ജയ്പുർ: മകൻ മരിച്ചതിന്റെ മനോവിഷമത്തിൽ ആശുപത്രി കെട്ടിടത്തിന്റെ രണ്ടാംനിലയിൽ നിന്നും ചാടി ജീവനൊടുക്കാൻ ശ്രമം. സാരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പി്ചചു. രാജസ്ഥാനിലെ അജ്മീർ ജില്ലയിലെ കോട്വാലി മേഖലയിലാണ് സംഭവം. രേഖ ലോഹർ(40) എന്ന യുവതിക്കാണ് പരിക്കേറ്റത്. കൈകൾക്കും കാലുകൾക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ രേഖാ ലോഹർ ജവഹർലാൽ നെഹ്റു ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിലാണ്. ആശുപത്രിയിൽ ചികിത്സയിലായിരുന്ന മകൻ യോഗേഷ് കുമാർ(18) മരിച്ചതിന് പിന്നാലെയാണ് രേഖ ജീവനൊടുക്കാൻ ശ്രമിച്ചത്. യോഗേഷ് അബദ്ധത്തിൽ മരുന്ന് കഴിച്ചതിനെ തുടർന്ന് ആരോഗ്യനില വഷളാകുകയായിരുന്നുവെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ ദിനേശ് കുമാർ പറഞ്ഞു. നാല് ദിവസമായി ചികിത്സയിലായിരുന്ന യോഗേഷ് ഞായറാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു. രേഖയുടെ ഭർത്താവ് രാകേഷ്, ഡ്രൈവറായി ജോലി ചെയ്യുകയാണ്.
Read MoreCategory: Top News
വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാനെ ഒരു നോക്ക് കാണാൻ അനുവദിക്കണമെന്ന് മാതാവ് ഷെമി
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെ കാണാൻ മാതാവ് ഷെമി ആഗ്രഹം പ്രകടിപ്പിച്ചതായി റിപ്പോർട്ട്. ഇവരെ സന്ദർശിച്ച ബന്ധുക്കളോടാണ് ഷെമി ആഗ്രഹം പറഞ്ഞത്. പ്രത്യേക സംരക്ഷണ കേന്ദ്രത്തിലാണ് ഷെമി ഇപ്പോൾ കഴിയുന്നത്. ഇവരുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതി ഉണ്ടെങ്കിലും പൂർണമായി മെച്ചപ്പെട്ടിട്ടില്ലെന്നാണ് റിപ്പോർട്ട്. ഇന്നലെ അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടർന്ന് ഡോക്ടർമാർ പരിശോധന നടത്തിയിരുന്നു. ആഹാരം കഴിക്കാൻ ഇപ്പോഴും ബുദ്ധിമുട്ട് തുടരുകയാണെന്നാണ് ഡോക്ടർമാർ പറയുന്നത്.
Read Moreക്രിമിനലുകളുമായി ചങ്ങാത്തം കൂടരുത്: ഇടപഴകാൻ പാടുള്ളവരുമായി ഇടപെടുക; പോലീസിന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സേവനമാണ് പ്രധാനമെന്നും അധികാരത്തിന്റെ ശേഷി കാണിക്കലോ സാധാരണക്കാരെ ഏതെങ്കിലും തരത്തിൽ ഉപദ്രവിക്കലോയല്ല പോലീസിന്റെ കടമയെന്നും അദ്ദേഹം പറഞ്ഞു. പോലീസ് സേനയിലെ കൂട്ടായ്മ ശക്തിപ്പെടുത്തണം. അത്യപൂർവം സേനാംഗങ്ങൾ തെറ്റായ രീതിയിൽ പെരുമാറുന്ന