എന്താ ബ്രോ മൊടയാണോ… പൊതു സ്ഥലത്ത് പുകവലിച്ചു നിന്നതിനാൽ സിഗരറ്റ് തട്ടിക്കളഞ്ഞു പെറ്റി അടിച്ചു; കലിമൂത്ത് ഹെൽമെറ്റ് കൊണ്ട് പോലീസിനെ ഇടിച്ചു; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: സിഗരറ്റ് തട്ടിക്കളഞ്ഞ പോലീസുകാരെ യുവാവ് ഹെൽമറ്റുകൊണ്ട് ആക്രമിച്ചു. തിരുവനന്തപുരത്താണ് സംഭവം. കുളത്തൂർ മൺവിള സ്വദേശി റയാൻ ബ്രൂണോ (19) അറസ്റ്റിലായി. പൊതു സ്ഥലത്ത് പുകവലിച്ചു നിന്ന ഇയാളോട് സിഗരറ്റ് കളയാൻ പോലീസുകാർ ആവശ്യപ്പെട്ടെങ്കിലും കളഞ്ഞില്ല. തുടർന്ന് ബലംപ്രയോഗിച്ച് സിഗരറ്റ് തട്ടിക്കളഞ്ഞ് പെറ്റി നൽകി പോലീസ് മടങ്ങി. എന്നാൽ പോലീസ് വാഹനം പിൻതുടർന്ന് എത്തിയ യുവാവ് ഇവരെ ആക്രമിച്ചു. ആക്രമണത്തിൽ പരിക്കേറ്റ സിപിഒമാരായ രതീഷ്, വിഷ്ണു എന്നിവർ ആശുപത്രിയിൽ ചികിത്സതേടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Read More

ബാങ്കോക്കിൽ നിന്നും തുളസി നെടുമ്പാശേരിയിൽ പറന്നിറങ്ങി; പരിശോധനകൾ ഒഴിവാക്കി പോകാൻ ശ്രമിക്കുന്നതിനിടെ കസ്റ്റംസ് പിടികൂടി; ബാഗിൽ നിന്ന് കണ്ടെത്തിയത് 35 ലക്ഷത്തിന്‍റെ കഞ്ചാവ്

നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്‍റലിജൻസ് വിഭാഗം വിഷു ദിവസം വൻ ഹൈബ്രിഡ് കഞ്ചാവ് വേട്ട നടത്തി. വിദേശത്തുനിന്നെത്തിയ യുവതിയിൽനിന്നും 35.70 ലക്ഷം രൂപ വിലയുള്ള കഞ്ചാവാണ് പിടികൂടിയത്. 1190 ഗ്രാം കഞ്ചാവ് ചെക്ക് ഇൻ ബാഗിൽ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്നാണ് ഗ്രീൻ ചാനലിലൂടെ പോകാൻ ശ്രമിച്ച ബാഗേജ് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയാണ് കഞ്ചാവ് കണ്ടെത്തിയത്. തമിഴ്നാട് സ്വദേശിയായ തുളസി എന്ന യുവതിയാണ് കഞ്ചാവുമായി പിടിയിലായത്. ഇവർ ബാങ്കോക്കിൽനിന്നും തായി ലയൺ എയർവേസ് ഫ്ലൈറ്റിലാണ് കൊച്ചിയിൽ വന്നിറങ്ങിയത്. വിശദമായ പരിശോധന ഒഴിവാക്കി പുറത്തേക്ക് പോകാനൊരുങ്ങിയ ഇവരെ ഇന്‍റലിജൻസ് വിഭാഗം ബാഗേജ് കസ്റ്റഡിയിൽ എടുത്ത് പരിശോധന നടത്തുകയായിരുന്നു. യാത്രക്കാരിയായ യുവതിയെ അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. പിടിക്കപ്പെട്ട യുവതി കാരിയർ മാത്രമാണെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരുടെ നിഗമനം.…

