂസ (നൈജീരിയ), 49-ാം മിനിറ്റ്. വിക്ടർ മോസസിന്റെ വേഗത്തിലുള്ള മുന്നേറ്റം. ബോക്സിലേക്ക് ഓടിയെത്തിയ മൂസയെ ലക്ഷ്യമാക്കി മോസസിന്റെ ക്രോസ്. കാലിൽ സ്വീകരിച്ച…
Read Moreട്രാക്ടറിൽ എത്തിയ സ്വിസ് ആരാധകർ
മോസ്കോ: ലോകകപ്പ് മത്സരം കാണാൻ മൂന്നു സ്വിസ് ആരാധകർ റഷ്യയിലെത്തിയത് 1,240 മൈൽ ട്രാക്റ്ററിൽ! സെർബിയയും സ്വിറ്റ്സർലൻഡും തമ്മിലുള്ള മത്സരം കാണുന്നതിനായിരുന്നു ഈ യാത്ര. ഗ്രൂപ്പ് ഇയിൽ സ്വിറ്റ്സർലൻഡിന് ഒരു പോയിന്റും സെർബിയയ്ക്ക് മൂന്നു പോയിന്റും ലഭിച്ചിട്ടുണ്ട്. ബീറ്റ് സ്റ്റുഡറും രണ്ടു സുഹൃത്തുക്കളും 12 ദിവസമെടുത്ത് യാത്ര പൂർത്തിയാക്കി. ട്രാക്ടറുകളുടെ തോഴനായ സ്റ്റുഡർ 1964 മോഡൽ ട്രാക്ടറുമായാണ് റഷ്യയിലെത്തിയത്. ട്രാക്ടറുകൾക്കായി ഒരു മ്യൂസിയം അദ്ദേഹം സ്വിറ്റ്സർലൻഡിൽ ഒരുക്കിയിട്ടുണ്ട്. ജോസ് കുമ്പിളുവേലിൽ
Read Moreനൂറാം അന്താരാഷ്ട്ര മത്സരത്തിൽ ഗോൾ നേടിയ സോഫിയയുടെ സ്വന്തം സുവാരസ്…
നൂറാം അന്താരാഷ്ട്ര മത്സരത്തിൽ ഗോൾ നേടിയപ്പോൾ ഉറുഗ്വെ സ്ട്രൈക്കർ ലുയിസ് സുവാരസിന്റെ ആഹ്ലാദം ശ്രദ്ധയാകർച്ചു. ഭാര്യ സോഫിയ ബാൽബി ഗർഭിണിയാണെന്നും തങ്ങൾ മൂന്നാമത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുകയാണെന്നുമായിരുന്നു ജഴ്സിക്കുള്ളിൽ പന്ത് വച്ചുകൊണ്ടുള്ള സുവാരസിന്റെ ആ ആഘോഷത്തിന്റെ അർഥം. സുവരാസിന്റെ ഗോളിൽ സൗദി അറേബ്യയെ കീഴടക്കി ഉറുഗ്വെ തുടർച്ചയായ മൂന്നാം തവണയും ലോകകപ്പ് പ്രീക്വാർട്ടറിലെത്തി. 2010ലോകകപ്പിൽ ഉറുഗ്വെ സെമിയിലെത്തിയിരുന്നു. 2014 ൽ പ്രീക്വാർട്ടറിൽ പുറത്തായി. 100 കളിയിൽ 52 ഗോളാണ് സുവാരസിന്റെ പേരിൽ. ഫാമിലിമാനായി അറിയപ്പെടുന്ന സുവരാസിന്റെ ജീവിതം മാറ്റിമറിച്ചയാളാണ് സോഫിയ ബാൽബി. ഫുട്ബോൾ പഠിക്കാനായി ഉറുഗ്വെൻ ക്ലബ്ബായ നാഷണലിൽ ചേർന്ന സുവാരസിന് അക്കാഡമി പഠനത്തിൽ മിടുക്കുകാണിക്കാനായില്ല. എന്നാൽ, കുടുംബത്തിലെ സാന്പത്തികബുദ്ധിമുട്ട് മനസിലാക്കി സുവാരസ് കളിയിൽ കൂടുതൽ ശ്രദ്ധിച്ചു. കൗമാരത്തിൽതന്നെ മോശം കൂട്ടുകെട്ടിൽപ്പെട്ട സുവരാസ് അവർക്കൊപ്പം മദ്യപാനം ആരംഭിച്ചു. എന്നാൽ, സോഫിയയെ കണ്ടതോടെ സുവാരസിന്റെ ജീവിതം മാറിമറിഞ്ഞു. തന്റെ പതിനഞ്ചാം…
Read Moreകുഞ്ഞിക്കാലുകാണാൻ ഡെന്മാർക്ക് താരത്തിനു ചാർട്ടർ വിമാനം!
