തിരുവനന്തപുരം: ബന്ധുക്കളെയും പെണ്‍സുഹൃത്തിനെയുമുൾപ്പെടെ അഞ്ച് പേരെ കൊലപ്പെടുത്തിയശേഷം യുവാവ് വെഞ്ഞാറമ്മൂട് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. രണ്ട് മണിക്കൂറിനിടെ മൂന്നിടങ്ങളിലായി നടത്തിയ കൂട്ടക്കൊല നാടിനെ നടുക്കി. വെഞ്ഞാറമ്മൂട് പേരുമല സ്വദേശിയായ അഫാൻ (23) ആണ് കൂട്ടക്കുരുതി നടത്തിയത്. യുവാവിന്റെ ക്രൂരമായ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ കാൻസർ രോഗിയായ ഇയാളുടെ അമ്മ അതീവ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സ്വന്തം അനുജനെയും അമ്മൂമ്മയെയും ബന്ധുക്കളെയും പെണ്‍സുഹൃത്തിനെയുമാണ് പ്രതി കൊലപ്പെടുത്തിയത്. അഫാന്റെ പിതാവിന്റെ അമ്മ സൽമാബീവി (88), പിതൃസഹോദരൻ ലത്തീഫ് (69), ഭാര്യ ഷാഹിദ (59), സ്കൂൾ വിദ്യാർഥിയായ അനുജൻ അഹ്സാൻ (14), പെണ്‍സുഹൃത്ത് ഫർസാന എന്നിവരാണ് കൊല്ലപ്പെട്ടത്. ക്രൂരമായ ആക്രമണത്തിനിരയായ അമ്മ ഷെമി ഗുരുതരാവസ്ഥയിൽ ഗോകുലം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. രണ്ടു മണിക്കൂറിനുള്ളിൽ 30 കിലോമീറ്ററോളം ബൈക്കിൽ സഞ്ചരിച്ച് മൂന്ന് വീടുകളിലെത്തി മൂർച്ചയേറിയ ആയുധം കൊണ്ട് വെട്ടിയും ചുറ്റികകൊണ്ട്…
Read MoreCategory: Top News
പി.സി.ജോർജിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ഇ.സി.ജിയിൽ വ്യതിയാനം; ഡോക്ടർമാരുടെ നിരീക്ഷണത്തിൽ കാർഡിയോളജി ഐസിയുവിൽ
കോട്ടയം: മത വിദ്വേഷ പരാമർശം നടത്തിയ കേസിൽ റിമാൻഡിലായതിന് പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച പി.സി.ജോർജ് ഡോക്ടർമാരുടെ നിരീക്ഷണത്തിൽ തുടരുന്നു. ഇസിജിയിൽ വ്യതിയാനം കണ്ടതിനെ തുടർന്നാണ് പി.സി.ജോർജിനെ തിങ്കളാഴ്ച കോട്ടയം മെഡിക്കൽ കോളജിലെ കാർഡിയോളജി ഐസിയുവിൽ പ്രവേശിപ്പിച്ചത്. 48 മണിക്കൂർ നിരീക്ഷണമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. നിലവിൽ ജോർജിന്റെ ആരോഗ്യം തൃപ്തികരമാണ്. ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം ജയിലിലേക്ക് മാറ്റുന്ന കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്തും. അതേസമയം അടുത്ത ദിവസം പി.സി ജോർജ് വീണ്ടും ജാമ്യാപേക്ഷ നൽകും. മത വിദ്വേഷ പരാമർശ കേസില്‍ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ പി.