വെഞ്ഞാറമൂട്: കൂട്ടക്കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതി അഫാന്റെ പെണ്‍സുഹൃത്ത് ഫര്‍സാനയുടെ കൊലപാതകം വിമര്‍ശനം ഭയന്നാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഫര്‍സാനയുടെ സ്വര്‍ണം അഫാന് പണയം വച്ചിരുന്നു. താന്‍ മരിച്ചാല്‍ ഫര്‍സാന രൂക്ഷവിമര്‍ശനത്തിന് ഇരയാകുമെന്ന് അഫാന് കരുതി. വിമര്‍ശനത്തിന് ഇരയാകാതിരിക്കാന്‍ ഫര്‍സാനയേയും കൊല്ലാന്‍ തീരുമാനിച്ചുവെന്നാണ് പോലീസ് കരുതുന്നത്. വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്ക് പിന്നില്‍ സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്നാണ് പോലീസ് നിഗമനം. കടക്കെണിയിലും കുടുംബത്തിന്റെ ആഡംബര ജീവിതം കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Read MoreCategory: Top News
നിയമം കടലാസിലൊതുങ്ങി: സ്വകാര്യ ബസ് കണ്ടക്ടര്‍മാര്‍ നെയിം ബോര്‍ഡ് ധരിക്കണമെന്ന ഉത്തരവിനു പുല്ലുവില
കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ബസുകളില്‍ കണ്ടക്ടര്‍മാര്‍ യൂണിഫോമിനൊപ്പം പേര് വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന നെയിം ബോര്‍ഡ് ധരിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് കടലാസിലൊതുങ്ങി. ഉത്തരവിറങ്ങി വര്‍ഷം 14 പിന്നിട്ടെങ്കിലും ഇതൊരു ഫലപ്രദമായില്ലെന്നതാണ് വാസ്തവം. സ്വകാര്യ ബസ് ജീവനക്കാര്‍ നെയിം ബോര്‍ഡ് ധരിക്കണമെന്ന ഗതാഗത വകുപ്പിന്റെ ഉത്തരവ് 2002 ജൂണ്‍ 24 ന് പുറത്തിറങ്ങിയിരുന്നുവെങ്കിലും ഫലം കാണാതായതോടെയാണ് ഗതാഗത വകുപ്പ് വീണ്ടും ഉത്തരവ് ഇറക്കിയത്. സ്വകാര്യ ബസുകളില്‍ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയുകയെന്ന ലക്ഷ്യത്തോടെ 2011 മാര്‍ച്ചിലാണ് ഇതുസംബന്ധിച്ച് ഗതാഗത വകുപ്പ് വീണ്ടും ഉത്തരവ് പുറപ്പെടുവിച്ചത്. സ്വകാര്യ ബസുകളില്‍ പലപ്പോഴും കണ്ടക്ടര്‍മാര്‍ മാറിമാറിയാണ് വരുന്നത്. അതിനാല്‍ മോശം പെരുമാറ്റം നടത്തുന്ന ജീവനക്കാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ പ്രയാസമുണ്ടാകാറുണ്ട്. ഏതെങ്കിലും സാഹചര്യത്തില്‍ അതിക്രമമുണ്ടായാല്‍ പോലീസിലോ, വനിതാ സെല്ലിലോ ആര്ടിഒയ്ക്കോ പരാതിനല്കാന് തടസമാവരുതെന്ന് കണ്ടാണ് കണ്ടക്ടര്‍മാര്‍ പോലീസുകാരുടേതുപോലെ നെയിംപ്ലേറ്റ് ധരിക്കണമെന്നു നിര്‍ദേശം വന്നത്. കാക്കി ഷര്‍ട്ടില്‍…
