ആലപ്പുഴ: മലയാള സിനിമയിലെ പ്രമുഖ താരങ്ങൾക്കെതിരെ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ യുവതിയുടെ മൊഴി. ശ്രീനാഥ് ഭാസിക്ക് കഞ്ചാവ് കൈമാറി. ഷൈൻ ടോം ചാക്കോ കസ്റ്റമറാണെന്നും ഇവർ എക്സൈസ് സംഘത്തിന് മൊഴി നൽകി. ആലപ്പുഴയിൽ പിടിയിലായ തസ്ലീന സുൽത്താനയാണ് ഇരുവർക്കുമെതിരേ മൊഴി നൽകിയത്. ഇരുവരുമായുള്ള ബന്ധത്തിന്റെ ഡിജിറ്റൽ തെളിവുകൾ എക്സൈസിന് ലഭിച്ചിട്ടുണ്ട്. പ്രതിക്ക് സിനിമ മേഖലയിലെ മറ്റ് ഉന്നതരുമായും ബന്ധമുണ്ടെന്നാണ് വിവരം. രണ്ട് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായാണ് ചെന്നൈ സ്വദേശിനി തസ്ലിമ സുൽത്താനയെ എക്സൈസ് പിടികൂടിയത്. ഇവർക്കൊപ്പം മക്കളും ഉണ്ടായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് നർക്കോട്ടിക്സ് സിഐ മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘം ആലപ്പുഴ മാരാരിക്കുളത്തെ റിസോർട്ടിൽ നിന്നാണ് ഇവരെ പിടികൂടുന്നത്. യുവതിക്കൊപ്പം മണ്ണഞ്ചേരി സ്വദേശിയായ ഫിറോസ് എന്നയാളെയും എക്സൈസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫിറോസുമായി ചേർന്ന് വില്പന നടത്താനായാണ് ഇവർ ലഹരി വസ്തുക്കളുമായി ആലപ്പുഴയിൽ എത്തിയത്. എറണാകുളത്ത് നിന്നും ആലപ്പുഴയിലെ…
Read MoreCategory: Top News
വേനൽ മഴ കനക്കുമ്പോൾ പൊള്ളുന്ന മനസുമായി നെൽ കർഷകർ; എങ്ങുമെത്താതെ നെല്ലുസംഭരണം; മില്ലുടമകൾ വിലപേശൽ തുടരുന്നു; ഇടപെടാതെ പാഡി ഓഫീസ്
കോട്ടയം: വേനല്‍മഴ കനക്കുംതോറും നെല്‍ക്കര്‍ഷകര്‍ക്കു നിരാശ. കിഴിവിന് വിലപേശുന്ന മില്ലുടമകള്‍ക്ക് സംതൃപ്തിയും. നനവുണ്ടെന്ന പേരില്‍ അഞ്ചു കിലോമുതല്‍ എട്ടു കിലോവരെ കിഴിവ് ആവശ്യപ്പെട്ട് മില്ലുടമകള്‍ വിലപേശുന്ന സാഹചര്യത്തില്‍ കൊയ്ത്തും സംഭരണവും മന്ദഗതിയിലാണ്. എങ്ങനെയും നെല്ല് കയറിപ്പോകാന്‍ ആഗ്രഹിക്കുന്ന ഒറ്റപ്പെട്ട കര്‍ഷകര്‍ എട്ടും പത്തും കിലോവരെ കിഴിവ് നല്കാന് നിര്‍ബന്ധിതരാകുന്നു.കുട്ടനാട്ടില്‍ നനവില്ലാത്ത നെല്ലിന് അഞ്ചു കിലോ കിഴിവ് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് മങ്കൊമ്പ് പാഡി ഓഫീസ് ഇന്നലെ കര്‍ഷകര്‍ ഉപരോധിച്ചു. സമാനമായ രീതിയില്‍ കോട്ടയം പാഡി ഓഫീസിലും കഴിഞ്ഞയാഴ്ച ഉപരോധം നടന്നതിനെത്തുടര്‍ന്നാണ് നാലു ശതമാനം കിഴിവില്‍ നെല്ലെടുക്കാന്‍ ധാരണയായത്. അപ്പര്‍ കുട്ടനാട്ടില്‍ ഇരുന്നൂറ് ലോഡ് നെല്ലാണ് വിവിധ പാടങ്ങളില്‍ സംഭരിക്കാനുള്ളത്.