അന്പലപ്പുഴ: പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് പതിമൂന്നര പവനോളം സ്വർണം മോഷ്ടിച്ച് കടന്നുകളഞ്ഞ പ്രതി പിടിയിൽ. തകഴി കുന്നുമ്മ പന്നക്കളം പുത്തൻപറമ്പ് വീട്ടിൽനിന്നാണ് പതിമൂന്നര പവനോളം സ്വർണം മോഷ്ടിച്ചത്. പുറക്കാട് പഞ്ചായത്ത് വാർഡ് 6 ൽ ഇല്ലിച്ചിറ പുത്തൻ പറമ്പ് വീട്ടിൽ ചെല്ലപ്പന്റെ മകൻ സുദേശനെ (40)യാണ് അമ്പലപ്പുഴ പോലീസ് പിടികൂടിയത്. ആലപ്പുഴ ജില്ലാ പോലീസ് മേധാവി മോഹനചന്ദ്രന്റെ നിർദേശാനുസരണം അമ്പലപ്പുഴ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രദീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 22 നായിരുന്നു സംഭവം. വീട്ടുടമസ്ഥനായ തോമസിന്റെ ചേട്ടന്റെ മകളുടെ കല്യാണത്തിന് തോമസ് രാവിലെ കുടുംബസമേതം വീട് പൂട്ടി പുറക്കാട് പള്ളിയിൽ പോയി. കല്യാണം കഴിഞ്ഞ് ഉച്ചകഴിഞ്ഞ് 2.30 ന് വീട്ടിൽ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. തുടർന്ന് തോമസിന്റെ ഭാര്യ ബീനയുടെ പരാതിയിന്മേൽ അമ്പലപ്പുഴ പോലീസ് കേസ് രജിസ്റ്റർ ചെയ്തു…
Read MoreCategory: Top News
അമ്പത് കഴിഞ്ഞ സ്ത്രീക്ക് വാടക ഗര്‍ഭധാരണത്തിലൂടെ അമ്മയാകാന്‍ അനുമതി; പ്രായപരിധി അവസരം നിഷേധിക്കലല്ല നിയമപരമായ നിയന്ത്രണം മാത്രമെന്ന് കോടതി
കൊച്ചി: അമ്പത് വയസ് കഴിഞ്ഞ സ്ത്രീക്ക് വാടക ഗര്‍ഭധാരണത്തിലൂടെ അമ്മയാകാന്‍ അനുമതി നല്കി ഹൈക്കോടതി.കുഞ്ഞിനെ ആഗ്രഹിക്കുന്ന ദമ്പതികളില്‍ സ്ത്രീക്ക് 23നും 50നും ഇടയിലായിരിക്കണം പ്രായമെന്നാണു നിയമം. ഇതേത്തുടര്‍ന്ന് വാടക ഗര്‍ഭധാരണത്തിന് അനുമതി നിഷേധിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് തള്ളിയാണ് ചീഫ് ജസ്റ്റീസ് നിധിന് ജാംദാര്‍, ജസ്റ്റീസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ഒരാഴ്ചയ്ക്കകം ഇവര്‍ക്കു യോഗ്യതാസര്‍ട്ടിഫിക്കറ്റ് നല്കാന് കേരള അസിസ്റ്റഡ് റീ പ്രൊഡക്ടീവ് ടെക്നോളജി ആന്‍ഡ് സറോഗസി ബോര്‍ഡിന് കോടതി നിര്‍ദേശം നല്കി. തൃശൂര്‍ സ്വദേശികളായ ദമ്പതികള്‍ക്ക് കുട്ടികൾ ഇല്ലാതിരുന്നതിനെത്തുടര്‍ന്ന് പല ചികിത്സകള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. സ്ത്രീ എന്‍ഡോമെട്രിയോസിസ് രോഗബാധിതയായതിനാല്‍ ഗര്‍ഭധാരണം സാധ്യമല്ല. തുടര്‍ന്നാണ് ഇരുവരും ഗര്‍ഭപാത്രം വാടകയ്ക്കു നല്കാന് തയാറായ യുവതിയുമായി ബോര്‍ഡിന്റെ അനുമതി തേടിയത്. എന്നാല്‍ സ്കൂള്‍ രേഖപ്രകാരം 1974 ജൂണ്‍ 21 ആണ് ഹര്‍ജിക്കാരിയുടെ ജനനമെന്നതിനാല്‍ 50 വയസ്…
Read Moreപന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഇരുപത്തിമൂന്നുകാരി; വിദ്യാർഥിനിയുടെ പെരുമാറ്റത്തിലെ മാറ്റം അധ്യാപികയ്ക്ക് തിരിച്ചറിയാനായി; കുട്ടിപറഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങൾ
കണ്ണൂര്‍: തളിപ്പറന്പിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവതി അറസ്റ്റില്‍. പുളിപ്പറമ്പ് സ്വദേശി സ്നേഹ മെര്ലിന് (23) ആണ് പോക്സോ കേസില്‍ പിടിയിലായത്. പെണ്‍കുട്ടിയെ പലതവണ യുവതി പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അധ്യാപകര്‍ രക്ഷിതാക്കളെ വിവരം അറിയിച്ചിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കുട്ടിക്ക് കൗണ്‍സിലിംഗ് നല്കി. കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് വിവരം പോലീസിന് കൈമാറുകയും യുവതിക്കെതിരെ കേസെടുക്കുകയുമായിരുന്നു.