മോസ്കോ: ലോകകപ്പ് കളിക്കാനെത്തിയ താരത്തിന്റെ ഭാര്യ തീയതിക്കു മുന്‍പ് കുഞ്ഞിനു ജന്മം നല്കിയാൽ എന്തു ചെയ്യും. ഡെന്മാർക്ക് കളിക്കാർ ചെയ്തതിങ്ങനെ: ഡിഫൻഡർ യോനാസ് കനൂസന് കുഞ്ഞിക്കാലുകാണാൻ നാട്ടിൽ പോകാനായി സഹതാരങ്ങൾ സ്വകാര്യ ജെറ്റ് വിമാനം ബുക്ക് ചെയ്ത് നല്കി. പ്രതീക്ഷിച്ചതിലും നേരത്തെയാണ് കനൂസന്റെ ഭാര്യ ട്രൈൻ ഒരു പെണ്‍കുഞ്ഞിനു ജന്മം നൽകിയത്. എന്തായാലും ലോകകപ്പിനിടയിൽ തനിക്കു പിറന്ന കുഞ്ഞ് ഭാഗ്യം കൊണ്ടുവരുമെന്നാണ് ഈ പ്രതിരോധഭടന്റെ വിശ്വാസം. മാനുഷിക വശം കണക്കിലെടുത്താണ് ഇങ്ങനെയൊരു തീരുമാനമെന്ന് ഡാനിഷ് ഗോളി കാസ്പർ സ്മൈക്കൽ പറഞ്ഞു. ഫുട്ബോളർമാർ എന്നതിനൊപ്പം എല്ലാവരും മനുഷ്യരാണ്. കുട്ടി ജനിച്ചതറിഞ്ഞ് പോകാൻ കഴിഞ്ഞില്ലെങ്കിലുള്ള ബുദ്ധിമുട്ട് മനസിലാകും അദ്ദേഹം ചൂണ്ടിക്കാട്ടി.
Read Moreഓസ്ട്രേലിയ വീണ്ടും തോറ്റു; ഇംഗ്ലണ്ടിന്റെ ജയം ആറ് വിക്കറ്റിന്
ചെസ്റ്റര്‍ ലെ സ്ട്രീറ്റ്: ഓസ്ട്രേലിയയ്ക്കെതിരെ തുടർച്ചയായ നാലാം ഏകദിനത്തിലും ഇംഗ്ലണ്ടിന് തകർപ്പൻ ജയം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 310 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ട് 44.4 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. 83 പന്തിൽ 101 റൺസ് നേടിയ ജേസൺ റോയിയാണ് കളിയിലെ താരം. ജേസണ്‍ റോയ്-ജോണി ബെര്‍സ്റ്റോ ഓപ്പണിംഗ് സഖ്യം വീണ്ടും മികവ് പുലര്‍ത്തിയ മത്സരത്തില്‍ ഇംഗ്ലണ്ട് ആദ്യ വിക്കറ്റില്‍ 174 റണ്‍സാണ് നേടിയത്. റോയ് 101 റൺസും ബെര്സ്റ്റോയും 79 റൺസും നേടി പുറത്തായി. പിന്നാലെ ഇറങ്ങിയ അലക്സ് ഹെയ്ൽസ്(34), ജോ റൂട്ട്(27), ജോസ് ബട്ലർ(54) എന്നിവർ തകർത്തടിച്ചതോടെ ഇംഗ്ലണ്ട് വിജയം കണ്ടു. ഓസീസിന് വേണ്ടി ആഷ്ടൺ അഗർ രണ്ടു വിക്കറ്റ് നേടി. നേരത്തെ, ഷോൺ മാർഷ്(101), ആരോൺ ഫിഞ്ച്(100), ട്രാവിസ് ഹെഡ്(63)…
Read More