സ്ഥിതിയുണ്ട്. ഇടപഴകാൻ പാടുള്ളവരുമായി ഇടപെടുക. ക്രിമിനലുകളുമായി ചങ്ങാത്തം കൂടരുതെന്നും അദ്ദേഹം നിർദേശിച്ചു. അടുത്തിടെ വലിയതോതിൽ ലഹരി മാഫിയ നാടിനെ പിടികൂടാൻ ശ്രമിക്കുന്നു. ഇതിൽ ഫലപ്രദമായ ഇടപെടലാണ് പോലീസും എക്സൈസും നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രായപൂർത്തിയാകാത്തവരിലേക്ക് പല വഴികളിലൂടെ ലഹരി മാഫിയ കേന്ദ്രീകരിക്കുന്നു. ആ വ്യക്തിയെ ലഹരിയിൽ നിന്ന് മുക്തമാക്കുക എന്നതാണ് കടമ. സിന്തറ്റിക് ലഹരികൾ വലിയതോതിൽ മനുഷ്യനെ മനുഷ്യനല്ലാതാക്കുന്നു. ലഹരിക്കെതിരായ പ്രവർത്തനം ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Read Moreസ്പേസ് എക്സിന്റെ ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്തു
ഹൂസ്റ്റൺ: ബഹിരാകാശ നിലയത്തിൽനിന്നും സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും ഭൂമിയിലേക്ക് മടക്കിക്കൊണ്ടുവരുന്ന ദൗത്യം ഒരു പടി കൂടി കടന്നു. ഇരുവരെയും ഭൂമിയിലേക്ക് തിരിച്ചെത്തിക്കാനുള്ള സ്പേസ് എക്സിന്റെ ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) ഡോക്ക് ചെയ്തു. പുതിയ ക്രൂ-10 ദൗത്യത്തിനായി നാല് ഗവേഷക സഞ്ചാരികള്‍ നിലയത്തില്‍ ഡ്രാഗണ്‍ പേടകത്തില്‍ എത്തിച്ചേരുകയും ചെയ്തു. അമേരിക്കയുടെ ആനി മക്ക്ലെയിൻ, നിക്കോൾ അയേഴ്സ്, ജപ്പാന്റെ താക്കുയ ഒനിഷി, റഷ്യയുടെ കിറിൾ പെസ്കോവ് എന്നിവരാണ് പുതിയ ദൗത്യസംഘത്തിലുള്ളത്. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്ന് ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെ നാലരയ്ക്കാണ് റോക്കറ്റ് വിക്ഷേപിച്ചത്. ബുധനാഴ്ച സുനിതയ്ക്കും വിൽമറിനും ഒപ്പം അമേരിക്കയുടെ നിക്ക് ഹേഗ്, റഷ്യയുടെ അലക്സാണ്ടർ ഗോർബുനേവ് എന്നിവരും ഭൂമിയിലേക്കു മടങ്ങും. സുനിതയും വിൽമറും കഴിഞ്ഞവർഷം ജൂൺ ആദ്യമാണ് അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷനിലെത്തിയത്. ബോയിംഗ് കന്പനിയുടെ പരീക്ഷണത്തിലിരിക്കുന്ന സ്റ്റാർലൈനർ പേടകത്തിലായിരുന്നു ഇവരുടെ…
Read Moreകോളജിലെ ഹോളി ആഘോഷത്തിൽ വിദ്യാര്‍ഥികള്‍ ലഹരിവസ്തുക്കള്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന് സന്ദേശം: ലഹരിവേട്ടയ്ക്കു പിന്നില്‍ ‘വി ക്യാന്റെ’ ഭാഗമായ പ്രിന്‍സിപ്പലിന്റെ കത്ത്
