ന്യൂഡൽഹി: ഹോട്ടലിൽ വിദേശ വനിതയെ കൂട്ടബലാൽസംഗത്തിനിരയാക്കി. മഹിപാൽപൂരിലെ സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൈലാഷ്, വസിം എന്നിവരാണ് പോലീസ് പിടിയിലായത് ബ്രിട്ടീഷ് യുവതിയും കേസിലെ പ്രതികളിലൊരാളായ കൈലാഷും സമൂഹമാധ്യമം വഴി പരിചയമുള്ളവരാണ്. ഇന്ത്യയിലേക്ക് സന്ദർശനത്തിനെത്തിയപ്പോൾ യുവതി പ്രതിയെ കാണാമെന്ന് പറഞ്ഞിരുന്നു. എന്നാൽ യുവതിയ്ക്ക് ഗോവയും മഹാരാഷ്ട്രയും മാത്രമെ സന്ദർശിക്കാൻ പദ്ധതിയുണ്ടായിരുന്നുള്ളു. തനിക്ക് അങ്ങോട്ട് വന്ന് കാണാൻ സാധിക്കില്ലായെന്നും അതുകൊണ്ട് ഡൽഹിയിലേക്ക് വരാനും ഇയാൾ ആവശ്യപ്പെടുകയുമായിരുന്നു. ഡൽഹിയിലെത്തിയ യുവതിക്കൊപ്പം മദ്യപ്പിച്ച ശേഷം ഇയാൾ ഹോട്ടലിലെത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് യുവതി തടഞ്ഞതോടെ സുഹൃത്തിനെയും വിളിച്ച് വരുത്തി ഇരുവരും ചേർന്ന് യുവതിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. അതേസമയം ഡൽഹി പോലീസ് ബ്രിട്ടീഷ് ഹൈക്കമ്മീഷനെ വിവരമറിയിച്ചിട്ടുണ്ട്.
Read MoreCategory: Top News
പണിയെടുപ്പിക്കാത്തവർക്ക് പണിവരുന്നുണ്ട്… കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകക്കാരനെ മാറ്റിയ സംഭവം: റിപ്പോർട്ട് ലഭിച്ചാൽ നടപടിയെന്നു മന്ത്രി വി.എൻ. വാസവൻ
തിരുവനന്തപുരം: കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് പരീക്ഷ നടത്തി കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം തസ്തികയിൽ നിയമിച്ച വ്യക്തിയെ തസ്തിക മാറ്റിയ വിഷയത്തിൽ വകുപ്പിനോട് റിപ്പോർട്ട് തേടിയിട്ടുണ്ടന്നും ലഭിക്കുന്നതിന് അനുസരിച്ചു നടപടി സ്വീകരിക്കുമെന്നും മന്ത്രി വി.എൻ. വാസവൻ നിയമസഭയിൽ അറിയിച്ചു. ദേവസ്വം നിയമനുസരിച്ചു സർക്കാർ നിയമിച്ച കഴകക്കാരനെ മാറ്റി നിയമിച്ചത് ദേവസ്വം പ്രസിഡന്റല്ല, അഡ്മിനിസ്ട്രേറ്ററാണ്. ഓഫീസ് അറ്റൻഡന്റ് ജോലിയിലേക്ക് മാറ്റിനൽകിയ അഡ്മിനിസ്ട്രേറ്ററുടെ നടപടിയിൽ വിശദീകരണം തേടാൻ റവന്യു (ദേവസ്വം) സ്പെഷൽ സെക്രട്ടറിക്ക് നിർദേശം നൽകി. റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്കു നടപടി സ്വീകരിക്കും. കൂടൽമാണിക്യം ദേവസ്വം ആക്ടും റെഗുലേഷനും പ്രകാരം ക്ഷേത്രത്തിലെ കഴകം ജോലി നിർവഹിക്കുന്നതിനു വ്യക്തമായ നിർദേശങ്ങളും ഉത്തരവുകളുമുണ്ട്. കഴകം തസ്തികയിലേക്ക് പാരന്പര്യമായി തന്ത്രി നിർദേശിക്കുന്നയാളെയും നേരിട്ടുള്ള നിയമനം വഴി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് മുഖേനയും നിയമിക്കാമെന്നാണ് വ്യവസ്ഥ. തന്ത്രിമാരുടെ നിർദേശമനുസരിച്ച് താത്കാലികക്കാരെ നിയമിക്കുകയാണ് ദേവസ്വം അഡ്മിനിസ്ട്രേറ്റർ ചെയ്യുന്നത്.…