Read More

പതിവായി ശല്യം ചെയ്യുന്നതിനെതിരേ പരാതി നൽകി; യുവതിയെ തിന്നർ ഒഴിച്ച് കത്തിച്ച് തമിഴ്നാട് സ്വദേശി; ചികിത്സയ്ക്കുള്ള പണം നാട്ടുകാർ  സ്വരൂപിച്ച് വരുന്നതിനിടെ യുവതിക്ക് ദാരുണാന്ത്യം

കാസര്‍ഗോഡ്: തമിഴ്‌നാട് സ്വദേശി പെയിന്‍റ് തിന്നര്‍ ഒഴിച്ചു തീകൊളുത്തിയതിനെതുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ബേഡകം മുന്നാട് പേര്യയിലെ പ്രവാസിയായ നന്ദകുമാറിന്‍റെ ഭാര്യ സി. രമിത (30) ആണ് മരിച്ചത്. മംഗളുരു എജെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രമിത ഇന്നലെ രാത്രി 12ഓടെ മരിക്കുകയായിരുന്നു. പ്രതി തമിഴ്‌നാട് ചിന്നപട്ടണം സ്വദേശി രാമാമൃതത്തെ (57) ബേഡകം പോലീസ് സംഭവം നടന്ന ദിവസംതന്നെ അറസ്റ്റ് ചെയ്തിരുന്നു.ഈമാസം എട്ടിന് ഉച്ചകഴിഞ്ഞ് 3.20ഓടെയായിരുന്നു സംഭവം. മുന്നാട് മണ്ണടുക്കത്ത് ചെറിയൊരു പലചരക്കുകട നടത്തുകയായിരുന്നു രമിത. ഇതേ കെട്ടിടത്തില്‍ തൊട്ടടുത്തായി ഫര്‍ണിച്ചര്‍ ഷോപ്പ് നടത്തുന്നയാളാണ് രാമാമൃതം. മദ്യലഹരിയില്‍ രാമാമൃതം രമിതയെ അസഭ്യം പറയുകയും തുറിച്ചുനോക്കുകയും ചെയ്യുന്നത് പതിവായതോടെ രമിത ബേഡകം പോലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തില്ലെങ്കിലും ഇയാളെ താക്കീത് ചെയ്യുകയും ഇവിടെനിന്നും മുറിയൊഴിഞ്ഞു പോകാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന്‍റെ വിരോധത്തിലാണ് രാമാമൃതം സംഭവദിവസം…

Read More

വനം മന്ത്രി എന്തിനാണ് ആ സ്ഥാനത്തിരിക്കുന്നത്; കാട്ടാന ആക്രമണത്തിൽ  രണ്ട് ദിവസത്തിനിടെ മൂന്ന് ജീവനുകൾ പൊലിഞ്ഞു; സർക്കാരിനെതിരെ ആഞ്ഞടിച്ച് വി.ഡി. സതീശൻ

