തിരുവനന്തപുരം: വിഷു ദിനത്തിൽ സമരപ്പന്തലിനു മുന്നിൽ വിഷുക്കണിയൊരുക്കി ആശമാർ. ഓണറേറിയം വർധനവ് അടക്കമുളള കാര്യങ്ങൾ ആവശ്യപ്പെട്ട് ആശമാർ നടത്തുന്ന രാപകൽ സമരം ഇന്ന് 65-ാം ദിവസം പിന്നിടുകയാണ്. സമരം കൂടുതൽ ശക്തമാക്കാനാണ് സമര സമിതിയുടെ തീരുമാനം. ഓണറേറിയം കൂട്ടി നൽകാൻ തയാറായ തദ്ദേശ സ്ഥാപന ഭരണാധികാരികൾക്ക് ഏപ്രിൽ 21 ന് ആദരമര്‍പ്പിക്കാന്‍ സമരസമിതി തീരുമാനിച്ചിട്ടുണ്ട്. അതേസമയം, സമരത്തിന് പിന്തുണ അർപ്പിച്ചുകൊണ്ട് നേരിട്ടും തപാലായും സമരപന്തലിലേക്ക് വിഷുക്കൈനീട്ടം ലഭിച്ചു തുടങ്ങി. മുൻപ് പൊങ്കാലയും ഇഫ്താറും അടക്കമുള്ള ആഘോഷങ്ങൾ സമരപ്പന്തലിൽ സംഘടിപ്പിച്ചിരുന്നു.
Read MoreCategory: Top News
പട്ടികുര അസഹനീയം: യുവതിയെ വീട്ടിൽ കയറി മർദിച്ച് അയൽവാസികൾ; സംഭവം കോട്ടയത്ത്
കോട്ടയം: വീട്ടിലെ പട്ടി നിർത്താതെ കുരയ്ക്കുന്നു എന്ന് പറഞ്ഞ് അയൽവാസികൾ യുവതിയെ വീട്ടിൽ കയറി മർദിച്ചു. വൈക്കം സ്വദേശിനിയായ പ്രജിത ജോഷിക്കാണ് മർദ്ദനമേറ്റത്. അയൽവാസിയായ അച്ഛനും മകനും ചേർന്നാണ് ആക്രമിച്ചത്. ഇരുവരും മദ്യപിച്ചെത്തിയാണ് മർദിച്ചതെന്ന് യുവതി പറഞ്ഞു. മർദനത്തിൽ പ്രജിതയുടെ തലയ്ക്കും കണ്ണിനും പരിക്കേറ്റു. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ് ഇവർ. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വൈക്കം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreവീട്ടുകാർക്ക് ഇഷ്ടമില്ലാത്ത ആൾക്കൊപ്പം മകൾ ഒളിച്ചോടി: തിരികെ വിളിച്ചുകൊണ്ട് വരാൻ നോക്കിയിട്ടും കൂടെ വന്നില്ല; മനംനൊന്ത് അച്ഛൻ തൂങ്ങി മരിച്ചു
ഭോപ്പാൽ: വീട്ടുകാർക്ക് ഇഷ്ടമില്ലാത്തയാളെ മകൾ വിവാഹം ചെയ്തു എന്ന് ആരോപിച്ച് പിതാവ് ജീവനൊടുക്കി. മധ്യപ്രദേശിലെ ഗ്വാളിയോറിൽ കഴിഞ്ഞ ദിവസമുണ്ടായ സംഭവത്തിൽ സഞ്ജു ജെയ്സ്വാളാണ് മരിച്ചത്.സഞ്ജുവിന്റെ മകൾ രണ്ടാഴ്ച മുമ്പ് ഒരു യുവാവിനൊപ്പം നാടുവിട്ടിരുന്നു. തുടർന്ന് ഇവരെ കണ്ടെത്തി കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ കോടതിയിൽ ഹാജരാക്കിയപ്പോൾ താൻ വിവാഹിതയാണെന്നും ഭർത്താവിനൊപ്പം പോകാനാണ് ഇഷ്ടപ്പെടുന്നതെന്നും മകൾ പറയുകയായിരുന്നു.പിന്നീട് ഇയാൾ മാനസിക സമ്മർദം അനുഭവിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു. കഴിഞ്ഞ ദിവസം രാത്രി ഒന്നിന് കിടപ്പുമുറിയിൽ നിന്ന് വെടിയൊച്ച കേട്ട് എത്തിയപ്പോഴാണ് ചോരയിൽ കുളിച്ച നിലയിൽ സഞ്ജുവിനെ കണ്ടെത്തിയത്. തുടർന്ന് ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Moreഷൈൻ ടോം ചാക്കോ പ്രതിയായ കൊക്കെയ്ൻ കേസിൽ നടപടിക്രമങ്ങൾ പാലിച്ചില്ല: അന്വേഷണത്തിലെ പിഴവുകള്‍ എണ്ണിപ്പറഞ്ഞ് വിചാരണക്കോടതി