വൈക്കം, തലയാഴം, കുറിച്ചി, കുമരകം, കടുത്തുരുത്തി പ്രദേശങ്ങളില്‍ കൊയ്ത്തും സംഭരണവും താളം തെറ്റിയതോടെ പ്രതിഷേധം കടുത്തു. മില്ലുകളെ സമയബന്ധിതമായി പാടത്ത് എത്തിക്കാന്‍ പാഡി ഓഫീസര്‍മാര്‍ താത്പര്യപ്പെടുന്നില്ല. മില്ലുകാരുടെ ലോറി എത്തുമെന്ന പ്രതീക്ഷയില്‍…
Read Moreഅച്ഛനെയും സഹോദരങ്ങളെയും മർദിക്കുന്നത് കണ്ടാണ് വിദ്യാർഥിനി ആറ്റിൽ ചാടിയത്; ശരത് ഇരുവരേയും മർദിച്ചത് ആവണിയുടെ പേര് പറഞ്ഞ്; ശരത്തും കൂടെ ചാടിയെങ്കിലും രക്ഷിക്കാനായില്ല
പത്തനംതിട്ട: ഉത്സവം കണ്ടു മടങ്ങുന്ന വഴി അച്ഛനും സഹോദരങ്ങളും അയല്‍വാസിയായ യുവാവുമായി സംഘട്ടനത്തിലേര്‍പ്പെടുന്നത് കണ്ട് പാലത്തില്‍നിന്ന് അച്ചന്‍കോവിലാറ്റില്‍ ചാടിയ പെണ്‍കുട്ടി മുങ്ങിമരിച്ചു. അയല്‍വാസിയായ യുവാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും വിട്ടയച്ചു. പത്തനംതിട്ട അഴൂര്‍ വടക്കേ പഴന്തറ വീട്ടില്‍ പ്രകാശിന്റെ മകളും ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുമായ ആവണി പ്രകാശാണ് മരിച്ചത്. അഴൂര്‍ തെക്കേതില്‍ വലിയവീട്ടില്‍ ശരത്തും സംഘവും അച്ഛനെ മർദിക്കുന്നതു കണ്ടതിലുള്ള മനോവിഷമത്തിൽ പെണ്‍കുട്ടി ആറ്റിലേക്കു ചാടിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. യുവാവിനെ പ്രതി ചേര്‍ക്കുന്നതുസംബന്ധിച്ച് പോലീസ് നിയമോപദേശം തേടിയെങ്കിലും കസ്റ്റഡിയിലെടുത്തശേഷം വിട്ടയയ്ക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി 8.45നാണ് സംഭവം. ആവണി, അച്ഛൻ പ്രകാശ്, അമ്മ ബീന, സഹോദരന് അശ്വിന്, പ്രകാശിന്റെ സഹോദര പുത്രന് അനു എന്നിവര്‍ വലഞ്ചുഴി ദേവീക്ഷേത്രത്തിലെ ഉത്സവത്തിനുപോയി മടങ്ങുംവഴി വലഞ്ചുഴി താത്കാലിക പാലത്തില്‍വച്ചാണ് സംഘട്ടനമുണ്ടായത്. ശരത് നേരത്തേ പെണ്‍കുട്ടിയെ ശല്യം ചെയ്തിരുന്നുവെന്നാണ് പ്രകാശ് പറയുന്നത്. ശരത്തുമായി…
Read Moreഅനുമതിയില്ലാതെ “ഒപ്പം” ചേർക്കണ്ട… അധ്യാപികയുടെ ഫോട്ടോ അനുവാദമില്ലാതെ സിനിമയിൽ പ്രദർശിപ്പിച്ചു; ലക്ഷങ്ങൾ നഷ്ടപരിഹാരം നൽകാൻ വിധിച്ച് കോടതി വിധി