Read Moreയുവതിയുടെ ഫോട്ടോ ഉപയോഗിച്ച് അശ്ലീല ഇൻസ്റ്റഗ്രാം പേജുണ്ടാക്കി; പിന്നീട് സുഹൃത്തുക്കളുമായി ചാറ്റിംഗ്; പേജിന്റെ അഡ്മിൻ മെൽവിൻ പോലീസ് പിടിയിൽ
കോഴിക്കോട്: വടകരയിൽ പരസ്യ മോഡലായ യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് അശ്ലീല ഇൻസ്റ്റഗ്രാം പേജുണ്ടാക്കിയ യുവാവ് അറസ്റ്റിൽ. തൃശൂർ ഈസ്റ്റ് ഫോർട്ട് സ്വദേശി പുത്തൻ വീട്ടിൽ മെൽവിൻ വിൻസന്റ് (30) ആണ് പിടിയിലായത്. സൈബർ ക്രൈം ഇൻസ്പെക്ടർ സി. ആർ. രാജേഷ്കുമാറും സംഘവുമാണ് ഇയാളെ പിടികൂടിയത്. ഇയാൾ യുവതിയുടെ ഇൻസ്റ്റഗ്രാം പേജിൽ അശ്ലീല മെസ്സേജുകളും കമന്റുകളും പോസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് ഉണ്ടാക്കിയ അശ്ലീല ഇൻസ്റ്റഗ്രാം ഐഡി ഉപയോഗിച്ച് പ്രതി സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മെസേജ് അയയ്ക്കുകയായിരുന്നു. വടകര ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Read Moreഐപിഎസുകാരനായി ചമഞ്ഞ് പെൺകുട്ടികളെ പ്രണയത്തിൽ വീഴിക്കും; പലആവശ്യങ്ങൾപറഞ്ഞ് സ്വർണവും പണവും കൈക്കലാക്കും; പെൺകുട്ടികളെ ഒഴിവാക്കുന്ന തന്ത്രം ഞെട്ടിക്കുന്നത്
കൊച്ചി: ഐപിഎസ് ഉദ്യോഗസ്ഥന് ചമഞ്ഞ് യുവതിയില്‍നിന്നു പണവും കാറും തട്ടിയെടുത്ത കേസിലെ പ്രതി കൊച്ചിയില്‍ പിടിയിലായി. മലപ്പുറം ചേലേമ്പ്ര സ്വദേശി വിപിന്‍ കാര്‍ത്തിക്(31) ആണ് ബംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കൊച്ചിയില്‍ അറസ്റ്റിലായത്. പ്രതി കൊച്ചിയിൽ എത്തിയിട്ടുണ്ടെന്ന വിവരം ബംഗളൂരു പോലീസ് കളമശേരി പോലീസിനു കൈമാറിയതിന്റെ അടിസ്ഥാനത്തില്‍ ഇടപ്പള്ളി ലുലു മാളില്‍നിന്ന് സാഹസികമായാണ് പോലീസ് പ്രതിയെ പിടികൂടിയത്. ഐപിഎസുകാരനാണെന്നു പറഞ്ഞ് പെണ്‍കുട്ടികളുമായി സൗഹൃദത്തിലാകുന്ന പ്രതി അവരുമായി പ്രണയത്തിലാകുകയും അവരെ കബളിപ്പിച്ച് പണവും മറ്റും കൈക്കലാക്കി കടന്നുകളയുകയുമാണ് ചെയ്തിരുന്നത്. ബംഗളൂരുവില്‍ താമസിക്കുന്ന മലയാളിയുവതിയെ ഇപ്രകാരം വിവാഹവാഗ്ദാനം നല്കി പണവും വാഹനങ്ങളും കൈവശപ്പെടുത്തിയശേഷം തനിക്കു കാന്‍സറാണെന്നു പറഞ്ഞു വിശ്വസിപ്പിച്ച് വിവാഹത്തില്‍നിന്നു പിന്മാറാന് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഒളിവില്‍പ്പോയ പ്രതിക്കെതിരേ യുവതി ബംഗളൂരു സിറ്റി പോലീസ് പരിധിയിലുള്ള കൊടുകോടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതി നിരവധി ആളുകളില്‍നിന്ന് വ്യാജരേഖ ചമച്ചു വായ്പ തട്ടിയെടുക്കുകയും…
