ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ഐഎഫ്എസ് ഉദ്യോഗസ്ഥ നിധി തിവാരിയെ നിയമിച്ചു. 2014 ബാച്ച് ഇന്ത്യൻ ഫോറിൻ സർവീസ് (ഐഎഫ്എസ്) ഉദ്യോഗസ്ഥയായ നിധി തിവാരി നിലവിൽ പ്രധാനമന്ത്രിയുടെ ഓഫിസിൽ ഡെപ്യൂട്ടി സെക്രട്ടറിയാണ്. 2022ല്‍ പിഎംഒയില്‍ അണ്ടര്‍ സെക്രട്ടറിയായി ചുമതലയേറ്റ നിധി, 2023 ജൂണ്‍ ആറുമുതല്‍ ഡെപ്യൂട്ടി സെക്രട്ടറിയായി സേവനം അനുഷ്ടിച്ചു വരികയായിരുന്നു. വിദേശകാര്യ മന്ത്രാലയത്തിലെ ഡിസാംമെന്റ് ആന്‍ഡ് ഇന്റര്‍നാഷണല്‍ സെക്യൂരിറ്റി അഫയേഴ്സ് വിഭാഗത്തിന്റെ കീഴിലും നിധി സേവനം അനുഷ്ടിച്ചിട്ടുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് റിപ്പോര്‍ട്ട് ചെയ്യേണ്ട, ഫോറിന് ആന്‍ഡ് സെക്യൂരിറ്റി വിഭാഗത്തിലായിരുന്നു നിധി ജോലി ചെയ്തിരുന്നത്. പ്രധാനമന്ത്രിയുടെ ലോക്സഭാ മണ്ഡലമായ വാരണാസിയിലെ മെഹ്മുർഗഞ്ച് സ്വദേശിയാണ് നിധി തിവാരി.
Read MoreCategory: Top News
സുരേഷ് ഗോപി കുടയും റെയിൻ കോട്ടും കൊടുത്തത് കൊണ്ട് ആശാവർക്കർമാർക്ക് ആനുകൂല്യങ്ങൾ ലഭിക്കില്ല; മുറിച്ച തലമുടി കേന്ദ്രസർക്കാരിനു കൊടുത്തയയ്ക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നിൽ തലമുണ്ഡനം നടത്തിയവർ പ്രതിഷേധിക്കേണ്ടത് ഡൽഹിയിലാണെന്ന് മന്ത്രി വി. ശിവൻകുട്ടി. വെട്ടിയ തലമുടി കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാർ വഴി കേന്ദ്ര സർക്കാരിന് കൊടുത്തയക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രമന്ത്രി സുരേഷ് ഗോപി കുടയും റെയിൻ കോട്ടും കൊടുത്തത് കൊണ്ടൊന്നും ആശാവർക്കർമാർക്ക് ആനുകൂല്യങ്ങൾ ലഭിക്കില്ല. കേന്ദ്ര തൊഴിൽ നിയമപ്രകാരം ആശാവർക്കർമാർ ഉൾപ്പെടെയുള്ള സ്കീം വർക്കർമാർക്ക് തൊഴിലാളി എന്ന പദവി നൽകണമെന്നും അതിന് അനുസരിച്ചുള്ള ആനുകൂല്യങ്ങൾക്ക് അർഹരാക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ മന്ത്രിക്ക് കത്ത് അയച്ചിട്ട് ദിവസങ്ങൾ ആയിട്ടും ഒരു മറുപടിയും ലഭിച്ചിട്ടില്ല. ആർജവമുണ്ടെങ്കിൽ സുരേഷ് ഗോപിയും ജോർജ് കുര്യനും കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തി ഈ ആവശ്യം നടത്തിയെടുക്കണമെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.
