ബ്ലാസ്റ്റേഴ്‌സിന്‍റെ സാങ്ച്വറി: സ്വന്തമായി ഇനി പരിശീലന മൈതാനം

കൊച്ചി: പുതിയ സീസണിനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി സ്വന്തമായി പരിശീലന മൈതാനം. തൃപ്പൂണിത്തുറ – പേട്ട ബൈപ്പാസില്‍ ഒരുങ്ങിയിട്ടുള്ള മൈതാനം അടുത്തയാഴ്ച പരിശീലനങ്ങള്‍ക്കായി തുറക്കും. ഫിഫ നിലവാരത്തിലാണു പരിശീലന മൈതാനമായ ‘ദ സാങ്ച്വറി’ ഒരുക്കിയിരിക്കുന്നത്. ഇതോടെ ദീര്‍ഘകാലമായി ടീം പരിശീലനം നടത്തിയിരുന്ന എറണാകുളം പനമ്പിള്ളിനഗറിലെ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്‍റെ മൈതാനം പൂര്‍ണമായി ഉപേക്ഷിക്കും. തൃപ്പൂണിത്തുറ മിനി ബൈപ്പാസിനോടു ചേര്‍ന്നുള്ള ശ്രീനാരായണ വിദ്യാപീഠം പബ്ലിക് സ്‌കൂളിന്‍റെ സ്ഥലം 15 വര്‍ഷത്തേക്കാണു ബ്ലാസ്റ്റേഴ്‌സ് പാട്ടത്തിനെടുത്തിരിക്കുന്നത്. മൈതാനത്തെ ചെളിമണ്ണ് പൂര്‍ണമായി നീക്കി, സോക്കര്‍ ഫീല്‍ഡിന്‍റെ സ്റ്റാന്‍ഡേര്‍ഡ് അളവുകളായ 105 മീറ്റര്‍ നീളത്തിലും 68 മീറ്റര്‍ വീതിയിലും ബെര്‍മൂഡ ഗ്രാസ് പിച്ചാണ് ഒരുക്കിയിരിക്കുന്നത്. മൈതാനം പരിപാലിക്കുന്നതിനായി ഇന്‍ഗ്രേറ്റഡ് സ്പ്രിംഗ്ളർ സംവിധാനമുണ്ട്. വെള്ളം ഒഴുകിപ്പോകാനുള്ള ഡ്രെയ്‌നേജും ഒരുക്കിയിട്ടുണ്ട്. ഒന്നരവര്‍ഷത്തോളമെടുത്താണ് ഗ്രൗണ്ട് നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. അവസാനവട്ട മിനുക്കുപണികള്‍ പുരോഗമിക്കുകയാണ്. പരിശീലനത്തിന് തുറന്നുനല്‍കുന്ന ഗ്രൗണ്ടില്‍ ബ്ലാസ്റ്റേഴ്‌സിന്‍റെ അക്കാഡമി താരങ്ങളാകും…

Read More

ലേഡീസ് ഒണ്‍ലി…ഐസിസി വനിതാ ഏകദിന ലോകകപ്പില്‍ ഒഫീഷല്‍സ് പട്ടികയില്‍ പുരുഷന്മാര്‍ക്കു സ്ഥാനമില്ല