Read Moreകുടുംബ പ്രശ്നങ്ങള്‍ക്കൊപ്പം മകള്‍ക്ക് പഠന നിലവാരം കുറവാണെന്ന ആശങ്ക; മകളെ വലിച്ചിഴച്ച് ട്രെയിന്‍ മുന്നിൽ ചാടി ജീവനൊടുക്കി യുവതി; നടുക്കം വിട്ടുമാറാതെ തകഴിക്കാർ
എടത്വാ: തകഴിയില്‍ അമ്മയും മകളും ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു. തകഴി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ കേളമംഗലം വിജയ നിവാസില്‍ പരേതരായ ഗോപാലകൃഷ്ണ പിള്ളയുടെയും വിജയലക്ഷ്മിയുടെയും മകള്‍ പ്രിയ (46), പ്രിയയുടെ മകൾ കൃഷ്ണപ്രിയ (15) എന്നിവരെയാണ് ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടത്. മകളുടെ പഠനമികവിലെ ആശങ്കയില്‍ മാനസിക സമ്മര്‍ദം താങ്ങാനാകാതെയാണ് പ്രിയയും മകളും ആത്മഹത്യ ചെയ്തതെന്നാണ് സൂചന.ഇന്നലെ ഉച്ചയ്ക്ക് 1.35ന് തകഴി ആശുപത്രി ലെവല്‍ ക്രോസിന് സമീപത്തായിരുന്നു സംഭവം. അമ്പലപ്പുഴയിലെ സ്വകാര്യ ഇംഗ്ലീഷ് മിഡിയം സ്കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ കൃഷ്ണപ്രിയ പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്നെങ്കിലും കഴിഞ്ഞ പരീക്ഷയില്‍ ഏതാനും ചോദ്യങ്ങള്‍ക്ക് ഉത്തരം തെറ്റിച്ചെന്ന കാരണത്താല്‍ അമ്മ പ്രിയ മാനസിക സമ്മര്‍ദത്തിലായിരുന്നു. വീയപുരം പഞ്ചായത്തിലെ ഹെഡ് ക്ലര്‍ക്കായി ജോലി ചെയ്യുന്ന പ്രിയ മകളുടെ പഠനവുമായി ബന്ധപ്പെട്ട് അവധിയിലായിരുന്നു. കുടുംബ പ്രശ്നങ്ങള്‍ക്കൊപ്പം മകള്‍ക്ക് പഠന നിലവാരം കുറവാണെന്ന…
Read Moreഇപ്പം എങ്ങനെയിരിക്കണ്… ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയിൽ എസ്എഫ്ഐ നേതാവ് പിടിയിൽ; റൂമിലെ അലമാരയിൽ മദ്യകുപ്പികളും ഗര്‍ഭനിരോധന ഉറകളും; കുട്ടികൾക്ക് സ്റ്റേഷൻ ജാമ്യം
കൊച്ചി: കളമശേരി പോളിടെക്നിക് കോളജ് ആൺകുട്ടികളെ ഹോസ്റ്റലില്‍നിന്ന് കഞ്ചാവ് പിടികൂടിയ കേസിൽ അറസ്റ്റിലായ എസ്എഫ്ഐ നേതാവ് ഉൾപ്പെടെയുള്ള വിദ്യാർഥികൾക്ക് സ്റ്റേഷൻ ജാമ്യം. എസ്എഫ്ഐ നേതാവായ യൂണിയൻ സെക്രട്ടറി അഭിരാജ്, ഹരിപ്പാട് സ്വദേശി ആദിത്യന് എന്നിവരെയാണ് പോലീസ് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചത്. അക്കാദമിക് കൗണ്‍സില്‍ കൂടി പിടിയിലായ കുട്ടികള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. ഹോളി ആഘോഷത്തിനായി എത്തിച്ച രണ്ട് കിലോ കഞ്ചാവാണ് പോലീസ് നടത്തിയ മിന്നല്‍പരിശോധനയില്‍ പിടികൂടിയത്. ഹോസ്റ്റല്‍ മുറിയിലെ ഷെല്‍ഫില്‍ പോളീത്തീന്‍ ബാഗിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കഞ്ചാവ് കൂടാതെ മദ്യകുപ്പികളും ഗര്‍ഭനിരോധന ഉറകളും പോലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