Read Moreകഠിനമാണ് ഈ ചൂട്..; “എനിക്കാവതില്ല പൂക്കാതിരിക്കാൻ… വിഷുക്കാലമല്ലേ കണിക്കൊന്നയല്ലേ’… ചൂട് വർധിക്കുന്ന സാഹചര്യത്തിൽ കുംഭത്തിലേ കണിക്കൊന്ന പൂത്തുനിൽക്കുന്ന കാഴ്ച
ഒറ്റപ്പാലം: പൊള്ളുന്ന വെയിലിനെ അതിജീവിച്ച് പ്രകൃതിയെ മഞ്ഞപ്പട്ടണിയിക്കുവാൻ കണിക്കൊന്നകൾ പൂത്തുലഞ്ഞു. വിഷുപ്പക്ഷിയുടെ കുറുകലും പൊന്നുരുക്കുന്ന കൊന്നപൂക്കളും പ്രകൃതിയ്ക്കു സ്വർണച്ചാമരം വീശുന്ന കാഴ്ച്ചവട്ടങ്ങളാണ്. ചൂട് കഠിനമായതോടെയാണ് നേരത്തെതന്നെ മിക്ക കൊന്നകളും പൂവിട്ടുതുടങ്ങിയത്. ആടിയുലഞ്ഞു നിൽക്കുന്ന കൊന്നപ്പൂവിനുചുറ്റും പൂമ്പാറ്റകളും ചെറുവണ്ടുകളും പാറിനടക്കുന്നതും കാണാം. കുംഭമാസ കാറ്റിൽ ഞെട്ടറ്റുവീണ കൊന്നപ്പൂക്കൾ മരത്തിനുചുറ്റും മഞ്ഞ പരവത്താനി വിരിച്ചതും കാണാം. നിലാകാശവും ആടിയുലയുന്ന കൊന്നപ്പൂവും മനോഹര കാഴ്ചത്തന്നെയാണ്. സമൃദ്ധിയുടെ വിഷു ആഘോഷത്തിനു കണിക്കൊന്നകൾ അവിഭാജ്യ ഘടകമാണ്. വിപണിയിൽ പ്ലാസ്റ്റിക് കൊന്നപ്പൂക്കളും ഇപ്പോൾ സുലഭമാണ്. എന്നാൽ കൊടുംചൂടിൽ കണ്ണിനു കുളിർക്കാഴ്ചയായി തൂങ്ങിയാടുന്ന കണിക്കൊന്ന പൂക്കൾ ഗൃഹാതുരത്വം നൽകുന്ന ഓർമകളാണ്. അന്തരീക്ഷ ഊഷ്മാവ് വർധിക്കുന്നതിതിനനുസരിച്ചാണ് കണിക്കൊന്നകൾ പൂക്കുന്നത്. എന്നാൽ മുൻവർഷങ്ങളെ അപേക്ഷിച്ച് കണിക്കൊന്നകൾ വളരെ നേരത്തെതന്നെ ഇത്തവണ പൂത്തുനിൽക്കുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്. ചൂടുവർധിക്കുന്ന സാഹചര്യം മൂലമാണിത്.
Read Moreതിന്മയെ ഓടിക്കാൻ ക്രൈസ് തവനുള്ള ആയുധം പ്രാർഥനയാണ്; ലൂസിഫർ യുവജനതയെ വഴിതെറ്റിക്കുന്നു; യേശുവിന്റെ കുരിശുമായി നമ്മൾ ഇറങ്ങിയാൽ ലൂസിഫർ ഒന്നുമല്ലെന്ന് മാർ ടോണി നീലങ്കാവിൽ
പാലയൂർ: തിന്മ മാത്രം കൈമുതലായ ലൂസിഫറിന്റെ രാജ്യം യുവജനതയെ വഴിതെറ്റിക്കുകയാണെന്ന് അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ പറഞ്ഞു. പാലയൂർ ബൈബിൾ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. മയക്കുമരുന്നിനടിമപ്പെട്ട് മാതാപിതാക്കളെയും സഹോദരൻമാരെയും കൊലപ്പെടുത്തുന്നതിൽ ആനന്ദം കാണുന്ന യുവാക്കളുടെ മനസുനിറയെ ലൂസിഫറാണ്. അവരെ നന്മയിലേക്ക് കൊണ്ടുവരാൻ സമൂഹത്തിന് ബാധ്യതയുണ്ട്. തിന്മയെ ഓടിക്കാൻ ക്രൈസ് തവനുള്ള ആയുധം പ്രാർഥനയാണ് . യേശുവിന്റെ കുരിശുമായി നമ്മൾ ഇറങ്ങിയാൽ ലൂസിഫർ ഒന്നുമല്ല. തകർപ്പൻ ഡയലോഗുകളുമായി തിയറ്ററിൽ ആളെ കൂട്ടുമ്പോൾ അത്തരം സിനിമകൾ സമൂഹത്തിനു നൽകുന്ന സന്ദേശം എന്താണെന്ന് കൂടി ചിന്തിക്കണമെന്നും ബിഷപ് പറഞ്ഞു. ജപമാലയോടു കൂടിയാണ് ധ്യാനം ആരംഭിച്ചത്. ഫാ. ഫ്രാൻസിസ് പള്ളിക്കുന്നത്ത് മുഖ്യകാർമികനായ വിശുദ്ധ കുർബാനയ്ക്കുശേഷം അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ ബൈബിൾ പ്രതിഷ്ഠ നടത്തി.ഗാഗുൽത്ത ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ബെന്നി പീറ്റർ വെട്ടിക്കാനക്കുടിയുടെ നേതൃത്വത്തിലുള്ള ടീമാണ് പാലയൂർ…
