കുട്ടികളുടെ കായികശേഷി വർധിപ്പിക്കുന്നതിനും മാനസിക ഉല്ലാസത്തിനുമൊക്കെയായി കേരള സർക്കാർ അടുത്തിടെ എടുത്ത തീരുമാനമാണ് സ്കൂളുകളിൽ സൂംബ പഠിപ്പിക്കണമെന്ന്. സൂംബയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഉൾപ്പടെ വൈറലാണ്. ഇപ്പോഴിതാ ഒരു അധ്യാപകൻ തന്റെ വിദ്യാർഥികളോടൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. എന്നാൽ ഈ വീഡിയോ കണ്ട് സൂംബയാണെന്ന് തെറ്റിദ്ധരിക്കണ്ട. മദ്യപിച്ച് ലക്കുകെട്ട് വിദ്യാർഥികളോടൊത്ത് ഡാൻസ് കളിക്കുകയാണ് അധ്യാപകൻ. ഛത്തിസ്ഗഡിലാണ് സംഭവം. ക്ലാസിലെ ആണ് കുട്ടികളെ മാറ്റി നിർത്തി പെണ്കുട്ടികളോടൊത്താണ് സാറിന്റെ ഡാൻസ്. ഛത്തിസ്ഗഡിലെ ബാൽരാംപൂര് ജില്ലയിലെ വദ്രഫ്നഗർ ബ്ലോക്കിന് കീഴിലുള്ള പശുപതിപൂർ സര്‍ക്കാര്‍ പ്രൈമറി സ്കൂളിലെ പ്രധാനാധ്യാപകനായ ലക്ഷ്മി നാരായൺ സിംഗാണ് പെൺകുട്ടികളുമൊത്ത് മദ്യപിച്ച് ഡാൻസ് ചെയ്യുന്നത്. അതേസമയം ലക്ഷ്മീ നാരായണന് പതിവായി മദ്യപിച്ച ശേഷമാണ് സ്കൂളിൽ വരുന്നതെന്ന് വിദ്യാർഥികളും മാതാപിതാക്കളും പറഞ്ഞു. കൂടാതെ പലപ്പോഴും അകാരണമായ അദ്ദേഹം തങ്ങളെ വഴക്ക് പറയുകയും അടിക്കുകയുമൊക്കെ…
Read MoreCategory: Today’S Special
എന്തൊരു ചേലാണ്… കെയർടേക്കറുമായി ഗുസ്തി പിടിച്ച് കുട്ടിയാന; വൈറലായി വീഡിയോ
ആനയെന്ന് കേട്ടാൽ പലർക്കും ഒരു ആവേശമാണ്. കുട്ടി ആനകളെ പ്രത്യേകിച്ച്. അവരുടെ കളികളും കുസൃതിയും മറ്റും കാണാൻ തന്നെ ചേലാണ്. ഇപ്പോഴിതാ ഒകു കെയർടേക്കറുമായി കുട്ടിയാന നടത്തുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. wildlife.report ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. അമ്മയോടൊപ്പം വെള്ളം കുടിക്കാൻ പുഴയിൽ പോകുന്നതിനിടെ തന്റെ കെയർ ടേക്കർ അവിടെ ഇരിക്കുന്നത് ആനയുടെ ശ്രദ്ധയിൽപ്പെടുകയും പെട്ടന്ന് തന്നെ കുട്ടിആന തന്റെ കെയർടേക്കറുടെ അടുത്ത് പോയി കളിക്കുന്നതുമാണ് വീഡിയോ. ഒരു കൊച്ചു കുഞ്ഞിനെ കളിപ്പിക്കുന്നത് പോലെ തന്നെ ആനക്കുട്ടിയുടെ വികൃതിത്തരങ്ങൾ കെയർടേക്കറായ യുവാവ് പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയിൽ കാണാം. ഇരുവരുടേയും വീഡിയോ നിമിഷങ്ങൾക്കുള്ളിലാണ് വൈറലായത്. നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. ആനക്കുട്ടിയുടെ വികൃതിത്തരങ്ങൾ കണ്ടോണ്ട് ഇരിക്കാൻ തന്നെ ചേലാണ്. അത്രയും നന്നായി അയാൾ ആ കുട്ടിയെ നോക്കുന്നതുകൊണ്ടാണ് അവൻ തിരിച്ചും ഇത്രയും സ്നേഹം പ്രകടിപ്പിക്കുന്നതെന്നാണ് പലരും…
Read Moreകൗതുകം ലേശം കൂടുതലാ… ഇന്ത്യക്കാരിൽ വിനോദയാത്രാ പ്രേമം കൂടുന്നു
വളർന്നുവരുന്ന മധ്യവർഗവും യുവാക്കളും വിനോദത്തിനും ഉല്ലാസത്തിനുമായി നടത്തുന്ന യാത്രകൾ വർധിച്ചതോടെ ആഗോള വിനോദയാത്രാ വളർച്ചയിൽ ഇന്ത്യയുടെ പങ്ക് വലുതാക്കുന്നതായി ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പിന്റെ (ബിസിജി) പഠന റിപ്പോർട്ട്. 2024ലെ അഞ്ച് ട്രില്യണ്‍ ഡോളറില്‍നിന്ന് 2040ൽ 15 ട്രില്യണ്‍ ഡോളര്‍ ആയി വിനോദയാത്രാ വാർഷിക ആഗോള ഉപഭോക്തൃ ചെലവ് മൂന്നിരട്ടിയാകുമെന്നും ഇത് ഫാർസ്യൂട്ടിക്കൽ, ഫാഷൻ വ്യവസായത്തേക്കാൾ വളരുമെന്നും ബിസിജിയുടെ പഠന റിപ്പോർട്ട് പറയുന്നു. വിനോദയാത്ര ചെലവുകളുടെ വർധനവിന് പല കാരണങ്ങളാണുള്ളത്. ഏറെ പണം മുടക്കി വസ്തുക്കള്‍ സ്വന്തമാക്കുകയെന്നതിനേക്കാള്‍ പുതുമയുള്ള അനുഭവങ്ങള്‍ ആസ്വദിക്കുകയെന്നതാണ് ഇപ്പോഴത്തെ നയം. കൂടാതെ ഇന്ത്യ, ചൈന, സൗദി അറേബ്യ പോലുള്ള വികസ്വര രാജ്യങ്ങളിലെ മധ്യവർഗത്തിന്റെ ആവിർഭാവവും. പരമ്പരാഗത ടൂറിസ്റ്റ് കേന്ദ്രങ്ങളോട് പ്രിയം കുറഞ്ഞിട്ടില്ലെങ്കിലും വ്യക്തികളുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് പ്രത്യേകമായി തയാറാക്കുന്ന യാത്രാനുഭവങ്ങളും ഫുഡ് ടൂറിസവും അതിവേഗം വേരുറപ്പിക്കുകയാണ്. 5,000 സഞ്ചാരികളില്‍ നടത്തിയ സര്‍വേയാണ് നിഗമനങ്ങള്‍ക്ക് ആധാരമെന്ന് ബോസ്റ്റണ്‍…
Read Moreയുവാക്കൾക്കിടയിൽ ഹിറ്റായി ബംഗളൂരുവിലെ ‘ഡ്യൂപ്ലിക്കേറ്റ് വിവാഹം’; ഇണകളായി എത്തുന്നവർക്ക്….