Read Moreഭാവി എന്തെന്ന് അറിയാതെ പോയ ജ്യോത്സ്യൻ; വീട്ടിലെ ദോഷം തീർക്കാൻ മൈമൂന വിളിച്ചു; പൂജയ്ക്കിടെ ജ്യോത്സ്യനെ ഭീഷണിപ്പെടുത്തി സ്ത്രീക്കൊപ്പം നിർത്തി വീഡിയോ ചിത്രീകരിച്ചു
പാലക്കാട്: ജ്യോത്സ്യനെ വീട്ടിൽ വിളിച്ചുവരുത്തി യുവതിയോടൊപ്പം നഗ്നനാക്കി നിർത്തി വീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. മലപ്പുറം മഞ്ചേരി സ്വദേശിനി മൈമൂന (44), നല്ലേപ്പിള്ളി കുറ്റിപ്പള്ളം പാറക്കാൽ എസ്. ശ്രീജേഷ് (24) എന്നിവരെയാണ് കൊഴിഞ്ഞാമ്പാറ പോലീസ് പിടികൂടിയത്. ജ്യോത്സ്യന്റെ നാലര പവന്റെ സ്വർണമാലയും മൊബൈൽ ഫോണും പണവും സംഘം കൈക്കലാക്കി. 20 ലക്ഷം രൂപ ആവശ്യപ്പെട്ട പ്രതികൾ ഇത് കൊടുത്തില്ലെങ്കിൽ നഗ്നഫോട്ടോയും വീഡിയോയും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വീട്ടിലെ ദോഷം തീർക്കാൻ പൂജ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ജ്യോത്സ്യനെ കൊഴിഞ്ഞാമ്പാറ കല്ലാണ്ടിച്ചള്ളയിലെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഹണി ട്രാപ്പിൽപെടുത്തിയത്. ബുധനാഴ്ച ഉച്ചയോടെയാണു സംഭവം. കൊല്ലങ്കോട് സ്വദേശിയായ ജ്യോത്സ്യനാണു തട്ടിപ്പിനിരയായത്. മൈമൂനയും ശ്രീജേഷും ചൊവ്വാഴ്ച വൈകീട്ട് കൊല്ലങ്കോട്ടെ ജ്യോത്സ്യന്റെ വീട്ടിലെത്തിയിരുന്നതായി പോലീസ് പറഞ്ഞു. ഭർത്താവുമായി പിണങ്ങിക്കഴിയുകയാണെന്നും വീട്ടിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്നും പൂജ ചെയ്തു പരിഹാരം കാണണമെന്നും ഇവർ ആവശ്യപ്പെട്ടു.…
Read Moreഗോവ കാണാനെത്തി ബ്രിട്ടീഷ് യുവതി; ഡൽഹിയിലെ സുഹൃത്തിനൊപ്പമിരുന്ന് മദ്യപാനം; ഹോട്ടലിലെത്തിയ യുവാവ് കൂട്ടബലാൽസംഗത്തിനിരയാക്കി; പരാതിയുമായി വിദേശ വനിത
