സെന്റ് പീറ്റേഴ്സ്ബര്‍ഗ്: ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞ ഹൈവോള്‍ട്ടേജ് പോരാട്ടത്തില്‍ ആഫ്രിക്കന്‍ കരുത്തന്മാരായ നൈജീരിയയെ 2-1നു കീഴടക്കി ലയണല്‍ മെസിയും സംഘവും ഗ്രൂപ്പ് ഡിയില്‍നിന്ന് രണ്ടാം സ്ഥാനത്തോടെ പ്രീക്വാര്‍ട്ടറില്‍. ഗ്രൂപ്പ് സി ചാമ്പ്യന്മാരായ ഫ്രാന്‍സ് ആണ് പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീനയുടെ എതിരാളികള്‍. ശനിയാഴ്ച രാത്രി 7.30നാണ് അര്‍ജന്റീന-ഫ്രാന്‍സ് പ്രീക്വാര്‍ട്ടര്‍ പോരാട്ടം. മെസിയും മാര്‍ക്കോസ് റോഹോയും അര്‍ജന്റീനയെ തോളിലേറ്റിയ ഗോളുകള്‍ സ്വന്തമാക്കി. പ്രാര്‍ഥനയോടെയും അതിലേറെ നെഞ്ചിടിപ്പോടെയും അര്‍ജന്റൈന്‍ ആരാധകരും ഫുട്ബോള്‍ ലോകവും കാത്തിരുന്ന പോരാട്ടം… കിക്കോഫ് മുതല്‍ അവരുടെ കാത്തിരിപ്പ് അര്‍ജന്റീന ഗോള്‍ നേടുന്നതിനായി… മത്സരത്തിന്റെ 14-ാം മിനിറ്റ്, നൈജീരിയന്‍ ഡിഫന്‍ഡര്‍മാരുടെ മുകളിലൂടെ മെസിയെ ലക്ഷ്യമാക്കി ബെനേഗയുടെ പാസ്… പന്ത് നിലംതൊടും മുമ്പ് ഇടതുകാല്ത്തുടയില് സ്വീകരിച്ച് ബൂട്ടിലേക്ക് ഉരുട്ടിയിറക്കി പന്ത് നിലംതൊടുമുമ്പ് മെരുക്കിയശേഷം ബോക്സിനുള്ളിലേക്ക് കടന്ന മെസിയുടെ വലങ്കാല്‍ ക്ലാസിക് ഷോട്ട്… നൈജീരിയന്‍ ഗോളിയെ കാഴ്ചക്കാരനാക്കി വലയുടെ ഇടത് മൂലയില്‍ പന്ത് തുള്ളിക്കളിച്ചപ്പോള്‍…
Read MoreCategory: Sports
വൻവീഴ്ച
കസാൻ: നിലവിലെ ചാന്പ്യന്മാരായ ജർമനി ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് എഫിൽനിന്ന് പ്രീക്വാർട്ടർ കാണാതെ പുറത്ത്. നിർണായകമായ മത്സരത്തിൽ ദക്ഷിണകൊറിയയോട് 2-0ന്റെ തോൽവി വഴങ്ങിയാണ് ജർമനിയുടെ വൻവീഴ്ച. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ മെക്സിക്കോയെ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്ക് കീഴടക്കി സ്വീഡൻ നോക്കൗട്ട് ഉറപ്പിച്ചു. സ്വീഡനാണ് ഗ്രൂപ്പ് എഫ് ചാന്പ്യൻ. 80 വർഷത്തിനുശേഷമാണ് ജർമനി ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താകുന്നത്. ചാന്പ്യന്മാർ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താകുന്നത് തുടർച്ചയായ മൂന്നാം തവണയും ആവർത്തിക്കപ്പെട്ടു. 2010ൽ ഇറ്റലിയും 2014ൽ സ്പെയിനും നിലവിലെ ചാന്പ്യന്മാരായെത്തി ഗ്രൂപ്പ് ഘട്ടത്തിൽത്തന്നെ പുറത്തായിരുന്നു. ഗ്രൂപ്പ് ഇയിലെ അവസാന മത്സരത്തിൽ ബ്രസീൽ 2-0ന് സെർബിയയെ കീഴടക്കി നോക്കൗട്ടിൽ കടന്നു. പൗളീഞ്ഞോ(36-ാം മിനിറ്റ്), തിയാഗോ സിൽവ(68-ാം മിനിറ്റ്) എന്നിവരാണ് ബ്രസീലിനായി സെർബിയയുടെ വലകുലുക്കിയത്. മറ്റൊരു മത്സരത്തിൽ സ്വിറ്റ്സർലന്‍ഡും കോസ്റ്റാറിക്കയും 2-2 സമനിലയിൽ പിരിഞ്ഞു. പ്രീക്വാർട്ടറിൽ ഗ്രൂപ്പ് ഇ ചാന്പ്യൻമാരായ ബ്രസീൽ…