സി.ജോർജിനെ തിങ്കഴാഴ്ച വൈകുന്നേരം ആറ് വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടശേഷമാണ് പാല സബ് ജയിലിലേക്ക് അയച്ചത്. മുൻപ് നടത്തിയ വിദ്വേഷ പരമാർശങ്ങൾ അടക്കം ചൂണ്ടികാട്ടിയാണ് പി.സി ജോർജിന്റെ ജാമ്യപേക്ഷ കോടതി തള്ളിയത്. പാലാ സബ് ജയിലിലേക്ക് കൊണ്ടുപോകുന്നതിന് മുൻപ് വൈദ്യ പരിശോധനയ്ക്കായി കോട്ടയം മെഡിക്കൽ…
Read Moreകള്ളത്തരം പറഞ്ഞതുമൂലം മനസമാധാനം ഇല്ലാതായി; സത്യം തുറന്ന് പറയണം; പഞ്ചായത്തംഗവും സുഹൃത്തും മുങ്ങിമരിച്ച സംഭവത്തിൽ മൊഴി തിരുത്തി സുഹൃത്ത്
രാജാക്കാട്: രാജകുമാരി പഞ്ചായത്തംഗം ജയ്സൺ വർഗീസും സുഹൃത്ത് നടുക്കുടിയിൽ ബിജുവും കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം ആനയിറങ്കൽ ജലാശയത്തിൽ മുങ്ങിമരിച്ച സംഭവത്തിൽ കൂടെയുണ്ടായിരുന്ന രണ്ടു സുഹൃത്തുക്കൾ മൊഴി തിരുത്തി. ജെയ്സണും ബിജുവും ജലാശയത്തിൽ അപകടത്തിൽപ്പെട്ടപ്പോൾ തങ്ങളും സമീപത്തുണ്ടായിരുന്നു എന്നാണ് ഇപ്പോൾ ഇവർ പോലീസിനു നൽകിയ മൊഴി. ജലാശയത്തിൽ കുളിക്കാൻ ഡാം സുരക്ഷാ ജീവനക്കാർ അനുവദിക്കാത്തതിനെ തുടർന്ന് ജയ്സന്റെ കാറിൽ നാലുപേരും മടങ്ങിയെന്നും പൂപ്പാറയിൽ എത്തിയപ്പോൾ തങ്ങളെ ഇറക്കിയ ശേഷം ബോഡിനായ്ക്കന്നൂരിന് പോവുകയാണെന്ന് പറഞ്ഞ് ജയ്സനും ബിജുവും കാറിൽ പോയെന്നുമായിരുന്നു ഇവർ മുമ്പ് പോലീസിനോടും നാട്ടുകാരോടും പറഞ്ഞത്. എന്നാൽ, നുണ പറഞ്ഞതുകൊണ്ട് മനസമാധാനം ഇല്ലെന്ന് ഇവരിൽ ഒരാൾ പലരോടും പറയുകയും പോലീസ് ഈ വിവരം അറിഞ്ഞ് ഇരുവരെയും കഴിഞ്ഞ ദിവസം സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയുമായിരുന്നു. ഇന്നലെ വീണ്ടും സ്റ്റേഷനിലേക്കു വിളിപ്പിച്ച ഇരുവരെയും പോലീസ് ജലാശയത്തിൽ അപകടം നടന്ന ഭാഗത്തെത്തി…
Read Moreമുൻവൈരാഗ്യം പകയായി കൊണ്ടുനടന്നു; മദ്യലഹരിയിൽ ഉറങ്ങിക്കിടന്ന സഹോദരനെ കഴുത്തില്‍ കയര്‍ കുരുക്കി കൊലപ്പെടുത്തി; ആത്മത്യയാക്കാനുള്ള ശ്രമം പൊളിച്ചടുക്കി പോലീസ്