കൊച്ചി: നടന് ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെട്ട കൊക്കെയ്ന്‍ കേസില്‍ പോലീസ് അന്വേഷണത്തിലെ പിഴവുകൾ വ്യക്തമാക്കി വിചാരണക്കോടതി ഉത്തരവ്. നടപടിക്രമങ്ങൾ പാലിച്ച് അന്വേഷണം പൂർത്തിയാക്കുന്നതിൽ പോലീസിന് വീഴ്ച പറ്റിയെന്നും കോടതി വ്യക്തമാക്കി.പിടിച്ചെടുത്ത കൊക്കെയ്ന്റെ ഘടകങ്ങൾ വേർതിരിച്ച് പരിശോധിച്ചില്ല. രഹസ്യവിവരം ലഭിച്ചുവെന്ന വാദം പോലീസ് പട്രോളിംഗ് സംഘം കോടതിയിൽ തള്ളിപ്പറഞ്ഞു. പ്രതികൾ കൊക്കെയ്ൻ ഉപയോഗിച്ചോ എന്ന് പോലീസ് പരിശോധിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.ലഹരിമരുന്ന് കണ്ടെടുത്തിട്ടും പ്രതികളില്‍നിന്ന് പിടിച്ചെടുത്തു എന്ന് തെളിയിക്കാനായില്ലെന്നും വനിതാ പോലീസിന്റേത് ഉള്‍പ്പെടെയുള്ള മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് കോടതി. രക്തപരിശോധനാ ഫലം ഉള്‍പ്പെടെ പ്രതികള്‍ക്ക് അനുകൂലമായിരുന്നുവെന്നും കോടതി പറഞ്ഞു. ഉത്തരവ് പറഞ്ഞ് രണ്ടുമാസങ്ങള്‍ക്ക് ശേഷമാണ് കോടതി വിധി പുറത്തുവന്നത്.ഒരു വ്യക്തിയുടെ കൈയില്‍നിന്നും ലഹരിവസ്തു കണ്ടെടുത്താല്‍ അത് പിടിച്ചെടുക്കുന്നത് ഒരു ഗസറ്റഡ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലായിരിക്കണം. എന്നാല്‍ ഈ കേസില്‍ ഒന്നാംപ്രതിയായ മോഡലിന്റെ ദേഹപരിശോധന നടത്തിയത് പോലീസ് ഉദ്യോഗസ്ഥയാണെങ്കിലും ലഹരിവസ്തു കണ്ടെടുക്കുമ്പോള്‍ വനിതാ…
Read Moreകെ.എം. എബ്രഹാമിനെ രക്ഷിക്കാൻ വിജിലൻസ് ശ്രമിച്ചു; സത്യസന്ധമായ അന്വേഷണത്തിന് സിബിഐ അനിവാര്യം; ഗുരുതര നിരീക്ഷണങ്ങളുമായി ഹൈക്കോടതി
പ്രതീക്ഷ നൽകുന്ന സുപ്രീംകോടതി വിധി അംഗീകരിക്കാൻ ഗവർണർ തയാറാകണമായിരുന്നു: എം.എ. ബേബി
ന്യൂഡൽഹി: പ്രതീക്ഷ നൽകുന്ന സുപ്രീംകോടതി വിധി അംഗീകരിക്കാൻ ഗവർണർ തയാറാകണമായിരുന്നു എന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. കേരള ഗവർണർ അത് ഉൾക്കൊള്ളുന്നില്ലെന്ന് മനസിലാക്കുന്നുവെന്നും ബേബി പറഞ്ഞു. ഭരണഘടന ഉയർത്തി പിടിക്കുന്ന വിധിയാണിത്. സുപ്രീം കോടതി വിധി രാഷ്ട്രപതി അടക്കം എല്ലാവരും അംഗീകരിക്കേണ്ടതാണ്. വിധിയുടെ അന്തസത്ത ഉൾക്കൊള്ളാനുള്ള തിരിച്ചറിവാണ് എല്ലാ ഗവർണർമാർക്കും ഉണ്ടാകേണ്ടത്. ഭരണഘടനയെ വ്യാഖ്യാനിക്കാൻ സുപ്രീംകോടതിക്ക് അധികാരമുണ്ട്. ഗവർണറുടെ ചുമതല എന്തെന്ന് പറയേണ്ട സാഹചര്യം ഉണ്ടാക്കരുത്. രാഷ്ട്രപതി ഒരു ബില്ലും പിടിച്ചു വക്കാറില്ല. തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രപതിക്ക് ഇല്ലാത്ത അധികാരമാണോ ഗവർണർമാർക്ക് എന്നും ബേബി ചോദിച്ചു.