ബംഗളൂരു: കർണാടകയുടെ തലസ്ഥാന നഗരിയായ ബംഗളൂരുവിൽ ‘ഡ്യൂപ്ലിക്കേറ്റ് വിവാഹപാർട്ടി’ എന്ന പുതിയ ആഘോഷം യുവാക്കൾക്കിടയിൽ തരംഗമായി മാറി. എന്നാൽ, പാർട്ടിയിൽ പങ്കെടുക്കാൻ ടിക്കറ്റ് എടുക്കണം. 500 മുതൽ 3,000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. റസ്റ്ററന്റുകളിലും നക്ഷത്ര ഹോട്ടലുകളിലുമാണു പാർട്ടി. നഗരത്തിലെ ചില ഹോട്ടലുകൾ പരീക്ഷണാർഥം ആരംഭിച്ച ആഘോഷം വിജയം കണ്ടതോടെ ഹോട്ടലുകളും ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകളും ‘ഡ്യൂപ്ലിക്കേറ്റ് വിവാഹപാർട്ടി’ എന്ന ആശയം ഏറ്റെടുക്കുകയായിരുന്നു. പാട്ടും നൃത്തവും ഭക്ഷണവുമൊക്കെയായി അടിച്ചുപൊളിക്കാൻ സാധിക്കുമെങ്കിലും വധൂവരന്മാരെ കണ്ട് ആശംസ അറിയിക്കാൻമാത്രം കഴിയില്ല. കാരണം ഇത് യഥാർഥ വിവാഹസത്കാരമല്ല. സ്റ്റേജും വധൂവരന്മാർക്ക് ഇരിപ്പിടവും ഒരുക്കിയിട്ടുണ്ടാകും. എന്നാൽ, അതിൽ ആളുണ്ടാകില്ലെന്ന് മാത്രം. പകരം പാർട്ടിയിൽ പങ്കെടുക്കാൻ ഇണകളായി എത്തുന്നവർക്ക് അവിടെയിരുന്ന് സെൽഫി എടുക്കാം. ഡിജെ അടക്കം പരിപാടി കൊഴുപ്പിക്കാനുള്ള എല്ലാം ഒരുക്കിയിട്ടുണ്ടാകും. പാർട്ടിയിൽ പങ്കെടുക്കാൻ പരമ്പരാഗതവേഷം ധരിച്ച് എത്തുന്നവരാണ് അധികവും. അടിമുടി വിവാഹസത്കാരത്തിൽ…
Read Moreമാട്രിമോണി വഴി പരിചയം, പിന്നീട് പ്രണയം; കാറിൽ വച്ച് നഗ്ന ചിത്രങ്ങൾ പകർത്തിയെന്ന് കാമുകി; പണം തട്ടിയെടുക്കാൻ യുവാവിനെതിരേ വ്യാജ പീഡന പരാതി; യുവതിക്കെതിരേ കേസെടുക്കാൻ നിർദേശിച്ച് കോടതി
പണം തട്ടിയെടുക്കാൻ യുവാവിനെതിരേ വ്യാജ പീഡന പരാതി നൽകിയ യുവതിക്കെതിരേ കേസെടുക്കാൻ നിർദേശിച്ച് കോടതി. കേസിൽനിന്നു യുവാവിനെ കോടതി കുറ്റവിമുക്തനാക്കി. ഡൽഹിയിലെ തീസ് ഹസാരി കോടതി അഡീഷണൽ സെഷൻസ് ജഡ്ജി (എഎസ്ജെ) അനുജ് അഗർവാൾ ആണ് പ്രതിയെ കുറ്റവിമുക്തനാക്കിയത്. തുടർന്ന് കോടതിയിൽ തെറ്റായ പ്രസ്താവനകൾ നടത്തിയതിനു സ്ത്രീക്കെതിരേ കേസ് ഫയൽ ചെയ്യാൻ ഉത്തരവിട്ടു. 2021ൽ മാട്രിമോണിയൽ വെബ്സൈറ്റിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. തുടർന്ന് ഇരുവർക്കുമിടെയിൽ സൗഹൃദം വളർന്നു. 2021 സെപ്റ്റംബറിൽ കാറിൽ വച്ച് ലൈംഗികമായി തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതി പരാതിയിൽ പറയുന്നത്. തന്റെ നഗ്നചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയതായും ഇവർ പരാതിയിൽ പറയുന്നു. എന്നാൽ താൻ പ്രതികരിച്ചപ്പോൾ യുവാവ് വിവാഹവാഗ്ദാനം നടത്തിയതായും അടുത്ത തവണ കാണുമ്പോൾ ചിത്രങ്ങൾ ഡിലീറ്റ് ചെയ്യുമെന്ന് ഇയാൾ പറഞ്ഞതായും യുവതി പരാതിയിൽ പറയുന്നു. എന്നാൽ, ഫോറൻസിക് പരിശോധനയിൽ പ്രതിയുടെ മൊബൈൽ ഫോണിൽ നിന്ന് ഈ…