Read Moreരാഷ്ട്രീയക്കാരനായാൽ സത്യം പറയാനാകാത്ത അവസ്ഥ; സോഷ്യലിസം വിഭാവനം ചെയ്ത യുഎസ്എസ്ആർ തകർന്നെന്ന് ഓർമിപ്പിച്ച് കെപിസിസി വേദിയിൽ ജി.സുധാകരൻ
തിരുവനന്തപുരം: സംസ്ഥാനത്ത് അക്രമം ഓരോ ദിവസം ശക്തിപ്പെടുന്ന സ്ഥിതി. ഗുരു-ഗാന്ധി സമാഗമ ശതാബ്ദി ആഘോഷം നടത്തിയതിന് കെപിസിസിയെ അഭിനന്ദിച്ച് മുതിർന്ന സിപിഎം നേതാവ് ജി. സുധാകരൻ. കേരളത്തിൽ നീതി ബോധമുള്ള വിദ്യാർഥികളെ വേറെയാക്കുന്നത് കേരള രാഷ്ടീയത്തിലെ അപചയമാണ്. ചരിത്രം വിസ്മരിക്കാനുള്ളത് എന്ന ചിന്താഗതി കേരളത്തിലും നിരവധിപ്പേരെ സ്വാധീനിക്കുന്നതായി സുധാകരൻ പറഞ്ഞു. ഉദ്യോഗസ്ഥൻ ആയിരുന്നാൽ വിശ്വപൗരനാകില്ല. രണ്ട് രാജ്യത്ത് അംബാസിഡർ ആയാൽ വിശ്വപൗരൻ എന്ന് വിളിക്കുന്നത് ശരിയല്ല. രാഷ്ട്രീയക്കാരനായാൽ സത്യം പറയാനാകാത്ത അവസ്ഥയാണ്. ഇത് ഒരു പാർട്ടിയുടെ മാത്രം കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ പാർട്ടിയെ വിമർശിക്കില്ല. വർഗ സമരം തെറ്റെന്ന് പറയാനാകില്ല. സോഷ്യലിസം വിഭാവനം ചെയ്ത യുഎസ്എസ്ആർ തകർന്നു. എന്നാൽ മാർക്സിസമെന്ന കാഴ്ചപ്പാട് തെറ്റല്ല എന്നും അദ്ദേഹം പറഞ്ഞു.
Read Moreപണം കായ്ക്കുന്ന മരമൊന്നുമില്ല അവർ പറഞ്ഞ ഉടൻ എടുത്തു കൊടുക്കാൻ: ആരെയും കുറ്റം പറയുന്നില്ല; ആശാ പ്രവർത്തകർക്ക് നല്ലത് സംഭവിച്ചേ മതിയാകൂ; സുരേഷ് ഗോപി
തിരുവനന്തപുരം: ആശാ പ്രവർത്തകർക്ക് നല്ലത് സംഭവിച്ചേ മതിയാകൂ അതാണ് തന്റെ പക്ഷമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. ആശാ പ്രവർത്തകരുടെ വിഷമങ്ങളും അവർക്ക് പറയാനുള്ളതും നേരിട്ട് കേട്ടു. അക്കാര്യങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രി ഉൾപ്പെടെയുള്ള അധികൃതരെ ധരിപ്പിച്ചു. അതിന്റെ ഫലം നേരിയ തോതിൽ ലഭിച്ചു തുടങ്ങി. ആശമാരുടെ സമര സ്ഥലത്ത് വന്നത് പാർട്ടിക്കാരനൊ കേന്ദ്രമന്ത്രിയൊ ആയിട്ടില്ല. സാധാരണ ആക്ടിവിസ്റ്റ് എന്ന നിലയിലാണ് വന്നത്. സമരവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാരിനെ കുറ്റം പറയാൻ താൽപ്പര്യമില്ല. പണം കായ്ക്കുന്ന മരമൊന്നുമില്ല. അവർ പറഞ്ഞ ഉടൻ എടുത്തു കൊടുക്കാൻ പറ്റില്ല. താൻ ആരെയും കുറ്റം പറയുന്നില്ലന്നും അദ്ദേഹം വ്യക്താമാക്കി. ‘എന്റെ വഴി വേറെയാണ്. ആശാ വർക്കർമാരുടെ വിഷയത്തിൽ ഇടപെട്ടത് ബിജെപിക്കാരനായല്ല മന്ത്രിയായല്ല എംപിയും ആയല്ല. സോഷ്യൽ ആക്ടിവിസ്റ്റ് ആയാണ് ഇടപെടൽ നടത്തിയത്. എന്റെ പാർട്ടി നയിക്കുന്ന ഭരണമാണ് അതിനെ പിന്തുണയ്ക്കുന്നത്. നിങ്ങൾ സിക്കിമിനെയും…