ചെങ്ങന്നൂര്‍: ഉറങ്ങിക്കിടന്ന ജ്യേഷ്ഠന്റെ കഴുത്തില്‍ കയര്‍ കുരുക്കി കൊലപ്പെടുത്തിയ കേസില്‍ അനുജന് അറസ്റ്റില്‍. ഇന്നലെ പുലര്‍ച്ചെ മൂന്നോടെയാണ് നാടിനെ നടുക്കിയ സംഭവം. ചെങ്ങന്നൂര്‍ തിട്ടമേല്‍ മാര്‍ത്തോമ്മ അരമനയ്ക്കു സമീപം ഉഴത്തില്‍ ചക്രപാണിയില്‍ വീട്ടില്‍ പ്രസന്നന് (47)ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഓട്ടോ ഡ്രൈവറായ അനുജന് പ്രസാദ്(45) പോലീസ് പിടിയിലായി. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഏറെ നാളായി ഇരുവരും തമ്മില്‍ നടക്കുന്ന കലഹത്തിന്റെ തുടര്‍ച്ചയാണ് കൊലപാതകത്തില്‍ കലാശിച്ചത്. ആറുമാസം മുമ്പ് ഇവര്‍ തമ്മില്‍ മദ്യപിച്ച് വഴക്കിടുകയും മര്‍ദനത്തിനിടെ പ്രസന്നന്റെ കാലൊടിയുകയും ചെയ്തി രുന്നു. ഇതിനു ശേഷം പ്രസാദിനെ ഭയന്നാണ് കൂലിപ്പണിക്കാരനായ പ്രസന്നന് കഴിഞ്ഞിരുന്നത്. ശനിയാഴ്ചയും ഇരുവരും തമ്മിൽ വഴക്കുണ്ടായി. തുടര്‍ന്ന് വീടുവിട്ടു പുറത്തുപോയ പ്രസന്നന് ഞായറാഴ്ച പുലര്‍ച്ചെ രണ്ടെോടെയാണ് വീട്ടിലെത്തിയത്. വന്നപാടെ മദ്യലഹരിയിലായിലായിരുന്ന പ്രസന്നന് തന്റെ മുറിയില്‍ കട്ടിലിനുതാഴെ തറയില്‍ കിടന്ന് ഉറങ്ങിപ്പോയി. ഇതു…
Read Moreവിവാഹപിറ്റേന്ന് വധുവിനെ വീട്ടിലാക്കി മുങ്ങിയ കേസ് ഒത്തുതീർപ്പാക്കി; വിവാഹ സമയത്ത് വരൻ വാങ്ങിയ 10 ലക്ഷവും സ്വർണവും തിരിച്ചുകൊടുക്കാൻ തീരുമാനം
കോട്ടയം: വിവാഹപിറ്റേന്ന് വധുവിനെ കബളിപ്പിച്ചു വരൻ കടന്നു കളഞ്ഞതായി പരാതി. പിന്നാലെ സംഭവം ഒത്തു തീർപ്പാക്കി. വധുവിന്റെ കുടുംബത്തിനു നഷ്ടപരിഹാരം നൽകിയാണ് വരന്റെ കുടുംബം പരാതി ഒത്തു തീർപ്പാക്കിയത്. വിവാഹ ബന്ധം വേർപ്പെടുത്താനും തീരുമാനമായി. കടുത്തുരുത്തിയിലുള്ള വധുവിന്റെ കുടുംബമാണ് പോലീസിൽ പരാതി നൽകിയത്. ജനുവരി 23നു റാന്നിയിൽ വച്ചായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ് പിറ്റേ ദിവസം രാത്രി വധുവിനെ വീടിന്റെ മുന്നിൽ ഇറക്കിവിട്ട ശേഷം വരൻ മുങ്ങിയെന്നായിരുന്നു പരാതി. വധുവിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തികരമായ വിവരങ്ങൾ പ്രചരിപ്പിച്ചെന്നും പരാതിയുണ്ടായിരുന്നു. തുടർന്ന്, ഇറ്റലിയിലുള്ള വരനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. പിന്നാലെയാണ് വരന്റെ കുടുംബം ഒത്തുതീർപ്പിനെത്തിയത്. വിവാഹ സമയത്ത് വരൻ 10 ലക്ഷം രൂപയും സ്വർണാഭരണങ്ങളും കൈക്കലാക്കിയെന്നും പരാതിയുണ്ടായിരുന്നു. അതു തിരിച്ചു കൊടുക്കാനും തീരുമാനമായി.
