കൊച്ചി: ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതി അവസാനിപ്പിക്കാൻ ഹൈക്കോടതി ഉത്തരവ്. പദ്ധതിയുടെ പേരിൽ കോർഡിനേറ്റർ പണപ്പിരിവ് നടത്തിയെന്ന പോലീസ് റിപ്പോർട്ടിനു പിന്നാലെയാണ് കോടതി പദ്ധതി നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. എഡിജിപി എം.ആർ. അജിത് കുമാറാണ് പുണ്യം പൂങ്കാവനം പദ്ധതിയുമായി ബന്ധപ്പെട്ട റിപ്പോർട്ട് മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിച്ചത്. റിപ്പോർട്ടിൽ കോടതി ഞെട്ടൽ രേഖപ്പെടുത്തി. 2011ൽ ഐജി പി. വിജയന്റെ നേതൃത്വത്തിലാണ് പുണ്യം പൂങ്കാവനം പദ്ധതി ആരംഭിച്ചത്. ശബരിമലയിലും പരിസരങ്ങളിലും മാലിന്യ നിക്ഷേപം തടയുകയാണ് പദ്ധതിയുടെ ലക്ഷ്യം. ശബരിമലയിൽ പ്രവർത്തിക്കുന്ന കേരള പോലീസിനൊപ്പം മറ്റ് സർക്കാർ വകുപ്പുകളും കൈകോർത്താണ് പദ്ധതി നടപ്പിലാക്കിയിരുന്നത്.
Read MoreCategory: Top News
നിര്‍ത്താതെ ഹോണ്‍ മുഴക്കി ഇവരെ ഭയപ്പെടുത്താന്‍ ശ്രമിച്ചു; രണ്ടു കുട്ടികളേയും മാറോട് ചേർത്ത് അമ്മ നിന്നു; ഏറ്റുമാനൂരിലെ അപകടത്തെക്കുറിച്ച് ലോക്കോപൈലറ്റ്
ഏറ്റുമാനൂര്‍: അമ്മയും രണ്ട് പെണ് മക്കളും ട്രെയിന്‍ തട്ടി മരിച്ചനിലയില്‍. ഏറ്റുമാനൂര്‍- കോട്ടയം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പാറോലിക്കല്‍ കാരിത്താസ് ഗേറ്റുകള്‍ക്കു മധ്യേയാണ് അപകടമുണ്ടായത്. തെള്ളകം 101 കവല വടകര വീട്ടില്‍ ഷൈനി (43), മക്കളായ അലീന (11), ഇവാന (10) എന്നിവരാണ് മരിച്ചത്. തൊടുപുഴ ചുങ്കം സ്വദേശി നോബിയാണ് ഷൈനിയുടെ ഭര്‍ത്താവ്. ഇന്നു പുലര്‍ച്ചെ പള്ളിയിലേക്കെന്നു പറഞ്ഞാണ് അമ്മയും മക്കളും വീട്ടില്‍നിന്ന് ഇറങ്ങിയത്.പുലര്‍ച്ചെ 5.30നു നിലമ്പൂര്‍ എക്സ്പ്രസ് ട്രെയിനാണ് ഇവരെ തട്ടിയത്. തുടര്‍ന്നു ട്രെയിന്‍ പാറോലിക്കല്‍ ഗേറ്റില്‍ നിര്‍ത്തി വിവരമറിയിക്കുകയായിരുന്നു. മൂന്നുപേരും ട്രാക്കില്‍ നില്ക്കുന്നതു കണ്ട് നിര്‍ത്താതെ ഹോണ്‍ മുഴക്കി ഇവരെ ഭയപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അമ്മ രണ്ടു കുട്ടികളെയും മുറുകെ ചേര്‍ത്തുപിടിച്ച് ട്രാക്കില്‍ തന്നെ നില്‍ക്കുകയായിരുന്നെന്നാണ് ലോക്കോ പൈലറ്റ് മൊഴി നല്‍കിയിരിക്കുന്നത്. മൃതദേഹങ്ങള്‍ തിരിച്ചറിയാനാകാത്ത വിധം ചിതറിപ്പോയിരുന്നു. ഏറ്റുമാനൂര്‍ പോലീസും കോട്ടയം റെയില്‍വേ പോലീസും സ്ഥലത്തെത്തി മേല്‍നടപടികള്‍…