മുംബൈ: ഐസിസി വനിതാ ഏകദിന ലോകകപ്പില്‍ ചരിത്രത്തില്‍ ആദ്യമായി ഒഫീഷല്‍സ് പട്ടികയില്‍ പുരുഷന്മാര്‍ക്കു സ്ഥാനമില്ല. 2025 ഐസിസി വനിതാ ഏകദിന ലോകകപ്പിനുള്ള ഒഫീഷല്‍സ്/അമ്പയര്‍ സംഘമാണ് ലേഡീസ് ഒണ്‍ലി ആക്കിയിരിക്കുന്നത്. ഏകദിന വനിതാ ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു നീക്കം. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2025 വനിതാ ലോകകപ്പ് ഈ മാസം 30 മുതലാണ്. ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ഗോഹട്ടിയിലാണ് ഉദ്ഘാടന മത്സരം. 2022 കോമണ്‍വെല്‍ത്ത് ഗെയിംസ്, 2023, 2024 ഐസിസി വനിതാ ട്വന്‍റി-20 ലോകകപ്പ് എന്നിവയ്ക്കുശേഷം പൂര്‍ണമായി വനിതാ ഒഫീഷല്‍സ് അണിനിരക്കുന്ന നാലാമത് അന്താരാഷ്‌ട്ര കായിക മത്സരമാണ് 2025 വനിതാ ഏകദിന ലോകകപ്പ്. 18 അംഗ സംഘം 18 അംഗ വനിതാ സംഘമായിരിക്കും 2025 ലോകകപ്പ് നിയന്ത്രിക്കുക. 14 അമ്പയര്‍മാരും നാല് മാച്ച് റഫറിമാരും ഉള്‍പ്പെടുന്നതാണ് ഈ സംഘം. മുന്‍നിര വനിതാ അമ്പയര്‍മാരായ ക്ലെയര്‍ പൊളോസാക്, ജാക്വലിന്‍…

Read More

ഒരു വെടിയും ശബ്ദവും മാത്രം…

ദുബായ്: ലോക ചാമ്പ്യന്മാരായ ഇന്ത്യ, ഏഷ്യ കപ്പില്‍ ടീമുകളെ തകര്‍ത്ത് തരിപ്പണമാക്കുമെന്നാണ് യുഎഇ കോച്ച് ലാല്‍ചന്ദ് രാജ്പുത്തിന്‍റെ വാക്കുകള്‍. 13.1 ഓവറില്‍ യുഎഇയെ 57 റണ്‍സില്‍ എറിഞ്ഞിട്ടശേഷം 4.3 ഓവറില്‍ ഇന്ത്യ ജയം സ്വന്തമാക്കി. ഒരു വെടിയും ശബ്ദവും മാത്രമേ കേട്ടുള്ളൂ എന്ന ജഗതിശ്രീകുമാറിന്‍റെ ഡയലോഗിനു സമാനമാണ് ലാല്‍ചന്ദിന്‍റെ ഈ തുറന്നുപറച്ചില്‍. ഏഷ്യ കപ്പ് ട്വന്‍റി-20 ക്രിക്കറ്റില്‍ ഗ്രൂപ്പ് എയില്‍ ഇന്ത്യക്കെതിരേ ഒമ്പത് വിക്കറ്റ് തോല്‍വി വഴങ്ങിയശേഷം പ്രതികരിക്കുകയായിരുന്നു ലാല്‍ചന്ദ് രാജ്പുത്. 2007ല്‍ നടന്ന പ്രഥമ ഐസിസി ട്വന്‍റി-20 ലോകകപ്പില്‍ എം.എസ്. ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ചാമ്പ്യന്മാരായപ്പോള്‍ ടീമിന്‍റെ മാനേജരായിരുന്നു ലാല്‍ചന്ദ്. 2007-08 ഓസ്‌ട്രേലിയന്‍ പര്യടനംവരെ ഇന്ത്യയുടെ കോച്ചായിരുന്നു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ കോച്ചായ ചരിത്രവും ലാല്‍ചന്ദിനുണ്ട്. ഇന്ത്യയുടെ റേഞ്ച് “പേസര്‍ അര്‍ഷദീപ് സിംഗിന് പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ലഭിച്ചില്ലെങ്കില്‍ ടീം ഇന്ത്യയുടെ പ്രതിഭാബാഹുല്യം മനസിലാക്കാവുന്നതേയുള്ളൂ. ഇന്ത്യക്കെതിരേ…