Read Moreഅക്കില്ലസിന്റെ പ്രവചനം അസ്ഥാനത്തായി
മോസ്കോ: ലോകകപ്പിലെ നിർണായക മത്സരത്തിൽ ഫുട്ബോൾ ആരാധകരുടെ നെഞ്ചിടിപ്പേറ്റിയ അക്കില്ലസ് പ്രവചനം അസ്ഥാനത്തായി. നൈജീരിയയ്ക്കെതിരായ മത്സരം അർജന്റീന തോൽക്കുമെന്നായിരുന്നു അക്കില്ലസ് എന്ന ബധിരൻ പൂച്ചയുടെ പ്രവചനം. ജയത്തിൽ കുറഞ്ഞുള്ളതെന്തും പുറത്തേക്കുള്ള വഴിതുറക്കുമെന്ന് ഉറപ്പായിരുന്ന അർജന്റൈൻ ആരാധകരുടെ ചങ്കിടിക്കാൻ കൂടുതലൊന്നും വേണ്ടിയിരുന്നില്ല. അതിന് കാരണവുമുണ്ട്, ഈ ലോകകപ്പിൽ അർജന്റീന-നൈജീരിയ പോരാട്ടത്തിനു തൊട്ടുമുൻപ് വരെയുള്ള മത്സരങ്ങളേക്കുറിച്ച് അക്കില്ലസ് നടത്തിയ പ്രവചനങ്ങൾ അണുവിട തെറ്റിയിരുന്നില്ല. കഴിഞ്ഞ വർഷത്തെ കോണ്‍ഫഡറേഷൻ കപ്പ് മത്സരത്തിലും കൃത്യമായി പ്രവചനം നടത്തിയിരുന്നു അക്കില്ലസ്. മാർക്കസ് റോജോ ഗോൾ നേടുന്നതുവരെ അർജന്റൈൻ ആരാധകർക്ക് അക്കില്ലസിന്റെ പ്രവചനം പേടിസ്വപ്നമായി നിന്നിരുന്നു. എന്നാൽ, റോജോ വിജയഗോൾ നേടിയതിനു പിന്നാലെ ആരാധകരും ട്രോളന്മാരും ആദ്യം തിരിഞ്ഞത് അക്കില്ലസിനു നേരെയായിരുന്നു. അക്കില്ലസിനെ കുഴിച്ചുമുടുന്നതടക്കമുള്ള ചിത്രങ്ങളിട്ട് ട്രോളന്മാർ കളംവാഴുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
Read Moreഅശ്ലീല ആംഗ്യം കാണിച്ച മറഡോണ വിവാദത്തിൽ
മോസ്കോ: ലയണൽ മെസിയെന്ന സൂപ്പർ താരം സെന്റ് പീറ്റേഴ്സ് ബർഗിലെ മൈതാനത്ത് മിന്നും ഗോൾ നടിയപ്പോൾ ഗാലറിൽ തുള്ളിച്ചാടിയവരിൽ ഒരിതിഹാസവുമുണ്ടായിരുന്നു. മറ്റാരുമല്ല ഡീഗോ മറഡോണ. ഈ ലോകകപ്പിൽ അർജന്റീനയുടെ ആദ്യ മത്സരം മുതൽ ടീമിന് പ്രചോദനമായി കളികൾ കാണാനെത്തിയിരുന്നു അദ്ദേഹം. നൈജീരിയയ്ക്കെതിരെ ഓരോതവണയും മെസിയും കൂട്ടരും മുന്നേറ്റങ്ങൾ നടത്തുമ്പോഴും മറഡോണ ആവേശം കൊണ്ടു.14ാം മിനിറ്റിൽ മെസി ഗോളടിച്ചപ്പോൾ തുള്ളിച്ചാടുന്ന മറഡോണയെയാണ് ഗാലറിയിൽ കണ്ടത്. നൈജീരിയ തിരിച്ചടിച്ചപ്പോഴാകട്ടെ നിരാശയോടെ തലകുനിച്ചിരുന്നു അദ്ദേഹം. എന്നാൽ മാർക്കസ് റോജോ അർജന്റീനയുടെ വിജയഗോൾ നേടിയപ്പോൾ മതിമറന്ന് ആഹ്ലാദം പ്രകടിപ്പിച്ച ഇതിഹാസ താരം വിവാദത്തിൽപ്പെടുകയും ചെയ്തു. ഗാലറിയിലേക്ക് നോക്കി ഇരുകൈകളുമുയർത്തി അശ്ലീല ആംഗ്യം കാണിച്ചതാണ് വിവാദംക്ഷണിച്ചു വരുത്തിയത്. നിമിഷങ്ങൾക്കകം മറഡോണയുടെ ഈ നടപടി വിമർശനങ്ങളേറ്റുവാങ്ങി. മറഡോണയെപ്പോലൊരാൾ ഇങ്ങനെ ചെയ്യരുതായിരുന്നുവെന്ന് നിരവധിപ്പേർ പ്രതികരിച്ചു. ചിലർ അദ്ദേഹത്തെ പരിഹസിക്കുന്നതുവരെയെത്തി കാര്യങ്ങൾ.