തൃശൂർ : അനുമതിയില്ലാ തെ അപകീർത്തിപ്പെടുത്തുംവിധം അധ്യാപികയുടെ ഫോട്ടോ സിനിമയിൽ ഉപയോഗിച്ച സിനിമാപ്രവർത്തകർക്കെതിരേ നഷ്ടപരിഹാരം നൽകാൻ മുനിസിഫ് കോടതി വിധി. ആന്റണി പെരുന്പാവൂർ നിർമിച്ച് പ്രിയദർശൻ സംവിധാനംചെയ്ത ഒപ്പം സിനിമയിലാണ് അധ്യാപികയുടെ ഫോട്ടോ ഉപയോഗിച്ചത്. കാടുകുറ്റി വട്ടോലി സജി ജോസഫിന്റെ ഭാര്യയും കൊടുങ്ങല്ലൂർ അസ്മാബി കോളജ് അധ്യാപികയുമായ പ്രിൻസി ഫ്രാൻസിസ് അഡ്വ. പി. നാരായണൻകുട്ടി മുഖേന ഫയൽചെയ്ത കേസിലാണ് പരാതിക്കാരിക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും കോടതിച്ചെലവായി 1,68,000 രൂപയും നൽകാൻ ചാലക്കുടി മുൻസിഫ് എം.എസ്. ഷൈനി വിധിച്ചത്. മോഹൻലാൽ നായകനായി അഭിനയിച്ച “ഒപ്പം’ സിനിമയിലെ 29-ാം മിനിറ്റിലെ രംഗത്തിൽ പോലീസ് ക്രൈംഫയൽ മറിക്കുന്പോൾ ക്രൂരമായി കൊല്ലപ്പെട്ട യുവതിയുടെ ഫോട്ടോയായിട്ടാണ് പ്രിൻസി ഫ്രാൻസിസിന്റെ ഫോട്ടോ കാണിച്ചത്. തന്റെ ബ്ളോഗിൽനിന്ന് അനുവാദമില്ലാതെ ഫോട്ടോ എടുക്കുകയായിരുന്നുവെന്നു പരാതിക്കാരി പറഞ്ഞു.
Read Moreകൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനം; കഴകം ജോലി ബാലു രാജിവെച്ചു; തന്ത്രിമാരുടെ പ്രതിഷേധത്തെ തുടർന്നാണ് ജീവനക്കാരൻ അവധിയിൽ പ്രവേശിച്ചത്
തൃശൂര്‍: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതി വിവേചനത്തിനിരയായ കഴകക്കാരൻ ആര്യനാട് സ്വദേശി ബി.എ. ബാലു രാജിവെച്ചു. ഇന്നലെ കൂടൽമാണിക്യം ക്ഷേത്രത്തിലെ ദേവസ്വം ഓഫീസിലെത്തി അഡ്മിനിസ്ട്രേറ്റര്‍ക്ക് രാജി കത്ത് കൈമാറുകയായിരുന്നു. വിവാദങ്ങള്‍ക്കുശേഷം അവധിയിൽ പോയ ബാലു ഇന്ന് ജോലിയിൽ തിരികെ പ്രവേശിക്കേണ്ടതായിരുന്നു. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നിയമത്തെ തുടർന്ന് ഫെബ്രുവരി 24നാണ് ബാലു കഴകക്കാരനായി ഇരിങ്ങാലക്കുടയിലെത്തിയത്. കഴകം ജോലിയിൽ പ്രവേശിച്ച ബാലുവിനെ തന്ത്രിമാരുടെ എതിർപ്പിനെ തുടർന്ന് ഓഫീസ് ജോലിയിലേക്ക് മാറ്റിയിരുന്നു. അതിനുശേഷം ബാലു അവധിയിലായിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് മാത്രമാണ് രാജിക്കത്തിലുള്ളത്.
