പത്തനംതിട്ട: ഭാര്യയെയും സുഹൃത്തിനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി. കലഞ്ഞൂർ പാടത്തുണ്ടായ സംഭവത്തിൽ വൈഷ്ണവി (27), വിഷ്ണു (34) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വൈഷ്ണവിയുടെ ഭർത്താവ് ബൈജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അയൽവാസിയായ വിഷ്ണുവിന്റെ വീട്ടിൽവെച്ചായിരുന്നു സംഭവം. സംഭവ സ്ഥലത്ത് വച്ച് തന്നെ വൈഷ്ണവി മരിച്ചു. വിഷ്ണുവിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഞായറാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ആക്രമണം നടത്തിയ ശേഷം ബൈജു തന്നെയാണ് സുഹൃത്തുക്കളെ വിളിച്ച് ഇക്കാര്യം പറഞ്ഞത്. പിന്നീട് സുഹൃത്തുക്കളാണ് പോലീസില്‍ വിവരം അറിയിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Read MoreCategory: Top News
വീട്ടിൽ തനിച്ചായപ്പോൾ ലോഹ്യം പറഞ്ഞ് അകത്ത് കയറിക്കൂടി: അയല്‍വാസി പീഡിപ്പിക്കാൻ ശ്രമിച്ചു; 17 കാരി സ്വയം തീ കൊളുത്തി, നില അതീവ ഗുരുതരം; പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്
ലക്നോ: അയല്‍വാസിയുടെ പീഡനത്തിനിരയായ 17 കാരി തീ കൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. ഉത്തർപ്രദേശിലെ മലിഹാബാദില്‍ ആണ് സംഭവം. അയൽവാസിയായ രാഹുൽ (23) പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കുകയായിരുന്നു. ഈ സമയം പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്നു. തുടർന്ന് പെണ്‍കുട്ടി ബഹളം വച്ചപ്പോൾ പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന് പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. 60 ശതമാനം പൊള്ളലേറ്റ യുവതി അതീവ ഗുരുതരാവസ്ഥയിലാണ്. പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
Read Moreജീവിക്കാനുള്ള അവകാശം കവര്‍ന്നവര്‍ക്ക് വിദ്യാഭ്യാസ അവകാശ സംരക്ഷണം നല്‍കരുത്: ഷഹബാസ് കൊലപാതകം; പ്രതികളെ എസ്എസ്എൽസി പരീക്ഷ എഴുതാന്‍ അനുവദിച്ചാല്‍ തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ്
കോഴിക്കോട്: താമരശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ഷഹബാസിന്റെ കൊലപാതകത്തിൽ കുറ്റാരോപിതരായ വിദ്യാർഥികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചാല്‍ തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ്. വിദ്യാഭ്യാസ വകുപ്പ് പൊതുവികാരം മാനിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് താമരശേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസ്താവന പുറത്തിറക്കി. കേസിലെ പ്രതികളെ പരീക്ഷയ്ക്ക് ഇരുത്തുന്നത് മറ്റ് കുട്ടികളെ ബാധിക്കും. ജീവിക്കാനുള്ള അവകാശം കവര്‍ന്നവര്‍ക്ക് വിദ്യാഭ്യാസ അവകാശ സംരക്ഷണം നല്‍കരുത് എന്നാണ് തങ്ങളുടെ അഭിപ്രായമെന്നും യൂത്ത് കോണ്‍ഗ്രസ് പ്രസ്താവനയില്‍ വ്യക്തമാക്കി. അതേസമയം കുറ്റാരോപിതരുടെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി. കുറ്റാരോപിതരായ അഞ്ച് പേരുടെയും വീട്ടില്‍ ഒരേ സമയമാണ് പരിശോധന നടക്കുന്നത്. കേസില്‍ മുഖ്യപങ്കുള്ള ആളുടെ വീട് അടച്ചിട്ട നിലയിലാണെന്ന് പോലീസ് പറഞ്ഞു. ഷഹബാസിനെ ആക്രമിച്ച ആയുധങ്ങള്‍ അടക്കം കണ്ടെത്താനാണ് പരിശോധന. ഇവരുടെ മൊബൈല്‍ ഫോണുകളും പോലീസ് തേടുന്നുണ്ട്.
Read Moreഷഹബാസിന്റെ കൊലപാതകം: പ്രധാന പ്രതിയുടെ വീട്ടിൽനിന്ന് തലതല്ലി പൊളിക്കാൻ ഉപയോഗിച്ച നഞ്ചക്ക് കണ്ടെത്തി; ഡിജിറ്റൽ തെളിവുകളായ മൊബൈൽ ഫോൺ, ലാപ് ടോപ് എന്നിവയും പിടികൂടി
കോഴിക്കോട്: താമരശേരിയിൽ കൊല്ലപ്പെട്ട 10-ാം കാസ് വിദ്യാര്‍ഥിയായ ഷഹബാസിനെ മർദിക്കാൻ ഉപയോഗിച്ച നഞ്ചക്ക് പോലീസ് കണ്ടെടുത്തു. പ്രതികളുടെ വീട്ടിൽ ഇന്ന് നടത്തിയ റെയ്ഡിലാണ് ആയുധം ലഭിച്ചത്. പ്രധാന പ്രതിയുടെ വീട്ടിൽ നിന്നാണ് ആയുധം കിട്ടിയത്. ഡിജിറ്റൽ തെളിവുകളായ മൊബൈൽ ഫോൺ, ലാപ് ടോപ് എന്നിവയും പോലീസ് പിടിച്ചെടുത്തു. കുറ്റാരോപിതരായ അഞ്ച് പേരുടെയും വീട്ടില്‍ ഒരേ സമയമാണ് പരിശോധന നടത്തിയത്. സംഭവത്തിൽ കൂടുതൽ പേരുടെ മൊഴിയെടുക്കാൻ പോലീസ് നീക്കം ആരംഭിച്ചു. ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്ന ആരോപണവുമായി കുടുംബം രംഗത്ത് എത്തിയതിനു പിന്നാലെയാണ് പോലീസിന്റെ നീക്കം. നേരത്തെ പിടിയിലായ അഞ്ചു വിദ്യാർഥികൾക്ക് പുറമേ മറ്റാർക്കെങ്കിലും സംഭവത്തിൽ പങ്കുണ്ടോയെന്ന് പോലീസ് പരിശോധിക്കുകയാണ്. ഇതിന്റെ ഭാഗമായി സംഭവസ്ഥലത്ത് ഉണ്ടായിരുന്ന വിദ്യാർഥികളുടെയും സമീപത്തെ കടകളിൽ ഉണ്ടായിരുന്ന ആളുകളുടെയും മൊഴി രേഖപ്പെടുത്തും. സംഘർഷം ഉണ്ടായ ട്യൂഷൻ സെന്ററിന് സമീപത്തെ റോഡുകളിലെ സിസിടിവി ദൃശ്യങ്ങൾ മുഴുവൻ പോലീസ്…
Read Moreവ്യക്തിപരമായ ദൗർബല്യത്തിന്റെ പേരിൽ വേട്ടയാടപ്പെട്ട മികച്ച ഉദ്യോഗസ്ഥൻ: ശിവശങ്കറിനെ പുകഴ്ത്തി മുഖ്യമന്ത്രി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറിന്റെ നേട്ടങ്ങളെ പേരു പറയാതെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ സ്റ്റാർട്ടപ്പ് വികസനത്തിൽ വലിയ പങ്കു വഹിച്ച ഉദ്യോഗസ്ഥന്റെ മികവ് ഈ ഘട്ടത്തിൽ ഓർക്കുന്നുവെന്ന് പിണറായി വിജയൻ പറഞ്ഞു. പക്ഷേ, വ്യക്തിപരമായ ദൗർബല്യത്തിന്റെ പേരിൽ അദ്ദേഹം വലിയ വേട്ടയാടൽ നേരിടേണ്ടിവന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിവൈഎഫ്ഐയുടെ സ്റ്റാർട്ടപ്പ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യവേയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ എം. ശിവശങ്കറിന്റെ സേവനങ്ങളെ പുകഴ്ത്തിയത്. സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ എം. ശിവശങ്കറിനെ ഒടുവിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തു നിന്ന് ഒഴിവാക്കിയിരുന്നു. കേസിൽ ശിവശങ്കർ അറസ്റ്റിലാവുകയും ചെയ്തിരുന്നു. സ്റ്റാർട്ടപ്പ് മേഖലയിൽ 2023-2024 കാലഘട്ടത്തിൽ കേരളത്തിൽ 254 ശതമാനം വളർച്ചയുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദേശീയ ശരാശരി 44 ശതമാനം മാത്രമായിരിക്കേയാണ്…