Read Moreനമ്മുടെ ഓരോ നീക്കവും പല രീതിയിലും ട്രാക്ക് ചെയ്യപ്പെടാം; എല്ലാ ആപ്പുകള്‍ക്കും ലൊക്കേഷന്‍ അനുമതി നല്‍കേണ്ടെന്ന മുന്നറിയിപ്പുമായി പോലീസ്
കൊച്ചി: എന്തിനും ഏതിനും ഓണ്‍ലൈനിനെ ആശ്രയിക്കുന്ന ഇക്കാലത്ത് എല്ലാ ആപ്പുകള്‍ക്കും ലൊക്കേഷന്‍ അനുമതി നല്‍കേണ്ടെന്ന മുന്നറിയിപ്പുമായി പോലീസ്. നമ്മുടെ ഓരോ നീക്കവും പല രീതിയിലും ട്രാക്ക് ചെയ്യപ്പെടാം എന്നതാണ് പോലീസ് മുന്നറിയിപ്പിനുള്ള കാരണം. ചില ആപ്പുകള്‍ക്ക് അവയുടെ അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നതിന് ലൊക്കേഷന്‍ അനുമതി വേണം. അനാവശ്യമായി ലൊക്കേഷന്‍ അനുമതി ആവശ്യപ്പെടുന്ന ആപ്പുകളുമുണ്ട്. ആപ്പുകള്‍ ഓപ്പണ്‍ ചെയ്ത്, ഉപയോഗിക്കുമ്പോള്‍ മാത്രം ലൊക്കേഷന്‍ ഉപയോഗിക്കാനുള്ള അനുമതി ആവശ്യപ്പെടുന്ന ആപ്പുകളും ഉണ്ട്. ഏതൊക്കെ ആപ്പുകള്‍ക്ക് ലൊക്കേഷന്‍ ഡാറ്റ കാണാനാകുമെന്ന് ഇടയ്ക്കിടെ പരിശോധിക്കുന്നത് നല്ലതാണെന്നാണ് പോലീസിന്റെ മുന്നറിയിപ്പിലുള്ളത്. ഈ ആപ്പുകള്‍ക്ക് ലൊക്കേഷന്‍ അനുമതി നല്കാംമാപ്പിംഗ് ആപ്പുകള്‍ക്ക് ദിശാസൂചനകള്‍ നല്കാന് ലൊക്കേഷന്‍ ആക്സസ് ആവശ്യമാണ്. കാമറ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ പലപ്പോഴും ലൊക്കേഷന്‍ ചോദിക്കാറുണ്ട്. ഫോട്ടോ മെറ്റാഡാറ്റയിലേക്ക്, ഫോട്ടോകള്‍ എടുക്കപ്പെട്ട ലൊക്കേഷന്‍ ചേര്‍ക്കണോ എന്ന് ചിലപ്പോള്‍ അനുമതി ചോദിക്കും. ഇത് അത്യാവശ്യമല്ല. എന്നാല്‍ ഈ ഡാറ്റ…
Read Moreമകളെപ്പോലെ കാണേണ്ടവളോട്… വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ അധ്യാപകൻ അറസ്റ്റിൽ; പോക്സോ വകുപ്പ് ചുമത്തി പോലീസ്; ഞെട്ടിക്കുന്ന സംഭവം ആലപ്പുഴയിൽ
ചാരുംമൂട്: സ്കൂൾ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കോൺഗ്രസ് പാലമേൽ ഈസ്റ്റ് മണ്ഡലം ജനറൽ സെക്രട്ടറിയും കോൺഗ്രസ് അനുകൂല സർവീസ് സംഘടന മാവേലിക്കര വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റുമായ ആദിക്കാട്ടുകുളങ്ങരയിൽ ഊനംപറമ്പിൽ എസ്. ഷിബുഖാനെയാണ് വിദ്യാർഥിനിയുടെ പരാതിയിൽ നൂറനാട് പോലീസ് അറസ്റ്റ് ചെയ്തത്. പത്താം ക്ലാസ് വിദ്യാർഥികളുടെ യാത്രയയപ്പ് ചടങ്ങ് കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയ പെൺകുട്ടിയോട് ക്ലാസ് ടീച്ചർ കൂടിയായ ഷിബുഖാൻ അശ്ലീലം പറയുകയും അപമര്യാദയായി പെരുമാറുകയും ചെയ്തതായാണ് പരാതി. ഉടൻതന്നെ പെൺകുട്ടി സഹപാഠികളെ വിവരമറിയിച്ചു. വിവരം അറിഞ്ഞെത്തിയ എസ്എഫ്ഐ പ്രവർത്തകർ സ്കൂളിലേക്ക് മാർച്ച് നടത്തി ഹെഡ്മാസ്റ്റർക്കു പരാതി നൽകി. പെൺകുട്ടിയുടെ പരാതിയെത്തുടർന്ന് സ്ഥലത്തെത്തിയ നൂറനാട് പോലീസ് അധ്യാപകനെ അറസ്റ്റുചെയ്തു പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Read Moreയുവാവ് കാറിനുള്ളിൽ മരിച്ചനിലയിൽ; എസി ഓൺ ചെയ്ത് ഡോറുകൾ ലോക്ക് ചെയ്ത നിലയിലായിരുന്നു; അടൂരിൽ കണ്ടെത്തിയത് കോട്ടയത്തുനിന്നും കാണാതായ യുവാവിനെ
തലയോലപ്പറമ്പ്: തിരുവനന്തപുരത്ത് ട്രാവൽ ഏജൻസി നടത്തിയിരുന്ന തലയോലപ്പറമ്പ് സ്വദേശിയായ യുവാവിനെ അടൂരിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മറവൻതുരുത്ത് പള്ളിപ്പറമ്പ് സൗപർണികയിൽ നിഷാദി(29)നെയാണ് തിങ്കളാഴ്ച വൈകുന്നേരം കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. എസി ഓൺ ചെയ്ത് ഡോറുകൾ ലോക്ക് ചെയ്ത നിലയിലായിരുന്നു. മറവൻതുരുത്തിലെ വീട്ടിലുണ്ടായിരുന്ന യുവാവിനെ ഞായറാഴ്ച മുതലാണ് കാണാതായത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം മുട്ടുചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന്. ഏനാത്ത് പോലീസ് മേൽനടപടി സ്വീകരിച്ചു. പിതാവ് പരേതനായ ഹബീബ് (റിട്ട. സിആർപിഎഫ്). മാതാവ്: യശോദ (റിട്ട. നഴ്സിംഗ് സൂപ്രണ്ട് തിരുവനന്തപുരം മെഡിക്കൽ കോളജ്). സഹോദരിമാർ: നിഷ ( ബാങ്ക് മാനേജർ, തിരുവനന്തപുരം), ഹർഷ ( നഴ്സ് ഓസ്ട്രേലിയ).
Read Moreകുറ്റബോധമില്ലാതെ അഫാൻ; റിപ്പർ മോഡൽ കൊലപാതകം പ്രതി നടത്തിയത് കൃത്യമായ ആസൂത്രണത്തോടെ; അഫാനു മാനസികപ്രശ്നങ്ങളൊന്നുമില്ലെന്നു പോലീസ്
തിരുവനന്തപുരം: കുറ്റബോധമൊന്നുമില്ലാതെ വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാൻ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രത്യേക മുറിയിലാണ് ഇയാളെ പാർപ്പിച്ചിരിക്കുന്നത്. ഡോക്ടർമാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന അഫാന്റെ അമ്മ ഷെമിയിൽ നിന്നു കൂടുതൽ വിവരങ്ങൾ അറിയാനാകുമെന്ന പ്രതീക്ഷയിലാണു പോലീസ്. അവരുടെ ആരോഗ്യനില മെച്ചപ്പെട്ടെങ്കിൽ മാത്രമേ വിവരങ്ങൾ ചോദിച്ചറിയാൻ സാധിക്കുകയുള്ളൂ. കൂട്ടക്കൊലയ്ക്കു പിന്നിലെ യഥാർഥ വിവരങ്ങൾ ഇവരിൽനിന്നു മാത്രമേ കൃത്യമായി അറിയാൻ സാധിക്കൂ. അന്വേഷണത്തിനായി തിരുവനന്തപുരം റൂറൽ എസ്പി. കെ. സുദർശന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുമെന്ന് കുറ്റകൃത്യം നടന്ന സ്ഥലം സന്ദർശിച്ച തിരുവനന്തപുരം റേഞ്ച് ഐജി ശ്യാംസുന്ദർ പറഞ്ഞു. റിപ്പർ മോഡൽ കൊലപാതകം പ്രതി നടത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്ന് ഐജി പറഞ്ഞു. വെഞ്ഞാറമൂട്ടിലെ കടയിൽ നിന്നാണ് കൂട്ടക്കൊല നടത്താൻ ഉപയോഗിച്ച ചുറ്റിക വാങ്ങിയതെന്ന് പോലീസ് പറഞ്ഞു.…
Read Moreഅവന് എന്തെങ്കിലും പറ്റിയോ, എന്റെ അടുത്തേക്ക് കൊണ്ടുവരുമോ; ഷെമി ബോധം തെളിഞ്ഞപ്പോള്‍ അന്വേഷിച്ചത് ഇളയമകൻ അഫ്സാനെ; തലയിൽ 13 സ്റ്റിച്ച്
തിരുവനന്തപുരം: മകന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന മാതാവ് ഷെമി ബോധം തെളിഞ്ഞപ്പോള്‍ ആദ്യം അന്വേഷിച്ചത് ഇളയമകൻ അഫ്സാനെക്കുറിച്ച്. അഫാനെക്കുറിച്ച് അവര്‍ ഒന്നും ചോദിച്ചില്ലെന്നും ഷെമിയെ സന്ദര്‍ശിച്ച ബന്ധു പറയുന്നു. അടുത്ത ബന്ധുവിനെ കണ്ടപ്പോള്‍ തന്നെ ഇളയ മകന് അഫ്സാനെക്കുറിച്ചാണ് ചോദിച്ചത്. അവനെന്തെങ്കിലും പറ്റിയോ എന്നു കരഞ്ഞുകൊണ്ടു ചോദിച്ചു. അവനെ തന്റെ അടുത്തേക്ക് കൊണ്ടുവരണമെന്ന് പറഞ്ഞു. ഷമിയുടെ തലയ്ക്ക് പിറകില്‍ 13 സ്റ്റിച്ചുണ്ട്. കണ്ണിന്റെ താഴെ രണ്ടുഭാഗത്തും എല്ലിന് പൊട്ടലുണ്ട്. വായ പൂര്‍ണമായി തുറക്കാന്‍ കഴിയാത്ത അവസ്ഥയിലുമാണ്.
Read Moreഈരാറ്റുപേട്ടയിൽ ഇന്നു കാണുന്നതെല്ലാം ഉണ്ടാക്കിയത് പിസിയെന്ന് ഷോൺ ജോർജ്; “ഇതൊക്കെ ഉണ്ടാക്കാന്‍ കാശ് പി.സി. ജോര്‍ജിന്റെ കുടുംബത്തുനിന്നാണോ?’ പരിഹസിച്ച് നടന് വിനായകന്
കൊച്ചി: ബിജെപി നേതാവ് പി.സി. ജോര്‍ജിനെയും മകന് ഷോണ്‍ ജോര്‍ജിനെയും പരിഹസിച്ച് നടന് വിനായകന്.മതവിദ്വേഷ പരാമര്‍ശത്തിന്റെ പേരില്‍ പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്തതിനെ ഷോണ്‍ വിമര്‍ശിച്ചിരുന്നു. ഈരാറ്റുപേട്ടയിലെ സിഐ ഓഫിസും മജിസ്ട്രേറ്റ് കോടതിയും ഉള്‍പ്പെടെ ഈരാറ്റുപേട്ടയില്‍ ഇന്ന് കാണുന്നതെല്ലാം പി.സി. ജോര്‍ജ് ഉണ്ടാക്കിയതാണ് എന്ന് ഷോണിന്റെ പ്രസ്താവനയിൽ പറഞ്ഞിരുന്നു. ഇതിനെതിരേയാണു വിനായകന് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടത്. “ഇതൊക്കെ ഉണ്ടാക്കാന്‍ കാശ് പി.സി. ജോര്‍ജിന്റെ കുടുംബത്തു നിന്നാണോ? ഇസ് ലാം മതവിശ്വാസികളടക്കമുള്ള ജനത്തിന്റെ നികുതിപ്പണം കൊണ്ടല്ലേ ഷോണേ…?’ എന്നാണ് വിനായകന്റെ പോസ്റ്റിലുള്ളത്.