Read Moreഭർത്താവിന് അവിഹിത ബന്ധമുണ്ടെന്ന സംശയം; ഫോൺ ഹാക്ക് ചെയ്ത് പരിശോധിച്ച ഭാര്യ കണ്ടത് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; 19കാരിയായ അതിജീവിതയെ കണ്ടെത്തി പരാതി നൽകി യുവതി; പിന്നീട് സംഭവിച്ചത്…
മുംബൈ: ഭർത്താവ് സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് കണ്ടെത്തിയ യുവതി പരാതി നൽകാൻ അതിജീവിതയെ സഹായിച്ചു. 19 വയസുള്ള പെൺകുട്ടിയുടെ പരാതിയെത്തുടർന്നു ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പുരിൽനിന്നുള്ള 24 കാരിയാണ് 32കാരനായ ഭർത്താവിനെ കുടുക്കിയത്. ഭർത്താവിന്റെ വാട്സാപ്പ് ഹാക്ക് ചെയ്തപ്പോഴാണ് നിരവധി സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ബ്ലാക്ക്മെയിൽ ചെയ്യുകയും ചെയ്തതായി ഭാര്യ മനസിലാക്കിയത്. ഇതേത്തുടർന്നു ബലാത്സംഗത്തിന് ഇരയായ കൗമാരക്കാരിയെ പരാതി നൽകാൻ സഹായിക്കുകയായിരുന്നു. പരാതിക്ക് പിന്നാലെയായിരുന്നു അറസ്റ്റ്. വ്യാജ പേരുകൾ ഉപയോഗിച്ചാണ് പ്രതി സ്ത്രീകളുമായി ബന്ധം സ്ഥാപിച്ചതെന്ന് പോലീസ് പറഞ്ഞു. ആത്മീയ പരിപാടികൾ നടക്കുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ പ്രവർത്തനം. നേരത്തെ ലൈംഗിക പീഡനത്തിന് ഭാര്യ ഇയാൾക്കെതിരേ പരാതി നൽകിയിരുന്നു. ഭർത്താവിന് നിരവധി അവിഹിത ബന്ധങ്ങളുണ്ടെന്ന് സംശയിച്ചാണ് ഭാര്യ ഫോൺ ഹാക്ക് ചെയ്തത്. വാട്സാപ്പിൽ നിരവധി സ്ത്രീകളുമായുള്ള ഇയാളുടെ ബന്ധത്തിന് തെളിവേകുന്ന ചിത്രങ്ങൾ…
Read Moreരണ്ടു മണിക്കൂർ നീണ്ടുനിന്ന ഏറ്റുമുട്ടൽ; രണ്ടു സംസ്ഥാനങ്ങൾ 45 ലക്ഷം വിലയിട്ട വനിതാ മാവോയിസ്റ്റ് രേണുക കൊല്ലപ്പെട്ടു; സിപിഐ മാവോയിസ്റ്റ് അംഗമായിരുന്നു
ദന്തേവാഡ: രണ്ടു സംസ്ഥാനങ്ങൾ 45 ലക്ഷം രൂപ വിലയിട്ട മുതിർന്ന വനിതാ മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.ഗുമ്മഡിവേലി രേണുകയാണ് ബസ്തർ മേഖലയിൽ കൊല്ലപ്പെട്ടത്. ഇവരുടെ തലയ്ക്ക് ഛത്തീസ്ഗഡ് 25 ലക്ഷം രൂപയും തെലുങ്കാന 20 ലക്ഷം രൂപയും വിലയിട്ടിരുന്നു. ഇന്നലെ രാവിലെ ഒന്‍പതോടെ ദന്തേവാഡ-ബിജാപുർ ജില്ലകളുടെ അതിർത്തിയായ വനമേഖലയിലാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. രണ്ടു മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ രേണുകയുടെ മൃതദേഹം ഡിആർജി സംഘം കണ്ടെടുത്തു. ഒരു ഇൻസാസ് റൈഫിൾ, സ്ഫോടകവസ്തുക്കൾ, ലാപ്ടോപ്പ്, മാവോയിസ്റ്റ് ലഘുലേഖകൾ എന്നിവയും ഏറ്റുമുട്ടൽസ്ഥലത്തുനിന്നു കണ്ടെടുത്തു. മാവോയിസ്റ്റുകളുടെ ഏറ്റവും പ്രബല വിഭാഗമായ ദണ്ഡകാരണ്യ സ്പെഷൽ സോണൽ കമ്മിറ്റി അംഗമായ രേണുക 1996 മുതൽ സിപിഐ(മാവോയിസ്റ്റ്) അംഗമാണ്.ഭാനു, ചായ്തേ, സരസ്വതി, ദമയന്തി എന്നീ പേരുകളിലും അറിയപ്പെട്ടിരുന്ന രേണുക തെലുങ്കാന വാറങ്കലിലെ കഡ്വേന്ദി ഗ്രാമക്കാരിയാണ്. 2003ൽ മാവോയിസ്റ്റ് സംഘടനയുടെ ഡിവിഷണൽ കമ്മിറ്റി അംഗമായ രേണുക മുതിർന്ന നേതാക്കളായ സ്പെഷൽ…
Read Moreജീവിച്ച് കൊതിതീരുംമുമ്പേ… എട്ടു മാസം ഗര്‍ഭിണിയായ യുവതി ഭർതൃഗൃഹത്തില്‍ തൂങ്ങിമരിച്ചു; ഭാര്യയും ഭർത്താവും വഴക്കിട്ടിരുന്നതായി അഖിലിന്റെ മാതാവ്; നടുക്കുന്ന സംഭവം അക്ഷരനഗരിയിൽ
കടുത്തുരുത്തി: എട്ടു മാസം ഗര്‍ഭിണിയായ യുവതിയെ ഭർതൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറുപ്പന്തറ കണ്ടാറ്റുപാടം മുതുകാട്ടുപറമ്പില്‍ അഖില്‍ മാനുവലിന്റെ ഭാര്യ അമിത സണ്ണി (32) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയിലാണ് സംഭവം. മക്കളായ അനയ (നാല്), അന്ന (രണ്ടര) എന്നീ കുട്ടികള്‍ യുവതിയുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് കഴിയുന്നത്. ഞായറാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം.രാത്രിയില്‍ അമിത വീട്ടുകാരെ ഫോണില്‍ വിളിച്ചു താന്‍ മരിക്കാന്‍ പോവുകയാണെന്ന് പറഞ്ഞതായി ബന്ധുക്കള്‍ പറഞ്ഞു. അമിതയുടെ വീട്ടുകാര്‍ ഫോണില്‍ വിളിച്ചെങ്കിലും കിട്ടാതെ വന്നതോടെ അഖിലിനെ ഫോണില്‍ വിളിച്ചു വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് അഖില്‍ വന്നു നോക്കിയപ്പോഴാണ് തൂങ്ങിനില്‍ക്കുന്ന നിലയില്‍ അമിതയെ കാണുന്നത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മകനും മരുമകളും തമ്മില്‍ വഴക്കിട്ടതായും പിന്നീട് അഖില്‍ പുറത്തേക്ക് പോയ സമയത്താണ് അമിത തൂങ്ങിയതെന്നും അഖിലിന്റെ മാതാവ് ഷേര്‍ളി പോലീസിനോട് പറഞ്ഞു. വൈക്കം തഹസില്‍ദാരുടെ നേതൃത്വത്തില്‍ മൃതദേഹം…