Read Moreകേന്ദ്ര ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി: വയനാട്, വിഴിഞ്ഞം ചർച്ചയായി
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രധനവകുപ്പ് മന്ത്രി നിർമ്മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി. ഡൽഹി കേരള ഹൗസിൽ നടന്ന കൂടിക്കാഴ്ച്ചയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കർ, സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രഫ. കെ.വി തോമസ് എന്നിവരും പങ്കെടുത്തു. ഇന്ന് രാവിലെ ഒൻപതിന് കേരള ഹൗസിൽ എത്തിയ കേന്ദ്രമന്ത്രി നിർമല സീതാരാമനെ മുഖ്യമന്ത്രി പിണറായി വിജയൻ, കെ.വി തോമസ് എന്നിവർ ചേർന്ന് സ്വീകരിച്ചു.അനൗദ്യോഗിക സന്ദർശനമായിരുന്നു കേന്ദ്ര മന്ത്രിയുടേത്. മുക്കാൽ മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പ്രഭാത ഭക്ഷണവും കഴിച്ചാണ് കേന്ദ്ര മന്ത്രി പാർലമെന്റിലേക്ക് പോയത്. സിപിഎം പിബി യോഗത്തിൽ പങ്കെടുക്കാൻ പിണറായി വിജയൻ ഡൽഹിയിൽ തുടരുകയാണ്. വയനാട് പുനരധിവാസത്തിനുള്ള വായ്പാ വിനിയോഗ കാലാവധി നീട്ടി നൽകുക, ലാപ്സായ കേന്ദ്ര സഹായം മുൻകാല പ്രാബല്യത്തോടെ നൽകുക തുടങ്ങിയവ മുഖ്യമന്ത്രി ആവശ്യപ്പെട്ടതായാണ് വിവരം. വയനാട്, വിഴിഞ്ഞം തുടങ്ങിയവയും ചർച്ചയായി.…
Read Moreവിദ്യാർഥികളേ ഇതിലേ… ഇതിലേ… 199 രൂപയ്ക്ക് എസ്എസ്എൽസി സയൻസ് വിഷയങ്ങളിൽ എ പ്ലസ്! തെളിവെടുപ്പ് നടക്കുമ്പോഴും ഓഫറുകളുമായി എംഎസ് സൊലൂഷന്‍സ്
കോഴിക്കോട്: ചോദ്യക്കടലാസ് ചോർച്ചയിൽ തെളിവെടുപ്പ് നടക്കുമ്പോഴും വിദ്യാർഥികൾക്കു കൂടുതൽ ഓഫറുകളുമായി മുഹമ്മദ് ഷുഹൈബിന്റെ എംഎസ് സൊലൂഷൻസ് ട്യൂഷൻ സെന്റർ. 199 രൂപയ്ക്ക് സയൻസ് വിഷയങ്ങളിൽ എ പ്ലസ് ഉറപ്പിക്കാം എന്ന ഓഫറാണ് നൽകുന്നത്. എസ്എസ്എൽസി പരീക്ഷയ്ക്ക് ഉറപ്പായും വരാൻ സാധ്യതയുള്ള ചോദ്യങ്ങൾ നൽകുമെന്നാണ് വാഗ്ദാനം. എംഎസ് സൊലൂഷൻസിന്റെ പേരിൽ മുഹമ്മദ് ഷുഹൈബിന്റെ ചിത്രം ഉൾപ്പെടെ വച്ചാണ് വാട്സാപ് ഗ്രൂപ്പുകളിൽ പരസ്യം ഷെയർ ചെയ്യുന്നത്. ഇനിയും നടക്കാനിരിക്കുന്ന ഫിസിക്സ്, ഗണിതം, ബയോളജി, കെമിസ്ട്രി തുടങ്ങിയ വിഷയങ്ങളുടെ ചോദ്യങ്ങളും ഉത്തരങ്ങളുമാണ് പിഡിഎഫ് രൂപത്തിൽ നൽകുന്നത്. ഇതിനായി ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് പണം അയയ്ക്കണം. മെയിൽ ഐഡി, ബന്ധപ്പെടാനുള്ള നമ്പർ എന്നിവയും നൽകണം. മൂവായിരത്തോളം പേരുള്ള എംഎസ് സൊലൂഷൻസിന്റെ വാട്സാപ് ഗ്രൂപ്പിലാണ് പുതിയ പരസ്യം വന്നത്. റിമാൻഡിലായിരുന്ന എംഎസ് സൊലൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബിനെ കൊടുവള്ളിയിലെ എംഎസ് സൊലൂഷൻസ്…