Read Moreജോഷി ചതിച്ചു സാറെ..! വാറ്റിവെച്ച 120 ലിറ്റർ സ്പിരിറ്റ് പോലീസ് പിടിച്ചെടുത്തു; എല്ലാം പോലീസ് കൊണ്ടുപോയതറിഞ്ഞ് ഗൃഹനാഥൻ ജോഷി തുങ്ങിമരിച്ചു; ഒല്ലൂരിലെ സംഭവം ഇങ്ങനെ…
പുത്തൂർ: വീട്ടിൽ സ്പിരിറ്റ് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ സന്ദേശം ലഭിച്ചതിനെത്തുടർന്ന് അന്വേഷിച്ചെത്തിയ പോലീസിനെ ഭയന്ന് ഗൃഹനാഥൻ ജീവനൊടുക്കി. പുത്തൂർ കോക്കാത്ത് ആലക്കപറമ്പിൽ ജോഷി (55) ആണ് മരിച്ചത്. രഹസ്യവിവരത്തെത്തുടർന്ന് പോലീസ് ജോഷിയുടെ വീട്ടിൽ എത്തി നടത്തിയ പരിശോധനയിൽ നാലു കന്നാസുകളിലായി സൂക്ഷിച്ച 120 ലിറ്റർ സ്പിരിറ്റ് കണ്ടെത്തി. രണ്ടു കന്നാസുകളിൽ സൂക്ഷിച്ച കള്ളും കണ്ടെത്തി. പോലീസ് എത്തിയ സമയത്ത് ജോഷി വീട്ടിൽ ഉണ്ടായിരുന്നില്ല. പിന്നീട് വിവരമറിഞ്ഞ ജോഷി സമീപത്തെ പറമ്പിലെ ഷെഡിൽ തൂങ്ങിമരിക്കുകയായിരുന്നെന്നാണു വിവരം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഒല്ലൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
Read Moreഇതെന്തൊരു പോലീസാ..! മരിച്ചയാളുടെ ബാഗിൽ നിന്ന് പണം മോഷ്ടിച്ച് പോലീസുകാരൻ; സ്റ്റേഷനിൽ വെച്ച് നടത്തിയ അടിച്ചുമാറ്റൽ ദൃശ്യം സിസിടിവിയിൽ; എസ് ഐ സലീമിന് സസ്പെൻഷൻ
ആലുവ: ട്രെയിനില്‍നിന്ന് വീണുമരിച്ച ഇതര സംസ്ഥാന തൊഴിലാളിയുടേതായി പോലീസ് സ്റ്റേഷനിൽ എത്തിച്ച പഴ്സിൽനിന്ന് 3,000 രൂപ മോഷ്ടിച്ച എസ്ഐക്ക് സസ്പെന്ഷന്. ആലുവ ടൗൺ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ യു. സലീമിനെതിരേയാണ് നടപടി. കഴിഞ്ഞ 19നാണ് ആലുവ സ്റ്റേഷൻ വിട്ട ട്രെയിനിൽനിന്ന് ചാടിയിറങ്ങാൻ ശ്രമിക്കുന്നതിനിടെ ആസാം സ്വദേശിയായ ജിതുൽ ഗോഗോയ്(27) വീണുമരിച്ചത്. ഇയാളുടെ ബാഗ് അടക്കമുള്ള വസ്തുക്കള്‍ ബന്ധുക്കള്‍ക്ക് കൈമാറിയപ്പോഴാണ് രൂപ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. തുക നഷ്ടപ്പെട്ടതിനെപ്പറ്റി പോലീസ് സ്റ്റേഷനിൽ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് സിസി ടിവി ദ്യശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണം വ്യക്തമായത്. പഴ്സില്‍ 8,000 രൂപയുണ്ടെന്ന് ഇൻക്വസ്റ്റ് നടത്തിയപ്പോൾ പോലീസ് കണക്കെടുത്തിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയും ഇയാളുടെ ബാഗ് ഉൾപ്പെടെയുള്ളവ സ്റ്റേഷനിലേക്ക് കൊണ്ടുവരികയും ചെയ്തു. ഇതില്‍നിന്നു 3,000 രൂപയാണ് എസ്ഐ എടുത്തത്. എന്നാല്‍ ഇന്‍ക്വസ്റ്റ് ചെയ്യാന്‍ സഹായിച്ചയാൾക്കുവേണ്ടിയാണ് പണം എടുത്തതെന്നാണ് എസ്ഐയുടെ നിലപാട്. പെരുമ്പാവൂര്‍, കോതമംഗലം…
Read Moreനൃത്തം ചെയ്യുന്നതിനിടെ കർട്ടൻ താഴ്ത്തി ഇറക്കി വിട്ടു: കരഞ്ഞു പറഞ്ഞിട്ടും പരിപാടി അവതരിപ്പിക്കാൻ സമ്മതിച്ചില്ല; കുട്ടികളുടെ നൃത്ത പരിപാടി തടഞ്ഞ് ആർഎസ്എസ്
തിരുവനന്തപുരം: കുട്ടികളുടെ നൃത്ത പരിപാടി തടഞ്ഞ് ആർഎസ്എസ്. നെയ്യാറ്റിൻകര ചെങ്കല്‍ കാരിയോട് ശ്രീ ഭദ്രകാളി ദേവി ക്ഷേത്രത്തിലാണ് സംഭവം. അധ്യാപകരെയും രക്ഷിതാക്കളെയും ആക്രമിക്കാൻ ആർഎസ്എസ് പ്രവർത്തകർ ശ്രമിച്ചു. കുട്ടികളുടെ രക്ഷിതാക്കളിൽ ഒരാൾ സംഭാവന നൽകിയില്ലന്ന് ആരോപിച്ചാണ് അക്രമണം ഉണ്ടായത്. കുട്ടികൾ നൃത്തം ചെയ്യുന്നതിനിടെ സ്റ്റേജിന്റെ കർട്ടൻ താഴ്ത്തി അവരെ ഇറക്കി വിട്ടു. പരിപാടി തടസപ്പെടുത്താൻ വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. കുട്ടികൾ കരഞ്ഞു പറഞ്ഞിട്ടും പരിപാടി അവതരിപ്പിക്കാൻ ആർഎസ്എസ് പ്രവർത്തകർ അനുവദിച്ചില്ല. പത്ത് മാസത്തിലധികമായി നിരന്തരം പരിശീലനം പൂർത്തിയാക്കിയാണ് കുട്ടികൾ പരിപാടിക്ക് എത്തിയത്. സംഭവത്തിൽ പ്രദേശത്ത് വ്യാപക പ്രതിഷേധം ഉയരുന്നു.
Read Moreഎന്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ ഖേദമുണ്ട്, നിങ്ങളുടെ സ്നേഹവും വിശ്വാസവും മാത്രമാണ് എന്റെ ശക്തി, അതിൽ കവിഞ്ഞൊരു മോഹൻലാൽ ഇല്ല: ഖേദപ്രകടനവുമായി മോഹൻലാൽ
കൊച്ചി: എമ്പുരാൻ വിവാദത്തിൽ ഖേദ പ്രകടനവുമായി മോഹൻലാൽ. സിനിമയുടെ ആവിഷ്കാരത്തിൽ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ തന്നെ സ്നേഹിക്കുന്നവരിൽ കുറേപേർക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി അറിഞ്ഞു. പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ എനിക്കും എമ്പുരാൻ ടീമിനും ആത്മാർഥമായ ഖേദമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ ഉത്തരവാദിത്വം സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഞങ്ങൾ എല്ലാവരുടേതുമാണ് എന്ന തിരിച്ചറിവോടെ അത്തരം വിഷയങ്ങളെ നിർബന്ധമായും സിനിമയിൽ നിന്ന് നീക്കം ചെയ്യാൻ ഒരുമിച്ച് തീരുമാനിച്ച് കഴിഞ്ഞു എന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് മോഹൻലാൽ പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ‘ലൂസിഫർ’ ഫ്രാഞ്ചൈസിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’ സിനിമയുടെ ആവിഷ്കാരത്തിൽ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ എന്നെ സ്നേഹിക്കുന്നവരിൽ കുറേപേർക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി ഞാനറിഞ്ഞു. ഒരു കലാകാരൻ എന്ന നിലയിൽ എന്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ…