Read Moreകളി മാറും; നോക്കൗട്ടിൽ പുതിയ പന്ത്
മോസ്കോ: റഷ്യൻ ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ടിൽ കളിക്കാൻ പുതിയ പന്ത്. പ്രീക്വാർട്ടർ മുതൽ ഉപയോഗിക്കാൻ “ടെൽസ്റ്റാർ മെച്ച്റ്റ’ എന്നു പേരിട്ടിരിക്കുന്ന പന്ത് ഫിഫ അവതരിപ്പിച്ചു. പ്രമുഖ ബ്രാന്‍ഡായ അഡിഡാസ് തയറാക്കിയ വെള്ളയിൽ ചുവപ്പ് നിറത്തിലുള്ള പന്തുകളാണിത്. ഗ്രൂപ്പ് ഘട്ടത്തിൽ “ടെൽസ്റ്റാർ-18′ എന്ന പന്താണ് ഉപയോഗിച്ചിരുന്നത്. കറുപ്പും വെളുപ്പും നിറങ്ങൾ ചേർന്ന പന്തായിരുന്നു ടെൽസ്റ്റാർ-18. ടൂർണമെന്റ് ആവേശം വർധിച്ചതോടെ പുതിയ പന്ത് പുറത്തിറക്കുകയായിരുന്നെന്ന് അഡിഡാസ് വിശദീകരിച്ചു. 1970 മുതല്‍ എല്ലാ ലോകകപ്പുകളിലും പന്ത് നിര്‍മിക്കാനുള്ള ചുമതല അഡിഡാസിനാണ്.
Read Moreസ്വപ്നതുല്യമീ വിജയം; വാമോസ് അർജന്റീന…
മോസ്കോ: അലറിവിളിച്ച കോടിക്കണക്കിന് ആരാധകർക്ക് ഇതിലും വലുതെന്തു നൽകണം മെസിയും കൂട്ടരും. സെന്റ് പീറ്റേഴ്സ്ബർഗിൽ ചാമ്പലായിടത്തു നിന്ന് ഫീനിക്സ് പക്ഷിയെപ്പോലെ ഉയരെപ്പറക്കുകയായിരുന്നു ആ കുറിയ മനുഷ്യനും കൂട്ടരും. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് നൈജീരിയയെ ആട്ടിപ്പായിച്ച് ആദ്യ പതിനാറിലേക്ക് ഇരമ്പിയാർത്തു അർജന്റീന. വിജയത്തിനപ്പുറത്ത് എന്തുതന്നെയായാലും അത് നാണംകെട്ട മടക്കടിക്കറ്റാകുമെന്നുറപ്പിച്ചാണ് മെസിയും കൂട്ടരും കളത്തിലിറങ്ങിയത്. കളിയുടെ ആദ്യ നിമിഷങ്ങളിൽ ആരാധകർക്ക് പ്രതീക്ഷയേറ്റി അർജന്റീന താരങ്ങൾ ആക്രമിച്ചു കളിച്ചു. കളത്തിൽ ആധിപത്യമേറെയും അവർക്കുതന്നെയായിരുന്നു. എന്നാൽ നൈജീരിയയും ഒപ്പമെത്താൻ കളം നിറഞ്ഞ് കളിച്ചതോടെ മത്സരം മുറുകി. ഒടുവിൽ റഷ്യൻ ലോകകപ്പിനെ ത്രസിപ്പിച്ച് ഫുട്ബോൾ ആരാധകർ കാത്തിരുന്ന ഗോളെത്തി. മത്സരത്തിന്റെ 14-ാം മിനിറ്റിൽ ബനേഗ മൈതാന മധ്യത്തു നിന്ന് നൽകിയ മുഴുനീളൻ പാസ് നൈജീരിയൻ പ്രതിരോധത്തെ കാഴ്ചക്കാരാക്കി മിന്നൽപ്പിണർ വേഗത്തിൽ സാക്ഷാൽ മെസി ഗോളാക്കി മാറ്റുമ്പോൾ സ്റ്റേഡിയത്തിൽ ആഹ്ലാദം അണപൊട്ടിയൊഴുകി. ഈ ലോകകപ്പിലെ നൂറാമത്തെ…
Read Moreഅർജന്റീനയ്ക്കു വിജയമന്ത്രവുമായി ഫുട്ബോൾ മാന്ത്രികനെത്തുന്നു