കൊച്ചി: കളമശേരി ഗവ. പോളിടെക്നിക് ഹോസ്റ്റലില്‍ നടന്ന ലഹരിവേട്ടയിലേക്ക് പോലീസിനെ എത്തിച്ചത് കോളജിന്റെ ‘വി ക്യാന്‍’ കാമ്പയിന്റെ ഭാഗമായ പ്രിന്‍സിപ്പലിന്റെ കത്ത്. ലഹരിയെ ചെറുക്കുന്നതിനായി കോളജ് വിദ്യാര്‍ഥികളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് വി ക്യാന്‍. ഇതിന്റെ ഭാഗമായ പ്രവര്‍ത്തനങ്ങള്‍ കോളജില്‍ പുരോഗമിക്കുന്നതിനിടെ ഹോളി ആഘോഷങ്ങള്‍ക്കു മുന്നോടിയായി സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരില്‍നിന്ന് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഐജു തോമസിന് ഒരു സന്ദേശം എത്തുന്നു. ഹോളി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടിയില്‍ വിദ്യാര്‍ഥികള്‍ ലഹരിവസ്തുക്കള്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു ആ സന്ദേശം. ഇതില്‍ വിശദമായ അന്വേഷണം നടത്തിയതോടെ അറിയിപ്പില്‍ വസ്തുതയുണ്ടെന്നു കണ്ടെത്തി പ്രിന്‍സിപ്പല്‍ കൊച്ചി ഡിസിപിക്ക് അന്വേഷണം ആവശ്യപ്പെട്ട് കത്ത് നല്‍കുകയായിരുന്നു. 14ന് പരിപാടി നടക്കാനിരിക്കെ 12നാണു കത്ത് നല്‍കിയത്. ലഹരി ഇടപാടിനായി വിദ്യാര്‍ഥികള്‍ പണപ്പിരിവ് നടത്തുന്നതായി മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും കത്തില്‍ പറയുന്നു. അതിനാല്‍ കാമ്പസിനുള്ളില്‍ പോലീസിന്റെ സാന്നിധ്യമുണ്ടാകണം. നിരീക്ഷണം കൂടുതല്‍…
Read Moreസാധനം ആവശ്യമുള്ളവർക്ക് എവിടെ ആയാലും എത്തിച്ച് കൊടുക്കും: കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കാന്‍ വിദേശവിദ്യാർഥികളും; പിടിയിലായവരിൽ ടാന്‍സാനിയന്‍ ജഡ്ജിയുടെ മകളും
കോഴിക്കോട്: സംസ്ഥാനത്തേക്കു മയക്കുമരുന്ന് എത്തിക്കാന്‍ വിദേശവിദ്യാർഥികളും സജീവം. എംഡിഎംഎ വിൽപനയുമായി ബന്ധപ്പെട്ട് ടാന്‍സാനിയയില്‍നിന്നുള്ള രണ്ടു വിദ്യാർഥികളെ ഇന്നലെ കോഴിക്കോട് കുന്നമംഗലം പോലീസ് പിടികൂടി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ മൊത്തമായി മയക്കുമരുന്ന് എത്തിക്കുന്ന അന്താരാഷ്ട്ര ലഹരിമാഫിയ സംഘത്തിലെ കണ്ണികളാണ് ഇവര്‍. കേരളത്തിലേക്ക് എംഡിഎംഎ എത്തിച്ചതുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് അന്വേഷണം നടത്തുന്പോഴാണ് ടാന്‍സാനിയക്കാരുടെ പങ്ക് വെളിപ്പെട്ടത്. പഞ്ചാബില്‍നിന്നാണ് ഇവര്‍ അറസ്റ്റിലായത്. കോടിക്കണക്കിനു രൂപയുടെ ഇടപാടാണ് കേരളത്തില്‍ ഇവര്‍ നടത്തിയിട്ടുള്ളതെന്ന് പോലീസ് കണ്ടെത്തി. ടാന്‍സാനിയന്‍ സ്വദേശികളായ കിലേകാമജംഗ ഡേവിഡ് എന്റമി (25), മ്യോങ്ങ അത്ക ഹറുണ (21) എന്നിവരാണ് അറസ്റ്റിലായത്. ടാന്‍സാനിയയില്‍ സാമ്പത്തികമായി ഇയര്‍ന്ന കുടുംബത്തിലെ അംഗങ്ങളാണ് ഇവര്‍. അത്കയുടെ പിതാവ് ന്യായാധിപനാണ്. പഞ്ചാബിലെ ലൗലി പ്രഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ കംപ്യൂട്ടര്‍ സയന്‍സ്, ബിബിഎ വിദ്യാര്‍ഥികളാണ് ഇവര്‍. രണ്ടുവര്‍ഷം മുമ്പാണ് പ്രഫഷണല്‍ വിദ്യാഭ്യാസത്തിനായി രാജ്യത്തെത്തിയത്. കേരളമാണ് ഇവരുടെ പ്രധാന വില്‍പ്പനകേന്ദ്രം. ഇവിടെനിന്നു…
Read Moreഎസ്എഫ്ഐ കേരള സമൂഹത്തിൽ പടർന്ന് പിടിച്ച മാരക വൈറസ്; എവിടെ മാരക ലഹരി പിടികൂടിയാലും അതിലെല്ലാം എസ്എഫ് ഐക്കാർ ഉണ്ടെന്ന് കെ. സുരേന്ദ്രൻ
തിരുവനന്തപുരം: എസ്എഫ്ഐ കേരളസമൂഹത്തിൽ പടർന്നുപിടിച്ച മാരക വൈറസെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. നാട്ടിൽ ലഹരി പടർത്തുന്നത് എസ്എഫ്ഐയാണ്. എവിടെ മാരക ലഹരി പിടികൂടിയാലും അതിൽ എസ്എഫ്ഐക്കാരും എസ്ഡിപിഐക്കാരും ഉണ്ട്. ഇവർ കേരളത്തെ നശിപ്പിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. സിപിഎം എസ്എഫ്ഐയെ പിരിച്ചു വിടണം. കാമ്പസുകളിൽ ഇവരുടെ ലഹരി വിളയാട്ടമാണ്. സർക്കാർ പിന്തുണയോടെ യാണ് ഇത് വ്യാപിക്കുന്നതെന്നും സുരേന്ദ്രൻ വിമർശിച്ചു.
Read Moreസ്ഥിരമായി ശല്യം ചെയ്യുന്ന യുവാവിനെതിരെ പരാതി നൽകി; യുവതിയെ തട്ടിക്കൊണ്ടുപോയി പിതാവിനെ കൊല്ലുമെന്ന് ഭീഷണി; 21കാരനെ വലയിലാക്കി കായംകുളം പോലീസ്
കായംകുളം: യുവതിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ കേസിലെപ്രതി അറസ്റ്റിൽ. ചെങ്ങന്നൂർ ആല കോടുകുളഞ്ഞി തെങ്ങുംപള്ളിൽ വീട്ടിൽ നിന്നു പുലിയൂർ പൂമലച്ചാൽ മുറിയിൽ ആനത്താറ്റ് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കൈലാസ് നാഥിനെ (21) യാണ് കായംകുളം പോലീസ് പിടികൂടിയത്. വള്ളികുന്നം സ്വദേശിനിയായ ഇരുപതുകാരിയെ സ്ഥിരമായി ശല്യം ചെയ്തതിന് പോലീസിൽ പരാതി നൽകിയതിലുള്ള വിരോധത്തിലാണ് യുവതിയെ തട്ടിക്കൊണ്ടു പോവുകയും യുവതിയുടെ അച്ഛനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഡിവൈഎസ് പി ബാബുക്കുട്ടന്റെ മേൽനോട്ടത്തിൽ സിഐ അരുൺ ഷാ, എസ്ഐമാരായ രതീഷ് ബാബു, ശരത്, പോലീസ് ഉദ്യോഗസ്ഥരായ അഖിൽ മുരളി, ഗോപകുമാർ, രതീഷ്, സജൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്തു.
Read Moreപട്ടാപ്പകൽ വീട് കുത്തിത്തുറന്ന് കവർന്നത് 13 പവൻ; താലിമാലയിലെ മിന്ന് കാണിക്കവഞ്ചിൽ ഇട്ടു; പോലീസിന്റെ തന്ത്രപരമായ നീക്കം; കള്ളനെക്കണ്ട് ഞെട്ടി നാട്ടുകാർ
അന്പലപ്പുഴ: പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് പതിമൂന്നര പവനോളം സ്വർണം മോഷ്ടിച്ച് കടന്നുകളഞ്ഞ പ്രതി പിടിയിൽ. തകഴി കുന്നുമ്മ പന്നക്കളം പുത്തൻപറമ്പ് വീട്ടിൽനിന്നാണ് പതിമൂന്നര പവനോളം സ്വർണം മോഷ്ടിച്ചത്. പുറക്കാട് പഞ്ചായത്ത് വാർഡ് 6 ൽ ഇല്ലിച്ചിറ പുത്തൻ പറമ്പ് വീട്ടിൽ ചെല്ലപ്പന്റെ മകൻ സുദേശനെ (40)യാണ് അമ്പലപ്പുഴ പോലീസ് പിടികൂടിയത്. ആലപ്പുഴ ജില്ലാ പോലീസ് മേധാവി മോഹനചന്ദ്രന്റെ നിർദേശാനുസരണം അമ്പലപ്പുഴ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രദീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 22 നായിരുന്നു സംഭവം. വീട്ടുടമസ്ഥനായ തോമസിന്റെ ചേട്ടന്റെ മകളുടെ കല്യാണത്തിന് തോമസ് രാവിലെ കുടുംബസമേതം വീട് പൂട്ടി പുറക്കാട് പള്ളിയിൽ പോയി. കല്യാണം കഴിഞ്ഞ് ഉച്ചകഴിഞ്ഞ് 2.30 ന് വീട്ടിൽ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. തുടർന്ന് തോമസിന്റെ ഭാര്യ ബീനയുടെ പരാതിയിന്മേൽ അമ്പലപ്പുഴ പോലീസ് കേസ് രജിസ്റ്റർ ചെയ്തു…
Read Moreഅമ്പത് കഴിഞ്ഞ സ്ത്രീക്ക് വാടക ഗര്‍ഭധാരണത്തിലൂടെ അമ്മയാകാന്‍ അനുമതി; പ്രായപരിധി അവസരം നിഷേധിക്കലല്ല നിയമപരമായ നിയന്ത്രണം മാത്രമെന്ന് കോടതി
കൊച്ചി: അമ്പത് വയസ് കഴിഞ്ഞ സ്ത്രീക്ക് വാടക ഗര്‍ഭധാരണത്തിലൂടെ അമ്മയാകാന്‍ അനുമതി നല്കി ഹൈക്കോടതി.കുഞ്ഞിനെ ആഗ്രഹിക്കുന്ന ദമ്പതികളില്‍ സ്ത്രീക്ക് 23നും 50നും ഇടയിലായിരിക്കണം പ്രായമെന്നാണു നിയമം. ഇതേത്തുടര്‍ന്ന് വാടക ഗര്‍ഭധാരണത്തിന് അനുമതി നിഷേധിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് തള്ളിയാണ് ചീഫ് ജസ്റ്റീസ് നിധിന് ജാംദാര്‍, ജസ്റ്റീസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ഒരാഴ്ചയ്ക്കകം ഇവര്‍ക്കു യോഗ്യതാസര്‍ട്ടിഫിക്കറ്റ് നല്കാന് കേരള അസിസ്റ്റഡ് റീ പ്രൊഡക്ടീവ് ടെക്നോളജി ആന്‍ഡ് സറോഗസി ബോര്‍ഡിന് കോടതി നിര്‍ദേശം നല്കി. തൃശൂര്‍ സ്വദേശികളായ ദമ്പതികള്‍ക്ക് കുട്ടികൾ ഇല്ലാതിരുന്നതിനെത്തുടര്‍ന്ന് പല ചികിത്സകള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. സ്ത്രീ എന്‍ഡോമെട്രിയോസിസ് രോഗബാധിതയായതിനാല്‍ ഗര്‍ഭധാരണം സാധ്യമല്ല. തുടര്‍ന്നാണ് ഇരുവരും ഗര്‍ഭപാത്രം വാടകയ്ക്കു നല്കാന് തയാറായ യുവതിയുമായി ബോര്‍ഡിന്റെ അനുമതി തേടിയത്. എന്നാല്‍ സ്കൂള്‍ രേഖപ്രകാരം 1974 ജൂണ്‍ 21 ആണ് ഹര്‍ജിക്കാരിയുടെ ജനനമെന്നതിനാല്‍ 50 വയസ്…
Read More