Read Moreകണ്ടക്ടറുടെ വേഷത്തിൽ ബസിനുള്ളിൽ കയറിപ്പറ്റി യുവതിയെ പീഡിപ്പിച്ചു; ഓട്ടംവിളിച്ച് കാറിൽ കയറുന്ന സ്ത്രീകളെ കൊള്ളയടിക്കും; പ്രതി ദത്താത്രയ സ്ഥിരംകുറ്റവാളി
മുംബൈ: മഹാരാഷ്ട്രയിൽ ആളൊഴിഞ്ഞ ബസിനുള്ളിൽ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. 75 മണിക്കൂർ നീണ്ട അന്വേഷണത്തിനൊടുവിൽ പുനെയിലെ ഷിരൂർ തഹസിൽനിന്ന് അർധരാത്രിയോടെയാണ് പ്രതി ദത്താത്രയ് ഗഡെ (36) യെ പോലീസ് കസ്റ്റഡിയിലെടുത്തത്. നഗരത്തിലെ സ്വാര്‍ഗേറ്റ് ബസ് സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ബസില്‍വച്ചാണ് 26കാരിയായ യുവതി പീഡനത്തിനിരയായത്. ചൊവ്വാഴ്ച പുലര്‍ച്ചെ 5.45-ന് മഹാരാഷ്ട്ര സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷന്റെ (എംഎസ്ആര്‍ടിസി) ശിവ്ഷാഹി എസി ബസിലാണു സംഭവം. പ്രതിയെ പിടികൂടാൻ പോലീസ് എട്ട് അന്വേഷണസംഘത്തെ രൂപീകരിച്ചിരുന്നു. വീട്ടുജോലിക്കാരിയായ യുവതി സത്താറയിലേക്കു പോകാന്‍ ബസ് കാത്തുനില്ക്കുമ്പോള് സഹായിക്കാനെന്ന വ്യാജേന സമീപിച്ച് ബസില്‍ കയറ്റുകയായിരുന്നു. ബസില്‍ ആരും ഉണ്ടായിരുന്നില്ല. വാതിലുകള്‍ അടച്ചശേഷം ഇയാള്‍ യുവതിയെ പീഡിപ്പിച്ചു. സംഭവത്തിനുശേഷം മറ്റൊരു ബസില്‍ കയറിയ യുവതി സുഹൃത്തിനോടു വിവരം പറഞ്ഞു. തുടര്‍ന്ന് സുഹൃത്തിന്റെ നിർദേശപ്രകാരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സ്ഥിരംകുറ്റവാളിദത്താത്രയ ഗഡെ സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് പറഞ്ഞു.…
Read Moreനിന്നെക്കാണാൻ നല്ല ഭംഗിയുണ്ട്… പെണ്‍കുട്ടിയെ വഴിയിൽ തടഞ്ഞുനിർത്തി ഉമ്മവെച്ച് മധ്യവയസ്കൻ; മൂന്നുവര്‍ഷം തടവും അരലക്ഷം പിഴയും ശിക്ഷിച്ച് കോടതി
ചേര്‍ത്തല: പന്ത്രണ്ടു വയസുകാരിക്കു നേരേ ലൈംഗികാതിക്രമം കാട്ടിയ കേസിലെ പ്രതിക്ക് മൂന്നുവര്‍ഷം തടവും അരലക്ഷം പിഴയും ശിക്ഷ. തൈക്കാട്ടുശേരി പഞ്ചായത്ത് ഒന്നാം വാര്‍ഡ് ചാത്തങ്കേരി വീട്ടില്‍ മധു(48)വിനെയാണ് ചേര്‍ത്തല പ്രത്യേക അതിവേഗ കോടതി (പോക്സോ) ശിക്ഷിച്ചത്. പിഴയടയ്ക്കാത്ത പക്ഷം മൂന്നുമാസം കൂടി തടവ് അനുഭവിക്കണം.