തിരുവനന്തപുരം:  കാട്ടാന ആക്രമണത്തിൽ രണ്ട് ദിവസത്തിനിടെ മൂന്ന് ജീവനുകൾ പൊലിഞ്ഞിട്ടും സർക്കാർ നോക്കി നിൽക്കുകയാണെന്ന്  വി.ഡി.സതീശൻ.   റിപ്പോർട്ട് തേടുകയെന്നത് മാത്രമല്ല വനം മന്ത്രിയുടെ ജോലി. അടിയന്തര നടപടികൾ സ്വീകരിക്കാൻ കഴിയുന്നില്ലെങ്കിൽ വനം മന്ത്രി എന്തിനാണ് സ്ഥാനത്തിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. നടുക്കുന്ന വാർത്തകളാണ് മലയോര മേഖലയിൽനിന്ന് ദിവസവും പുറത്ത് വരുന്നത്. അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് പലവട്ടം ആവശ്യപ്പെട്ടിട്ടും സർക്കാർ ഒന്നും ചെയ്യുന്നില്ല. വനാതിർത്തിയിലെ ജനങ്ങളെ വിധിക്ക് വിട്ടുകൊടുത്ത് സർക്കാർ നിസംഗരായി നിൽക്കുകയാണ്. കാട്ടിനുള്ളിലാണ് വന്യജീവി ആക്രമണം ഉണ്ടാകുന്നതെന്ന സ്ഥിരം പല്ലവിവനംമന്ത്രി ഇനിയും പറയരുത്. വനവിഭവങ്ങൾ ശേഖരിക്കാൻ പോയ രണ്ട് ആദിവാസികളാണ് ഇന്ന് കൊല്ലപ്പെട്ടത്. വനാവകാശ നിയമപ്രകാരം കാട്ടിനുള്ളിൽ ആദിവാസികൾ താമസിക്കുന്നുണ്ട്. അവർക്ക് സുരക്ഷ ഒരുക്കേണ്ടത് സർക്കാരാണ്. ദിവസവും വന്യജീവി ആക്രമണം ഉണ്ടാകുന്ന അസാധാരണ സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. യഥാർഥ പ്രശ്നത്തെ അഭിമുഖീകരിക്കാത്ത സർക്കാരും വനം വകുപ്പുമാണ് ഇതിൽ ഒന്നാം…

Read More

നെയ്യാറ്റിൻകര സജിന് ചൂടില്ലാത്ത ചിക്കൻ കറിയോ! സോഡാകുപ്പിക്ക് കടയുടമയുടെ തല അടിച്ചു പൊളിച്ച് യുവാക്കൾ; ഗുരുതരപരിക്കേറ്റ ഹോട്ടൽ ഉടമ ദിലീപ് ആശുപത്രിയിൽ

തിരുവനന്തപുരം: ചിക്കന്‍കറിക്ക് ചൂടില്ലെന്ന് ആരോപിച്ച് ഹോട്ടലുടമയ്ക്ക് ക്രൂരമായ മർദനം. നെയ്യാറ്റിന്‍കര അമരവിളയ്ക്ക് സമീപത്തെ പുഴയോരം ഹോട്ടലില്‍ വച്ചായിരുന്നു സംഭവം. ആക്രമണത്തിൽ പരിക്കേറ്റ ഹോട്ടൽ ഉടമ ദിലീപ് ആശുപത്രിയിൽ ചികിത്സതേടി. തന്നെ മര്‍ദിച്ചത് നെയ്യാറ്റിന്‍കര സ്വദേശിയായ സജിന്‍ദാസിന്‍റെ നേതൃത്വത്തിലാണെന്ന് ഹോട്ടൽ ഉടമ ദിലീപ് പോലീസിൽ മൊഴി നൽകി. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് നെയ്യാറ്റിന്‍കര പോലീസ് പറഞ്ഞു. ചിക്കന്‍കറിക്ക് ചൂടില്ലെന്ന് ആരോപിച്ച് തര്‍ക്കമുണ്ടാക്കിയ ഇവര്‍ കടയിലുണ്ടായിരുന്ന സോഡാ കുപ്പികൊണ്ട് ദിലീപിനെ അടിക്കുകയായിരുന്നു. പരിക്കേറ്റ ദിലീപ് ആദ്യം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും പിന്നീട് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സതേടി.

Read More

അമ്മയെ പിതാവ് കൊല്ലുന്ന ദൃശ്യം കുഞ്ഞുമനസിൽ പകയായി വളർന്നു; ജയിൽ മോചിതനായ പിതാവിനെ വെട്ടിക്കൊന്ന് മകൻ; പശ്ചാത്താപമില്ലെന്ന് 22 കാരനായ മകൻ….

ഭുവനേശ്വർ:  അമ്മയെ കൊന്നതിലുള്ള പ്രതികാരത്തിൽ ജയിൽ മോചിതനായ പിതാവിനെ വെട്ടിക്കൊലപ്പെടുത്തി മകൻ. സംഭവത്തിൽ ബിഷ്ണു(22)വിനെ പോലീസ് അറസ്റ്റ് ചെയ്തു. നടക്കുന്ന സംഭവം ഒഡീഷയിലെ സുന്ദർഗഡ് ജില്ലയിൽ. ക്രാന്തി കുമാർ ബർമ(55) എന്നയാളാണ് കൊല്ലപ്പെട്ടത്. ബ്രാഹ്മണി തരംഗ് പോലീസ് സ്റ്റേഷൻ പരിധിയിലെ ഭാലുപത്ര ഗ്രാമത്തിലെ ഒരു വയലിൽ നിന്നാണ് ക്രാന്തി കുമാറിന്‍റെ മൃതദേഹം കണ്ടെത്തിയത്. അമ്മയെ കൊലപ്പെടുത്തിയതിലുള്ള പ്രതികാരം വീട്ടാനാണ് താൻ കൊലനടത്തിയതന്നും ഇതിൽ യാതൊരു പശ്ചാത്താപവുമില്ലെന്നും ബിഷ്ണു പോലീസിനോടു പറഞ്ഞു. ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ അനുഭവിച്ചതിന് ശേഷം കഴിഞ്ഞ വർഷം ഡിസംബറിലാണ് ബർമ ജയിൽ മോചിതനായത്. കുട്ടിയായിരുന്നപ്പോൾ ബിഷ്ണുവിന്‍റെ കൺമുന്നിൽ വച്ചാണ് ക്രാന്തി കുമാർ ഭാര്യയെ കൊലപ്പെടുത്തിയത്. ഇയാൾ അക്രമാസക്തനാണെന്നും ഗ്രാമത്തിലെ സ്ത്രീകളോട് പലപ്പോഴും മോശമായി പെരുമാറുമായിരുന്നുവെന്നും കാരണമില്ലാതെ മകനെ മർദ്ദിക്കുമായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. അന്വേഷണം നടന്നുവരികയാണെന്നും ബർമയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

Read More

അയ്യയ്യോ പണിപാളില്ലോ..! എസ്ഐക്ക് പേര് മാറിപ്പോയി; കള്ളന് പകരം പോലീസ് തിരഞ്ഞത് മജിസ്‌ട്രേറ്റിനെ; നിയമത്തെക്കുറിച്ച് അടിസ്ഥാന വിവരമില്ലാത്ത എസ്ഐയ്ക്ക് പണികൊടുത്ത് നഗ്മഖാൻ…

ലക്നോ: മോഷണക്കേസ് പ്രതിയെ കണ്ടെത്താനുള്ള ഉത്തരവില്‍ എസ്‌ഐ എഴുതി ചേര്‍ത്തത് മജിസ്‌ട്രേറ്റിന്‍റെ പേര്. പ്രതിസ്ഥാനത്ത് തന്‍റെ പേര് കണ്ട മജിസ്‌ട്രേറ്റ് തന്നെ ഒടുവില്‍ എസ്‌ഐയെ തിരുത്തി. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. മോഷണക്കേസില്‍ പ്രതിയായ രാജ്കുമാറിനോട് കോടതിയില്‍ ഹാജരാകാന്‍ ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് നഗ്മ ഖാന്‍ നിര്‍ദേശിച്ചിരുന്നു. കോടതി നിര്‍ദേശം അറസ്റ്റ് വാറണ്ട് ആണെന്ന് തെറ്റിദ്ധരിച്ചാണ് എസ്‌ഐ ബന്‍വാരിലാല്‍ തുടര്‍നടപടികള്‍ സ്വീകരിച്ചത്. എന്നുമാത്രമല്ല, പ്രതിയുടെ പേരിന് പകരം മജിസ്‌ട്രേറ്റിന്‍റെ പേര് വാറണ്ടില്‍ എഴുതിപ്പിടിപ്പിക്കുകയും ചെയ്തു. അന്വേഷണങ്ങള്‍ക്ക് ഒടുവില്‍ പ്രതിയെ കണ്ടെത്താനായില്ലെന്ന് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോഴാണ് ബന്‍വാരിലാലിന്‍റെ അബദ്ധങ്ങള്‍ ഒന്നൊന്നായി ചുരുളഴിഞ്ഞത്. നിയമം നടപ്പിലാക്കേണ്ട ആള്‍ക്ക് നിയമത്തെക്കുറിച്ച് അടിസ്ഥാന വിവരം പോലും ഇല്ലാത്തത് പരിതാപകരമെന്ന് മജിസ്‌ട്രേറ്റ് നഗ്മ ഖാന്‍ പറഞ്ഞു. കോടതി എന്താണ് നിര്‍ദേശിച്ചതെന്നോ, ആര് ആരോടാണ് നിര്‍ദേശിച്ചതെന്നോ എസ്‌ഐക്ക് മനസിലായില്ല. കോടതി നിര്‍ദേശം വായിച്ചുനോക്കാന്‍ പോലും എസ്…