Read Moreമുംബൈ ലീലാവതി ആശുപത്രിയില്‍1,200 കോടിയുടെ ക്രമക്കേട്: ദുർമന്ത്രവാദം നടന്നതായും ആരോപണം; ട്രസ്റ്റിയുടെ ഓഫീസിന്റെ തറയുടെ താഴെ അസ്ഥികളും മുടിയും
മുംബൈ: ലീലാവതി ആശുപത്രിയിൽ കോടികളുടെ ക്രമക്കേട്. ആശുപത്രിയുടെ മുൻ ട്രസ്റ്റികൾ 1,200 കോടി രൂപ വകമാറ്റി ചെലവഴിച്ചതായാണു പരാതി. വ്യാജ ഉത്തരവുകളിലൂടെയും രേഖകളിലൂടെയും കോടികൾ വകമാറ്റി ചെലവഴിച്ചെന്നാരോപിച്ച് മുൻ ട്രസ്റ്റിമാർക്കെതിരേ ലീലാവതി കീർത്തിലാൽ മെഹ്ത മെഡിക്കൽ ട്രസ്റ്റ് പരാതി നൽകി. ഇരുപതു വർഷമായി പണം ദുർവിനിയോഗം ചെയ്യുന്നതായി പരാതിയിൽ പറയുന്നു. സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കാൻ നിലവിലെ ട്രസ്റ്റിമാർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ സമീപിച്ചിട്ടുണ്ട്. പ്രതികൾ യുഎഇയിലേക്കും ബെൽജിയത്തിലേക്കും കടന്നതായാണ് റിപ്പോർട്ട്. ലീലാവതി ആശുപത്രിയുടെ സ്ഥാപകൻ കിഷോർ മേത്തയുടെ സഹോദരൻ വിജയ് മേത്തയും ബന്ധുക്കളും കൂട്ടാളികളും ഉൾപ്പെടെ മുൻ ട്രസ്റ്റിമാർ നടത്തിയ സാമ്പത്തിക ദുരുപയോഗത്തിന് മൂന്ന് എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തത്. ആരോഗ്യ മേഖലയുമായി ബന്ധമില്ലാത്ത കമ്പനികളായ മേഫെയർ റിയൽറ്റേഴ്സിലും വെസ്റ്റ ഇന്ത്യയിലും നിക്ഷേപിച്ച 11.52 കോടി രൂപയുടെ ദുരുപയോഗം സംബന്ധിച്ചാണ് ആദ്യത്തെ എഫ്ഐആർ. നിയമവിരുദ്ധ സാമ്പത്തിക നടപടികളിൽ സ്വീകരിച്ചതിനും 44…
Read Moreപൂസാകാനുള്ള രമേശിന്റെ പണിപാളി..! ബീവറേജസ് കോർപറേഷൻ ഔട്ട്ലെറ്റിൽ ബിൽ തിരുത്തി മദ്യം വാങ്ങാൻ ശ്രമം; പുത്തൻ തട്ടിപ്പ് രീതി കണ്ട് ഞെട്ടി ജീവനക്കാർ
കണ്ണൂർ: സർക്കാർ മദ്യവിൽപ്പന കേന്ദ്രത്തിൽനിന്ന് പഴയ ബിൽ തിരുത്തി മദ്യം വാങ്ങി തട്ടിപ്പു നടത്താൻ ശ്രമിച്ചയാൾ പിടിയിൽ. പാറക്കണ്ടിയിലെ ബീവറേജസ് കോർപറേഷൻ ഔട്ട്ലെറ്റിൽ തട്ടിപ്പ് നടത്താൻ ശ്രമിച്ച കൊല്ലം സ്വദേശി രമേശ് ബാബുവാണ് (54) പിടിയിലായത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ഇന്നലെ രാവിലെ ഇവിടെനിന്ന് 430 രൂപയുടെ മദ്യം ഇയാൾ വാങ്ങിയിരുന്നു. തുടർന്ന് വൈകുന്നേരം ഇതേ ഔട്ട്ലെറ്റിൽ എത്തി 120 രൂപയുടെ ബിയർ വാങ്ങാൻ ബില്ലടിച്ചു. മദ്യം വാങ്ങാൻ ഡെലിവറി കൗണ്ടറിലെത്തിയപ്പോൾ രാവിലെ വാങ്ങിയ മദ്യത്തിന്റെ ബില്ലിലെ ഡെലിവറി സീൽ മായച്ചുനൽകി മദ്യം വാങ്ങാൻ ശ്രമിക്കുകയായിരുന്നു. സംശയം തോന്നിയ ജീവനക്കാർ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത്.