Read More

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബെസ്റ്റ് ഓഫ് ഓള്‍ ടൈം

ലിസ്ബണ്‍: പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ലീഗ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ബെസ്റ്റ് ഓഫ് ഓള്‍ ടൈം പുരസ്‌കാരം നല്‍കി ആദരിച്ചു. ലോക ഫുട്‌ബോളിനു നല്‍കിയ സംഭാവനകളും വര്‍ക്ക് എത്തിക്‌സും പരിഗണിച്ചാണ് സിആര്‍7ന് ഈ പുരസ്‌കാരം നല്‍കിയെതെന്ന് അധികൃതര്‍ വ്യക്തമാക്കി. പോര്‍ച്ചുഗല്‍ ദേശീയ ടീം ക്യാപ്റ്റനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് രാജ്യാന്തര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേട്ടക്കാരന്‍, 141 ഗോള്‍.കളിക്കളത്തിലെ കണക്കുകള്‍ക്കും അപ്പുറമാണ് ക്രിസ്റ്റ്യാനോയുടെ സ്വാധീനമെന്നും ലിഗ പോര്‍ച്ചുഗല്‍ വ്യക്തമാക്കി. ലോക ഫുട്‌ബോളറിനുള്ള ബലോണ്‍ ദോര്‍ പുരസ്‌കാരം അഞ്ച് തവണ നേടിയ താരമാണ് 40കാരനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ലോക റിക്കാര്‍ഡ് ലോഡിംഗ് 2026 ഫിഫ ലോകകപ്പ് യൂറോപ്യന്‍ യോഗ്യതാ റൗണ്ടില്‍ കഴിഞ്ഞ ദിവസം ഹംഗറിക്കെതിരേ ഗോള്‍ നേടിയതോടെ, ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ എന്ന റിക്കാര്‍ഡിനൊപ്പവും സിആര്‍7 എത്തി. പോര്‍ച്ചുഗല്‍ 3-2നു ജയിച്ച മത്സരത്തില്‍ 58-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ…

Read More

അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്: ഇന്ത്യന്‍ സ്വപ്‌നം വിഫലം

ദോഹ: എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ഫൈനല്‍ റൗണ്ടിലേക്ക് ആദ്യമായി യോഗ്യത നേടാമെന്ന ഇന്ത്യന്‍ സ്വപ്‌നം വിഫലം. 2026 അണ്ടര്‍ 23 ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് എച്ചില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തു ഫിനിഷ് ചെയ്തു. മികച്ച രണ്ടാം സ്ഥാനക്കാരായി നാലു ടീമുകള്‍ക്കു ഫൈനല്‍ റൗണ്ടിനു യോഗ്യത നേടാമെങ്കിലും, രണ്ടാം സ്ഥാനക്കാരുടെ റാങ്കിംഗില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തായി. യോഗ്യതാ റൗണ്ട് ഗ്രൂപ്പ് എച്ചില്‍ മൂന്നു മത്സരങ്ങളില്‍നിന്ന് രണ്ട് പോയിന്‍റാണ് ഇന്ത്യക്ക്. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ആതിഥേയരായ ഖത്തര്‍ 2-1നു ബെഹ്‌റിനെ തോല്‍പ്പിച്ച് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെയാണ് ഇന്ത്യയുടെ ഫൈനല്‍സ് മോഹം അവസാനിച്ചത്. ഗ്രൂപ്പ് എച്ചിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഇന്ത്യ 2-0ന് ബെഹ്‌റിനെ തോല്‍പ്പിച്ചു. രണ്ടാം മത്സരത്തില്‍ 1-2ന് ഖത്തറിനോട് പരാജയപ്പെട്ടു. മൂന്നാം മത്സരത്തില്‍ 6-0ന് ബ്രൂണെയെ തകര്‍ത്തു. ഗോള്‍ ഫ്രം…