Read Moreഒരു കലാസൃഷ്ടിയെ ഇല്ലായ്മ ചെയ്യാനും കലാകാരന്മാരെ നീചമായി ആക്രമിക്കാനും വർഗീയവാദികൾക്കു സാധിക്കുന്ന അവസ്ഥ ജനാധിപത്യത്തിനു ഭൂഷണമല്ല: എമ്പുരാനെ പിന്തുണച്ച് പിണറായി വിജയൻ
തിരുവനന്തപുരം: എമ്പുരാൻ സിനിമയ്ക്കെതിരെയുള്ള വിദ്വേഷ പ്രചരണങ്ങൾ ഫാസിസ്റ്റ് മനോഭാവത്തിന്റെ പുത്തൻ പ്രകടനങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യം കണ്ട ഏറ്റവും നിഷ്ഠുരമായ വംശഹത്യകളിലൊന്നിനെ സിനിമയിൽ പരാമർശിക്കുന്നത് സംഘപരിവാറിനെ രോഷാകുലരാക്കിയിരിക്കുന്നു. ചിത്രത്തിനെതിരേ ബിജെപിയുടേയും ആർ എസ് എസിന്റേയും നേതാക്കൾ വരെ പരസ്യമായ ഭീഷണികൾ ഉയർത്തുകയാണ്. സംഘപരിവാർ സൃഷ്ടിക്കുന്ന ഭീതിയുടെ ഈ അന്തരീക്ഷം ആശങ്കപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു കലാസൃഷ്ടിയെ ഇല്ലായ്മ ചെയ്യാനും കലാകാരന്മാരെ നീചമായി ആക്രമിക്കാനും വർഗീയവാദികൾക്കു സാധിക്കുന്ന അവസ്ഥ ജനാധിപത്യത്തിനു ഭൂഷണമല്ല എന്ന് അദ്ദേഹം വ്യക്തമാക്കി. ജനാധിപത്യ സമൂഹത്തിൽ പൗരന്റെ ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതാണ്. സിനിമകൾ നിർമ്മിക്കാനും അവ കാണാനും ആസ്വദിക്കാനും വിലയിരുത്താനും യോജിക്കാനും വിയോജിക്കാനും ഒക്കെയുള്ള അവകാശങ്ങൾ നഷ്ടപ്പെടാതിരിക്കണം. അതിനായി ജനാധിപത്യ മതേതര മൂല്യങ്ങളിൽ അടിയുറച്ച ഈ നാടിന്റെ ഒന്നിച്ചുള്ള സ്വരം ഉയരണമെന്നും പിണറായി വിജയൻ കൂട്ടിച്ചേർ്തതു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക്…
Read Moreസത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടും: രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: എമ്പുരാൻ വിവാദം കത്തിപ്പടരുന്നതിനിടെ ചിത്രം കാണില്ലെന്ന് അറിയിച്ച് ബിജെപി സംസ്ഥാനധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ലൂസിഫർ തനിക്ക് ഇഷ്ടപ്പെട്ടിരുന്നു, രണ്ടാംഭാഗം ആയതിനാൽ എമ്പുരാൻ കാണുമെന്ന് താൻ നേരത്തെ പറഞ്ഞിരുന്നു. ഒരു സിനിമയെ ഒരു സിനിമയായി കാണണം. അതിനെ ചരിത്രമായി കാണാൻ കഴിയില്ല. സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യത്തെ കുറിച്ച് അദ്ദേഹം സൂചിപ്പിച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: ലൂസിഫർ കണ്ടിരുന്നു, എനിക്ക് അത് ഇഷ്ടപ്പെട്ടു. ലൂസിഫറിന്റെ തുടർച്ചയാണെന്ന് കേട്ടപ്പോൾ എമ്പുരാൻ കാണുമെന്ന് ഞാൻ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ സിനിമയുടെ നിർമാതാക്കൾ തന്നെ സിനിമയിൽ 17 ഭേദഗതികൾ വരുത്തിയിട്ടുണ്ടെന്നും ചിത്രം വീണ്ടും സെൻസർഷിപ്പിന് വിധേയമാകുന്നുണ്ടെന്നും എനിക്ക് മനസിലായി. മോഹൻലാൽ ആരാധകരെയും മറ്റ് പ്രേക്ഷകരെയും അസ്വസ്ഥരാക്കുന്ന വിഷയങ്ങൾ സിനിമയിലുണ്ടെന്ന് എനിക്ക് മനസിലായി. ഒരു…
Read More