Read Moreപരാതിയുമായെത്തിയ സ്ത്രീയോടു ലൈംഗികബന്ധത്തിന് നിർബന്ധിച്ചു; കൈക്കൂലിയായി മദ്യം ആവശ്യപ്പെട്ടു; ഹോട്ടലിൽ എത്തിയ യുവതിയിൽ നിന്നും മദ്യം വാങ്ങിയ എഎസ്ഐ ബിജുവിനെ കുടുക്കി വിജിലൻസ്
ഗാന്ധിനഗര്‍: പോലീസ് സ്റ്റേഷനില്‍ പരാതിയുമായെത്തിയ സ്ത്രീയോടു ലൈംഗികബന്ധത്തിനു വഴങ്ങണമെന്നും മദ്യം വേണമെന്നും അവശ്യപ്പെട്ടതിനെത്തുടര്ന്ന് വിജിലന്‍സിന്റെ പിടിയിലായ ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ എഎസ്ഐ ബിജുവിനെ ഇന്നു മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. ഇന്നലെ വൈകുന്നേരം പരാതിക്കാരിയായ സ്ത്രീയില്‍നിന്നു മാന്നാനത്തുവച്ച് മദ്യക്കുപ്പി വാങ്ങുന്നതിനിടെ കോട്ടയം വിജിലന്‍സ് ഡിവൈഎസ്പി നിര്‍മല്‍ ബോസിന്റെ നേതൃത്വത്തിലുള്ള സംഘം ബിജുവിനെ പിടികൂടുകയായിരുന്നു.പരാതിക്കാരി മുമ്പ് ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനില്‍ നല്കിയ കേസില്‍ ഒന്നിലധികം പ്രതികള്‍ ഉണ്ടായിരുന്നു. ഒന്നിലധികം പ്രതികളെ ചേര്‍ത്ത് മജിസ്ട്രേറ്റിന് മൊഴിയും നല്‍കിയിരുന്നതാണ്. പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ ഒരു പ്രതി മാത്രമാണു കേസിലുള്ളത്. ഇങ്ങനെ സംഭവിച്ചതില്‍ കേസില്‍ പുനരന്വേഷണം നടത്തുന്നതിനുള്ള നടപടികള്‍ അറിയുന്നതിനു പരാതിക്കാരിയ്ക്ക് മുമ്പ് പരിചയം ഉണ്ടായിരുന്ന ബിജുവിനെ ഫോണില്‍ വിളിച്ചു. മുമ്പ് പരാതിക്കാരിയുടെ രണ്ട് കേസ് സംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നത് ബിജുവായിരുന്നു. ഇങ്ങനെയാണ് പരാതിക്കാരിക്ക് ബിജുവിനെ പരിചയമുള്ളത്. കഴിഞ്ഞ 27ന് ആണ്…
Read Moreകരിതട്ടിയെടുത്ത് കരീമിന്റെ പഴയവാക്കുകൾ… ആശാവർക്കർമാരുടെ ഓണറേറിയം പത്ത് വർഷം മുമ്പ് എളമരം കരീം ആവശ്യപ്പെട്ടത് പതിനായിരം രൂപ; ഉമ്മൻചാണ്ടി സർക്കാർ അന്ന് ആശമാരോട് ചെയ്തിങ്ങനെ…
തിരുവനന്തപുരം: പത്തു വർഷം മുന്‍പ് ആശാ വർക്കർമാരുടെ ഓണറേറിയം പതിനായിരം രൂപയായി വർധിപ്പിക്കണമെന്നു വാദിച്ച സിപിഎം നേതാവ് എളമരം കരീമിന് ഇപ്പോൾ ആശമാരുടെ സമരത്തോടു പരിഹാസം. സർക്കാർ ജീവനക്കാരല്ലാത്തതിനാൽ ആശാ വർക്കർമാർക്ക് ശന്പളവും മറ്റ് ആനുകൂല്യങ്ങളും സംസ്ഥാന സർക്കാരിനു നൽകാനാകില്ലെന്നാണ് എളമരം കരീം