Read Moreഅടുത്ത ബഡ്ഡിലെ കൂട്ടിരിപ്പുകാരി; സൗഹൃദത്തിന്റെ പേരിൽ കുട്ടിയെ ഏൽപ്പിച്ചിട്ട് ഭക്ഷണം കഴിക്കാൻ പോയി; നാലുമാസമുള്ള കുട്ടിയേയും കൊണ്ട് യുവതി മുങ്ങി; ഞെട്ടിക്കുന്ന സംഭവം അട്ടപ്പാടിയിൽ
പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ നിന്നും യുവതി തട്ടിക്കൊണ്ടുപോയ നാലുമാസം പ്രായമുള്ള കുഞ്ഞിനെ രക്ഷപെടുത്തി. മേലേമുള്ളി സ്വദേശി സംഗീതയുടെ പെൺകുഞ്ഞിനെയാണ് രക്ഷപെടുത്തിയത്. കഴിഞ്ഞ ദിവസമാണ് കുഞ്ഞുമായി സംഗീത ആശുപത്രിയിൽ അഡ്മിറ്റായത്. ഇവർക്ക് സമീപമുണ്ടായിരുന്ന ബെഡ്ഡിൽ അഡ്മിറ്റായിരുന്ന പന്ത്രണ്ടുകാരന്റെ ബന്ധുവെന്ന വ്യാജേനയാണ് യുവതി ആശുപത്രിയിലെത്തിയത്. രണ്ട് ദിവസമായി ആശുപത്രിയിൽ കറങ്ങി നടന്ന യുവതി സംഗീതയുമായി സൗഹൃദമുണ്ടാക്കി. ഇന്ന് ഉച്ചയോടെ കുഞ്ഞിനെ യുവതിയെ ഏൽപ്പിച്ചതിന് ശേഷം സംഗീത ഭക്ഷണംകഴിക്കാൻ പോയി. ഈ സമയം കുഞ്ഞുമായി ഇവർ കടന്നുകളയുകയായിരുന്നു. മടങ്ങിവന്നപ്പോൾ കുഞ്ഞിനെ കാണാതായതിനെ തുടർന്ന് സംഗീത ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടു. തുടർന്ന് അഗളി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കണ്ടെത്തിയത്. കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുവന്നു. യുവതിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല.
Read Moreപിടിമുറുക്കി ലഹരി ; അഞ്ചു വര്‍ഷത്തിനിടെ എറണാകുളത്തുനിന്ന് ചികിത്സ തേടിയത് 17,163 പേർ; കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് ആലപ്പുഴയില്‍; മരിച്ചത് 11 പേർ
കൊച്ചി: സംസ്ഥാനത്ത് ലഹരി ഹബായി എറണാകുളം മാറിയതിന്റെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ലഹരി വസ്തുക്കളുടെ ഉപയോഗം മൂലം ചികിത്സ തേടിയവരില്‍ ഏറെപ്പേരും എറണാകുളം ജില്ലയില്‍ നിന്നുള്ളവരാണെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2021 ജനുവരി മുതൽ 2025 മാർച്ച് വരെയുള്ള കണക്കുകൾ പ്രകാരം 17,163 പേരാണ് എറണാകുളം ജില്ലയിൽ നിന്നും ചികിത്സ തേടിയത്. ലഹരി ഉപയോഗത്തെ തുടർന്ന് ഏറ്റവും കൂടുതൽ മരണം സംഭവിച്ചത് ആലപ്പുഴ ജില്ലയിലാണ്. 11 പേരാണ് അഞ്ച് വർഷ കാലയളവിൽ മരണപ്പെട്ടത്. 2025 ജനുവരി മുതല്‍ മാര്‍ച്ച് വരെ എറണാകുളത്തുനിന്ന് ലഹരി ഉപയോഗത്തിന് ചികിത്സ തേടിയത് 712 പേരാണ്. മദ്യം, മയക്കുമരുന്ന്, മറ്റ് ലഹരി വസ്തുക്കള്‍ എന്നിവയുടെ ഉപഭോഗം മൂലം രോഗാവസ്ഥയില്‍ ആയവരാണ് ഇവര്‍. രണ്ടാം സ്ഥാനം മലപ്പുറം ജില്ലയ്ക്കാണ്. ഇവിടെനിന്ന് 486 പേരാണ് ചികിത്സയ്ക്ക് എത്തിയത്. 462 പേരുമായി കൊല്ലവും…
Read Moreഇൻസ്റ്റഗ്രാമിലെ കാമുകൻ ലൈംഗീകമായി പീഡിപ്പിച്ചു; മനംനൊന്ത് പെൺകുട്ടി ആത്മഹത്യ ചെയ്തു; പോക്സോ കേസില്‍ യുവാവിന് മൂന്നു വര്‍ഷം കഠിനതടവും രൂപ പിഴയും വിധിച്ച് കോടതി