Read Moreകറിയില്‍ ഉപ്പ് കൂടി: അഞ്ച് മാസം ഗർഭിണിയായ ഭാര്യയോട് ഭർത്താവ് ചെയ്തത് പൊറുക്കാനാവാത്ത തെറ്റ്
കറിയില്‍ ഉപ്പ് കൂടിയതിനെത്തുടർന്നുണ്ടായ തര്‍ക്കത്തില്‍ അഞ്ചു മാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് ജില്ലയില്‍ താമസിക്കുന്ന ബ്രജ്ബാല(25) ആണ് മരിച്ചത്. സംഭവത്തിനുശേഷം ഒളിവിൽപ്പോയ രാമുവിനെ പിന്നീട് പോലീസ് പിടികൂടി. ബുധനാഴ്ച രാവിലെ ഉണ്ടാക്കിയ ഭക്ഷണത്തില്‍ ഉപ്പ് കൂടുതലാണെന്നുപറഞ്ഞ് ബ്രജ്ബാലയെ രാമു അടിച്ചു. അടിയുടെ ആഘാതത്തില്‍ ബ്രജ്ബാല വീടിന്റെ മുകളില്‍നിന്നു താഴേക്കുവീണു. വീഴ്ചയില്‍ ഗുരുതരമായ പരിക്കേറ്റ ബ്രജ്ബാലയെ ബന്ധുക്കള്‍ ഉടനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആരോഗ്യനില വഷളായതിനെത്തുടർന്ന് അലിഗഡ് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ചികിത്സയ്ക്കിടെ ഇന്നലെയാണു യുവതി മരിച്ചത്. രാമുവിന് അവിഹിതബന്ധമുണ്ട് എന്ന ആരോപണവുമായി ബ്രജ്ബാലയുടെ സഹോദരന് രംഗത്തെത്തി. ഈ ബന്ധം ബ്രജ്ബാലയും രാമുവും തമ്മില്‍ നിരന്തരം കലഹങ്ങള്‍ക്ക് ഇടയാക്കിയിരുന്നുവെന്നും സഹോദരൻ പോലീസിനു മൊഴി നൽകിയിട്ടുണ്ട്.
Read Moreടീച്ചറമ്മ… വിദ്യാലയ വിശേഷങ്ങളുമായി ലൂസി ടീച്ചറുടെ കത്ത് തപാലിൽ എത്തും
നവമാധ്യമങ്ങളും സ്കൂൾ, ക്ലാസ് ഗ്രൂപ്പുകളുമൊക്കെ സജീവമാണെങ്കിലും കുട്ടികളും രക്ഷിതാക്കളും സ്കൂളും തമ്മിലുള്ള ബന്ധം ദൃഢപ്പെടുത്താനായി ലൂസി ടീച്ചർ കത്ത് എഴുതുകയാണ്. മൈലപ്ര എസ്എച്ച് ഹൈസ്കൂൾ ഹെഡ്മിസ്ട്രസായി ചുമതലയേറ്റതിനു പിന്നാലെയാണ് വിദ്യാലയ വിശേഷങ്ങൾ ഉൾക്കൊള്ളിച്ച് എം. ലൂസി കത്ത് തയാറാക്കി തുടങ്ങിയത്. പത്താം ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കൾക്കാണ് ആദ്യഘട്ടത്തിൽ കത്തുകൾ അയയ്ക്കുന്നത്. അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനും കുട്ടികളുടെ മാനസിക, ശാരീരിക വളർച്ചയ്ക്കൊപ്പം ബോധന നിലവാരം വളർത്തിയെടുത്ത് മൊബൈൽ ഗെയിമുകളിൽ നിന്നും ലഹരി ഉത്പന്നങ്ങളിൽ നിന്നും കുട്ടികളെ അകറ്റി നിർത്തുന്നതിനും കൂട്ടായ കൈകോർക്കൽ എന്ന സന്ദേശം കൂടി കത്തിന്റെ ഉള്ളടക്കത്തിലുണ്ട്. ശനിയാഴ്ച നടക്കുന്ന അധ്യാപക രക്ഷാകർത്തൃ യോഗത്തിലേക്കും രക്ഷിതാക്കളെ ക്ഷണിച്ചിരിക്കുകയാണ്. കത്തുകളും ആശംസാ കാർഡുകളും പോസ്റ്റൽ വഴി കൈകളിൽ എത്തുമ്പോഴുണ്ടാകുന്ന സന്തോഷം നവ മാധ്യമ സന്ദേശങ്ങൾക്ക് നൽകാനാകില്ലെന്ന് ടീച്ചർ ചൂണ്ടിക്കാട്ടി. ഇൻലൻഡ് ഉപയോഗം കുറഞ്ഞിരിക്കുന്ന കാലഘട്ടത്തിൽ പോസ്റ്റ്…
Read Moreതിരുവിതാംകൂര്‍ രാജഭരണ കാലത്തിന്റെ ചരിത്രം നിറഞ്ഞുനില്ക്കുന്ന രാജമുദ്രയുള്ള കെട്ടിടം സംരക്ഷണമില്ലാതെ നശിക്കുന്നു
തിരുവിതാംകൂര്‍ രാജഭരണ കാലത്തിന്റെ ചരിത്രം നിറഞ്ഞുനില്ക്കുന്ന രാജമുദ്രയുള്ള കെട്ടിടം അധികൃതരുടെ അനാസ്ഥയില്‍ തകര്‍ന്നുവീണ് നശിക്കുന്നു. കേരള തമിഴ്നാട് അതിര്‍ത്തിയായ ബോഡിമെട്ടിലുള്ള കസ്റ്റംസ് ഹൗസാണ് സംരക്ഷണമില്ലാത്തതിനെത്തുടര്ന്ന് പിന്‍ഭാഗം തകര്‍ന്നു വീണത്. ജിഎസ്ടി വകുപ്പിന്റെ കൈവശമുള്ള കെട്ടിടം തകര്‍ന്നുവീണ് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും കെട്ടിടം പുനര്‍നിര്‍മിക്കുന്നതിനോ സംരക്ഷിക്കാനോ നടപടിയില്ല. തിരുവിതാംകൂര്‍ രാജഭരണകാലത്ത് ചുങ്കം പിരിക്കുന്നതിനായാണ് കെട്ടിടം പണി കഴിപ്പിച്ചത്. പിന്നീട് ഐക്യകേരളം രൂപംകൊണ്ടതോടെ കെട്ടിടത്തിന്റെ അവകാശി വാണിജ്യനികുതി വകുപ്പായി. ഇവിടെ ചെക്കുപോസ്റ്റും പ്രവര്‍ത്തിച്ചിരുന്നു. നൂറ്റാണ്ടുകളുടെ ചരിത്രം പറയുന്ന കെട്ടിടത്തില്‍ ആകെ ചെയ്തത് മേല്‍ക്കൂര ഷീറ്റുകള്‍ മാറ്റിസ്ഥാപിച്ചതു മാത്രമാണ്. ചെക്ക്പോസ്റ്റായി പ്രവര്‍ത്തിക്കുന്ന ഘട്ടത്തിലും കെട്ടിടം ചോര്‍ന്നൊലിക്കുന്ന അവസ്ഥയായിരുന്നു. പ്രതിദിനം നല്ല വരുമാനം ലഭിക്കുന്ന ഡിപ്പാര്‍ട്ട്മെന്റിന്റെ കൈവശത്തിലുള്ള കെട്ടിടമായിട്ടും സംരക്ഷിക്കാന്‍ നടപടി സ്വീകരിച്ചില്ല. പിന്നീട് ജിഎസ്ടി നടപ്പിലായതോടെ കെട്ടിടത്തിന്റെ ഉടയോര് ജിഎസ്ടി വകുപ്പായി മാറി. ഇവരാകട്ടെ ഇവിടേക്കു തിരിഞ്ഞുനോക്കിയിട്ടില്ല. ഇതോടെ ഏതാനും വര്‍ഷം മുമ്പ്…
Read Moreഇനിയൊരാളു പോലും ഇവന്റെ ചതിയിൽ വീഴരുതേ… ഓൺലൈൻ തട്ടിപ്പിലൂടെ 25.5 ലക്ഷം തട്ടിയ സംഘത്തിലെ ഒരാൾകൂടി അറസ്റ്റിൽ