ന്യൂഡൽഹി: ഹോട്ടലിൽ വിദേശ വനിതയെ കൂട്ടബലാൽസംഗത്തിനിരയാക്കി. മഹിപാൽപൂരിലെ സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൈലാഷ്, വസിം എന്നിവരാണ് പോലീസ് പിടിയിലായത് ബ്രിട്ടീഷ് യുവതിയും കേസിലെ പ്രതികളിലൊരാളായ കൈലാഷും സമൂഹമാധ്യമം വഴി പരിചയമുള്ളവരാണ്. ഇന്ത്യയിലേക്ക് സന്ദർശനത്തിനെത്തിയപ്പോൾ യുവതി പ്രതിയെ കാണാമെന്ന് പറഞ്ഞിരുന്നു. എന്നാൽ യുവതിയ്ക്ക് ഗോവയും മഹാരാഷ്ട്രയും മാത്രമെ സന്ദർശിക്കാൻ പദ്ധതിയുണ്ടായിരുന്നുള്ളു. തനിക്ക് അങ്ങോട്ട് വന്ന് കാണാൻ സാധിക്കില്ലായെന്നും അതുകൊണ്ട് ഡൽഹിയിലേക്ക് വരാനും ഇയാൾ ആവശ്യപ്പെടുകയുമായിരുന്നു. ഡൽഹിയിലെത്തിയ യുവതിക്കൊപ്പം മദ്യപ്പിച്ച ശേഷം ഇയാൾ ഹോട്ടലിലെത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് യുവതി തടഞ്ഞതോടെ സുഹൃത്തിനെയും വിളിച്ച് വരുത്തി ഇരുവരും ചേർന്ന് യുവതിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. അതേസമയം ഡൽഹി പോലീസ് ബ്രിട്ടീഷ് ഹൈക്കമ്മീഷനെ വിവരമറിയിച്ചിട്ടുണ്ട്.
Read Moreപണിയെടുപ്പിക്കാത്തവർക്ക് പണിവരുന്നുണ്ട്… കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകക്കാരനെ മാറ്റിയ സംഭവം: റിപ്പോർട്ട് ലഭിച്ചാൽ നടപടിയെന്നു മന്ത്രി വി.എൻ. വാസവൻ
തിരുവനന്തപുരം: കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് പരീക്ഷ നടത്തി കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം തസ്തികയിൽ നിയമിച്ച വ്യക്തിയെ തസ്തിക മാറ്റിയ വിഷയത്തിൽ വകുപ്പിനോട് റിപ്പോർട്ട് തേടിയിട്ടുണ്ടന്നും ലഭിക്കുന്നതിന് അനുസരിച്ചു നടപടി സ്വീകരിക്കുമെന്നും മന്ത്രി വി.എൻ. വാസവൻ നിയമസഭയിൽ അറിയിച്ചു. ദേവസ്വം നിയമനുസരിച്ചു സർക്കാർ നിയമിച്ച കഴകക്കാരനെ മാറ്റി നിയമിച്ചത് ദേവസ്വം പ്രസിഡന്റല്ല, അഡ്മിനിസ്ട്രേറ്ററാണ്. ഓഫീസ് അറ്റൻഡന്റ് ജോലിയിലേക്ക് മാറ്റിനൽകിയ അഡ്മിനിസ്ട്രേറ്ററുടെ നടപടിയിൽ വിശദീകരണം തേടാൻ റവന്യു (ദേവസ്വം) സ്പെഷൽ സെക്രട്ടറിക്ക് നിർദേശം നൽകി. റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്കു നടപടി സ്വീകരിക്കും. കൂടൽമാണിക്യം ദേവസ്വം ആക്ടും റെഗുലേഷനും പ്രകാരം ക്ഷേത്രത്തിലെ കഴകം ജോലി നിർവഹിക്കുന്നതിനു വ്യക്തമായ നിർദേശങ്ങളും ഉത്തരവുകളുമുണ്ട്. കഴകം തസ്തികയിലേക്ക് പാരന്പര്യമായി തന്ത്രി നിർദേശിക്കുന്നയാളെയും നേരിട്ടുള്ള നിയമനം വഴി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് മുഖേനയും നിയമിക്കാമെന്നാണ് വ്യവസ്ഥ. തന്ത്രിമാരുടെ നിർദേശമനുസരിച്ച് താത്കാലികക്കാരെ നിയമിക്കുകയാണ് ദേവസ്വം അഡ്മിനിസ്ട്രേറ്റർ ചെയ്യുന്നത്.…
Read More