Read Moreസഖാവാടാ… കൊലക്കേസ് പ്രതികളുടെ ചിത്രങ്ങളുമായി ഉത്സവമേളം; കണ്ണൂരിൽ ക്ഷേത്ര കലാശഘോഷയാത്രയിൽ കൊലക്കേസ് പ്രതികളുടെ പതാകയുമായി പറമ്പായി സഖാക്കൾ
കണ്ണൂർ: കായലോട് പറമ്പായിയിൽ ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള കലശഘോഷയാത്രയ്ക്കിടെ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട സിപിഎം നേതാക്കളുടെ ചിത്രങ്ങൾ പതിച്ച കൊടികളുമായി ആഘോഷം. പറമ്പായി കുട്ടിച്ചാത്തൻ മഠത്തിലെ ക്ഷേത്രോത്സവത്തിന്റെ ഭാഗമായിട്ടാണു ഞായറാഴ്ച രാത്രി കലശഘോഷയാത്ര നടന്നത്. ഈ ഘോഷയാത്രയിലാണു ബിജെപി പ്രവർത്തകൻ മുഴപ്പിലങ്ങാട്ടെ സൂരജ് വധക്കേസിൽ ശിക്ഷിക്കപ്പെട്ട സിപിഎം പ്രവർത്തകരുടെ ചിത്രങ്ങൾ പതിച്ച കൊടികളുമായി നൃത്തം ചെയ്തും മുദ്രാവാക്യ ഗാനങ്ങളുമായി ഒരു സംഘം അണിചേർന്നത്. ഈ ദൃശ്യം കഴിഞ്ഞ ദിവസം പുറത്തുവരികയും സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുകയും ചെയ്യുന്നുണ്ട്.
Read Moreബാറിൽ തുടങ്ങിയ അടിപിടി റോഡിലും; വലിച്ചെറിഞ്ഞ ബിയർ കുപ്പി പൊട്ടി ചീളുകൾ തറച്ചു കയറിയത് അഞ്ചുവയസുകാരന്റെ നെഞ്ചിൽ; തലസ്ഥാനത്തെ സംഭവം ഞെട്ടിക്കുന്നത്
തിരുവനന്തപുരം: ബാറിൽ എത്തിയവർ തമ്മിലുണ്ടായ തർക്കത്തിനിടയിൽ പുറത്തേക്ക് എറിഞ്ഞ ബിയർകുപ്പി ദേഹത്തു വീണ് അഞ്ചുവയസുകാരന് പരിക്ക്. കാട്ടാക്കട കള്ളിക്കാടുണ്ടായ സംഭവത്തിൽ അരുവിക്കുഴി സ്വദേശി ആദം ജോണിനും കുട്ടിയുടെ പിതാവ് രജനീഷിനുമാണ് പരിക്കേറ്റത്. ബാറിന് പുറത്ത് കാറില്‍ ഉണ്ടായിരുന്നവരും ബാറിനകത്ത് ഉണ്ടായിരുന്ന ഒരു വിഭാഗവുമായി വാക്ക് തര്‍ക്കം ഉണ്ടാവുകയും ഇത് കൈയ്യാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു. ഇതിനിടെയാണ് ബാറില്‍ നിന്നിറങ്ങിയവര്‍ കൈയില്‍ ഉണ്ടായിരുന്ന ബിയര്‍ കുപ്പി റോഡിലേക്ക് വലിച്ചെറിഞ്ഞത്. ഈ സമയം റോഡിലൂടെ യാത്ര ചെയ്യുകയായിരുന്നു അഞ്ച് വയസുകാരനും പിതാവും. കുട്ടിയുടെ നെഞ്ചിലും കാലിലും ബിയർ കുപ്പിയുടെ ചില്ലുകൾ തുളച്ചു കയറി. പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സതേടി. കാട്ടാക്കട പോലീസ് അന്വേഷണം ആരംഭിച്ചു.
Read More