പത്തനംതിട്ട: പോക്സോ കേസിലെ പ്രതിക്ക് മൂന്നു വര്‍ഷം കഠിനതടവിനും 50,000 രൂപ പിഴയും ശിക്ഷിച്ചു. പത്തനംതിട്ട അതിവേഗ സ്പെഷല്‍ കോടതിയാണ് വിധി പുറപ്പെടുവിച്ചത്.ചാവക്കാട് പുന്നയൂര്‍ക്കുളം അണ്ടത്തോട് ചെറായി തേന്‍പറമ്പില്‍ ടി. എൻ. പ്രവീണിനെയാണ് (21) സ്പെഷല്‍ കോടതി ജഡ്ജി ഡോണി തോമസ് വര്‍ഗീസ് ശിക്ഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ റോഷന് തോമസ് ഹാജരായി. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസത്തെ അധികകഠിന തടവ് കൂടി അനുഭവിക്കണം. 2023 ഫെബ്രുവരി 26ന് വീട്ടിലെ കിടപ്പുമുറിയിലെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തിയിരുന്നു. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തവേ, ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് കുട്ടിയുടെ ഫോണിലേക്ക് പലതവണ ബന്ധപ്പെട്ട് സൗഹൃദത്തിലായതായും 2022 ഡിസംബര്‍ മൂന്നിന് കുട്ടിയുടെ വീട്ടില്‍ വന്നു താമസമാക്കിയതായും വ്യക്തമായി. പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ ലൈംഗിക പീഡനം നടന്നതായി ഡോക്ടര്‍ അഭിപ്രായപ്പെട്ടിരുന്നു. എസ്ഐ അനീഷ്…
Read Moreമകളുടെ പ്രണയത്തെച്ചൊല്ലി തർക്കം; ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അച്ഛനും മകൾക്കും ദാരുണാന്ത്യം; ഞെട്ടിക്കുന്ന സംഭവം കോട്ടയത്ത്
എരുമേലി: മകളുടെ പ്രണയത്തെച്ചൊല്ലി വീട്ടിലുണ്ടായ വഴക്കിനിടെ അകത്തുനിന്നു വീട് പൂട്ടി പെട്രോൾ ഒഴിച്ച് വീട്ടമ്മ നടത്തിയ ആത്മഹത്യാശ്രമത്തിൽ വീടിന് തീപിടിച്ച് വീട്ടമ്മയ്ക്കും ഭർത്താവിനും മകൾക്കും ദാരുണാന്ത്യം. മകന് പൊള്ളലേറ്റു. ജൂബിലി ലൈറ്റ് ആൻഡ് സൗണ്ട്സ് ഉടമ ശ്രീനിപുരം പുത്തൻപുരയ്ക്കൽ സത്യപാലൻ (53), ഭാര്യ സീതമ്മ (ശ്രീജ-50), മകൾ അഞ്ജലി (26) എന്നിവരാണ് മരിച്ചത്. സീതമ്മ സംഭവസ്ഥലത്തും ഭർത്താവും മകളും കോട്ടയം മെഡിക്കൽ കോളജിലുമാണ് മരിച്ചത്. മകൻ അഖിലേഷ് (ഉണ്ണിക്കുട്ടൻ-22) പരിക്കേറ്റ് ചികിത്സയിലാണ്. എരുമേലി ശ്രീനിപുരത്ത് ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. സംഭവം സംബന്ധിച്ച് പോലീസ് പറയുന്നതിങ്ങനെ: വിദേശത്ത് നഴ്സായിരുന്ന അഞ്ജലി ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. അഞ്ജലിയുമായി പ്രണയത്തിലാണെന്നും വിവാഹം ചെയ്തു നൽകണമെന്നും ആവശ്യപ്പെട്ട് അയൽവാസിയായ യുവാവ് സുഹൃത്തുക്കളുമായി ഇന്നലെ വീട്ടിൽ എത്തിയിരുന്നു. ഇവർക്കൊപ്പം പോകാൻ അഞ്ജലി മുതിർന്നതോടെ വീട്ടുകാർ എതിർത്തു. തുടർന്നു അഞ്ജലിയെ വീടിനുള്ളിലാക്കി വീട്ടുകാർ കതക് പൂട്ടിയതോടെ…
Read More