ഓൺലൈൻ ബൈഡിംഗ് (ലേലം) തട്ടിപ്പിലൂടെ തലവടി സ്വദേശിയായ മെഡിക്കൽ റെപ്രസെന്റേറ്റീവിൽനിന്നു പണം തട്ടിയ കേസിൽ മൂന്നാമത്തെയാളും അറസ്റ്റിലായി. മലപ്പുറം പാണ്ടിക്കാട് സ്വദേശിയാണ് ആലപ്പുഴ സൈബർ ക്രൈം പോലീസിന്റെ പിടിയിലായത്. പരാതിക്കാരനിൽനിന്നു തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് വാങ്ങിയ പണം ചെക്ക് വഴിയും എടിഎം മുഖേനയും പിൻവലിച്ച മലപ്പുറം ഏറനാട് പാണ്ടിക്കാട് പഞ്ചായത്ത് വാർഡ് -17ൽ ചെമ്പൻ ഹൗസിൽ ദഹീൻ (21) ആണ് പിടിയിലായത്. കേസിൽ മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയെയും തൃശൂർ കുന്നംകുളം സ്വദേശിയെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സ്വകാര്യ ബിൽഡിംഗിന്റെ കമ്പനിയുടെ പ്രതിനിധിയായി ആൾമാറാട്ടം നടത്തി ടെലിഗ്രാം, വാട്സാപ്പ് എന്നിവ വഴി ബന്ധപ്പെട്ടാണ് പ്രതികൾ തട്ടിപ്പു നടത്തിയത്. 2025 മേയ് മുതൽ ലാവണ്യ എന്ന പേരിലുള്ള ടെലിഗ്രാം അക്കൗണ്ടിൽനിന്നു ബന്ധപ്പെട്ട് പരാതിക്കാരനെ ഓൺലൈൻ ബൈഡിംഗ് നടത്തി ലാഭമുണ്ടാക്കാമെന്നു വിശ്വസിപ്പിച്ച് വ്യാജ വെബ്സൈറ്റിന്റെ ലിങ്ക് അയച്ചുകൊടുക്കുകയും പരാതിക്കാരനെക്കൊണ്ട് അക്കൗണ്ട് ക്രിയേറ്റ്…
Read Moreനൻമ ചൊല്ലിത്തരേണ്ട ഗുരുക്കൻമാർ തന്നെ കുറ്റം ചെയ്താലോ? വിദ്യാർഥിയെ പഞ്ചനക്ഷത്ര ഹോട്ടലിലെത്തിച്ച് പീഡനം; അധ്യാപിക അറസ്റ്റിൽ
വീട് കഴിഞ്ഞാൽ കുട്ടികൾ ഏറ്റവും കൂടുതൽ സമയം ചിലവിടുന്നത് വിദ്യാലയങ്ങളിലാണ്. അധ്യാപകർ നമുക്ക് മാതാ പിതാക്കളെപ്പോലെയെന്നാണ് ചെറിയ ക്ലാസ് മുതൽ പഠിപ്പിക്കുന്നത്. എന്നാൽ നേരെ മറിച്ച് അധ്യാപകരിൽ നിന്ന് കുട്ടികൾക്ക് മോശം സമീപനമാണ് ലഭിക്കുന്നതെങ്കിലോ? അത്തരത്തിലൊരു വാർത്തായാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.16കാരനായ വിദ്യാർഥിയെ ലൈംഗിക ചൂഷണത്തിന് വിധേയയാക്കി 40കാരിയായ അധ്യാപിക. പഞ്ചനക്ഷത്ര ഹോട്ടലുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വിദ്യാർഥിയെ എത്തിച്ച് ലൈംഗികചൂഷണം നടത്തുകയായിരുന്നു ഇവർ. കുട്ടിയുടെ മാതാപിക്കളുടെ പരാതിയിൽ 40-കാരിയായ ഇംഗ്ലീഷ് അധ്യാപിക അറസ്റ്റിൽ. പ്രയാപൂര്‍ത്തിയാവാത്ത കുട്ടിയെ പ്രേരിപ്പിച്ച് പലതവണയാണ് പീഡനത്തിനിരയാക്കിയത്. വിദ്യാര്‍ഥിയുടെ സ്വഭാവത്തിലെ മാറ്റം മനസിലാക്കിയ മാതാപിതാക്കളാണ് വിവരം ചോദിച്ച് മനസിലാക്കിയത്. സ്കൂള്‍ കഴിഞ്ഞ് ബന്ധം അവസാനിക്കുമെന്ന് കരുതിയെങ്കിലും കുട്ടിയുടെ വീട്ടിലെ ജോലിക്കാര്‍ വഴി വീണ്ടും ബന്ധപ്പെടാന്‍ ശ്രമിച്ചതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. അധ്യാപിക വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. ഒരു വര്‍ഷത്തിനു മുകളിലായി വിദ്യാര്‍ഥിയെ…
Read More