വീടിനടുത്തുള്ള ക്ലബിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് തിരുവാതിര കളിയില്‍ പങ്കെടുത്ത് അടുത്തവീട്ടിലേക്ക് പോയ പെണ്‍കുട്ടിയെ പ്രതി വഴിയില്‍ വച്ച് കാണാന്‍ ഭംഗിയുണ്ട് എന്ന് പറഞ്ഞ് ഉമ്മവച്ചെന്നായിരുന്നു കേസ്. അസ്വസ്ഥയായ പെണ്‍കുട്ടി അമ്മയോട് പറയുകയും തുടര്‍ന്ന് കേസ് കൊടുക്കുകയുമായിരുന്നു. 2023 ഏപ്രില്‍ പൂച്ചാക്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. പ്രോസിക്യൂഷന് ഭാഗത്തുനിന്നും 15 സാക്ഷികളെയും 10 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. ബീന കാര്ത്തികേയന്, അഡ്വ. വി.എല്‍. ഭാഗ്യലക്ഷ്മി എന്നിവര്‍ ഹാജരായി.
Read Moreആശാ വര്‍ക്കര്‍മാരുടെ പ്രതിഷേധം; നേതാക്കൻമാരുടെ അധിക്ഷേപത്തിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട് ചില ആശമാർ; സമരം തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍
കോട്ടയം: കര്‍ഷകരുടെയും ക്ഷേമപെന്ഷന്കാരുടെയും നിരയില്‍ സര്‍ക്കാരിനെതിരേ ആശാവര്‍ക്കര്‍മാരും പ്രതികരിച്ചു രംഗത്തുവന്നതോടെ തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കടുത്ത തിരിച്ചടിയുണ്ടാകുമെന്ന് വിലയിരുത്തല്‍. കോവിഡ് കാലത്തുള്‍പ്പെടെ ക്ലേശകരമായി സേവനം ചെയ്ത ആറായിരം ആശാവര്‍ക്കര്‍മാരാണ് ജില്ലയില്‍ ഓണറേറിയം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിക്കുന്നത്. ഗ്രാമങ്ങളില്‍ ജനങ്ങളുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തുന്നവരും ഏവര്‍ക്കും പരിചിതരുമാണ് ആശാവര്‍ക്കര്‍മാര്‍. ഇവരില്‍ വലിയൊരു വിഭാഗവും ഇടതുപക്ഷ അനുഭാവികളുമാണ്. അടുത്ത തദ്ദേശതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിനിരയില്‍ പരിഗണിച്ചിരുന്ന വനിതകളാണ് സര്‍ക്കാരിനെതിരേ ശക്തമായ നിലപാടുമായി രംഗത്തുവന്നിരിക്കുന്നത്. സമരക്കാരെ അധിക്ഷേപിക്കുന്ന പാര്‍ട്ടി നേതാക്കളുടെ നിലപാടില്‍ പ്രതിഷേധിച്ച് ചിലര്‍ സിപിഎം ബന്ധം അവസാനിപ്പിക്കുകയും ചെയ്തു. ഗര്‍ഭകാല പരിചരണംമുതല് കുട്ടിക്ക് പതിനാലാം വയസില്‍ പ്രതിരോധ കുത്തിവയ്പ് നല്‍കുന്നതുവരെയുള്ള സേവനമാണ് ആശാ വര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. പതിനേഴ് വര്‍ഷമായി ഈ രംഗത്തുള്ളവരാണ് ജീവിക്കാനുള്ള വരുമാനം തേടി സമരം ചെയ്യുന്നത്. പോളിയോ തുള്ളിമരുന്ന് എല്ലാ കുട്ടികള്‍ക്കും കൊടുത്തുവെന്ന് ഉറപ്പാക്കേണ്ട ചുമതലയും ഇവര്‍ക്കാണ്.എന്‍എച്ച്എം വഴി…