Read Moreവെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകക്കേസിലെ പ്രതി ലഹരി ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; ചികിത്സയോട് അഫാൻ സഹകരിക്കുന്നില്ല; നിരീക്ഷണം തുടർന്ന് ആശുപത്രി അധികൃതർ
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന് ലഹരി ഉപയോഗിച്ചതായി കണ്ടെത്തല്‍. തിരുവനന്തപുരം മെഡിക്കൽ കോളജിലെ പ്രാഥമിക പരിശോധനയിലാണ് ഇക്കാര്യം ബോധ്യമായത്. ഏതുതരം ലഹരിയാണ് ഉപയോഗിച്ചതെന്ന് കണ്ടെത്താന്‍ കൂടുതല്‍ പരിശോധന വേണമെന്ന് പോലീസ് അറിയിച്ചു. ഇയാൾ അസ്വസ്ഥത കാണുക്കുന്നുണ്ടെന്നും ചികിത്സയോട് സഹകരിക്കുന്നില്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. മരുന്ന് കുത്തിയ കാനുല ഇയാൾ ഊരിക്കളഞ്ഞു. എലിവിഷം കഴിച്ചു എന്ന് മൊഴി ഉള്ളതിനാൽ ജാഗ്രത തുടരുകയാണ്. ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും നിരീക്ഷണം തുടരുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി ക്രൂരകൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ആറ് മണിക്കൂറിനുള്ളിലാണ് പ്രതി അഞ്ച് കൊലപാതകങ്ങൾ നടത്തിയത്.
Read Moreവെഞ്ഞാറമൂട് കൂട്ടക്കൊല; സാന്പത്തിക ബാധ്യത കൊലയ്ക്ക് കാരണമെന്ന അഫാന്റെ മൊഴി വിശ്വസിക്കാതെ പോലീസ്; നാട്ടിൽ സാമ്പത്തിക ബാധ്യതയില്ലെന്ന് പ്രതിയുടെ പിതാവ് റഹീം
തിരുവനന്തപുരം: നാട്ടിൽ തനിക്ക് സാമ്പത്തിക ബാധ്യതയൊന്നുമില്ലെന്ന് വെഞ്ഞാറമൂട് അഞ്ചുപേരെ കൊലപ്പെടുത്തിയ പ്രതി അഫാന്റെ പിതാവ് റഹീം. അഫാന് മറ്റു പ്രശ്നങ്ങളുള്ളതായി ഒരു വിവരവും അറിയില്ലെന്നും റഹീം വ്യക്തമാക്കി. സാമ്പത്തിക ബാധ്യതയോ പെൺകുട്ടിയുമായുള്ള ബന്ധമോ ഒന്നും അറിയിച്ചിട്ടില്ലെന്നും പിതാവ് പറഞ്ഞു. അതേസമയം വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ അടിമുടി ദുരൂഹതയെന്ന് പോലീസ്. തന്റെ പിതാവിന് 75 ലക്ഷം രൂപയുടെ കടം ഉണ്ടെന്നും ഇതിനാലാണ് കൂട്ടക്കൊല നടത്തിയശേഷം താൻ ജീവനൊടുക്കാൻ തീരുമാനിച്ചതെന്ന് പ്രതി അഫാൻ മൊഴി നൽകി. എന്നാൽ പ്രതിയുടെ മൊഴി വിശ്വാസത്തിലെടുക്കാൻ പോലീസ് തയാറായിട്ടില്ല. പെൺസുഹൃത്ത് ഫർസാനയെ എന്തിനു കൊന്നു എന്ന ചോദ്യത്തിനു പ്രതി കൃത്യമായ മറുപടി നൽകുന്നില്ലെന്ന് പോലീസ് പറഞ്ഞു. വെഞ്ഞാറമൂട് സ്വദേശിനിയായ പെൺകുട്ടി ട്യൂഷനു പോകുന്നു എന്നു പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. തിങ്കളാഴ്ച മൂന്നിനാണ് പെൺകുട്ടി അഫാന്റെ വീട്ടിലെത്തിയതെന്ന് പോലീസ് കണ്ടെത്തി. കല്ലറ പാങ്ങോട്ടെ മുത്തശ്ശിയുടെ വീട്ടിലെത്തിയാണ്…
Read More