Read Moreകണ്ണുള്ളവന്റെ ക്രൂരതയ്ക്കിരയായി അന്ധരായ അമ്മയും മോനും; ബസിൽ കയറിയ ഇരുവർക്കും സീറ്റ് നിഷേധിച്ചു; ബസിൽ വീണ വിദ്യാർഥിയെയും അമ്മയെയും ഇറക്കിവിട്ടെന്ന് പരാതി
പള്ളിക്കത്തോട്: സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് ബസിൽ വീണു പരിക്കേറ്റ അന്ധരായ വിദ്യാർഥിയെയും അമ്മയെയും ബസിൽനിന്നു വഴിയിൽ ഇറക്കിവിട്ടതായി പരാതി. ആനിക്കാട് വെസ്റ്റ് ചപ്പാത്ത് പൈക്കലിൽ ആരോൺ ബെന്നിയെയും അമ്മ നെജീന മേരിയെയുമാണ് ബസിൽനിന്ന് ഇറക്കി വിട്ടതതായി പരാതി. ഇന്നലെ രാവിലെ 8.30ന് കോട്ടയം-എരുമേലി റൂട്ടിൽ സർവീസ് നടത്തുന്ന സെന്റ് സെബാസ്റ്റ്യൻ എന്ന സ്വകാര്യബസിലാണ് സംഭവം. മുക്കാലി ചപ്പാത്തിൽനിന്നു ബസിൽ കയറിയ അന്ധരായ ഇരുവരും ഇരിപ്പിടം ചോദിച്ചെങ്കിലും ആൾക്കാർ ഇരിക്കുകയാണെന്ന് പറഞ്ഞ് ബസ് ജീവനക്കാരൻ ഇരിപ്പിടം നിഷേധിച്ചു. ബസ് കുറച്ച് ദൂരം സഞ്ചരിക്കവേ എതിരെ മറ്റൊരു വാഹനം വന്നപ്പോൾ പെട്ടെന്ന് ഡ്രൈവർ ബ്രേക്ക് ചെയ്തപ്പോൾ ബസിലുണ്ടായിലുന്ന ആരോൺ തല ഇടിച്ച് ബസിൽ വീണ് പരിക്കേറ്റു. മുറിവേറ്റ ആരോണിന് പ്രാഥമിക ശുശ്രൂഷ നൽകാനോ ആശുപത്രിയിൽ എത്തിക്കാനോ മറ്റൊരു വാഹനം തരപ്പെടുത്തി കൊടുക്കാനോ ബസ് ജീവനക്കാർ തയാറായില്ല. പകരം ഇളപ്പുങ്കൽ സ്റ്റോപ്പിൽ ഇരുവരെയും…
Read Moreകുറുപ്പടിയില്ലാതെ മരുന്ന് നൽകിയില്ല; മെഡിക്കല്‍ ഷോപ്പ് അടിച്ചുതകര്‍ത്ത് യുവാക്കൾ; ചീട്ടില്ലാതെ ചോദിച്ചത് ഉറക്കഗുളിക; പ്രതികൾ ലഹരിക്ക് അടിമകളായിരിക്കാമെന്ന് പോലീസ്
തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഉറക്കഗുളിക വാങ്ങാനെത്തിയ സംഘം സ്വകാര്യ മെഡിക്കല്‍ ഷോപ്പ് അടിച്ചുതകര്‍ത്തതായി പരാതി. നെയ്യാറ്റിന്‍കര ഹോസ്പിറ്റല്‍ ജംഗ്ഷനു സമീപം പ്രര്‍ത്തിക്കുന്ന അപ്പോളൊ മെഡിക്കല്‍ ഷോപ്പാണ് നാലംഗ സംഘം അടിച്ചു തകർത്തത്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ആക്രമണത്തിൽ മെഡിക്കൽ ഷോപ്പ് ജീവനക്കാരന്റെ ബൈക്ക് തകര്‍ന്നു. ബഹളം കേട്ട് പരിസരവാസികളും മറ്റും ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ ബൈക്കുകളില്‍ കടന്നുകളഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ പരിശോധിച്ചെന്നും പ്രതികളെ തിരയുകയാണെന്നും പോലീസ് വ്യക്തമാക്കി. ലഹരിമരുന്നിന് പകരമായി പോലും ഉപയോഗിക്കാറുള്ള ഉറക്കഗുളികയാണ് സംഘം ആവശ്യപ്പെട്ടതെന്ന് മെഡിക്കല്‍ ഷോപ്പ് ഉടമ നല്കിയ പരാതിയില്‍ പറയുന്നു.
Read More