മോസ്കോ: ലോകകപ്പ് നോക്കൗട്ട് പ്രവേശനം തുലാസിലായ അർജന്റീനയ്ക്കു പ്രചോദനം പകരാൻ ഫുട്ബോൾ മാന്ത്രികൻ ഡീഗോ മറഡോണ എത്തുന്നു. അർജന്റീന ടീമുമായി കൂടിക്കാഴ്ചയ്ക്കു മറഡോണ അവസരം ചോദിച്ചു. ചൊവ്വാഴ്ച പ്രാഥമിക ഘട്ടത്തിലെ അവസാന മത്സരത്തിനു മുമ്പ് കൂടിക്കാഴ്ചയ്ക്കു സമയം അനുവദിക്കണമെന്നാണ് മറഡോണ ആവശ്യപ്പെട്ടിരിക്കുന്നത്. ടീം അംഗങ്ങൾക്ക് താൽപര്യമാണെങ്കിൽ കൂടിക്കാഴ്ചയ്ക്കു തയാറാണെന്ന് വെനസ്വേല ടിവി ചാനലിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ക്രൊയേഷ്യയുമായുള്ള മത്സരം കൈവിട്ടതോടെ നിരാശയിലായ മറഡോണ അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ക്ലോഡിയോ ടാപിയയെ കടുത്ത ഭാഷയിലാണ് വിമർശിച്ചത്. ക്രൊയേഷ്യയോട് തോറ്റതോടെ അർജന്റീനയ്ക്കു അവസാന മത്സരം ജയിക്കാതെ മുന്നോട്ടു യാത്ര അസാധ്യമായിരിക്കുകയാണ്.
Read Moreസമനിലക്കുരുക്കിലും പോർച്ചുഗൽ വീണില്ല; ഇറാനു മടക്ക ടിക്കറ്റ്
മോർഡോവിയ: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പെനാൽറ്റി നഷ്ടം പോർച്ചുഗലിനെ തളർത്തിയില്ല. ഇഞ്ചുറി ടൈമില്‍ ഗോള്‍ നേടാനുള്ള സുവര്‍ണാവസരം പാഴാക്കിയ ഇറാനെ മറികടന്ന് പോർച്ചുഗൽ റഷ്യൻ ലോകകപ്പിന്റെ പ്രീക്വാർട്ടറിലേക്ക് മുന്നേറി. ഇരുടീമും ഒരോ ഗോൾ വീതം അടിച്ച് സമനില പാലിച്ചു. ഇതോടെ ഗ്രൂപ്പ് ബിയിൽ അഞ്ച് പോയിന്റുമായി പോർച്ചുഗൽ നോക്കൗട്ടിലേക്ക് മുന്നേറി. നാലു പോയിന്റുള്ള ഇറാൻ പുറത്തേക്കും. ഗോള്‍ ശരാശരിയില്‍ മുന്നിലുള്ള സ്പെയിനാണ് ഗ്രൂപ്പില്‍ ഒന്നാമത്. മരണപോരാട്ടത്തിനിറങ്ങിയ പോർച്ചുഗൽ തുടക്കം മുതൽ ആക്രമിച്ചാണ് കളിച്ചത്. പോർച്ചുഗൽ മുന്നേറ്റം ഇറാന്റെ പ്രതിരോധത്തിൽ തട്ടിനിന്നതോടെ ഗോൾ അകന്നുനിന്നു. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ് പോർച്ചുഗൽ ലീഡെടുത്തു. 45-ാം മിനിറ്റിൽ റിക്കാർഡോ ക്വറസ്മയാണ് ഇറാന്റെ വല കുലുക്കിയത്. ആന്ദ്രെ സില്‍വ നല്കിയ ബാക്ക് പാസ് മനോഹരമായ നീക്കത്തിലൂടെ ക്വാറെസ്മ പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് ഉയര്‍ത്തിയിടുകയായിരുന്നു. രണ്ടാം പകുതിയിൽ ഇരുടീമും ആക്രമണം ശക്തമാക്കി. ഇതിനിടെ റൊണാള്‍ഡോയെ…
Read Moreസ്പെയിൻ-റഷ്യ, ഉറുഗ്വെ-പോർച്ചുഗൽ പ്രീക്വാർട്ടർ പോരാട്ടം