Read Moreഫോളോവേഴ്സും കൂടും പണവും സമ്പാദിക്കാം; കുംഭമേളയിൽ പങ്കെടുത്ത സ്ത്രീകളുടെ കുളിസീൻ പകർത്തി യുട്യൂബിൽ അപ്ലോഡ് ചെയ്തു; യുവാവ് അറസ്റ്റിൽ
ലക്നോ: മഹാ കുംഭമേളയിൽ എത്തിയ സ്ത്രീകളുടെ കുളിക്കുന്നതിന്റെയും വസ്ത്രം മാറുന്നതിന്റെയും ദൃശ്യങ്ങൾ പകർത്തി യുട്യൂബിൽ അപ്ലോഡ് ചെയ്തയാൾ അറസ്റ്റിൽ. ബംഗാൾ സ്വദേശിയായ ഇയാളെ പ്രയാഗ്രാജ് പോലീസ് ആണ് അറസ്റ്റ് ചെയ്തത്. പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിൽ താമസിക്കുന്ന അമിത് കുമാർ ഝായാണ് പിടിയിലായത്. സോഷ്യൽ മീഡിയയിൽ ഫോളോവേഴ്സിനെ നേടുന്നതിനും പണം സമ്പാദിക്കാനുമാണ് താൻ വീഡിയോ ചിത്രീകരിച്ചതെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഭാരതീയ ന്യായ സംഹിതയിലെ 296/79 വകുപ്പുകളും ഐടി നിയമത്തിലെ പ്രസക്തമായ വകുപ്പുകളും പ്രകാരം സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
Read Moreഉള്ളുലഞ്ഞ് റഹീം നാട്ടിലെത്തി; ആദ്യം കബറിടങ്ങൾ സന്ദർശിക്കും; സാമൂഹിക പ്രവർത്തകരുടെ ഇടപെടലിനെ തുടർന്നാണ് റഹീമിനു നാട്ടിലേക്ക് എത്തിയത്
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് പേരുമല ആർച്ച് ജംഗ്ഷൻ സൽമാസിൽ അബ്ദുൽ റഹീം നാട്ടിലെത്തി. രാവിലെ 7.55ന് തിരുവനന്തപുരം വിമാനത്താവളത്തിലാണ് റഹീം എത്തിയത്. വ്യാഴാഴ്ച 12.15നായിരുന്നു ദമാമിൽ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചത്. നാട്ടിലെത്തിയ റഹീം ഡി.കെ. മുരളി എംഎൽഎയുടെ ഓഫീസിലേക്കാണ് ആദ്യം ചെന്നത്. ഇവിടെ നിന്ന് പാങ്ങോട്ടെത്തി കൊല്ലപ്പെട്ട ഉറ്റവരുടെ കബറിടങ്ങൾ സന്ദർശിക്കും. റഹീമിന്റെ ഇളയമകന്, അമ്മ, സഹോദരന്, സഹോദരഭാര്യ എന്നിവരെ കബറടക്കിയിരിക്കുന്നത് താഴേപാങ്ങോട്ടുള്ള ജുമാ മസ്ജിദില്‍ ആണ്. തുടര്‍ന്ന് കുടുംബാംഗങ്ങളെ കണ്ട ശേഷം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യ ഷെമിയെ കാണുമെന്നാണ് ലഭിക്കുന്ന വിവരം. സാമൂഹിക പ്രവർത്തകരുടെ ഇടപെടലിനെ തുടർന്നാണ് അബ്ദുൽ റഹീമിനു നാട്ടിലേക്കു തിരിക്കാനായത്. ഇഖാമ കാലാവധി തീർന്ന് രണ്ടര വർഷമായി സൗദിയിൽ യാത്രാവിലക്ക് നേരിടുകയാണ് ഇദ്ദേഹം. റഹീമിനെ എത്രയും വേഗം നാട്ടിലെത്തിക്കാൻ സാമൂഹ്യ സംഘടനകൾ ശ്രമം തുടങ്ങിയിരുന്നു. ഇതാണ് ഫലം…