Read More

പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ടുകൾ: എൻസിആര്‍ടിയുടെ തീരുമാനം ഫെഡറൽ തത്വങ്ങൾക്കും ഭരണഘടനാ മൂല്യങ്ങൾക്കും എതിരെയുള്ള നടപടി; വിമർശിച്ച് വി.ശിവൻകുട്ടി

തിരുവനന്തപുരം: ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്‍ക്ക് ഹിന്ദി തലക്കെട്ട് നൽകാനുള്ള തീരുമാനത്തെ വിമർശിച്ച് മന്ത്രി വി.ശിവൻകുട്ടി. ഈ തീരുമാനം ഗുരുതരമായ യുക്തിരാഹിത്യമാണെന്നും ഇത് പൊതുയുക്തിയുടെ ലംഘനമാണെന്നു മാത്രമല്ല നമ്മുടെ ദേശത്തിന്‍റെ ഭാഷാ വൈവിധ്യത്തെ അട്ടിമറിക്കുന്ന സാംസ്കാരിക അടിച്ചേൽപ്പിക്കലിന്‍റെ ഉദാഹരണവുമാണെന്നും അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടുകളായി ഭാഷാ വൈവിധ്യത്തെ മാനിച്ചും കുട്ടികളുടെ മനസിൽ സംവേദനപരമായ സമീപനം വളർത്താനും ഉപയോഗിച്ചിരുന്ന ഇംഗ്ലീഷ് തലക്കെട്ടുകൾ മാറ്റി മൃദംഗ്, സന്തൂർ പോലുള്ള ഹിന്ദി തലക്കെട്ടുകളിലേയ്ക്ക് വഴിമാറ്റിയത് തീർത്തും ശരിയല്ലന്ന് മന്ത്രി പറഞ്ഞു. എൻസിആര്‍ടിയുടെ തീരുമാനം ഫെഡറൽ തത്വങ്ങൾക്കും ഭരണഘടനാ മൂല്യങ്ങൾക്കും എതിരെയുള്ള നടപടിയാണ്. എല്ലാ സംസ്ഥാനങ്ങളും ഇത്തരം അടിച്ചേൽപ്പിക്കലുകൾക്ക് എതിരായി ഒരുമിക്കണം. വിദ്യാഭ്യാസം അടിച്ചേൽപ്പിക്കലിന്‍റെയല്ല ശാക്തീകരണത്തിന്‍റെയും സമവായത്തിന്‍റെയും ഒരു ഉപകരണമായിരിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

Read More

‘ഏഴ്‌ രാത്രികൾ കഴിഞ്ഞപ്പോൾ തീരുമാനം മാറി, കാരണങ്ങൾ അറിയിച്ചില്ല’; ഐഎഎസ് തലപ്പത്തെ പോര് തുടരുന്നു; ചീഫ് സെക്രട്ടറിക്കെതിരെ വിമർശനവുമായി എൻ. പ്രശാന്ത്

