ഓണത്തെ വരവേറ്റ് നാട്… പൂക്കളമിട്ടും, ഊഞ്ഞാലാടിയും, സദ്യയൊരുക്കിയും മലയാളികൾ

കോട്ടയം: ഓണപ്പുടവയിട്ടും ഊഞ്ഞാലാടിയും അത്തപ്പൂക്കളമിട്ടും നാടും നഗരവും മാവേലിത്തമ്പുരാനെ സ്മരിച്ചും നാട് പൊന്നോണത്തെ വരവേറ്റു. വീട്ടുകാരൊന്നാകെ സ്നേഹക്കൂട്ടായ്മയില്‍ ഓണസദ്യ ഒരുക്കും. തുമ്പപ്പൂച്ചോറും പത്തിരുപതു കൂട്ടം രുചിക്കറികളും പഴവും പായസവും തൂശനിലയില്‍ വിളമ്പിയുണ്ണുന്നതിന്‍റെ കേരളത്തനിമയും ഗൃഹാതുരതയും ഒരുമിക്കുന്ന ആഘോഷ വേള. നാട്ടിലും വീട്ടിലും പൂക്കള്‍ കുറഞ്ഞതോടെ കടകമ്പോളങ്ങളില്‍നിന്ന് ബന്തിയും ജമന്തിയും വാടാമുല്ലയും വാങ്ങിയാണ് മിക്കവരും വീടുകളിലും സ്ഥാപനങ്ങളിലും മനോഹരമായ പൂക്കളമൊരുക്കിയിരിക്കുന്നത്. അടുക്കളവട്ടത്തില്‍ ചിരി വര്‍ത്തമാനങ്ങളുമായിരുന്നാണ് വീട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് ഓണസദ്യ ഒരുക്കുന്നത്. പ്രായഭേദമന്യേ ഒരുമിച്ചിരുന്നുള്ള ഓണസദ്യ ഒരുമയുടെയും സ്നേഹത്തിന്‍റെയും രുചിഭേദമാണ്. ഓണസദ്യക്കു ശേഷമുള്ള ഓണക്കളികളും പാട്ടും വര്‍ത്തമാനവും ആഘോഷവും എല്ലാവരുടെയും മനസു നിറയ്ക്കുന്ന ഓണ സന്തോഷങ്ങളാണ്. ഉത്രാടനാളായ ഇന്നലെ എല്ലായിടത്തും നല്ല തിരക്കായിരുന്നു. ഓണക്കോടിയും ഓണവിഭവങ്ങള്‍ ഒരുക്കാനുള്ള സാധങ്ങളും വാങ്ങുന്നതിനായി രാവിലെ മുതല്‍ മാര്‍ക്കറ്റുകളിലും നഗരങ്ങളിലെ കടകളിലും ഓണച്ചന്തകളിലും നല്ല തിരക്കായിരുന്നു. ഇടയ്ക്കിടയ്ക്കുള്ള ചെറിയ മഴയും മേഘാവൃതമായ…

Read More

തിരുവോണം മഴയത്ത്; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്; ശക്തമായ കാറ്റിനും സാധ്യത; വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം

തിരുവനന്തപുരം: തിരുവോണ നാളിൽ സംസ്ഥാനത്ത് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പുറപ്പെടുവിച്ചു. ശക്തമായ കാറ്റിനും സാധ്യതയെന്ന് കലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പുണ്ട്. പുലർച്ചെ പലയിടത്തും മഴ പെയ്തു തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും ഇടവിട്ട് മഴ പെയ്തിരുന്നു. വടക്കൻ ജില്ലകളിൽ മഴ ശക്തമായിരുന്നു. അതേസമയം, കേരളത്തിൽ കാലാവസ്ഥ വകുപ്പിന്‍റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശങ്ങൾ നൽകി. അലർട്ടുകൾ പ്രഖ്യാപിക്കപ്പെട്ട ജില്ലകളിലും മഴ വ്യാപിക്കുന്ന സാഹചര്യത്തിൽ സമീപ ജില്ലകളിലുള്ള വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. മുന്നറിയിപ്പുകൾ പിൻവലിക്കുന്നത് വരെ നിയന്ത്രണങ്ങൾ തുടരണം. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോര മേഖലകളിലും മഴ അവസാനിക്കുന്നത് വരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. ഇത്തരം സ്ഥലങ്ങളിലേക്കുള്ള റോഡുകളിൽ തന്നെ മണ്ണിടിച്ചിൽ സാധ്യത ഉള്ളയിടങ്ങളിൽ സുരക്ഷ ബോർഡുകൾ സ്ഥാപിക്കുകയും ആവശ്യമായ യാത്ര നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും…

Read More