Read Moreപത്ത് വർഷത്തെ കഠിനമായ പ്രണയം; ഇരുവീട്ടിൽ നിന്നും വധഭീഷണി; ഇതരമതക്കാരായ ജാർഖണ്ഡ് സ്വദേശികൾക്ക് പ്രണയസാഫല്യം കേരളത്തിൽവെച്ച്
കായംകുളം: വധഭീഷണി ഉയർന്നതിനെത്തുടര്‍ന്ന് ജാര്‍ഖണ്ഡ് സ്വദേശികളായ കമിതാക്കൾ ഒടുവിൽ കായംകുളത്ത് വിവാഹിതരായി. ജാര്‍ഖണ്ഡ് ചിത്തപ്പൂര്‍ സ്വദേശികളായ മുഹമ്മദ് ഗാലിബും ആശ വര്‍മയുമാണ് വിവാഹിതരായത്. ജാര്‍ഖണ്ഡില്‍ നിരന്തരം വധഭീഷണി നേരിട്ടതിനു പിന്നാലെയാണ് ഇരുവരും കേരളത്തിൽ അഭയം തേടിയത്.മുഹമ്മദ് ഗാലിബും ആശാ വര്‍മയും കഴിഞ്ഞ പത്തുവര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു. ജനുവരിയില്‍ ആശാ വര്‍മയുടെ വിവാഹം 45കാരനുമായി ഉറപ്പിച്ചതിനു പിന്നാലെ വിവരം അറിഞ്ഞ് ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ഗാലിബ് നാട്ടിലെത്തി. എന്നാല്‍, ഇതര മതസ്ഥനായ യുവാവുമായി വിവാഹം നടത്താന്‍ ആശയുടെ കുടുംബം തയാറായില്ല. ഇതിനു പിന്നാലെയാണ് ഇരുവര്‍ക്കും നേരെ വധഭീഷണി ഉയര്‍ന്നത്. കൂടാതെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും ചെയ്തു. ഗള്‍ഫിലുള്ള സുഹൃത്തുക്കളെ ഗാലിബ് വിഷയങ്ങള്‍ ധരിപ്പിക്കുന്നതിനിടെ കായംകുളം സ്വദേശിയായ സുഹൃത്താണ് ആശയുമായി കേരളത്തിലെത്തിയാല്‍ സംരക്ഷണം ലഭിക്കുമെന്ന് അറിയിച്ചത്. തുടര്‍ന്നാണ് ഇരുവരും കേരളത്തിലെത്തിയത്. ഇവരുടെ സംരക്ഷണത്തിനായി അഭിഭാഷക മുഖേന ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍…
Read Moreപി.സി. ജോർജ് കാർഡിയോളജിയിൽ തുടരുന്നു; ഇസിജിയില്‍ കുഴപ്പമില്ലെങ്കിലും ഉയർന്ന രക്ത സമ്മര്‍ദം; വിദഗ്ധ ചികിത്സയും ആന്‍ജിയോഗ്രാമും ആവശ്യമെന്ന് ഡോക്ടർമാർ