ഇപ്പോൾ പറയുന്നത്. എന്നാൽ 2014 ഡിസംബർ എട്ടിന് എളമരം കരീം നിയമസഭയിൽ അവതരിപ്പിച്ച സബ്മിഷനിൽ ആവശ്യപ്പെട്ടത് അവരുടെ ഓണറേറിയം പതിനായിരം രൂപയായി ഉയർത്തണമെന്നാണ്. ആശാ വർക്കർമാർ സെക്രട്ടേറിയറ്റ് പടിക്കൽ ഈ ആവശ്യം ഉന്നയിച്ചു നടത്തുന്ന സമരം ശ്രദ്ധയിൽപ്പെടുത്തിയായിരുന്നു കരീമിന്റെ സബ്മിഷൻ. അന്നത്തെ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാർ അതിനു മറുപടി നൽകുകയും ചെയ്തിരുന്നു. 2007ൽ ആശാ വർക്കർമാർ സംസ്ഥാനത്ത് പ്രവർത്തിച്ചുതുടങ്ങിയെങ്കിലും തുടക്കത്തിൽ സംസ്ഥാന സർക്കാർ അവർക്കു പ്രതിഫലമൊന്നും നൽകിയിരുന്നില്ലെന്ന് ശിവകുമാർ മറുപടിയിൽ ചൂണ്ടിക്കാട്ടി. വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ അവസാന ബജറ്റിൽ അവർക്കു 300 രൂപ…
Read Moreലഹരിയില്ലാതെ ഞങ്ങൾക്കെന്താഘോഷം… പത്താം ക്ലാസ് സെന്റ് ഓഫ് ആഘോഷമാക്കാന്‍ കഞ്ചാവ് വലിച്ച് കുട്ടികൾ; കഞ്ചാവ് സ്കൂളിൽ വിതരണം ചെയ്തയാളെ വലയിലാക്കി പോലീസ്
കാസര്‍ഗോഡ്: പത്താം ക്ലാസ് സെന്റ് ഓഫ് പരിപാടിക്ക് കൊഴുപ്പേകാന്‍ കഞ്ചാവ് ലഹരിയും. കാസര്‍ഗോഡ് ടൗണ്‍ പോലീസ് സ്റ്റേഷന് പരിധിയില്‍പ്പെട്ട വിദ്യാലയത്തില്‍ കഴിഞ്ഞദിവസമാണ് സംഭവം. സെന്റ് ഓഫ് പരിപാടിക്ക് ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്ന രഹസ്യവിവരം പോലീസിന് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എസ്ഐ എം.പി. പ്രദീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള വനിതാ പോലീസ് അടക്കമുള്ള സംഘം സ്കൂളിലെത്തി. പരിശോധനയില്‍ നാലു വിദ്യാര്‍ഥികളില്‍നിന്നും 12.06 ഗ്രാം കഞ്ചാവ് കണ്ടെത്തി. ഈ വിദ്യാര്‍ഥികളുടെ സാമൂഹിക പശ്ചാത്തല റിപ്പോര്‍ട്ട് പോലീസ് തയാറാക്കി. കഞ്ചാവ് എത്തിച്ചുനല്‍കിയത് ചെമ്മനാട് കളനാട് സ്വദേശി കെ.കെ. സമീര്‍ (34) ആണെന്ന് വിദ്യാര്‍ഥികള്‍ മൊഴി നല്കി. പിടികൂടാന്‍ പോയ പോലീസ് സംഘത്തെ സമീര്‍ ആക്രമിച്ചു. സിവില്‍ പോലീസ് ഓഫീസര്‍ നീര്ച്ചാല് കുണ്ടിക്കാനയിലെ സി.എച്ച്. ഭക്തശൈവന്റെ കൈ തിരിച്ചൊടിച്ചു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും ആക്രമിച്ചതിനും വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് നല്കിയതിനുമടക്കം കേസെടുത്ത മേല്‍പ്പറമ്പ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
Read Moreപത്താംക്ലാസുകാരന്റെ ബുദ്ധിയല്ല കുട്ടികൾക്ക്… ഷഹബാസിനെ കൊല്ലുമെന്ന പറഞ്ഞാൽ കൊന്നിരിക്കും; കൂട്ടത്തല്ലിൽ ഒരാൾ മരിച്ചാലും വിഷയമില്ല; ഞെട്ടിക്കുന്ന ഇൻസ്റ്റഗ്രാം സന്ദേശം പുറത്ത്…