Read Moreപിന്നീട് എന്തു സംഭവിച്ചു… ഹോട്ടലില്‍ അതിക്രമം നടത്തി പള്‍സര്‍ സുനി; കൈയോടെപൊക്കി കുറുംപ്പുംപടി പോലീസ്; മറ്റ് കേസുകളിൽ ഉൾപ്പെടരുതെന്ന ഉപാധി തെറ്റിച്ച് സുനി
പെരുമ്പാവൂര്‍: ഹോട്ടലില്‍ അതിക്രമം നടത്തിയതിന് പള്‍സര്‍ സുനിയെ കസ്റ്റഡിയില്‍ എടുത്ത് പോലീസ്. ബഹളമുണ്ടാക്കിയതും സാധനനങ്ങള്‍ തല്ലിതകര്ത്തിയതിനുമാണ് കുറുംപ്പംപടി പോലീസ് സുനിക്കെതിരേ കേസെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയയ്ക്കുമെന്നാണ് വിവരം. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. ഭക്ഷണം കഴിക്കാന്‍ ആദ്യം ഓര്‍ഡര്‍ എടുത്തതാണെങ്കിലും രണ്ടാമത് വീണ്ടും ജീവനക്കാരൻ ഓർഡർ എടുക്കാൻ എത്തിയപ്പോൾ സുനി പ്രകോപിതനാവുകയായിരുന്നു. ചില്ല് ഗ്ലാസ് എറിഞ്ഞുടയ്ക്കുകയും അസഭ്യം വര്‍ഷം നടത്തുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി. മാധ്യമങ്ങളോട് പ്രതികരിക്കരുത്, മറ്റ് കേസുകളില്‍ ഉൾപ്പെടരുത് എന്നതടക്കം കര്‍ശന ഉപാധികളോടെയാണ് നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിക്ക് ജാമ്യം ലഭിച്ചത്.
Read Moreവിവരമുള്ള ആര്‍ക്കും കോണ്‍ഗ്രസില്‍ നില്‍ക്കാനാകില്ല: ശശി തരൂര്‍ കോണ്‍ഗ്രസിന് പേടി സ്വപ്നം; തൊടാന്‍ സാധിക്കില്ല; എ.കെ. ബാലൻ
കൊച്ചി: കോണ്‍ഗ്രസിനു തന്റെ സേവനം ആവശ്യമില്ലെങ്കില്‍ മുന്നില്‍ മറ്റുവഴികളുണ്ടെന്ന ശശി തരൂര്‍ എംപിയുടെ പരാമര്‍ശത്തില്‍ പ്രതികരിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലന്. ശശി തരൂര്‍ കോണ്‍ഗ്രസിന് പേടി സ്വപ്നമാണ്. അദ്ദേഹത്തെ തൊടാന്‍ സാധിക്കില്ലെന്നും ബാലൻ പറഞ്ഞു. എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ അദ്ദേഹം വന്നതുമുതല്‍ തുടങ്ങിയതാണിത്. കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തരൂരിന്റെ പേര് ഏതെങ്കിലും നിലയ്ക്ക് ഹൈക്കമാന്‍ഡില്‍ നിന്നും വന്നു കഴിഞ്ഞാല്‍ പിന്നീട് എന്തായിരിക്കും സ്ഥിതിയെന്ന് ആലോചിച്ച് തല പുണ്ണാക്കി ഉറക്കം കളയുകയാണ് കോണ്‍ഗ്രസിലെ മറ്റു നേതാക്കള്‍. വിവരമുള്ള ആര്‍ക്കും കോണ്‍ഗ്രസില്‍ നില്‍ക്കാനാകില്ലെന്നും ബാലന് പറഞ്ഞു. പ്രതിപക്ഷത്തിരിക്കേണ്ടിവരുമെന്നതടക്കമുള്ള തരൂരിന്റെ പരാമര്‍ശങ്ങളാണ് വീണ്ടും ചര്‍ച്ചയായിരിക്കുന്നത്. നേതാക്കളുടെ അഭാവവും പാര്‍ട്ടിക്ക് തിരിച്ചടിയാണ്. രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെ വികസനത്തെക്കുറിച്ച് സ്വതന്ത്രമായി താന്‍ അഭിപ്രായം പറയുന്നതിന് ജനപിന്തുണയുണ്ട്. കോണ്‍ഗ്രസിന് തന്റെ സേവനം വേണ്ടെങ്കില്‍ തനിക്ക് മറ്റുവഴികളുണ്ടെന്നും ശശി തരൂര്‍ പറഞ്ഞിരുന്നു.