Read More

ഉഷാർ ഒമർസായ്

അബുദാബി: ഏഷ്യ കപ്പ് പുരുഷ ട്വന്‍റി-20 ക്രിക്കറ്റ് ഉദ്ഘാടന മത്സരത്തിൽ അഫ്ഗാനിസ്ഥാന് ജയം. ഹോങ്കോംഗിനെ 94 റണ്‍സിനു പരാജയപ്പെടുത്തി. ഇരട്ട റിക്കാർഡുമായി തകർത്തടിച്ച അഫ്ഗാനിസ്ഥാന്‍റെ അസ്മത്തുള്ള ഒമർസായ് ആണ് കളിയിലെ താരം. സ്കോർ: അഫ്ഗാനിസ്ഥാൻ: 20 ഓവറിൽ 188/6. ഹോങ്കോംഗ് 20 ഓവറിൽ 94/9. ഒമർസായിയുടെ ചിറകിൽഅഫ്ഗാൻ വിജയത്തിൽ നിർണായകമായത് മുൻ ലോക ഒന്നാം നന്പർ ഓൾറൗണ്ടർ അസ്മത്തുള്ള ഒമർസായിയുടെ ഇരട്ട റിക്കാർഡ് കുറിച്ച കന്നി അർധസെഞ്ചുറി പ്രകടനം. അഫ്ഗാൻ താരത്തിന്‍റെ വേഗമേറിയ ട്വന്‍റി-20 അർധസെഞ്ചുറി, ഏഷ്യ കപ്പിലെ വേഗമേറിയ അർധസെഞ്ചുറി എന്നീ റിക്കാർഡുകളാണ് താരം സ്വന്തമാക്കിയത്. വെടിക്കെട്ട് ബാറ്റിംഗുമായി കളം നിറഞ്ഞ ഒമർസായി 20 പന്തിൽ അർധസെഞ്ചുറി നേടി. 250 സ്ടൈക്ക്ര് റേറ്റിൽ 21 പന്തിൽ 53 റണ്‍സ് (ഒരു ഫോറും നാല് സിക്സും) അടിച്ചെടുത്തു. തകർന്ന റിക്കാർഡുകൾ അർധസെഞ്ചുറിയിൽ ചരിത്രം കുറിച്ച ഒമർസായി മറികടന്നത്,…

Read More

ടേബിള്‍ ടോപ് സിആര്‍7, മെസി

ലിസ്ബണ്‍/ബുവാനോസ് ആരീസ്: ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ എന്ന റിക്കാര്‍ഡിനൊപ്പം പോര്‍ച്ചുഗല്‍ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഫിഫ 2026 ലോകകപ്പ് യൂറോപ്യന്‍ യോഗ്യതയില്‍ ഗ്രൂപ്പ് എഫില്‍ ഹംഗറിക്കെതിരേ 58-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഗോള്‍ നേടിയതോടെയാണ് റൊണാള്‍ഡോ റിക്കാര്‍ഡിനൊപ്പം എത്തിയത്. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ റൊണാള്‍ഡോയ്ക്ക് ഇതോടെ 39 ഗോളായി. നിലവില്‍ ഗ്വാട്ടിമാലയുടെ കാര്‍ലോസ് റൂയിസിന്‍റെ (39 ഗോള്‍) ഒപ്പമാണ് റൊണാള്‍ഡോ. ലാറ്റിനമേരിക്കന്‍ മെസി 2026 ഫിഫ ലോകകപ്പ് ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ട് പോരാട്ടം അവസാനിച്ചപ്പോള്‍ ടോപ് സ്‌കോറര്‍ സ്ഥാനം അര്‍ജന്‍റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്ക്. എട്ടു ഗോളാണ് 2026 ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ മെസി നേടിയത്. ഇതാദ്യമായാണ് ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ മെസി ടോപ് സ്‌കോറര്‍ ആകുന്നത്. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ മെസിക്ക് ആകെ 36 ഗോളുണ്ട്;…

Read More

അദീന ഇന്ത്യൻ ടീമിൽ

കോട്ടയം: ഫിബ അണ്ടർ 16 ഏഷ്യ കപ്പ് ബാസ്കറ്റ്ബോളിനുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം അദീന മറിയം ജോൺസൻ ഇടംനേടി. കൊരട്ടി ലിറ്റിൽ ഫ്ലവർ എച്ച്എസ്എസ് വിദ്യർഥിയായ അദീന, നെടുങ്കുന്നം ജോൺസൺ തോമസിൻ്റെയും (കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ കോച്ച്) – അനു ഡി. ആലപ്പാട്ടിൻ്റെയും (ഫിസിക്കൽ എജ്യുക്കേഷൻ ഹെഡ്, സെൻ്റ് മേരീസ് കോളജ്, തൃശൂർ) മകളാണ്.