കോഴിക്കോട്: സ്കൂൾ വിദ്യാർഥികൾ തമ്മിലുള്ള സംഘർഷത്തിൽ പരിക്കേറ്റ മുഹമ്മദ് ഷഹബാസ് (15) മരിച്ചതിനു പിന്നാലെ ഞെട്ടിക്കുന്ന പ്രതികളുടെ ഇൻസ്റ്റഗ്രാം സന്ദേശം പുറത്ത്. ഷഹബാസിനെ കൊല്ലുമെന്ന പറഞ്ഞാൽ കൊന്നിരിക്കുമെന്നും, അവന്റെ കണ്ണ് ഇപ്പോള്‍ ഇല്ലെന്നും സംഘർഷത്തിന് ശേഷം വിദ്യാർഥികൾ അയച്ച സന്ദേശത്തിൽ പറയുന്നു. കൂട്ടത്തല്ലിൽ മരിച്ചാല്‍ പോലീസ് കേസെടുക്കില്ലെന്ന് പറയുന്ന ശബ്ദവും ഇക്കൂട്ടത്തിലുണ്ട്. കഴിഞ്ഞ ഞായറാഴ്ച ട്യൂഷൻ സെന്ററിലെ യാത്രയയപ്പിനിടെ ഉണ്ടായ പ്രശ്നങ്ങളുടെ തുടർച്ചയായി വ്യാഴാഴ്ച വൈകുന്നേരം താമരശേരി ടൗണിൽ വിദ്യാർഥികൾ ഏറ്റുമുട്ടുകയായിരുന്നു. എം.ജെ.ഹയർ സെക്കൻഡറി സ്കൂൾ കുട്ടികൾ ഡാൻസ് കളിക്കുമ്പോൾ താമരശേരി ഹയർ സെക്കൻഡറി സ്കൂളിലെ ഏതാനും വിദ്യാർഥികൾ കൂകിയതാണു പ്രശ്നങ്ങൾക്ക് തുടക്കം. ഇതിനു പകരം വീട്ടാൻ വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കി കൂടുതൽ കുട്ടികളെ വിളിച്ചു വരുത്തിയാണ് ഇരു വിഭാഗങ്ങൾ ഏറ്റുമുട്ടിയതെന്ന് പോലീസ് പറഞ്ഞു. അതേസമയം കൊല്ലണമെന്ന ഉദ്ദേശത്തോടെ മുൻകൂട്ടി ആസൂത്രണം ചെയ്ത ആക്രമണമാണ് ഉണ്ടായതെന്ന് മരിച്ച…
Read Moreതല്ലിക്കൊന്നത് സഹപാഠിയെ….വിദ്യാർഥി സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന പത്താംക്ലാസുകാരൻ മരിച്ചു; അഞ്ച് വിദ്യാർഥികൾ പോലീസ് കസ്റ്റഡിയിൽ
കോഴിക്കോട്: വിദ്യാർഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്താംക്ലാസുകാരൻ മരിച്ചു. ചുങ്കം പാലോറക്കുന്നിൽ ഇക്ബാലിന്റെ മകന് മുഹമ്മദ് ഷഹബാസാണ് ശനിയാഴ്ച പുലര്‍ച്ചെ മരിച്ചത്. താമരശേരി വെഴുപ്പൂര്‍ റോഡിലെ ട്രിസ് ട്യൂഷന് സെന്ററിനുസമീപത്തുവച്ച് വ്യാഴാഴ്ച വൈകുന്നേരം ആറരയോടെയായിരുന്നു സംഘര്‍ഷം. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ഷഹബാസ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. എളേറ്റിൽ വട്ടോളി എം.ജെ.ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയാണ് മുഹമ്മദ് ഷഹബാസ്. ട്യൂഷൻ സെന്ററിൽ പത്താം ക്ലാസുകാരുടെ ഫെയർവെൽ പാർട്ടിക്കിടെ ഉണ്ടായ തർക്കമാണ് സംഘര്‍ഷത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. സംഘർഷവുമായി ബന്ധപ്പെട്ട് ട്യൂഷന് സെന്ററില്‍ പഠിക്കുന്ന അഞ്ച് വിദ്യാര്‍ഥികൾ താമരശേരി പോലീസിന്റെ കസ്റ്റഡിയിലാണ്.
Read More