മോസ്കോ: ഫിഫ ലോകകപ്പിലെ ആദ്യ പ്രീക്വാർട്ടർ ലൈനപ്പായി. ഗ്രൂപ്പ് എയിലെ ചാമ്പ്യന്മാരായ ഉറുഗ്വെ നോക്കൗട്ട് റൗണ്ടിൽ ബിയിലെ രണ്ടാം സ്ഥാനക്കാരായ പോർച്ചുഗലിനെ നേരിടും. ഗ്രൂപ്പ് ബിയില്‍ ഒന്നാമതെത്തിയ സ്പെയിന്റെ എതിരാളി ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായ റഷ്യയാണ്. മൂന്നു മത്സരങ്ങളും ജയിച്ചാണ് ഉറുഗ്വെ പ്രീക്വാർട്ടറിൽ എത്തിയത്. ഒരൊറ്റ ഗോള്‍ പോലും വഴങ്ങാതെയാണ് ഉറുഗ്വെയുടെ മുന്നേറ്റം. രണ്ടാം സ്ഥാനത്തെത്തിയ ആതിഥേയരായ റഷ്യ രണ്ടു ജയവുമായി ആറു പോയിന്റു നേടി. ആദ്യ രണ്ട് മത്സരങ്ങളിലും വൻ വിജയം നേടിയ റഷ്യ ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഉറുഗ്വെയോടു തോറ്റു. ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് ഉറുഗ്വെയുടെ വിജയം. അതേസമയം, ഗ്രൂപ്പ് ബിയിൽ സ്പെയിൻ നിറം മങ്ങിയ പ്രകടനവുമായാണ് നോക്കൗട്ടിൽ പ്രവേശിച്ചത്. ഒരു ജയവും രണ്ടു സമനിലയുമായി അഞ്ച് പോയിന്റാണ് സ്പാനിഷ് പട നേടിയത്. രണ്ടാമതെത്തിയ പോർച്ചുഗലിനും അഞ്ച് പോയിന്റാണ്. എന്നാൽ ഗോൾ ശരാശരിയിൽ…
Read Moreവിരമിക്കൽ കിരീടനേട്ടത്തിനു ശേഷം: മെസി
മോസ്കോ: ലോകകപ്പ് ഫുട്ബോൾ കിരീടം ഉയർത്തുകയാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് മെസി. ഇന്നലെയായിരുന്നു മെസിയുടെ 31-ാം ജന്മദിനം. ലോകകപ്പ് കിരീടം നേടുകയെന്ന തന്റെ സ്വപ്നം ഉപേക്ഷിക്കില്ലെന്നും കിരീടം അർജന്റീനയിലെത്തിക്കുകയാണ് ലക്ഷ്യമെന്നും മെസി പറഞ്ഞു. അർജന്റീനയ്ക്ക് ലോകകപ്പ് കിരീടം സ്പെഷലാണ്, എനിക്കും അതുപോലെ തന്നെ. ലോകകപ്പ് ഉയർത്തുന്ന സ്വപ്നമാണ് എനിക്ക് എപ്പോഴുമുള്ളത്. ഇത് നൽകുന്ന സന്തോഷം വലുതാണ്. ആ നിമിഷത്തെക്കുറിച്ചുള്ള ചിന്തിയിലാണ് ഞാനിപ്പോൾ, ലോകത്തുള്ള കോടിക്കണക്കിന് അർജന്റീനക്കാരെ അത് സന്തോഷിപ്പിക്കും. അതുകൊണ്ട് ഞങ്ങൾക്ക് ആ സ്വപ്നം ഉപേക്ഷിക്കാനാവില്ല- മെസി പറഞ്ഞു. പ്രധാന പല ടൂർണമെന്റിലും ഞാൻ ജയിച്ചിട്ടുണ്ട്. പക്ഷേ, എന്റെ അതിയായ മോഹം അവസാനിച്ചിട്ടില്ല. എന്റെ രാജ്യത്തിനുവേണ്ടി, ലോക ചാന്പ്യനെന്ന പേരില്ലാതെ ഞാൻ ഫുട്ബോൾ കളി അവസാനിപ്പിക്കില്ല മെസി പറഞ്ഞു.
Read More