Read Moreപ്രതിപക്ഷത്തിന്റെ ഉറച്ച ശബ്ദമാകാൻ അതിഷി മർലേന: പദവിയിലേക്ക് എത്തുന്നത് ആദ്യ വനിത നേതാവ്
ന്യൂഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രിയും എഎപി നേതാവുമായ അതിഷി മര്‍ലേനയെ ഡൽഹി നിയമസഭയിലെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തു. ആദ്യമായാണ് ഡൽഹിയിൽ പ്രതിപക്ഷ സ്ഥാനത്ത് ഒരു വനിത എത്തുന്നത്. എഎപി എംഎൽഎമാരുടെ യോഗത്തിലാണ് തീരുമാനം. തന്നിൽ വിശ്വാസം അർപ്പിച്ചതിന് എഎപി ദേശീയ കൺവീനർ അരവിന്ദ് കേജ്രിവാളിനും പാർട്ടിക്കും അതിഷി നന്ദി അറിയിച്ചു. ജനങ്ങളുടെ ശബ്ദമാകാൻ ശക്തമായ പ്രതിപക്ഷമാവുമെന്നും അവർ പ്രതികരിച്ചു. വനിത മുഖ്യമന്ത്രിയുടേയും വനിത പ്രതിപക്ഷ നേതാവിന്റേയും ശക്തമായ പോരാട്ടങ്ങൾക്ക് ഇനി ഡൽഹി സാക്ഷ്യം വഹിക്കും.
Read Moreകേരളത്തിൽ കഞ്ചാവ് കൃഷിക്ക് അനന്ത സാധ്യതകൾ: ബ്രഹ്മപുരം പോലുള്ള സ്ഥലത്ത് നാല് കിലോ കഞ്ചാവ് വിത്തുകൾ വിതറിയാൽ മലിനീകരണ പ്രശ്നം പരിഹരിക്കും; സംരഭകൻ തമ്പി നാഗാർജുന
കൊച്ചി: കേരളത്തിൽ കഞ്ചാവ് കൃഷിക്ക് അനന്ത സാധ്യതകളെന്ന് സംരഭകൻ തമ്പി നാഗാർജുന. ഇൻവെസ്റ്റ് കേരള നിക്ഷേപ സംഗമത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. കഞ്ചാവ് ഉപയോഗിച്ചുള്ള മരുന്നു നിർമാണത്തിന് അനുമതി തേടി ഉത്തരാഖണ്ഡിൽ നിന്നാണ് മലയാളിയായ തന്പി നാഗാർജുന കേരളത്തിൽ എത്തിയത്. പക്ഷേ അദ്ദേഹത്തിന്റെ നിർദേശത്തിന് സർക്കാർ ഇതുവരെ അംഗീകാരം നൽകിയിട്ടില്ല. പോസിറ്റീവ് ആയ ഒരു മറുപടി സർക്കാരിന്റെ ഭാഗത്ത് നിന്നു ലഭിക്കുമെന്നാണ് തന്പിയുടെ പ്രതീക്ഷ. ഒരുപാട് സാധ്യതകളുള്ള ഉൽപ്പന്നമാണ് കഞ്ചാവെന്നാണ് തമ്പിയുടെ വാദം. വിഷാദം ഉറക്കമില്ലായ്മ തുടങ്ങി കാൻസറിന് വരെ കഞ്ചാവ് ഫലപ്രദമാണെന്നാണ് അദ്ദേഹം പറയുന്നത്. ബ്രഹ്മപുരം പോലുള്ള സ്ഥലത്ത് നാല് കിലോ കഞ്ചാവ് വിത്തുകൾ വിതറിയാൽ മലിനീകരണ പ്രശ്നം പരിഹരിക്കും. ആണവദുരന്തം നടന്ന ചെർണോബിൽ കഞ്ചാവ് വിത്തുപയോഗിച്ചാണ് നഗരം വീണ്ടെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. കഷ്മീർ മുതൽ കന്യാകുമാരി വരെ മരുന്നുകൾ വിൽക്കാനുള്ള ലൈസൻസ് തനിക്കുണ്ട്. ഷെഡ്യൂൾഡ്…
Read Moreകേരളത്തില്‍ നേതൃപ്രതിസന്ധി; മൂന്നാമതും തിരിച്ചടി നേരിടേണ്ടി വരും; പാര്‍ട്ടിക്ക് തന്നെ വേണ്ടെങ്കില്‍ മുന്നില്‍ മറ്റു വഴികളുണ്ട്; ശശി തരൂര്‍
തിരുവനന്തപുരം: സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി ശശി തരൂർ എംപി. പാർട്ടിക്ക് തന്റെ സേവനങ്ങൾ വേണ്ടെങ്കിൽ തനിക്ക് മുന്നിൽ മറ്റ് വഴികളുണ്ടെന്ന് ശശി തരൂർ വ്യക്തമാക്കി. കേരളത്തിലെ പാര്‍ട്ടിക്ക് നേതൃപ്രതിസന്ധിയുണ്ട്. കഠിനാധ്വാനം ചെയ്തില്ലെങ്കില്‍ കോൺഗ്രസിന് കേരളത്തില്‍ മൂന്നാമതും തിരിച്ചടി നേരിടേണ്ടി വരുമെന്നും ഒരു ഇംഗ്ലീഷ് ദിനപ്പത്രത്തിന് നല്കിയ അഭിമുഖത്തിൽ അദ്ദേഹം തുറന്നടിച്ചു. രാജ്യത്തിന്റെയും കേരളത്തിന്റെയും പുരോഗതിയെക്കുറിച്ച് പറയുമ്പോള്‍ താന്‍ എപ്പോഴും തന്റെ അഭിപ്രായങ്ങള്‍ നിര്‍ഭയമായി പ്രകടിപ്പിക്കുകയാണ് ചെയ്യാറുള്ളത്. അതില്‍ ഒരു രാഷ്ട്രീയക്കാരനെപ്പോലെ, ഇടുങ്ങിയ രാഷ്ട്രീയ ചിന്താഗതിയോടെ ചിന്തിക്കാറില്ല. അതുകൊണ്ടു തന്നെ തനിക്ക് ബോധ്യമുള്ള ഒരു കാര്യത്തെക്കുറിച്ച് അഭിപ്രായം പറയുമ്പോള്‍, രാഷ്ട്രീയ പ്രത്യാഘാതങ്ങളെക്കുറിച്ച് ഒരിക്കലും ചിന്തിച്ചിട്ടില്ലെന്നും ശശി തരൂര്‍ പറയുന്നു. കേരളത്തില്‍ പുതിയ വോട്ടര്‍മാരെയും യുവാക്കളേയും പാര്‍ട്ടിക്ക് അനുകൂലമാക്കാന്‍ ശേഷിയുള്ള ഒരു നേതാവിന്റെ അഭാവം കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയിലുണ്ട്. തിരുവനന്തപുരത്ത് തന്റെ ജനകീയത പാര്‍ട്ടിക്കും ഗുണകരമാകുന്നുണ്ട്. പൊതുവെ കോണ്‍ഗ്രസിനെ…
Read More