Read More

നീലക്കടുവകൾ… കെസിഎൽ ഫൈനലിൽ കൊല്ലത്തിനെതിരേ കൊച്ചിക്ക് 75 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം

കാര്യവട്ടം: ക്യാപ്റ്റന്‍റെ കൈയൊപ്പില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സിന് കെസിഎല്ലിൽ കന്നിക്കിരീടം. കേരള ക്രിക്കറ്റ് ലീഗ് കലാശപ്പോരാട്ടത്തില്‍ ക്യാപ്റ്റന്‍ സാലി സാംസണ്‍ നിര്‍ണായക ഘട്ടത്തില്‍ നേടിയ രണ്ടു വിക്കറ്റുകളുടെയും മൂന്ന് ഉജ്ജ്വല ക്യാച്ചുകളുടെയും പിന്‍ബലത്തില്‍ കൊല്ലം സെയ്‌ലേഴ്‌സിനെ തകര്‍ത്ത് കൊച്ചി ബ്ലൂ ടൈഗേഴസ് ചാമ്പ്യന്‍മാരായി. 182 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ കൊല്ലത്തെ 106 റണ്‍സിന് ഒതുക്കി, 75 റൺസ് ജയം സ്വന്തമാക്കിയാണ് കൊച്ചി കിരീടത്തില്‍ മുത്തമിട്ടത്. വിനൂപ് മനോഹന്‍റെ അര്‍ധസെഞ്ചുറിയും (30 പന്തില്‍ 70) പി.എസ്. ജെറിന്‍റെ മൂന്നു വിക്കറ്റ് നേട്ടവും കൊച്ചിയുടെ കിരീടനേട്ടത്തിന് അടിത്തറയായി. വിനൂപ് മനോഹരനാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. സ്‌കോര്‍: കൊച്ചി 20 ഓവറില്‍ എട്ടിന് 181. കൊല്ലം 16.3 ഓവറില്‍ 106.ടോസ് നേടിയ കൊല്ലം കൊച്ചിയെ ബാറ്റിംഗിന് അയച്ചു. വിനൂപ് മനോഹര്‍ – വിപുല്‍ ശക്തി ഓപ്പണിംഗ് കൂട്ടുകെട്ട് മെല്ലെയാണ് സ്‌കോറിംഗ്…

Read More

സബാഷ് സബലെങ്ക

ന്യൂയോർക്ക്: 2025 സീസൺ ഗ്രാൻസ്‌ലാം കിരീടങ്ങളില്ലാതെ അവസാനിപ്പിക്കില്ലെന്ന് തീരുമാനിച്ചിറങ്ങിയ ബെലാറൂസിന്‍റെ അരീന സബലെങ്ക യുഎസ് ഓപ്പൺ ട്രോഫിയിൽ ചുംബിച്ചു. വനിതാ ലോക ഒന്നാം നമ്പർ താരമായ സബലെങ്ക അമേരിക്കയുടെ എട്ടാം സീഡായ അമാൻഡ അനിസിമോവയെയാണ് ഫൈനലിൽ കീഴടക്കിയത്. 6-3, 7-6 (7-3) എന്ന സ്കോറിൽ ജയിച്ച് സബലെങ്ക യുഎസ് ഓപ്പൺ കിരിടം നിലനിർത്തി. 4-ാം ഗ്രാൻസ്‌ലാം, 2014നു ശേഷം 27കാരിയായ സബലെങ്കയുടെ നാലാം ഗ്രാൻസ് ലാം സിംഗിൾസ് കിരീടമാണ്; രണ്ട് തവണ വീതം ഓസ്ട്രേലിയൻ ഓപ്പണും (2023, 2024), യുഎസ് ഓപ്പണും (2024, 2025). 2014നു ശേഷം യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് കിരിടം നിലനിർത്തുന്ന ആദ്യ താരമാണ് സബലെങ്ക. സെറീന വില്യംസാണ് അവസാനമായി (2012-14) യുഎസ് ഓപ്പൺ നിലനിർത്തിയത്. 100-ാം ജയംഗ്രാൻസ്‌‌ലാം വേദിയിൽ അരീന സബലെങ്കയുടെ 100-ാം ജയമാണ്. ഹാർഡ് കോർട്ടിന്‍റെ രാജ്ഞി എന്ന വിശേഷണം…

Read More