തിരുവനന്തപുരം: ചീഫ് സെക്രട്ടറി ശാരദ മുരളീധരനെതിരെ വീണ്ടും ഫേസ്‌ബുക്ക് പോസ്റ്റുമായി എന്‍.പ്രശാന്ത് ഐഎഎസ്. ഹിയറിംഗിന്‍റെ ലൈവ് സ്ട്രീമിംഗും വീഡിയോ റെക്കോര്‍ഡിംഗും ചീഫ് സെക്രട്ടറി ആദ്യം സമ്മതിച്ചിരുന്നെന്നും പിന്നീട് പിന്‍മാറുകയായിരുന്നെന്നുമാണ് പ്രശാന്ത് ആരോപിക്കുന്നത്. ചീഫ് സെക്രട്ടറിയുടെ രണ്ടു നോട്ടീസുകള്‍ പങ്കുവച്ചാണ് പ്രശാന്തിന്‍റെ ഫേസ്ബുക്ക് കുറിപ്പ്. വകുപ്പുതല നടപടിയുടെ ഭാഗമായ ഹിയറിംഗിനു ബുധനാഴ്ച ഹാജരാകണമെന്ന് പ്രശാന്തിന് നേരത്തെ ചീഫ് സെക്രട്ടറിയായ ശാരദ മുരളീധരൻ നോട്ടീസ് നല്‍കിയിരുന്നു. ഈ ഹിയറിംഗ് ലൈവ് സ്ട്രീം ചെയ്യണമെന്നും വീഡിയോ റെക്കോര്‍ഡ് ചെയ്യണമെന്നും പ്രശാന്ത് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഈ ആവശ്യം ചീഫ് സെക്രട്ടറി നിരസിക്കുകയായിരുന്നു. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ജയതിലക്, ഗോപാലകൃഷ്ണൻ എന്നിവരെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചുവെന്ന ആരോപണത്തിലും പരാതിയിലുമാണ് പ്രശാന്തിനെ സസ്പെൻഡ് ചെയ്തത്.

Read More

ശബരിമല ഭക്തർക്ക് വിഷു കൈനീട്ടം; അയ്യപ്പന്‍റെ ചിത്രമുള്ള സ്വർണലോക്കറ്റ് പുറത്തിറക്കി

പന്പ: ശബരിമല ശ്രീകോവിലിൽ പൂജിച്ച അയ്യപ്പ ചിത്രമുള്ള സ്വർണ ലോക്കറ്റുകളുടെ വിതരണോത്ഘാടനം മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. ആന്ധപ്രദേശ് സ്വദേശി കൊബാഗെപ്പു മണിരത്നം ആദ്യ ലോക്കറ്റ് ഏറ്റുവാങ്ങി. തുടർന്ന് തന്ത്രി കണ്ടരര് രാജീവര്, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത്, അംഗം അഡ്വ. എ. അജികുമാർ എന്നിവർ ഭക്തർക്ക് ലോക്കറ്റുകൾ വിതരണം ചെയ്തു. ഓണ്‍ലൈനില്‍ ബുക്കുചെയ്തവര്‍ക്കാണ് ലോക്കറ്റുകള്‍ വിതരണം ചെയ്തത്. സന്നിധാനത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസില്‍ പണം അടച്ചശേഷം ലോക്കറ്റുകള്‍ ഏറ്റുവാങ്ങാം. രണ്ട് ഗ്രാം, നാല് ഗ്രാം, 8 ഗ്രാം എന്നിങ്ങനെ വ്യത്യസ്ത തൂക്കത്തിലുള്ള സ്വർണ ലോക്കറ്റുകളാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭക്തർക്കായി ഒരുക്കിയിരിക്കുന്നത്. രണ്ട് ഗ്രാം സ്വർണത്തിലുള്ള ലോക്കറ്റിന് 19,300/- രൂപയും നാല് ഗ്രാം സ്വർണ ലോക്കറ്റിന് 38,600/- രൂപയും, 8 ഗ്രാം തൂക്കമുള്ള സ്വർണ്ണ ലോക്കറ്റ് 77,200/- രൂപയുമാണ് നിരക്ക്.

Read More