ഗാന്ധിനഗര്‍: ചാനല്‍ ചര്‍ച്ചയില്‍ മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിജെപി നേതാവ് പി.സി. ജോര്‍ജിന്റെ ജാമ്യാപേക്ഷ ഇന്നു കോടതി പരിഗണിക്കും. ജോര്‍ജ് കഴിഞ്ഞ ദിവസം കീഴടങ്ങിയ ഈരാറ്റുപേട്ട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ജാമ്യാപേക്ഷ ഫയല്‍ ചെയ്തിരിക്കുന്നത്. ഇന്നലെ കോടതി അവധിയായതിനാല്‍ ഇന്നു രാവിലെ 11ന് ജാമ്യാപേക്ഷ പരിഗണിക്കും. ഹൃദയസംബന്ധമായ അസുഖമുള്ളതിനാല്‍ കൂടുതല്‍ വിദഗ്ധ പരിശോധനയും ചികിത്സയും ആവശ്യമാണെന്ന് ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്. തിങ്കളാഴ്ച രാവിലെ ഈരാറ്റുപേട്ട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയ ജോര്‍ജിനെ കോട്ടയം മെഡിക്കല്‍ കോളജ് റിമാന്‍ഡ് സെല്ലിലാക്കിയിരുന്നു. ഇസിജി വ്യത്യാസം, ശാരീരിക അസ്വസ്ഥതകള്‍ എന്നിവയെത്തുടര്‍ന്ന് കാര്‍ഡിയോളജി ഐസിയുവിലേക്ക് മാറ്റിയിരുന്നു. നിലവില്‍ ഇസിജിയില്‍ കുഴപ്പമില്ലെങ്കിലും രക്ത സമ്മര്‍ദത്തില്‍ കാര്യമായ മാറ്റമില്ല. ന്യൂറോളജി വിഭാഗം ഡോക്ടര്‍മാരും പരിശോധിക്കുന്നുണ്ട്. നിലവില്‍ ജോര്‍ജിന്റെ ആരോഗ്യം തൃപ്തികരമാണ്. ഐസിയുവില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ജോര്‍ജിനെ ഇന്നലെ രാവിലെ…
Read Moreമദ്യപാനത്തിനിടെ 15 വർഷം മുമ്പത്തെ പകതികട്ടി വന്നു; പൊറോട്ട വിഷ്ണു സുഹൃത്തിനെ കൊലപ്പെടുത്തിയത് ക്രൂരമായി; പ്രകോപനത്തിന്റെ കാരണം ഞെട്ടിക്കുന്നത്
തൃശൂർ: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ സുഹൃത്തിനെ മർദിച്ചുകൊന്നു. പൊന്നുക്കര ചിറ്റേത്തുപറന്പിൽ ദാമോദരന്റെ മകൻ സുധീഷ്(45) ആണ് കൊല്ലപ്പെട്ടത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പൊറോട്ട വിഷ്ണു എന്നുവിളിക്കുന്ന പൊന്നൂക്കര വട്ടപ്പറന്പിൽ വിഷണു(40)വിനെ ഒല്ലൂർ പോലീസ് അറസ്റ്റുചെയ്തു. ചൊവ്വാഴ്ച രാത്രിയാണു സംഭവം. സുകുമാരൻ എന്നയാളുടെ വീട്ടിൽവച്ച് മദ്യപിക്കുന്നതിനിടെയായിരുന്നു വാക്കുതർക്കം. സുധീഷിന്റെ സഹോദരിയെ വർഷങ്ങൾക്കുമുൻപ് വിഷ്ണു കളിയാക്കിയിരുന്നു. ഇതേച്ചൊല്ലിയാണ് തർക്കം നടന്നതെന്നു പറയുന്നു. തർക്കത്തിനിടെ സുധീഷിന്റെ തല വിഷ്ണു ഭിത്തിയിലിടിപ്പിച്ചു പരിക്കേല്പിച്ചു. ഹാക്സോ ബ്ലേഡ് കൊണ്ടു ശരീരത്തിൽ മുറിവേൽപ്പിക്കുകയും ചെയ്തു. മർദനത്തിൽ സുധീഷിനു തലയ്ക്കും നെഞ്ചിലും കൈക്കും പരിക്കേറ്റു. ഗുരുതരപരിക്കേറ്റ സുധീഷിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയുടെ വീട്ടിൽ ഫോറൻസിക് സംഘം പരിശോധന നടത്തി.
Read More